Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ലോകായുക്തയുടെ നീതിവിധി
Sunday, April 18, 2021 12:27 AM IST
സോളാർ വിവാദത്തിലും മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ ഭൂമി വിവാദത്തിലും അടക്കം പല കാരണങ്ങളാൽ ഉമ്മൻ ചാണ്ടി സർക്കാർ വല്ലാതെ ആടിയുലഞ്ഞ കാലം. കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് ഹാറുണ്‍ ഉൾ റഷീദിന്റ കോടതിയിൽ ഒരു ആവലാതി എത്തി. മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ ഭൂമിയിടപാട് സിബിഐയുടെ അന്വേഷണത്തിനു വിടണം. അന്വേഷണം കോടതി സിബിഐക്കു വിട്ടെന്നു മാത്രമല്ല സർക്കാരിനു വലിയ വിമ്മിട്ടം ഉണ്ടാക്കിയ പല നിരീക്ഷണങ്ങളും നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിക്കുള്ള ധാർമിക ഉത്തരവാദിത്വത്തെക്കുറിച്ച് വരെ ജസ്റ്റീസ് ഹാറുണ്‍ ഉൾ റഷീദ് ഓർമിപ്പിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം വിധി പ്രഖ്യാപനം വേണ്ടിയിരുന്നോ? ഏതാനും ദിവസം കൂടി കഴിഞ്ഞ് തെരഞ്ഞെടുപ്പിനുശേഷം മതിയായിരുന്നില്ലേ ഈ വിധി എന്നൊക്കെ അക്കാലത്ത് ചില ചോദ്യങ്ങൾ ഉയർന്നു. ജസ്റ്റീസ് റഷീദ് മുഖത്തടിക്കും പോലെ മറുപടി പറഞ്ഞു. കേസ് കേട്ട് വിധി തയാറാക്കിയശേഷം എന്തിനു ഞാൻ കാത്തിരിക്കണം. ഒരു കേസു കേട്ടാൽ 10-15 ദിവസത്തിനകം വിധി പറയുന്നവനാണ് ഞാൻ. ഈ കേസിൽ പത്താം ദിവസം വിധി പറഞ്ഞു.
ഗണ്‍മാന്റെ പ്രവൃത്തിയെക്കുറിച്ചു മാത്രമല്ല സോളാർ കേസിലെ നായികയെക്കുറിച്ചും അദ്ദേഹം നിരീക്ഷണങ്ങൾ നടത്തി. അവർക്ക് ജയിലിൽ ബ്യൂട്ടിഷന്റെ സഹായം കിട്ടുന്നുണ്ടോ എന്നു കോടതി ചോദിച്ചു. അവർ ജയിലിൽ എന്തേ ആഡംബര ജീവിതം നയിക്കുന്നു? അവരുടെ വില കൂടിയ സാരികൾ എന്തേ കണ്ടുകെട്ടുന്നില്ല? കോടതിയുടെ ചോദ്യങ്ങൾ കേട്ട ജനം പകച്ചു. ഈ കേസുമായി ബന്ധമൊന്നും ഇല്ലാത്ത കാര്യങ്ങളാണല്ലോ ജഡ്ജി പറയുന്നതെന്ന് ഗണ്‍മാന്റെ അഭിഭാഷകൻ ചോദിച്ചപ്പോൾ സാധാരണ പൗരന്റെ സന്ദേഹങ്ങളാണ് ഞാൻ ഉന്നയിക്കുന്നതെന്നായിരുന്നു ജഡ്ജിയുടെ മറുപടി.
സർക്കാർ പ്ലീഡർമാരുടെ നിയമനം സംബന്ധിച്ച കാര്യത്തിലും അദ്ദേഹം സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ഇത്തരം ധീരമായ നടപടികൾ കൈക്കൊണ്ട അദ്ദേഹം അക്കാലത്തെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമായി ഡൽഹിയിലെ കേരളാ ഹൗസിൽ നടത്തിയ കൂടിക്കാഴ്ച സ്വാഭാവികമായും കോണ്‍ഗ്രസുകാർ വിവാദമാക്കി. റഷീദ് ജഡ്ജി വഴങ്ങിയില്ല. അദ്ദേഹം തന്റേടത്തോടെ നിന്നു.
