Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മൗനം വാചാലം
ജിമ്മി ഫിലിപ്പ്
സമർപ്പണത്തിന്റെ വേറിട്ട വഴിയിൽ അതിശയമാകുകയാണ് ഫാ. ബിജു ലോറൻസ് മൂലക്കര. കേൾക്കാനും സംസാരിക്കാനും കഴിയാത്തവർക്കു ദൈവതുല്യൻ. സംസാരിക്കുന്നതിനേക്കാൾ ആംഗ്യഭാഷ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന വൈദികൻ. നിശബ്ദതയുടെ മഹാസൗന്ദര്യം ദർശിക്കുന്ന മനുഷ്യസ്നേഹി. ചെവിയും നാവും അടക്കി മൗനങ്ങളെ വാചാലമാക്കിയിരിക്കുന്നു ഫാ. ബിജു. ബധിരരും മൂകരുമായവർക്കു ചെവിയും നാവുമാണ് അദ്ദേഹം.
ആംഗ്യഭാഷയിൽ ദിവ്യബലി അർപ്പിക്കാനാണ് ഫാ. ബിജുവിനിഷ്്ടം. അതിനു കഴിയുന്നവർ കേരളത്തിൽ അധികമില്ല. ഏറിയാൽ രണ്ടോ മൂന്നോ പേർ. അത്രമാത്രം. മൂകമെന്നു തോന്നുമെങ്കിലും അവരുടെ ഓരോ പ്രാർഥനയിലും നിറയെ ശബ്ദമുണ്ട്. അതിന് അവരുടെ മറുപടിയുമുണ്ടാകും. സാധാരണ മനുഷ്യനു കേൾക്കാനാവില്ലെന്നു മാത്രം. ശബ്ദഘോഷമില്ലെങ്കിലും നിശബ്ദതയുടെ നിർവൃതിയുണ്ട്. അതു ഹൃദയത്തിൽ നിന്നാണ് വരുന്നത്. ദൈവവുമായുള്ള അലിഞ്ഞുചേരൽ. അവിടെ ശബ്ദതയും നിശബ്ദതയും തമ്മിലുള്ള അതിർവരന്പില്ല. ആ പ്രാർഥന ദൈവത്തിനു കേൾക്കാതിരിക്കാനുമാവില്ല.
ഹോളി ക്രോസ് സന്യാസ സഭാംഗമാണ് തിരുവനന്തപുരം സ്വദേശിയായ ഫാ. ബിജു. പൂന പേപ്പൽ സെമിനാരിയിൽ ഫിലോസഫി വിദ്യാർഥിയായിരിക്കെ, കനേഡിയൻ വൈദികനായ ഫാ. ഹാരി സ്റ്റോക്സിനെ പരിചയപ്പെട്ടു. മൂന്നു പതിറ്റാണ്ടായി ശ്രവണവൈകല്യമുള്ളവരുടെ ഇടയിൽ പ്രവർത്തിക്കുന്ന വൈദികനായിരുന്നു അദ്ദേഹം. തന്റെ മിഷന്റെ തുടർച്ചക്കാരനായി ഒരാളെ തേടുന്ന സമയവുമായിരുന്നു അത്. ഫാ. ഹാരിയുടെ പ്രവർത്തനം വൈദിക വിദ്യാർഥിയായ ബിജുവിനെ ആകർഷിച്ചു. ഇരുവരും തമ്മിലടുത്തു. സമാനചിന്താഗതിക്കാരുടെ ഒത്തുചേരൽ. ബന്ധം കൂടുതൽ ദൃഢമായി. തന്റെ വഴി ഏതാണെന്നു ഫാ. ബിജു തിരിച്ചറിഞ്ഞു.
ഹോളിക്രോസ് സഭാ നേതൃത്വവും കുടുംബാംഗങ്ങളും ഒപ്പം നിന്നു. പഠനം കഴിഞ്ഞതോടെ ഈ രംഗത്ത് കൂടുതൽ സജീവമായി. ആറു മാസംകൊണ്ട് ആംഗ്യഭാഷ പഠിച്ചെടുത്തു. പിന്നെ അവരിലൊരാളായി. ചില സന്ദർഭങ്ങളിൽ വാക്കുകൾ പോലും മറന്നു. ആംഗ്യത്തിലായി സംഭാഷണം. അത്രമാത്രമായിരുന്നു അവരുമായുള്ള ഉൾച്ചേരൽ.
