Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഒരു പൂവ് ചോദിച്ചാൽ പൂങ്കാവനം നൽകുന്ന വിദ്യ
Thursday, October 31, 2019 11:39 PM IST
എവിടെ അധർമം ഉണ്ടോ അവിടെ ധർമസംസ്ഥാപനത്തിനായി ഭഗവാൻ കൃഷ്ണൻ ഇടപെടുന്നതുപോലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ മന്ത്രി കെ.ടി. ജലീൽ ഇടപെടുന്നു എന്നാണ് വി.ഡി. സതീശന്റെ കണ്ടെത്തൽ. ഒരു പൂവ് ചോദിച്ചാൽ പൂങ്കാവനം കൊടുക്കുന്നയാളാണത്രെ മന്ത്രി.
മാർക്ക്ദാന വിവാദത്തേക്കുറിച്ച് സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി സംസാരിക്കുന്പോഴാണ് സതീശൻ ജലീലിനെ ഭഗവാൻ കൃഷ്ണനോട് ഉപമിച്ചത്. ജലീൽ കണ്ട അധർമം പരീക്ഷയിൽ തോൽക്കുന്നത്. ധർമസംസ്ഥാപനം നടത്തുന്നത് മാർക്ക് ദാനം ചെയ്തും. ഒരു മാർക്ക് ചോദിച്ചപ്പോൾ അഞ്ചു മാർക്ക് നൽകിയ വിശാലഹൃദയത്തേക്കുറിച്ചും സതീശൻ വിവരിച്ചു.
എന്നാൽ, പ്രതിപക്ഷത്തിന്റെ കടന്നാക്രമണം കണ്ടു ഭയപ്പെട്ട് ഓടുന്നയാളല്ല ജലീൽ. അദ്ദേഹത്തിനു പിടിവള്ളിയായിട്ടുള്ളത് മുമ്പു ബന്ധുനിയമന വിവാദകാലത്തെ കേസും ആക്ഷേപങ്ങളുമാണ്. ഹൈക്കോടതിയിൽ പോയിട്ട് ആട്ടിവിട്ടില്ലേ? ഗവർണർക്കു പരാതി നൽകിയിട്ട് അതു ചവറ്റുകുട്ടയിൽ തള്ളുകയല്ലേ ചെയ്തത്? ജലീൽ ചോദിച്ചു.
പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കുക മാത്രമല്ല ജലീൽ ചെയ്തത്. അവരെ വെല്ലുവിളിക്കുകയും ചെയ്തു. ആക്ഷേപം തെളിയിച്ചാൽ അന്നു താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് ജലീൽ പറയുന്നത്. പക്ഷേ പ്രതിപക്ഷം കോടതിയിൽ പോയി തെളിയിക്കണം.
അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു സംസാരിച്ചത് കോണ്‍ഗ്രസുകാരനായ വി.ഡി. സതീശനാണെങ്കിലും ജലീലിന്റെ കലിയത്രയും മുസ്ലിം ലീഗുകാരോടായിരുന്നു. അല്ലെങ്കിലും മിത്രങ്ങൾ തമ്മിൽ അകലുന്പോഴാണല്ലോ ശത്രുതയ്ക്കു തീവ്രത ഏറുന്നത്.
ലീഗുകാരനായ പ്രഫ. ആബിദ് ഹുസൈൻ കാലിക്കട്ട് സർവകലാശാലയിൽ സിൻഡിക്കറ്റ് അംഗമായിരുന്നപ്പോൾ പതിനഞ്ച് മാർക്ക് ദാനം ചെയ്തെന്ന് മന്ത്രി പറഞ്ഞു. പിന്നാലെ ലീഗുകാർക്കു നേരെ അധിക്ഷേപപ്പെരുമഴയായി. പത്താം ക്ലാസ് വരെ ഓൾ പാസ് നൽകുന്ന ചാക്കീരി പാസ് നടപ്പാക്കിയവരല്ലേ നിങ്ങൾ: ജലീൽ ചോദിച്ചു.
