Sports
ബ്രിസ്റ്റോൾ: ഇന്ത്യയ്ക്കെതിരായ നാലാം ടി20യിൽ ഇംഗ്ലണ്ടിന് 159 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടി.
ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് (80 റൺസ്) ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 2-0 ന് മുന്നിലാണ്.
പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. അതിനാൽ തന്നെ പരമ്പര കൈവിട്ടുപോകാതിരിക്കാൻ ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ വിജയം അത്യന്താപേക്ഷിതമാണ്.
Kerala
നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. നോട്ടിംഗ്ഹാമിലെ പ്രശസ്തമായ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിലാണ് നിർണായകമായ പോരാട്ടം നടക്കുന്നത്. നിലവിൽ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്.
പരമ്പരയിലേക്ക് ശക്തമായി തിരിച്ചുവരാൻ ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിൽ നിർണായക മാറ്റം വരുത്തിയിട്ടുണ്ട്. പ്രിൻസ് യാദവ് പ്ലെയിംഗ് ഇലവനിൽ ഇടംനേടി. പ്രിൻസ് യാദവ് ടീമിലേക്ക് എത്തിയപ്പോൾ ലെഗ് സ്പിന്നർ രവി ബിഷ്ണോയിക്ക് പ്ലെയിംഗ് ഇലവനിൽ സ്ഥാനം നഷ്ടമായി.
ടീം ഇന്ത്യ: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, പ്രിൻസ് യാദവ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.
ടീം ഇംഗ്ലണ്ട് : ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ഫിലിപ്പ് സാൾട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ജേക്കബ് ബെഥൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്ക്സ്, ലിയാം ഡോസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, ജോഷ് ടോംഗ്.
Sports
മാഞ്ചസ്റ്റർ: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഇന്ത്യ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ഓരോവർ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. 76 റൺസെടുത്ത ജേക്കബ് ബെതലിന്റെയും 39 റൺസ് വീതമെടുത്ത ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെയും ടോം ബാന്റന്റെയും മികവിലാണ് ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നത്.
ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തു. ഹർഷിത് റാണയും അക്സർ പട്ടേലും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 190 റൺസെടുത്തത്. 49 റൺസെടുത്ത വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെയും 43 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമയുടെയും 37 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
അവസാന ഓവറുകളിലെ തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിംഗും നിർണായകമായി. 11 പന്തിൽ നിന്ന് 24 റൺസാണ് തിലക് എടുത്തത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കൗമാര താരം വൈഭവ് സൂര്യവൻഷിക്ക് തിളങ്ങാനായില്ല. 10 പന്തിൽ 14 റൺസെടുത്ത് താരം പുറത്താവുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി സാം കരൺ മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ, വിൽ ജാക്ക്സ്, ലിയാം ഡോവ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി. ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ചൊവ്വാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണെടുത്തത്.
49 റൺസെടുത്ത വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെയും 43 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമയുടെയും 37 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. അവസാന ഓവറുകളിലെ തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിംഗും നിർണായകമായി. 11 പന്തിൽ നിന്ന് 24 റൺസാണ് തിലക് എടുത്തത്.
അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കൗമാര താരം വൈഭവ് സൂര്യവൻഷിക്ക് തിളങ്ങാനായില്ല. 10 പന്തിൽ 14 റൺസെടുത്ത് താരം പുറത്താവുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി സാം കരൺ മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ, വിൽ ജാക്ക്സ്, ലിയാം ഡോവ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മാഞ്ചസ്റ്ററിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഏഴ് മുതലാണ് മത്സരം.
ആദ്യ മത്സരത്തിലെ ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ് പകരം കൗമാര താരം വൈഭവ് സൂര്യവൻഷി ആദ്യ ഇലവണിലെത്തി. ഇതോടെ സീനിയർ ടീമിലെ വൈഭവിന്റെ അരങ്ങേറ്റ മത്സരമായി ഇന്നത്തേത്.
Sports
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച് സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണെടുത്തത്.
ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും അഭിഷേക് ശർമയുടെയും അർധ സെഞ്ചുറികളുടെയും ശിവം ദുബെയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
ശ്രേയസ് 68 റൺസും അഭിഷേക് 59 റൺസും ദുബെ 42 റൺസുമാണെടുത്തത്.
ഇംഗ്ലണ്ടിന് വേണ്ടി സാഖിബ് മാഹ്മൂദ് മൂന്ന് വിക്കറ്റെടുത്തു. ആദിൽ റഷീദും സാം കറനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് 155 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത അയർലൻഡിനെ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 154 റൺസിൽ ഒതുക്കാൻ ഇന്ത്യയ്ക്കായി.
ഒരു ഘട്ടത്തിൽ 48ന് മൂന്ന് എന്ന നിലയിൽ തകർച്ചയിലേക്ക് നീങ്ങിയ അവരെ അർധസെഞ്ചുറി നേടിയ ഹാരി ടെക്ടറുടെ (53) പോരാട്ടമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 23 പന്തിൽ 37 റൺസെടുത്ത ബെഞ്ചമിൻ കാലിറ്റ്സും മികച്ച പ്രകടനം പുറത്തെടുത്തു. അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ യുവതാരം പ്രിൻസ് യാദവാണ് ഐറിഷ് പടയുടെ നടുവൊടിച്ചത്.
രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി അർഷ്ദീപ് സിങ്ങും ശിവം ദുബെയും മികച്ച പിന്തുണ നൽകിയപ്പോൾ ഹർഷിത് റാണ ഒരു വിക്കറ്റ് നേടി. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ഇന്ത്യയ്ക്ക് പരമ്പര കൈവിടാതിരിക്കാൻ ഈ മത്സരത്തിൽ ജയം അനിവാര്യമാണ്.
Sports
ധാക്ക: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്.
ബംഗ്ലാദേശ് ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 10 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. 47 റൺസെടുത്ത കൂപ്പർ കോണോലിയുടെയും 20 റൺസെടുത്ത ടിം ഡേവിഡിന്റെയും 18 റൺസ് വീതം നേടിയ മാറ്റ് റെൻഷോയുടെയും നിഖിൽ ചൗധരിയുടെയും മികവിലാണ് ഓസീസ് വിജയലക്ഷ്യം മറികടന്നത്.
ബംഗ്ലാദേശിന് വേണ്ടി അബ്ദുൾ ഗാഫർ സഖ്ലെയിൻ രണ്ട് വിക്കറ്റ് എടുത്തു. ഷോറിഫുൾ ഇസ്ലാമും മുസ്താഫിസുർ റഹ്മാനും മഹെദി ഹസനും റിഷാദ് ഹോസെയ്നും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19 ഓവറിൽ 131 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 29 റൺസെടുത്ത മഹെദി ഹസന്റെയും 20 റൺസെടുത്ത സെയ്ഫ് ഹസന്റെയും 17 റൺസെടുത്ത സൗമ്യ സർക്കാരിന്റെയും മികവിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോർ എടുത്തത്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ആദം സാംപയും ജോയൽ ഡേവിസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മാറ്റ് റെൻഷോ രണ്ട് വിക്കറ്റും സ്പെൻസൻ ജോൺസണും നിഖിൽ ചൗധരിയും ഓരോ വിക്കറ്റ് വീതവും എടുത്തു.
