പാർലമെന്‍റ് മന്ദിരത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചത് അംഗീകരിക്കാനാവില്ല: ജർമൻ സർക്കാർ
Tuesday, September 1, 2020 11:38 PM IST
ബർലിൻ: പാർലമെന്‍റ് മന്ദിരത്തിൽ അതിക്രമിച്ചു കയറാനുള്ള പ്രക്ഷോഭകരുടെ ശ്രമം അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് ജർമൻ സർക്കാർ. കൊറോണവൈറസിനെ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിക്കാനാണ് പ്രകടനം സംഘടിപ്പിക്കപ്പെട്ടത്.

തീവ്രവാദികളും കുഴപ്പക്കാരും പാർലമെന്‍റ് മന്ദിരത്തെ അവരുടെ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നത് സ്വീകാര്യമല്ലെന്ന് ആഭ്യന്തരമന്ത്രി ഹോഴ്സ്റ്റ് സീഹോഫർ പറഞ്ഞു. ജർമൻ ജനാധിപത്യത്തിന്‍റെ കേന്ദ്രം നിലയിലാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ സ്ഥാനമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഏകദേശം 38,000 പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്. ഇതിന്‍റെ പകുതി പേരെ മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും അടക്കമുള്ള സർക്കാർ നിർദേശങ്ങൾക്കെതിരായിരുന്നു ഇവരുടെ പ്രതിഷേധം.

മാർച്ച് പാർലമെന്‍റിനു മുന്നിൽ പോലീസ് തടഞ്ഞു. വിവിധ യൂറോപ്യൻ നഗരങ്ങളിൽ സമാനമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നു. വൈറസിന്‍റെ രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിൽ വിവിധ സർക്കാരുകൾ കടുത്ത നിയന്ത്രണ നടപടികൾ പ്രഖ്യാപിച്ചു വരുന്നതിനെടിയാണ് പ്രതിഷേധങ്ങളും കനക്കുന്നത്.

ജർമനിയിൽ മാത്രം മുന്നൂറിലധികം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തീവ്ര വലതുപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് പാർലമെന്‍റിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതെന്നാണ് വിവരം.

സംഭവത്തിൽ 33 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.316 പേരെ അറസ്റ്റു ചെയ്തു.131 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം ജനാധിപത്യത്തിന്‍റെ ചങ്കിനേറ്റ കനത്ത പ്രഹരമാണന്ന് പറഞ്ഞ് ഫെഡറൽ പ്രസിഡൻറ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയർ അപലപിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