Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കൊറോണക്കാലത്തെ നല്ല മാതൃകകൾ
Saturday, March 28, 2020 10:56 PM IST
അനന്തപുരി / ദ്വിജൻ
കൊറോണ വൈറസ് ലോകത്തെ ആശങ്കപ്പെടുത്തുകയാണ്. ഇനിയും പ്രതിരോധമരുന്ന് കണ്ടെത്താനായില്ലെങ്കിലും കൊറോണ സമകാലീന ജീവിതത്തിൽ അഭിലഷണീയമായ നിരവധി നല്ല മാതൃകകൾക്കു നിമിത്തമായി. താരതമ്യേന മരണ നിരക്ക് കുറഞ്ഞ രോഗമായിട്ടും ലോകമാകെ ഈ വൈറസിനെ വലിയ ഭീതിയോടെ കാണുന്നു.
ഏതവസരത്തിലും പിടികൂടാവുന്ന രോഗം ജീവനുമായി പോയേക്കും എന്ന ഭീതി സമൂഹത്തിൽ ശക്തമായ അന്തർധാരയായി.ജീവൻ നിലനിർത്തുന്നതിൽ മനുഷ്യനുള്ള പരിമിതികളെക്കുറിച്ചുള്ള തിരിച്ചറിവോടെ ലോകജനത സമീപകാലത്ത് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത മനപ്പൊരുത്തത്തോടെ രക്ഷപ്പെടാനുള്ള അതിജീവന ശൈലികൾ സ്വീകരിക്കുന്നു.
കേരള മാതൃക
പണ്ടു വികസന രംഗത്തെ കേരള മാതൃകയെക്കുറിച്ചു പറഞ്ഞിരുന്നവരെല്ലാം ഇന്നു കൊറോണ പ്രതിരോധത്തിൽ കേരളം സ്വീകരിച്ച നല്ല മാതൃകയെ പ്രശംസിക്കുന്നു. കേരളം ഇന്നു ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുന്നു എന്നു പറയത്തക്കവിധം മുമ്പേ പറക്കാൻ കേരള സർക്കാരിനായി. രോഗവ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ മാത്രമല്ല ക്ലേശിക്കുന്നവരെ സഹായിക്കുന്നതിലും അക്കാര്യത്തിൽ വളരെ സൂക്ഷ്മതയോടെ ജനകിയ പങ്കാളിത്തം ഉറപ്പാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്കും കഴി യുന്നു.
ഇന്നലെവരെ ജീവിച്ചുവന്ന കുത്തഴിഞ്ഞ തോന്ന്യാസമുള്ള ജീവിതശൈലിയുടെ അപകടം അധികാരികളും ലോകം ആകെയും മനസിലാക്കി. കുടുംബം കേന്ദ്രീകൃതമായ രക്ഷപ്പെടൽ ക്രമികരണങ്ങൾക്കു ലഭിച്ച പ്രാധാന്യം ഇന്നും മനുഷ്യജീവൻ സംരക്ഷിക്കാനും പുലരാനും കുടുംബങ്ങൾക്കുള്ള പ്രാധാന്യത്തിന് അടിവരയിട്ടു. കുടുംബം വേണ്ട, വിവാഹം വേണ്ട എന്നൊക്കെ പറയുന്നവർ തത്കാലത്തേക്ക് എങ്കിലും മിണ്ടാതായി.
മനുഷ്യത്വത്തിന്റെ മുഖങ്ങൾ പ്രകാശിക്കുന്ന നാളുകളായി ഇത്. പാവങ്ങളോട് ആത്മാർഥമായ കരുതൽ ഉണ്ടാകുന്നു. സർക്കാരിനു മാത്രമല്ല പൊതു ജനങ്ങൾക്കും ഉണ്ടായി ഈ കരുതൽ. കൈയടി നോക്കിയല്ലാത്ത പുത്തൻ സംരംഭങ്ങൾ ഉണ്ടാകുന്നു. ഒരു വിഭാഗീയതയുടെയും നിറമില്ലാതെ ആ സഹായങ്ങൾ ലഭ്യമാക്കപ്പെടുന്നു. സർക്കാർ പല കാര്യങ്ങളിലും സഹായി മാത്രമായി മാറുന്നു.
തെരുവോരങ്ങളിൽ കഴിയുന്ന ആരുമില്ലാത്തവർക്കു ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാൻ പോലീസിന്റെ നേതൃത്വത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗവും ചേർന്നു നടത്തുന്ന യത്നം എത്രയോ മഹനീയമായി. ആശുപത്രികളിൽ ഡോക്ടർമാരും നഴ്സുമാരുമെല്ലാം ചേർന്നു വിരുന്നുണ്ടാക്കി രോഗികളെ പോറ്റിയ സംഭവങ്ങളും ഉണ്ടായി. സർക്കാർ എല്ലായിടത്തും നല്ല പ്രോത്സാഹനങ്ങളുമായി കൂടെനിന്നു.