Kerala
കിംഗ്സ്റ്റൺ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്ക് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ 37 റൺസിനാണ് ശ്രീലങ്ക വിജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 18.1 ഓവറിൽ 157 റൺസിൽ ഓൾഔട്ടായി. 43 റൺസെടുത്ത് റോവ്മാൻ പവലും 36 റൺസെടുത്ത് ഷിംറോൺ ഹെറ്റ്മയറും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരങ്കയും ദുഷ്മാന്ത ചമീരയും മൂന്ന് വിക്കറ്റ് വീതമെടുത്തു. ദുനിത് വെല്ലാലഗെ രണ്ട് വിക്കറ്റും മഹീഷ് തീക്ഷണ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 194 റൺസെടുത്തത്. കമിൽ മിഷാരയുടെയും ദസുൺ ശനകയുടെയും അർധ സെഞ്ചുറികളുടെയും കുശാൽ മെൻഡിസിന്റെ മികച്ച ഇന്നിംഗ്സിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ശ്രീലങ്ക മികച്ച സ്കോർ പടുത്തുയർത്തിയത്.
കമിൽ മിഷാര 61 റൺസും ഡസുൺ ശനക 58 റൺസും കുശാൽ മെൻഡിസ് 31 റൺസും എടുത്തു. കമിന്ദു മെൻഡിസ് 24 സ്കോർ ചെയ്തു.
വെസ്റ്റ് ഇൻഡീസിന് വേണ്ടി ഷമാർ ജോസഫ് മൂന്ന് വിക്കറ്റെടുത്തു. മാത്യു ഫോർഡെ രണ്ട് വിക്കറ്റും ഷമാർ സ്പ്രിംഗർ ഒരു വിക്കറ്റും വീഴ്ത്തി.
Sports
കിംഗ്സ്റ്റൺ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് വിൻഡീസ് വിജയിച്ചത്.
ശ്രീലങ്ക ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കിനിൽക്കെ വിൻഡീസ് മറികടന്നു. ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ അർധ സെഞ്ചുറിയുടെയും ബ്രാണ്ടൻ കിംഗിന്റെ മികച്ച ഇന്നിംഗ്സിന്റെയും മികവിലാണ് വിൻഡീസ് അനായാസമായി വിജയലക്ഷ്യം മറികടന്നത്. ഹോപ്പ് 65 റൺസും കിംഗ് 37 റൺസുമെടുത്തു. ഷിംറോൺ ഹെറ്റ്മയർ 17 റൺസും റോസ്റ്റൺ ചെയ്സ് 16 റൺസും സ്കോർ ചെയ്തു.
ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരംഗ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇഷാൻ മലിംഗ ഒരു വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 147 റൺസെടുത്തത്.
51 റൺസെടുത്ത കമിന്ദു മെൻഡീസിന്റെയും 36 റൺസെടുത്ത കുശാൽ മെൻഡീസിന്റെയും 22 റൺസെടുത്ത ദസുൺ ശനകയുടെയും മികവിലാണ് ശ്രീലങ്ക ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്.
വെസ്റ്റ് ഇൻഡീസിന് വേണ്ടി ജേസൺ ഹോൾഡറും ഷമാർ ജോസഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. റോസ്റ്റൺ ചെയ്സ് ഒരു വിക്കറ്റെടുത്തു. ജേസൺ ഹോൾഡറാണ് മത്സരത്തിലെ താരം.
Kerala
ബ്രിസ്റ്റോൾ: ഇന്ത്യൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് വനിതകൾക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ 26 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യയ്ക്ക് വേണ്ടി 33 റൺസെടുത്ത
യാസ്തിക ഭാട്ടിയയയും 32 റൺസെടുത്ത സ്മൃതി മന്ദാനയും 28 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ഷാർലറ്റ് ഡീനും ലൗറൻ ബെല്ലും ഫ്രെയ കെംപും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സോഫി എക്ലെസ്റ്റോൺ ഒരു വിക്കറ്റ് എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 168 റൺസെടുത്തത്. ഫ്രെയ കെംപിന്റെയും ഡാനി ബയാറ്റ്-ഹോഡ്ജിന്റെയും ആമി ജോൺസിന്റെയും അലീസ് കാപ്സിയുടെയും മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്.
കെംപ് 38 റൺസും ഡാനി വയാറ്റ് 29 റൺസും ആമിയും കാപ്സിയും 28 റൺസും വീതവും എടുത്തു.ഇന്ത്യയ്ക്ക് വേണ്ടി ശ്രീചരണി മൂന്ന് വിക്കറ്റ് എടുത്തു. നന്ദനി ശർമയും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിൽ 1-1ന് ഒപ്പമെത്തി. ആദ്യ മത്സരത്തിൽ ഇന്ത്യയാണ് വിജയിച്ചത്. പരമ്പരയിലെ മൂന്നാമത്തെ മത്സരം ജൂൺ രണ്ടിന് നടക്കും.
Sports
ബ്രിസ്റ്റോൾ: ഇന്ത്യൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലീഷ് വനിതകൾക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് എടുത്തത്.
ഫ്രെയ കെംപിന്റെയും ഡാനി ബയാറ്റ്-ഹോഡ്ജിന്റെയും ആമി ജോൺസിന്റെയും അലീസ് കാപ്സിയുടെയും മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്. കെംപ് 38 റൺസും ഡാനി വയാറ്റ് 29 റൺസും ആമിയും കാപ്സിയും 28 റൺസും വീതവും എടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി ശ്രീചരണി മൂന്ന് വിക്കറ്റ് എടുത്തു. നന്ദനി ശർമയും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ബ്രിസ്റ്റോൾ: ഇന്ത്യൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് വനിതകൾ ബാറ്റിംഗ് തെരഞ്ഞെടുത്തു. ബ്രിസ്റ്റോളിലെ കൗണ്ടി ഗ്രൗണ്ടിൽ ഇന്ത്യൻ സമയം ഏഴിനാണ് മത്സരം.
ടീം ഇന്ത്യ: സ്മൃതി മന്ദാന, ഷെഫാലി വെർമ, യാസ്തിക ബാട്ടിയ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അരുന്ധതി റെഡ്ഢി, ശ്രേയങ്ക പാട്ടീൽ, നന്ദനി ശർമ, ശ്രീ ചരണി.
ടീം ഇംഗ്ലണ്ട്: ഡാനി വയാറ്റ്-ഹോഡ്ജ്, സോഫിയ ഡംക്ലി, ആമി ജോൺസ് (വിക്കറ്റ് കീപ്പർ), ആലിസ് കാപ്സി, ഹെതർ ക്നൈറ്റ്, ഫ്രെയ കെംപ്, ഡാനിയെല്ലെ ഗിബ്സൺ, ഷാർലറ്റ് ഡീൻ (ക്യാപ്റ്റൻ), സോഫി എക്ലേസ്റ്റോൺ, ലിൻസി സ്മിത്ത്, ലോറൻ ബെൽ.
Sports
ചെന്നൈ: ചെപ്പോക്കില്‍ വീണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാകാതെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പുറത്തായി. ചെന്നൈയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദാരാബാദ് 16 പോയിന്റുമായി പ്ലേ ഓഫിലെത്തി.
