ആഴത്തിൽ വിശ്വസിക്കാം, ധർമത്തിൽ വളരാം
ബർനാർഡ് നാഥാൻസണിന്‍റെ (1926-2011) ഗേൾഫ്രണ്ടായിരുന്നു റൂത്ത്. അവൾ ഗർഭിണിയായപ്പോൾ അവളുടെ ഗർഭസ്ഥശിശുവിനെ ഗർഭഛിദ്രത്തിലൂടെ ഇല്ലായ്മ ചെയ്യാൻ അവർ തീരുമാനിച്ചു. അക്കാലത്ത് മോണ്‍ട്രിയോളിലെ മക്ഗിൽ യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർഥിയായിരുന്നു ന്യൂയോർക്കിൽനിന്നുള്ള നാഥാൻസണ്‍.

പഠനം പൂർത്തിയാക്കിയ നാഥാൻസണ്‍ മെഡിക്കൽ പ്രാക്ടീസിലേക്ക് കടന്നു ധാരാളം പണമുണ്ടാക്കി. ചുരുങ്ങിയ കാലത്തിനുള്ളിൽ ഒന്നിനു പിന്നാലെ മറ്റൊന്നായി അദ്ദേഹം ചെയ്ത രണ്ടു വിവാഹങ്ങൾ തകർന്നു. അങ്ങനെയിരിക്കുന്പോഴാണ് സുന്ദരിയായ ഒരു യുവതിയുമായി പ്രണയത്തിലായത്. ആ യുവതിയും ഗർഭിണിയായി.

നാഥാൻസണിനെ സ്നേഹിച്ചിരുന്ന ആ യുവതി തന്നെ വിവാഹം ചെയ്യണമെന്ന് നാഥാൻസണിനെ നിർബന്ധിച്ചു. എന്നാൽ ഗർഭസ്ഥശിശുവിനെ നശിപ്പിച്ചാൽ മാത്രമേ താൻ അതിനു തയാറാകൂ എന്നു നാഥാൻസണ്‍ ശഠിച്ചു. യുവതി മനസില്ലാമനസോടെ അതിനു സമ്മതം മൂളിയപ്പോൾ നാഥാൻസണ്‍തന്നെ സ്വന്തം കൈകൾകൊണ്ട് അബോർഷൻ നടത്തി സ്വന്തം കുഞ്ഞിനെ വധിച്ചു! അക്കാലത്ത് അമേരിക്കയിൽ ഗർഭഛിദ്രം നിയമവിരുദ്ധമായിരുന്നു. തന്മൂലം, ഗർഭഛിദ്രം അനുവദനീയമാക്കാൻ നാഥാൻസണ്‍ ശ്രമം തുടങ്ങി. അതിനുവേണ്ടി ഒരു സംഘടനതന്നെ സ്ഥാപിച്ചു. ആ സംഘടനയാണ് ഗർഭഛിദ്രത്തിനുവേണ്ടി നിലകൊള്ളുന്ന നാഷണൽ അബോർഷൻ റൈറ്റ്സ് ആക്ഷൻ ലീഗ് ആയി ഇപ്പോൾ പ്രവർത്തിക്കുന്നത്.

നാഥാൻസണിന്‍റെയും കൂട്ടാളികളുടെയും ശ്രമഫലമായി 1973-ൽ അബോർഷൻ അമേരിക്കയിൽ അനുവദിക്കപ്പെട്ടു. അതിനു പിന്നാലെയുള്ള ആറുവർഷത്തിനുള്ളിൽ 5000 ഗർഭഛിദ്രങ്ങൾ നാഥാൻസണ്‍ സ്വന്തം കൈകൾകൊണ്ട് നടത്തി. വേറേ 15,000 ഗർഭഛിദ്രങ്ങൾ ചെയ്യുന്നതിനു മറ്റു ഡോക്ടർമാരെ സഹായിച്ചു. ഇവ ഉൾപ്പെടെ ആകെ 60,000 ഗർഭഛിദ്രങ്ങൾ ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന്‍റെ മേൽനോട്ടത്തിൽ ന്യൂയോർക്കിലെ സെന്‍റർ ഫോർ റിപ്രൊഡക്ടീവ് ആൻഡ് സെക്ഷ്വൽ ഹെൽത്തിൽ നടന്നു.

എന്നാൽ, 1979-ൽ ഗർഭഛിദ്രം നടത്തുന്ന പരിപാടി അദ്ദേഹം നിർത്തി. അതിന്‍റെ ഒരു പ്രധാന കാരണം ഗർഭഛിദ്രത്തിലൂടെ താൻ വധിച്ച ശിശുക്കളുടെ മുഖങ്ങൾ അദ്ദേഹത്തെ വേട്ടയാടിയതുകൊണ്ടായിരുന്നു. 1973-ൽ അൾട്രാസൗണ്ട് ടെക്നോളജിയുടെ സഹായത്തോടെ ഗർഭസ്ഥ ശിശുവിനെ കാണാൻ സാധിച്ചപ്പോൾ മുതൽ താൻ വധിക്കുന്നത് ജീവനുള്ള ശിശുക്കളെയാണെന്ന് അദ്ദേഹത്തിനു തോന്നിത്തുടങ്ങി.

