Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മരണംവരെ ഇവിടെ ഞങ്ങളുണ്ടാകും
Wednesday, September 18, 2019 12:25 AM IST
തളർന്നു കിടക്കുന്ന തൊണ്ണൂറ്റിരണ്ടുകാരി അമ്മയെയും വീൽച്ചെയറിൽ നിരങ്ങുന്ന തൊണ്ണൂറുകാരനെയും നടുറോഡിലേക്ക് ഇറക്കിവിടുമെന്നാണോ നിങ്ങൾ പറയുന്നത്. കൈക്കുഞ്ഞുങ്ങളും സ്ത്രീകളുമൊക്കെ പെരുവഴിയിൽ അലയണമെന്നാണോ നിങ്ങളുടെ തീരുമാനം. കുടിയിറക്കൽ നോട്ടീസ് നൽകാൻ തിങ്കളാഴ്ച സന്നാഹത്തോടെ എത്തിയ മരട് നഗരസഭാ സെക്രട്ടറിക്കു മുന്നിൽ കുണ്ടന്നൂർ ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിലെ അന്തേവാസികൾ ആക്രോശിച്ചു.
ഫ്ളാറ്റ് പൊളിച്ചാൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ഫ്ളാറ്റിലുള്ളവർ. കാരണം, കെട്ടിടത്തിലെ താമസക്കാരിൽ പലരും എങ്ങനെ പ്രതികരിക്കുമെന്നു പലർക്കും നിശ്ചയമില്ല. ആരെങ്കിലും കടുംകൈയെന്തെങ്കിലും ചെയ്തേക്കുമോയെന്ന ആശങ്കയും പലർക്കുമുണ്ട്. കോടതിവിധിക്കു ശേഷം ഫ്ളാറ്റുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും കൗണ്‍സലിംഗ് നൽകിവരുന്ന വിവരം പുറംലോകം അറിയുന്നുണ്ടാവില്ല. പലർക്കും ഉറക്കംതന്നെയില്ല. ശിശുക്ഷേമ സമിതിയുടെ കൗണ്‍സിലർമാരും ഭാരവാഹികളും എത്തിയാണ് കുട്ടികളെ സമാധാനിപ്പിക്കുന്നത്. ഈ ഫ്ളാറ്റിൽ ജനിച്ചു വളർന്ന കുട്ടികളിൽ പലർക്കും ഓണാവധിക്കു ശേഷം സ്കൂളിൽ പോകാൻ മടിയായിരുന്നു. തിരികെ വരുന്പോൾ രക്ഷിതാക്കളും ഫ്ളാറ്റും ഇല്ലാതെ വരുമോ എന്നതാണ് അവരുടെ ഭീതി. ജീവിതം അപ്പാടെ അധ്വാനിച്ച് ഒരു വീട് വാങ്ങിയതാണോ ഞങ്ങൾ ചെയ്ത അപരാധം - റസിഡന്റ് അസോസിയേഷൻ സെക്രട്ടറി ജോയ്സണ്‍ ഇ. പള്ളൻ ചോദിക്കുന്നു.
രോഗികൾ എന്തു ചെയ്യും?
