Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Srilanka

കോട്ടകെട്ടി ദിനുഷ; കൊളംബോ ടെസ്റ്റ് സമനിലയിൽ, പരമ്പര ഇന്ത്യയ്ക്ക്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് സമനില. രണ്ടാം ഇന്നിംഗ്സിൽ ഫോളോ ഓൺ ചെയ്ത ലങ്ക അവസാന ദിവസം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 429 റൺസെടുത്തുനിൽക്കെ ഇരുടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-0ന് സ്വന്തമാക്കി.

ഇന്ത്യയുടെ വിജയപ്രതീക്ഷകൾക്ക് തിരിച്ചടിയായത് ശ്രീലങ്കൻ മധ്യനിര താരം സോനൽ ദിനുഷയുടെ ഉജ്ജ്വല ചെറുത്തുനിൽപ്പാണ്. രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ദിനുഷ 264 പന്തിൽ രണ്ട് സിക്സും എട്ട് ഫോറുമടക്കം 133 റൺസുമായി പുറത്താകാതെ നിന്നു.

നാലാം ദിവസം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 229 റൺസെന്ന നിലയിലായിരുന്നു ശ്രീലങ്ക. ഏഴ് റൺസുമായി സോനൽ ദിനുഷയും മൂന്ന് റൺസുമായി കേഷാര നുവാന്തയുമായിരുന്നു ക്രീസിൽ. അഞ്ചാം ദിവസം ഇരുവരും ചേർന്ന് ഇന്ത്യൻ ബൗളർമാരെ പ്രതിരോധിച്ചതോടെ മത്സരത്തിന്‍റെ ഗതി മാറി.

സ്കോർ 330ൽ നിൽക്കെ 46 റൺസെടുത്ത കേഷാര നുവാന്തയെ പുറത്താക്കിയെങ്കിലും പിന്നീട് എത്തിയ ബാറ്റർമാരെയും കൂട്ടുപിടിച്ച് ദിനുഷ ശക്തമായ ചെറുത്തുനിൽപ്പ് തുടർന്നു. ഇന്ത്യൻ പേസർമാരും സ്പിന്നർമാരും പല തന്ത്രങ്ങളും പരീക്ഷിച്ചെങ്കിലും ദിനുഷയെ പുറത്താക്കാനായില്ല. വാലറ്റത്ത് ലാഹിരു കുമാരയുടെ (90 പന്തില്‍ 2) പ്രകടനം നിര്‍ണായകമായി. 

ആദ്യ ഇന്നിംഗ്‌സിലും ദിനുഷ (103) സെഞ്ചുറി നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ, മാനവ് സുതര്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 503നെതിരെ ശ്രീലങ്ക 290ന് എല്ലാവരും പുറത്താവുകയായിരുന്നു. 

Sports

ഇന്ത്യയെ എറിഞ്ഞിട്ടു; ലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം

ഗോൾ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 193 റൺസിന് പുറത്തായി. 66 റൺസെടുത്ത ഋഷഭ് പന്താണ് ടോപ്സ്കോറർ. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 462 റൺസിനെതിരെ ശ്രീലങ്ക 284 റൺസിന് പുറത്തായിരുന്നു.

ഇതോടെ 178 റൺസിന്‍റെ ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചത്. നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ യശസ്വി ജയ്സ്വാളിന്‍റെ (പൂജ്യം) വിക്കറ്റ് നഷ്ടമായി. തുടർന്ന് കെ.എൽ. രാഹുലും ദേവ്ദത്ത് പടിക്കലും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയി. രണ്ടാം വിക്കറ്റിൽ 65 റൺസ് കൂട്ടിച്ചേർത്തതിന് പിന്നാലെ രാഹുൽ 35 റൺസിന് പുറത്തായി.

പിന്നാലെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും മടങ്ങി. എട്ട് റൺസായിരുന്നു ഗില്ലിന്‍റെ സമ്പാദ്യം. നാലാം വിക്കറ്റിൽ പടിക്കലും ഋഷഭ് പന്തും ചേർന്ന് ഇന്ത്യയെ നൂറ് കടത്തി. എന്നാൽ 111 റൺസിൽ പടിക്കലിന്‍റെ വിക്കറ്റ് വീണത് ഇന്ത്യക്ക് തിരിച്ചടിയായി. 44 റൺസെടുത്താണ് താരം മടങ്ങിയത്.

പിന്നാലെ ധ്രുവ് ജുറെലും ഏഴ് റൺസിന് പുറത്തായതോടെ ഇന്ത്യ 120-5 എന്ന നിലയിലായി. ആറാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ചേർന്ന് ഋഷഭ് പന്ത് ഇന്ത്യയെ കരകയറ്റി. ലങ്കൻ ബൗളർമാരെ ആത്മവിശ്വാസത്തോടെ നേരിട്ട പന്ത് അതിവേഗം സ്കോർ ഉയർത്തി. ജഡേജയ്‌ക്കൊപ്പം 54 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയ പന്ത് 66 റൺസെടുത്ത് മടങ്ങി.

