യുഎസിൽ ഒടിസി കോൾഡ് മരുന്നുകൾ തിരിച്ചുവിളിച്ചു
Friday, June 13, 2025 2:17 AM IST
പി.പി. ചെറിയാൻ
വാഷിംഗ്ടൺ ഡിസി: ഫംഗസ് മലിനീകരണം കണ്ടെത്തിയതിനെത്തുടർന്ന് ജലദോശത്തിന് നൽകുന്ന ചില ഓവർദികൗണ്ടർ (ഒടിസി) കോൾഡ് മരുന്നുകൾ യുഎസിൽ രാജ്യവ്യാപകമായി അടിയന്തരമായി തിരിച്ചുവിളിച്ചു. ഈ മരുന്നുകളുടെ ഉപയോഗം തലച്ചോറിലെ അണുബാധയ്ക്ക് കാരണമാകാമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) പുറത്തിറക്കിയ മുന്നറിയിപ്പ് അനുസരിച്ച്, സികാം കോൾഡ് റെമഡി നാസൽ സ്വാബ്സ്, സികാം നാസൽ ഓൾക്ലിയർ സ്വാബ്സ്, ഒറാജെൽ ബേബി ടീത്തിംഗ് സ്വാബ്സ് എന്നിവയുടെ ഉപയോഗം ഉടനടി നിർത്താൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിർമാതാക്കളായ ചർച്ച് ആൻഡ് ഡ്വൈറ്റ് കമ്പനിയുടെ പ്രസ്താവന പ്രകാരം, ഈ ഉൽപന്നങ്ങളുടെ കോട്ടൺ സ്വാബ് ഭാഗങ്ങളിൽ ’ഫംഗസ് എന്ന് സംശയിക്കുന്ന സൂക്ഷ്മജീവി മലിനീകരണം’ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സ്വാബുകൾ ഉപയോഗിക്കുകയാണെങ്കിൽ, സാധ്യമായ ഫംഗസ് മലിനീകരണം രോഗികളിൽ ഗുരുതരവും ജീവന് ഭീഷണിയുമായ രക്ത അണുബാധയ്ക്ക് കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.


പ്രതിരോധശേഷി കുറഞ്ഞ കുട്ടികളും മുതിർന്നവരും, കൂടാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരും മാരകമായ അണുബാധയ്ക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്ന് ഫെഡറൽ ഏജൻസി വ്യക്തമാക്കി.

ഏത് തരം ഫംഗസാണ് ഉത്പന്നങ്ങളിൽ കണ്ടെത്തിയതെന്ന് ഇതുവരെ വ്യക്തമല്ല. എന്നിരുന്നാലും, മലിനമായ സ്വാബുകളിലൂടെയോ മറ്റ് മെഡിക്കൽ ഉത്പന്നങ്ങളിലൂടെയോ ഫംഗസ് ശരീരത്തിൽ പ്രവേശിച്ച് രക്ത അണുബാധയ്ക്ക് കാരണമാകാം.