അതിജീവനത്തിനായി സർക്കാർ തയാറാക്കുന്ന പദ്ധതികൾ നടപ്പാക്കാൻ ജനം ഒന്നിച്ച് സഹകരിക്കുന്നു. ഭരണകക്ഷിക്കാർ പറയുന്ന നിർദേശങ്ങളെ എതിർക്കുകയാണ് തങ്ങളുടെ ദൗത്യം എന്ന ചിന്ത പ്രതിപക്ഷം ഉപേക്ഷിച്ചു. നാട്ടിൽ സന്പൂർണ ലോക്ക്ഡൗണിനു വേണ്ടിവന്നാൽ സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷ നേതാവാണ് ആദ്യം നിർദേശിച്ചത്. നാട്ടിലുള്ള സ്വകാര്യ സംവിധാനങ്ങൾ കൊറോണക്കെതിരായ പോരാട്ടത്തിൽ സർക്കാരിന് വിനിയോഗിക്കുന്നതിനു വിട്ടുകൊടുക്കുവാൻ ഉടമകൾ മുന്നോട്ടുവരുന്നു.
ത്യാഗസന്നദ്ധർക്ക് ആദരം
ത്യാഗം സഹിച്ചും ജീവൻ രക്ഷിക്കാൻ സന്നദ്ധരാകുന്നവർ പെരുകുന്നു. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ സ്വന്തം ജീവൻ അപകടത്തിലാക്കിയും രോഗികളെ സഹായിക്കുന്നു. അവരെ പ്രത്യേകം പ്രശംസിക്കാനും അംഗികരിക്കാനും സർക്കാർ അടക്കം മുന്നിട്ടിറങ്ങുന്നു. കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജിൽ അവർക്കായി പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് അടക്കമുള്ള നിർദേശങ്ങൾ അടയാളങ്ങളായി.
വ്യക്തിപരമായ ഇഷ്ടവും ആഗ്രഹങ്ങളും സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി മാറ്റിവയ്ക്കാൻ സന്നദ്ധരാകുന്നവർ പെരുകി. അവർ ആദരിക്കപ്പെട്ടു. രോഗിയായി അത്യാസന്ന നിലയിൽ ആശുപത്രിയിൽ കിടക്കുന്ന അപ്പനെ കാണാൻ വിദേശത്തുനിന്നു വന്ന മകന് നീരിക്ഷണത്തിലേക്കു പോകേണ്ടിവന്നതും അക്കാലത്ത് അപ്പൻ മരിച്ചതും മകനു സംസ്കാരച്ചടങ്ങിൽ പോലും സംബന്ധിക്കാനാകാതെ വന്നതും ഒക്കെ ഇക്കാലം തന്ന അനുഭവമാണ്.
നിയന്ത്രണങ്ങൾ വെല്ലുവിളിച്ച് കറങ്ങി നടന്നവരും ഉണ്ട്. അറിയാതെ അപകടം കാണിച്ചവരും ഉണ്ട്. എങ്കിലും സമൂഹം അതിനോടെല്ലാം പ്രതികരിച്ചത് വളരെ ശരിയായ വിധത്തിലായിരുന്നു.
തെറ്റു ചെയ്യുന്ന ലോകത്തിൽ തെറ്റു ചെയ്യാതിരിക്കുന്നതാണ് തെറ്റ് എന്നതു പോലുള്ള കാഴ്ചപ്പാടുകൾ ശരിയല്ലെന്ന് സമൂഹം സാക്ഷ്യപ്പെടുത്തി. വിദേശങ്ങളിൽ നിന്നു വന്നവരും വിമാനത്തിൽ ഡൽഹിയിൽ നിന്നു വന്നവരും അടക്കം നീരിക്ഷണത്തിൽ കഴിയാൻ സ്വയം സന്നദ്ധരായി. നിയമങ്ങൾക്കു തങ്ങൾ അതീതരാണെന്ന മട്ടിൽ ജീവിക്കാനാകുമായിരുന്നവർ നിയമത്തിന് സ്വയം വിധേയരായി.
