Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കേരളത്തിലെ ഇ-മാലിന്യം
Tuesday, January 24, 2023 10:01 PM IST
അപകടം മാലിന്യം -2 / റിച്ചാർഡ് ജോസഫ്
കേരളത്തിൽ ശാസ്ത്രീയ സംസ്കരണത്തിന് ആദ്യമായി ഇ-മാലിന്യ ശേഖരണം ആരംഭിച്ചത് 2010ലാണ്. പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എർത്ത് സെൻസ് റീസൈക്കിൾ പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയാണ് കേരളത്തിൽ ആദ്യമായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെ ഇ-മാലിന്യ ശേഖരണം തുടങ്ങിയത്.
2010 ഫെബ്രുവരിയിലാണ് എർത്ത് സെൻസ് പ്രവർത്തനമാരംഭിച്ചത്. ആദ്യം ഒരു മാസം ശരാശരി 1.5 ടണ്‍ ഇ-മാലിന്യം മാത്രമാണ് ഇവർക്കു ലഭിച്ചത്. 2011-12ൽ പ്രതിമാസം ശരാശരി മൂന്നര ടണ്‍ ആയി ഉയർന്നു. 2012-13ൽ പ്രതിമാസം ഏഴു മുതൽ എട്ടു ടണ്‍ വരെയുള്ള ഇ-മാലിന്യമാണ് ഇവർ ശേഖരിച്ചത്.
നിലവിൽ പ്രതിമാസം ഏകദേശം 10 ടണ്‍ ഇ-മാലിന്യം ഇവർ ശേഖരിക്കുന്നുണ്ട്. ഇ-മാലിന്യം ശേഖരിക്കുന്നതിനായി സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇവർ കളക്ഷൻ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ടെക്നോ പാർക്കിൽനിന്നും ഇൻഫോ പാർക്കിൽനിന്നുമുള്ള കന്പനികളിൽനിന്ന് ഇ-മാലിന്യങ്ങൾ എർത്ത് സെൻസ് ശേഖരിക്കുന്നുണ്ട്. ഇതു കൂടാതെ ആശുപത്രികൾ, വ്യവസായ ശാലകൾ, ബാങ്കുകൾ എന്നിവിടങ്ങളിൽനിന്നും ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നു.
ക്ലീൻ കേരള കന്പനി
കേരളത്തിൽ ഏകദേശം 18,000 ടണ്‍ ഇ-മാലിന്യം പ്രതിവർഷം ഉണ്ടാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഇതര സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ഉപയോഗശൂന്യമായ ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നതിനു ക്ലീൻ കേരള കന്പനിയെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇത്തരം മാലിന്യങ്ങൾ 2016ലെ നിയമത്തിന് അനുസൃതമായാണ് ശേഖരിക്കുന്നത്. പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്നതും ആപത്കരമായ മാലിന്യങ്ങളുടെ പട്ടികയിൽ വരുന്നതുമായ ഇ-മാലിന്യങ്ങൾ പ്രത്യേകമായാണ് കന്പനി ശേഖരിക്കുന്നത്. കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്കും നിയമങ്ങൾക്കും നിർദേശങ്ങൾക്കും അനുസരിച്ചാണ് കന്പനി പ്രവർത്തിക്കുന്നത്. 2014 ഒക്ടോബർ രണ്ടിനാണ് കന്പനി ഇ-മാലിന്യങ്ങളുടെ ശേഖരണം ആരംഭിച്ചത്.
പുനഃചംക്രമണയോഗ്യമായ പാഴ്വസ്തുക്കൾ 19-10-2019ലെ തദ്ദേശ സ്വയംഭരണ(ഡിസി) വകുപ്പ് 2300/2019 ഉത്തരവനുസരിച്ച് എല്ലാ സ്ഥാപനങ്ങളിൽനിന്നും ക്ലീൻ കേരള കന്പനി ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നു. ഒരു കിലോഗ്രാമിന് 10 രൂപ നൽകിയാണ് ഇത്തരത്തിൽ ഇവ ശേഖരിക്കുന്നത്. എന്നാൽ ആപത്കരമായ ഇ-മാലിന്യങ്ങളായ ട്യൂബ് ലൈറ്റ്, സിഎഫ്എൽ, യൂസ്ഡ് ടോണർ കാട്രിഡ്ജ്, ടോയ്സ്, എമർജൻസി ലാന്പ്, ഡിവിഡികൾ, മാഗ്നെറ്റിക് ടോപ്സ്, ലൈറ്റ് ഫിറ്റിംഗ്സ്, പിക്ചർ ട്യൂബ്സ്, ബ്രോക്കണ്‍ ടെലിവിഷൻ, പൊട്ടിയ ഐടി മെറ്റീരിയൽസ്, ഇലക്ട്രിക് പാട്സ് തുടങ്ങിയവ ഫലപ്രദമായി സംസ്കരിക്കുന്നതിന് സംസ്ഥാനത്ത് ഇപ്പോൾ അന്പലമുകളിൽ പ്രവർത്തിക്കുന്ന കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്(കെഇഐഎൽ) എന്ന സ്ഥാപനത്തിനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്.