പന്ത് മടങ്ങിയതോടെ ഇന്ത്യൻ ബാറ്റിംഗ് നിരയും തകർന്നു. ജഡേജ (ഒമ്പത്), മാനവ് സുതാർ (ഒമ്പത്), കുൽദീപ് യാദവ് (അഞ്ച്), പ്രസിദ്ധ് കൃഷ്ണ (രണ്ട്) എന്നിവർ പിന്നാലെ മടങ്ങി. ഇന്ത്യൻ നിരയിൽ മൂന്നുപേർക്ക് മാത്രമെ രണ്ടക്കം കടന്നൊള്ളൂ.

Sports

ഗാലെ ടെസ്റ്റ്; ഇന്ത്യ കൂറ്റൻ ലീഡിലേക്ക്

ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 92 റൺസ് എന്ന നിലയിലാണ്. ഇതോടെ 270 റൺസിന്‍റെ ലീഡായി. നാലാംദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ യശസ്വി ജയ് സ്വാളിന്‍റെ വിക്കറ്റ് നഷ്ട‌മായി.

ജയ്‌സ്വാൾ ഡക്കായി മടങ്ങി. തുടർന്ന് ക്രീസിൽ ഒന്നിച്ച കെ.എൽ. രാഹുലും ദേവ്‌ദത്ത് പടിക്കലും സ്കോർ ഉയർത്തി. ഇതിനിടെ (35) രാഹുലും പുറത്തായി. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (8) മടങ്ങി. 43 റൺസുമായി ദേവ്ദത്ത് പടിക്കലും ആറു റൺസുമായി പന്തുമാണ് ക്രീസിൽ.

നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 462 റൺസിനെതിരേ ശ്രീലങ്ക 284 റൺസിന് പുറത്തായിരുന്നു. ഇതോടെ 178 റൺസ് ലീഡോടെയാണ് രണ്ടാമിന്നിംഗ്സിൽ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. സെഞ്ചുറി നേടിയ സൊനാൽ ദിനുഷയുടെ (100) പ്രകടനമാണ് ലങ്കയെ ഫോളോ ഓൺ ഒഴിവാക്കാൻ സഹായിച്ചത്.

 

Sports

വെടിക്കെട്ട് സെഞ്ചുറിയുമായി പടിക്കൽ; ലങ്കയെ വെള്ളംകുടിപ്പിച്ച് ഇന്ത്യ

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനം ഇന്ത്യക്ക് മേൽക്കൈ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കളി അവസാനിപ്പിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 288 റൺസെന്ന ശക്തമായ നിലയിലാണ്. കരിയറിലെ കന്നി സെഞ്ചുറിയുമായി ദേവ്ദത്ത് പടിക്കൽ 131 റൺസുമായി ക്രീസിൽ തുടരുമ്പോൾ റിഷഭ് പന്ത് 27 റൺസുമായി ഒപ്പമുണ്ട്.

ഓപ്പണർ യശസ്വി ജയ്സ്വാൾ 32 റൺസെടുത്ത് റൺഔട്ടായപ്പോൾ, കെ.എൽ. രാഹുൽ 77 റൺസെടുത്ത് പരുക്കിനെ തുടർന്ന് റിട്ടയേർഡ് ഹർട്ടായി മടങ്ങി. 162 പന്തുകൾ നേരിട്ട രാഹുൽ 77 റൺസാണ് നേടിയത്. 47 റൺസിന്‍റെ കൂട്ടുകെട്ടിലൂടെ ജയ്സ്വാളും രാഹുലും ചേർന്നാണ് ഇന്ത്യയുടെ ഇന്നിംഗ്സിന് തുടക്കമിട്ടത്. 

എന്നാൽ 11-ാം ഓവറിൽ ഇരുവരും തമ്മിലുണ്ടായ ആശയക്കുഴപ്പം ജയ്സ്വാളിന്‍റെ റൺഔട്ടിൽ കലാശിച്ചു. സിംഗിളിനായി രാഹുൽ ഓടിയെങ്കിലും മിഡ് ഓണിലേക്ക് പന്ത് പായിച്ച ശേഷം പന്ത് തടയാൻ ശ്രമിച്ച ബൗളറുമായി കൂട്ടിയിടിച്ച് ജയ്സ്വാൾ വീണു. എഴുന്നേറ്റ് ഓടിയെത്തുമ്പോഴേക്കും രാഹുൽ നോൺ-സ്ട്രൈക്കേഴ്സ് എൻഡിൽ എത്തിയിരുന്നു. തുടർന്ന് ശ്രീലങ്ക വിക്കറ്റ് വീഴ്ത്തി.

പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 28 പന്തിൽ 16 റൺസെടുത്ത് പുറത്തായി. സ്കോർ 236ൽ നിൽക്കെ പ്രഭാത് ജയസൂര്യയുടെ പന്തിൽ ലഹിരു പിടിച്ചാണ് ഗിൽ മടങ്ങിയത്. എന്നാൽ മറുവശത്ത് പടിക്കൽ ഉറച്ചുനിന്നതോടെ ഇന്ത്യ ശക്തമായ നിലയിലേക്ക് കുതിച്ചു. 

