Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കലാലയങ്ങള്‍ മൂല്യങ്ങളുടെ ഗര്‍ഭഗൃഹം
Saturday, February 15, 2020 11:33 PM IST
അക്രമവും അരാജകത്വവും കലാലയങ്ങളെ കാര്‍ന്നുതിന്നുമ്പോള്‍ കാമ്പസുകള്‍ ഭീതിയുടെയും അശാന്തിയുടെയും ഉറവിടങ്ങളായിത്തീരുന്നു. അതിഭയങ്കരമായ തകര്‍ച്ചയാണിത്. ഇന്ത്യന്‍ മനസിന് അഹിംസയുടെ ഒരു അടിത്തറയുണ്ട്. അതിനെ തകര്‍ക്കാന്‍ കാമ്പസുകളെ നാം അനുവദിക്കരുത്. അറിവുള്ള സമൂഹത്തിന്റെ വീഴ്ചയാണ് കാടത്തത്തിന്റെ ശക്തി. അക്രമരാഷ്ട്രീയം രാഷ്ട്രീയ കക്ഷികളെത്തന്നെ കാലഹരണപ്പെടുത്തുകയാണെന്നു രാഷ്ട്രീയ നേതൃത്വം തിരിച്ചറിയണം. കാമ്പസുകള്‍ ഇന്ന് വികലമായ പ്രത്യയശാസ്ത്രങ്ങളുടെ ആധിക്യത്തില്‍ നശിപ്പിക്കപ്പെടുന്നു. സാധാരണക്കാരായ വിദ്യാര്‍ഥികളുടെ അവകാശങ്ങളും സ്വപ്നങ്ങളും വിസ്മരിക്കപ്പെടുന്നു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ആല്‍ബര്‍ട്ട് ഷൈറ്റ്സ്വര് പറഞ്ഞുവച്ചതുപോലെ ""കടന്നുപോയ തലമുറക്കാരെ അപേക്ഷിച്ച് നമ്മുടെ മാനസികവും ആത്മീയവുമായ നിലവാരം വല്ലാതെ താഴ്ന്നുപോയിരിക്കുന്നു. അത്രയുമല്ല, പല കാര്യങ്ങളിലും നാം പഴയ നേട്ടങ്ങളെ വിറ്റുതിന്നുകയാണു ചെയ്യുന്നതും. തല്‍ഫലമായി നമ്മുടെ കൈവശമുള്ള പാരമ്പര്യം ക്ഷയിച്ചു ക്ഷയിച്ചു വരികയാണ്.''
ചിന്തയുടെ ആധിപത്യമാണ് കാമ്പസുകളില്‍ ശീലത്തിന്റെ അടിമത്തത്തേക്കാള്‍ മുന്നില്‍ നില്‍ക്കേണ്ടത്. കലാലയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അംഗങ്ങളെ ഉറപ്പാക്കാനുള്ള റിക്രൂട്ടിംഗ് ഏജന്‍സിയായി അധഃപതിക്കരുത്. കാമ്പസുകളില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിദ്യാര്‍ഥികളില്‍ രാഷ്ട്രീയ അവബോധം ഉണ്ടാക്കിയെടുക്കേണ്ടതിനും അവരുടെ നീതിപൂര്‍വകവും ന്യായപൂര്‍ണവുമായ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനും അവരുടെ ചിന്താശക്തിയില്നിന്നു പുതിയ പുതിയ കാര്യങ്ങള്‍ മാനവസേവയ്ക്കായി പുറത്തുകൊണ്ടുവരുന്നതിനുമാണ് ശ്രദ്ധിക്കേണ്ടത്. കലാലയ അന്തരീക്ഷത്തില്‍ വര്‍ധിച്ചുവരുന്ന സമരങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും ചേരിതിരിവുകളും കാമ്പസിനുള്ളിലുള്ള വിദ്യാര്‍ഥികളെയും അധ്യാപകരെയും കാമ്പസിനു പുറത്തുള്ള എഴുത്തുകാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും രാഷ്ട്രീയ നേതൃത്വത്തെയും ഒരുപോലെ ആഴത്തില്‍ ചിന്തിപ്പിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യത്തെ തകര്‍ക്കുന്ന സമീപനങ്ങളും പ്രത്യയശാസ്ത്രങ്ങളും ജനാധിപത്യത്തിനും ദേശീയതയ്ക്കും ഭാരതത്തിന്റെ ഭാവിക്കും ഒരുപോലെ അപകടകരമാണ്. ഭരണകൂടങ്ങള്‍ രാഷ്ട്രസ്വത്വത്തെ തകര്‍ക്കുന്ന സമീപനശൈലി സ്വീകരിക്കരുത്.
കലാലയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിശീലനക്കളരികളായി മാറരുത്. നമ്മുടെ കാമ്പസുകള്‍ വിലയിരുത്തപ്പെടേണ്ടത് അക്കഡേമിക് ഓഡിറ്റിന്റെ അടിസ്ഥാനത്തിലാകണം. എന്നാല്‍ ഇന്ന് ഒരു രാഷ്ട്രീയ ഓഡിറ്റിംഗ് മാത്രമേ നടക്കുന്നുള്ളൂവെന്നത് ദുഃഖകരമാണ്. വിദ്യാര്‍ഥികള്‍ ചര്‍ച്ച ചെയ്യേണ്ടതും ഇടപെടേണ്ടതും രാഷ്ട്രത്തിന്റെ പൊതുവായ പ്രശ്നങ്ങളെപ്പറ്റിയും അവയെ അഭിമുഖീകരിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചുമാണ്. കാമ്പസുകള്‍ രാഷ്ട്രീയം മാത്രം ചര്‍ച്ചചെയ്യുന്ന വേദികളായി മാറരുത്. ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാം പരാമര്‍ശിക്കുന്നതുപോലെ ഇന്ത്യയിലെ യുവക്കളോട് പറയാന്‍ എനിക്കൊരു സന്ദേശമുണ്ട്. ""എല്ലാ യുവജനങ്ങള്‍ക്കും അജയ്യമായ മനോബലം വേണം. അജയ്യമായ ഈ മനോബലത്തിന് രണ്ട് ഘടകങ്ങളുണ്ട്. നിങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ടാവുകയും അതിനായി പ്രവര്‍ത്തിക്കുകയും വേണമെന്നതാണ് ആദ്യത്തേത്. നിങ്ങള്‍ അധ്വാനിക്കുമ്പോള്‍ തീര്‍ച്ചയായും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണെന്നതാണ് രണ്ടാമത്തേത്. കാമ്പസുകളില്‍ ജ്വലിക്കുന്ന മനസുകള്‍ അജയ്യമായ മനോബലത്തോടെ പ്രവര്‍ത്തിക്കുകയും വിരാജിക്കുകയും ചെയ്യുമ്പോള്‍ സമ്പല്‍സമൃദ്ധവും സന്തുഷ്ടവും സുരക്ഷിതവുമായ ഇന്ത്യയുണ്ടാവുമെന്ന് ഉറപ്പാകുന്നു.'' കാമ്പസിലെ ഭീകരതയും നിഷ്ക്രിയത്വവും മൂലം രാഷ്ട്രത്തിനും പൊതു സമൂഹത്തിനുമുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് നാം മറന്നുപോകരുത്. രാഷ്ട്രം കലാലയങ്ങള്‍ക്ക് പഠനത്തിനും ഗവേഷണത്തിനും മറ്റുമായി നല്കുന്ന കോടിക്കണക്കിനു തുക വേണ്ടരീതിയില്‍ ഉപകരിക്കപ്പെടാതെ പോകുന്നത്് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരത്തകര്‍ച്ചയ്ക്കും ബൗദ്ധിക സമ്പത്തിന്റെ ശോഷണത്തിനും കാരണമായിത്തീരുന്നു. സ്വാമി വിവേകാനന്ദന് പ്രസംഗിച്ചതുപോലെ ""നിങ്ങളുടെ തലച്ചോറില്‍ പ്രവേശിച്ച് അവിടെ ആജീവനാന്തകലാപം സൃഷ്ടിക്കുന്ന സംസ്കരിക്കപ്പെടാത്ത വിവരത്തിന്റെ അളവല്ല വിദ്യാഭ്യാസം. ജീവിതത്തെ നിര്‍മിക്കുന്ന, മനുഷ്യനെ നിര്‍മിക്കുന്ന, സ്വഭാവത്തെ നിര്‍മിക്കുന്ന ആശയസ്വാംശീകരണം നമുക്കുണ്ടാവണം.'' നിഷേധാത്മകമായ വിദ്യാഭ്യാസരീതിയും കലാലയങ്ങളും ജീവനറ്റ അസ്ഥി കൂമ്പാരത്തെ സൃഷ്ടിക്കുന്നു. നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് നല്ല തലച്ചേറുണ്ട് എന്നാല്‍ ഹൃദയമില്ല എന്ന അവസ്ഥയിലാകരുത്. ആര്ദ്രതയില്ലാത്ത പരിശീലനക്കളരികള്‍ വെളിച്ചത്തേക്കാള്‍ കൂടുതല്‍ അന്ധകാരമാണ് പകരുന്നത്.
മദ്യപാനവും മയക്കുമരുന്നും പോലെ കാമ്പസുകളിലെ അരാജകത്വം ഒരു മാറാവ്യാധിയായി നമ്മുടെ കലാലയങ്ങളെ വിഴുങ്ങുന്നു. അക്ഷരക്ഷേത്രങ്ങള്‍ കുരുക്ഷേത്രങ്ങളായി അധഃപതിക്കരുത്. വിക്ടര്‍ ഹ്യൂഗോ പരാമര്‍ശിച്ചതുപോലെ ""ഒരു വിദ്യാലയം തുറക്കുമ്പോള്‍ ഒരു ജയില്‍ അടയ്ക്കപ്പെടുന്നു.'' എന്നത് ഒരു വൈരുധ്യമായി നമ്മുടെ ഇടയില്‍ നിലനില്ക്കുന്നു. ഇന്ന് കലാലയങ്ങള്‍ ജയിലുകളായി മാറ്റപ്പെടുന്നത് ആശങ്കജനകമായ സ്ഥിതിവിശേഷമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ട കൈമാറ്റം ചെയ്യുന്നവരായി മാത്രം അധ്യാപകരും വിദ്യാര്‍ഥി നേതൃത്വവും മാറരുത്. രാഷ്ട്രീയ ചര്‍ച്ചകളും മാഗസിനുകളും അസോസിയേഷനുകളും സെമിനാറുകളും മറ്റും കാമ്പസുകളില്‍ നിയമരാഹിത്യവും അച്ചടക്കമില്ലായ്മയും വളര്‍ത്തുന്നത് അപകടകരമാണ്. വിശ്വപ്രസിദ്ധ വിദ്യാഭ്യാസ വിചിന്തകനായ വിശുദ്ധ ജോണ്‍ ഹെൻറി ന്യൂമാന്‍ ഓര്‍മിപ്പിക്കുന്നതുപോലെ ""സര്‍വകലാശാലാ പരിശീലനം സമൂഹത്തിന്റെ ബൗദ്ധികസ്വരം ഉയര്‍ത്തുന്നതിനുള്ള മികച്ച മാര്‍ഗമാണ്. വിദ്യാഭ്യാസമെന്നത് മനുഷ്യര്‍ക്ക് സ്വന്തം അഭിപ്രായങ്ങളെക്കുറിച്ചും ന്യായവിധികളെക്കുറിച്ചും വ്യക്തവും ബോധപൂര്‍വകവുമായ കാഴ്ചപ്പാട് നല്‍കുന്നതാണ്.'' കാമ്പസ് നിഷ്ക്രിയത്വം ബൗദ്ധിക നിലവാരത്തിനും വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്കും തുരങ്കം വയ്ക്കുന്നു.
