Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
യുഗപ്രഭാവാനായ പ്രഫ. കെ.എം. ചാണ്ടി
Wednesday, August 5, 2020 11:31 PM IST
വിദ്യാർഥിയായിരിക്കുന്പോൾതന്നെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും പിന്നീട് നടന്ന എല്ലാ ജനകീയ പ്രക്ഷോഭങ്ങൾക്കും നടുനായകത്വം വഹിക്കുകയും ചെയ്ത പ്രഫ. കെ.എം. ചാണ്ടി കറപുരളാത്ത പൊതുജീവിതത്തിന്റെ ഉടമയാണ്. അദ്ദേഹത്തിന്റെ ജീവിത മാതൃക ഇന്നത്തെ തലമുറ പഠിക്കേണ്ടതാണ്.
പ്രഫസർ ചാണ്ടി ഗവർണർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പാലാ ടൗൺ ഹാളിൽ സ്വാതന്ത്ര്യസമര സേനാനികൾ അദ്ദേഹത്തിന് ഒരു സ്വീകരണം നൽകി. ആ സമയത്ത് അദ്ദേഹം നടത്തിയ പ്രസംഗം ശ്രദ്ധിക്കുക: "നിങ്ങളുടെ നല്ല വാക്കുകൾക്കു നന്ദി. ഒന്നു പറയട്ടെ. ഒന്നും നേടാൻ ആഗ്രഹിക്കാതെ ഒന്നും നേടാതെ, കുരച്ചും നരച്ചും ചോര തുപ്പിയും ഇന്നും നിരത്തുകളിൽ നിരങ്ങുന്ന നിങ്ങളാണ് ഈ ലോകത്തെ നിലനിർത്തുന്ന ത്യാഗമൂർത്തികൾ. അന്നു നിങ്ങൾ സ്വാതന്ത്ര്യത്തിനുള്ള ധീരസമരം കൈയും മെയ്യും മറന്ന് നടത്തി. ഇന്നു നിങ്ങൾ ആരോഗ്യം നഷ്ടപ്പെട്ട് ഈ ജീവിതത്തിൽനിന്നുള്ള മോചനത്തിനായി നിങ്ങളുടെ പോരു പൊരുതുന്ന സ്ഥിതിയിലാണ്. ഞാൻ നിങ്ങളുടെ ഈ വലിയ പ്രശംസ അർഹിക്കുന്നില്ല.
സ്വതന്ത്രസമയം എന്തെല്ലാം സ്ഥാനമാനങ്ങൾ എന്റെമേൽ വന്നു ചേർന്നു. പദവികൾ. നിങ്ങളോ? അന്നുമിന്നും... (ചാണ്ടി രണ്ടാം മുണ്ടുകൊണ്ട് കണ്ണുകൾ തുടച്ചിട്ട് പറഞ്ഞു.) ഞാൻ കുറെനാൾ കഴിഞ്ഞ് ഈ ഗവർണർ സ്ഥാനത്തു നിന്നിറങ്ങി നിങ്ങളോടൊപ്പം വരുന്പോൾ അന്ന് എനിക്ക് ഈ സ്നേഹം കിട്ടുമെങ്കിൽ അതായിരിക്കും എന്റെ ഏറ്റവും വലിയ ജീവിതസാഫല്യം. അതർഹിക്കാൻ കഴിയുന്ന വിധം എന്റെ കൈകൾ എന്നും ശുദ്ധമായിരിക്കുവാൻ നിങ്ങളുടെ പ്രാർഥനയുണ്ടാകണം.’