മുഖം നോക്കാതെ നടപടി
നിയമം പാലിക്കപ്പെടണമെന്നും അതു ലംഘിക്കുന്ന എത്ര വലിയവനെതിരേയും മുഖം നോക്കാതെ നടപടികൾ ഉണ്ടാകണമെന്നും, ഉണ്ടാകുമെന്നും കൊറോണനാളുകൾ തെളിയിച്ചു. മുതിർന്ന് പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും എല്ലാം നിയമം പാലിക്കുന്നതിൽ മാതൃകയായി. ഡിജിപി കാണിച്ച നിയമലംഘനം പോലും ആരും ന്യായികരിച്ചില്ല. നീരിക്ഷണത്തിൽ കഴിഞ്ഞ സബ്കളക്ടർ ആരുമറിയാതെ നാടുവിട്ടപ്പോൾ കേസായി. അത് ഐഎഎസുകാരും ഐപിഎസുകാരും തമ്മിലുള്ള വഴക്കായി ആരും കരുതിയില്ല.
മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനങ്ങൾ അദ്ദേഹത്തിന്റെ സുരക്ഷയക്ക് ബുദ്ധിമുട്ടാകില്ലേ എന്ന സംശയം ഉന്നയിച്ചത് പത്ര ഉടമകളാണ്.പോലീസിന്റെ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ സമൂഹ മനസാക്ഷി ഉണരുന്നു.
ലളിതമായ ജീവിതം
ജീവിതം ഏറെ ലളിതമായിരിക്കുന്നു. ആഗോള ഗ്രാമം എന്ന യാഥാർത്ഥ്യം വല്ലാത്ത ദുരന്തം കൂടി ഉണ്ടാക്കുന്നുണ്ട് എന്ന് ഇന്നു ജനം മനസിലാക്കുന്നു. വിദേശത്തുനിന്നു വരുന്നതും വിദേശത്തു പോയവർ കൊണ്ടുവരുന്നതും എല്ലാം കേമം എന്ന ധാരണ മാറി. വിദേശ ജീവിതശൈലികളുടെ ഭാഗമായി സമുഹത്തിൽ വ്യാപിച്ച ആശ്ലേഷം പോലുള്ള ആചാരങ്ങൾ അനാവശ്യമാണ് എന്ന ചിന്ത ശക്തമാകുന്നു. പുരോഗമനമെന്ന് കരുതിയ പലതും ആപത്തുകളാണ് എന്ന് സ്വയം മനസിലായി.
കൂപ്പു കൈകളോടെ പരസ്പരം അഭിവാദനം ചെയ്യുവാൻ ലോകം പഠിച്ചു. ചുംബന സമരം പോലുള്ള തോന്ന്യാസങ്ങൾ നടത്തിയവർ മാളങ്ങളിലായി. എത്ര സന്പന്നനായാലും ബാങ്കിൽ എത്ര നിക്ഷേപം ഉണ്ടായാലും എനിക്ക് അയൽക്കാരന്റെ സഹായം ഇല്ലാതെ നിലനിൽക്കാനാവില്ല എന്ന ബോധ്യത്തിലേക്ക് സമൂഹം മാറുകയാണ്. സമൂഹം ഒന്നിച്ചു നിൽക്കണം എന്ന ചിന്ത സാർവത്രികമാകുന്നു. സാന്പത്തിക സഹായം മാത്രമല്ല മനുഷ്യനു വേണ്ടത്. അതിലും എത്രയോ വലുതാണ് കരുതലും സ്നേഹവും എന്നെല്ലാം കൊറോണ പഠിപ്പിക്കുന്നു.
ആഡംബരങ്ങളോടും കൊണ്ടാട്ടങ്ങളോടും അപകടകരമായ ഭയമാണ് ഇന്നു സമൂഹത്തിനുള്ളത്. വിവാഹം പോലുള്ള ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരുടെ സംഖ്യ ചുരുക്കി. മരിച്ചടക്കിന്റെ കൊണ്ടാട്ടങ്ങളും നിലച്ചു. വളരെ അത്യാവശ്യമുള്ളവർ മാത്രമായി ചടങ്ങിനെത്തുക. എത്താതിരിക്കുന്നവരോടും ആർക്കും പരിഭവമില്ലാത്ത ദിനങ്ങൾ. തിരുനാളുകളും ഉത്സവങ്ങളും പോലും വളരെ നിയന്ത്രിതമായി നടത്താൻ കൊറോണ സമൂഹത്തെ നിർബന്ധിച്ചു.
