Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ബ്രെക്സിറ്റ് ബ്രിട്ടനെ പിളർത്തുമോ?
Wednesday, September 4, 2019 11:34 PM IST
ബ്രെക്സിറ്റ് ബ്രിട്ടനെ ഛിന്നഭിന്നമാക്കുമോ? പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തെ കീറിമുറിക്കാനൊരുങ്ങുകയാണെന്നു മുൻ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ ആരോപിക്കുന്നു. സ്കോട്ലൻഡ്, ഇംഗ്ലണ്ട്, വടക്കൻ അയർലൻഡ്, വെയിൽസ് എന്നിങ്ങനെ എല്ലാവരും തങ്ങളുടെ ദേശീയതയുമായി രംഗത്തുണ്ട്. പരസ്പരം മത്സരിക്കുകയും പോരടിക്കുകയും ചെയ്യുന്ന ഈ ദേശീയതകൾ ഗ്രേറ്റ് ബ്രിട്ടനെന്ന രാജ്യത്തെ തകർക്കുമെന്ന മുൻ പ്രധാനമന്ത്രിയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലാതില്ല.
സൂര്യനസ്തമിക്കാത്ത രാജ്യമെന്നു പുകൾപെറ്റ ബ്രിട്ടീഷ് സാമ്രാജ്യം പഴയ കൊളോണിയൽ പ്രതാപമൊക്കെ നഷ്ടമാക്കിയിട്ടു കാലമേറെയായി. യൂറോപ്യൻ യൂണിയനിൽനിന്നുള്ള പിന്മാറ്റത്തിന്റെ പേരിൽ ബ്രിട്ടൻ കലുഷിതമാണിപ്പോൾ. ബ്രെക്സിറ്റ് എന്നറിയപ്പെടുന്ന ഈ പിന്മാറ്റത്തോട് ബ്രിട്ടീഷ് ജനത ഇനിയും പൂർണമായി സമരസപ്പെട്ടിട്ടില്ല.
ബ്രെക്സിറ്റിനെ അനുകൂലിച്ചും എതിർത്തും ജനത വിഭജിക്കപ്പെട്ടിരിക്കുന്നു. പല പ്രധാനമന്ത്രിമാർക്കും ഈ വിഷയത്തിൽ കസേര നഷ്ടപ്പെട്ടു. ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട നിർണായക വോട്ടിംഗ് നടക്കാനിരിക്കേ ഇപ്പോഴിതാ പ്രധാനമന്ത്രി ബോറിസ് ജോൺസണ് ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുന്നു. യാഥാസ്ഥിതിക കക്ഷിയിലെ ഫിലീപ്പ് ലീ പ്രതിപക്ഷ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിലേക്കു കൂറുമാറിയതാണ് ജോൺസണ് ഭൂരിപക്ഷം നഷ്ടപ്പെടാൻ ഇടയാക്കിയത്.
യൂറോപ്യൻ യൂണിയനുമായി കരാറൊന്നുമില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കണമെന്നതാണ് ബോറിസ് ജോൺസണിന്റെ നിലപാട്. എന്നാൽ ഭരണകക്ഷിയിലെതെന്ന ഒരു വിഭാഗത്തിന് ഇതിനോട് എതിർപ്പുണ്ട്. നിലവിലെ ധാരണയനുസരിച്ച് ഒക്ടോബർ 31നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടേണ്ടത്. എന്നാൽ യൂറോപ്യൻ യൂണിയനുമായി കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ കാലാവധി നീട്ടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഇതിനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനു തൊട്ടുമുന്പായിരുന്നു ലീയുടെ കൂറുമാറ്റം.
ഇതിനിടെ പാർലമെന്റിനെ മരവിപ്പിച്ചുനിർത്തി ബ്രെക്സിറ്റ് പാസാക്കിയെടുക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണു ജോൺസൺ. പാർലമെന്റ് അഞ്ചാഴ്ചത്തേക്കു പ്രൊറോഗ് ചെയ്യാനുള്ള ജോൺസന്റെ തന്ത്രം കടുത്ത എതിർപ്പിനിടയാക്കിയിട്ടുണ്ട്. സമ്മേളന കാലാവധി വെട്ടിച്ചുരുക്കി എംപിമാരെ സമ്മർദത്തിലാക്കാനാണു ശ്രമം. തെരേസാ മേ പ്രധാനമന്ത്രിയായിരുന്ന സമയത്ത്, മൂന്നു തവണയാണ് ബ്രെക്സിറ്റ് പ്രമേയം എംപിമാർ തള്ളിയത്. ഇത്തവണ കൂടുതൽ സമയം അനുവദിക്കാതിരുന്നാൽ ഭൂരിപക്ഷം എംപിമാരെ തന്റെ പാളയത്തിലെത്തിച്ച് കാര്യം സാധിക്കാമെന്ന കണക്കുകൂട്ടലിലാണ് ബോറിസ് ജോൺസൺ.