പൊതുപ്രവർത്തനത്തിൽ സംശുദ്ധമായ രീതിയിൽ അദ്ദേഹം പ്രവർത്തിച്ചു. കാരാഗ്രഹത്തിൽ അടയ്ക്കപ്പെട്ടപ്പോഴും നിയമസഭയിൽ ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടപ്പോഴും പാർലമെന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴും ഗവർണർ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടപ്പോഴും ചാണ്ടിസാറിൽ യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല. എന്താണ് അതിന് കാരണം? "തന്റെ കുടുംബത്തിൽനിന്ന് ലഭിച്ച ശിക്ഷണവും കാരാഗൃഹത്തിൽ കിടന്ന് രൂപപ്പെടുത്തിയെടുത്ത ചിട്ടകളും ആണ് ചാണ്ടിസാറിന്റെ മാന്യമായ പ്രവർത്തനത്തിനുള്ള കാരണം.’
വിദ്യാർഥിയായിരുന്നപ്പോൾതന്നെ പൊതുപ്രവർത്തനത്തിൽ ഏർപ്പെടുകയും സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പടയാളിയായി തീരുകയും ചെയ്ത ചാണ്ടി യുവജനങ്ങളിൽ ദേശീയ ബോധം വളർത്തുന്നതിനായി തിരുവനന്തപുരത്ത് ടാഗോർ അക്കാദമി സ്ഥാപിക്കുകയും അതിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ ഇതിൽ അംഗമായിരുന്നു. ഈ പ്രസ്ഥാനത്തിന്റെ ദേശീയ കാഴ്ചപ്പാട് മനസിലാക്കിയ സർക്കാർ അക്കാദമിയെ നിരോധിച്ചു.
1942ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് എംഎ കരസ്ഥമാക്കി തുടർന്ന് പാലായിൽ വന്നു താമസിച്ചു. ദിവാൻ സർ. സി.പി.രാമസ്വാമി അയ്യർക്കെതിരായി പ്രക്ഷോഭണത്തിന് നേതൃത്വം നൽകി. 1945ൽ കോൺഗ്രസ് പ്രവർത്തനത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം 1948ൽ നടന്ന തെരഞ്ഞെടുപ്പിൽ തിരുവിതാംകൂർ നിയമസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1952ലും നിയമസഭാംഗമായി തിരു- കൊച്ചി നിയമസഭയിലെ കോൺഗ്രസ് പാർട്ടിയുടെ ചീഫ് വിപ്പായിരുന്നു. 1960കളിൽ ഐക്യമുന്നണി ഗവൺമെന്റ് കിഴക്കൻ മലയോര മേഖലകളിൽ നടന്ന കൂടിയിറക്കിനെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച രാധാകൃഷ്ണൻ മേനോൻ കമ്മിറ്റിയിൽ അംഗമായിരുന്നു അദ്ദേഹം. കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ചാണ്ടി വിയോജനക്കുറിപ്പ് എഴുതി കർഷക താത്പര്യം സംരക്ഷിക്കുന്നതിന് ശ്രമിച്ചു. റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ കർഷകസ്നേഹം ജനം അറിയുന്നത്.
റബർ കർഷകരുടെ ആത്മമിത്രമായിരുന്ന ചാണ്ടി റബർ ബോർഡ് ചെയർമാനായി പ്രവർത്തിച്ച കാലഘട്ടമാണ് റബർ കർഷകരുടെ സുവർണ കാലഘട്ടം. റബർകൃഷി നഷ്ടത്തിലാവുകയും റബർ വില ഇടിയുകയും ചെയ്ത ഒരു സന്ദർഭത്തിലാണ് അദ്ദേഹം റബർ ബോർഡ് ചെയർമാനാകുന്നത്. കർഷക താത്പര്യം മാത്രം സംരക്ഷിക്കാൻ അദ്ദേഹം ശ്രമിച്ചു. അതുകൊണ്ട് റബർവില ഉയർന്നു. ഇന്ത്യയിലെ വൻകിട റബർ വ്യവസായികളുമായി ഒരു സാന്പത്തിക ഗൂഢാലോചന നടത്തിയിരുന്നുവെങ്കിൽ കോടിക്കണക്കിന് രൂപ അദ്ദേഹത്തിന് സന്പാദിക്കാമായിരുന്നു. പക്ഷേ അദ്ദേഹം അതിന് ആഗ്രഹിച്ചില്ല.
