Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഉത്തേജനം അകലെ
Wednesday, September 25, 2019 11:22 PM IST
കയറ്റുമതിക്കാർക്ക് സാന്പത്തിക ആനുകൂല്യങ്ങൾ, കന്പനികൾക്കു നികുതി ഒഴിവ്, സൂക്ഷ്മ-ചെറുകിട - ഇടത്തരം വ്യവസായങ്ങൾക്കു കൂടുതൽ വായ്പ; ബാങ്കുകൾക്കു കൂടുതൽ മൂലധനം; വിദേശനിക്ഷേപകർക്കും സ്വദേശി നിക്ഷേപകർക്കും ചുമത്തിയ അധിക നികുതി ഇല്ലാതാക്കി.
സാന്പത്തിക മുരടിപ്പിൽ നിന്നു രാജ്യത്തെ കരകയറ്റാൻ കേന്ദ്രസർക്കാർ കുറേ ആഴ്ചകളായി നടത്തിവന്ന പ്രഖ്യാപനങ്ങളുടെ ചുരുക്കമിതാണ്. ഉത്തേജനം എന്ന പേര് ഉപയോഗിക്കാതെ നടത്തിയ ഉത്തേജന പ്രഖ്യാപനങ്ങൾ.
ഇവകൊണ്ട് എല്ലാ പ്രശ്നങ്ങളും തീരുമോ? സാന്പത്തിക (ജിഡിപി) വളർച്ച തിരിച്ചുകയറുമോ?
മറ്റൊരു ചോദ്യം
ഈ ചോദ്യങ്ങൾ വെറൊരു രീതിയിൽ ആകാം.
ഈ പ്രഖ്യാപനങ്ങൾ രാജ്യത്തെ യുവാക്കൾക്കു കൂടുതൽ തൊഴിൽ നൽകുമോ?
ജിഡിപി വളർച്ച മെച്ചപ്പെട്ടാലേ തൊഴിലുകൾ വർധിക്കൂ. കുറേക്കാലമായി തൊഴിലുകൾ കുറഞ്ഞുവരികയാണ്. കന്പനികൾ കാന്പസുകളിൽ റിക്രൂട്ട്മെന്റിനു ചെല്ലുന്നതു കുറച്ചു. ചില മേഖലകളിൽ തൊഴിലാളികളെയും ജീവനക്കാരെയും പിരിച്ചുവിടുന്നു. തൊഴിലില്ലായ്മ 45 വർഷത്തെ ഉയർന്ന തോതായ 84 ശതമാനമായെന്നു സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ ) പറയുന്നു.
വാഹന വ്യവസായവുമായി ബന്ധപ്പെട്ടു മൂന്നു ലക്ഷത്തിലേറെ തൊഴിൽ നഷ്ടപ്പെട്ടെന്നാണു കന്പനികൾ പറയുന്നത്. യാത്രാവാഹനങ്ങളുടെ വില്പന 41.6 ശതമാനവും ടൂവീലർ വില്പന 22 ശതമാനവും കുറയുന്പോൾ ഇങ്ങനെ സംഭവിക്കാം.
ബിസ്കറ്റും വേണ്ട
രാജ്യത്തെ വലിയ ബിസ്കറ്റ് നിർമാതാക്കളായ പാർലെ പതിനായിരം പേരെ പിരിച്ചുവിട്ടു. കാരണം ബിസ്കറ്റ് വില്പന താഴോട്ടുപോയി.
ഒഴിവാക്കാവുന്ന വാങ്ങലുകൾ ഒഴിവാക്കുകയാണു ജനങ്ങൾ. മാറ്റിവയ്ക്കാവുന്ന ചെലവുകൾ മാറ്റിവയ്ക്കുന്നു. ബിസ്കറ്റും മധുര പലഹാരങ്ങളുമൊക്കെ അതിൽ പെടുമല്ലോ. കാർ വാങ്ങലും ടൂവീലർ വാങ്ങലും നീട്ടിവയ്ക്കുന്നതും അങ്ങനെ തന്നെ.
കൈയിൽ പണമില്ല
ജനങ്ങളുടെ കൈയിൽ പണം കുറവാണെന്നു ചുരുക്കം. ഇതാണു വളർച്ചയെ ആറുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാക്കിയത്.
ഇതു മാറ്റാനാണു ധനമന്ത്രി നിർമല സീതാരാമൻ നാലു തവണയായി ഉത്തേജക പരിപാടികൾ അവതരിപ്പിച്ചത്. അതിന്റെ ഭാഗമായി താൻ അവതരിപ്പിച്ച ബജറ്റുകളിലെ പ്രധാന നികുതി നിർദേശങ്ങൾ പിൻവലിക്കുകയും ചെയ്തു.
