National
ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദര ജില്ലയിൽ മുതലയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. ദേവ് നദിയിൽ വെള്ളം കുടിക്കാനെത്തിയ മിഥുൻ മഹേഷ്ഭായ് വാസവ (22) യാണ് മരിച്ചത്.
കന്നുകാലികളെ മേയ്ക്കുന്നതിനിടെയിലാണ് മിഥുൻ നദിക്കരയിൽ വെള്ളം കുടിക്കാൻ എത്തിയത്. ഏകദേശം 12 അടിയോളം നീളമുള്ള മുതല മിഥുന്റെ നേരെ ചാടിവീഴുകയും വെള്ളത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്തു. യുവാവിന്റെ വായിൽ പിടിച്ച് മുതല മണിക്കൂറുകളോളം വെള്ളത്തിലൂടെ നീന്തി.
വാഗോഡിയ പോലീസ്, വനം വകുപ്പ്, അഗ്നിശമന സേന എന്നിവയിലെ സംഘങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും മുതലയുടെ വലിപ്പവും നദിയിലെ കലങ്ങിയ വെള്ളം തടസമായി. രക്ഷാപ്രവർത്തകർ അടുത്തെത്തുന്പോഴെല്ലാം മുതല ആഴങ്ങളിലേയ്ക്ക് മുങ്ങുകയായിരുന്നു. മിഥുന്റെ മൃതദേഹം കണ്ടെത്തിയിട്ടില്ല.
വഡോദരയ്ക്ക് ചുറ്റുമുള്ള നദികളിൽ മതലകളുടെ എണ്ണം കൂടുതലാണ്. നദിക്കരയിൽ പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.
National
ന്യൂഡൽഹി: ഡൽഹിയിലെ ദാബ്രിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ജാർഖണ്ഡ് സ്വദേശി രാജ്കുമാർ (25) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഏഴരയോടെയാണ് സംഭവം.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. രാജ്കുമാറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷക്കാനായില്ല.
അപകടത്തിൽപ്പെട്ട കാർ ദാബ്രി സ്വദേശിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഡ്രൈവർ നിലവിൽ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ പേലീസ് കേസെടുത്തു. പ്രതിയെ പിടികൂടാനുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: മുംബൈയിലെ മറൈൻ ഡ്രൈവിൽ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് കാൽനടയാത്രികൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. എൻ. എസ്. റോഡിലെ പാഴ്സി ജിംഖാന ജംഗ്ഷൻ സിഗ്നലിന് സമീപമാണ് അപകടം.
കാൽനടയാത്രികൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമിതവേഗത്തിലെത്തിയ ബൈക്ക് സിഗ്നൽ ലംഘിച്ചതാണ് അപകടത്തിന് കാരണം. ബൈക്ക് ഓടിച്ച യുവാവും യുവതിയും അപകടത്തിൽ മരണമടഞ്ഞു.
സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് മൂന്ന് പേരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം : ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലറ പുലിപ്പാറ കോണത്തു വീട്ടിൽ നിസാർ (43) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ കല്ലറ മരുതമൺ ജംഗ്ഷനിലായിരുന്നു അപകടം. വെമ്പായത്തുള്ള ഭാര്യ വീട്ടിലേക്ക് പോകുമ്പോൾ നിസാർ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ നിസാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. സംസ്കാരം നടത്തി.
ഭാര്യ: ഷംല. മക്കൾ: ഫർഹാന, ഫിർദൗസ്, അറഫ.
Kerala
മലപ്പുറം: കുളത്തിൽ കുളിക്കാനിറങ്ങിയ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു. ഞായറാഴ്ച വൈകുന്നേരം മലപ്പുറം പറപ്പൂരിലുണ്ടായ സംഭവത്തിൽ സൈനബ (50), ഫാത്തിമ (16), ആഷിഖ് (22) എന്നിവരാണ് മരിച്ചത്.
പറപ്പൂർ പഞ്ചായത്തിലെ താഴേക്കാട്ടുകുളത്തെ കുളത്തിലാണ് ദുരന്തമുണ്ടായത്. ഒരാളുടെ മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മറ്റ് രണ്ട് മൃതദേഹങ്ങൾക്കൂടി കണ്ടെത്തിയത്.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
കാസർഗോഡ്: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ തട്ടി കർണാടക സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് കാസർഗോഡ് റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ കുടക് സ്വദേശി രാജേഷ് (35) ആണ് മരിച്ചത്.
മംഗലാപുരം - കോയമ്പത്തൂർ ഇന്റർസിറ്റി യാത്രക്കാരൻ ആയിരുന്നു രാജേഷ്. ട്രെയിനിൽ നിന്നും ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു.
അപകടത്തിൽ യുവാവിന്റെ ശരീരത്തിന്റെ ഒരു ഭാഗം ഗുഡ്സ് ട്രെയിനിൽ കുടുങ്ങി. തുടർന്ന് കുമ്പള സ്റ്റേഷനിൽ ട്രെയിൻ നിർത്തിയാണ് ശരീരഭാഗം കണ്ടെത്തിയത്.
മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അധികൃതർ പറഞ്ഞു.
Kerala
തിരുവനന്തപുരം: സ്ഥാനാർഥി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജസ്റ്റിൻ ഫ്രാൻസിസിന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
പ്രചാരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശനിയാഴ്ച രാത്രി ഞാറവിള - കരയടിവിള റോഡിലായിരുന്നു അപകടം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു.
മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പായിമ്പാടത്തെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ചു. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രി കുഴഞ്ഞുവീണു മരിച്ചിരുന്നു. ഈ രണ്ടു വാർഡുകളിലെയും തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും.
Kerala
എടക്കര: കടുവയുടെ ആക്രമണത്തിൽ ചരിഞ്ഞ കാട്ടാനയുടെ ജഡം കണ്ടെത്തി. നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ മരുത ഓടപ്പൊട്ടി വനത്തിലാണ് ജഡം കണ്ടെത്തിയത്.
പത്ത് വയസുള്ള പിടിയാനയാണ് ചരിഞ്ഞതെന്നും ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് അധികൃതർ പറഞ്ഞു. തുമ്പിക്കൈയുടെ മുക്കാല്‍ ഭാഗവും കടുവ ഭക്ഷിച്ച നിലയിലാണ്. ആനയുടെ വയറ്റിലും പിന്‍ഭാഗത്തും മാരകമായ മുറിവുകളുണ്ട്.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഞായറാഴ്ച നടത്തും. വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷെരീഫ് പനോലന്, നെല്ലിക്കുത്ത് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മണിലാല്‍ പെരിഞ്ചീരി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി. ജനാര്ദനന് എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
Kerala
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പയ്യോളി തുറയൂർ ചൂരക്കാട് വയൽ നെടുങ്കുനി താഴത്ത് സരസു (58) ആണ് മരിച്ചത്.
ഒരു മാസമായി സരസു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: ചന്ദ്രൻ. മകൻ: നിധിൻ. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വദേശിയായ ഒരാളടക്കം രണ്ടു പേർ കൂടി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്.
17 പേരാണ് ഇതുവരെ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിൽ ആറു പേർ മരണത്തിന് കീഴടങ്ങി.
National
ന്യൂഡൽഹി/ കണ്ണൂർ : എസ്ഐആർ ജോലി സമ്മർദത്തെ തുടർന്ന് രാജസ്ഥാനിലും ബിഎൽഒ ജീവനൊടുക്കി. ജയ്പൂരിലെ നഹ്രി കാ ബാസിലെ സർക്കാർ സ്കൂളിലെ ജീവനക്കാരനായ മുകേഷ് ജാംഗിഡ് (45) ആണ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്.
മുകേഷിന്റെ മൃതദേഹം ബിന്ദായക റെയിൽവേ ക്രോസിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്. ജോലി സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ സസ്പെൻഡു ചെയ്യുമെന്ന് സൂപ്പർവൈസർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മുകേഷിന്റെ ബന്ധുക്കൾ പറഞ്ഞു.
ജോലി സമ്മർദ്ദമുണ്ടെന്ന് കാണിച്ച് മുകേഷ് എഴുതി കത്തും പോലീസിനു ലഭിച്ചു. മുകേഷിന്റെ മരണത്തിനു പിന്നാലെ ജോലി സമ്മർദം ആരോപിച്ച് നിരവധി ബിഎൽഒമാർ രംഗത്തെത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം കോൽക്കത്തയിൽ എസ്ഐആർ ജോലിയുമായി ബന്ധപ്പെട്ടുള്ള സമ്മർദത്തെ തുടർന്ന് ബിഎൽഒ കുഴഞ്ഞു വീണു. വേളാങ്കട്ടയിലെ സ്കൂൾ അധ്യാപകനായ അനിമേഷ് നന്തിയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്ന് ഡോക്ടർമാർ പറഞ്ഞു.
അടിയന്തരമായി കൂടുതൽ ആളുകളെ ജോലിക്ക് നിയമിക്കണമെന്ന് ബിഎൽഒ യൂണിറ്റ് മഞ്ച് ആവശ്യപ്പെട്ടു. എസ്ഐആർമായി ബന്ധപ്പെട്ട് ബിഎൽഒമാരെ ബലിയാടാക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എസ്ഐആറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ചൊവ്വാഴ്ച കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ യോഗം ചേരും.
ജോലി സമ്മർദത്തെ തുടർന്ന് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ബൂത്ത് ലെവൽ ഓഫീസറും കണ്ണൂർ സ്വദേശിയുമായ അനീഷ് ജോർജിന്റെ മൃതദേഹം സംസ്കരിച്ചു. മദുസൂദനൻ എംഎൽഎ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, സിപിഎം നേതാവ് ഇ.പി. ജയരാജൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
International
വാഷിംഗ്ടൺ: മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ഡിക് ചിനി (റിച്ചാർഡ് ബ്രൂസ് ചിനി, 84) അന്തരിച്ചു. ജോർജ് ഡബ്ല്യൂ ബുഷ് പ്രസിഡന്റായിരുന്ന കാലത്ത് (2001 മുതൽ 2009) അദ്ദേഹം വൈസ് പ്രസിഡന്റായിരുന്നു
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റായാണ് ഡിക് ചിനി അറിയപ്പെടുന്നത്. അഫ്ഗാൻ യുദ്ധവും ഇറാഖ് അധിനിവേശവും ഡിക് ചെനിയുടെ തലയിലുദിച്ച പദ്ധതിയായിരുന്നുവെന്നാണ് വിലയിരുത്തൽ.
2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ശേഷം യുഎസിന്റെ അഫ്ഗാൻ ആക്രമണത്തിന് പിന്നിൽ സുപ്രധാന പങ്കുവഹിച്ചതും ഇദ്ദേഹമായിരുന്നു. റിപ്പബ്ലിക്കൻ നേതാവായിരുന്ന ഡിക് ചിനി അവസാന കാലത്ത് ട്രംപിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.