Sports

സായ് സുദർശൻ പുറത്ത്; സർഫറാസ് ഖാൻ ഇന്ത്യൻ ടെസ്റ്റ് ടീമിൽ

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സർഫറാസ് ഖാനെ ഉൾപ്പെടുത്തി. പരിക്കിനെ തുടർന്ന് സായ് സുദർശനെ ടീമിൽനിന്ന് ഒഴിവാക്കിയതോടെയാണ് മുംബൈ താരത്തിന് വീണ്ടും ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിച്ചത്.

സുദർശന്‍റെ പരിക്ക് ഭേദമാകുന്നതിൽ പുരോഗതിയുണ്ടെങ്കിലും ലങ്കയ്ക്കെതിരായ പരമ്പരയിൽ കളിക്കാനാകില്ലെന്ന് ബിസിസിഐ അറിയിച്ചു. 15ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായാണ് ടീമിൽ മാറ്റം. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്. ആറ് ഇന്നിംഗ്സുകളിൽ നിന്ന് 171 റൺസ് നേടിയിരുന്നു.

ടീം പ്രഖ്യാപനത്തിന് ശേഷം ഇന്ത്യൻ സംഘത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്ന രണ്ടാമത്തെ താരമാണ് സായ് സുദർശൻ. നേരത്തെ പേസ് ബൗളർ ജസ്പ്രീത് ബുംറയെയും ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ബുംറയ്ക്കും സുദർശനും ശാരീരികക്ഷമത തെളിയിക്കണമെന്ന നിബന്ധന സെലക്ടർമാർ മുന്നോട്ടുവെച്ചിരുന്നു.

Sports

പരിക്ക് ഭേദമായില്ല; ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽനിന്ന് ബുംറ പുറത്ത്

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. കാൽമുട്ടിലെ പരിക്ക് പൂർണമായി ഭേദമാകാത്തതിനെ തുടർന്ന് സ്റ്റാർ പേസ് ബൗളർ ജസ്പ്രീത് ബുംറ പരമ്പരയിൽനിന്ന് പുറത്തായി.

പ്രാഥമിക ഫിറ്റ്നസ് ടെസ്റ്റുകൾ വിജയിച്ചതിനെ തുടർന്ന് താരത്തിനെ ആദ്യം ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പരിശീലനത്തിനിടയിൽ ഇടത് കാൽമുട്ടിൽ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബിസിസിഐ മെഡിക്കൽ ടീം താരത്തെ കളിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ഈ അവസ്ഥയിൽ കളിപ്പിച്ചാൽ പരിക്ക് കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ. ഇംഗ്ലണ്ടിനെതിരായ കാർഡിഫ് ഏകദിനത്തിൽ ഫീൽഡിങ്ങിനിടയിലാണ് ബുംറയുടെ കാൽമുട്ടിന് പരിക്കേറ്റത്. തുടർന്ന് ലോർഡ്‌സിലെ മത്സരവും അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, ആകാശ്‌ദീപ് എന്നിവർ നേരത്തെ പരിക്കേറ്റ് പുറത്തായിരുന്നു.

കൂടാതെ വാഷിംഗ്ടൺ സുന്ദറിനും ആദ്യ ടെസ്റ്റ് നഷ്ടമാകും. ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് 15 ന് ഗാലെയിലും, രണ്ടാം ടെസ്റ്റ് 23 ന് കൊളംബോയിലുമാണ് നടക്കുന്നത്. ബുംറയുടെ അഭാവം ഇന്ത്യൻ പേസ് നിരയുടെ കരുത്തിനെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Sports

ബ്രിട്ടീഷ് സർവാധിപത്യം; ശ്രീലങ്കയ്ക്ക് വമ്പൻ തോൽവി

പല്ലേക്കലെ: ട്വന്‍റി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. പല്ലേക്കലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 51 റൺസിന്‍റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 16.4 ഓവറിൽ 95 റൺസിന് എല്ലാവരും പുറത്തായി. 30 റൺസെടുത്ത ക്യാപ്റ്റൻ ഷാനകയാണ് അവരുടെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി വിൽ ജാക്ക്സ് മൂന്നും ജോഫ്ര ആർച്ചറും ലിയാം ഡോവ്സണും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോർ:  ഇംഗ്ലണ്ട് 146/9 ശ്രീലങ്ക 95 (16.4).

ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷാനക ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വൻ തകർച്ചനേരിട്ട ഇംഗ്ലണ്ടിനെ കരകയറ്റിയത് ഫിലിപ് സാൾട്ടിന്‍റെ (62) അർധസെഞ്ചുറിയാണ്. 68 റൺസെടുക്കുന്നതിനിടെ അവർക്ക് നാല് വിക്കറ്റ് നഷ്‌ടമായിരുന്നു. വിൽ ജാക്ക്സ് 21 റൺസും ഹാരി ബ്രൂക്ക് 14 റൺസുമെടുത്തു.

