Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സാർവത്രിക പെൻഷൻ; കേരളം ലക്ഷ്യമാക്കേണ്ട സാമൂഹിക വിപ്ലവം
Saturday, February 20, 2021 1:07 AM IST
ക്ഷേത്രപ്രവേശന വിളംബരം, ഭൂപരിഷ്കരണം തുടങ്ങിയ സാമൂഹിക വിപ്ലവങ്ങളിലൂടെയാണല്ലോ കേരള സമൂഹം പുരോഗമിച്ചത്. കേരളം ലക്ഷ്യമാക്കേണ്ട അടുത്ത സാമൂഹിക വിപ്ലവം സാർവത്രിക പെൻഷൻ ആയിരിക്കണം.
എന്താണ്, എന്തിനാണ് പെൻഷൻ?
ലോകത്തെവിടെയും പെൻഷൻ എന്നത് വൃദ്ധജനങ്ങൾക്കുള്ള പരിരക്ഷയാണ്. ഒരു പൗരൻ ജീവിതകാലം മുഴുവൻ നികുതി - നികുതിയിതര രൂപത്തിൽ പൊതുഖജനാവിലേക്കു സംഭാവന ചെയ്യുന്നുണ്ട്. വാർധക്യകാലത്ത് മാന്യമായി ജീവിച്ചു മരിക്കാനുള്ള പെൻഷൻ ലഭിക്കുക എന്നത് എല്ലാ പൗരജനങ്ങളുടെയും മൗലികാവകാശമാണ്. ഇത് അംഗീകരിച്ചുകൊണ്ട് എല്ലാ പരിഷ്കൃത സമൂഹങ്ങളിലും വൃദ്ധജനങ്ങൾക്ക് അടിസ്ഥാന പെൻഷനുണ്ട്. ഇതിനാവശ്യമായ വിഭവങ്ങൾ കണ്ടെത്തുന്നതിൽ രാജ്യങ്ങൾ തമ്മിൽ കുറെയൊക്കെ വ്യത്യാസമുണ്ട്. മിക്ക രാജ്യങ്ങളിലും പ്രവർത്തനനിരതമായിരിക്കുന്ന വർഷങ്ങളിൽ വ്യക്തികൾ പെൻഷൻ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായാണ് പെൻഷൻ. ഉയർന്ന നികുതി ചുമത്തി എല്ലാവർക്കും അടിസ്ഥാന പെൻഷൻ ഉറപ്പുവരുത്തുന്ന സന്പ്രദായമാണ് മറ്റു ചില രാജ്യങ്ങളിൽ. "ചൊട്ട മുതൽ ചുടലവരെ' സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ഈ രാജ്യങ്ങളിൽ ദേശീയ വരുമാനത്തിന്റെ 35 മുതൽ 45 ശതമാനം വരെയൊക്കെയാണ് നികുതിയായി പിരിച്ചെടുക്കുന്നത്.
ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങൾക്കു പക്ഷേ എല്ലാ വൃദ്ധജനങ്ങൾക്കും പെൻഷൻ നല്കാൻ ആവശ്യമായ പൊതുവിഭവങ്ങൾ സമാഹരിക്കാൻ കഴിയുന്നില്ല. ഇന്ത്യയുടെ നികുതി - ദേശീയ വരുമാന അനുപാതം 2018 ൽ വെറും 10.9 ശതമാനം മാത്രമായിരുന്നു.
സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷനെ സംബന്ധിച്ച് ഇന്ത്യയിൽ നിലനിൽക്കുന്ന സങ്കല്പം അത് "മാറ്റിവച്ച ശന്പളം' ആണെന്നാണ്. പക്ഷേ ശന്പളത്തിനായി മൊത്തം വരുമാനത്തിന്റെ എത്ര ശതമാനം വരെ മാറ്റിവയ്ക്കാം എന്ന കാര്യത്തിൽ പ്രത്യേകിച്ച് പരിധിയൊന്നുമില്ല. സംസ്ഥാനങ്ങൾ തമ്മിൽ ഇക്കാര്യത്തിൽ നിലനില്ക്കുന്ന അന്തരം അന്പരപ്പിക്കുന്നതാണ്. 2018-19 ൽ കേരളം മൊത്ത വരുമാനത്തിന്റെ 55.69 ശതമാനം മാറ്റിവച്ചന്പോൾ കർണാടകത്തിൽ ഇത് 28.43 ശതമാനം മാത്രമാണ്. ഉത്തരാഖണ്ഡ് എന്ന ചെറിയ സംസ്ഥാനത്തെ മാറ്റിനിർത്തിയാൽ ശന്പളത്തിനും പെൻഷനും വേണ്ടി ഏറ്റവും കൂടുതൽ ചെലവിടുന്ന സംസ്ഥാനമാണ് കേരളം.
