Kerala
കണ്ണൂർ: കർണാടകയിലും ആറളം വനാന്തർ ഭാഗങ്ങളിലും ആറളം, ചെറുപുഴ, ഉളിക്കൽ പഞ്ചായത്തുകളിലും ഉരുൾപൊട്ടി. പുഴയിലെ ഒഴുക്കിൽപെട്ട് ചെറുപുഴയിലും പേരാവൂരിലു മായി രണ്ടു പേരെ കാണാതായി.
ചെറുപുഴയിൽ തുരുത്തിൽ പെട്ടയാളെ റാഫ്റ്റിൽ രക്ഷിച്ചുകൊണ്ടു വരുന്നതിനിടെ രക്ഷാപ്രവർത്തകൻ രാജേഷ് കാര്യങ്കോട് പുഴയിലെ ഒഴുക്കിൽപെട്ട് കാണാതാവുകയായിരുന്നു. പേരാവൂർ തൊണ്ടിയിൽ പുഴയിലൂടെ ഒഴുകിവന്ന തേങ്ങ എടുക്കാൻ പോയ കൊട്ടംചുരം സ്വദേശി വയൽപീടിക ഹനീഫയെയുമാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.
ചെറുപുഴ ജോസ്ഗിരിയിൽനിന്നു രാജഗിരിയിലേക്ക് ബൈക്കിൽ വരികയായിരുന്നയാൾ മലവെള്ളപ്പാച്ചിലിൽ ബൈക്ക് സഹിതം ഒഴുകിപ്പോയെങ്കിലും രക്ഷപ്പെടുത്തി. മറ്റത്താനിക്കൽ സണ്ണിയാണ് ഒഴുക്കിൽപ്പെട്ടത്. പരിക്കേറ്റ സണ്ണിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാര്യങ്കോട് പുഴയിലെ ശക്തമായ ഒഴുക്കിനെത്തുടർന്ന് കോലുവള്ളി കമ്പിപ്പാലം, മീന്തുള്ളയിലെ കോൺക്രീറ്റ് നടപ്പാലം, രാജഗിരി ഉന്നതിയിലേക്കുള്ള മുളപ്പാലം എന്നിവ ഒലിച്ചുപോയി. കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം പാതയിലെ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു.
അപകടസാധ്യതയെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. നെടുംപൊയിൽ ചുരം പാതയിൽ ഏലപ്പീടികയിലെ വെള്ളച്ചാട്ടം റോഡിലേക്ക് പരന്നൊഴുകി. മഴ ശക്തമായതിനെത്തുടർന്ന് പഴശി റിസർവോയറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി 15 ഷട്ടറുകളും നാലുമീറ്ററാക്കി ഉയർത്തി.
മലവെള്ളപ്പാച്ചിലിലും കാര്യങ്കോട് പുഴ, കക്കുവ, ചീങ്കണ്ണി, പേരട്ട പുഴകൾ കവിഞ്ഞു. ആറളം പുനരധിവാസമേഖലയിലെ 13 ,11,13/55 ബ്ലോക്കുകളിൽ വെള്ളം കയറി 45ഓളം കുടുംബങ്ങളെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തനമാരംഭിച്ചു.
മന്ത്രി സണ്ണി ജോസഫ് മഴക്കെടുതി അതിജീവിക്കാനുള്ള ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് നേതൃത്വം നൽകിവരികയാണ്.
District News
തിരുവല്ലം: പാച്ചല്ലൂര്‍ പൊഴിക്കരയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. തിരുവല്ലം ഇടയാര്‍ കിളിയന്‍ മുടമ്പന് വീട്ടില്‍ നിസാമിന്റെ മകന് ഷഹിന്‍ (22) നെ ആണ് കാണാതായത്.
ഇന്നലെ വൈകുന്നേരം 3.40 ഓടുകൂടിയായിരുന്നു സംഭവം. വൈകുന്നേരം 11 പേരടങ്ങുന്ന യുവാക്കളുടെ സംഘമായിരുന്നു പൊഴിക്കരയില്‍ എത്തിയത്. അപകടം പതിയിരിക്കുന്ന കടലും ആറും ചേരുന്ന സ്ഥലത്തിന് സമീപത്തായി ആറിലായിരുന്നു യുവാക്കള്‍ കുളിക്കാന്‍ ഇറങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
സുഹൃത്തുക്കള്‍ക്കൊപ്പം അടിയൊഴുക്കുളള പൊഴിയില്‍ കുളിക്കവേയാണ് ഷഹിനെ കാണാതായത്.