ശ്രീലങ്കയ്ക്ക് വേണ്ടി ദുനിത് വെല്ലാലഗെ മൂന്ന് വിക്കറ്റെടുത്തു. ദിൽഷൻ മധുശനകയും മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റ് വീതവും ദുശ്മാന്ത ചമീര ഒരു വിക്കറ്റും വീഴ്ത്തി. വിൽ ജാക്ക്സിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. സൂപ്പർ എട്ടിലെ ആദ്യ വിജയമാണ് ഇംഗ്ലണ്ടിന്‍റേത്. ഗ്രൂപ്പിലെ ന്യൂസീലൻഡും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ മത്സരം മഴ മുടക്കിയിരുന്നു.

Sports

ആദ്യം എറിഞ്ഞിട്ടു, പിന്നീട് അടിച്ചെടുത്തു; ഓസീസിന് തകർപ്പൻ ജയം

വിൻഡ്ഹോക്ക്: അണ്ടർ 19 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയായ്ക്ക് ഒമ്പതു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക 18.5 ഓവറിൽ വെറും 58 റൺസിന് എല്ലാവരും കൂടാരം കയറി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് 12 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യത്തിലെത്തി.

സ്കോർ: ശ്രീലങ്ക 58/10 (18.5) ഓസ്ട്രേലിയ 62/1 (12). ഓസീസിനായി നിതേഷ് സാമുവേൽ (19) സ്റ്റീവൻ ഹോഗൻ (28) എന്നിവർ പുറത്താകാതെ നിന്നു. നാലു റൺസ് നേടിയ വിൽ മലാജ്ചുകിന്‍റെ വിക്കറ്റാണ് അവർക്ക് നഷ്‌ടമായത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു.

മൂന്നു റൺസിന് മൂന്നു വിക്കറ്റ് എന്ന നിലയിലേക്ക് വീണ ലങ്കയ്ക്ക് ഒരു തിരിച്ചുവരവുണ്ടായില്ല. 14 റൺസ് നേടിയ ചാമിക ഹീനതിഗലാണ് ടോപ് സ്കോറർ. ചാമികയ്ക്കു പുറമെ കവിജ ഗമാഗെയ്ക്കു (10) മാത്രമാണ് രണ്ടക്കം കടക്കാനായത്. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഓസീസ് താരം വിൽ ബൈറോമിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.

 

Sports

ലങ്ക പൊരുതി വീണു; പരമ്പര തൂത്തുവാരി ഇന്ത്യ

തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ വനിതകളുടെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം മത്സരത്തിൽ 15 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.

ഒരു മത്സരം പോലും ജയിക്കാനാകാതെയാണ് ശ്രീലങ്കയുടെ മടക്കം. സ്കോർ: ഇന്ത്യ 175/7 ശ്രീലങ്ക 160/7. ഇന്ത്യൻ വനിതകൾ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട‌ത്തിൽ 160 റൺസ് മാത്രമാണ് നേടാനായത്.

42 പന്തിൽ 65 റൺസ് നേടിയ ഓപ്പണർ ഹാസിനി പെരേരയാണ് അവരുടെ ടോപ്പ് സ്കോറർ. വൺഡൗണായിറങ്ങിയ ഇമേഷ ദുലനിയും (39 പന്തിൽ 50) അർധ സെഞ്ചറി നേടി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്താൻ സാധിച്ചില്ല. മധ്യനിരയിൽ ആർക്കും തിളങ്ങാൻ കഴിയാതെ പോയതാണ് അവർക്ക് തിരിച്ചടിയായത്

ഇന്ത്യയ്ക്കായി ബോൾ എടുത്ത എല്ലാവരും വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടിയിരുന്നു. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെ (68) നിർണായക ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്.

പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഷെഫാലി വർമയെ പരമ്പരയുടെ താരമായും ഹർമൻപ്രീത് കൗറിനെ കളിയിലെ താരമായും തെരഞ്ഞെടുത്തു.

 

Sports

ഹർമൻപ്രീതിന് അർധസെഞ്ചുറി; ശ്രീലങ്കയ്ക്ക് 176 റൺസ് വിജയലക്ഷ്യം

തിരുവനന്തപുരം: ഇന്ത്യയ്ക്കെതിരായ അഞ്ചാം ടി20യിൽ ശ്രീലങ്കയ്ക്ക് 176 റൺസ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിൽ 175 റൺസെടുത്തു.

41-3 എന്ന നിലയിൽ തകർന്ന ഇന്ത്യയെ കരകയറ്റിയത് അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെ (68) പ്രകടനമാണ്. 43 പന്തിൽ നിന്ന് ഒമ്പതു ഫോറുകളും ഒരു സിക്‌സറും ഉൾപ്പടെയാണ് താരം 68 റൺസ് നേടിയത്.