181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് തുടക്കത്തില പതറിയെങ്കിലും ഇഷാന് കിഷന്റെ അര്‍ധസെഞ്ചുറിയുടെയും(47 പന്തില്‍ 70), ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ടിന്റെയും(26 പന്തില്‍ 47) കരുത്തില്‍ 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ഹൈദരാബാദ് ജയിച്ചതോടെ 16 പോയിന്റുള്ള ഗുജറാത്തും ആര്‍സിബിക്കൊപ്പം പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി. തോല്‍വിയോടെ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ വക്കിലാണ്. അവസാന മത്സരത്തില്‍ ഗുജറാത്തിനെ തോൽപിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലം കൂടി അനുകൂലമായാല്‍ മാത്രമെ ചെന്നൈക്ക് പ്ലേ ഓഫ് സാധ്യതയുള്ളു. സ്കോര്‍ ചെന്നൈ 20 ഓവറില്‍ 180-7, ഹൈദരാബാദ് 19 ഓവറില്‍ 181-5.
Sports
മുംബൈ: ഐപിഎല്ലിന് പിന്നാലെ ഇന്ത്യൻ ട്വന്റി 20 ടീമിൽ വലിയ മാറ്റങ്ങൾക്ക് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ നായകൻ സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കാനാണ് ആലോചിക്കുന്നത്.
മികച്ച ഫോമിലുള്ള ശ്രേയസ് അയ്യർക്ക് നായകസ്ഥാനം നൽകി യുവതാരങ്ങളെ അണിനിരത്താനാണ് ആലോചന. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിൽ ശ്രേയസിനെ നായകനാക്കി ഒരു പുതിയ പരീക്ഷണത്തിനാണ് ബിസിസിഐ നീക്കം നടത്തുന്നത്.
സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി പൂർണമായും യുവനിരയെ അണിനിരത്താനാണ് ലക്ഷ്യമിടുന്നത്. ഐപിഎല്ലിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന യുവതാരങ്ങൾക്കും വരാനിരിക്കുന്ന വിദേശ പരമ്പരകളിൽ അവസരം ലഭിച്ചേക്കും. കൗമാര താരം വൈഭവ് സൂര്യവംശി ഉൾപ്പെടെയുള്ളവരെ ടീമിൽ ഉൾപ്പെടുത്തിയേക്കും.
രോഹിത് ശർമ ടി20 ടീമിന്റെ ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോഴാണ് പുതിയ നായകനായി സൂര്യകുമാർ യാദവ് എത്തിയത്. സൂര്യ നയിച്ച ഒരു പരമ്പരയിലും ടീം തോറ്റിട്ടില്ല. അതേസമയം താരത്തിന്റെ നിലവിലെ ഫോമിൽ ബിസിസിഐയ്ക്ക് ആശങ്കയുണ്ട്.
ട്വന്റി20 ലോകകപ്പിൽ ബാറ്റിങ്ങിൽ തിളങ്ങാൻ സാധിക്കാതിരുന്ന സൂര്യകുമാർ യാദവിന് ഐപിഎല്ലിലും ഫോം കണ്ടെത്താനായിട്ടില്ല. മുംബൈ ഇന്ത്യൻസ് പത്തു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 195 റൺസാണ് സൂര്യ ആകെ നേടിയത്. 51 റൺസാണ് സീസണിലെ ഉയർന്ന സ്കോർ.
Sports
ധാക്ക: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിന് ജയം. ആറ് വിക്കറ്റിനാണ് ന്യൂസിലൻഡ് വിജയിച്ചത്.
മഴയെ തുടർന്ന് ഡിഎൽഎസ് അനുസരിച്ച് 15 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 103 റൺസ് വിജയലക്ഷ്യം 11.4 ഓവറിൽ കിവീസ് മറികടന്നു. അർധ സെഞ്ചുറി നേടിയ ബെവോൺ ജേക്കബ്സിന്റെ മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്.
ബെവോൺ ജേക്കബ്സ് 62 റൺസാണെടുത്തത്. 31 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ജേക്കബ്സിന്റെ ഇന്നിംഗ്സ്. ടിം റോബിൻസൺ 23 റൺസും ഡിയാൻ ഫോക്സ്ക്രോഫ്റ്റ് 15 റൺസുമെടുത്തു.
ബംഗ്ലാദേശിന് വേണ്ടി ഷോറിഫുൾ മൂന്ന് വിക്കറ്റും മഹെദി ഹസൻ ഒരു വിക്കറ്റും എടുത്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 14.2 ഓവറിൽ 102 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 33 റൺസെടുത്ത തൗഹിദ് ഹൃദോയ് ആണ് ടോപ്സ്കോറർ. ക്യാപ്റ്റൻ ലിട്ടൺ ദാസ് 26 റൺസും സൈഫ് ഹസൻ 16 റൺസുമെടുത്തു.
ന്യൂസിലൻഡിന് വേണ്ടി ജോഷ് ക്ലർക്ക്സൺ മൂന്ന് വിക്കറ്റെടുത്തു. നഥാൻ സ്മിത്തും ബെൻ സിയേഴ്സും രണ്ട് വിക്കറ്റ് വീതവും ജേയ്ഡൻ ലെന്നോക്സും ഇഷ് സോധിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ന്യൂസിലൻഡ് വിജയിച്ചതോടെ പരമ്പര 1-1ന് സമനിലയിൽ പിരിഞ്ഞു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചപ്പോൾ രണ്ടാം മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
Sports
ധാക്ക: ബംഗ്ലാദേശ്-ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്.
ചത്തോഗ്രാമിലെ സ്റ്റേഡിയമാണ് വേദി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചിരുന്നു. ആറ് വിക്കറ്റിനായിരുന്നു ജയം.
ന്യസിലൻഡ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം രണ്ടോവർ ബാക്കിനിൽക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. ബംഗ്ലാദേശ് താരം തൗഹിദ് ഹൃദോയ് ആയിരുന്നു മത്സരത്തിലെ താരം.
Sports
ബെനോനി: ഇന്ത്യൻ വനിതകൾക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ 23 റൺസിനാണ് ദക്ഷിണാഫ്രിക്കൻ വനിതകൾ വിജയിച്ചത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എടുക്കാനെ സാധിച്ചുള്ളു. 40 റൺസുമായി ഭാരതി ഫുൾമാലിയും 25 റൺസുമായി റിച്ചാ ഘോഷും 22 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ദക്ഷിണാഫ്രിക്കയക്ക് വേണ്ടി നോൻകുലുലേകോ എംലാബയും നദീൻ ഡി ക്ലർക്കും രണ്ട് വിക്കറ്റുകൾ വീഴ്ത്തി. എലിസ്-മാരി മാർക്സ്, ക്ലോയി ട്രയോൺ, അയബോംഗ ഖാക്ക എന്നിവർ ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിതകൾ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 155 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെ മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോർ എടുത്തത്. ലോറ 92 റൺസാണെടുത്തത്. സൂനെ ലൂസ് 23 റൺസ് സ്കോർ ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി രേണുക സിംഗ് ഠാക്കൂറും ശ്രീ ചരണിയും ദീപ്തി ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തോടെ ദക്ഷിണാഫ്രിക്കൻ വനിതകൾ 4-1ന് പരമ്പര സ്വന്തമാക്കി.
Sports
ബെനോനി: ഇന്ത്യൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിതകൾ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണെടുത്തത്.
അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെ മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോർ എടുത്തത്. ലോറ 92 റൺസാണെടുത്തത്. സൂനെ ലൂസ് 23 റൺസ് സ്കോർ ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി രേണുക സിംഗ് ഠാക്കൂറും ശ്രീ ചരണിയും ദീപ്തി ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Sports
ധാക്ക: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ബംഗ്ലാദേശ് വിജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം രണ്ടോവർ ബാക്കിനിൽക്കെ ന്യൂസിലൻഡ് മറികടന്നു. 51 റൺസെടുത്ത തൗഹിദ് ഹൃദോയ്യുടെയും 31 റൺസെടുത്ത ഷമീം ഹൊസെയ്ന്റെയും 28 റൺസെടുത്ത പർവേസ് ഹൊസെയ്ൻ ഇമോണിന്റെയും മികവിലാണ് ബംഗ്ലാദേശ് വിജയലക്ഷ്യം മറികടന്നത്.
ന്യൂസിലൻഡിന് വേണ്ടി ഇഷ് സോദി രണ്ട് വിക്കറ്റ് വിക്കറ്റെടുത്തു. നഥാൻ സ്മിത്തും ജോഷ് ക്ലർക്ക്ലസണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 182 റൺസെടുത്തത്. കറ്റെൻ ക്ലർക്കിന്റെയും ഡെയ്ൻ ക്ലീവറിന്റെയും അർധ സെഞ്ചുറികളുടെ മികവിലാണ് ന്യൂസിലൻഡ് മികച്ച സ്കോർ പടുത്തുയർത്തിയത്.
ക്ലർക്കും ക്ലീവറും 51 റൺസ് വീതമെടുത്തു. നിക്ക് കെല്ലി 39 റൺസ് സ്കോർ ചെയ്തു. ബംഗ്ലാദേശിന് വേണ്ടി റിഷാദേ ഹൊസെയ്ൻ രണ്ട് വിക്കറ്റെടുത്തു. ഷൊറിഫുൾ ഇസ്ലാമും തൻസിം ഹസനും മഹെദി ഹസനും ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ 14 റൺസിനാണ് ഇന്ത്യൻ വനിതകൾ വിജയിച്ചത്.
ഇന്ത്യ ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 171 റൺസ് എടുക്കാനെ സാധിച്ചുള്ളു. 40 റൺസുമായി സുനെ ലൂസും 30 റൺസുമായി തസ്മിൻ ബ്രിട്ട്സും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. ക്രാന്തി ഗൗഡ്, ശ്രീ ചരണി, കാഷ്വി ഗൗതം, ഷെഫാലി വർമ എന്നിവർ ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 185 റൺസെടുത്തത്. 43 റൺസെടുത്ത ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ്സ്കോറർ. ദീപ്തി ശർമ 36 റൺസും റിച്ചാ ഘോഷ് 34 റൺസും അനുഷ്ക ശർമ 27 റൺസുമെടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 22 റൺസാണ് സ്കോർ ചെയ്തത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എലിസ്-മാരി മാർക്സും കയ്ല റെയ്നെകെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുമി ശേഖുഖുനെ ഒരു വിക്കറ്റ് എടുത്തു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു.
Kerala
കൊച്ചി: ട്വന്റി20യില്‍നിന്നു രാജിവച്ച പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോനെതിരെ ഡീല്‍ ആരോപണം ശക്തമാക്കി പാര്‍ട്ടി ചെയര്മാന് സാബു എം. ജേക്കബ്. കുന്നത്തുനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുന്‍ എംഎല്‍എ വി.പി. സജീന്ദ്രനുമായി 20 ലക്ഷം രൂപയുടെ ഡീല്‍ ആണ് പൂജ ജോമോന് നടത്തിയതെന്ന് ആരോപിച്ച് ഡീല്‍ ഉറപ്പിക്കുന്ന ദൃശ്യങ്ങള്‍ സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
പൂതൃക്ക സഹകരണ ബാങ്ക് പ്രസിഡന്റ് അനിബെന്‍ കുന്നത്ത്, പൂതൃക്ക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പീറ്റര്‍ കുപ്ലാശേരി എന്നിവരുമായാണ് പൂജ ജോമോന് ഡീല്‍ ഉറപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഡീല്‍ തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് സജീന്ദ്രന് പറഞ്ഞതിന് പിന്നാലെയാണ് സാബു ജേക്കബ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
പൂതൃക്ക സഹകരണ ബാങ്കിലേക്ക് വിളിച്ചു വരുത്തിയാണ് ഡീല്‍ ഉണ്ടാക്കിയത്. അഞ്ച് ലക്ഷം പണമായും, ഏഴ് ലക്ഷത്തിന്റെ ബാങ്ക് ലോണും, അതിന്റെ പലിശയും ചേര്‍ന്ന് 15 ലക്ഷത്തിനായിരുന്നു ആദ്യ ഡീല്‍ ഉറപ്പിച്ചത്. എന്നാല്‍ ഡീലിന്റെ വിവരം പുറത്തായതോടെ പൂജ അഞ്ച് ലക്ഷം രൂപ കൂടി അധികം ആവശ്യപ്പെടുകയും 20 ലക്ഷമാക്കി നല്കാന് കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുകയും ചെയ്തു.
ഡീല്‍ ഉറപ്പിച്ച ശേഷം ബെന്നി ബെഹ്നാന് അവിടെ വന്നു. ബെന്നി ബഹ്നാനുമായി സംസാരിച്ച് ഉറപ്പിച്ചു. ബാങ്കില്‍ നടന്ന ഡീല്‍ ചര്‍ച്ചയ്ക്ക് ശേഷം മാര്‍ച്ച് 27ന് വൈകിട്ട് 6.45ന് സജീന്ദ്രന്റെ വെളുത്ത ഇന്നോവ കാറിലും തുടര്‍ന്ന് കോലഞ്ചേരിയിലെ സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റി ഓഫീസിലും വച്ചാണ് അന്തിമ ഡീല്‍ ഉറപ്പിച്ചത്. ഇതുപോലെ കോളനികളില്‍ കയറി കോണ്‍ഗ്രസ് 5000, 10000 രൂപ വച്ച് കൊടുത്തുകൊണ്ടിരിക്കുകയാണെന്നും സാബു ജേക്കബ് വ്യക്തമാക്കി.
ഇതിലൂടെ കുന്നത്തുനാട് പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ് ധരിച്ചിരിക്കുന്നത്. ജനാധിപത്യത്തെ വിലക്കെടുക്കുന്ന പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് കേരളത്തില്‍ നടത്തുന്നത്. ട്വന്റി20യുടെ ഭരണം അട്ടിമറിക്കുകയാണ് ലക്ഷ്യം. 20 ലക്ഷം അവരെ സംബന്ധിച്ച് ഒരു നഷ്ടമല്ല. തെളിവ് കൊണ്ടുവരികയാണെങ്കില്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് സജീന്ദ്രന് പറഞ്ഞിരുന്നു. ആ വാക്ക് പാലിക്കണം, ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങണമെന്ന് സാബു ജേക്കബ് പറഞ്ഞു.
അതേസമയം, ട്വന്റി20 എന്‍ഡിഎയുടെ ഭാഗമായതിനാലാണ് താന്‍ രാജിവയ്ക്കുന്നതെന്നായിരുന്നു പൂജ ജോമോന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഡീല്‍ ആരോപണം ഉയര്‍ത്തി സാബു ജേക്കബ് രംഗത്തെത്തിയത്. വി.പി. സജീന്ദ്രനുമായി 20 ലക്ഷം രൂപയുടെ ഡീല്‍ പൂജ ജോമോന് നടത്തിയെന്ന് സാബു ജേക്കബ് പറഞ്ഞിരുന്നു. ഇതിനൊപ്പം ശബ്ദ സന്ദേശങ്ങളും പുറത്തുവിട്ടിരുന്നു.
