ഗ്രെറ്റ തുൻബർഗിന് ആംനെസ്റ്റി പുരസ്കാരം
Monday, June 10, 2019 11:14 PM IST
ലണ്ടൻ: പരിസ്ഥിതി സംരക്ഷണത്തിനായി പോരാട്ടങ്ങളിലൂടെ ലോകശ്രദ്ധയാകർഷിച്ച സ്വീഡിഷ് കൗമാരക്കാരി ഗ്രെറ്റ തുൻബെർഗിന് ആംനെസ്റ്റി ഇന്‍റർനാഷണലിന്‍റെ അംബാസഡർ ഫോർ കണ്‍സൈൻസ് പുരസ്കാരം. ഗ്രെറ്റയുടെ നേതൃത്വത്തിൽ സ്ഥാപിച്ച "ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ’ പ്രസ്ഥാനവും പുരസ്കാരം പങ്കിട്ടു.

ആഗോളതാപനം ഉയരുന്നതിലെ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളുടെ ബോധവത്കരിച്ചതിനാണ് പുരസ്കാരം. ന്ധകാലാവസ്ഥയ്ക്ക് നീതിവേണം’ എന്ന മുദ്രാവാക്യമെഴുതിയ പ്ലക്കാർഡുമായി 2018 ഓഗസ്റ്റ് മുതലാണ് സ്വീഡിഷ് പാർലമെന്‍റിനുമുന്നിൽ പതിനാറുകാരി ഗ്രെറ്റ സമരമാരംഭിച്ചത്. വെള്ളിയാഴ്ചകളിൽ സ്കൂളിൽപോകാതെ അവൾ യൂണിഫോമിൽ പാർലമെന്‍റിനുമുന്നിൽ കുത്തിയിരുന്നു. പാരീസ് ഉടന്പടിയനുസരിച്ച് സ്വീഡൻ അന്തരീക്ഷത്തിലേക്ക് കാർബണ്‍ പുറന്തള്ളുന്നത് കുറയ്ക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

സമരം ശ്രദ്ധിക്കപ്പെട്ടതോടെ ബ്രസീൽ, യുഗാണ്‍ഡ, ഓസ്ട്രേലിയ എന്നിവയുൾപ്പെടെ വിവിധരാജ്യങ്ങളിലും ഈയാവശ്യമുന്നയിച്ച് വിദ്യാർഥികളുൾപ്പെടെയുള്ളവർ തെരുവിലിറങ്ങി. 2019 മാർച്ച് 15-ന് ആഗോളതലത്തിൽ കുട്ടികൾ പഠിപ്പുമുടക്കുകയും ചെയ്തതോടെ ഗ്രെറ്റ പ്രശസ്തിയിലേക്കുയർന്നു. ഈവർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനും ഗ്രെറ്റയെ പരിഗണിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