18-ാം ഓവറിലാണ് ഹർമൻപ്രീത് കൗർ പുറത്തായത്. അവസാന ഓവറുകളിൽ അരുന്ധതി റെഡ്ഡി നടത്തിയ വെടിക്കെട്ടുകൂടിയായതോടെ സ്കോർ 175ലെത്തി. അരുന്ധതി 11 പന്തിൽ നിന്ന് 27 റൺസെടുത്തു.

പരമ്പരയിലെ നാലുമത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. അവസാനമത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്.

Sports

ലങ്കാദഹനം; ജൈത്രയാത്ര തുടർന്ന് ഇന്ത്യ

തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ നാലാം ടി20 ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 222 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയ്ക്ക് 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ ആയുള്ളൂ. ഇതോ‌ടെ 30 റൺസിന്‍റെ ജയം ഇന്ത്യൻ വനിതകൾ സ്വന്തമാക്കി.

സ്കോർ: ഇന്ത്യ 221/2 ശ്രീലങ്ക 191/6. കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയുടേത് തകർപ്പൻ തുടക്കമായിരുന്നു. ഓപ്പണർമാരായ ഹാസിനി പെരേരയും (20 പന്തിൽ 33), ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവും (37 പന്തിൽ 52) ചേർന്നു വെടിക്കെട്ട് നടത്തിയതോടെ ടീം നാലോവറിൽ തന്നെ അമ്പത് കടന്നു.

എന്നാൽ പവർപ്ലേയിലെ അവസാന ഓവറിൽ ഹാസിനിയെ വീഴ്ത്തി അരുന്ധതി റെഡ്‌ഡി ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 60 എന്ന നിലയിലായിരുന്നു ലങ്ക. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ചമരി അട്ടപ്പട്ടു - ഇമേഷ ദുലാനി സഖ്യവും ലങ്കയ്ക്കു പ്രതീക്ഷ നൽകി. അർധസെഞ്ചറിയുമായി ചമരി മുന്നിൽനിന്നു നയിച്ചപ്പോൾ ഇമേഷ (29) റൺസെടുത്തു.

രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്തു. 13-ാം ഓവറിൽ അട്ടപ്പട്ടുവിനെ പുറത്താക്കി വൈഷ്‌ണവി ശർമയാണ് കളി വീണ്ടും ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. പിന്നീട് ലങ്കയ്ക്കു തിരിച്ചവരാനായില്ല. വൈഷ്‌ണവിയും അരുന്ധതിയും രണ്ടു വിക്കറ്റ് വീതം നേടിയപ്പോൾ ശ്രീചരണി ഒരു വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 221 റൺസെടുത്തു. അർധസെഞ്ചുറി തികച്ച ഷെഫാലി വർമയും (79) സ്‌മൃതി മന്ദാനയുമാണ് (80) ഇന്ത്യക്കായി തിളങ്ങിയത്. ജയത്തോടെ പരമ്പരയിൽ 4-0 എന്ന നിലയിൽ ഇന്ത്യ ലീഡുയർത്തി. അവസാന മത്സരം 30ന് കാര്യവട്ടത്തു തന്നെ നടക്കും.

Sports

സ്മൃതിക്കും ഷെഫാലിക്കും അർധസെഞ്ചുറി; ലങ്കയ്ക്ക് കൂറ്റൻ വിജയ ലക്ഷ്യം

തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ വനിതാ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 221 റൺസെടുത്തു. അർധസെഞ്ചുറി തികച്ച ഷെഫാലി വർമയും (79) സ്‌മൃതി മന്ദാനയുമാണ് (80) ഇന്ത്യക്കായി തിളങ്ങിയത്.

ഒന്നാം വിക്കറ്റിൽ‌ 162 റൺസാണ് മന്ദാന - ഷെഫാലി സഖ്യം കൂട്ടിച്ചേർത്തത്. ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. 46 പന്തുകളിൽ 79 റൺസ് നേടി ഷെഫാലി മടങ്ങിയതിന് പിന്നാലെ 48 പന്തിൽ 80 റൺസ് നേടി സ്മൃതിയും മടങ്ങി.

പിന്നാലെയെത്തിയ റിച്ച ഘോഷും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും തകർത്തടിച്ചതോടെ ഇന്ത്യ കൂറ്റൻ സ്കോറിലെത്തി. 16 പന്തിൽ 40 റൺസുമായി റിച്ച ഘോഷും 10 പന്തിൽ 16 റൺസ് നേടി ഹർമൻപ്രീത് കൗറും പുറത്താകാതെ നിന്നു. അവസാന രണ്ട്ഓവറിൽ 37 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്.

ഇതിനിടെ രാജ്യാന്തര ക്രിക്കറ്റിൽ പതിനായിരം റൺസെന്ന നാഴികക്കല്ലും സമൃതി മന്ദാന പിന്നിട്ടു. 280 ഇന്നിംഗ്സുകളിൽനിന്നാണ് സ്മൃതിയുടെ നേട്ടം. ഇതോടെ 291 ഇന്നിംഗ്സുകളിൽനിന്ന് 10,000 റൺസ് തികച്ച മിതാലി രാജിന്‍റെ റിക്കാർഡും സ്‌മൃതി തകർത്തു.