ഇതെല്ലാം കൊണ്ട് വളർച്ച വീണ്ടെടുക്കാനാകുമോ?
വളർച്ചയ്ക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നാണു കുറേനാളായി സർക്കാർ അനുകൂലികൾ വാദിച്ചിരുന്നത്. സന്പദ്ഘടനയുടെ സ്വഭാവം മാറ്റുന്നതിന്റെ പ്രശ്നമാണു കാണുന്നതെന്ന വാദവും ഉയർത്തി.
തൊഴിൽ കുറയുന്നതു ചൂണ്ടിക്കാണിച്ചപ്പോൾ പുതിയ തൊഴിൽ മേഖലകൾ വരുന്നുവെന്നായി വാദം. വാഹനവില്പന കുറഞ്ഞെന്നു കണ്ടപ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്കും ബിഎസ്ആറിനും വേണ്ടിയുള്ള കാത്തിരിപ്പാണെന്നായി വ്യാഖ്യാനം. ബിസ്കറ്റ് വില്പന കുറഞ്ഞത് ഓൺലൈൻ വില്പനയും പുതിയ ബ്രാൻഡുകളുടെ വളർച്ചയും മൂലമാണെന്നായി വേറൊരു വ്യാഖ്യാനം.
ചികിത്സ ശരിയോ?
ഒടുവിൽ നില്ക്കക്കള്ളിയില്ലാതായപ്പോൾ ഉത്തേജക പരിപാടികൾ അവതരിപ്പിച്ചു. ഒരിക്കലും ചെയ്യാതിരിക്കുന്നതിലും നല്ലതാണല്ലോ വൈകിയെങ്കിലും ചെയ്യുന്നത്.
ഈ ചെയ്ത കാര്യങ്ങൾ ഉദ്ദേശിച്ച ഫലമുണ്ടാക്കുമോ?
പലരും സംശയാലുക്കളാണ്. രോഗനിർണയം ശരിയല്ലെന്നു പലരും കരുതുന്നു.
രാജ്യത്തു സാധനങ്ങളുടെയും സേവനങ്ങളുടെയും ആവശ്യം കുറഞ്ഞു. കാരണം ജനങ്ങളുടെ പക്കൽ വേണ്ടത്ര പണമില്ല. പണമുണ്ടാക്കാനുള്ള പണികളും ഉണ്ടാകുന്നില്ല.
നടപടികൾ
ഇതിനു പരിഹാരമായി ധനമന്ത്രി പ്രഖ്യാപിച്ചത് എന്തൊക്കെയാണ്?
ഒന്ന്. കയറ്റുമതിക്കാരുടെ നികുതി തിരിച്ചുനല്കൽ സുഗമമാക്കി. 70,000 കോടി രൂപ ഈയിനത്തിൽ നല്‍കും. ഇതു പുതിയ ആനുകൂല്യമല്ല, നിലവിലുള്ളതു പേരുമാറ്റി നല്കുന്നതുമാത്രം.
2. മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികൾ പൂർത്തിയാക്കാൻ സഹായത്തിന് 20,000 കോടിയുടെ നിധി. തിരിച്ചടവ് മുടങ്ങാത്തവയ്ക്കു മാത്രമാണു സഹായം എന്നതുകൊണ്ട് ഇതു ഫലപ്രദമാകാൻ സാധ്യത കുറവ്.
3. വിദേശ നിക്ഷേപകർക്കു ചുമത്തിയ സർചാർജ് ഉപേക്ഷിച്ചു. നാട്ടിൽ ഡിമാൻഡ് കൂടുന്ന കാര്യമല്ല അത്.
4. ചെറുകിട വ്യവസായങ്ങൾക്കു കൂടുതൽ വായ്പ. ഇതിനായി വായ്പാമേളകൾ. വായ്പ കിട്ടാനില്ലാത്തതല്ല ചെറുകിട- സൂക്ഷ്മ വ്യവസായ മേഖലകളുടെ പ്രശ്നം. ഉത്പന്നത്തിനു ഡിമാന്‍ഡില്ലാത്തതാണ്.
5. കന്പനികളുടെ ആദായനികുതി കുറച്ചു. കന്പനികൾക്കു മിച്ചധനം കൂടും. അതു പുതിയ മൂലധന നിക്ഷേപത്തിനു വഴിതെളിക്കാം. പക്ഷേ, ഉത്പന്നത്തിന് ആവശ്യം കാണാതെ ആരാണു മൂലധനമിറക്കുക? മിക്ക മേഖലകളിലും ഇപ്പോൾത്തന്നെ ആവശ്യത്തിലേറെ ഉത്പാദന ശേഷി ഉണ്ട്.
