Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നമസ്തേ ട്രംപിന്; മോടി പിടിപ്പിച്ച് അഹമ്മദാബാദ്
Monday, February 17, 2020 11:31 PM IST
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വരവേൽക്കാൻ അഹമ്മദാബാദ് അണിഞ്ഞൊരുങ്ങുകയാണ്. ചരിത്രസംഭവമാകണമെന്നു പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും മാത്രമല്ല, ഗുജറാത്ത് സർക്കാരിനും അഹമ്മദാബാദ് കോർപറേഷനും വരെ നിർബന്ധമുണ്ട്. ഈ മാസം 24, 15 തീയതികളിലായി രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തുന്ന ട്രംപിനെ വരവേൽക്കുന്നത് അഹമ്മദാബാദിലാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ഹൂസ്റ്റണിൽ ട്രംപ് ഒരുക്കിയ "ഹൗഡി മോദി’യെ കവച്ചുവയ്ക്കുന്നതാകണം "നമസ്തേ പ്രസിഡന്റ് ട്രംപ് ' എന്ന നിലയിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
ട്രംപും മോദിയും ചേർന്നു നടത്തുന്ന റോഡ് ഷോയ്ക്കു മാറ്റുകൂട്ടുന്നതിനു റോഡുകൾ മിനുക്കുകയും പാതയോരങ്ങളിൽ പൂച്ചട്ടികൾ നിറയ്ക്കുകയും തെരുവുവിളക്കുകൾ സ്ഥാപിക്കുകയും മാത്രമല്ല, ചേരിപ്രദേശങ്ങളുടെ ദുരിതക്കാഴ്ചകൾ കെട്ടിമറയ്ക്കുകകൂടി ചെയ്യുന്ന പ്രവൃത്തികളാണു തകൃതിയായി നടക്കുന്നത്. മൊട്ടേറയിൽ നിർമാണം പൂർത്തിയാകുന്ന ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സർദാർ വല്ലഭ്ഭായി പട്ടേൽ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും ഈ മാമാങ്കത്തോടനുബന്ധിച്ചു നടക്കും.
2014ൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, 2017ൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, 2018ൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ എന്നിവരെയും മോദി അഹമ്മദാബാദിൽ എത്തിച്ചിരുന്നു. ഇതിനേക്കാളെല്ലാം അതിഗംഭീര സ്വീകരണപരിപാടിക്കാണ് അഹമ്മദാബാദ് മുഖംമിനുക്കുന്നത്.
പൂച്ചട്ടികൾ 1.5 ലക്ഷം
സബർമതി ആശ്രമ സന്ദർശനവും മൊട്ടേറ സ്റ്റേഡിയം ഉദ്ഘാടനവും റോഡ് ഷോയുമാണ് 24ന് അഹമ്മദാബാദിൽ ട്രംപിന്റെ പ്രധാന പരിപാടികൾ. ഈ പരിപാടികൾ ജനകീയപങ്കാളിത്തംകൊണ്ടും മനോഹാരിതകൊണ്ടും ലോകോത്തരമാക്കുക എന്നതാണു ലക്ഷ്യം. മൊട്ടേറ, ഭട്ട്, കൊട്ടേശ്വർ മേഖലയിലാണു പ്രധാനമായും മോടികൂട്ടൽ.
ചിമൻഭായിപട്ടേൽ പാലം മുതൽ മൊട്ടേറ വരെയുള്ള റോഡുകൾ അലങ്കരിക്കാൻ ഒന്നര ലക്ഷം പൂച്ചട്ടികളാണു നിരത്തുന്നത്. ബൊഗൈൻവില്ലയും മഞ്ഞ അരളിയുമടക്കം നിരവധി ചെടികളാണ് അണിനിരത്തുക. രണ്ടു കോടിയോളം രൂപയാണു ചെടിച്ചട്ടികൾ ഒരുക്കുന്നതിനു മാത്രം ചെലവഴിക്കുന്നത് എന്നാണ് അഹമ്മദാബാദ് മേയർ ബിജൽ പട്ടേൽ കഴിഞ്ഞദിവസം പറഞ്ഞത്. നഗരം മോടിപിടിപ്പിക്കാൻ കോർപറേഷൻ ജീവനക്കാർ ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
മൊട്ടേറയിലേക്കുള്ള 16 റോഡുകളാണു ടാർ ചെയ്തു ഭംഗിയാക്കുന്നത്. മെട്രോ നിർമാണത്തിന്റെയും മറ്റും പേരിൽ വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതെ തകർന്നുതരിപ്പണമായി കിടക്കുന്ന റോഡുകൾക്കുണ്ടായ ശാപമോക്ഷം നാട്ടുകാരെ ആഹ്ലാദത്തിലാക്കിയിട്ടുണ്ട്. മൊട്ടേറ സ്റ്റേഡിയത്തിലേക്കുള്ള ഭട്ട്-കൊട്ടേശ്വർ, ഭട്ട്-മൊട്ടേറ എന്നീ പ്രധാന റോഡുകളും അനുബന്ധ റോഡുകളുമാണു നന്നാക്കുന്നത്.
