രാഗസാഗരത്തിലെ മുത്തുകളും പവിഴങ്ങളും...
ചെന്നൈ മൈലാപ്പൂരിലെ ദക്ഷിണാമൂർത്തി സ്വാമിയുടെ വീട്. അഞ്ചുവർഷം മുന്പൊരു പകൽ.
പാട്ടിന്‍റെ വരികളെഴുതിയ കടലാസ് മുന്നിലുണ്ട്. വരികൾ വായിച്ചശേഷം സ്വാമി കണ്ണടച്ചിരിക്കുന്നു. അദ്ദേഹം ഉറങ്ങിപ്പോയോ എന്നു സംശയിച്ചു നിൽക്കുകയാണ് സംവിധായകൻ സേതു എയ്യാൽ. പത്തുമിനിറ്റ് കടന്നുപോയി. സ്വാമി ധ്യാനത്തിൽനിന്നുണർന്നു. അത്രയും സമയംകൊണ്ട് പാട്ടിനുള്ള ഈണം സ്വാമിയുടെ മനസിൽ തെളിഞ്ഞിരുന്നു. പതിയെ അദ്ദേഹം ആ ഈണം പാടി. സഹായിയായ രാമസുബ്ബു ചെറിയ ടേപ്റെക്കോർഡറിൽ അതു പകർത്തിയെടുത്തു...
തന്‍റെ 94-ാം വയസിൽ, സിനിമയ്ക്കുവേണ്ടിയുള്ള അവസാനത്തെ പാട്ടുകൾക്ക് സംഗീതം പകരുകയായിരുന്നു ഇതിഹാസതുല്യനായ വി. ദക്ഷിണാമൂർത്തി- ഈ ലോകംവിടുന്നതിന് ഏതാനും നാളുകൾക്കുമാത്രം മുന്പ്...

ചിറകടിച്ച് ചരിത്രം

ലോഹിതദാസിനോടുള്ള ആരാധനമൂത്ത് സിനിമയിലെത്തിയതാണ് ചിത്രകാരനായ സേതു എയ്യാൽ. കസ്തൂരിമാൻ മുതൽ നിവേദ്യം വരെ ലോഹിതദാസിന്‍റെ അസിസ്റ്റന്‍റായി പ്രവർത്തിച്ച സേതുവിന് യേശുദാസുമായും ദക്ഷിണാമൂർത്തിയുമായും വളരെ അടുത്തബന്ധമുണ്ട്. സ്വാമിക്ക് മകനെപ്പോലെയായിരുന്നു സേതു. നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നൽകി സ്വന്തമായി ഒരു സിനിമചെയ്യണമെന്ന ആഗ്രഹമുദിച്ചപ്പോൾ പാട്ടുകൾക്കായി നേരെ എത്തിയത് സ്വാമിക്കു മുന്നിലാണ്.

ആവശ്യമറിയിച്ച സേതുവിനോട് സ്വാമി പറഞ്ഞത് താൻ സിനിമാഗാനങ്ങൾക്കു ഈണമിടുന്നതു നിർത്തി എന്നായിരുന്നു. പക്ഷേ സേതുവിന്‍റെ നിർബന്ധത്തിനു മുന്നിൽ അദ്ദേഹം വഴങ്ങി. അങ്ങനെയാണ് തുടക്കത്തിൽകണ്ട രംഗം പിറന്നത്. ആറു പാട്ടുകളും ഒരു കീർത്തനവും സ്വാമി ഒരുക്കി. പാട്ടുകൾക്കോരോന്നിനും ഈണമിടാൻ വേണ്ടിവന്നത് പത്തുമിനിറ്റിൽ താഴെ. അങ്ങനെ ആദ്യത്തെ ചരിത്രം പിറന്നു- ചലച്ചിത്രഗാനത്തിനു സംഗീതമൊരുക്കിയ ഏറ്റവും പ്രായംകൂടിയയാളായി ദക്ഷിണാമൂർത്തി സ്വാമി.

ലൈവ് റെക്കോർഡിംഗ്

ഏതാണ്ട് ഇരുപതു വർഷത്തിനുശേഷം ചെന്നൈ വടപഴനിയിലെ മരിയൻ ഡിജിറ്റൽ സ്റ്റുഡിയോയിൽ ദക്ഷിണാമൂർത്തിയും യേശുദാസും ലൈവ് റെക്കോർഡിംഗിന് ഒരുങ്ങി. സ്വാമിക്കു പ്രിയപ്പെട്ട പഴയ ഓർക്കസ്ട്ര സംഘമാണ് പിന്നണിയിൽ. ലൈവ് റെക്കോർഡിംഗിന് പുതിയവരാരും ധൈര്യത്തോടെ വരില്ല. സ്വാമി വിളിക്കുകയുമില്ല.

രാവിലെ പത്തിനു തുടങ്ങിയ ഒരു പാട്ടിന്‍റെ റെക്കോർഡിംഗ് തീർന്നപ്പോൾ വൈകുന്നേരം അഞ്ചര. അത്രയും സമയത്തിനിടയ്ക്ക് യേശുദാസ് ഭക്ഷണത്തിന്‍റെ കാര്യംപോലും മറന്നു. സ്വാമി കഴിച്ചത് ചായയും ബിസ്കറ്റും മാത്രം. ഒരുപാട്ടിൽ യേശുദാസ് ഗുരുവിന്‍റെയും ശിഷ്യന്‍റെയും വ്യത്യസ്ത ശബ്ദങ്ങളാണ് നൽകിയിരിക്കുന്നത്.