യുവാക്കളുടെ നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തി തെരച്ചില്‍ നടത്തിയെങ്കിലും ഷഹിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് തിരുവല്ലം പോലീസും പൂന്തുറ പോലീസും വിഴിഞ്ഞത്തുനിന്നും കോസ്റ്റല്‍ പോലീസും ഉടന്‍ തന്നെ സ്ഥലത്തെത്തി വൈകുന്നരം ആറു മണിവരെ തെരച്ചില്‍ നടത്തിയെങ്കിലും ഷഹിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തിരുവല്ലം പോലീസ് കേസെടുത്തു.
Kerala
ചെങ്ങന്നൂർ: പമ്പാനദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിംഗ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.
ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനിയറിംഗ് കോളജ് രണ്ടാം വർഷ വിദ്യാർഥി മണിമല കറിക്കാട്ടൂർ വയലിൽ ജയപ്രകാശിന്റെ മകൻ ജോയൽ ആന്റണി പ്രകാശി (20)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
വെള്ളിയാഴ് വൈകിട്ട് ആറോടെ പമ്പാ നദിയിൽ മംഗലം പാറക്കടവിൽ മൂന്നു സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ജോയൽ നീന്തുന്നതിനിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.
ചെങ്ങന്നൂർ ഫയർ ഫോഴ്സ് സ്കൂബാ- പോലീസ് സംഘങ്ങൾ നാട്ടുകാരുടെ സഹായത്തോടെ രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ജോയലിനെ കണ്ടെത്താനായില്ല. ശനിയാഴ്ച വീണ്ടും നടത്തിയ തിരച്ചലിൽ രാവിലെ പത്തരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
National
ലക്നോ: ഉത്തർപ്രദേശിലെ ഹമിർപൂരിൽ ഒൻപത് പേരുമായി പോയ വഞ്ചി യമുനാ നദിയിൽ മുങ്ങി ആറ് പേരെ കാണാതായി. ഘാട്ടംപൂരിൽ നിന്ന് വരികയായിരുന്ന വഞ്ചിയാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
അപകടവിവരം അറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വഞ്ചി മറിഞ്ഞതല്ലെന്നും തനിയെ നദിയിൽ താഴ്ന്നുപോവുകയായിരുന്നുവെന്നും രക്ഷപ്പെട്ടവർ പറഞ്ഞു.
നീന്തൽ അറിയാവുന്നവരാണ് രക്ഷപ്പെട്ടതെന്നും മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ പറഞ്ഞു. കാണാതായവരിൽ അഞ്ച് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു. അഞ്ചിനും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് കാണാതായത്. തിരച്ചിൽ തുടരുകയാണ്.
Kerala
കൊച്ചി: വോട്ടെണ്ണാൻ മിനിറ്റുകൾ ബാക്കി നിൽക്കെ കളമശേരി മണ്ഡലത്തിന്റെ സ്ട്രോംഗ് റൂം കീ കാണാനില്ല. ഇതുവരെ സ്ട്രോംഗ് റൂം തുറക്കാൻ ആയിട്ടില്ല. പൂട്ട് തല്ലിപ്പൊളിക്കാനൊരുങ്ങിയിരിക്കുകയാണ് ഉദ്യോഗസ്ഥർ.
കേരള രാഷ്ട്രീയത്തിൽ കേട്ടുകേൾവിയില്ലാത്ത രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയിലെ പി.രാജീവ് അടക്കം മത്സരിക്കുന്ന മണ്ഡലമാണ് കളമശേരി. അതേസമയം കളമശ്ശേരി പോസ്റ്റൽ ബാലറ്റ് പുറത്തേക്ക് എത്തിച്ചു.
പോസ്റ്റൽ വോട്ടുകൾ സൂക്ഷിച്ച മുറിയും മറ്റൊരു മുറിയും തുറന്നിട്ടുണ്ട്. എന്നാൽ ഇനി പ്രധാനപ്പെട്ട ഒരു മുറി കൂടെയാണ് തുറക്കാനുള്ളത്.
National
കോൽക്കത്ത: പശ്ചിമബംഗാളിലെ ഗാരിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. സൗമിക് ദാസിന്റെ ഭാര്യ ഇനാക്ഷി ദാസ് (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ സൗമിക് ഒളിവിലാണ്.
ഞായറാഴ്ച രാവിലെ വീട്ടുജോലിക്കാരി സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരുടെയും എട്ട് വയസുള്ള രോഗബാധിതനായ മകൻ അടുത്ത മുറിയിൽ ഉണ്ടായിരുന്നു.
ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും പോസ്റ്റ്മോർട്ടത്തിന് ശേഷം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. ആക്രമിയെ ഇനാക്ഷി പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തലക്കടിയേറ്റതെന്ന് പോലീസ് സംശയിക്കുന്നു.
ഒളിവിൽ പോയ സൗമികിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
ബംഗളൂരു: ട്രക്കിംഗിനിടെ കുടകിലെ കൊടും വനത്തില്‍ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ. ആരോഗ്യപ്രശ്നങ്ങളില്ലെന്നും തന്നെ കണ്ടെത്താനും രക്ഷിക്കാനും ഒപ്പം നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും ശരണ്യ പറഞ്ഞു. വനത്തിലൂടെ നടന്നുവരുന്നതിനിടെ ഒരു ഇറക്കത്തിന് മുകളിലും താഴെയുമായി തന്റെ കൂടെയുള്ളവര്‍ നില്ക്കുന്നതായി കണ്ടിരുന്നു.
എന്നാല്‍ ഒരു വളവ് തിരിഞ്ഞ് നോക്കിയപ്പോള്‍ മുകളിലുള്ളവരേയും താഴെയുള്ളവരേയും കാണാതെയായി. ഇതോടെ വഴി തെറ്റിയെന്ന് ബോധ്യമായി. തുടർന്ന് നടന്ന് ചെന്നത് കൊടുംവനത്തിലാണ്. പിന്നീട് സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫായി പോയി. ഒരു കുപ്പി വെള്ളം മാത്രമായിരുന്നു കൈയിലുണ്ടായിരുന്നത്.
ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് ഡ്രോണിന് ദൃശ്യമാകുന്ന സ്ഥലത്താണ് നിന്നിരുന്നതെന്നും ശരണ്യ പറഞ്ഞു. വനമേഖലയില്‍ നിന്ന് പുറത്തെത്തിച്ച ശരണ്യയെ തൊട്ടടുത്തുള്ള കാക്കബെ ഗ്രാമത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുമെന്ന് അധികൃതർ പറഞ്ഞു.
കൊച്ചിയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിയായ ശരണ്യയെ കഴിഞ്ഞ രണ്ടിനാണ് കാണാതായത്. നാല് ദിവസമായി ശരണ്യയ്ക്കായുള്ള തെരച്ചിൽ നടക്കുകയായിരുന്നു. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയതായിരുന്നു ശരണ്യ.
District News
പൂന്തുറ: നങ്കൂരമിട്ടിരുന്ന വള്ളത്തില്‍ കയറുന്നതിനായി നീന്തിപ്പോകവേ തിരയില്‍പ്പെട്ട് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ രണ്ടാം ദിവസവും കണ്ടെത്താന്‍ കഴിഞ്ഞില്ല. പൂന്തുറ ന്യൂകോളനി ടി.സി - 47 /117-ല്‍ ജോസഫിനെ (53) ആണ് കാണാതായത്. പൂന്തുറ സെന്റ് തോമസ് പള്ളിക്കു മുന്നിലുള്ള കടലിലാണ് ജോസഫിനെ കാണാതായത്.
ഞായറാഴ്ച ഉച്ചയ്ക്ക് 1.40 ഓടുകൂടിയായിരുന്നു അപകടം. മീന്‍ പിടിക്കാനായി കരയില്‍നിന്നും ഏകദേശം 45 മീറ്ററോളം അകലെ നങ്കൂരമിട്ടിരുന്ന വള്ളത്തിലേയ്ക്ക് കയറുന്നതിനായി നീന്തി പോകവേ ശക്തമായ തിരയില്‍പ്പെട്ട് ജോസഫ് മുങ്ങിത്താഴുകയായിരുന്നു. സംഭവം നടന്നയുടന്‍തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ജോസഫിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്നു വിഴിഞ്ഞം കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റ് അധികൃതരുമെത്തി ഏറേനേരം തെരച്ചില്‍ നടത്തി. വെളിച്ചക്കുറവ് കാരണം ഞായറാഴ്ച വൈകി തെരച്ചില്‍ നിർത്തി. ഇന്നലെ രാവിലെ പുനരാരംഭിച്ച തെരച്ചില്‍ വൈകുന്നേ രം വരെ തുടർന്നതായി വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിക്ക് വേണ്ടിയുള്ള തിരച്ചിൽ നാലാം ദിനം.