വിവിഐപികളുടെ യാത്രാറൂട്ട് തീരുമാനിച്ചിട്ടില്ലെങ്കിലും വിമാനത്താവളത്തിൽനിന്ന് ഇന്ദിരാ ബ്രിഡ്ജ് വഴി ഭട്ടിലേക്കും അവിടെനിന്നു മൊട്ടേറയിലേക്കുമായിരിക്കും പേവുക എന്നാണു കോർപറേഷൻ അധികൃതർ കണക്കുകൂട്ടുന്നത്. 80 കോടിയോളം രൂപയാണ് റോഡ് നന്നാക്കാനും നഗരം മോടിപിടിപ്പിക്കാനുമായി ചെലവഴിക്കുന്നത്. ഒരു കോടിയോളം രൂപ അലങ്കാരലൈറ്റുകൾക്കു മാത്രമായിരിക്കും. ഫുട്പാത്തുകളിലെല്ലാം പുതിയ ബ്ലോക്കുകൾ പാകിക്കഴിഞ്ഞു. കുറ്റിക്കാടുകളെല്ലാം തെളിച്ച് തെരുവുവിളക്കുകളും സ്ഥാപിക്കുന്ന പണി പുരോഗമിക്കുകയാണ്.
റോഡുകൾ മോടികൂട്ടുക മാത്രമല്ല അലോസരമുണ്ടാക്കുന്ന കാഴ്ചകൾ മറയ്ക്കുക എന്നതും കോർപറേഷന്റെ ചുമതലയാണ്.
വിമാനത്താവളത്തിൽനിന്നു സ്റ്റേഡിയത്തിലേക്കുള്ള റോഡിനോടു ചേർന്ന് എണ്ണൂറോളം പേർ താമസിക്കുന്ന ചേരിപ്രദേശത്തിന്റെ കാഴ്ചകൾ മറയ്ക്കാൻ കൂറ്റൻ മതിൽ കെട്ടുന്നതിന്റെ വാർത്തയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലടക്കം വൈറലാണ്. ഇന്ദിരാ ബ്രിഡ്ജിനടുത്ത സരാനിയ വാസ് എന്ന ചേരിപ്രദേശമാണു മറയ്ക്കുന്നത്. 400 മീറ്റർ നീളത്തിൽ ഒരാൾപ്പൊക്കമുള്ള മതിലാണു പണിയുന്നത്. മതിൽ നിർമാണത്തിന് 150 തൊഴിലാളികൾ പകലും രാത്രിയും പണിയെടുക്കുന്നു.
മുമ്പ് ഇതുവഴി വിവിഐപികൾ കടന്നുപോകുമ്പോൾ പച്ച കർട്ടനിട്ടു മറയ്ക്കുകയായിരുന്നു പതിവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സുരക്ഷാകാരണങ്ങളാലാണു മതിൽ കെട്ടുന്നത് എന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. എന്നാൽ, ചേരി മറയ്ക്കുകയാണു ലക്ഷ്യമെന്നു കരാറുകാരനാണു മാധ്യമങ്ങളോടു പറഞ്ഞത്.
സബർമതിയിലേക്കു റോഡ്ഷോ
അഹമ്മദാബാദ് വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം ട്രംപും പ്രഥമ വനിത മെലാനിയയും നരേന്ദ്ര മോദിയും സബർമതി ആശ്രമത്തിലേക്കു റോഡ്ഷോ നടത്തുമെന്നാണു കരുതുന്നത്.