ഗണ്‍മാന്റെ കേസു വിവരം ചർച്ച ചെയ്യാനല്ല ഞാൻ കോടിയേരിയെ കണ്ടത്. എന്റെ മകളുടെ വിവാഹം ക്ഷണിക്കാനാണ്. തികച്ചും അവിചാരിതമായിരുന്നു ആ കൂടിക്കാഴ്ച. അന്ന് ഉമ്മൻ ചാണ്ടി അവിടെ ഉണ്ടായിരുന്നു എങ്കിൽ അദ്ദേഹത്തെയും അതല്ല കാർത്തികേയൻ (അക്കാലത്തെ നിയമസഭാ സ്പീക്കർ) ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെയും ഞാൻ കാണുമായിരുന്നു. ഇനി ഇതെക്കുറിച്ച് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുക. അക്കാലത്ത് ഞാൻ ജഡ്ജി പദവിയിൽനിന്നു മാറി നിൽക്കാം. പക്ഷേ അതുമൂലം ഉണ്ടാകുന്ന നഷ്ടം ആർക്കു പരിഹരിക്കാനാകും. ഇത്രയേറെ ധീരനായ ഹാറുണ്‍ റഷീദ് ഹൈക്കോടതി ജഡ്ജിയായുള്ള ഏഴു വർഷത്തെ സേവനത്തിനുശേഷം 2014 ഒക്ടോബർ നാലിന് വിരമിച്ചു. 2021 ഫെബ്രുവരി ഒന്നിന് അദ്ദേഹത്തെ കേരളത്തിലെ ഉപലോകായുക്തയായി നിയമിച്ചു.
ലോകായുക്തയും സുപ്രീം കോടതിയിലെ മുൻ ജഡ്ജിയുമായ സിറിയക് ജോസഫും അദ്ദേഹവും ചേർന്നു പുറപ്പെടുവിച്ച വിധിയിലാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. രാജി ഒഴിവാക്കി പിടിച്ചുനിൽക്കാൻ ജലീൽ പരമാവധി നോക്കി. വാദം കേട്ട ഹൈക്കോടതി ഈ മന്ത്രി ഇപ്പോഴും അധികാരത്തിൽ തുടരുന്നുവോ എന്ന് അദ്ഭുതത്തോടെ ചോദിക്കുകയും ചെയ്തു. അതുകൊണ്ടൊന്നുമല്ല ധാർമികത കൊണ്ടാണു താൻ രാജിവച്ചതെന്നു മന്ത്രി. വല്ലാത്ത ധാർമികത!
വിധി ഒരാഴ്ച മുന്‍പ് വന്നെങ്കിൽ
ലോകായുക്തയുടെ വിധി വന്നത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന്റെ മൂന്നാം ദിവസമായിരുന്നു. ഏറെക്കാലം മുന്‍പേ വാദം പൂർത്തിയായ ഈ കേസിന്റെ വിധി ഒരാഴ്ച മുന്‍പു വന്നിരുന്നെങ്കിൽ എന്ന് ജനാധിപത്യമുന്നണിക്കാർ അത്യാഗ്രഹത്തോടെ പറയുന്നുണ്ട്. ഉപലോകായുക്ത ഹൈക്കോടതിയിലായിരുന്ന കാലത്തുണ്ടായിരുന്ന ജീവിത പ്രമാണങ്ങളൊന്നും ഇപ്പോഴില്ലേ എന്ന് പഴയകാല സംഭവങ്ങൾ ഓർമിക്കുന്നവർ സംശയം ചോദിച്ചു. വാദം കേട്ടാൽ 10-15 ദിവസത്തിനകം വിധി പറയുന്നവനാണ് താൻ എന്ന തന്റെ ശൈലിയെക്കുറിച്ചു റഷീദ് ജഡ്ജി നടത്തുന്ന അവകാശ വാദം ഇപ്പോഴും ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടും. എന്നാൽ ലോകായുക്തയ്ക്ക് അത്തരം കാർക്കശ്യങ്ങളില്ലെന്നാണ് ചരിത്രം. 2009 ൽ മുലായം സിംഗ് യാദവിനെതിരായ കേസിൽ സുപ്രീം കോടതി ജഡ്ജിയായിരുന്ന സിറയക് ജോസഫ് യുപിഎയ്ക്കു വേണ്ടി വിധി വൈകിച്ചു എന്ന ആക്ഷേപം ബിജെപിക്ക് ഇന്നും ഉണ്ട്. അതുപോലെ ഇടതുമുന്നണിക്ക് ഒരു സഹായം എന്നാണ് അവർ പറയുന്നത്. ലോകായുക്തയോട് നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞേ വിധി പറയാവു എന്ന് ജലീലിന്റെ അഭിഭാഷകർ അഭ്യർഥിച്ചിരുന്നുവത്രെ. ആ അഭ്യർഥന ലോകായുക്ത സ്വികരിച്ചു. പക്ഷേ ഈ അഭ്യർഥന ഒരു കാര്യം വ്യക്തമാക്കുന്നു. ലോകായുക്തയുടെ തീർപ്പ് എന്താകും എന്നതു സംബന്ധിച്ച് ജലീലിന്റെ അഭിഭാഷകർക്കുണ്ടായിരുന്ന ബോധ്യം.
