Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അസമത്വം അങ്ങേയറ്റം
Wednesday, September 22, 2021 11:07 PM IST
പ്രൊഫ റോണി കെ. ബേബി
നാഷണൽ സാമ്പിൾ സർവേയുടെ ഓൾ ഇന്ത്യ ഡെബ്റ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സർവേയുടെ 2019 ലെ റിപ്പോർട്ടിലെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് രാജ്യത്തെ 50% സമ്പത്തും നിയന്ത്രിക്കുന്നത് 10% അതിസമ്പന്നരാണ് എന്നാണ് . ഗ്രാമങ്ങളിൽ താഴെത്തട്ടിലുള്ളവരുടെ കൈവശം ഉള്ളത് 10.2% ആസ്തിയും നഗരങ്ങളിൽ 6 .2% ആസ്തിയും ആണെന്ന് സർവേ പറയുന്നു.
2018ൽ രാജ്യത്തുണ്ടായ സമ്പത്തില്‍ 73 ശതമാനം സ്വന്തമാക്കിയത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണെന്ന് ഓക്സ്ഫാം പുറത്തിറക്കിയ വാര്‍ഷിക സര്‍വേ കണ്ടെത്തിയിരുന്നു. രാജ്യത്തെ 67 ശതമാനം വരുന്ന ദരിദ്രരുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വര്‍ധന വെറും ഒരു ശതമാനം മാത്രമാണെന്നും സര്‍വേ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ സമ്പത്തിന്റെ 58 ശതമാനം, ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യിലെന്നായിരുന്നു മുന്‍ വര്‍ഷത്തെ സര്‍വേ ഫലം. എന്നാല്‍ തൊട്ടടുത്ത വര്‍ഷം അത് 73 ശതമാനമായി. തീവ്രമായ സാമ്പത്തിക അസമത്വത്തില്‍ രാജ്യം എത്തിനില്‍ക്കുന്നു എന്നാണിത് വ്യക്തമാക്കുന്നത്.
കുതിക്കുന്ന കോടീശ്വരന്മാർ
"റിവാര്‍ഡ് വര്‍ക്ക്, നോട്ട് വെല്‍ത്ത്’എന്നാണ് ഓക്സ്ഫാം പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ തലക്കെട്ട്. 2017ല്‍ ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ സ്വത്ത് 20.9 ലക്ഷം കോടിയിലേറെ വര്‍ധിച്ചു. 201718 ലെ കേന്ദ്രസര്‍ക്കാരിന്റെ ആകെ ബജറ്റിനു തുല്യമായ തുകയാണിത്. ഇന്ത്യയില്‍നിന്നുള്ള 119 ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് 28 ലക്ഷം കോടിയായാണ് കണക്കാക്കിയിരിക്കുന്നത് . ഇക്കാരണത്താല്‍ ലോകത്ത് പൗരന്മാര്ക്കിടയില് ഏറ്റവുമധികം സാമ്പത്തിക അന്തരം നിലനില്‍ക്കുന്ന രാജ്യം ഇന്ത്യയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒരു വര്‍ഷംകൊണ്ട് ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തില്‍ 36 ശതമാനമാണ് വര്‍ധനയുണ്ടായത്. അതേസമയം, രാജ്യത്തെ പകുതിയോളംവരുന്ന ദരിദ്രരുടെ സമ്പത്തിലുണ്ടായ വര്‍ധന മൂന്നു ശതമാനം മാത്രമാണ്. സമ്പത്തിന്റെ വിതരണത്തിലുള്ള കടുത്ത അസന്തുലിതത്വം ജനാധിപത്യ സംവിധാനത്തത്തന്നെ തകിടംമറിക്കാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ടിൽ മുന്നറിയിപ്പു നല്കുന്നു.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതു സേവന മേഖലകളില്‍ സര്‍ക്കാര്‍ വേണ്ടത്ര പണം ചെലവഴിക്കാത്ത സാഹചര്യവും പല വന്‍കിട കമ്പനികളും വ്യക്തികളും നികുതി നല്‍കാത്തതും സാമ്പത്തിക അസന്തുലിതത്വം വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നു. സ്ത്രീകളും കുട്ടികളുമാണ് ഈ അസമത്വത്തിന്റെ ഏറ്റവും വലിയ ഇരകളെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് പുതുതായി ഉണ്ടാകുന്ന സമ്പത്തിന്റെ മഹാഭൂരിപക്ഷവും സ്വന്തമാക്കുന്നത് അതിസമ്പന്നരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .
തൊഴിലില്ല
2019ൽ പുറത്തുവന്ന ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ ആനുകാലിക തൊഴിൽ സേനാ സർവേ ( പീരിയോഡിക് ലേബർ ഫോഴ്സ് സർവേ ) റിപ്പോർട്ട് പ്രകാരം കഴിഞ്ഞ നാല് വർഷങ്ങൾക്കിടയിൽ ഇന്ത്യയിലെ അഞ്ചു കോടിയോളം ആളുകൾക്ക് തൊഴിൽ നഷ്ട്ടപ്പെട്ടു എന്ന് സ്ഥിരീകരിക്കുന്ന വിവരം പുറത്തുവന്നിരുന്നു.
ചരിത്രപരം എന്നു വിശേഷിപ്പിക്കപ്പെട്ട കറൻസി പിൻവലിക്കൽ തീരുമാനത്തിന്റെയും, ജിഎസ്ടി യുടെയും പ്രത്യാഘാതം ഇന്ത്യയിലെ തൊഴിൽമേഖലയിൽ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്ന വസ്തുതാപരമായ ഒരു പഠനമാണ് ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ നടത്തിയത് .
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പ്രവർത്തനങ്ങൾ അവതാളത്തിലായതും തൊഴിലില്ലായ്മയുടെ രൂക്ഷത കൂട്ടിയിട്ടുണ്ട്. സർവേ റിപ്പോർട്ട് പ്രകാരം ഗ്രാമങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടവരിൽ 68 ശതമാനം സ്ത്രീകളാണെങ്കിൽ നഗരങ്ങളിൽ 96 ശതമാനം പുരുഷന്മാരാണ്. 2011-12 അപേക്ഷിച്ച് തൊഴിലില്ലായ്മ ഇപ്പോൾ മൂന്ന് ഇരട്ടി ആയി എന്ന ഞെട്ടിക്കുന്ന വിവരവും സർവേ റിപ്പോർട്ടിൽ ഉണ്ട് . 2011-12ൽ 2.2 ശതമാനം ആയിരുന്ന തൊഴിലില്ലായ്മ 20172018ൽ 6.1 ശതമാനമായി ഉയർന്നു . ഇത് ഒരു വികസ്വര രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപായസൂചന തന്നെയാണ്.
ഭയപ്പെടുത്തുന്ന കണക്കുകളാണ് "കാപ്പിറ്റല്‍’ എന്ന പുസ്തകത്തിലൂടെ ഫ്രഞ്ച് സാമ്പത്തിക ഗവേഷകരായ ലൂക്കാസ് ചാനലും തോമസ് പിക്കെടിയും മുന്നോട്ടുവയ്ക്കുന്നത്. "ഇന്ത്യയിലെ സാമ്പത്തിക അസമത്വം ചരിത്രപരമായ ഏറ്റവും വലിയ ഉന്നതിയില്‍ എത്തിരിക്കുന്നു "എന്നാണു കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഇരുവരും പറയുന്നത്.
"ഇന്ന് ഇന്ത്യയിലെ അതി സമ്പന്നരായ ഒരു ശതമാനം ആളുകൾ നേടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സമ്പത്താണ് എന്നാണ് "കാപ്പിറ്റൽ’ പറയുന്നത്. ഇന്ത്യയിലെ വരുമാന നികുതി രേഖപ്പെടുത്താൻ തുടങ്ങിയ 1922ന് ശേഷമുള്ള മുഴുവൻ കണക്കുകളും പരിശോധിച്ചതിനു ശേഷമാണ് ലൂക്കാസ് ചാനലും തോമസ് പിക്കെടിയും ഈ നിഗമനത്തിൽ എത്തിയത്.