കാലിഫോർണിയ ബെർക്ക്ലി സർവകലാശാലയിൽ കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എൻജിയറിംഗ് വിദ്യാർഥിയായ കർണാടക സ്വദേശി സാകേത് ശ്രീനിവാസയ്യ(22)യെയാണ് ഫെബ്രുവരി ഒൻപത് മുതൽ കാണാതായത്.
കോളജ് കാമ്പസിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് സാകേതിനെ അവസാനമായി കണ്ടത്. തിരിച്ചിലിൽ സാകേതിന്റെ പാസ്പോർട്ടും ലാപ്ടോപ്പും അടങ്ങിയ ബാഗുകൾ റീജിയണൽ പാർക്കിന് സമീപത്ത് നിന്നും കാമ്പസിന് സമീപത്തുനിന്നുമായി കണ്ടെത്തി.
വിഷയത്തിൽ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്. അൻസ തടാകവും ചുറ്റുമുള്ള ബെർക്ക്ലി ഹിൽസ് പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
മദ്രാസ് ഐഐടിയിലെ പൂർവ വിദ്യാർഥിയാണ് സാകേത് ശ്രീനിവാസയ്യ.
Kerala
പാലക്കാട്: ചിറ്റൂരിൽ നാലു വയസുകാരനെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇരവങ്കാട് സ്വദേശി മുഹമ്മദ് അനസിന്റെയും സൗഹിദയുടെയും മകനായ സുഹാനെയാണ് ശനിയാഴ്ച രാവിലെ മുതൽ കാണാതായത്.
അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെത്തിയ പോലീസ് നായ മണം പിടിച്ച് വീടിന് സമീപത്തെ ഒരു കുളത്തിന് അരികിൽ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുളത്തിലും സമീപപ്രദേശങ്ങളിലും ഫയർഫോഴ്സ് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
രാത്രി വൈകിയതിനാൽ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചെന്നും ഞായറാഴ്ച പുലർച്ചെ തെരച്ചിൽ ആരംഭിക്കുമെന്നും ഫയർഫോഴ്സ് അറിയിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി സഹോദരനുമായി വഴക്കുണ്ടാക്കി ഇറങ്ങിപ്പോയതാണെന്ന് പോലീസിനു വിവരം ലഭിച്ചു.
കുട്ടിയെ ഉച്ചയ്ക്ക് 12ന് വീടിനടുത്തുള്ള ഇടവഴിയിൽ വച്ച് ഒരാൾ കണ്ടിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. സമീപത്തെ രണ്ട് വീടുകൾ അല്ലാതെ സുഹാന് മറ്റ് വീടുകൾ പരിചയമില്ല.
അധികം ദൂരത്തേക്ക് പോകാൻ സാധ്യതയില്ലെന്നും വീടിന്റെ പരിസരത്തുതന്നെ കുട്ടി ഉണ്ടാകുമെന്നുമാണ് പോലീസിന്റെ നിഗമനം. വീടും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പോലീസ് പരിശോധന നടത്തുന്നത്.
National
മുംബൈ: മുംബൈയിൽ നിന്നും കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവ്. കഴിഞ്ഞ 36 ദിവസത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത 82 കുട്ടികളെ കാണാതായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മുംബൈയിൽ നിന്ന് 93 പെൺകുട്ടികൾ ഉൾപ്പെടെ 145 കുട്ടികളെ കാണാതായതായി പോലീസ് രേഖകൾ വ്യക്തമാക്കുന്നു.
നവംബർ ഒന്നിനും ഡിസംബർ ആറിനും ഇടയിൽ രജിസ്റ്റർ ചെയ്ത 82 കേസുകളിൽ, കാണാതായവരിൽ കൂടുതലും പ്രായപൂർത്തിയാകാത്തവരാണ്. ഇതിൽ 41 പെൺകുട്ടികളും 18 വയസ് വരെ പ്രായമുള്ള 13 ആൺകുട്ടികളും ഉൾപ്പെടുന്നു.
ഈ കാലയളവിൽ കാണാതായവരിൽ അഞ്ച് വയസ് വരെ പ്രായമുള്ള പെൺകുട്ടികളും 11 വയസ് വരെ പ്രായമുള്ള ആൺകുട്ടികളും ഉൾപ്പെടുന്നു.
കുർള വില്ലേജ്, വക്കോള, പവായ്, മാൽവാനി, സക്കിനാക്ക തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി പോലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരോധാനങ്ങൾക്ക് പിന്നിലെ പ്രധാന കാരണം മനുഷ്യക്കടത്താണെന്ന് പോലീസ് സംശയിക്കുന്നു.