അനധികൃതമായി ഒരു രൂപ പോലും തന്റെ കൈയിൽ വന്നുചേരാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അരലക്ഷം രൂപയുടെ വാണിശേരി അവാർഡ് വാങ്ങാൻ പോലും അദ്ദേഹം തയാറായില്ല. വളരെ നിർബന്ധിച്ച് വാങ്ങാമെന്ന് സമ്മതിച്ചു. അവാർഡ് സ്വീകരിച്ചതിനുശേഷം അദ്ദേഹം പറഞ്ഞു. "ഇത് ഞാൻ അർഹിക്കുന്നതല്ല, എന്റെ പൊതുപ്രവർത്തനത്തിന് നൽകുന്നതാണിത്. പൊതുപ്രവർത്തനം ഒരു കാലത്തും ഞാൻ എന്തെങ്കിലും നേടാൻ ഉപയോഗിച്ചിട്ടില്ല. എന്നേക്കാൾ ഇത് അർഹിക്കുന്ന അനേകായിരം വൃദ്ധന്മാർ ഈ രാജ്യത്തുണ്ട്. അവർക്കുവേണ്ടി സുത്യർഹമാംവണ്ണം സേവനം അനുഷ്ഠിക്കുന്ന ഓസാന ഭവൻ ഡയറക്ടർ കൈപ്പൻപ്ലാക്കൽ അച്ചനെ ഈ തുക ഏൽപ്പിക്കാൻ കച്ചിറമറ്റത്തിനെ ചുമതലപ്പെടുത്തുന്നു.'
പ്രഫ. ചാണ്ടി തുടർന്നു: ഇതുപോലെ എത്രയെത്ര ഭവനങ്ങൾ, മന്ദിരങ്ങൾ, എണ്ണമറ്റ മനുഷ്യമക്കൾ നേരിടുന്ന ജീവൽ പ്രശ്നത്തിന്റെ കാതൽ താൻ കൃത്യമായി കണ്ടു. "ഈ മനുഷ്യജീവികൾ പരിഗണിക്കപ്പെടുന്നുവെന്ന തോന്നൽ അവർക്കുണ്ടാകണം. ഇവരുടെ ശുശ്രൂഷകരെ നിലനിർത്തുകയാണാവശ്യം എന്നെക്കൊണ്ട് കഴിയുന്നതാവട്ടെ.'
മൂന്ന് സംസ്ഥാനങ്ങളുടെ - പോണ്ടിച്ചേരി, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ഗവർണർ പദവി വഹിച്ചു. ഭോപ്പാൽ വിഷവാതക ദുരന്തം ഉണ്ടായപ്പോൾ പല ഉന്നത ഉദ്യോഗസ്ഥരും മറ്റു സംസ്ഥാനങ്ങളിലേക്ക് ഓടിപ്പോയപ്പോൾ ഗവർണർ അവിടെത്തന്നെ താമസിച്ചുകൊണ്ട് പ്രവർത്തനത്തിന് ധീരമായ സേവനം ചെയ്തത് ഇന്ത്യയൊട്ടാകെ അംഗീകരിക്കപ്പെട്ടു. മധ്യപ്രദേശിലെ 12 സർവകലാശാലകളുടെ ചാൻസലർ കൂടിയായിരുന്നു അദ്ദേഹം. സർവകലാശാലകളിലെ പരീക്ഷ ക്രമക്കേടുകളെപ്പറ്റി ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നപ്പോഴാണ് ചാണ്ടി അവിടെ ചാർജ് ഏറ്റെടുക്കുന്നത്. സർവകലാശാലകളുടെ പരീക്ഷ ക്രമക്കേടുകൾ തടഞ്ഞ് പരീക്ഷകളുടെ വിശ്വാസ്യത പുനഃസ്ഥാപിക്കാൻ കഴിഞ്ഞു.