വിഭ്രാന്തി പരത്തുന്ന തോക്ക്
അമേരിക്കയിൽ വീണ്ടും കൂട്ടക്കുരുതി. പടിഞ്ഞാറൻ ടെക്സസിൽ കഴിഞ്ഞ ഞായറാഴ്ച റോഡിലെ സ്ഗ്നൽ തെറ്റിച്ചതിനു പോലീസ് തടഞ്ഞ ഒരാളാണ് കണ്ണിൽക്കണ്ടവരുടെയെല്ലാം നേർക്കു വെടിയുതിർത്തത്. മരിച്ചവരും പരിക്കേറ്റവരുമെല്ലാം നിരപരാധികളായ വഴിപോക്കർ. മുഖത്തു വെടിയേറ്റ പതിനേഴു മാസം മാത്രം പ്രായമുള്ള പെൺകുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. സേത് ആരോൺ അറ്റോർ എന്ന മുപ്പത്തിയാറുകാരനായ തോക്കുധാരി പിന്നീടു പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു.
ഇത്തരത്തിലുള്ള തെരുവാക്രമണങ്ങൾ അമേരിക്കയിൽ പതിവായിരിക്കുന്നു. ഈ വർഷം ഇതുവരെ 25 പേരാണ് ഇത്തരം അപ്രതീക്ഷിത അക്രമങ്ങളിൽ കൊല്ലപ്പെട്ടത്. അമേരിക്കൻ കോൺഗ്രസിലെ എല്ലാ കക്ഷികളുമായും ചർച്ച നടത്തി ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്തുമെന്ന് വൈസ് പ്രസിഡന്റ് മൈക്കൾ പെൻസ് പറഞ്ഞു.
മാനസിക വിഭ്രാന്തിയാണ് പലരെയും ഇത്തരം ക്രൂരകൃത്യങ്ങൾക്കു പ്രേരിപ്പിക്കുന്നതെന്നു വിലയിരുത്തപ്പെടുന്നു. തോക്കു പ്രയോഗം അവസാനിപ്പിക്കുന്നതിനു മാനസികാരോഗ്യരംഗത്തു കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപും അഭിപ്രായപ്പെട്ടു. ടെക്സസിൽ എഴു പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടത്തിയയാൾ ജോലിയിൽനിന്നു പിരിച്ചുവിട്ടതിനെത്തുടർന്നു മാനസിക സംഘർഷത്തിലായിരുന്നു.
കഴിഞ്ഞ വർഷം ഫ്ലോറിഡയിലെ ഒരു ഹൈസ്കൂളിൽ നടന്ന വെടിവയ്പിൽ 17 പേരാണു മരിച്ചത്. അമേരിക്കയിൽ കൂടുതൽ മാനനസികരോഗാശുപത്രികൾ തുടങ്ങേണ്ടതിന്റെ ആവശ്യകത അന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീടും ഇത്തരം ആക്രമണങ്ങളുണ്ടായി, ഡേറ്റണിലും ഒഹിയോയിലുമൊക്കെ.
തോക്കുപയോഗിച്ചുള്ള അക്രമങ്ങൾ പെരുകിവരുന്ന സാഹചര്യത്തിൽ മാനസിക ചികിത്സാകേന്ദ്രങ്ങളുൾപ്പെടെ പല സംവിധാനങ്ങളും ഉണ്ടാകേണ്ടതിനെക്കുറിച്ചു വൈറ്റ്ഹൗസും ഗൗരവമായി ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. ഇന്ത്യാന സംസ്ഥാനത്ത് ഈയിടെ വലിയൊരു മാനസികരോഗ ചികിത്സാലയം തുറന്നു. അന്പതു വർഷങ്ങൾക്കു ശേഷമാണിവിടെ ഇത്തരമൊരു ആശുപത്രി തുടങ്ങുന്നത്. ഗുരുതരമായ മാനസികരോഗമുള്ളവർക്കാണിവിടെ ചികിത്സ ലഭിക്കുക. ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ഇന്ത്യാനയിൽ ഗവർണറായിരുന്ന കാലത്താണ് ഇത്തമൊരു ആശുപത്രി തുടങ്ങാൻ തീരുമാനിക്കുന്നത്.