തിരുവനന്തപുരത്തായിരുന്നു പൗരോഹിത്യ സ്വീകരണം. ബംഗളൂരുവിൽ ആദ്യ കുർബാന. അത് ആംഗ്യഭാഷയിലായിലായിരുന്നു. പലരും അദ്ഭുതം കൂറി. 30- 40 പേർ മാത്രമേയുണ്ടായിരുന്നുള്ളൂ. എല്ലാവരുംതന്നെ ശ്രവണവൈകല്യമുള്ളവർ. ആദ്യകുർബാനയോടെ ഒരുകാര്യം ഉറപ്പിച്ചു. ബധിരർക്കും മൂകർക്കുവേണ്ടിയാണ് ഇനിയുള്ള ജീവിതം. അതൊരു പ്രതിജ്ഞയായിരുന്നു.
കേരളത്തിലായിരുന്നു ആദ്യ നിയമനം. വിജയപുരം രൂപതയുടെ കീഴിലുള്ള ചെങ്ങളം സെന്റ് ജോസഫ്സ് ഇടവകയിൽ. അവിടെ വികാരിയായി നാലുവർഷം. മനിലയിൽ ഡോക്്ടറേറ്റു ചെയ്യാനുള്ള അവസരം കിട്ടിയെങ്കിലും വേണ്ടെന്നുവച്ചു. സമയമത്രയും തന്റെ ‘ആടുകളെ' തേടിയുള്ള യാത്രയ്ക്കായി മാറ്റിവച്ചു. പാലാ മണ്ണയ്ക്കനാട്ടുള്ള ഒ.എൽ.സി.ഡഫ് ഹൈസ്കൂളിൽ മാസത്തിലൊരിക്കൽ ആംഗ്യഭാഷയിൽ വിശുദ്ധ കുർബാനയുണ്ട്. ഇവർക്കു കുന്പസാരിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. ഒല്ലൂർ, നീർപ്പാറ, അടൂർ എന്നിവിടങ്ങിലെ സ്കൂളുകളിലും മാസത്തിലൊരിക്കൽ ഫാ. ബിജു കൃത്യമായി എത്തും. പ്രഗല്ഭരായ വ്യക്തികളുടെ പ്രഭാഷണങ്ങൾ ശ്രവണവൈകല്യമുള്ളവർക്കായി ആംഗ്യഭാഷയിൽ വിവർത്തനം ചെയ്തു കൊടുക്കാറുമുണ്ട്. അയ്മനത്ത് ഹോളി ക്രോസ് പഴയ സെമിനാരിയിൽ എല്ലാമാസവും ബധിര മൂക സ്കൂളുകളിലെ കുട്ടികൾക്കായി ധ്യാനവും കുന്പസാരവും വ്യക്തിത്വ വികസന ക്ലാസുകളും മുടങ്ങാതെ നടക്കുന്നുണ്ട്.
ബധിര- മൂകരുടെ സമഗ്രവികസനം ലക്ഷ്യമിട്ടുന്ന കേരളത്തെ അഞ്ചു മേഖലകളായി തിരിച്ചാണ് ഫാ. ബിജു പ്രവർത്തിക്കുന്നത്. തൃശൂർ, ആലപ്പുഴ, പാലാ, ഇടപ്പള്ളി, കോട്ടയം. കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോതമംഗലം എന്നിവിടങ്ങളിൽ പുതിയ മേഖലകൾ രൂപീകരിക്കാനുള്ള ശ്രമമുണ്ട്. ഒരു മേഖലയിൽ കുറഞ്ഞത് 150 പേരെങ്കിലുമുണ്ടാകും. കൃത്യമായ ഇടവേളകളിൽ അവരുമായി സംവദിച്ചാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. അയ്മനത്തെ സെമിനാരി ഒരു സ്ഥിരം പരിശീലന വേദിയാക്കി മാറ്റണമെന്നുണ്ട്. ഒരേസമയം 25 പേർക്ക് താമസിച്ചു പരിശീലനം നേടാനുള്ള സൗകര്യം ഇവിടെയുണ്ട്.
ശ്രവണവൈകല്യമുള്ളവരിൽ സ്വയം രൂപപ്പെട്ടുവരുന്ന സംസ്കാരം പൊതുസമൂഹം പലപ്പോഴും മനസിലാക്കുന്നില്ല. അതാണ് പലപ്പോഴും പ്രശ്നങ്ങളായി മാറുന്നത്. സംസ്കാരം കൈമാറ്റം ചെയ്യുന്നതിന് ഭാഷ അത്യാവശ്യമാണ്. ആംഗ്യഭാഷയിലൂടെയാണ് ഇക്കൂട്ടർ അവരുടെ സംസ്കാരം കൈമാറുന്നത്. പൊതുസമൂഹത്തിന് ഇതു മനസിലായി എന്നു വരികയുമില്ല. അവിടെ പ്രശ്നം തുടങ്ങുകയായി.
