മാർക്ക് മാത്രം പോര, മാതൃകയുമാകണം
പ്രസിദ്ധനായ ഒരു ഡോക്ടറും കാനഡയിലെ ടൊറോന്‍റോ സ്കൂൾ ഓഫ് മെഡിസിനിലെ പ്രഫസറുമായിരുന്നു ജയിംസ് ലാംഗ്സ്റ്റാഫ് (1825-1889). ഒരേസമയം ഡോക്ടറും അഭിഭാഷകനും രാഷ്‌ട്രീയക്കാരനുമായി സേവനം ചെയ്തിരുന്ന ജോണ്‍ റോൾഫിന്‍റെ കീഴിൽ ടൊറോന്‍റോയിൽ മെഡിക്കൽ വിദ്യാഭ്യാസം ആരംഭിച്ച ലാംഗ്സ്റ്റാഫ് ഇംഗ്ലണ്ടിൽ പോയി മെഡിസിനിൽ ബിരുദം സന്പാദിച്ചു.

ഇംഗ്ലണ്ടിലെ പഠനശേഷം കാനഡയിൽ മടങ്ങിയെത്തിയ അദ്ദേഹം മെഡിക്കൽ ഡോക്ടറായി സേവനം തുടങ്ങി. അപ്പോൾ അദ്ദേഹം മനസിലാക്കിയ ഒരു കാര്യം തന്‍റെ രോഗികളിൽ ഭൂരിഭാഗവും സാന്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആണ് എന്നതായിരുന്നു. തന്മൂലം അക്കാലത്തെ മെഡിക്കൽ അസോസിയേഷന്‍റെ നിർദേശമനുസരിച്ചുള്ള ബില്ല് തന്‍റെ സേവനത്തിന് അദ്ദേഹം എഴുതിയിരുന്നെങ്കിലും ആ തുക പലപ്പോഴും അദ്ദേഹം ഈടാക്കിയിരുന്നില്ല.

എന്നാൽ, അനുദിന ചെലവിനു പണം ആവശ്യമാണല്ലോ. അതിനുവേണ്ടി അദ്ദേഹം ഒരു തടിമിൽ ആരംഭിച്ചു. അതുവഴി ലഭിച്ച വരുമാനംകൊണ്ടാണ് അദ്ദേഹത്തിന്‍റെ പത്തു മക്കളെ വളർത്തിയത്.

രോഗികൾക്കു സാധാരണയായി സൗജന്യസേവനം നൽകിയിരുന്ന ഡോ. ലാംഗ്സ്റ്റാഫ് ആവശ്യമെങ്കിൽ രോഗികളുടെ വീടുകളിലെത്തി അവർക്കു വിദഗ്ധ സഹായം നൽകുന്നതിലും ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ അകലെ ഒരു കുഗ്രാമത്തിൽനിന്ന് ഒരു അടിയന്തര സന്ദേശമെത്തി. പ്രസവവേദനമൂലം ക്ലേശിക്കുന്ന ഒരു സ്ത്രീയെക്കുറിച്ചുള്ള സന്ദേശമായിരുന്നു അത്.
ആശുപത്രിയിൽ ആംബുലൻസുള്ള കാലമായിരുന്നില്ല അത്. തന്മൂലം, അദ്ദേഹം തന്‍റെ കാറിൽ രോഗിയെത്തേടി യാത്രയായി. എന്നാൽ അമിതമായ മഞ്ഞുവീഴ്ചമൂലം കാറിനു മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. അപ്പോൾ അദ്ദേഹം കാർ വഴിയരികിൽ പാർക്കുചെയ്തിട്ട് ഹിമപ്പരപ്പിലൂടെ തെന്നിപ്പായുന്ന സ്കി ഉപയോഗിച്ചു യാത്ര തുടർന്നു. പക്ഷേ, അപ്പോഴും യാത്ര സുഗമമായിരുന്നില്ല. എങ്കിലും സമയം വൈകുന്നതിനു മുന്പ് സ്ഥലത്തെത്തി പ്രസവമെടുക്കുവാൻ ഡോക്ടർക്കു സാധിച്ചു.

രോഗികളെ പരിചരിക്കുന്ന കാര്യത്തിൽ ഏറെ ശ്രദ്ധാലുവായിരുന്ന അദ്ദേഹം തന്‍റെ മക്കൾക്കു മൂല്യാധിഷ്ഠിത പരിശീലനം നൽകുന്നതിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്‍റെ മകൻ വാൾട്ടർ സ്കൂളിൽനിന്നു വന്നപ്പോൾ അദ്ദേഹത്തോടു പറഞ്ഞു: "ഡാഡ്, എനിക്കു മാത്തമാറ്റിക്സിൽ തൊണ്ണൂറ്റിയൊന്പതു ശതമാനം മാർക്കു കിട്ടി’. ഉടനെ മറുപടിയായി: "വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ! എന്നാൽ, നീ നല്ല ഒരു പൗരനായി വളരുന്നുണ്ടോ എന്നുകൂടി ഉറപ്പുവരുത്തണം.’ ഈ സംഭവം നടന്നിട്ട് നാല്പത്തിയഞ്ചുവർഷം കഴിഞ്ഞപ്പോൾ അതേക്കുറിച്ചു വാൾട്ടർ ഒരു വേദിയിൽ ഇപ്രകാരം പറഞ്ഞു: "ഞാൻ നല്ലൊരു പൗരനായി വളരുന്നുണ്ടോ എന്ന് എന്‍റെ പിതാവ് ചോദിച്ച ചോദ്യം കഴിഞ്ഞുപോയ വർഷങ്ങളിലൊന്നും ഞാൻ ഒരിക്കലും മറന്നിട്ടില്ല.’