ശന്പളവും പെൻഷനും "ഏറ്റുപോയത്' ആയാണല്ലോ കണക്കാക്കപ്പെടുന്നത്. എന്നുപറഞ്ഞാൽ സർക്കാരിന്റെ വരുമാനം കുറഞ്ഞാലും "ഏറ്റുപോയ' ഈ രണ്ട് ഇനങ്ങളിലും യാതൊരു കുറവും അനുവദനീയമല്ല എന്നർഥം. 1984 മുതൽ റവന്യൂ കമ്മി വർധിച്ചുവരുന്ന സംസ്ഥാനമാണ് കേരളം. 1981 ൽ 45 രൂപയായിരുന്ന കർഷകത്തൊ ഴിലാളി പെൻഷൻ ഇന്ന് 1600 രൂപയായി മാത്രം വർധിച്ചപ്പോൾ സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറിയുടെ പെൻഷൻ 900 രൂപയിൽനിന്ന് 75,000 രൂപയ്ക്കുമേൽ ആയിരിക്കുന്നു!
വർധിക്കുന്ന അസമത്വം
ഇന്ത്യയിൽ ഏറ്റവും വേഗം അസമത്വം വർധിക്കുന്ന സംസ്ഥാനമാണു കേരളം. പൊതുവിഭവ സമാഹരണവും പൊതുചെലവുകളും ഉൾപ്പെടുന്ന സർക്കാർ പ്രവർത്തനങ്ങൾ അസമത്വം കുറയ്ക്കുന്നതിനു പകരം അതിന് ആക്കം കൂട്ടുന്ന വിരോധാഭാസമാണ് കേരളമിന്നു കാഴ്ചവയ്ക്കുന്നത്. മദ്യവും ഭാഗ്യക്കുറിയും വിറ്റ് പാവപ്പെട്ടവരിൽനിന്നും പുറംപോക്കിൽ കിടക്കുന്നവരിൽനിന്നും സമാഹരിക്കുന്ന പൊതുവിഭവങ്ങൾ മധ്യവർഗത്തിനും സന്പന്നർക്കും എത്തിച്ചുകൊടുക്കുന്ന സംവിധാനമായി സംസ്ഥാനത്തിന്റെ ധനകാര്യം അധഃപതിച്ചുകഴിഞ്ഞു. ഇതു സൂചിപ്പിക്കുന്നത് ധനകാര്യം സമൂലം അഴിച്ചുപണിയാതെ ഈ ഉൗരാക്കുടുക്കിൽനിന്ന് കേരളത്തിനു മോചനമില്ല എന്നാണ്. മാറി ചിന്തിക്കുന്നതിനു പകരം അശാസ്ത്രീയവും അധാർമികവുമായ ശന്പള - പെൻഷൻ വ്യവസ്ഥ അതേപടി തുടർന്നുകൊണ്ടുപോകാൻ കിട്ടാവുന്നിടത്തുനിന്നൊക്കെ കടം കൊള്ളുകയാണെങ്കിൽ സംസ്ഥാനം നിലയില്ലാക്കയത്തിലേക്കു പതിക്കുകയേയുള്ളൂ.