 

 

Sports

കാര്യവട്ടം ടി20; ഇന്ത്യ ആദ്യം ബാറ്റു ചെയ്യും

തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ വനിതാ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തു ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ മൂന്ന് മത്സരങ്ങളും അനായാസം ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ വനിതാ ടീം. ആശ്വാസജയ ജയം തേടിയാണ് ലങ്കൻ വനിതകൾ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യയും ലങ്കയും കളത്തിലിറങ്ങുന്നത്.

അസുഖ ബാധിതയായ ജമീമ റോഡ്രീഗ്‌സ്, ക്രാന്തി ഗൗഡ് എന്നിവർ പ്ലേയിംഗ് ഇലവനിൽനിന്നു പുറത്തായപ്പോൾ ഹർലീൻ ഡിയോൾ, അരുന്ധതി റെഡ്ഡി എന്നിവർ ടീമിലെത്തി. ഇനോക, മൽകി എന്നിവർക്ക് പകരമായി രശ്‌മിക സേവൻഡി, കാവ്യ കാവിന്ദി എന്നിവർ ലങ്കൻ പ്ലേയിംഗ് ഇലവനിൽ സ്ഥാനം പിടിച്ചു.

ഇന്ത്യൻ പ്ലെയിംഗ് ഇലവൻ: ഷഫാലി വർമ, സ്മൃതി മന്ദാന, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അമൻജോത് കൗർ, അരുന്ധതി റെഡ്ഡി, വൈഷ്ണവി ശർമ, രേണുക സിംഗ് താക്കൂർ, ശ്രീ ചരണി.

ശ്രീലങ്ക പ്ലെയിംഗ് ഇലവൻ: എ.ഹാസിനി , ചമാരി അത്തപ്പത്തു (ക്യാപ്റ്റന്‍), ഹർഷിത സമരവിക്രമ, കവിഷ ദിൽഹാരി, ഇമേഷ ദുലാനി, നിലാക്ഷിക സിൽവ, കൗഷാനി നുത്യംഗന (വിക്കറ്റ് കീപ്പർ), മൽഷ ഷെഹാനി, രശ്മിക സേവൻഡി, കാവ്യ കാവിന്ദി, നിമിഷ മദുഷാനി.

 

Sports

വെടിക്കെട്ടുമായി ഷെഫാലി; ഇന്ത്യയ്ക്ക് അനായാസ ജയം

വിശാഖപട്ടണം: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 ഇന്ത്യക്ക് തകർപ്പൻ ജയം. ശ്രീലങ്ക ഉയർത്തിയ 129 റൺസ് വിജയ ലക്ഷ്യം 11. 5 ഓവർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

ഷെഫാലി വർമയുടെ (69) വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യൻ വനിതകൾക്ക് ഗംഭീര വിജയം സമ്മാനിച്ചത്. ജെമീമ റോഡ്രിഗസ് (26) സ്‌മൃതി മന്ദാന (14) ഹർമൻപ്രീത് കൗർ (10) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 20 ഓവറിൽ 128 റൺസാണ് നേടിയത്. ശ്രീലങ്കയ്ക്ക് വേണ്ടി സമര വിക്രമ (33), ചമാരി അട്ടാപുട്ടു (31), ഹസിനി പെരേര (22) എന്നിവർ തിളങ്ങി.

ഇന്ത്യയ്ക്ക് വേണ്ടി വൈഷ്ണവി ശർമ, ചരണി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലെത്തി.

 

Sports

ഇന്ത്യ - ശ്രീലങ്ക പോരാട്ടത്തിനൊരുങ്ങി കാര്യവട്ടം; മത്സരം 26ന്

തിരുവനന്തപുരം: ലോക ജേതാക്കളായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ബുധനാഴ്ച കേരളത്തിലെത്തും. ഇന്ത്യ- ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കായിട്ടാണ് ടീമുകൾ തിരുവനന്തപുരത്തെത്തുന്നത്.

ഡിസംബർ 26, 28, 30 തീയതികളിലായി കാര്യവട്ടം സ്പോർട്‌സ് ഹബ് ഗ്രീൻഫീൽഡ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നിർണായകമായ മൂന്നു മത്സരങ്ങൾക്കാണ് കേരളം സാക്ഷ്യംവഹിക്കുന്നത്.

ബുധനാഴ്ച വൈകുന്നേരം 5.40ന് പ്രത്യേക വിമാനത്തിൽ എത്തുന്ന ടീമുകൾക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് താമസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. 25ന് ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചുവരെ ശ്രീലങ്കൻ ടീമും വൈകുന്നേരം ആറു മുതൽ രാത്രി ഒമ്പതു വരെ ഇന്ത്യൻ ടീമും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും.