Sports
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണെടുത്തത്.
വിക്കറ്റ് കീപ്പർ കോന്നർ എസ്റ്റർഹുയ്സെന്റെ അർധ സെഞ്ചുറിയുടെയും റുബിൻ ഹെർമാന്റെയും ടോണി ഡി. സോർസിയുടെയും ബലത്തിലാണ് പ്രോട്ടീസ് മികച്ച് സ്കോർ പടുത്തുയർത്തിയത്. കോന്നർ എസ്റ്റർഹുയ്സെൻ 57 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു കോന്നറിന്റെ ഇന്നിംഗ്സ്.
റുബിൻ ഹെർമാൻ 28 റൺസാണെടുത്തത്. ടോണി ഡി. സോർസി 23 റൺസ് സ്കോർ ചെയ്തു. ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമിസൺ രണ്ട് വിക്കറ്റെടുത്തു. സക്കാറി ഫോൽക്ക്സും ബെൻ സിയേഴ്സും കോൾ മക്ക്കോഞ്ചിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ഓക്ലൻഡ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം. ഓക്ലൻഡിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ന്യൂസിലൻഡ് വിജയിച്ചത്.
ടോം ലാതത്തിന്റെ അർധ സെഞ്ചുറിയുടെയും ഡിവോൺ കോൺവെയുടെ ഇന്നിംഗ്സിന്റെയും മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്. ടോം ലാതം 63 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ലാതത്തിന്റെ ഇന്നിംഗ്സ്.
കോൺവെ 39 റൺസും ടിം റോബിൻസൺ 17 റൺസുമെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലൂതോ സിപാംലയും കേശവ് മഹാരാജും ഓരോ വിക്കറ്റ് വീതമെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 136 റൺസെടുത്തത്. 26 റൺസെടുത്ത എൻകോബനി മൊകോയെനയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോറർ. ജോർജ് ലിൻഡെ 23 റൺസും ഡിയാൻ ഫെറെസ്റ്റർ 17 റൺസും ജെറാൾഡ് കോട്സെ 16 റൺസുമെടുത്തു.
ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസണും മിച്ചൽ സാന്റ്നറും ബെൻ സിയേഴ്സും രണ്ട് വിക്കറ്റ് വീതമെടുത്തു. ലോക്കി ഫെർഗൂസൺ, കൊൽ മക്കോഞ്ചി, ജെയിംസ് നീഷം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ പരമ്പരയിൽ ന്യൂസിലൻഡ് 2-1 ന് മുന്നിലെത്തി. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് വിജയിച്ചപ്പോൾ രണ്ടാം മത്സരം ന്യൂസിലൻഡ് 68 റൺസിന് സ്വന്തമാക്കുകയായിരുന്നു.
Sports
ഓക്ലൻഡ്: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 136 റൺസാണെടുത്തത്.
26 റൺസെടുത്ത എൻകോബനി മൊകോയെനയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോറർ. ജോർജ് ലിൻഡെ 23 റൺസും ഡിയാൻ ഫെറെസ്റ്റർ 17 റൺസും ജെറാൾഡ് കോട്സെ 16 റൺസുമെടുത്തു.
ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസണും മിച്ചൽ സാന്റ്നറും ബെൻ സിയേഴ്സും രണ്ട് വിക്കറ്റ് വീതമെടുത്തു. ലോക്കി ഫെർഗൂസൺ, കൊൽ മക്കോഞ്ചി, ജെയിംസ് നീഷം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ഹാമിൽട്ടൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണെടുത്തത്.
ഡിവോൺ കോൺവെയുടെ അർധ സെഞ്ചുറിയുടെ ബലത്തിലാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. കോൺവെ 60 റൺസാണെടുത്തത്. അഞ്ച് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു കോൺവെയുടെ ഇന്നിംഗ്സ്.
ജോഷ് ക്ലർക്ക്സൺ 26 റൺസും നിക്ക് കെല്ലി 21 റൺസും നായകൻ മിച്ചൽ സാന്റ്നർ 20 റൺസുമെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വിയാൻ മുൾഡർ രണ്ട് വിക്കറ്റും ജെറാൾഡ് കോട്ട്സെയും ഒട്ടിനെയ്ൽ ബാർട്ട്മാൻ നായകൻ കേശവ് മഹാരാജ് ജോർജ് ലിൻഡെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മൗണ്ട് മൗൻഗനുയ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ന്യൂസിലൻഡിലെ മൗണ്ട് മാൻഗനുയിലുള്ള ബേ ഓവലിലാണ് മത്സരം. അൽപസമയത്തിനകം മത്സരം ആരംഭിക്കും.
ടീം ന്യൂസിലൻഡ്: ഡിവോൺ കോൺവെ, ടോം ലാതം (വിക്കറ്റ് കീപ്പർ), ടിം റോബിൻസൺ, നിക്ക് കെല്ലി, ബെവോൺ ജേക്കബ്സ്, ജെയിംസ് നീഷം, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), സക്കാരി ഫോൽക്ക്സ്, കോൽ മക്കോഞ്ചി, കൈൽ ജാമിസൺ, ബെൻ സിയേഴ്സ്.
ടീം ദക്ഷിണാഫ്രിക്ക: കോന്നർ എസ്റ്റർഹുയ്സൻ (വിക്കറ്റ് കീപ്പർ), ജോർദാൻ ഹെർമാൻ, ടോണി ഡി സോർസി, റുബിൻ ഹെർമാൻ, ജേസൺ സ്മിത്ത്, ഡിയാൻ ഫോറസ്റ്റർ, ജോർജ് ലിൻഡെ, ജെറാൾഡ് കോട്സെ, കേശവ് മഹാരാജ് (ക്യാപ്റ്റൻ), എൻകോബനി മൊകോയെന, ഒട്നെയ്ൽ ബാർട്മാൻ.
Sports
മുംബൈ: ട്വന്റി 20 ലോക കിരീടം നേടിയ ഇന്ത്യൻ ടീമിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. 131 കോടി രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്.
2024 ടി20 ലോകകപ്പ് വിജയിച്ച രോഹിത് ശർമയുടെ സംഘത്തിന് ലഭിച്ചതിനേക്കാൾ കൂടുതലാണ് ഇത്. അന്ന് 125 കോടി രൂപയാണ് സമ്മാനത്തുകയായി നൽകിയിരുന്നത്.
അതേ സമയം ജേതാക്കൾക്ക് ഐസിസി നൽകുന്ന സമ്മാനത്തുകയേക്കാൾ അഞ്ചിരട്ടി വരുമിത്. മൂന്ന് മില്യണ്‍ ഡോളര്‍(ഏകദേശം 27.48 കോടി രൂപ) ആണ് സമ്മാനത്തുകയായി ഇന്ത്യയ്ക്ക് ലഭിച്ചത്.
രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡ് ടീമിന് 1.6 മില്യൺ ഡോളർ (ഏകദേശം 14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂർണമെന്റിലെ മികച്ച സ്പോൺസർഷിപ്പ് വരുമാനമാണ് സമ്മാനത്തുക ഇത്രയധികം ഉയരാൻ കാരണമായത്.
സെമിയിൽ പുറത്തായ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും 790,000 ഡോളര്‍(ഏകദേശം 7.24 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. സൂപ്പർ എട്ടിൽ എത്തിയ ടീമുകള്‍ക്ക് 380,000 ഡോളര്‍(ഏകദേശം 3.48 കോടി രൂപ) സമ്മാനത്തുകയായി നല്കി.