രോഗികളെ ആശുപത്രികളിൽ എത്തിക്കുന്നതിനു പോലും ഉണ്ടായി ലാളിത്യം. വാഹനത്തിൽ ഒരാളിൽ കൂടുതൽ സഞ്ചരിക്കരുത് എന്ന ഉത്തരവു വന്നതോടെ രോഗിക്കൊപ്പം വളരെ അത്യാവശ്യമുള്ളവർ മാത്രം പോവുക എന്നത് നിയമം പോലായി. ഓരോ രോഗിക്കും ഒപ്പം ആവശ്യമില്ലാത്തവർ വന്ന് ആശുപത്രികളിൽ ഉണ്ടാക്കുന്ന തെരക്ക് ഇല്ലാതായി. അത്യാവശ്യമുള്ളവർ മാത്രമായി ആശുപത്രികളിൽ പോവുക എന്ന പഴയ സംസ്കാരം തിരിച്ചെത്തി. ആരോഗ്യപ്രവർത്തകർ പോലും വേണ്ട മുൻകരുതലുകളെക്കുറിച്ച് ജാഗ്രത ഉള്ളവരായി.
സ്വാർഥതകൊണ്ട് ഭക്ഷണ വിഭവങ്ങൾ പരമാവധി സമാഹരിക്കാൻ പലരും നോക്കി. ഭക്ഷ്യക്ഷാമം ഒരിക്കലും ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എടുക്കാൻ സർക്കാരിനായി. റേഷൻ കാർഡുള്ളവർക്കു മാത്രമല്ല ഇല്ലാത്തവർക്കും സർക്കാർ വിഭവങ്ങൾ ഉറപ്പാക്കി. ഭക്ഷ്യക്ഷാമം ഉണ്ടാവില്ല എന്ന ആത്മവിശ്വാസം ജനങ്ങളിൽ ജനിപ്പിക്കാനും കഴിഞ്ഞു. ഏറെ സംഭരിച്ചവർ പോലും തീർന്നു പോകുമോ എന്ന ഭയത്താൽ അവ ഉപയോഗിക്കുന്നതിൽ വ്യക്തിപരമായ ലാളിത്യം ഉറപ്പാക്കി. ജീവൻ നിലനിർത്തുക മാത്രമാണ് ഭക്ഷണത്തിന്റെ ലക്ഷ്യം എന്ന് മനസിലാക്കുന്നു.
വെറുതെ കറങ്ങി നടക്കുന്നവർ
വെറുതെ കറങ്ങി നടക്കുന്നവർ തങ്ങൾക്കും കുടുംബത്തിനും സമൂഹത്തിനും ആപത്താണ് എന്ന് എല്ലാവരും മനസിലാക്കുന്നു. സാമുഹ്യവിരുദ്ധരും ഇക്കൂട്ടത്തിൽ ഉണ്ടെന്ന് പരസ്യമായി. ബൈക്കിൽ കറങ്ങി നടന്ന രണ്ടു യുവാക്കൾ ചോദ്യം ചെയ്യാൻ ശ്രമിച്ച പോലീസിനെ കൈയേറ്റം ചെയ്യാൻ നോക്കുന്നത് ജനം കണ്ടു.
കാസർഗോട്ട് പാസ്പോർട്ട് പിടിച്ചുവയ്ക്കപ്പെട്ട ഒരാൾ നാട്ടിൽ നടന്നു കൊറോണ വിതരണം ചെയ്ത സംഭവം നാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന അപചയത്തിന്റെ മാതൃകയായി. അദ്ദേഹത്തെക്കുറിച്ച് സംശയം തോന്നിപ്പിക്കുന്ന പ്രതികരണങ്ങളാണ് കളക്ടറെപ്പോലുള്ള ഉദ്യോഗസ്ഥരിൽനിന്നു പോലും ഉണ്ടായത്. ഇങ്ങനെ ഒരാൾ എങ്ങനെ, എന്തിന് ഇത്തരത്തിൽ സമൂഹത്തിൽ വ്യാപരിച്ചു എന്നത് ജനങ്ങൾക്കിടയിൽ ഏറെ സംശയങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
ദുരന്തമുഖം
സർക്കാർ സാധിക്കുന്ന എല്ലാ സംവിധാനങ്ങളും ലോക്ക്ഡൗണ്‍ ചെയ്ത് കൊറോണായ്ക്കെതിരേ പോരാടിയപ്പോഴും ബിവറേജസുകളെ തൊടാൻ മടിച്ചതിന്റെ കാരണങ്ങൾ കേരള സമൂഹത്തിന്റെ അപചയത്തിന്റെ വലിയ സാക്ഷ്യമായി. ദിവസം 34 കോടി രൂപ വരുമാനം സർക്കാരിന് ഉണ്ടാക്കുന്നു എന്നതിനേക്കാൾ മദ്യാസക്തരുടെ വല്ലാത്ത അവസ്ഥയാണ് സർക്കാരിനെ ആ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത് എന്ന സത്യം മലയാളികളിൽ ചിലർ വന്നു പെട്ടിരിക്കുന്ന ദുരന്തത്തിന്റെ നേർമുഖമാണ്. പ്രധാനമന്ത്രി ജനതാ കർഫ്യു പ്രഖ്യാപിച്ചതിന്റെ തലേന്ന് കേരളത്തിൽ ബിവറേജസ്വഴി വിറ്റത് 77 കോടി രൂപയുടെ മദ്യമായിരുന്നു. മദ്യാസക്തിക്കെതിരായ പ്രചാരണം ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