നൊബേൽ സമ്മാനജേതാവും ലോകസാമ്പത്തിക ശാസ്ത്രത്തിനു ഇന്ത്യയുടെ സംഭാവനയുമായ ഡോ . അമർത്യ സെൻ ഈ അപകടങ്ങൾ വളരെ മുൻപേ വ്യക്തമായിത്തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ ദൗർഭാഗ്യവശാൽ അദ്ദേഹത്തിന്റെ മുന്നറിയിപ്പുകൾ ബധിരകർണങ്ങളിലാണ് അന്ന് പതിച്ചത് .
തിരുത്ത് അനിവാര്യം
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ 2014 മുതൽ സാമ്പത്തിക നയങ്ങളിൽ ഇന്ത്യ തെറ്റായ ദിശയിലേക്ക് വൻ എടുത്തുചാട്ടമാണ് നടത്തിയതെന്ന് അദ്ദേഹം കണക്കുകൾ ചൂണ്ടിക്കാട്ടികൊണ്ട് പറഞ്ഞു. മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ സാമ്പത്തിക അസമത്വവും ജാതിവിവേചനങ്ങളും നാൾക്കുനാൾ വർധിച്ചുവരികയാണ് എന്നും സെൻ അഭിപ്രായപ്പെട്ടു . ഇത് പരിഹരിക്കാൻ യാതൊരു ശ്രമവും മോദി സർക്കാർ നടത്തുന്നില്ല എന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പറഞ്ഞു.
“ദളിതർ ഉൾപ്പടെയുള്ള വലിയ വിഭാഗം ആളുകൾക്ക് തങ്ങളുടെ അടുത്ത നേരത്തെ ഭക്ഷണം എപ്പോഴായിരിക്കും എന്നതിനെക്കുറിച്ചു വലിയ അനിശ്ചിതത്വം നിലനിൽക്കുന്ന ഒരു കാലഘട്ടത്തിൽകൂടിയാണ് സ്വതന്ത്ര ഇന്ത്യ ഇന്നു കടന്നുപോകുന്നത്” എന്നും അമർത്യ സെൻ ചൂണ്ടിക്കാണിച്ചു .
ഇങ്ങനെ ഒരു രാജ്യത്തിന് എത്ര കാലം മുന്നോട്ടു പോകാൻ കഴിയും. സമ്പന്നർ അതിസമ്പന്നരാവുകയും ദരിദ്രർ പരമദരിദ്രരാവുകയും ചെയ്യുന്ന സാമ്പത്തിക പ്രക്രിയ ആണ് ഇപ്പോൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് . ഇതിന് തീർച്ചയായും ഒരു തിരുത്ത് അനിവാര്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; ശസ്ത്രക്രിയ കുടുംബത്തിന്റെ അനുമതിയോടെയല്ലെന്ന് ഡോക്ടർ
തോപ്പുംപടി കൊലപാതകം; പ്രതി പിടിയില്‍
കമ്പത്ത് കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബം കാറിൽ മരിച്ചനിലയിൽ
നാല് വയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സാപിഴവ്
ഇതിഹാസം ബൂട്ടഴിക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി
Latest News
മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; ശസ്ത്രക്രിയ കുടുംബത്തിന്റെ അനുമതിയോടെയല്ലെന്ന് ഡോക്ടർ
തോപ്പുംപടി കൊലപാതകം; പ്രതി പിടിയില്‍
കമ്പത്ത് കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബം കാറിൽ മരിച്ചനിലയിൽ
നാല് വയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സാപിഴവ്
ഇതിഹാസം ബൂട്ടഴിക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top