Sports
തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റും ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരവുമായ സഞ്ജു സാംസണെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സഞ്ജു കേരളത്തിന്റെ അഭിമാനമാണെന്നും താരത്തിന് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകുമെന്നും ശിവൻകുട്ടി പറഞ്ഞു.
"തിരുവനന്തപുരത്തായിരിക്കും സ്വീകരണം ഒരുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സഞ്ജു സാംസൺ കേരളത്തിന്റെ പുത്രൻ. കേരളത്തിന്റെ അഭിമാനം. പലപ്പോഴും പുറത്തിരിക്കേണ്ടി വന്നിരുന്നു. കഠിനാധ്വാനത്തിൽ ലോകത്തിന്റെ പ്രശംസ നേടി.'-ശിവൻകുട്ടി പറഞ്ഞു.
അർഹമായ സ്വീകരണമായിരിക്കും ഒരുക്കുക. ഇക്കാര്യം സഞ്ജുവിന്റെ പിതാവിനെ ഇന്ന് നേരിട്ട് കണ്ട് അറിയിക്കും. സഞ്ജുവിന്റെ പിഎയെ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Sports
അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മോശം റിക്കാർഡ് തിരുത്തി ഇന്ത്യ. മുമ്പ് ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും ഇത്തവണ അവരെ തകർത്ത് ലോകകിരീടം തന്നെ സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ.
അഹമ്മദാബാദിൽ നടന്ന ഫൈനലിൽ 96 റൺസിനാണ് ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. ഇതോടെ ടി20യിലെ മൂന്നാം ലോകകിരീടമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ന്യൂസിലൻഡിനെതിരെ 2007ൽ നടന്ന പ്രഥമ ടി20 ലോകകപ്പിലെ സൂപ്പർ എട്ടിൽ ഇന്ത്യ 10 റൺസിനാണ് പരാജയപ്പെട്ടത്. 2016ൽ ആദ്യ റൗണ്ടിൽ 47 റൺസിനും 2021 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്.
Sports
അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പ് ഫൈനലിൽ തകർന്നടിഞ്ഞ് ന്യൂസിലൻഡ് ബാറ്റിംഗ് നിര. ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 159 റൺസിൽ ഓൾഔട്ടായി.
ഓപ്പണർ ടിം സൈഫർട്ടിനും ക്യാപ്റ്റൻ മിച്ചൽ സാന്റ്നറിനും മാത്രമാണ് കിവീസ് ബാറ്റിംഗ് നിരയിൽ തിളങ്ങാനായത്. സൈഫർട്ട് 52 റൺസും സാന്റ്നർ 43 റൺസുമാണ് എടുത്തത്.
ഡാരിൽ മിച്ചൽ 17 റൺസെടുത്തു. മറ്റാർക്കും കിവീസ് നിരയിൽ രണ്ടക്കം കടക്കാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമിയിൽ സെഞ്ചുറി നേടിയ ഫിൻ അലൻ ഒന്‍പത് റൺസ് മാത്രം എടുത്ത് പുറത്തായി.
നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റെടുത്ത അക്സർ പട്ടേലും ചേർന്നാണ് കിവീസ് ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞത്. ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി, അഭിഷേക് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ കൂറ്റൻ സ്കോർ പിന്തുടരുന്ന ന്യൂസിലൻഡ് പതറുന്നു. 3.1 ഓവറിൽ കിവീസിന്റെ രണ്ട് വിക്കറ്റ് വീണു.
ഫിൻ അലനും രചിൻ രവീന്ദ്രയും ആണ് പുറത്തായത്. ഒമ്പത് റൺസെടുത്ത അലനെ അക്സർ പട്ടേലാണ് പുറത്താക്കിയത്.
ജസ്പ്രീത് ബുംറയാണ് രചിൻ രവീന്ദ്രയെ മടക്കി അയച്ചത്. ഒരു റണാണ് രചിൻ എടുത്ത്. നിലവിൽ നാല് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എടുത്തിട്ടുണ്ട് ന്യൂസിലൻഡ്. ടിം സൈഫർട്ടും ഗ്ലെൻ ഫിലിപ്പ്സും ആണ് ക്രീസിൽ.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യൻ താരം ഇഷാൻ കിഷനും അർധ സെഞ്ചുറി. 23 പന്തിലാണ് ഇഷാൻ അർധ സെഞ്ചുറി തികച്ചത്.
നാല് ഫോറും നാല് സിക്സും അടിച്ചെടുത്തിട്ടുണ്ട് ഇഷാൻ. സഞ്ജു സാംസൺ 89 റൺസെടുത്ത് പുറത്തായി.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. നാലോവറിൽ ടീം സ്കോർ 50 കടന്നു. വിക്കറ്റ് നഷ്ടമില്ലാതെ 51 റൺസാണ് ഇന്ത്യ എടുത്തത്.
മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്നാണ് മികച്ച തുടക്കം നൽകിയത്. സഞ്ജു 24 റൺസും അഭിഷേക് 23 റൺസും എടുത്തിട്ടുണ്ട്.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കുമെന്ന ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. എല്ലാവരും ഒരേ ഡയലോഗ് തന്നെയാണല്ലോ പറയുന്നത്, അവർ പുതിയത് വല്ലതും പരീക്ഷിക്കട്ടെ, എന്നായിരുന്നു പാറ്റ് കമ്മിൻസിനെ അനുസ്മരിപ്പിച്ച സാന്റ്നറുടെ വാക്കുകളോട് സൂര്യ പ്രതികരിച്ചത്.
ലോകകപ്പ് ഫൈനൽ പോലൊരു വലിയ വേദിയിലെ സമ്മർദ്ദം എങ്ങനെ അതിജീവിക്കുന്നു എന്ന ചോദ്യത്തിന് സൂര്യയുടെ മറുപടി രസകരമായിരുന്നു. ഫൈനൽ അല്ലെ, നരേന്ദ്ര മോദി സ്റ്റേഡിയം അല്ലേ എന്നൊക്കെ ആശങ്കപ്പെടാൻ സാധ്യതയുണ്ട്. പക്ഷെ എല്ലാത്തിനെയും ലളിതമായി സമീപിക്കാൻ ആണ് ടീമിന് നല്‍കിയിരിക്കുന്ന ഉപദേശം.
ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം സമ്മര്‍ദ്ദമില്ലാതെ നിലനിർത്താനാണ് ഞങ്ങൾ എല്ലായ്പ്പോഴും ശ്രമിക്കുന്നത്. ഇഷാൻ കിഷൻ, അക്സർ പട്ടേൽ, അർഷ്ദീപ് തുടങ്ങിയവർ തമാശകൾ പറഞ്ഞ് മൂഡ് മാറ്റാൻ മിടുക്കരാണ്. ഞാൻ അവരുടെ അടുത്ത് ചെന്ന് ഇന്ന് രാത്രി എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത്' എന്നൊക്കെയാണ് ചോദിക്കാറുള്ളത്. ക്രിക്കറ്റിനെക്കുറിച്ച് മാത്രം സംസാരിച്ച് സമ്മർദ്ദം കൂട്ടാറില്ലെന്നായിരുന്നു സൂര്യയുടെ മറുപടി.