ആപത്കരമായ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്്കരിക്കുന്നതിന് ഒരു കിലോഗ്രാമിന് 50 രൂപയും ടാക്സും തദ്ദേശസ്ഥാപനങ്ങളോ ഉടമകളോ നൽകണം. 2021ലെ പ്രത്യേക നിയമപ്രകാരമാണ് ഈ ചുമതല ക്ലീൻ കേരള കന്പനിയെ സർക്കാർ ചുമതലപ്പെടുത്തിയത്. ഇതുവരെ 1972 മെട്രിക് ടണ്‍ പുനഃചംക്രമണ സാധ്യതയുള്ള ഇ-വേസ്റ്റും 67 മെട്രിക് ടണ്‍ അപകടകരമായ ഇ-വേസ്റ്റും ക്ലീൻ കേരള കന്പനിക്ക് ശേഖരിച്ചിട്ടുണ്ട്. ക്ലീൻ കേരള കന്പനി ശേഖരിച്ച ഇ-മാലിന്യങ്ങളുടെ വിശദവിവരം ചുവടെ:
ബാറ്ററികൾക്കു പ്രത്യേക നിയമം
ഇലക്ട്രോണിക് ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾക്കു മാത്രമായി കേന്ദ്രസർക്കാർ ബാറ്ററീസ് (മാനേജ്മെന്റ് ആന്‍ഡ് ഹാൻഡിലിംഗ്) റൂൾസ് 2001 എന്ന പ്രത്യേക നിയമം പാസാക്കിയിട്ടുണ്ട്. ഇതു പ്രകാരം ഉപയോഗിച്ച ബാറ്ററികളുടെ തിരിച്ചെടുക്കലും ശരിയായ സംസ്കരണവും അതത് കന്പനികൾ തന്നെ ഉറപ്പു വരുത്തണം. വർഷത്തിൽ രണ്ടുതവണ കന്പനികൾ, തങ്ങൾ തിരിച്ചെടുത്ത ബാറ്ററികളുടെ കണക്ക് സർക്കാരിലേക്കു സമർപ്പിക്കണം.
ഇ-മാലിന്യങ്ങൾ സംസ്കരിക്കുന്ന കേന്ദ്രങ്ങളിൽ ഉപയോഗശൂന്യമായ ബാറ്ററികൾ സംസ്കരിക്കുന്നതിനു പ്രത്യേക പ്ലാന്റുകൾ ഉണ്ടായിരിക്കണം. ബാറ്ററികളിൽ ലിഥിയം എന്ന മൂലകം അടങ്ങിയിരിക്കുന്നു. വേഗത്തിൽ തീപിടിക്കുന്ന ഈ മൂലകം കത്തുന്പോൾ ഉണ്ടാകുന്ന വിഷവാതകങ്ങൾ കാഴ്ചശക്തിയെയും ശ്വാസകോശത്തെയും ഗുരുതരമായി ബാധിക്കുന്നു. തൊലിപ്പുറത്തുണ്ടാകുന്ന മാരകമായ രോഗങ്ങൾക്കും ഇതു കാരണമാകും. ഇ-മാലിന്യങ്ങൾക്കൊപ്പം ബാറ്ററികൾ വരുന്നതു സ്വാഭാവികമാണ്. അധികൃതരുടെ അനുമതിയോടെ ഇ-മാലിന്യങ്ങൾ സംഭരിക്കുന്നവർ ബാറ്ററി മാലിന്യങ്ങൾ പ്രത്യേകം വേർതിരിച്ച് ഇവ സംസ്കരിക്കുന്നവർക്കു നൽകണം.