എന്നാൽ, തോക്കുപ്രയോഗം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതൊന്നുമല്ല വേണ്ടെതെന്നു വാദിക്കുന്നവരേറെയുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രശ്നത്തിന് പത്തൊന്പതാം നൂറ്റാണ്ടിലെ പരിഹാരമാണു ട്രംപ് തേടുന്നതെന്ന് മെന്റൽ ഹെൽത്ത് അമേരിക്ക എന്ന പ്രസ്ഥാനത്തിന്റെ പ്രസിഡന്റായ പോൾ ജിയോൻഫ്രെഡോ വിമർ ശിക്കുന്നു.
മരുന്നിന് ഇന്ത്യ വേണം
ഇന്ത്യയുമായുള്ള പാക്കിസ്ഥാന്റെ ബന്ധത്തിൽ കടുത്ത വിള്ളലുണ്ടായെങ്കിലും ചില കാര്യങ്ങളിൽ അവർക്കിപ്പോഴും ഇന്ത്യയുടെ തുണ അനിവാര്യംതന്നെ. ഇന്ത്യയിൽനിന്നു ജീവൻരക്ഷാ മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള എല്ലാ തടസങ്ങളും പാക് സർക്കാർ എടുത്തുകളഞ്ഞു.
കാഷ്മീർ പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാടുകളിൽ എതിർപ്പു പ്രകടിപ്പിച്ചാണു പാക്കിസ്ഥൻ ഉഭയകക്ഷി ബന്ധത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ജീവൻരക്ഷാ മരുന്നുകൾ പാക്കിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനുമുള്ള അനുവാദം പാക് വാണിജ്യമന്ത്രാലയമാണു നൽകിയിരിക്കുന്നത്.
പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം തകർച്ചയിലാണ്. പാക്കിസ്ഥാനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കൾക്കും ഇന്ത്യ ഇരുന്നൂറു ശതമാനം കസ്റ്റംസ് തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ വിഷബാധകൾക്കെതിരേ കുത്തിവയ്പിനുള്ള 3.6 കോടി ഡോളറിന്റെ മരുന്നുകളാണ് പാക്കിസ്ഥാൻ കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്തത്.
ഇസ്രയേലിൽ മോദി ബാനർ
ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം രണ്ടാംവട്ടവും മാറ്റിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉറ്റചങ്ങാത്തം പുലർത്തുന്ന നെതന്യാഹു സെപ്റ്റംബർ ഒന്പതിനാണ് ഇന്ത്യ സന്ദർശിക്കാനിരുന്നത്. ഇസ്രയേലിൽ തെരഞ്ഞെടുപ്പു നടക്കുന്നതിലാണ് സന്ദർശനം നീട്ടിവയ്ക്കേണ്ടിവന്നത്.
നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള അവസരം നഷ്ടമായതിൽ നെതന്യാഹു ഖേദം പ്രകടിപ്പിച്ചു. ഫോണിൽ മോദിയെ വിളിച്ച് ഇക്കാര്യം പറയുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലിലും ഇന്ത്യാ സന്ദർശനം ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും അവസാനനിമിഷം അതു മാറ്റിവയ്ക്കേണ്ടിവന്നു.
പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ നെതന്യാഹുവിനെ ലോകരാഷ്ട്രങ്ങൾക്കിടയിൽ അംഗീകാരമുള്ള നേതാവെന്ന നിലയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അത് വോട്ടർമാരിൽ വലിയ സ്വാധീനം ചെലുത്തുമെന്നു ലിക്വിഡ് പാർട്ടി കരുതുന്നു. കഴിഞ്ഞ ജൂണിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ എന്നിവരോടൊപ്പം നെതന്യാഹു നിൽക്കുന്ന കൂറ്റൻ ബാനറുകൾ ഇസ്രയേലിലെങ്ങും ഉയർത്തിയിരുന്നു. ലോകസമൂഹത്തിനു മുന്നിൽ നെതന്യാഹുവിനും ഇസ്രയേലിനുമുള്ള അംഗീകാരമായി ഇതിനെ പ്രതിഫലിപ്പിക്കുകയായിരുന്നു ലക്ഷ്യം. പലസ്തീൻ പ്രശ്നവും ഗാസയിലെ പ്രതിസന്ധിയുമൊക്കെ ഇസ്രയേലിനു ലോകസമൂഹത്തിനു മുന്നിൽ ചില പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
മെരുക്കാനൊരു നീക്കം
ഹോങ്കോംഗിലെ പ്രക്ഷോഭത്തിന് താത്കാലിക വിരാമമൊരുക്കാൻ പ്രാദേശിക ഭരണാധികാരി കാതിലാമിന്റെ അപ്രതീക്ഷിതനീക്കം. വിവാദമാ യ പുറത്താക്കൽ നിയമം പിൻവലിച്ചു കൊണ്ടാ ണ് തന്ത്രപരമായ ഈ പിൻമാറ്റം. ഹോങ്കോംഗിൽ ചൈനാവിരുദ്ധ പ്രക്ഷോഭത്തിന്റെ മുൻനിരയിലേക്കു വിദ്യാർഥികൾ സജീവമായി എത്തിയതോടെ പ്രശ്നം സങ്കീർണമായിരുന്നു. ഹോങ്കോംഗിലെ ചൈനാ അനുകൂല ഭരണകൂടത്തിനെതിരേ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പഠിപ്പുമുടക്കു സമരം പ്രഖ്യാപിച്ചിരുന്നു സർവകലാശാലാ വിദ്യാർഥികൾ.
ചൈനയുടെ പാവസർക്കാരാണ് ഇപ്പോൾ ഹോങ്കോംഗിൽ ഭരണം നടത്തുന്നതെന്നാണ് പ്രതിഷേധക്കാരുടെ പരാതി. എന്നാൽ പ്രതിഷേധക്കാരെ ഭീകരരെന്നു വിശേഷിപ്പിക്കുന്ന ചൈനീസ് ഭരണകൂടം യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് പ്രക്ഷോഭകരെ ഭീകരർ എന്നു വിശേഷിപ്പിച്ചത്. സംഘം ചേരാനും പ്രകടനം നടത്താനുമുള്ള സ്വാതന്ത്ര്യത്തിന്റെ പരിധി പ്രക്ഷോഭകർ ലംഘിച്ചിരിക്കുകയാണെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നു.
ബ്രിട്ടൻ കൈമാറിയതോടെ ഹോങ്കോംഗ് ചൈനീസ് ആധിപത്യത്തിലായെങ്കിലും ഒരു രാജ്യം രണ്ടു സന്പ്രദായം എന്ന രീതിയിൽ തദ്ദേശവാസികൾക്കു കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. ചൈനീസ് ജനതയ്ക്കു ചിന്തിക്കാൻപോലും കഴിയാത്തതാണീ സ്വാതന്ത്ര്യം. ഇതു നഷ്ടമാകുമോ എന്ന ഭയമാണിപ്പോൾ ഹോങ്കോംഗുകാർക്ക്. പുതിയ നിയന്ത്രണങ്ങൾ ഓരോന്നായി കൊണ്ടുവന്നു വൻകര പിടിമുറുക്കുകയാണെന്ന് അവർ പറയുന്നു. ക്രിമിനലുകളെന്നു സംശയിക്കുന്നവരെ ചൈനയി ലേക്ക് നാടുകടത്തുന്ന നിയമമാണ് വൻപ്രതിഷേധ ത്തിനിടയാക്കിയത്. ഈ ബിൽ പിൻവലിച്ചെങ്കിലും ജനാധിപത്യപ്രഷോഭം തുടരുമെന്നാണ് ഒരു വിഭാഗം പറയുന്നത്.
ലോകവിചാരം / സെർജി ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
ആലപ്പുഴ മെഡിക്കൽ കോളജിൽ അർധരാത്രി മൃതദേഹവുമായി പ്രതിഷേധം
മോദി മുംബൈയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
കള്ളപ്പണക്കേസ്; ജാർഖണ്ഡ് മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലംഗീർ ആലം അറസ്റ്റിൽ
Latest News
ആലപ്പുഴ മെഡിക്കൽ കോളജിൽ അർധരാത്രി മൃതദേഹവുമായി പ്രതിഷേധം
മോദി മുംബൈയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
കള്ളപ്പണക്കേസ്; ജാർഖണ്ഡ് മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലംഗീർ ആലം അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top