ഈ പത്തു കിലോമീറ്റർ അടക്കമുള്ള 22 കിലോമീറ്റർ റോഡ് ഷോ ലോകശ്രദ്ധയാകർഷിക്കുന്നതാകണമെന്നു മോദി ആഗ്രഹിക്കുന്നു. റോഡ് ഷോ കാണാൻ മാത്രം അമ്പതിനായിരം ആളുകൾ വഴിയോരങ്ങളിൽ ഉണ്ടാകുമെന്നാണു കണക്കുകൂട്ടുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും ഗാന്ധിജിയുടെ ജീവിതത്തിലും അതീവ പ്രാധാന്യമുള്ള സബർമതി ആശ്രമത്തിലെ സന്ദർശനത്തിനു ട്രംപ് പ്രത്യേക താത്പര്യംകാട്ടിയെന്നാണു റിപ്പോർട്ടുകൾ. ആശ്രമത്തിനുള്ളിൽ ഗാന്ധിജി താമസിച്ചിരുന്ന വീടായ ഹൃദയ്കുഞ്ജിൽ ചർക്ക തിരിച്ച് ട്രംപ് ഗാന്ധിജിക്കു പ്രണാമമർപ്പിക്കുമെന്നും പശ്ചാത്തലത്തിൽ ഗാന്ധിജിയുടെ ഇഷ്ടഗാനമായ "വൈഷ്ണവ ജന തോ...’ആലപിക്കപ്പെടുമെന്നുമാണു ലഭ്യമായ വിവരം. സബർമതി സന്ദർശനത്തിനു ശേഷമായിരിക്കും മൊട്ടേറ സ്റ്റേഡിയത്തിലേക്കു വിവിഐപികൾ പോവുക.
ഒരു ലക്ഷം പേർക്കായി ഒരുക്കം
ഹൂസ്റ്റണിൽ നടത്തിയ "ഹൗഡി മോദി’മോഡലിൽ മൊട്ടേറ സ്റ്റേഡിയത്തിൽ ഒന്നേകാൽ ലക്ഷത്തോളം പേരെ അണിനിരത്തിയുള്ള മെഗാ ഇവന്റാണ് ഒരുക്കുന്നത്. പരിപാടിക്ക് പ്രാദേശികഭാഷയിൽ "കെം ചോ ട്രംപ് ’എന്നായിരുന്നു പേരിട്ടത്. എന്നാൽ, ലോകശ്രദ്ധയാകർഷിക്കുന്ന ഇവന്റായതിനാൽ"നമസ്തേ പ്രസിഡന്റ് ട്രംപ്’ എന്നാക്കണം പേരെന്ന് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ നിർദേശിക്കുകയായിരുന്നു. നമസ്തേ എന്നത് ഇന്ത്യൻ ആതിഥ്യമര്യാദയുടെ പര്യായമായാണ് ലോകം കാണുന്നത്.
സ്റ്റേഡിയത്തിന്റെ ശേഷി 1.10 ലക്ഷം കാണികളായതിനാൽ 15,000 പേരെ സ്റ്റേജിനു മുന്നിൽ പ്രത്യേകം ഇരിപ്പിടങ്ങളിട്ട് ഇരുത്തും. വ്യവസായികളും വിവിഐപികളുമടക്കം രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി ക്ഷണിക്കപ്പെട്ടിരിക്കുന്നവർ ചടങ്ങിൽ പങ്കെടുക്കും. ഹൂസ്റ്റണിലെ "ഹൗഡി മോദി’ യിൽ അമ്പതിനായിരത്തോളം പേരായിരുന്നു പങ്കെടുത്തത്. ട്രംപിന്റെ സന്ദർശനത്തിന് പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കുന്നത്. എൻഎസ്ജി കമാൻഡോകളും എസ്പിജി സംഘവും നഗരത്തിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. 25 ഐപിഎസുകാർ, 65 അസിസ്റ്റന്റ് കമ്മീഷണർമാർ, 200 ഇൻസ്പെക്ടർമാർ, 800 എസ്ഐമാർ എന്നിവരുടെ മേൽനോട്ടത്തിൽ പതിനായിരം പോലീസുകാരെയാണ് വിന്യസിക്കുന്നത്.
പൊടിക്കുന്നത് 100 കോടി
24ന് ഉച്ചയ്ക്കാണ് ട്രംപ് അഹമ്മദാബാദിലെത്തുക. മൂന്നരയോടെ ഡൽഹിക്കു മടങ്ങും. മൂന്നര മണിക്കൂറാണ് ട്രംപ് അഹമ്മദാബാദിലുണ്ടാവുക എന്നാണ് കണക്കാക്കുന്നത്. വരവേൽപ്പിനും ആഘോഷങ്ങൾക്കുമായി നൂറു കോടി രൂപയാണ് ചെലവഴിക്കുന്നത്. റോഡുകളുടെ നിർമാണത്തിനും നവീകരണത്തിനുമാണ് 80 കോടി മുടക്കുന്നത്. സുരക്ഷയ്ക്ക് 12 കോടി രൂപയും സ്റ്റേഡിയത്തിലെത്തുന്ന ഒന്നേകാൽ ലക്ഷം പേരുടെ ചെലവിനായി ഏഴുകോടി രൂപയും ചെലവഴിക്കും.
