Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഗതിമാറുന്ന പൗരത്വ രാഷ്ട്രീയം
Wednesday, February 26, 2020 11:19 PM IST
ഒരുപക്ഷേ ഇന്ത്യയിലെ ദേശീയ രാഷ്ട്രീയത്തെ പൗരത്വ നിയമ ഭേദഗതിക്കു മുമ്പും പിമ്പും എന്നു രണ്ടായി തിരിക്കുന്നതിൽ അതിശയോക്തിയുണ്ട് എന്നു തോന്നുന്നില്ല. കാരണം പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയെ അത്രമാത്രം ഉഴുതുമറിച്ചിരിക്കുന്നു. നിയമം കൊണ്ടുവന്നപ്പോൾ മോദി- അമിത് ഷാ അച്ചുതണ്ടും സംഘപരിവാരവും ഉദ്ദേശിച്ചതിനും ഒരുപാട് കാതം അപ്പുറത്തേക്ക് ഇന്ത്യയുടെ രാഷ്ട്രീയം ഗതിമാറി ഒഴുകി. മുത്തലാഖ് നിരോധന നിയമം, യുഎപിഎ നിയമ ഭേദഗതി, കാഷ്മീരിന്റെ സ്വയംഭരണം റദ്ദാക്കൽ, അയോധ്യാവിധി തുടങ്ങിയവയുടെ ചുവടുപിടിച്ച് പൗരത്വ നിയമ ഭേദഗതിയിലൂടെ ഇന്ത്യയിൽ വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്താം എന്നായിരുന്നു മോദിയും അമിത് ഷായും കരുതിയിരുന്നതെങ്കിൽ അവരുടെയെല്ലാം നിയന്ത്രണങ്ങൾക്ക് അപ്പുറം കാര്യങ്ങൾ എത്തിയിരിക്കുന്നു.
പൗരത്വ നിയമ ഭേദഗതിയിൽ രാഷ്ട്രപതി ഒപ്പുവച്ചതിനു തൊട്ടുപിന്നാലെ ഡൽഹിയിലെ രാം ലീലാ മൈതാനത്ത് ചേർന്ന പൊതുയോഗത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി പറഞ്ഞത് നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവരെ അവരുടെ വസ്ത്രധാരണത്തിലൂടെ തിരിച്ചറിയാം എന്നതായിരുന്നു. നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവർ ഒരു പ്രത്യേക മതവിഭാഗം മാത്രമാണ് എന്നു വരുത്തിത്തീർത്ത് അതിലൂടെ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമായിരുന്നു ഈ വാക്കുകൾ എന്നു സംശയിക്കണം. പക്ഷേ പ്രക്ഷോഭം തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഭരണഘടനയുടെ തന്നെ നിലനിൽപ്പിനെ ബാധിക്കുന്ന ഗുരുതരമായ വിഷയമായി പൗരത്വ നിയമ ഭേദഗതി മാറ്റപ്പെട്ടു. ഈ വിഷയത്തിൽ ഉണ്ടായ ആദ്യത്തെ അപ്രതീക്ഷിത ട്വിസ്റ്റ് ഇതായിരുന്നു .
പൗരത്വ നിയമ ഭേദഗതി മുന്നിൽനിർത്തി വർഗീയ ചേരിതിരിവ് ഉണ്ടാക്കാമെന്നും അതിലൂടെ സാമ്പത്തിക മാന്ദ്യം ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളെ മൂടിവച്ചു തെരഞ്ഞെടുപ്പുകളിൽ നേട്ടം ഉണ്ടാക്കാമെന്നുമുള്ള ബിജെപിയുടെ തന്ത്രം ജാർഖണ്ഡ്, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാളിപ്പോയതും നേതൃത്വത്തിന് അപ്രതീക്ഷിത തിരിച്ചടിയായി. ഈ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളെ വിവാദ നിയമനിർമണങ്ങൾക്കുള്ള ജനഹിതപരിശോധന ആയാണു ബിജെപി നേതൃത്വം കണ്ടത്. ജാർഖണ്ഡിലും ഡൽഹിയിലും ആർട്ടിക്കിൾ 370 പിൻവലിച്ചതിന്റെയും പൗരത്വ നിയമ ഭേദഗതിയുടെയും അയോധ്യയിലെ രാമക്ഷേത്ര നിർമിണത്തിന്റെയും പേരിലാണ് മോദിയും അമിത് ഷായും വോട്ട് ചോദിച്ചത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുതലേന്നാണ് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള ട്രസ്റ്റ് രൂപീകരിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം വന്നത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തീവ്ര വർഗീയത മുന്നിൽനിർത്തിക്കൊണ്ടുള്ളതായിരുന്നു പ്രചാരണം.
ബിജെപിയുടെയും സംഘപരിവാറിന്റെയും വർഗീയ അജൻഡകൾക്കെതിരേയും ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരേയും ശക്തമായ പ്രതിരോധവും ചെറുത്തുനിൽപ്പും ഉണ്ടാകുന്നു എന്നതാണ് രണ്ടു മാസങ്ങൾക്കുശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങൾ തെളിയിക്കുന്നത്. ഡൽഹി ഷഹീൻ ബാഗിലെ സമരം രാജ്യാന്തരതലത്തിൽപ്പോലും ശ്രദ്ധിക്കപ്പെടുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷഹീൻ ബാഗ് മാതൃകയിലുള്ള സമരങ്ങൾ തുടങ്ങിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരങ്ങൾക്ക് തുറന്ന പിന്തുണയുമായി സിക്ക് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി രംഗത്തു വന്നത് ഉത്തരേന്ത്യയിൽ സമരക്കാരിൽ വലിയ ആവേശം ഉണ്ടാക്കി.
ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ദളിത് നേതാവ് ചന്ദ്രശേഖർ ആസാദ് സമരത്തിന്റെ നേതൃനിരയിലേക്കു വന്നത് പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങൾ ഒരു വിഭാഗത്തിന്റെ മാത്രം വിഷയമാണ് എന്നു ചിത്രീകരിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കു തിരിച്ചടിയായി. രാമചന്ദ്ര ഗുഹയെപ്പോലുള്ള ചരിത്രകാരന്മാരും ബുദ്ധിജീവികളും യോഗേന്ദ്ര യാദവിനെപ്പോലുള്ള സാമൂഹിക പ്രവർത്തകരും പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങളുടെ സ്വഭാവം തന്നെ മാറ്റിമറിച്ചു എന്നു പറയാം.
നിയമഭേദഗതി കൊണ്ടുവന്നപ്പോൾ ബിജെപി നേതൃത്വം പ്രതീക്ഷിക്കാതിരുന്ന ഒരു വഴിത്തിരിവ് ആണ് ഇപ്പോൾ ഉത്തരേന്ത്യയിൽ രൂപംകൊണ്ടുവരുന്ന ഒരു ന്യുനപക്ഷ- ദളിത്- പിന്നാക്ക ഐക്യനിര. ഈ വിഭാഗത്തിൽപ്പെടുന്ന വോട്ടർമാർ കൂടുതൽ ഉൾക്കൊള്ളുന്ന ഡൽഹിയിലെ നിയോജകമണ്ഡലങ്ങളിലെ വോട്ടിംഗ് പാറ്റേൺ ഇതിന്റെ സൂചനയാണ്. കേന്ദ്ര സർക്കാരിന്റെ മൂക്കിനു കീഴിലുള്ള ഡൽഹി തുടർച്ചയായി അസ്വസ്ഥമാകുന്നത് കേന്ദ്ര സർക്കാരിനു തീർച്ചയായും നല്ല സൂചനയല്ല. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല, ജെ എൻ യു, ഷഹീൻബാഗ്, ഇപ്പോൾ വടക്കു കിഴക്കൻ ഡൽഹി തുടങ്ങി രാജ്യതലസ്ഥാനം തുടർച്ചയായി അസ്വസ്ഥമാണ്. ഡൽഹിയിൽനിന്നു വീശുന്ന കാറ്റ് ശക്തിപ്പെട്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒരു കൊടുങ്കാറ്റ് ആയി രൂപപ്പെട്ടാൽ പല വന്മരങ്ങളും കടപുഴകാൻ സാധ്യതയുണ്ട്. ഇന്ദ്രപ്രസ്ഥത്തിൽ രൂപംകൊണ്ട കൊടുങ്കാറ്റിൽ വേരറ്റുവീണ പല വന്മരങ്ങളുടെയും കഥ ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിൽ ആവോളമുണ്ട് .
ഈ കൊടുങ്കാറ്റിനെ തടഞ്ഞുനിർത്താൻ ഏതറ്റം വരെയും പോകാൻ ഭരണകൂടം ശ്രമിക്കും. ഇന്നു രൂപംകൊള്ളുന്ന ഈ പ്രക്ഷോഭക്കൊടുംകാറ്റിനെ നേരിടാൻ പോലീസിനെയും പട്ടാളത്തെയുംകാൾ ഏറ്റവും ഫലപ്രദമായ മാർഗം തീവ്രവർഗീയതയാണ് എന്നു ഡൽഹിയിലെ ഭരണാധികാരികൾക്കു നന്നായി അറിയാം. ജാമിയ മിലിയ സമരം മുതൽ പ്രക്ഷോഭകാരികൾക്ക് എതിരേ സംഘപരിവാർ അണികളെ ഇളക്കിവിടാൻ ശ്രമങ്ങളുണ്ടായി. ജെഎൻയുവിലും ഇത് ആവർത്തിച്ചു. ഷഹീൻബാദിലും ഇതുണ്ടായി. കഴിഞ്ഞ ദിവസം മുതൽ വടക്കുകിഴക്കൻ ഡൽഹിയിൽ ഉണ്ടായ ഏറ്റുമുട്ടലുകൾക്ക് ഒരു വർഗീയ കലാപത്തിന്റെ സ്വഭാവമുണ്ട്.
ഏറ്റവും അപകടകരമായി ആളിക്കത്തുന്ന കാട്ടുതീ വർഗീയകലാപമാണ്. ഇന്ത്യയിലെ പല പ്രദേശങ്ങളെയും പലപ്പോഴായി ചുട്ടെരിച്ചിട്ടുള്ള ഈ വർഗീയ കാട്ടുതീ പിടിച്ചുകെട്ടുക അത്ര നിസാരമല്ല. രാജ്യം ഒരിക്കലും ആ അവസ്ഥയിലേക്ക് എത്താതിരിക്കട്ടെ എന്നു നമുക്കു പ്രതീക്ഷിക്കാം.
പ്രഫ. റോണി കെ. ബേബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
Latest News
കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top