കലാലയങ്ങള്‍ എല്ലാക്കാലത്തും പ്രാധാന്യം കൊടുക്കേണ്ടത് "അറിവ് നല്‍കുക' എന്ന ദിവ്യമായ കര്‍മത്തിനാണ്. അറിവിനേക്കാള്‍ സ്വാധീനവത്കരണം എന്നത് കാമ്പസ് അന്തരീക്ഷത്തിന് ചേര്‍ന്ന സമീപനശൈലിയല്ല. സമാധാനത്തിനും ആരോഗ്യത്തിനും ധാര്‍മികതയ്ക്കും പ്രാധാന്യം നല്കുന്ന മൂല്യക്രമമാണ് കലാലയങ്ങളില്‍ വേരോടേണ്ടത്. കലാലയങ്ങളില്‍ അച്ചടക്കരാഹിത്യം എന്ന ഇത്തിൾക്കണ്ണി വളരുകയും കലാലയം എന്ന തടിമരം നശിക്കുകയും ചെയ്യുകയാണിപ്പോള്‍. ഇന്ത്യ ഇന്ന് ഒരു വലിയ തമോഗര്‍ത്തത്തിലൂടെ കടന്നു പോകുകയാണ്. മൂല്യങ്ങളുടെ നാശമാണ് ഇതിനു കാരണം. കലാലയങ്ങള്‍ കലഹത്തിന് പ്രേരകമാകരുത്; അവ കലഹം അവസാനിപ്പിക്കാനുള്ളതാണ്. വിദ്യാലയങ്ങള്‍ സാഹോദര്യത്തിന്റെയും മാനവികതയുടെയും ഗര്ഭഗൃഹങ്ങളായിത്തീരണം. വിദ്യാലയത്തെ ദേവാലയംപോലെ പവിത്രമായിക്കാണുന്ന സംസ്കാരമാണ് നമ്മുടേത്. സമ്പത്ത് കണ്ടുകെട്ടാം. രാജാവിനു നികുതിയായി കൊണ്ടുപോകാം. അത് വഴിയാത്രയ്ക്ക് ബുദ്ധിമുട്ടാണ്. എന്നാല്‍ രാജാവിനോ കള്ളനോ കവരാന്‍ സാധിക്കാത്തത് നമ്മുടെ അറിവാണ് എന്ന് വിദ്യാര്‍ഥികള്‍ തിരിച്ചറിയണം. അക്രമത്തിനു മുന്പില് അറിവ് പരാജയപ്പെടുന്നത് നമ്മുടെ സംസ്കൃതിയുടെ അപചയമാണ്. ഭാരതത്തിന്റെ തോല്‍വിയാണ്.
"ഇടിമുറികളും ക്രിമിനലുകളും' നിറഞ്ഞ കലാലയങ്ങള്‍ അക്ഷരങ്ങളെ, അറിവിനെ സ്നേഹിക്കുന്നവരുടെ ഹൃദയത്തിലേല്‍പ്പിക്കുന്ന മുറിവാണ്. വിദ്യാലയങ്ങളുടെ ക്ലാസ് മുറികളില്‍ നിന്നു ആയുധശേഖരങ്ങള്‍ കണ്ടെടുക്കുന്നുവെന്നതും നമ്മെ ലജ്ജിപ്പിക്കണം. കാമ്പസുകളില്‍ ഉണ്ടാകേണ്ടത് പുസ്തക ശേഖരങ്ങളും അറിവിനോടും സത്യത്തോടും സമാധാനത്തോടും അഹിംസയോടും പ്രതിബദ്ധതയുള്ള അധ്യാപകരും വിദ്യാര്‍ഥികളുമാണ്. നമ്മുടെ കലാലയങ്ങളെ കീഴ്പ്പെടുത്തിയിരിക്കുന്ന അക്രമത്തിന്റെ അരാജകത്വത്തിന്റെ അന്ധതയെ നാം തിരിച്ചറിയണം. നമ്മുടെ കാമ്പസുകളുടെ ഉപ്പ് എന്നു പറയുന്നത് അറിവു പകര്‍ന്നുകൊടുക്കാനും നേടാനുമുള്ള വിശാലമായ മനോഭാവമാണ്. അറിവിനോടുള്ള ആഭിമുഖ്യം നഷ്ടപ്പെട്ടാല്‍ നമ്മുടെ കലാലയങ്ങള്‍ ഉറ നഷ്ടപ്പെട്ട ഉപ്പുപോലെയായിത്തീരും. ""പുസ്തകങ്ങളാണ് സംസ്കാരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങളെന്ന്'' ഡോ.