തലമുറകളുടെ സംഗമം

യേശുദാസിനു പുറമേ ചിത്രയും വിജയ് യേശുദാസുമാണ് പാട്ടുകൾ പാടിയത്. സിനിമയിൽ ഗായികയുടെ ചെറുപ്പകാലത്തെ ഒരു രംഗമുണ്ട്. ഗുരുമുഖത്തുനിന്ന് കീർത്തനം പാടിപ്പഠിക്കുന്ന കുട്ടി. ആ കീർത്തനം പാടിക്കാൻ സേതുവിന്‍റെ മനസിൽ ഒരു കുഞ്ഞുണ്ടായിരുന്നു- വിജയ് യേശുദാസിന്‍റെ മകൾ അമേയ. ഇക്കാര്യം ആദ്യം പറഞ്ഞത് ദക്ഷിണാമൂർത്തിയോടാണ്. കാര്യം പറയുന്പോഴേക്കും രാമ രവികുലസോമ എന്ന കീർത്തനം സ്വാമി ഒരുക്കിവച്ചു.

മകളെക്കൊണ്ടു പാടിക്കാമോ എന്ന് മടിച്ചുമടിച്ചാണ് വിജയിനോടു ചോദിച്ചത്. അപ്പയോടു ചോദിക്കാമെന്നായിരുന്നു വിജയിന്‍റെ മറുപടി. കാര്യമറിഞ്ഞപ്പോൾ യേശുദാസ് സേതുവിനോട് ഒറ്റക്കാര്യമേ ചോദിച്ചുള്ളൂ- എപ്പോഴാണ് അവളുടെ പാട്ടു ചെയ്യുന്നത്?

ദക്ഷിണാമൂർത്തി പാടിയ കീർത്തനം വിജയ് മൊബൈലിൽ പകർത്തിയെടുത്ത് അന്നു മൂന്നുവയസുകാരിയായിരുന്ന മകളെ പരിശീലിപ്പിക്കുകയായിരുന്നു. പാട്ടിന്‍റെ റെക്കോർഡിംഗിനു മുന്പ് ദക്ഷിണാമൂർത്തി വിടപറഞ്ഞു. പിന്നീടു യേശുദാസ് എത്തി പേരക്കുട്ടിയുടെ പാട്ട് റെക്കോർഡ് ചെയ്തു. അതോടെ മറ്റൊരു ചരിത്രവും പിറന്നു. നാലു തലമുറകളെക്കൊണ്ടു പാടിച്ച സംഗീതസംവിധായകനായി ദക്ഷിണാമൂർത്തി മാറി. നല്ലതങ്ക എന്ന ചിത്രത്തിലൂടെ യേശുദാസിന്‍റെ പിതാവ് അഗസ്റ്റിൻ ജോസഫ് ഭാഗവതർ, ദേവാലയത്തിലൂടെ യേശുദാസ്, ഇടനാഴിയിൽ ഒരു കാലൊച്ച എന്ന സിനിമയിലൂടെ വിജയ് യേശുദാസ്, സേതു എയ്യാലിന്‍റെ പുതിയ സിനിമയിലൂടെ അമേയ... തലമുറകളിലൂടെ പാട്ടിന്‍റെ പ്രവാഹം.

നൃത്ത, സംഗീതപ്രധാനമായ സേതുവിന്‍റെ സിനിമയ്ക്ക് ശ്യാമരാഗം എന്നാണ് പേരിട്ടിരിക്കുന്നത്. പാട്ടുകൾ പൂർത്തിയാക്കിയിട്ട് വർഷങ്ങളായെങ്കിലും സിനിമയുടെ ഷൂട്ടിംഗും മറ്റു സാങ്കേതികജോലികളും ഇപ്പോൾ പൂർത്തിയായതേയുള്ളൂ. ജനുവരിയിൽ റിലീസിംഗിന് ഒരുങ്ങുകയാണ് ശ്യാമരാഗം. മാടന്പ് കുഞ്ഞുകുട്ടന്‍റേതാണ് കഥ. ലോകപ്രശസ്ത നർത്തകരായ വി.പി. ധനഞ്ജയനും പത്നി ശാന്താ ധനഞ്ജയനും ആദ്യമായി സിനിമയ്ക്കു നൃത്തസംവിധാനം നിർവഹിക്കുന്നു എന്ന പ്രത്യേകതയും ശ്യാമരാഗത്തിനുണ്ട്.

തന്‍റെ അവസാനത്തെ പാട്ടുകൾ വെള്ളിത്തിരയിൽ തെളിയുന്നത് മറ്റേതോ ലോകത്തിരുന്ന് ദക്ഷിണാമൂർത്തി സ്വാമി കാണുമായിരിക്കും.. ഒപ്പമൊരു തംബുരു താനേ ശ്രുതിമീട്ടും...

ഹരിപ്രസാദ്‌