മൂന്നു കാൻസർ രോഗികൾ ഈ ഫ്ളാറ്റിലുണ്ട്. വൃക്ക മാറ്റിവയ്ക്കലിനു വിധേയനായ ഒരാളുമുണ്ട്. സാന്പത്തികമായി തകർന്ന ഇവരുടെ ചികിത്സാച്ചെലവ് ഫ്ളാറ്റ് റസിഡൻസ് അസോസിയേഷനാണ് വഹിക്കുന്നതെന്നു പറഞ്ഞാൽ അദ്ഭുതപ്പെട്ടുപോകും. കോടീശ്വരൻമാരുടെ പാർപ്പിട സമുച്ചയം എന്നു മുദ്ര വീണ ഫ്ളാറ്റിലെ ഏറെപ്പേരുടെയും ജീവിത സാഹചര്യങ്ങൾ പുറംലോകം അറിയുന്നില്ല. ഇതിൽ ബഹൂഭൂരിപക്ഷത്തിനും ഈ കിടപ്പാടമല്ലാതെ വേറെ ചേക്കിടമില്ല. സുപ്രീം കോടതിയുടെ ഒഴിപ്പിക്കൽ വിധിയും നഗരസഭയുടെ കുടിയിറക്കൽ ഭീഷണിയും വന്നതോടെയാണ് ഇതിനുള്ളിൽ കഴിയുന്നവരുടെ പച്ചയായ ജീവിത സാഹചര്യം വിളിച്ചുപറയേണ്ടിവന്നത്. ഒന്നോ രണ്ടോ സിനിമാ താരങ്ങൾ ഫ്ളാറ്റിൽ കഴിയുന്നു എന്ന പേരിൽ എല്ലാവരെയും ഒരേ തട്ടിൽ കാണരുത്. ഫ്ളാറ്റിന്റെ ഉയരം നോക്കി ഇതിൽ കഴിയുന്നവരൊക്കെ സന്പന്നരാണെന്നു ധരിക്കരുത്.
ഫ്ളാറ്റ് പൊളിക്കാനാണ് തീരുമാനമെങ്കിൽ ഞങ്ങൾ മരണം വരെ ചെറുക്കും. ഫ്ളാറ്റ് വാങ്ങിയതിന്റെ സുതാര്യമായ രേഖകൾ കൈവശമുണ്ട്. 2019 വരെ കെട്ടിട നികുതി മുടങ്ങാതെ അടച്ചിട്ടുമുണ്ട്. വിധി വന്നതോടെ ബിൽഡറും സർക്കാരും നഗരസഭയും ഒരു പോലെ കൈമലർത്തുകയാണ്. 2010ൽ കൈവശ രേഖവരെ നൽകിയല്ലേ ഫ്ളാറ്റ് കൈമാറിയതെന്നും എല്ലാ രേഖകളും സാധുവായതിനാലല്ലേ ബാങ്ക് ലോണ്‍ കിട്ടിയതെന്നും ബിൽഡർ ചോദിക്കുന്നു.
മറ്റൊരു മാർഗവുമില്ലാതെ നിരാശയിൽ കഴിയുകയാണ് ഇവിടെ എല്ലാ കുടുംബങ്ങളും. പെരുവഴിയിൽ കിടന്നു മരിക്കുന്നതിലും ഭേദമല്ലേ ഇതിനുള്ളിൽ കിടന്നു മരിക്കുന്നതെന്നാണു പലരുടെയും ചോദ്യം. 93 വയസും 83 വയസും പ്രായമുള്ളവർ ഇതിലുണ്ട്. ഫ്ളാറ്റ് ഉടമയാണോ നഗരസഭയാണോ ചതിച്ചതെന്ന് അറിവില്ല. ഒരു തെറ്റും ചെയ്യാത്ത ഞങ്ങൾ കെണിയിൽപ്പെട്ടു എന്നു പറഞ്ഞാൽ മതി. ഫ്ളാറ്റിലേക്കു റിട്ടയേഡ് ജീവിതത്തിനു വന്നവരാണ് പലരും. മക്കളെ കെട്ടിച്ചവരും മക്കൾ വിദേശത്തായവരും നാട്ടിൽ തനിച്ചായപ്പോൾ സുരക്ഷിതമായ വാസത്തിനു ഫ്ളാറ്റിൽ വാസം തുടങ്ങി. പെണ്മക്കൾ മാത്രമുള്ള നാലു മാതാപിതാക്കൾ ഇതിലുണ്ട്. മരുമക്കളുടെ ഉദാരമായ സഹായത്തിൽ മാത്രം കഴിഞ്ഞുപോകുന്ന വയോധികരാണ് അവർ. കണ്ണിൽചോരയില്ലാതെ കോടതിവിധിയും ഞങ്ങളെ തള്ളിപ്പറഞ്ഞതോടെയാണു തകർന്നുപോയത്.
അനീതിയല്ലേ ഇത്?
