ഹൃദയങ്ങളിൽ കുടിയേറിയ ഗായിക
വിചിത്രമായ ചോദ്യമാണ്. വിഭജനകാലത്ത് നൂർ ജഹാൻ പാക്കിസ്ഥാനിലേക്കു പോയില്ലായിരുന്നെങ്കിൽ ലതാ മങ്കേഷ്കർ ഇത്ര പ്രശസ്തയായ പിന്നണിഗായിക ആകുമായിരുന്നോ? പലർക്കും പല ഉത്തരങ്ങളുണ്ടായിരിക്കാം. അല്ലെങ്കിൽ ഉത്തരമേയില്ലായിരിക്കാം. യാഥാർഥ്യത്തോട് അല്പമെങ്കിലും അടുത്തുനിൽക്കുന്ന ഉത്തരം പക്ഷേ, ഒരു മറുചോദ്യമാണ്- എന്തിനാണ് മെലഡിയുടെ ആ രാജ്ഞിമാരെ താരതമ്യം ചെയ്യുന്നത്?

നൂർ ജഹാന്‍റെ മരണശേഷം ലതാ മങ്കേഷ്കർ പറഞ്ഞ വാക്കുകൾ ഇവിടെ ചേർത്തുവായിക്കാം: "എല്ലാവർക്കും റോൾ മോഡലുകളുണ്ടാകും. എന്‍റെ റോൾ മോഡൽ നൂർ ജഹാനായിരുന്നു എന്നു സമ്മതിക്കുന്നതിൽ എനിക്കു മടിയൊന്നുമില്ല. അവരുടെ പാട്ടുകൾ കേട്ട്, ആ സ്വരം മനസിൽ ചേർത്താണ് ഞങ്ങൾ വളർന്നത്. സ്വരങ്ങൾക്കുമേൽ അപാരമായ നിയന്ത്രണമുണ്ടായിരുന്നു അവർക്ക്. ദൈവാനുഗ്രഹമുള്ള ഗായിക. എന്നെ സ്വന്തം സഹോദരിയെപ്പോലെ കരുതിയിരുന്ന അവർ കാണുന്പോഴെല്ലാം നെഞ്ചോടുചേർത്തുപിടിക്കുമായിരുന്നു. സംഗീതത്തിന്‍റെ ലോകത്ത് അവരുടെ മരണം വലിയ ശൂന്യതയാണുണ്ടാക്കിയത്... അതു നികത്താനാവില്ല'.

അന്പതുകളുടെ തുടക്കത്തിലെ ഒരഭിമുഖത്തിലും ലത പറഞ്ഞിരുന്നു- നൂർ ജഹാൻ തന്നെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ടെന്ന്. സംഗീത ചരിത്രകാരനായ രാജു ഭരതൻ ഓർമിക്കുന്നതാണിത്. പക്ഷേ, വലിയ ഗായികയായശേഷം, താൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ലത സ്വയം തിരുത്തുകയും ചെയ്തത്രേ. അതേസമയം തിരുത്താനാകാത്ത ഒരു സത്യമുണ്ട്. സിനിമയിലേക്കുള്ള ഓഡിഷനിൽ നൂർ ജഹാന്‍റെ ബുൽബുലോ മത് രോ യഹാ എന്ന പാട്ടാണ് ലതാ മങ്കേഷ്കർ പാടിയത്!

അല്ലാ രഖി വസായി

ആ പേരു പറഞ്ഞാൽ മിക്കവാറും ആർക്കുമറിയില്ല. ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിൽ കസുർ എന്ന സ്ഥലത്ത് 1925 സെപ്റ്റംബർ 21ന് ജനിച്ച അല്ലാ രഖിയാണ് പിന്നീട് ബേബി നൂർ ജഹാൻ ആയത്. സിനിമാരംഗത്ത് ഏറെക്കാലം മാഡം എന്നറിയപ്പെട്ട അവർ മലികാ-ഏ- തരന്നും (മെലഡിയുടെ റാണി) എന്ന പേരിൽ തിളങ്ങി. മികച്ച സംഗീതപാരന്പര്യമുള്ളതായിരുന്നു നൂർ ജഹാന്‍റെ കുടുംബം. ആറാം വയസിൽ ഉസ്താദ് ബഡേ ഗുലാം അലി ഖാന്‍റെ കീഴിൽ സംഗീത പഠനം തുടങ്ങി. പട്യാല ഘരാനയുടെ ശക്തമായ പാരന്പര്യം നൂർ ജഹാനു പകർന്നുകിട്ടി. തുംരിയും ദ്രുപദും ഘയാലും അഭ്യസിച്ചു. പ്രശസ്തനായ ഗുലാം അഹമ്മദ് ചിഷ്തിയുടെ ഗസലുകളും നാടൻ പാട്ടുകളുമായി ലാഹോറിലെ തിയറ്റർ രംഗത്തും നൂർ ജഹാൻ സാന്നിധ്യമറിയിച്ചു.