പൊതുജനങ്ങൾക്ക് 250 രൂപ നിരക്കിൽ ജനറൽ ടിക്കറ്റുകൾ ലഭ്യമാകും. ഹോസ്പിറ്റാലിറ്റി സീറ്റുകൾക്ക് 3000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

International

ദിത്വാ ചുഴലിക്കാറ്റ്; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ: ദിത്വ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പേമാരിയിലും വെള്ളപ്പൊക്കത്തിലും 132 പേർ മരിച്ചെന്നാണ് നിഗമനം. ദുരന്ത നിവാരണ സേനയുടെ കണക്കുപ്രകാരം 176 പേരെ കാണാതായിട്ടുണ്ട്.

കഴിഞ്ഞ 20 വർഷത്തിനിടെ ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ പ്രളയമാണിത്. മോശം കാലാവസ്ഥ കാരണം പലയിടങ്ങളിലും ആശയവിനിമയം തടസപ്പെട്ടു. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.

ഡിസംബർ 16 വരെ സ്‌കൂളുകൾ അടച്ചിടും. പ്രളയത്തിൽ നൂറുകണക്കിന് വീടുകളും സ്‌ഥാപനങ്ങളും തകർന്നതായാണ് റിപ്പോർട്ടുകൾ. വീടുകൾ നഷ്ടപ്പെട്ട 43,995 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

ശ്രീലങ്കൻ തീരത്തിനു സമീപത്ത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ചുഴലിക്കാറ്റ് തെക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങുകയാണ്. ഇതിന്‍റെ ഭാഗമായി തമിഴ്‌നാട്ടിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചു.

National

ശ്രീലങ്കയിൽ നാശംവിതച്ച് 'ഡിറ്റ് വാ'; മരണസംഖ്യ 50 കടന്നു, ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്

ചെന്നൈ: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. മണ്ണിടിച്ചിലിലും പ്രളയത്തിലും 56 പേർ മരിക്കുകയും 25 പേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക അറിയിപ്പ്. ഇരുപതോളം ജില്ലകളിലായി 44,000 പേരെ പ്രളയം നേരിട്ടു ബാധിച്ചു. നിരവധി റോഡുകളും പാലങ്ങളും ഒലിച്ചുപോയി.

അതേസമയം, ലങ്കൻ സർക്കാരിന്‍റെ അഭ്യർഥന പ്രകാരം ഇന്ത്യയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തും രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. കൊളംബോ വിമാനത്താവളത്തിലേക്കുള്ള പല വിമാനങ്ങളും തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടാൻ അഭ്യർഥിക്കുമെന്ന് ലങ്കൻ സർക്കാർ അറിയിച്ചു.

അതേസമയം, ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഡിറ്റ് വാ ചുഴലിക്കാറ്റ്‌ വടക്ക് - വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്ക തീരവും സമീപ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്, ആന്ധ്രാ, പുതുച്ചേരി തീരങ്ങളും കനത്ത ജാഗ്രതയിലാണ്. ഡിറ്റ് വായുടെ സ്വാധീനത്തിൽ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

Kerala

'ഡിറ്റ് വാ' ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് ഇന്നും മഴ കനക്കും, യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്രന്യൂനമർദം ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. ഇത് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി നവംബർ 30ന് രാവിലെയോടെ വടക്കൻ തമിഴ്നാട്-പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്‍റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

അതേസമയം, ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ തമിഴ്നാട് -ആന്ധ്രാ -പുതുച്ചേരി തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ ശക്തമായ മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. നാലുജില്ലകളിൽ റെഡ് അലർട്ടും ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

Sports

പെൺപുലികൾ ഇന്നിറങ്ങുന്നു; വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം

ന്യൂഡൽഹി: ഏഷ്യ കപ്പ് ട്വന്‍റി20 ആവേശം അവസാനിക്കും മുന്പേ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2025ന് ഇന്ന് തുടക്കം. കപ്പുയർത്താൻ സർവ സജ്ജമായ ഇന്ത്യൻ സംഘം ശ്രീലങ്കയ്ക്കെതിരേ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. ഗുവാഹത്തി ബര്‍സപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്കു മൂന്നിനാണ് മത്സരം.

സെപ്റ്റംബർ 30 മുതൽ നവംബർ രണ്ടു വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് 13-ാം പതിപ്പ് നടക്കുന്നത്. എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പിൽ ആതിഥേയത്വം വഹിക്കുന്ന ഇന്ത്യക്ക് ഇത്തവണ കപ്പുയർത്താൻ വലിയ അവസരമാണുള്ളത്.

ചരിത്രത്തിലെതന്നെ മികച്ച ടീമാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന നീലപ്പട. ഏത ടീമിനെയും വീഴ്ത്താൻ കെൽപ്പുള്ളവർ; മികച്ച ഫോമിലും. ആതിഥേയരെന്ന മുൻഗണനയും ഗുണം ചെയ്യും.

ഇന്ത്യ- പാക്കിസ്ഥാൻ

പുരുഷ ക്രിക്കറ്റിലേതിന് സമാനമായി ഒക്ടോബർ അഞ്ചിന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിലായിരിക്കും എല്ലാവരുടെയും കണ്ണുകൾ. പുരുഷ ക്രിക്കറ്റ് നേട്ടത്തിനു പിന്നാലെ വനിത ക്രിക്കറ്റിലും ജയമാണ് ആരാധകരുടെ പ്രതീക്ഷ.