സംസ്കരിക്കുന്നതിനു ചെലവേറെ
ഇ-മാലിന്യങ്ങൾ സംഭരിക്കുന്നതിനും ശരിയായ രീതിയിൽ സംസ്കരിക്കുന്നതിനും ഏറെ സാന്പത്തിക ചെലവുണ്ടെന്ന് എർത്ത് സെൻസ് റീസൈക്കിൾ കണ്‍സൾട്ടന്റ് ജി. പ്രമോദ് പറയുന്നു. കൃത്യമായ പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഇതിനാവശ്യമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇ-മാലിന്യങ്ങൾ ശേഖരിച്ച് പാലക്കാട് കാഞ്ചിക്കോടുള്ള സെന്ററിൽ എത്തിക്കുകയാണ് എർത്ത് സെൻസ് ആദ്യം ചെയ്യുന്നത്. 15 ടണ്‍ ആകുന്പോൾ സംസ്കരണത്തിനായി ഹൈദരാബാദിലുള്ള റീസൈക്ലിംഗ് കേന്ദ്രത്തിലേക്ക് അയയ്ക്കുന്നു. അവിടെയാണ് ഇ-മാലിന്യങ്ങൾ വേർതിരിക്കുകയും സംസ്കരിക്കുകയും പുനരുപയോഗത്തിനായി ശേഖരിക്കുകയും ചെയ്യുന്നത്. ശേഖരണകേന്ദ്രങ്ങളിൽ ഇ-മാലിന്യങ്ങൾ ആറു മാസത്തിലധികം സൂക്ഷിക്കാൻ പാടില്ലെന്നാണു നിയമം.
ഇ-മാലിന്യ നിയമങ്ങൾ
2011 മുതൽ ഇ-മാലിന്യ സംസ്കരണത്തിനു പ്രത്യേക നിയമങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഇ-മാലിന്യത്തിന്റെ സംഭരണം മുതൽ സംസ്കരണവും പുനരുപയോഗം വരെയുള്ള കാര്യങ്ങളെക്കുറിച്ച് ഈ നിയമത്തിൽ വ്യക്തമാക്കുന്നു. 2016ൽ ആണ് ഇ-വേസ്റ്റ് മാനേജ്മെന്റ് ആന്‍ഡ് ഹാൻഡ്ലിംഗ് റൂൾ രൂപീകരിച്ചത്. നിയമം വന്നെങ്കിലും ശാസ്ത്രീയമായ സംസ്കരണ സംവിധാനങ്ങൾ സംസ്ഥാനത്ത് പരിമിതമാണ്.
ഈ മേഖലയിൽ കച്ചവടതാത്പര്യത്തോടെ മാത്രം ചിലർ നടത്തുന്ന ഇടപെടൽ ഇ-മാലിന്യങ്ങൾ വിവേകപൂർവം കൈകാര്യം ചെയ്യുന്നതിനു വലിയതോതിൽ തടസമുണ്ടാക്കുന്നു. പലരും സംഭരിക്കുന്ന ഇ-മാലിന്യങ്ങൾ ഇന്ന് കൈകാര്യം ചെയ്യുന്നത് പൂർണാർഥത്തിൽ ശാസ്ത്രീയമായല്ല. ഇവ വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നത് മനുഷ്യനും പ്രകൃതിക്കും വലിയതോതിലുള്ള ദോഷമുണ്ടാക്കുന്നു. സംസ്ഥാനത്തെ ഇ-മാലിന്യങ്ങൾ സംസ്ഥാനത്തുനിന്ന് സംസ്കരിക്കുന്നതിനും മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന അംഗീകൃത റീസൈക്ലിംഗ് ഏജൻസികൾക്ക് കൈമാറുന്നതിനുമുള്ള കാര്യക്ഷമമായ ഇടപെടലുകൾ ക്ലീൻ കേരള കന്പനി മുഖാന്തിരം നടത്തിവരുന്നു.
ജി.കെ. സുരേഷ്കുമാർ മാനേജിംഗ് ഡയറക്ടർ, ക്ലീൻ കേരള കന്പനി ലിമിറ്റഡ്
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയം: ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം തേടി
ആലപ്പുഴ മെഡിക്കൽ കോളജിൽ അർധരാത്രി മൃതദേഹവുമായി പ്രതിഷേധം
മോദി മുംബൈയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
Latest News
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയം: ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം തേടി
ആലപ്പുഴ മെഡിക്കൽ കോളജിൽ അർധരാത്രി മൃതദേഹവുമായി പ്രതിഷേധം
മോദി മുംബൈയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top