മിടുമിടുക്കരെന്നാണ് ശ്രവണവൈകല്യമുള്ളവരെ ഫാ. ബിജു വിശേഷിപ്പിക്കുന്നത്. കഴിവിന്റെ കാര്യത്തിൽ പലരും അഗ്രഗണ്യർ. അഭിരുചിക്കിണങ്ങുന്ന വിധത്തിൽ പരിശീലനം നൽകിയാൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവർ. അത്തരത്തിലുള്ള ഒരു സെന്റ്റും ഫാ. ബിജുവിന്റെ മനസിലുണ്ട്. ട്രെയിനിംഗ് പ്രോഗ്രാമുകളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും മറ്റുമുള്ള ഒരു സെന്റർ. അവിടെ പരിശീലനം നേടുന്നവർക്കു വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ നേടാം. തൊഴിൽ ദാതാക്കളുടെ ആവശ്യമനുസരിച്ചു പരിശീലനം നേടിയവരെ വിട്ടുകൊടുക്കാനും കഴിയും. ആത്മീയരംഗത്തും ഇത്തരക്കാർക്ക് റോളുകളുണ്ടെന്ന് ഫാ. ബിജു ഉറപ്പിച്ചു പറയുന്നു. ശ്രവണവൈകല്യമുള്ള വ്യക്തികളെ കണ്ടെത്തി പരിശീലിപ്പിച്ച് വൈദികരാക്കാനുള്ള ശ്രമം ഉൗർജിതമാണ്.
സഹതാപം ഇവർക്കു തെല്ലുമിഷ്ടമില്ല. ആരേയും ഭയവുമില്ല. ശബ്ദമില്ലാത്ത അവസ്ഥയിൽ ഭയത്തിനു സ്ഥാനമില്ല എന്നു പറയുന്നതാവും ശരി. ഈ ഗുണങ്ങൾ ഫലപ്രദമായി തിരിച്ചുവിട്ടാൽ ജീവിത വിജയം ഉറപ്പെന്നു ഫാ. ബിജു സാക്ഷ്യപ്പെടുത്തുന്നു. കോക്ലിയർ ഇംപ്ലാന്റിംഗ്, ശ്രവണ സഹായികൾ, ലിപ് റീഡിംഗ് തുടങ്ങിയവയൊന്നും അവർക്കിഷ്ടമില്ലത്രേ. സ്വാഭാവികമായി സ്വായത്തമാക്കിയ ആംഗ്യഭാഷ തന്നെയാണ് പ്രിയം. അതിലൂടെ ആശയവിനിമയം നടത്താനാണ് ഇഷ്ടം. ശ്രവണസഹായികളെക്കാൾ കാര്യങ്ങൾ ആഴത്തിൽ മനസിലാക്കാൻ സാധിക്കുന്നത് ആംഗ്യഭാഷയിലൂടെയാണെന്നതാണ് വസ്തുത. ആംഗ്യ ഭാഷ അറിയാവുന്നവരെയും അതുപയോഗിക്കുന്നവരെയും അവർ വിശ്വാസത്തിലെടുക്കും. അല്ലാത്തവരെ അത്ര പോരാ.
ഒറ്റപ്പെടലുകൾ അവർ വെറുക്കുന്നു. കുടുംബജീവിതത്തിലും ഇതു പ്രകടം. ഭാര്യയും ഭർത്താവും ഒരേതരക്കാരായിരിക്കുന്നതാണ് നല്ലത്. തങ്ങളെപ്പോലുള്ളവർക്കൊപ്പമായിരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. അതിന് ഇവർക്കുവേണ്ടി വൃദ്ധമന്ദിരങ്ങൾ സ്ഥപിക്കണമെന്നും ഫാ. ബിജു ആഗ്രഹിക്കുന്നു. അത്തരം മന്ദിരങ്ങളിൽ പ്രായമായവർ “മിണ്ടിയും പറഞ്ഞും’’ ഇരിക്കുമല്ലോ.
ഭാരതത്തിൽ ശ്രവണവൈകല്യമുള്ളവർ 1.60 കോടിയുണ്ടെന്നാണ് കണക്ക്. ഇതിൽ ബഹുഭൂരിപക്ഷവും തങ്ങളെപ്പോലുള്ളവർ മാത്രമുള്ള ചെറുസംഘങ്ങളിൽ ഒതുങ്ങിക്കൂടുകയാണ്. അവരെ മുഖ്യധാരയിലെത്തിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഫാ. ബിജു ലോറൻസ് മൂലക്കര. അതിനുള്ള പിന്തുണയും എല്ലായിടത്തുനിന്നും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു.
ചിത്രങ്ങൾ: കെ.ജെ. ജോസ്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top