മധ്യപ്രദേശിൽ അരങ്ങേറിയ സതി നിർത്തലാക്കുകയും സതി നടന്ന സ്ഥലത്ത് ആരാധനാലയങ്ങൾ സ്ഥാപിക്കാനുള്ള നീക്കം തടയുകയും ചെയ്തുകൊണ്ട് യാഥാസ്ഥിതികരിൽനിന്നും രാഷ്ട്രത്തെ ഉയർത്താൻ കെ.എം.ചാണ്ടിക്ക് സാധിച്ചു.
പാലാ സെന്റ് തോമസ് കോളജിന്റെ സ്ഥാപനത്തിലും പ്രാരംഭപ്രവർത്തനങ്ങളിലും നിർണായകമായ പങ്കുവഹിച്ച അദ്ദേഹം ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റിൽ ബിരുദാനന്തര ബിരുദത്തിന്റെ മേധാവിയായി പ്രവർത്തിച്ചു. കേരള സർവകലാശാലയുടെയും കേരള കാർഷിക സർവകലാശാലയുടെയും സെനറ്റ് മെംബർ ആയി പ്രവർത്തിച്ചു. ദീർഘകാലം ഫെഡറൽ ബാങ്കിന്റെ ഡയറക്ടർ ബോർഡ് മെംബർ ആയിരുന്നു. ഇന്ത്യൻ റബർ ഗ്രോവേഴ്സ് അസോസിയേഷന്റെയും സ്ഥാപകനാണ് അദ്ദേഹം.
ഒരു ജനതയ്ക്ക് മുഴുവൻ പൗരാവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിയാണ് ചാണ്ടിസാർ കാരാഗൃഹവാസം സ്വീകരിച്ചത്. ചാണ്ടിസാറിനെപ്പോലെ ആയിരക്കണക്കിനാളുകൾ അതേ ലക്ഷ്യത്തോടെ കഠിനമായ യാതനകൾ അനുഭവിച്ചു. ആ മഹാത്മാക്കൾ ജീവൻ കൊടുത്ത് നേടിയെടുത്ത സ്വാതന്ത്ര്യം ഇന്ന് സ്വാർഥമതികളായ ഭരണാധികാരികൾ ദുർവിനിയോഗം ചെയ്യുന്പോൾ യഥാർഥ രാജ്യസ്നേഹികൾ ദുഃഖിക്കുകയാണ്. വിശ്വാസവഞ്ചന, കൈക്കൂലി, കള്ളരേഖ ചമയ്ക്കൽ തുടങ്ങിയ നീചമായ അപരാധങ്ങൾ ചെയ്തതിന്റെ പേരിൽ നമ്മുടെ രാഷ്ട്രീയ നേതാക്കൾ ജയിൽ അഴിക്കുള്ളിൽ അടയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ചാണ്ടിസാറിനെപ്പോലുള്ള ആദർശ ശാലികൾക്കു മാത്രമെ ഈ രാജ്യത്തെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ. അദ്ദേഹത്തിന്റെ നൂറാം ജന്മദിനാഘോഷപരിപാടികൾ അദ്ദേഹത്തെപ്പറ്റി കൂടുതൽ പഠിക്കുന്നതിനും അദ്ദേഹത്തിന്റെ ആദർശങ്ങൾ ഉൾക്കൊള്ളുന്നതിനും ഇന്നത്തെ പൊതുപ്രവർത്തകർ തയാറായാൽ നമ്മുടെ രാജ്യത്തിന്റെ ഭാവി ശോഭനമായിരിക്കും.
ജോൺ കച്ചിറമറ്റം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
ശക്തമായ മഴ; ഹൈദരാബാദ്-ഗുജറാത്ത് ഐപിഎൽ മത്സരം ഉപേക്ഷിച്ചു
സ്വകാര്യ ഭൂമിയേറ്റെടുക്കൽ; സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി
കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
Latest News
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
ശക്തമായ മഴ; ഹൈദരാബാദ്-ഗുജറാത്ത് ഐപിഎൽ മത്സരം ഉപേക്ഷിച്ചു
സ്വകാര്യ ഭൂമിയേറ്റെടുക്കൽ; സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി
കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top