തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ വനിതാ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തു ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ മൂന്ന് മത്സരങ്ങളും അനായാസം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ വനിതാ ടീം. ആശ്വാസജയ ജയം തേടിയാണ് ലങ്കൻ വനിതകൾ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യയും ലങ്കയും കളത്തിലിറങ്ങുന്നത്.
അസുഖ ബാധിതയായ ജമീമ റോഡ്രീഗ്സ്, ക്രാന്തി ഗൗഡ് എന്നിവർ പ്ലേയിംഗ് ഇലവനിൽനിന്നു പുറത്തായപ്പോൾ ഹർലീൻ ഡിയോൾ, അരുന്ധതി റെഡ്ഡി എന്നിവർ ടീമിലെത്തി. ഇനോക, മൽകി എന്നിവർക്ക് പകരമായി രശ്മിക സേവൻഡി, കാവ്യ കാവിന്ദി എന്നിവർ ലങ്കൻ പ്ലേയിംഗ് ഇലവനിൽ സ്ഥാനം പിടിച്ചു.
ഇന്ത്യൻ പ്ലെയിംഗ് ഇലവൻ: ഷഫാലി വർമ, സ്മൃതി മന്ദാന, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അമൻജോത് കൗർ, അരുന്ധതി റെഡ്ഡി, വൈഷ്ണവി ശർമ, രേണുക സിംഗ് താക്കൂർ, ശ്രീ ചരണി.
ശ്രീലങ്ക പ്ലെയിംഗ് ഇലവൻ: എ.ഹാസിനി , ചമാരി അത്തപ്പത്തു (ക്യാപ്റ്റന്), ഹർഷിത സമരവിക്രമ, കവിഷ ദിൽഹാരി, ഇമേഷ ദുലാനി, നിലാക്ഷിക സിൽവ, കൗഷാനി നുത്യംഗന (വിക്കറ്റ് കീപ്പർ), മൽഷ ഷെഹാനി, രശ്മിക സേവൻഡി, കാവ്യ കാവിന്ദി, നിമിഷ മദുഷാനി.
Tags : t20 women india srilanka toss karyavattom