സാർവത്രിക പെൻഷൻ
പെൻഷൻ എന്നതു മാന്യമായി ജീവിച്ചു മരിക്കാൻ സമൂഹത്തിന്റെ കരുതലായി പരിഗണിച്ച് എല്ലാ വൃദ്ധജനങ്ങളെയും ഉൾക്കൊള്ളുന്ന സാർവത്രിക പെൻഷൻ സന്പ്രദായത്തിലേക്കു മാറുകയാണ് അടിയന്തരമായി വേണ്ടത്. ഇതിന് സാമൂഹികമായി അംഗീകരിക്കാവുന്ന കുറഞ്ഞ പെൻഷനെക്കുറിച്ചും കൂടിയ പെൻഷനെക്കുറിച്ചും ഒരു അഭിപ്രായ സമന്വയം ഉണ്ടാവേണ്ടതുണ്ട്.
സാധാരണക്കാരുടെ പെൻഷൻ വർധിച്ചാൽ അതു മുഴുവൻ വിപണിയിൽ എത്തും. കേരളത്തിലെ പ്രാദേശിക സന്പദ്വ്യവസ്ഥകൾ ഉണരും. ഇത് വ്യാപാരം, കയറ്റിറക്ക്, ചരക്കുനീക്കം, കാർഷിക - വ്യാവസായികോത്പാദനം തുടങ്ങിയ സാന്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച് സാന്പത്തികവളർച്ചയിലേക്കും നികുതി വരുമാന വർധനയിലേക്കും നയിക്കും.
സാമൂഹിക നേട്ടങ്ങളാണ് ഏറെ പ്രധാനം. വൃദ്ധജനങ്ങൾ കുടുംബങ്ങളിൽ വിലയുള്ളവരായി മാറുന്നതോടെ കുടുംബാന്തരീക്ഷം പാടേ മാറും. ആളോഹരി വരുമാനത്തെക്കാൾ ആളോഹരി സംതൃപ്തിക്കാണല്ലോ ലോകമിന്ന് ഉൗന്നൽ നല്കുന്നത്. വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കും മാനസിക പ്രശ്നങ്ങൾക്കും ആത്മഹത്യാപ്രവണതയ്ക്കുമൊക്കെ ഒരു പരിധിവരെ ഇതു പരിഹാരമാകും. ഈ പ്രശ്നങ്ങൾ നേരിടുന്നതിനായി വിനിയോഗിക്കുന്ന പൊതുവിഭവങ്ങൾ വലിയൊരളവോളം ലാഭിക്കാനുമാവും.
കേരളസമൂഹത്തെ മാറ്റിമറിക്കാൻ പര്യാപ്തമായ ഈ ആശയത്തിന്റെ കാര്യത്തിൽ പക്ഷേ സാമൂഹികമായ അഭിപ്രായസമന്വയം അകലെയാണ്. നീതിയിലും ധാർമികതയിലും അധിഷ്ഠിതമായ പൊതുബോധത്തിലേക്ക് കേരള സമൂഹമാകെ ഉയരേണ്ടിയിരിക്കുന്നു. സമൂഹത്തിൽ വിദ്വേഷവും അവിശ്വാസവും സൃഷ്ടിച്ചുകൊണ്ടുള്ള സംഘർഷാത്മകമായ വിലപേശലിലൂടെയേ ഇത്തരത്തിലുള്ള ഒരു സാമൂഹിക വിപ്ലവം യാഥാർഥ്യമാവു എന്നുവരുന്നത് കേരളംപോലെ പുരോഗമനത്തിൽ ഉൗറ്റം കൊള്ളുന്ന ഒരു സമൂഹത്തിനു ഭൂഷണമല്ല.
ഡോ. ജോസ് സെബാസ്റ്റ്യൻ
(ഗുലാത്തി ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ ഫാക്കൽറ്റിയംഗമാണ് ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം
മധ്യപ്രദേശിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു
റഷ്യൻ മുന്നേറ്റം; വിദേശയാത്രകൾ റദ്ദാക്കി സെലെൻസ്കി
മരിച്ച് പത്തു വര്ഷം കഴിഞ്ഞിട്ടും പെന്ഷന് നല്കിയില്ല
Latest News
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം
മധ്യപ്രദേശിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു
റഷ്യൻ മുന്നേറ്റം; വിദേശയാത്രകൾ റദ്ദാക്കി സെലെൻസ്കി
മരിച്ച് പത്തു വര്ഷം കഴിഞ്ഞിട്ടും പെന്ഷന് നല്കിയില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top