വ്യക്തികളെ സഹായിച്ചില്ല
ആവശ്യവും ഉപഭോഗവും വർധിപ്പിക്കാനാണു നടപടി വേണ്ടിയിരുന്നത്. അതുണ്ടായില്ല. പകരം കന്പനികളുടെ അറ്റാദായം വർധിപ്പിക്കുക മാത്രം ചെയ്തു.
വ്യക്തികളുടെ ആദായനികുതിയിൽ കുറവ് വരുത്തിയിരുന്നെങ്കിൽ ഉപഭോഗവും ആവശ്യവും കൂടുമായിരുന്നു. അതിനു മുതിരാതെ ഓഹരികന്പോളത്തെ സന്തോഷിപ്പിക്കാനാണു സർക്കാർ ശ്രമിച്ചത്.
എന്നിട്ടോ? ഓഹരികളിൽനിന്നു വിറ്റൊഴിയുന്ന വിദേശികൾ തിരിച്ചു വന്നില്ല. അവർ വില്പന തുടരുകയാണ്.
സംസ്ഥാനങ്ങൾക്കു തിരിച്ചടി
കന്പനികളെ സഹായിക്കാൻ തുനിഞ്ഞതുവഴി 1.45 ലക്ഷം കോടി രൂപ കേന്ദ്രം നഷ്ടപ്പെടുത്തി. മറ്റുനികുതികളിൽ വേറൊരു ഒരു ലക്ഷം കോടിയുടെ കുറവുണ്ടാകും. രണ്ടും കൂടി ഏകദേശം രണ്ടരലക്ഷം കോടി രൂപ.
ഇതിന്റെ 42 ശതമാനം സംസ്ഥാനങ്ങൾക്കു വിഹിതമായി കിട്ടേണ്ടതാണ്. ഒരു ലക്ഷം കോടിയിലധികം രൂപ സംസ്ഥാന വിഹിതത്തിൽ കുറവ് വരും. കേരളം പോലൊരു സംസ്ഥാനത്തിനു മൂവായിരം കോടി രൂപയ്ക്കടുത്താകും കുറവ്.
കേന്ദ്രത്തിനു വരുന്ന കുറവ് റിസർവ് ബാങ്കിന്റെ പക്കൽനിന്നു പണമെടുത്തും എയർ ഇന്ത്യ അടക്കമുള്ളവ വിറ്റും നികത്തും. സംസ്ഥാനങ്ങൾക്ക് ആ പഴുതില്ല. കേന്ദ്രത്തിലെ അധികവരവിന്റെ വീതം കിട്ടുകയുമില്ല.
സംസ്ഥാനങ്ങൾ പദ്ധതിച്ചെലവ് ചുരുക്കും. അതു വീണ്ടും രാജ്യത്ത് ആവശ്യവും ഉപഭോഗവും കുറയ്ക്കും.
ഉത്തേജക പദ്ധതിയുടെ ചുരുക്കം അതാണ്. സംസ്ഥാനങ്ങളുടെ ബജറ്റിൽ കത്തിവച്ചു. കേന്ദ്രത്തിനു വരുന്ന കുറവ് നികത്താൻ വേറെ വഴി കണ്ടു.
ഇങ്ങനെ സൂത്രവിദ്യ പ്രയോഗിച്ചപ്പോൾ മറ്റൊന്നു സംഭവിച്ചു. ഉത്തേജകംകൊണ്ട് ഉദ്ദേശിക്കുന്ന ഫലം - സാന്പത്തിക വളർച്ചത്തോതു കൂട്ടൽ - കിട്ടാതായി. കൂടുതൽ തൊഴിലും വരുമാനവും ഉണ്ടാക്കുന്ന പദ്ധതികളിൽ സർക്കാർ മുതൽ മുടക്കി നടത്തേണ്ട ഉത്തേജനം മറ്റു രീതിയിൽ നടത്താനാണു കേന്ദ്രം ശ്രമിക്കുന്നത്. ദീർഘകാലത്തുമാത്രം ഫലം കാണുന്നതാണ് ആ രീതി.
“ദീർഘകാല’’ത്തെപ്പറ്റി ജോൺ മെയ്നാർഡ് കെയ്ൻസ് പറഞ്ഞത് ഇതാണ്- ദീർഘകാലം കഴിയുന്പോൾ നാമെല്ലാം മരിക്കും.
റ്റി. സി. മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയം: ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം തേടി
ആലപ്പുഴ മെഡിക്കൽ കോളജിൽ അർധരാത്രി മൃതദേഹവുമായി പ്രതിഷേധം
മോദി മുംബൈയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
Latest News
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയം: ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം തേടി
ആലപ്പുഴ മെഡിക്കൽ കോളജിൽ അർധരാത്രി മൃതദേഹവുമായി പ്രതിഷേധം
മോദി മുംബൈയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top