കാണാതായവരുടെ കണക്കുകൾ
ജൂൺ: 26 കുട്ടികൾ (എല്ലാവരും പെൺകുട്ടികൾ)
ജൂലൈ: 25 കുട്ടികൾ (15 ആൺകുട്ടികൾ, 10 പെൺകുട്ടികൾ)
ഓഗസ്റ്റ്: 19 കുട്ടികൾ (അഞ്ച് ആൺകുട്ടികൾ, 14 പെൺകുട്ടികൾ)
സെപ്റ്റംബർ: 21 കുട്ടികൾ (ആറ് ആൺകുട്ടികൾ, 15 പെൺകുട്ടികൾ)
ഒക്ടോബർ: 19 കുട്ടികൾ (12 ആൺകുട്ടികൾ, ഏഴ് പെൺകുട്ടികൾ)
നവംബർ: 24 കുട്ടികൾ (ഒൻപത് ആൺകുട്ടികൾ, 15 പെൺകുട്ടികൾ)
ഡിസംബർ (ഇതുവരെ): 11 കുട്ടികൾ (അഞ്ച് ആൺകുട്ടികൾ, ആറ് പെൺകുട്ടികൾ)
Kerala
കൊച്ചി: വൈപ്പിനില്‍ കടലില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസുകാരനെ കാണാനില്ല. ഫോര്‍ട്ട് കൊച്ചി സ്വദേശി മിഖായേലിനെയാണ് കാണാതായത്. പോലീസും ഫയര്‍ ഫോഴ്സും തെരച്ചില്‍ നടത്തുകയാണ്.
ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് മിഖായേല്‍ കടലില്‍ കുളിക്കാനിറങ്ങിയത്. ആകെ അഞ്ച് വിദ്യാര്‍ഥികളാണ് കടലില്‍ ഇറങ്ങിയത്.
ഇതില്‍ മൂന്നുപേര്‍ തിരയില്‍ അകപ്പെടുകയായിരുന്നു. അതില്‍ രണ്ടുപേരെ പിന്നീട് രക്ഷപ്പെടുത്തിയെങ്കിലും മിഖായേലിനെ ഈ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചില്ല.
National
ഭോപാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം നീല വീപ്പയ്ക്കുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. കൈകളും കാലുകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മധ്യപ്രദേശ് ദേവാസ് ജില്ലയിൽനിന്ന് കാണാതായ ലക്ഷിത ചൗധരി-22 യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഗർബ ആഘോഷ ചടങ്ങിൽ പങ്കെടുക്കുമ്പോൾ സ്ത്രീകൾ ധരിക്കുന്ന വേഷമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഒളിവിലായിരുന്ന യുവതിയുടെ സുഹൃത്ത് മനോജ് ചൗഹാൻ പോലീസിൽ കീഴടങ്ങി. മറ്റൊരാളുമായി അടുപ്പം കാണിച്ചതിനെ തുടർന്ന് ലക്ഷിതയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ മൊഴി നൽകി.
പ്രതിയായ മനോജിന്റെ വീട്ടിൽനിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് വീപ്പയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോളജിൽ പോകാനായി വീട്ടിൽനിന്നും ഇറങ്ങിയ ലക്ഷിത തിരികെ വരാത്തതിനെതുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
Kerala
മോസ്കോ: 49 പേരുമായി സഞ്ചരിച്ച റഷ്യന്‍ വിമാനം പറക്കലിനിടെ കാണാതായി. സൈബീരിയന്‍ കമ്പനിയായ അന്‍ഗാര എയര്‍ലൈന്‍സിന്റെ എഎൻ-24 എന്ന യാത്രാവിമാനമാണ് കാണാതായത്.
ചൈനീസ് അതിര്‍ത്തിക്ക് സമീപം റഷ്യയിലെ അമുര്‍ മേഖലയ്ക്ക് മുകളില്‍ വെച്ചാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതെന്ന് അധികൃതര്‍ അറിയിച്ചു. 43 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറ് ക്രൂ അംഗങ്ങളും വിമാനത്തിലുള്ളതായാണ് വിവരം.
ലക്ഷ്യസ്ഥാനത്തെത്താന്‍ കിലോമീറ്ററുകള്‍ മാത്രം ശേഷിക്കെയാണ് വിമാനം അപ്രത്യക്ഷമായത്. വിമാനം തകര്‍ന്നുവീണതാണോ എന്നതടക്കം പരിശോധിക്കുന്നുണ്ട്