ഗർഭഛിദ്രം നടക്കുന്ന സമയത്ത് എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നതെന്നറിയാൻ വേണ്ടി തനിക്ക് പരിചിതനായിരുന്ന ഒരു ഡോക്ടർ അബോർഷൻ ചെയ്യുന്ന അവസരത്തിൽ അത് അൾട്രാ സൗണ്ട് സ്വിച്ച് ഓണ്‍ ചെയ്ത് റിക്കാർഡ് ചെയ്യാൻ ആവശ്യപ്പെട്ടു. അങ്ങനെ ലഭിച്ച ടേപ്പ് അവർ രണ്ടുപേരുംകൂടി പരിശോധിച്ചു. അപ്പോൾ ഡോക്ടറുടെ കത്തി സ്ത്രീയുടെ ഉദരത്തിൽ വച്ച് ഗർഭസ്ഥശിശുവിനെ വധിക്കാൻ ശ്രമിക്കുന്ന അവസരത്തിൽ കുഞ്ഞ് വാ തുറന്ന് നിലവിളിക്കുന്നതും കത്തിയിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതും അവർ കണ്ടു.

ഈ ടേപ്പുകളെ ആധാരമാക്കി ദി സൈലന്‍റ് സ്ക്രീം (നിശബ്ദമായ നിലവിളി) എന്ന പേരിൽ നാഥാൻസണ്‍ ഒരു ഡോക്യുമെന്‍ററി ഫിലിം നിർമിച്ചു. അമേരിക്കയിലെന്നപോലെ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഗർഭഛിദ്രത്തിനെതിരേ ഉണർന്നു പ്രവർത്തിക്കാൻ ഈ സിനിമ ആളുകളെ ഏറെ സഹായിച്ചു.

ദീർഘമായി എഴുതേണ്ട കഥ ഇവിടെ ചുരുക്കാം. ഗർഭഛിദ്രത്തിന്‍റെ പൈശാചികതയെക്കുറിച്ചു ബോധ്യം വന്ന നാഥാൻസണ്‍ ഗർഭസ്ഥ ശിശുവിന്‍റെ ജീവന്‍റെ പ്രചാരകനായി. അങ്ങനെയാണ് പ്രോ-ലൈഫ് മൂവ്മെന്‍റ് അമേരിക്കയിൽ വീണ്ടും ശക്തമായിത്തീർന്നത്.

എന്തുകൊണ്ടാണ് ആദ്യം നാഥാൻസണ്‍ ആയിരക്കണക്കിനു ഗർഭസ്ഥശിശുക്കളെ വധിക്കാൻ തയാറായത്? നാഥാൻസണ്‍ ജനിച്ചത് സന്പന്നമായ ഒരു യഹൂദകുടുംബത്തിലായിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ പിതാവായ മെഡിക്കൽ ഡോക്ടർക്ക് ദൈവവിശ്വാസമില്ലായിരുന്നു. തന്മൂലം നാഥാൻസണ്‍ വളർന്നതു ദൈവവിശ്വാസമില്ലാതെയായിരുന്നു. അതുപോലെ ആരും അദ്ദേഹത്തെ ധാർമികമൂല്യങ്ങൾ പഠിപ്പിച്ചുമില്ല. തന്മൂലമാണ് ആദ്യം ഏതു ഹീനകൃത്യവും ചെയ്യാൻ അദ്ദേഹം തയാറായത്.

നമ്മുടെ മക്കൾക്ക് നാം ദൈവവിശ്വാസം പകർന്നുകൊടുക്കുന്നുണ്ട്. അതുപോലെ ധാർമികമൂല്യങ്ങളും നാം അവർക്കു പറഞ്ഞുകൊടുക്കന്നുമുണ്ട്. എന്നിട്ടുമെന്തേ നമ്മുടെ സമൂഹത്തിൽ അധാർമികത കൊടികുത്തി വാഴുന്നു? രഹസ്യമായും പരസ്യമായും ആളുകൾ ഗർഭഛിദ്രം നടത്തുന്നു? നമ്മുടെ ദൈവവിശ്വാസം ആഴമുള്ളതാണെങ്കിൽ നാം ഒരിക്കലും അധാർമികരായി ജീവിക്കില്ല എന്നതാണ് യാഥാർഥ്യം. അതുപോലെ, ഗർഭഛിദ്രംപോലുള്ള പൈശാചിക നടപടികൾക്കു നാം തയാറാവുകയില്ല എന്നതാണു യാഥാർഥ്യം. എന്നതു മാത്രമല്ല, അപ്രകാരമുള്ള നടപടികളെ നാം ശക്തമായി എതിർക്കുകയും ചെയ്യും.


നമുക്കു വേണ്ടത് ആഴമുള്ള ദൈവവിശ്വാസവും അടിയുറച്ച ധാർമികതയുമാണ്. അങ്ങനെയുള്ള ഒരു മാതൃകയാണ് നാം നമ്മുടെ മക്കൾക്ക് നൽകുന്നതെങ്കിൽ അവർ തെറ്റായ വഴിയിൽ വീഴില്ലെന്നു തീർച്ചയാണ്. എന്നു മാത്രമല്ല, ന·യുടെ വഴി തെരഞ്ഞെടുക്കാൻ അതവർക്ക് പ്രചോദനവും ശക്തിയുമാകും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