ഇതിനിടെ ലീഗുകാരനായ കെ.എം. ഷാജിയുമായി വാക്പോരും തുടങ്ങി. മന്ത്രിയുടെ നിലവാരം എന്നു ഷാജി വിളിച്ചുപറഞ്ഞു. ഷാജി തന്നെ പഠിപ്പിക്കേണ്ടെന്നായി മന്ത്രി. കോളജിന്റെ പടി കയറാത്ത ഷാജിക്കു തന്നേക്കുറിച്ചു പറയാൻ എന്ത് അവകാശമെന്നും ജലീൽ ചോദിച്ചതോടെ സഭയിൽ ആകെ ബഹളമായി.
മന്ത്രി ആരോപിച്ച സമയത്ത് താൻ കാലിക്കട്ട് സർവകലാശാലയിൽ സിൻഡിക്കറ്റ് അംഗം ആയിരുന്നില്ലെന്ന് ആബിദ് ഹുസൈൻ പറഞ്ഞു. താൻ അംഗമായിരുന്നു എന്നു തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാം, മറിച്ചായാൽ മന്ത്രി പൊതുപ്രവർത്തനം അവസാനിപ്പിക്കുമോ എന്ന് ആബിദ് ഹുസൈനും വെല്ലുവിളിച്ചു. ആ വെല്ലുവിളി ഏറ്റെടുക്കാൻ ഏതായാലും മന്ത്രി മെനക്കെട്ടില്ല.
മന്ത്രി ഇല്ലാത്തിടത്ത് പകരക്കാരനായി പ്രൈവറ്റ് സെക്രട്ടറി ആശംസാപ്രസംഗം നടത്തുന്നത് ആദ്യമായി കാണുകയാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഒരു മാർക്കു ചോദിച്ചാണ് ഒരു വിദ്യാർഥി ചെന്നത്. എന്നാൽ, തോറ്റ എല്ലാവർക്കും അഞ്ചു മാർക്ക് വരെ കൊടുക്കാനാണ് തീരുമാനിച്ചത്. ഇല്ലാത്ത അധികാരമാണ് മന്ത്രി ഉപയോഗിച്ചത്. മന്ത്രിയുടെ നിർദേശപ്രകാരമാണ് സാങ്കേതിക സർവകലാശാലയിൽ തോറ്റ കുട്ടിക്ക് മൂന്നാം മൂല്യനിർണയം നടത്തി മാർക്ക് നൽകാൻ തീരുമാനിച്ചത്. ഇതുപോലെ ഒരു വിഷയത്തിനു തോറ്റ എത്രയോ വിദ്യാർഥികൾ ഉണ്ടാകാം എന്നു സതീശൻ ചോദിച്ചു. ജലീലിനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നായിരുന്നു സതീശന്റെ ആവശ്യം.
ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന വാദത്തിൽ മന്ത്രി ഉറച്ചുനിന്നു. അനധികൃതമായി ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടായിട്ടില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ഗുണപരമായ മാറ്റങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണ് വിവാദങ്ങൾക്കു പിന്നിലെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ജലീലിനെതിരേ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ ലീഗുകാരുടെ തലയിലോട്ടു കയറുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. ജലീലിനെ പോലൊരാൾ യുഡിഎഫിൽ നിന്നു പോയതു നന്നായി എന്ന അഭിപ്രായമാണ് പ്രതിപക്ഷ നേതാവിനുള്ളത്.
ജലീലിന്റെ രീതികൾ പറഞ്ഞു സ്ഥാപിക്കാൻ സമീപകാലത്തു നടന്ന ഒരു സംഭവമാണ് രമേശ് ഉദാഹരിച്ചത്. തളിപ്പറന്പിൽ ഈയടുത്ത് കാറിൽ നിന്നു മോഷണം പതിവായപ്പോൾ പോലീസ് മഫ്തിയിൽ ഒളിച്ചിരുന്നു കള്ളനെ കൈയോടെ പിടികൂടി. കള്ളനെ കണ്ടവർ അന്പരന്നു. തളിപ്പറന്പിൽ ഷോപ്പിംഗ് മാളുകളും നിരവധി വ്യാപാര സ്ഥാപനങ്ങളുമുള്ള കോടീശ്വരനായിരുന്നു കള്ളൻ. കാഴ്ചയിൽ മാന്യൻ. പക്ഷേ മോഷ്ടിക്കാതിരിക്കാനാകില്ല. ജലീലിന്റെ സ്ഥിതി ഇതാണത്രെ.