തുടർന്ന് ഒക്ടോബർ 12ന് ഓസ്ട്രേലിയയെയും 19ന് ഇംഗ്ലണ്ടിനെയും നിർണായക പോരാട്ടങ്ങളിൽ ഇന്ത്യ നേരിടും. റൗണ്ട് റോബിൻ ഫോർമാറ്റ് അനുസരിച്ച് ഓരോ മത്സരവും പ്രധാനമാണ്. മികച്ച നാല് ടീമുകൾ സെമിഫൈനലിൽ കടക്കും.

പാക്കിസ്ഥാൻ സെമിയിൽ പ്രവേശിച്ചാൽ മത്സരം ഒക്ടോബർ 29ന് കൊളംബോയിൽ നടക്കും. അല്ലെങ്കിൽ ഗുവാഹത്തി ആദ്യ സെമിഫൈനലിന് ആതിഥേയത്വം വഹിക്കും. ഓസ്ട്രേലിയ ഏഴും ഇംഗ്ലണ്ട് അഞ്ചും കിരീടങ്ങൾ സ്വന്തമാക്കിയപ്പോൾ ചരിത്രം കുറിക്കുകയാണ് ഇന്ത്യയുടെ പെണ്‍പടയുടെ ലക്ഷ്യം.

ടീം കരുത്ത്

ഹർമൻപ്രീത് കൗർ നയിക്കുന്ന ടീം ഇന്ത്യ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, രേണുക സിംഗ് താക്കൂർ, രാധ യാദവ് എന്നിവരുൾപ്പെടെ പരിചയസന്പന്നരും യുവതാരങ്ങളും ഉൾപ്പെടുന്ന ശക്തരാണ്.

സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി എത്തുന്ന ടീം വലിയ പ്രതീക്ഷയിലാണ്.

ബാറ്റർക്ക് അനുകൂലം

ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയം ബാറ്റിംഗിന് അനുകൂലമാണ്. പേസർമാർക്ക് തുടക്കത്തിൽ അനുകൂലമെങ്കിലും സ്പിന്നർമാർ ഒടുവിൽ കളം വാഴും. 10 പിച്ചുകൾ ഉൾപ്പെടുന്ന ഈ ഗ്രൗണ്ടിൽ ഇതുവരെ മൂന്ന് അന്താരാഷ്ട്ര മത്സരങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. ഇവയെല്ലാം 2019ലാണ്.

കണക്കുകൾ പറയുന്നത്

ഇരുരാജ്യങ്ങളും തമ്മിലുള്ള നേർക്കുനേർ പോരാട്ടങ്ങളിൽ ഇന്ത്യക്ക് വലിയ മുൻതൂക്കമാണുള്ളത്. ശ്രീലങ്കയ്ക്കെതിരേ 33 മത്സരങ്ങളിൽ ഇന്ത്യ ജയം സ്വന്തമാക്കിയപ്പോൾ മൂന്ന് മത്സരമാണ് ശ്രീലങ്ക ജയിച്ചത്. അവസാനം ഏറ്റുമുട്ടിയ ആറ് മത്സരങ്ങളിൽ അഞ്ച് എണ്ണത്തിലും ഇന്ത്യ ജയം നേടി.

ഇന്ത്യൻ വനിതാ ടീം

ഹർമൻപ്രീത് കൗർ (ക്യാപറ്റൻ), സ്മൃതി മന്ദാന, പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമാ ചേത്രി, രേണുക സിംഗ് താക്കൂർ, ദീപ്തി ശർമ, സ്നേഹ റാണ, ശ്രീ ചരണി, രാധ യാദവ്, അമൻജോത് കൗർ, അരുന്ധതി റെഡ്ഢി, ക്രാന്തി ഗാഡ്.
റിസർവ് താരങ്ങൾ: തേജൽ ഹസബ്നിസ്, പ്രേമ റാവത്ത്, പ്രിയ മിശ്ര, മിന്നു മണി, സയാലി സത്ഘരെ.

ശ്രീലങ്ക ടീം

ചമാരി അട്ടപ്പട്ടു (ക്യാപ്റ്റൻ), ഹാസിനി പെരേര, വിഷ്മി ഗുണരത്നെ, ഹർഷിത സമരവിക്രമ, കവീശ ദിൽഹാരി, നീലക്ഷിക സിൽവ, അനുഷ്ക സഞ്ജീവനി, ഇമേഷ ദുലാനി, ദേവ്മി വിഹാംഗ, പിയൂമി വത്സല, ഇനോക രണവീര, സുഗന്ദിക ദസനയക, ഉദേശിക പ്രബോധനി, മാൽകി മഡാര, അച്ചിനി കുലസൂര്യ.

റിസർവ് താരം: ഇനോഷി ഫെർണാണ്ടോ.

Latest News

Corehub Up