കെഎച്ച്എൻഎ അധികാര കൈമാറ്റ ചടങ്ങും ദീപാവലി മഹോത്സവും ഒക്‌ടോബർ നാലിന്
Friday, September 26, 2025 3:44 PM IST
സുരേന്ദ്രൻ നായർ
ഫ്ലോറിഡ: സനാതന ധർമ്മ പ്രചാരണത്തിന്‍റ രജതജൂബിലി പൂർത്തീകരിച്ച കെഎച്ച്എൻഎയുടെ പതിനാലാമതു പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഉണ്ണികൃഷ്ണനും സംഘത്തിനും നിലവിലെ പ്രസിഡന്‍റ് ഡോ. നിഷ പിള്ളയുടെയും സഹഭാരവാഹികളുടെയും ഔപചാരികമായ അധികാര കൈമാറ്റം ഒക്‌ടോബർ നാലിന് ടാമ്പയിൽ നടക്കുന്ന ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ ഹൈന്ദവ സദസിൽ വച്ച് വിവിധ പരിപാടികളോടെ നിർവഹിക്കപ്പെടും.

അറ്റ്ലാന്‍റിക് സിറ്റിയിൽ നടന്ന കെഎച്ച്എൻഎ ഗ്ലോബൽ സംഗമത്തിന്‍റെ സമാപനത്തോടെ സംഘടനയുടെ പവിത്ര പതാക ഡോ. നിഷ പിള്ളയിൽ നിന്നും നിയുക്ത പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ ആചാരവിധികളോടെ ഏറ്റുവാങ്ങിയതോടെ ആരംഭിച്ച അധികാര കൈമാറ്റ നടപടികൾ ടാമ്പയിലെ റിക്കാർഡുകളുടെ കൈമാറ്റത്തോടെ പൂർത്തിയാകുന്നു.

സംഘടനയുടെ ഭരണ തുടർച്ച ഉറപ്പാക്കാനും ആധികാരകൈമാറ്റ നടപടികൾ സുഗമമാക്കാനും നിയുക്തമായിട്ടുള്ള ട്രസ്‌റ്റി ബോർഡ് ഭാരവാഹികളായ ഗോപിനാഥ കുറുപ്പ്, ഡോ. രഞ്ജിനി പിള്ള, രതീഷ് നായർ, സുധ കർത്ത തുടങ്ങിയവർ നേതൃത്വം നൽകുന്ന സദസിൽ വച്ച് പ്രസിഡന്‍റിനെ കൂടാതെ സെക്രട്ടറി സിനു നായർ, വൈസ് പ്രസിഡന്‍റ് സഞ്ജീവ് കുമാർ, ട്രഷറർ അശോക് മേനോൻ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുകുട്ടൻ പിള്ള, ട്രസ്‌റ്റി ബോർഡിന്‍റെ പുതിയ ചെയർ പേഴ്സൺ വനജ നായർ, സെക്രട്ടറി സുധിർ പ്രയാഗ, ജുഡീഷ്യൽ കൺസിൽ അംഗങ്ങളായ സുധാ കർത്ത, രാമദാസ് പിള്ള, ഗോപാലൻ നായർ എന്നിവരും സ്ഥാനങ്ങൾ ഏറ്റെടുക്കുന്നു.


12 സംവത്സരങ്ങളുടെ ഇടവേളയ്ക്കു ശേഷം അമേരിക്കയുടെ കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലേക്കു മടങ്ങിയെത്തുന്ന കെഎച്ച്എൻഎയുടെ ദേശിയ കൺവൻഷനെ വരവേൽക്കാൻ ഫ്ലോറിഡയിലെ ഹിന്ദു സംഘടനകളും മലയാളി സമൂഹവും വലിയ ആവേശത്തിലാണ്. അധികാര കൈമാറ്റവും വിവിധ വിചാര സഭകളും തുടർന്ന് വ്യത്യസ്തമായ കലാപരിപാടികളുമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

അധികാരം ഒഴിയുന്ന വിവിധ സമിതികളിലെ അംഗങ്ങളെയും തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളെയും കൂടാതെ മുൻ ഭാരവാഹികളും പ്രത്യേകം ക്ഷണിതാക്കളും പ്രാദേശിക സംഘടനാ നേതാക്കളും ഉൾപ്പെടെ മുന്നൂറോളം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്.
">