കുടിയേറ്റ പ്രക്ഷോഭം: സമരക്കാർക്കെതിരേ കലാപനിയമം ഉപയോഗിക്കുമെന്നു ട്രംപ്
Wednesday, June 11, 2025 1:01 PM IST
ലോസ് ആഞ്ചലസ്: അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെയുള്ള പ്രക്ഷോഭം കലാപമായി മാറിയാൽ ഇൻസറക്ഷൻ ആക്ട് (കലാപം അടിച്ചമർത്താൻ സായുധ സേനയെ ഉപയോഗിക്കാൻ പ്രസിഡന്‍റിന് അധികാരം നൽകുന്ന നിയമം) തീർച്ചയായും ഉപയോഗിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

‘രാജ്യത്തെ വെറുക്കുന്നവരാണ് അവർ. സുരക്ഷാ സേനയെ എതിർക്കാൻ ശ്രമിച്ചാൽ കടുത്ത രീതിയിൽ തന്നെ നേരിടും’ - ട്രംപ് താക്കീത് നൽകി. പ്രക്ഷോഭം തുടരുന്ന ലോസ് ആഞ്ചലസിൽ, കരയിലും വെള്ളത്തിലും ഒരുപോലെ യുദ്ധം ചെയ്യാൻ കഴിവുള്ള കമാൻഡോ വിഭാഗത്തെ വിന്യസിച്ച നടപടിയെ ട്രംപ് ന്യായീകരിച്ചു.


നാഷണൽ ഗാർഡുകളെ നിയോഗിച്ചതിനെതിരെ കലിഫോർണിയ കേസ് ഫയൽ ചെയ്തിരുന്നു. ആറു പതിറ്റാണ്ടിനിടെ ആദ്യമായാണ് സംസ്ഥാന ഗവർണറുടെ അനുമതിയില്ലാതെ ഇത്തരമൊരു നടപടിക്ക് യുഎസ് പ്രസിഡന്‍റ് ഉത്തരവിടുന്നത്.