കാഴ്ചയിൽ കുലീനൻ. ആദർശത്തിനു കൈയും കാലും വച്ചയാൾ. പക്ഷേ തരംകിട്ടിയാൽ നിയമവിരുദ്ധ പ്രവർത്തനം നടത്താൻ ഒരു മടിയുമില്ല. പല്ലി വാലു മുറിച്ച് രക്ഷപ്പെടുന്നതു പോലെ മാർക്ക് ദാനം റദ്ദാക്കി മന്ത്രിക്കു രക്ഷപ്പെടാനാകില്ലെന്നും രമേശ് പറഞ്ഞു. മഹാത്മാഗാന്ധി സർവകലാശാലയിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൂപ്പർ വിസി ചമയുകയാണെന്നും രമേശ് ആരോപിച്ചു.
പ്രതിപക്ഷം ശക്തിയുക്തം വാദിച്ചെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. മന്ത്രി അതിനേക്കാൾ ശക്തമായി നിരപരാധിത്വം വിളിച്ചു പറഞ്ഞു. മന്ത്രിയുടെ രാജിയോ സഭ നിർത്തിവച്ചുള്ള ചർച്ചയോ ഉണ്ടായില്ല. പക്ഷേ പ്രതിപക്ഷം പ്രതിഷേധം വാക്കൗട്ടിലൊതുക്കി.
ചോദ്യോത്തരവേളയ്ക്കു ശേഷം ശൂന്യവേളയിലേക്കു കടന്നപ്പോൾ അട്ടപ്പാടിയിൽ മാവോയിസ്റ്റ് പ്രവർത്തകരെ വെടിവച്ചു കൊന്ന വിഷയം പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. വ്യാജഏറ്റുമുട്ടലാണ് അവിടെ നടന്നതെന്ന് ഭരണപക്ഷത്തെ നേതാവായ കാനം രാജേന്ദ്രനും സ്ഥലം സന്ദർശിച്ച വി.കെ. ശ്രീകണ്ഠൻ എംപിയും ഭരണപക്ഷക്കാരനായ സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റും വ്യക്തമാക്കിയിരിക്കുകയാണെന്ന് രമേശ് ചൂണ്ടിക്കാട്ടി. എന്താണു സത്യം എന്നു മുഖ്യമന്ത്രി സഭയെ അറിയിക്കണം എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം.
ഇക്കാര്യം കഴിഞ്ഞ ദിവസം വിശദമായി ചർച്ച ചെയ്തതല്ലേ എന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ചോദിച്ചു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തന്റെ ചോദ്യമെന്നായി പ്രതിപക്ഷ നേതാവ്. എന്നാൽ, മുഖ്യമന്ത്രി സീറ്റിൽ നിന്ന് അനങ്ങിയില്ല. മറുപടി പറയാൻ നിർബന്ധിക്കാനാകില്ലെന്നു പറഞ്ഞ് സ്പീക്കറും കൈകഴുകി മാറി. ഇതോടെ ഈ വിഷയം അവസാനിച്ചു.
മൂന്നു ബില്ലുകൾ ഇന്നലെ സഭയിൽ അവതരിപ്പിച്ചു. മദ്രാസ് ഹിന്ദുമത ധർമ എൻഡോവ്മെന്റുകൾ ഭേദഗതി ബിൽ, കേരള പോലീസ് ഭേദഗതി ബിൽ, കേരള സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നൽകലും ബിൽ എന്നിവയാണ് പരിഗണിച്ചത്. ചർച്ചയ്ക്കു ശേഷം മൂന്നു ബില്ലുകളും സബ്ജക്ട് കമ്മിറ്റിക്ക് അയച്ച് സഭ പിരിഞ്ഞു.
നിയമസഭാവലോകനം / സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയം: ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം തേടി
ആലപ്പുഴ മെഡിക്കൽ കോളജിൽ അർധരാത്രി മൃതദേഹവുമായി പ്രതിഷേധം
മോദി മുംബൈയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
Latest News
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയം: ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം തേടി
ആലപ്പുഴ മെഡിക്കൽ കോളജിൽ അർധരാത്രി മൃതദേഹവുമായി പ്രതിഷേധം
മോദി മുംബൈയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top