എസ്. രാധാകൃഷ്ണന്റെ വാക്കുകള്‍ നമ്മുടെ യുവജനങ്ങള്‍ മറക്കരുത്. അക്ഷരങ്ങളെ സ്നേഹിക്കാത്തവര്‍ക്ക് അറിവിനെ ഉള്കൊള്ളുവാന് കഴിയുകയില്ല. ""ബലമോ നിര്‍ബന്ധമോ ഔദ്യോഗിക സ്ഥാനമോ സമ്പല്‍ പ്രതാപമോ ഇല്ലാതെ ഇന്ത്യയുടെ പരമോന്നത നേതാവായിത്തീര്‍ന്ന ഗാന്ധിജി'' എന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകള്‍ നമ്മുടെ വിദ്യാര്‍ഥികള്‍ വിസ്മരിക്കരുത്. നമ്മുടെ കാമ്പസുകളില്‍ ഗാന്ധിമാര്‍ഗത്തിന്റെ വഴിവിളക്കുകള്‍ തെളിക്കുവാന്‍ നമുക്ക് കഴിയണം. അക്രമത്തില്‍ ധീരതയില്ല; ക്രൂരതയേയുള്ളു. ത്യാഗത്തിലും കഷ്ടപ്പാടിലും അഹിംസയിലുമാണ് ധീരത കുടികൊള്ളുന്നത്.
കലാലയങ്ങളുടെ ലക്ഷ്യം ശാസിക്കാനും ശിക്ഷിക്കുവാനും ആളുകളില്ലാതെതന്നെ ധര്‍മനിഷ്ഠവും സത്യസന്ധവുമായ ജീവിതം നയിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കുകയെന്നതാണ്. കലാലയങ്ങള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കേണ്ടത് ആകാശത്തില്‍ പക്ഷികളെപ്പോലെ പറക്കാനോ വെള്ളത്തില്‍ മത്സ്യങ്ങളെപ്പോലെ സൈ്വര്യമായി നീന്താനോ അല്ല; ഭൂമിയില്‍ മനുഷ്യരെപ്പോലെ നടക്കുവാനാണ്. മനുഷ്യസ്നേഹികളെ, വിശ്വപൗരന്മാരെ വാര്‍ത്തെടുക്കുന്ന തറവാടുകളായി കലാലയങ്ങള്‍ മാറട്ടെ. ഗവണ്മെന്റും ഭരണകര്‍ത്താക്കളും ഉന്നതമായ മൂല്യങ്ങള്‍ക്കുവേണ്ടി സ്വാര്ഥതാല്പര്യങ്ങളെ ബലി കഴിക്കുവാന്‍ തയാറാകണം. ഇന്ത്യയിലെ കലാലയങ്ങളെ ഉന്നതനിലവാരമുള്ള അക്ഷരക്ഷേത്രങ്ങളായി വളര്‍ത്തി യുവതലമുറയെ വിശ്വപൗരന്മാരായി നമുക്കു വാര്‍ത്തെടുക്കാം.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
സംസ്ഥാന വ്യാപക പരിശോധന; 153 ക്രിമിനലുകൾ പിടിയിൽ
Latest News
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
സംസ്ഥാന വ്യാപക പരിശോധന; 153 ക്രിമിനലുകൾ പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top