Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വിശന്നുകരയുന്ന ഹെയ്തി
Saturday, September 4, 2021 2:02 AM IST
ഹെയ്തിയിൽ തുടർചലനങ്ങൾ നിലയ്ക്കുന്നില്ല. ഭൂകന്പമാപിനിയിലും സാമൂഹിക-രാഷ്ട്രീയ മാപിനികളിലും. കൂനിന്മേൽ കുരുവെന്ന പോലെ ഈ കരീബിയൻ ദ്വീപിലെ 11 ദശലക്ഷത്തോളം വരുന്ന ജനങ്ങൾക്കുമേൽ ദുരന്തങ്ങൾ ആവർത്തിക്കുകയാണ്.
കടുത്ത ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും രാജ്യാന്തര അവഗണനയും നിലനിൽക്കുന്നതിനിടെയാണ് ഓഗസ്റ്റ് 14ന് ഭൂകന്പം ഹെയ്തിയെ തകർത്തെറിഞ്ഞത്. 7.2 തീവ്രതയിൽ ഭൂമി കുലുങ്ങിയപ്പോൾ 2,200ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. ഔദ്യോഗിക കണക്കനുസരിച്ചുതന്നെ മുന്നൂറിലേറെപ്പേരെ കാണാതായി. 12,000 പേർക്കു പരിക്കേറ്റെന്നാണ് ഏകദേശവിവരം. മിക്ക നഗരങ്ങളിലും വിദൂരഗ്രാമങ്ങളിലും ആയിരക്കണക്കിനു വീടുകൾ പൂർണമായും തകർന്നു. ഭാഗികമായി കേടുപാടു സംഭവിച്ചത് അതിലേറെ. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകൾ അക്ഷരാർഥത്തിൽ തെരുവിലാണ്. രാജ്യത്തിന്റെ തെക്കുഭാഗത്താണ് പ്രകൃതിക്ഷോഭം കൂടുതലും ബാധിച്ചത്.
ഇതിനും ഒരുമാസം മുന്പാണ് രാഷ്ട്രീയഭൂകന്പം ഈ ദ്വീപിനെ ഉലച്ചത്. പ്രസിഡന്റ് ജൊവെനൽ മോയ്സെയുടെ കൊലപാതകം. ഭൂകന്പം കൂടിയായപ്പോൾ ഇടിവെട്ടിയവനെ പാന്പുകടിച്ച അവസ്ഥ. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത താത്കാലിക ഭരണകൂടവും അവശ്യവിഭവങ്ങളുടെ അഭാവവും ഹെയ്തിയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണ്. ഭൂമികുലക്കവും തുടർന്നുണ്ടായ കൊടുങ്കാറ്റും സൃഷ്ടിച്ച ദുരിതത്തിനപ്പുറമാണ് ഹെയ്തിയുടെ സ്ഥിരം ശാപമായ സംഘം തിരിഞ്ഞുള്ള അക്രമങ്ങൾ. ചെറിയ തോതിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെപ്പോലും തകിടംമറിക്കുന്ന സാമൂഹികാന്തരീക്ഷം.
സർവത്ര ദാരിദ്ര്യം
ദരിദ്രമാണീ രാജ്യം. അഗാധമായ നിരാശയും ഉള്ളുലയ്ക്കുന്ന വേദനയും ഒരു ജനതയെ ആശ്രയമറ്റവരാക്കിയിരിക്കുന്നു.
ഭൂകന്പം പറിച്ചെറിഞ്ഞ ഒരുപാടു വിദ്യാലയങ്ങൾ വിദ്യാഭ്യാസരംഗത്തിന്റെ തകർച്ചയുടെ ഒടുവിലത്തെ കാഴ്ചയായി. സ്വതവേ തന്നെ ദുർബലമായ ആരോഗ്യരംഗം ആശുപത്രികളുടെ തകർച്ചയോടെ തീർത്തും ഇല്ലാതായ അവസ്ഥയിൽ. രാജ്യത്തിലെ അടിസ്ഥാന സൗകര്യങ്ങളെയെല്ലാം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. റോഡുകൾ ഇല്ലാതായി. കുടിവെള്ളവിതരണം മുടങ്ങി. പലയിടത്തും അഴുകിയ മൃതദേഹങ്ങൾ ഉള്ള കുടിവെള്ളവും മലിനമാക്കി. കോളറ പോലുള്ള പകർച്ചവ്യാധികളും പടരുകയാണ്.