പാട്ടിനേക്കാൾ അഭിനയത്തോടായിരുന്നു ചെറുപ്പംമുതൽ താത്പര്യം. മുപ്പതുകളുടെ തുടക്കത്തിൽ സഹോദരിമാർക്കൊപ്പം കൽക്കട്ടയിലെത്തിയത് വഴിത്തിരിവായി. മുഖ്താർ ബീഗത്തിന്‍റെ സഹായത്തോടെ നൂർ ജഹാനു മുന്നിൽ കൂടുതൽ അവസരങ്ങൾ തുറന്നു. 1935ൽ പഞ്ചാബി സിനിമയിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തി. മൂന്നു വർഷംകൂടി കഴിഞ്ഞാണ് ഗായികയായി അരങ്ങേറിയത്. 1942ൽ സിനിമയിൽ നായികയായി. ഖാൻദാൻ എന്ന ആ ചിത്രം സംവിധാനം ചെയ്ത ഷൗക്കത്ത് ഹുസൈൻ റിസ്വി പിന്നീട് നൂർ ജഹാന്‍റെ ജീവിത പങ്കാളിയുമായി (ഇവർ പിന്നീട് വേർപിരിഞ്ഞു). അതിവേഗത്തിലായിരുന്നു നൂർ ജഹാന്‍റെ കരിയർ ഗ്രാഫ് ഉയർന്നത്. പഞ്ചാബിൽനിന്ന് താരോദയം എന്ന രീതിയിൽ പരസ്യങ്ങൾ പോലുമെത്തി. ഖാൻദാൻ ഗംഭീര വിജയമായതിനെത്തുടർന്ന് നൂർ ജഹാൻ ബോംബെയിലേക്കു താമസം മാറ്റി. നായികയായും ഗായികയായും ആദ്യം കേൾക്കുന്ന പേര് നൂർ ജഹാൻ എന്നായിത്തുടങ്ങി.

അനന്യം ആലാപനം

ആരാണു പാടുന്നതെന്ന് രണ്ടാമതൊരു സംശയത്തിനിടയില്ലാത്തവിധം അനന്യമായിരുന്നു നൂർ ജഹാന്‍റെ ആലാപനം. എത്ര ചെറിയ പാട്ടുകളുമാകട്ടെ, അവരുടെ കൈയൊപ്പ് അതിൽ പതിഞ്ഞിരിക്കും. ദോസ്ത് എന്ന ചിത്രത്തിലെ ബദ്നാം മൊഹബ്ബത്ത് കോൻ കരേ എന്ന പാട്ട് ഉദാഹരണം. കഷ്ടിച്ച് രണ്ടേമുക്കാൽ മിനിറ്റേയുള്ളൂ അത്. അനായാസം ബാഗേശ്രീ രാഗച്ഛായയും കൊണ്ടുവന്നു നൂർ ജഹാൻ തന്‍റെ ആലാപനത്തിലൂടെ. ബഡീ മാ എന്ന ചിത്രത്തിലെ ആ ഇൻതെസാർ ഹേ തേരാ എന്ന പാട്ടിനു നൽകിയ ഭാവപൂർണിമയും ശ്രദ്ധേയം. സംഗീതത്തെ സംബന്ധിച്ച് സുതാര്യമായിരുന്നു അവരുടെ ശബ്ദമെന്ന് നിരൂപകർ എഴുതി. ഓരോ വാക്കിന്‍റെ ഉച്ഛാരണത്തിലും ഭാവം തെളിഞ്ഞുനിൽക്കുന്നതു കാണാം.