ജലീലിന്റെ ദിനങ്ങൾ
മുഖ്യമന്ത്രിയുടെ ഹൃദയത്തോടു ചേർന്നു നിൽക്കുന്നവൻ എന്നും ലീഗിൽനിന്നു മുസ്ലിം സമുദായത്തെ ഇടതുപക്ഷത്ത് എത്തിക്കുന്നതിനുള്ള പാലം എന്നുമുള്ള മൂടുപടത്തിനുള്ളിൽ സർക്കാരിന്റെ മതേതര കാഴ്ചപ്പാടിനെക്കുറിച്ചു പോലും വലിയ സന്ദേഹം ഉയർത്തുകയും സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിത നിലപാടുകൾക്കു പോലും വിരുദ്ധമായി പ്രവർത്തിക്കുകയുമായിരുന്നു ജലീൽ. വലതുപക്ഷത്തെ മുസ്ലിം ലീഗിനെക്കാൾ വലിയ സമുദായ സ്നേഹത്തോടെ ജലീൽ പെരുമാറുകയും മറ്റു ന്യൂനപക്ഷ സമുദായങ്ങളെ കബളിപ്പിക്കുകയും ചെയ്തതായാണ് അവരുടെ പരാതി. സ്വന്തക്കാർക്കും ഇഷ്ടക്കാർക്കുമെല്ലാം പദവികൾ തരപ്പെടുത്തിക്കൊടുക്കുവാൻ തനിക്കുള്ള അധികാരം ശരിക്കും പ്രയോജനപ്പെടുത്തി. മാനുഷികതയുടെയും മതവികാരത്തിന്റെയും വാക്കുകൾ തരം പോലെ ഉപയോഗിച്ചു വികാരങ്ങളെ ജ്വലിപ്പിച്ച് തന്റെ ലക്ഷ്യങ്ങൾക്കു ന്യായീകരണം സൃഷ്ടിച്ചു. ജലീൽ സ്വന്തം കാര്യങ്ങൾക്കായി മുസ്ലിം സമുദായത്തിനു ചീത്തപ്പേരുണ്ടാക്കുന്നതായി മുസ്ലിം യൂത്ത് ലീഗിന് പരസ്യ നിലപാട് എടുക്കേണ്ടി വന്നു.
അനീതി ചൂണ്ടിക്കാണിച്ചാൽ വർഗീയത
2016 ൽ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന കാലത്ത് കുടുംബശ്രീ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നതിന് സിപിഎം കൊടുത്ത നിർദേശങ്ങൾ അവഗണിച്ച് സ്വന്തം ഇഷ്ടപ്രകാരം നിയമനം നടത്തി. തദ്ദേശ വകുപ്പ് അദ്ദേഹത്തിന് നഷ്ടപ്പെടുന്നതിനുവരെ അതായിരുന്നു കാരണം എന്നു പറയുന്നവരുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പു വഴിയുള്ള സേവനങ്ങളെ മുസ്ലിം സമുദായത്തിനു മാത്രമുള്ളതാക്കി മാറ്റി. കരിപ്പൂരിലെ ഹജ്ജ് നിയമനം ഡെപ്യൂട്ടേഷൻ വഴി നടത്തേണ്ടിയിരിക്കെ മന്ത്രി തന്റെ ഇഷ്ടപ്രകാരം നിയമിച്ചതായി അന്ന് ആരോപണം ഉയർന്നു. ജലീലിന്റെ ഭാര്യ ഫാത്തിമ ജലീലിനെ വളാഞ്ചേരിയിലെ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആയി നിയമിച്ചതും കേരള വിദ്യാഭ്യാസ നിയമങ്ങൾ ലംഘിച്ചായിരുന്നു എന്ന് ആരോപണം ഉയർന്നു. കിലയിൽ അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം പത്തു പേരെ നിയമിച്ചിതിനെതിരേ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര ആക്ഷേപവുമായി വന്നു. അങ്ങനെ നിയമനം കിട്ടിയവരിൽ ഒരാൾ എറണാകുളം മഹാരാജാസ് കോളജിൽ അഭിമന്യു എന്ന എസ്എഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയവരിൽ ഒരാളായ എസ്ഡിപിഐക്കാരനായിരുന്നു എന്നാണ് അക്കര ആരോപിച്ചത്. പക്ഷേ മുഖ്യമന്ത്രിയിലുള്ള സ്വാധീനം ഉപയോഗിച്ച് എല്ലാം അദ്ദേഹം ആഗ്രഹിച്ച പ്രകാരം നടത്തി. പിണറായി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ആയിരുന്നിട്ടു പോലും കേരളത്തിലെ പോലീസിന് അഭിമന്യുവിന്റെ എല്ലാ കൊലയാളികളെയും പിടിക്കാനായില്ല എന്ന ദുഃഖസത്യം ഇവിടെ കൂട്ടിവായിക്കപ്പെടണം.