ദുരിതാശ്വാസപ്രവർത്തനങ്ങളിലെ കെടുകാര്യസ്ഥതയും ചൂഷണവും ഒഴിവാക്കാൻ നേരിട്ടിടപെടുമെന്ന് താത്കാലിക പ്രധാനമന്ത്രി ഏരിയൽ ഹെന്റി പറയുന്നുണ്ടെങ്കിലും ആരും വിശ്വസിക്കുന്നില്ല. മുന്നനുഭവങ്ങൾ അങ്ങനെയാണ്.
വൻശക്തിയായ അമേരിക്കയാവട്ടെ നിലവിളിക്കുന്ന അയൽക്കാരെ കാണുന്നേയില്ല. വിദൂരദേശങ്ങളിൽ അനാവശ്യ യുദ്ധങ്ങൾക്കു കോടിക്കണക്കിനു ഡോളർ ചെലവഴിക്കുന്ന അവർക്ക് ഹെയ്തി ഒരു പ്രശ്നമല്ല. ലാഭത്തിന്റെ കോർപറേറ്റ് കണക്കിൽ വിലയില്ലാത്തതു മനുഷ്യദുരിതത്തിനു മാത്രം.
ഐക്യരാഷ്ട്രസംഘടനയുടെ ഭാഗമായ ലോക ഭക്ഷ്യ സംഘടന (ഡബ്ല്യുഎഫ്പി) ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സജീവമാണ്. ഭൂകന്പത്തിനു മുന്പുതന്നെ ഈ പ്രദേശങ്ങളിൽ അവരുടെ സാന്നിധ്യമുണ്ടായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്തവരെ സഹായിക്കുകയായിരുന്നു അവർ. ഇതേജനങ്ങളുടെ കാൽക്കീഴിൽനിന്നു ഭൂമിയും തലയ്ക്കു മുകളിൽനിന്നു കൂരയും ഇല്ലാതാക്കി താണ്ഡവമാടുകയായിരുന്നു ഭൂകന്പം. 4.4 ദശലക്ഷം ജനങ്ങൾ സ്വതവേ പട്ടിണിയിലാണ്. അതിൽത്തന്നെ 1.2 ദശലക്ഷം കൊടുംപട്ടിണിയിലും.
ഭൂകന്പത്തിൽ വീട് നഷ്ടപ്പെട്ടു ദക്ഷിണഹെയ്തിയിലെ ക്യാന്പിൽ അഭയം പ്രാപിച്ച നൂറുകണക്കിനു പേരുടെ ഞെട്ടിക്കുന്ന ദുരവസ്ഥ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടെന്റടിച്ചു താമസിക്കുന്ന ഇവിടെ ലേഖകൻ ഭക്ഷണരൂപത്തിൽ കണ്ടത് ചുട്ടെടുത്ത ഒരു ചോളക്കന്പ് മാത്രം.
ക്യാന്പിൽ താമസിക്കുന്ന ഗർഭിണിയായ സൊഫോണി സമേഡി നിലവിളിക്കുന്നു: "എനിക്കു വിശക്കുന്നു, എന്റെ കുഞ്ഞിനും വിശക്കുന്നു'. ഭൂകന്പത്തിനു ശേഷം വളരെ കുറച്ചു ഭക്ഷണമേ ഈ സ്ത്രീക്കു ലഭിച്ചിട്ടുള്ളു. കാർഷികഗ്രാമമായ നാൻ കോൻസെയിലായിരുന്നു സമേഡിയുടെ താമസം. ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രത്തിനു വളരെ അടുത്താണീ പ്രദേശം. ഇവിടുത്തെ വലിയ ജലസംഭരണി തകർന്നതോടെ ഇവരുടെ പരിമിതമായ കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങി. ഇപ്പോൾ പ്രധാന ഹൈവേയുടെ സമീപത്താണ് ക്യാന്പ്. വല്ലപ്പോഴും കടന്നുപോകുന്ന ലോറികൾക്കു കൈകാട്ടി സഹായമഭ്യർഥിക്കുക മാത്രമേ ഇവർക്കു ചെയ്യാനുള്ളു.