ഒരു തെറ്റും ചെയ്തിട്ടില്ലാതെ 350ലേറെ കുടുംബങ്ങളെ പാർപ്പിടം പൊളിച്ചു റോഡിലിറക്കിവിടാനാണു നീക്കമെങ്കിൽ നടപ്പില്ല. നിയമം മനുഷ്യനുവേണ്ടിയുള്ളതാണെങ്കിൽ ഇത്തരത്തിൽ അനീതി കാണിക്കരുത്.
തെറ്റു ചെയ്തതും വീഴ്ച വരുത്തിയവരും ആരെന്ന് അറിയാൻ ജുഡീഷൽ അന്വേഷണം വേണമെന്നാണ് ജെയിൻ ഫ്ളാറ്റിലെ ജോർജ് കോവൂർ പറയുന്നത്. വീഴ്ച വരുത്തിയതു ഞങ്ങൾ ഫ്ളാറ്റിലെ താമസക്കാരല്ല. വീഴ്ചക്കാർ ആരാണെന്നു കണ്ടെത്തണം. രേഖകളിൽ ഒപ്പിട്ടവരും അനുമതികൾ നൽകിയവരും ആരെന്നറിഞ്ഞ് അവരെ ശിക്ഷിക്കണം. ഇന്നേവരെ വ്യക്തതയില്ലാത്ത തീരദേശ പരിപാലന നിയമത്തിൽ സംഭവിച്ച വീഴ്ചകളാണിത്. ഏതു നിയമത്തിലും പഴുതുകൾ തിരുകിക്കയറ്റി ചില ഉദ്യോഗസ്ഥർക്കു കൈക്കൂലി വാങ്ങാനുള്ള അവസരമുണ്ടാക്കിയതാണ് ഇവിടത്തെ വീഴ്ച.
പാർട്ടി മുന്നണി വ്യത്യാസമില്ലാതെ കേരളം ഒന്നിക്കേണ്ട വേളയാണിത്. വൈകാതെ മറ്റു ഫ്ളാറ്റുകൾക്കും ഇതേ ഗതി വന്നാൽ കേരളത്തിന്റെ ദുർവിധി എന്താവുമെന്നു സർക്കാരും തിരിച്ചറിയണം. കേരളത്തിലെ മഹാപ്രളയത്തിനു കാരണമായതു ഞങ്ങളുടെ നാലു ഫ്ളാറ്റുകളാണെന്നു കണ്ടെത്തിയിരിക്കുന്നു. കേരളത്തിൽ ഇനിയും പ്രളയമുണ്ടാകാതിരിക്കാൻ ഫ്ളാറ്റ് പൊളിക്കാൻ നിർദേശവും വന്നു. വഴിയാധാരമാകാൻ വിധിക്കപ്പെട്ട ജനങ്ങൾക്കുവേണ്ടി സർക്കാർ ന്യായം നിരത്തുന്പോൾ സുപ്രീം കോടതി അതിനു വില കൽപ്പിക്കും. ജുഡീഷൽ അന്വേഷണം നടത്തി റിപ്പോർട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കട്ടെ.
രേഖകൾ എവിടെ?
നിലവിൽ കൊച്ചിയിലെ നിരവധി ഫ്ളാറ്റുകളുടെ നിർമാണ അനുമതി ഫയലുകൾ നഗരസഭയിൽ കാണാനില്ലെന്നാണ് കേൾക്കുന്നത്. തുടർ കേസുകളും അന്വേഷണങ്ങളും വരാനിരിക്കെ ഫയലുകളും രസീതുകളും കാണാതെ പോകുന്നതിനും കത്തിപ്പോകുന്നതിനും സാധ്യത കൂടുതലാണ്. അന്വേഷണമുണ്ടായാൽ പലരും കുടുങ്ങും എന്നതിനാലാണ് ഫയലുകൾ മുങ്ങിപ്പോകുന്നതെന്നു സംശയിക്കുന്നു. 2007ൽ ഫ്ളാറ്റ് ബുക്ക് ചെയ്ത് ഏറെക്കാലംകൊണ്ടാണ് പണി തീർത്തുതന്നത്. പത്തു കൊല്ലം താമസിച്ചപ്പോഴാണ് കുടിയിറക്കു പൊളിക്കൽ ഭീഷണി. മറ്റോരൊക്കെയോ ചെയ്ത വീഴ്ചകൾക്കു താമസക്കാരെ എങ്ങനെ ശിക്ഷിക്കാനാവും. ഈ 75-ാം വയസിൽ ഇറക്കിവിട്ടാൽ ഞാൻ എവിടെപ്പോകണമെന്നാണു സർക്കാർ പറയുന്നത്- ജോർജ് കോവൂർ പ്രതികരിച്ചു.