ഉന്നതവിദ്യാഭ്യാസ രംഗത്തെ അതിവിപ്ലവങ്ങൾ
ലോകായുക്ത വിധിച്ച ജലീലിന്റെ ബന്ധു അദിബിന്റെ നിയമന കാര്യത്തിൽ മാത്രമല്ല മന്ത്രിക്കെതിരേ ആക്ഷേപം ഉയർന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ഏറ്റെടുത്തതോടെ മന്ത്രിയുടെ ഭരണം “ഗംഭീരമായി’’. സർവകലാശാലകളെ സർക്കാർ വകുപ്പുകളെപ്പോലെ കരുതി നടപടികൾ ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈസ് ചെയർമാനായിരുന്ന രാജൻ ഗുരുക്കളെപ്പോലുള്ള ഇടതു ചിന്തകർക്കു പോലും ഗ്രഹിക്കാനാവാത്തതായിരുന്നു ജലീലിന്റെ വിപ്ലവങ്ങൾ. സർവകലാശാലകളുടെ ഭരണത്തിലും പരീക്ഷാ നടത്തിപ്പിലും നേരിട്ട് ഇടപെടുകയായി. അദാലത്ത് നടത്തി കാര്യങ്ങൾ തീരുമാനിച്ചു. ഇത്തരം ഒരു അദാലത്തിൽ വച്ച് സങ്കേതിക സർവകലാശാലയോട് മൂന്നാമതും ഉത്തരക്കടലാസ് പരിശോധിക്കാൻ മന്ത്രി കല്പന കൊടുത്തു. സർവകലാശാലാനിയമത്തിന് എതിരാണിത്. മന്ത്രിയുടെ ഇടപെടലിനു നിയമമല്ല മാനുഷിക പരിഗണനകളായി നീതീകരണം. ഞാൻ ഇനിയും ചെയ്യും. അതിനാണ് ഞാൻ ഇവിടെ ഇരിക്കുന്നത് എന്ന് അദ്ദേഹം ജനത്തെ വെല്ലുവിളിച്ചു.
ഒരു അദാലത്തിൽ എംജി സർവകലാശാലയിലെ ബിടെക്കിനു തോറ്റ 126 കുട്ടികൾക്ക് അഞ്ചു മാർക്കു വീതം കൂട്ടിക്കൊടുക്കുവാൻ മന്ത്രി നിർദേശിച്ചു. മെഡിക്കൽ സർവകലാശാലയിലെ ഏതാനും എംബിബിഎസ് വിദ്യാർഥികൾക്കു മാർക്കു കൂട്ടിക്കൊടുക്കുവാൻ മന്ത്രി ഇടപെട്ടെങ്കിലും സർവകലാശാല ഗ്രിവൻസ് കമ്മിറ്റി ശക്തമായ നിലപാട് എടുത്ത് അതിനു തടയിട്ടു. അദാലത്തുകൾക്കെതിരേ പരാതിയായി. ചാൻസലറായ ഗവർണർക്കും പരാതി കിട്ടി. അദ്ദേഹം അന്വേഷണം നടത്തുകയും അവ നിയമവിരുദ്ധം എന്നു കണ്ടെത്തുകയും ചെയ്തു.അതോടെ അവയക്ക് അവസാനമായി. ഈ തിരിച്ചടി ഉണ്ടായപ്പോഴെങ്കിലും മുഖ്യമന്ത്രി ശ്രദ്ധിക്കേണ്ടതായിരുന്നു.