തേരീ യാദ് ആയി (ലാൽ ഹവേലി), തും ഹംകോ ഭുലാ ബൈഠേ ഹോ (ബഡീ മാ), ആന്ധിയാ ഗം കി യുൻ ചലീ (സീനത്ത്), ഉഡ് ജാ പഞ്ജീ ഉഡ് ജാ (ഖാൻദാൻ), ജവാ ഹേ മൊഹബ്ബത് (അൻമോൽ ഘഡി), ബൈഠീ ഹു കർകേ യാദ് (വില്ലേജ് ഗേൾ) തുടങ്ങിയ പാട്ടുകളിലെല്ലാം അവരുടെ ആലാപനത്തിന്‍റെ ആകർഷണീയത തെളിഞ്ഞു. ഒപ്പം പാടുന്നയാളേക്കാൾ എത്ര ഉന്നത നിലവാരമാണ് നൂർ ജഹാൻ പ്രകടിപ്പിക്കുന്നതെന്ന് ചില യുഗ്മഗാനങ്ങൾ ശ്രദ്ധിച്ചാൽ അറിയാം.
പാട്ടിൽ സംഗീതത്തിലുപരിയുള്ള ശബ്ദങ്ങളും നൂർ ജഹാൻ അത്യന്തം സൂക്ഷ്മതയോടെ പ്രയോഗിച്ചു. തേങ്ങൽ, കരച്ചിൽ, ചുമ പോലുള്ള സന്ദർഭങ്ങൾ ഉദാഹരണം. ജുഗ്നൂ എന്ന ചിത്രത്തിലെ ഹമേ തോ ഷാമേ ഗംമേ എന്ന പാട്ടു കേൾക്കൂ. അതിന്‍റെ ഭാവം കേൾവിക്കാരിലേക്കു പകരുന്നതെങ്ങനെ എന്നു വ്യക്തമാകും.

1947ൽ വിഭജനകാലത്ത് പാക്കിസ്ഥാനിലേക്കു മാറാൻ നൂർ ജഹാനും ഷൗക്കത്ത് ഹുസൈനും തീരുമാനിച്ചു. ബോംബെ വിട്ട് അവർ കറാച്ചിയിലെത്തി. അഭിനയത്തിലൂടെയും പാട്ടിലൂടെയും അവർ ആ രാജ്യത്തിന്‍റെ ഹൃദയത്തിൽ തന്നെയാണ് കുടിയേറിയത്. സിനിമയ്ക്കു പുറമേ മെഹ്ഫിലുകൾകൊണ്ട് അവർ ആരാധകരെ ആനന്ദത്തിന്‍റെ മഴകൊള്ളിച്ചു. പാക്കിസ്ഥാൻ ഗവണ്‍മെന്‍റ് പരമോന്നത ബഹുമതികൾ നൽകി അവരെ ആദരിക്കുകയും ചെയ്തു.

ഇന്ത്യയിലെ സംസാരിക്കുന്ന ചിത്രങ്ങളുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1982ൽ നൂർ ജഹാൻ ഡൽഹിയും ബോംബെയും സന്ദർശിച്ചു. സിനിമയിലെയും സംഗീതരംഗത്തെയും എല്ലാ സുഹൃത്തുക്കളെയും അവർ കണ്ടുമുട്ടി.

1986 മുതൽ ഹൃദ്രോഗം നൂർ ജഹാനെ അലട്ടിയിരുന്നു. ബൈപാസ് സർജറിക്കും അവർ വിധേയയായി. 2000 ഡിസംബർ 23ന് പുണ്യദിനമായി കണക്കാക്കുന്ന റംസാന്‍റെ ഇരുപത്തേഴാം രാവിൽ അവർ ഈ ലോകത്തോടു വിടപറഞ്ഞു. നാലു ലക്ഷത്തിലേറെപ്പേർ മെലഡിയുടെ രാജ്ഞിക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തി. കറാച്ചിയിൽ സൗദി സ്ഥാനപതി കാര്യാലയത്തിനു സമീപം ഗിസ്രിയിലാണ് അവർ അന്ത്യവിശ്രമം കൊള്ളുന്നത്.

ഹരിപ്രസാദ്