സന്ദർശനത്തിന്റെ രണ്ടാം ദിനമായ 25ന് ഡൽഹിയിലാണ് ഔദ്യോഗിക ചർച്ചകൾ നടത്തുന്നതും കരാറുകൾ ഒപ്പിടുന്നതും. വരാനിരിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരുടെ പിന്തുണ നേടുക എന്നത് ട്രംപിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഈ സന്ദർശനം അതിനുപകരിക്കുമെന്നാണ് ട്രംപ് കരുതുന്നത്.
ഇന്ത്യ ട്രംപിനു പരവതാനി വിരിക്കുന്നതു വലിയ മോഹങ്ങളുമായാണ്. അവയൊക്കെ സാക്ഷാത്കരിക്കപ്പെടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
മൊട്ടേറയിലെ മുട്ടൻ സ്റ്റേഡിയം
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായാണു മൊട്ടേറയിലുള്ള സർദാർ വല്ലഭഭായിപട്ടേൽ സ്റ്റേഡിയത്തെ പടുത്തുയർത്തിയിരിക്കുന്നത്. ട്രംപും മോദിയും ചേർന്നാകും ഈ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുക. സർദാർ പട്ടേൽ സ്റ്റേഡിയം പുതുക്കിപ്പണിതാണ് ഇപ്പോൾ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാക്കി മാറ്റിയിരിക്കുന്നത്. നിലവിൽ 95,000 പേർക്കിരിക്കാവുന്ന ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മെൽബൺ സ്റ്റേഡിയത്തെ കവച്ചുവയ്ക്കുന്നതാണ് മൊട്ടേറ സ്റ്റേഡിയം. 1.10 ലക്ഷം കാണികളെ ഉൾക്കൊള്ളാനുള്ളശേഷിയുണ്ട്. 800 കോടി രൂപ ചെലവഴിച്ചാണു നിർമാണം.
ഒരു പ്രധാന ക്രിക്കറ്റ് ഗ്രൗണ്ട്, രണ്ട് ചെറിയ ക്രിക്കറ്റ് ഗ്രൗണ്ട്, നാല് ലോക്കർ റൂമുകൾ, 75 ശീതീകരിച്ച കോർപറേറ്റ് ബോക്സുകൾ, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ അംഗങ്ങൾക്കായുള്ള ക്ലബ് ഹൗസ് എന്നിവ ഇവിടെയുണ്ട്. കൂടാതെ 55 റൂമുകളുള്ള ക്ലബ് ഹൗസ്, റസ്റ്ററന്റ്, വലിയ സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം, പാർട്ടി ഏരിയ എന്നിവയും സ്റ്റേഡിയത്തിലുണ്ട്. 3,000 കാറുകളും 10,000 ടൂവീലറുകളും പാർക്ക് ചെയ്യാനുള്ള പാർക്കിംഗ് ഏരിയയും മൊട്ടേറ സ്റ്റേഡിയത്തിന്റെ പ്രത്യേകതയാണ്.
നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ഈഡന് ഗാര്‍ഡന്‍സിൽ 62,000 പേരെയാണ് ഉൾക്കൊള്ളുക. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് നിര്‍മിച്ച ഓസ്ട്രേലിയന്‍ കമ്പനി തന്നെയാണ് മൊട്ടേറ സ്റ്റേഡിയവും നിർമിക്കുന്നത്. ഭാവിയിൽ അന്താരാഷ്ട്ര മത്സരങ്ങളുടെ മുഖ്യ വേദിയായി മൊട്ടേറ മാറുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞദിവസം ട്രംപ് ഈ സ്റ്റേഡിയത്തെക്കുറിച്ച് പുകഴ്ത്തിപ്പറഞ്ഞിരുന്നു.
സംസ്ഥാന പര്യടനം/ സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
സംസ്ഥാന വ്യാപക പരിശോധന; 153 ക്രിമിനലുകൾ പിടിയിൽ
Latest News
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
സംസ്ഥാന വ്യാപക പരിശോധന; 153 ക്രിമിനലുകൾ പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top