അന്വേഷണം വേണം, തിരുത്തലുകളും
ലോകായുക്ത പരിശോധിക്കാത്ത ജലീലിന്റെ മറ്റു പ്രവൃത്തികളെക്കുറിച്ചു കൂടി എങ്കിലും അന്വേഷണം വേണം എന്ന വാദം ശക്തമാവുകയാണ്. ജലീലിന്റെ പ്രവർത്തനങ്ങൾക്കെതിരേ ശബ്ദിച്ചവരെ തന്റെ ചോരയ്ക്കുവേണ്ടി ദാഹിക്കുന്നവരാക്കി അദ്ദേഹം ചിത്രികരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനെതിരേ വിജിലൻസ് അന്വേഷണവും വേണം എന്ന വാദം ശക്തമാകുന്നുണ്ട്. താൻ അഴിമതി നടത്തിയില്ല എന്നതിന് ബാങ്ക് അക്കൗണ്ടിലെ ബാക്കി പത്രംവരെ അദ്ദേഹം ഉദ്ധരിച്ചു. തുക സംബന്ധിച്ച വിവരങ്ങൾ കൃത്യമാണോ എന്ന് ആർക്കും അറിയില്ല. ഇനി അതിന് വലിയ പ്രസക്തിയും ഇല്ല. വലിയ തട്ടിപ്പുകാർക്ക് പലപ്പോഴും സ്വന്തം അക്കൗണ്ടോ അതിൽ പണമോ പോലും കാണാറില്ലെന്ന സത്യം അറിയുന്നവരാണല്ലോ ജനം. പണം തട്ടിക്കുന്നതു മാത്രമല്ലല്ലോ അഴിമതി. ഇത്രയും നല്ലവനെങ്കിൽ എന്തേ വിജിലൻസ് അന്വേഷണത്തെ ഭയപ്പെടുന്നു?
ന്യൂനപക്ഷാവകാശങ്ങൾ മുസ്ലിം സമുദായത്തിന് 80:20 ക്രമത്തിൽ കൊടുത്തുകൊണ്ട് വർഗീയ പ്രീണനം നടത്തുന്നതിനും ക്രൈസ്തവരടക്കമുള്ള സമുദായങ്ങളെ അവഗണിക്കുന്നതിനും എതിരേ മുറവിളി ഉയർന്നപ്പോൾ ക്രൈസ്തവർ വർഗീയത പറയുന്നു എന്നായി ചിത്രികരണം. അതു കേട്ട് കുറെപ്പേർ നിശ്ശബ്ദരായെങ്കിലും അനീതിക്കെതിരായ വികാരം ശമിച്ചിട്ടില്ല. അതിന്റെ അടയാളമാണ് ന്യൂനപക്ഷ വകുപ്പ് ന്യൂനപക്ഷത്തിൽ പെട്ടവർക്കു കൊടുക്കാതെ മുഖ്യമന്ത്രി നേരിട്ടു ഭരിക്കണം എന്ന മുറവിളിക്കു പിന്നിലുള്ളത്. മുഖ്യമന്ത്രി കെ. കരുണാകരൻ പട്ടികജാതി വകുപ്പു ഭരിച്ച കാലത്തുണ്ടായതുപോലെ പട്ടിക ജാതിക്കാർക്കു വേണ്ടി ഭാവനാ സന്പന്നമായ പദ്ധതികൾ ഉണ്ടായ ഏതു കാലമാണ് കേരളത്തിൽ ഉള്ളത്?
പൂഞ്ഞാറിലെ 47 പേർ
തന്റെ മണ്ഡലത്തിലെ 35 ക്രൈസ്തവ യുവതികളെയും 12 ഹൈന്ദവ യുവതികളെയും ലൗജിഹാദിൽ കുടുക്കി എവിടേക്കോ കൊണ്ടുപോയിരിക്കുന്നു. വോട്ടിനുശേഷം പി.സി. ജോർജ് നടത്തിയ വെളിപ്പെടുത്തൽ വർഗീയതയല്ലേ മതേതരക്കാരേ?
അനന്തപുരി/ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
തോപ്പുംപടി കൊലപാതകം; പ്രതി പിടിയില്‍
കമ്പത്ത് കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബം കാറിൽ മരിച്ചനിലയിൽ
നാല് വയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സാപിഴവ്
ഇതിഹാസം ബൂട്ടഴിക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
Latest News
തോപ്പുംപടി കൊലപാതകം; പ്രതി പിടിയില്‍
കമ്പത്ത് കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബം കാറിൽ മരിച്ചനിലയിൽ
നാല് വയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സാപിഴവ്
ഇതിഹാസം ബൂട്ടഴിക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top