കൈയൊഴിയുന്നവർ
നിയമപ്രശ്നങ്ങളില്ലാതെ സുരക്ഷിതമായ ഫ്ളാറ്റ് പണിതു നൽകാനുള്ള ചുമതല നിർമാതാക്കൾക്കാണ്. കടം പറഞ്ഞല്ല ഫ്ളാറ്റ് വാങ്ങുന്നത്. അതിൽ ജീവിക്കുന്നവരുടെ സുരക്ഷ പോലെ പ്രധാനമാണ് കെട്ടിടത്തിന്റെ രേഖകളും. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രതിസന്ധിയും കൈകാര്യം ചേയ്യേണ്ട നിർമാതാക്കളെ കാണാനില്ല. വീഴ്ചയിൽ പങ്കാളിത്തമുണ്ടെന്നു കരുതുന്ന നഗരസഭയും ഉരുണ്ടുകളിക്കുന്നു.
കൈമടക്കു വാങ്ങിയവരും കണ്ണടച്ചിരുന്നവരും കൈമലർത്തുകയും ചെയ്യുന്നു. ഒരാളുടെ വീട് പൊളിക്കുന്നതിനു മുന്‍പ് അതിനുള്ള അനുവാദം ചോദിക്കുകയെന്നതു സാമാന്യ നീതിയാണ്. സ്വാഭാവിക നീതി ഞങ്ങൾക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു.
ഫ്ളാറ്റ് പൊളിച്ചാലും ഞങ്ങളുടെ ലോണ്‍ ബാധ്യത ഞങ്ങളുടെ ചുമലിൽനിന്നു മാറില്ല. അപ്പോൾ വീടില്ലാതെ കടബാധ്യതക്കാരായി ഞങ്ങൾ പെരുവഴിയിൽ ജീവിക്കേണ്ടിവരും. അതിനാൽ ഞങ്ങൾ ഒരിടത്തും പോകില്ല. കാരണം ഞങ്ങളുടെ ഏക സ്വത്താണിത്. സുപ്രീം കോടതി നിയമിച്ച മൂന്നംഗ സമിതി നൽകിയ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കണം. അങ്ങനെയെങ്കിൽ പൊളിച്ചുമാറ്റാനുള്ള വിധി കോടതി പുനർചിന്തിക്കുമെന്നാണു പ്രതീക്ഷ. കോടതിവിധി തിരുത്തിക്കാൻ ഇനി സംസ്ഥാന സർക്കാരിനെ കഴിയൂ. എല്ലാ പാർട്ടികളും നേതാക്കളും ഒപ്പം കേരള സമൂഹവും ഞങ്ങൾക്കൊപ്പമുണ്ട്. അതൊന്നു മാത്രമാണ് ഈ ഫ്ളാറ്റുകളിൽ ഉള്ളുരുകി കഴയുന്ന മനുഷ്യരുടെ ആശ്വാസവും പ്രതീക്ഷയും.
(അവസാനിച്ചു)
പൊളിക്കുന്നത് ഫ്ലാറ്റല്ല, ജീവിതം - 5 / റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
മോദി മുംബൈയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
കള്ളപ്പണക്കേസ്; ജാർഖണ്ഡ് മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലംഗീർ ആലം അറസ്റ്റിൽ
സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം; പ്രതി പിടിയിൽ
Latest News
മോദി മുംബൈയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
കള്ളപ്പണക്കേസ്; ജാർഖണ്ഡ് മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലംഗീർ ആലം അറസ്റ്റിൽ
സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം; പ്രതി പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top