കഴിഞ്ഞ വർഷം ആഗോള പട്ടിണി സൂചികയിലുണ്ടായിരുന്ന 107 രാജ്യങ്ങളിൽ 104ാം സ്ഥാനത്തായിരുന്നു ഹെയ്തി. ജനസംഖ്യയുടെ 42 ശതമാനവും ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നവരാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ലോകഭക്ഷ്യപദ്ധതിയുടെ നിരീക്ഷണമനുസരിച്ച് സൂദ്, ഗ്രാൻഡ് അൻസേ, നിപ്പെസ് പ്രവിശ്യകളിലാണ് ഏറ്റവുമധികം ഭക്ഷ്യസഹായം ആവശ്യമുള്ളത്. "ഒന്നിനു പിറകേ ഒന്നായി വരുന്ന പ്രതിസന്ധികൾ ഹെയ്തിയെ വലയ്ക്കുകയാണ്. സ്വതവേ പട്ടിണിയായ അവരെ ഭൂകന്പം മുഴുപ്പട്ടിണിക്കാരാക്കി'- ലോകഭക്ഷ്യപദ്ധതിയുടെ റീജണൽ ഡയറക്ടറായ ലോള കാസ്ട്രോ പറയുന്നു.
നാൻ കോൻസെയ്ക്കു സമീപമുള്ള മാർക്കറ്റിൽ ബാക്കിയുള്ള ആടുമാടുകളെ വിൽക്കുന്നവരുടെ കാഴ്ചയും റോയിട്ടേഴ്സ് നല്കുന്നു. കർഷകനായ മൈക്കൽ പിയറിക്ക് ഭൂകന്പത്തിനു മുന്പ് 15 ആടുകളുണ്ടായിരുന്നു. അത്യാവശ്യം ഉരുളക്കിഴങ്ങ്, ചോളം, വാഴക്കൃഷിയും. അവശേഷിക്കുന്ന രണ്ടാടുകളെ വിൽക്കാനാണ് ഇപ്പോൾ പിയറി മാർക്കറ്റിലെത്തിയിരിക്കുന്നത്. ആടിനെ വിറ്റ പണം തീരുന്പോൾ എന്തു ചെയ്യുമെന്ന് ഇയാൾക്കറിയില്ല. 2016ൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിനെത്തുടർന്ന് കടക്കെണിയിലാണ് പിയറി. ഇതുതന്നെയാണ് ഭൂരിഭാഗം പേരുടെയും അവസ്ഥ.
എൺപതുകൾ വരെ ഭക്ഷ്യ സ്വയംപര്യാപ്തമായിരുന്നു ഹെയ്തി. അമേരിക്കയുടെ കളിയിൽ വിള ഇറക്കുമതി നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ തുടങ്ങിയതാണ് ഈ രാജ്യത്തിന്റെ കഷ്ടകാലം. അമേരിക്കയിൽ നിന്നു വിളകൾ ഇരച്ചെത്തിയതോടെ തദ്ദേശീയ കർഷകരുടെ ജീവിതം തുലഞ്ഞു.
അടുത്ത കാലത്ത് കാലാവസ്ഥാമാറ്റങ്ങൾ വന്നതോടെ കൊടുംവരൾച്ചയും ചുഴലിക്കാറ്റും പ്രളയവും ഹിസ്പാനിയോളയുടെ മുഖമുദ്രയായി. ഡൊമിനിക്കൻ റിപ്പബ്ലിക്കും ഹെയ്തിയും പങ്കിടുന്ന ദ്വീപാണ് ഹിസ്പാനിയോള. കാർഷിക, സാന്പത്തിക തകർച്ചയോടൊപ്പം രാഷ്ട്രീയ അസ്ഥിരതയും അരാജകത്വവും കൂടിയായപ്പോൾ എല്ലാം പൂർത്തിയായി.
രാജ്യാന്തര സഹായമാണ് ഹെയ്തിക്കിപ്പോൾ അത്യാവശ്യം. സ്വാർഥതാത്പര്യത്തിന്റെ കഴുകൻ കണ്ണുകളോടെ വരുന്നവരുടെയല്ല, മനുഷ്യത്വത്തിനെ വിലമതിക്കുന്നവരുടെ ഇടപെടലാണ് വേണ്ടത്.
എസ്. ജയകൃഷ്ണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
സംസ്ഥാന വ്യാപക പരിശോധന; 301 ക്രിമിനലുകൾ പിടിയിൽ
മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടറെ സസ്പെൻഡ്ചെയ്തു
കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പ്; മൂന്നു പേർ അറസ്റ്റിൽ
അമീബിക് മസ്തിഷ്കജ്വരം; നിരീക്ഷണത്തിലിരുന്ന കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്
Latest News
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
സംസ്ഥാന വ്യാപക പരിശോധന; 301 ക്രിമിനലുകൾ പിടിയിൽ
മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടറെ സസ്പെൻഡ്ചെയ്തു
കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പ്; മൂന്നു പേർ അറസ്റ്റിൽ
അമീബിക് മസ്തിഷ്കജ്വരം; നിരീക്ഷണത്തിലിരുന്ന കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top