മക്കൾക്കു നല്ല വിദ്യാഭ്യാസം നൽകുന്നതിൽ ഏറെ ശ്രദ്ധാലുക്കളാണു നമ്മൾ. മറ്റൊരു രാജ്യത്തും ദേശത്തും കാണാത്ത രീതിയിൽ നമ്മുടെ മക്കൾക്കു നല്ല വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ നാം പ്രതിജ്ഞാബദ്ധരാണ് എന്നതു നമുക്ക് ഏറെ അഭിമാനിക്കാൻ വക നൽകുന്ന കാര്യമാണ്. നമ്മൾ എത്ര പാവപ്പെട്ടവരാണെങ്കിലും മക്കളുടെ വിദ്യാഭ്യാസ കാര്യം വരുന്പോൾ എങ്ങനെയെങ്കിലും ഏറ്റവും നല്ല സ്കൂളുകളിൽ അവരെ അയയ്ക്കുവാനാണു നാം ശ്രമിക്കാറുള്ളത്.

നാം അങ്ങനെ ചെയ്യുന്നതു വലിയ ഒരു കാര്യവുമാണ്. കാരണം, ഇന്നത്തെക്കാലത്തു നല്ല വിദ്യാഭ്യാസം കൂടാതെ സാമാന്യം ഭേദപ്പെട്ട ജോലി സന്പാദിക്കാനോ വലിയ അല്ലൽ കൂടാതെ ജീവിക്കാനോ നമുക്കു സാധിക്കില്ല. എന്നാൽ നാം നൽകുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസം മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് എന്നുകൂടി നാം ഉറപ്പുവരുത്തണം.

നാം മെച്ചമെന്നു കരുതുന്ന സ്കൂളിൽ മക്കളെ അയച്ചതുകൊണ്ടു മാത്രം അവർക്കു മൂല്യാധിഷ്ഠിത പരിശീലനം ലഭിക്കുമെന്നു കരുതേണ്ട. കാരണം, ജീവിതമൂല്യങ്ങളെക്കുറിച്ചുള്ള ആദ്യ അറിവ് അവസംബന്ധിച്ചുള്ള ആദ്യ മാതൃകകളും കുട്ടികൾ കാണുന്നതു തങ്ങളുടെ കുടുംബങ്ങളിലാണ്. തന്മൂലം കുടുംബങ്ങളിലെ മാതൃക മോശമാണെങ്കിൽ മക്കൾ ഉന്നതബിരുദങ്ങൾ നേടിയാലും അവരുടെ ജീവിതം മെച്ചപ്പെട്ടതാകുമെന്ന് അത്ര വലിയ പ്രതീക്ഷ വേണ്ട.

ഡോ. ലാംഗ്സ്റ്റാഫ് തന്‍റെ മക്കളെ നല്ല സ്കൂളുകളിലാണ് വിദ്യാഭ്യാസത്തിനായി അയച്ചത്. എന്നാൽ അതോടൊപ്പം അവർക്കു നല്ല ജീവിതമാതൃക നൽകുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സമൂഹത്തിലെ നല്ല പൗരന്മാരായി തന്‍റെ മക്കൾ വളർന്നുവരണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. തന്മൂലം അവർ പഠിച്ചു നല്ല മാർക്കുവാങ്ങി വിജയിക്കുന്നതിനോടൊപ്പം ധാർമികതയിലടിയുറച്ചുള്ള ജീവിതമൂല്യങ്ങൾ അവരുടെ ജീവിതത്തിന്‍റെ അവിഭാജ്യഘടകമാക്കി മാറ്റാനും അദ്ദേഹം ശ്രദ്ധിച്ചു.

ഡോ. ലാംഗ്സ്റ്റാഫ് തന്‍റെ മക്കളെ വളർത്തിയതുപോലെ, ധാർമികമൂല്യങ്ങൾക്കു ശരിയായ പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസമാണ് നാം നമ്മുടെ മക്കൾക്കു നൽകേണ്ടത്. ഇക്കാര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അധ്യാപകർക്കുമൊക്കെ വലിയ ഉത്തരവാദിത്വം ഉണ്ട് എന്നതു മറക്കുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ ഏറ്റവും വലിയ ഉത്തരവാദിത്വം മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കുമാണ്. എന്നതു നാം വിസ്മരിക്കുവാൻ പാടില്ല.
മക്കൾ നന്നായി വളരണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾ എല്ലാ രീതിയിലും അവർക്കു നല്ല മാതൃക നൽകുവാൻ ശ്രദ്ധിച്ചാൽ മക്കളുടെ വിദ്യാഭ്യാസം നല്ല വഴിയിലൂടെ പോകുമെന്നതാണു യാഥാർഥ്യം. അതു നാം മറക്കേണ്ട.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