മാധ്യമങ്ങൾ
സത്യം മാത്രം പറഞ്ഞുകൊണ്ടും പറയുന്നത് സത്യമായിരിക്കണം എന്ന ഉത്തരവാദിത്വത്തോടെ യും വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ മുഖ്യധാരാ മാധ്യമങ്ങൾ ഏറെ ശ്രദ്ധിക്കുന്നു. അറിവുള്ളവരുടെ ഉപദേശങ്ങളും നിർദേശങ്ങളും ജനങ്ങൾക്കു ലഭ്യമാക്കാനും മാധ്യമങ്ങൾ വലിയ ഉത്തരവാദിത്വബോധം കാണിച്ചു. മാധ്യമധർമം രസിപ്പിക്കൽ മാത്രമായി മാറിയ ഒരു കാലത്ത് പഠിപ്പിക്കുക എന്ന പഴയകാല മാധ്യമധർമം വീണ്ടും ശക്തമാവുകയായിരുന്നു.അറിയിക്കുക, പഠിപ്പിക്കുക, രസിപ്പിക്കുക എന്നിവയാണല്ലോ മാധ്യമധർമങ്ങളായി കണക്കാക്കപ്പെടുന്നത്.
വാർത്താ വിസ്ഫോടനത്തിലെ ഏറ്റവും ശക്തമായ മുഖമായ സോഷ്യൽ മിഡിയയിലെ പോസ്റ്റുകളെ ശരിക്കും വിവേചിക്കാൻ ജനം തയ്യാറാകുന്നു, പരന്പരാഗത സന്പർക്ക മാധ്യമങ്ങളിലുള്ള വിശ്വാസം കൂടുന്നു. വെറുതെ ഇരിക്കുന്പോൾ വായിച്ചു രസിക്കാനുള്ളതാണ് സോഷ്യൽ മിഡിയയിലെ മിക്കവാറും പോസ്റ്റുകൾ എന്ന് ജനം മനസിലാക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകളെക്കുറിച്ച് വിവരമുള്ളവർതന്നെ അബദ്ധം എന്ന് പ്രതികരിക്കുന്നു. നന്മകൾ നിരവധിയാണ്. കൊറോണ നാളുകൾക്കു ശേഷവും ഈ ശൈലികൾ തുടരുന്നതാവില്ലേ അതിജീവനത്തിന് നല്ലത്?
ജാഗ്രത
വലിയ ജാഗ്രതയോടെ സർക്കാർ എടുത്ത മുൻകരുതലുകളാണ് ഇന്ന് കേരളം അനുഭവിക്കുന്ന അവസ്ഥയുടെ പ്രധാന കാരണം. ജാഗ്രത എല്ലാ കാര്യത്തിലും ഉണ്ടാവണം. പ്രളയകാലത്ത് ജനം നല്കിയതിനെക്കാൾ എന്നു ചിത്രീകരിക്കാവുന്ന പിന്തുണയാണ് കോറോണ ക്കാലത്ത് സർക്കാരിനു ലഭിക്കുന്നത്.
പ്രളയ ദുരിതാശ്വാസ ഫണ്ട് ചില സിപിഎം സഖാക്കൾ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതുപോലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാരും ഉദ്യോഗസ്ഥരും നന്നേ സൂക്ഷിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ അവസാനം പായസം വച്ചു കോളാന്പിയിൽ വിളന്പുന്നതുപോലാവും ഈ നല്ല പ്രവർത്തനങ്ങൾ !
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയം: ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം തേടി
ആലപ്പുഴ മെഡിക്കൽ കോളജിൽ അർധരാത്രി മൃതദേഹവുമായി പ്രതിഷേധം
മോദി മുംബൈയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
Latest News
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയം: ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം തേടി
ആലപ്പുഴ മെഡിക്കൽ കോളജിൽ അർധരാത്രി മൃതദേഹവുമായി പ്രതിഷേധം
മോദി മുംബൈയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top