ഫൈനലില്‍ പ്രത്യേക വിജയലക്ഷ്യം മുന്‍കൂട്ടി കണ്ടല്ല ഗ്രൗണ്ടിലിറങ്ങുകയെന്നും വിക്കറ്റിന്റെ സാഹചര്യം അനുസരിച്ച് കളിക്കാനാണ് ടീം തീരുമാനിച്ചിരിക്കുന്നതെന്നും സൂര്യ പറഞ്ഞു. തന്റെ സ്ട്രൈക്ക് റേറ്റിലെ ഇടിവിനെക്കുറിച്ചോ വരുൺ ചക്രവർത്തിയുടെ ഫോമിനെക്കുറിച്ചോ തനിക്ക് ആശങ്കയില്ലെന്നും വരുൺ ഇപ്പോഴും ലോക ഒന്നാം നമ്പർ ബൗളറാണെന്നും സൂര്യ വ്യക്തമാക്കി.
Sports
അഹമ്മദാബാദ്: ഞായറാഴ്ച നടക്കുന്ന ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡ് വിജയം നേടുമെന്ന് മിച്ചൽ സാന്റ്നർ. ഇത്തവണ ന്യൂസിലൻഡ് ചരിത്രം കുറിക്കുമെന്നും സാന്റ്നർ അവകാശപ്പെട്ടു. ഫൈനലിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലായിരുന്നു സാന്റ്നറുടെ പ്രതികരണം.
"അഹമ്മദാബാദ് ഇന്ത്യൻ ആരാധകരെ കൊണ്ട് നിറയുമെന്ന് ഞങ്ങൾക്കറിയാം. ആ നീലകടലിനെ നിശബ്ദരാക്കും ഞങ്ങൾ. മുന്‍പ് ഓസീസ് അത് ചെയ്തതാണ്. അതുപോലെ ഞങ്ങളും ചെയ്യും.'-സാന്റ്നർ അവകാശപ്പെട്ടു.
"ഹോം ഗ്രൗണ്ടിലെ സമ്മർദം അവർക്കുണ്ടാകും. ഞങ്ങൾക്കതില്ല. മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയെ വീഴ്ത്താനാകുമെന്ന് ഞങ്ങൾക്കറിയാം. ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക അത് കാണിച്ചുതന്നിരുന്നു.'-സാന്റ്നർ കൂട്ടിച്ചേർത്തു.
Sports
മുംബൈ: ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യയെ അവരുടെ മണ്ണില്‍ നേരിടുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്. മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ പോരാട്ടത്തെ ആവേശത്തോടെയാണ് തന്റെ ടീം കാണുന്നതെന്നും ബ്രൂക്ക് പറഞ്ഞു.
ഇത്തരം വലിയ വേദികളില്‍ കളിക്കുക എന്നതാണ് ഏതൊരു താരത്തിന്റെയും ലക്ഷ്യമെന്നും ബ്രൂക്ക് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് ടി20 ലോകകപ്പുകളിലും ഇന്ത്യയും ഇംഗ്ലണ്ടും സെമി ഫൈനലില്‍ ഏറ്റുമുട്ടിയിരുന്നു.
2022-ല്‍ ഇംഗ്ലണ്ട് വിജയിച്ച് കിരീടം ചൂടിയപ്പോള്‍, 2024-ല്‍ ഇന്ത്യ പകരം വീട്ടുകയും ലോകകിരീടം ഉയര്‍ത്തുകയും ചെയ്തു. ഇപ്പോള്‍ മൂന്നാം വട്ടവും സെമിയില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.
എന്നാൽ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഒരു പെര്‍ഫെക്റ്റ് ഗെയിം വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ ടൂര്‍ണമെന്റിൽ ഞങ്ങള്‍ ജയിച്ച മത്സരങ്ങളൊന്നും അത്ര പൂര്ണാമായിരുന്നില്ല. എന്നിട്ടും ചില മത്സരങ്ങളില്‍ ആധികാരികമായും മറ്റു ചിലതില്‍ കടുപ്പമേറിയ പോരാട്ടത്തിലൂടെയും ജയിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ടീമിലെ ഒത്തൊരുമയും ആത്മവിശ്വാസവുമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്.'' ബ്രൂക്ക് വ്യക്തമാക്കി.
സെമി ഫൈനലില്‍ ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ബ്രൂക്ക് പറഞ്ഞു. ടീമിന്റെ ഏറ്റവും മികച്ച പ്രകടനം ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും അത് ഇന്ത്യക്കെതിരായ മത്സരത്തില്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Sports
കോൽക്കത്ത: ട്വന്റി ലോകകപ്പിന്റെ ഫൈനലിൽ കടന്ന് ന്യൂസിലൻഡ്. സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകർത്താണ് ന്യൂസിലൻഡ് ഫൈനലിലെത്തിയത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ് 12.5 ഓവറിൽ മറികടന്നു. ഫിൻ അലന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും ടിം സൈഫർട്ടിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് ന്യൂസിലൻഡ് അനായാസമായി ലക്ഷ്യം മറികടന്നത്.
33 പന്തിലാണ് ഫിൻ അലൻ സെഞ്ചുറി നേടിയത്. 10 ബൗണ്ടറിയും എട്ട് സിക്സും അടങ്ങുന്നതായിരുന്നു ഫിൻ അലന്റെ ഇന്നിംഗ്സ്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗത ഏറിയ സെഞ്ചുറിയാണ് ഫിൻ അലൻ ഇന്ന് നേടിയത്.
ടിം സൈഫർട്ട് 58 റൺസാണെടുത്തത്. നാല് ഫോറും രണ്ട് സിക്സും താരം അടിച്ചെടുത്തിരുന്നു. രചിൻ രവീന്ദ്ര 13 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗീസോ റബാഡ ഒരു വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് റൺസെടുത്തത്. മാർക്കോ യാൻസന്റെ അർധ സെഞ്ചുറിയുടെയും ഡിവാൾഡ് ബ്രെവിസിന്റെയും ട്രിസ്റ്റൻ സ്റ്റബ്സിന്റെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോർ പടുത്തുയർത്തിയത്.
യാൻസൻ 55 റൺസെടുത്ത് പുറത്താകാതെ നിന്നു. 30 പന്തിൽ രണ്ട് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു യാൻസന്റെ ഇന്നിംഗ്സ്.
മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും പറത്തിയ ബ്രെവിസ് 34 റൺസെടുത്താണ് പുറത്തായത്. സ്റ്റബ്സ് 29 റൺസാണെടുത്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിട്ട ദക്ഷിണാഫ്രിക്കയെ യാൻസനും സ്റ്റബ്സും ചേർന്നാണ് കരകയറ്റിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 73 റൺസാണ് കൂട്ടിച്ചേർത്തത്.
ന്യൂസിലൻഡിന് വേണ്ടി മാറ്റ ഹെൻറിയും കോൽ മക്കോഞ്ചിയും രചിൻ രവീന്ദ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലോക്കി ഫെർഗൂസനും ജെയിംസ് നീഷവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോൽക്കത്ത: ട്വന്റി ലോകകപ്പിലെ ആദ്യ സെമിയിൽ ന്യൂസിലൻഡിനെതിരെ ദക്ഷിണാഫിക്കയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണെടുത്തത്.
മാർക്കോ യാൻസന്റെ അർധ സെഞ്ചുറിയുടെയും ഡിവാൾഡ് ബ്രെവിസിന്റെയും ട്രിസ്റ്റൻ സ്റ്റബ്സിന്റെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോർ പടുത്തുയർത്തിയത്. യാൻസൻ 55 റൺസെടുത്ത് പുറത്താകാതെ നിന്നു. 30 പന്തിൽ രണ്ട് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു യാൻസന്റെ ഇന്നിംഗ്സ്.
മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും പറത്തിയ ബ്രെവിസ് 34 റൺസെടുത്താണ് പുറത്തായത്. സ്റ്റബ്സ് 29 റൺസാണെടുത്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിട്ട ദക്ഷിണാഫ്രിക്കയെ യാൻസനും സ്റ്റബ്സും ചേർന്നാണ് കരകയറ്റിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 73 റൺസാണ് കൂട്ടിച്ചേർത്തത്.
ന്യൂസിലൻഡിന് വേണ്ടി മാറ്റ ഹെൻറിയും കോൽ മക്കോഞ്ചിയും രചിൻ രവീന്ദ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലോക്കി ഫെർഗൂസനും ജെയിംസ് നീഷവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Editorial
ഓരോ മനുഷ്യനും ഓരോ നിയോഗമുണ്ട്; സാധാരണക്കാരായാലും പ്രതിഭകളായാലും. അതു സംഭവിക്കുന്നതോടെ അതുവരെയെഴുതിയ കഥയെല്ലാം മാഞ്ഞുപോകും. ചരിത്രം ഗതിമാറിയൊഴുകും. അത്തരമൊരു നിയോഗത്തിലേക്കാണ് ഞായറാഴ്ച കോൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്ത്യയുടെ, കേരളത്തിന്റെ സ്വന്തം സഞ്ജു ബാറ്റേന്തിയത്. വെസ്റ്റ് ഇൻഡീസിനെതിരായ നിർണായകവിജയത്തിനും ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനൽ പ്രവേശനത്തിനുമപ്പുറം സഞ്ജു സാംസൺ എന്ന കളിക്കാരന്റെ പ്രതികാരനിമിഷമായിരുന്നു അത്.
തന്റെ വിമർശകരോടോ തന്നെ ഇടിച്ചുതാഴ്ത്താൻ നിരന്തരം ശ്രമിച്ചവരോടോ മാത്രമുള്ള പ്രതികാരമായിരുന്നില്ല. അനാവശ്യ സമ്മർദങ്ങൾ തലയിലേറ്റുവാങ്ങി ആത്മവിശ്വാസം കെടുത്തിയും അമിത ആത്മവിശ്വാസത്തോടെ കിട്ടിയ അവസരം നഷ്ടപ്പെടുത്തിയും സ്വന്തം കരിയർ അപകടത്തിലാക്കിയ തന്നോടുതന്നെയുള്ള പകരംവീട്ടൽകൂടിയായിരുന്നു.
ഗ്രഹണകാലവും ഗ്രഹപ്പിഴയും നീങ്ങി സഞ്ജു സാംസൺ എന്ന സൂര്യൻ കത്തിജ്വലിച്ചു. അതും ടീമിന് ഏറ്റവും അനിവാര്യമായ സന്ദർഭത്തിൽ. ‘ക്വാർട്ടർ ഫൈനൽ’ എന്നായിരുന്നു സൂപ്പർ എട്ടിലെ ഈ മത്സരം വിശേഷിപ്പിക്കപ്പെട്ടത്. ജയിക്കുന്നവർ മുന്നോട്ട്, തോറ്റാൽ പുറത്തേക്ക്. മരണക്കളിതന്നെ. ഒരു പ്രതിഭയുടെ വിശ്വരൂപദർശനത്തിന് ഇതിൽക്കവിഞ്ഞൊരു അവസരം വേറെയുണ്ടോ? സഞ്ജു സഞ്ജുവായി. ഇന്ത്യയും എതിരാളികളും നമിച്ചു.
വിമർശനങ്ങളുടെ കൂരമ്പുകൾ. വാഴ്ത്തുപാട്ടുകളുടെ പൂമൂടൽ. ഒരു കളിക്കാരനെ സമ്മർദത്തിലാഴ്ത്താനും നശിപ്പിക്കാനും വേറൊന്നും വേണ്ട. നമ്മൾ ഇന്ത്യക്കാരും മലയാളികളും ഇക്കാര്യത്തിൽ വിദഗ്ധരും. എത്ര കളി ജയിപ്പിച്ചയാളാണെങ്കിലും രണ്ടു കളിയിൽ പരാജയപ്പെട്ടാൽ അവന്റെ രക്തത്തിനുവേണ്ടി കൊലവിളി മുഴക്കുന്നവർ. കരിയറിലുടനീളം സഞ്ജു ഇതനുഭവിച്ചതാണ്. ലോകകപ്പിനു തൊട്ടുമുമ്പേ ന്യൂസിലൻഡിനെതിരേ നടന്ന പരമ്പര സഞ്ജുവിനെ സംബന്ധിച്ച് നിർണായകമായിരുന്നു. ഒന്നാം വിക്കറ്റ് കീപ്പറായി ടീമിൽ ഇടം പിടിച്ചിട്ടും തിളങ്ങാനായില്ല.
അതേസമയം, പരിക്കേറ്റ തിലക് വർമയ്ക്കു പകരക്കാരനായി പ്ളെയിംഗ് ഇലവനിലെത്തിയ രണ്ടാം വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ തകർത്താടുകയും ചെയ്തു. 10, ആറ്, പൂജ്യം, 24, ആറ് എന്നിങ്ങനെയായിരുന്നു കിവീസിനെതിരേ സഞ്ജുവിന്റെ സ്കോർ. അതോടെ സഞ്ജുവിനെതിരേ പടപ്പുറപ്പാടായി. ഇന്ത്യൻ ഇലവനിൽ സഞ്ജുവിനെ ഇനിയൊരിക്കലും കാണില്ലെന്നുവരെ വിധിയെഴുതിയവരുണ്ട്. ട്രോളി ട്രോളി ആനന്ദിച്ചവരുണ്ട്. അതെല്ലാം അതിജീവിച്ചാണ് ദൈവത്തിലുള്ള തന്റെ വിശ്വാസം മുറുകെപ്പിടിച്ച് സഞ്ജു തലയുയർത്തി നിന്നത്. വിഷമഘട്ടങ്ങളിൽ സഹകളിക്കാരും പരിശീലകരും തനിക്കു നല്കിയ പിന്തുണയെക്കുറിച്ച് സഞ്ജു പലവട്ടം പറഞ്ഞിട്ടുണ്ട്. ആ പിന്തുണയുടെ കരുത്തിലാണ് 60 ട്വന്റി 20 മത്സരങ്ങളിലെ മൂന്നു സെഞ്ചുറികൾ.
വെസ്റ്റിൻഡീസിനെതിരേ 50 പന്തിൽ പുറത്താകാതെ നേടിയ 97 റൺസ്. അതിന്റെ മൂല്യം റൺകണക്കിൽ മാത്രം അളക്കാനാകില്ല. ടീമിനുവേണ്ടി, ആവശ്യത്തിനനുസരിച്ച്, ഔചിത്യപൂർവമുള്ള കളി. ഈ മുപ്പത്തൊന്നുകാരന്റെ കരിയർ മുഴുവൻ ഈ ഒരിന്നിംഗ്സിലേക്ക് കരുതിവച്ചതുപോലെ. ക്യാപ്റ്റൻ സൂര്യകുമാർ യാദവും ടീമും അർപ്പിച്ച വിശ്വാസത്തിനുള്ള അമൂല്യമായ പ്രതിഫലം.
ആരാധകരുടെ പ്രശംസകളും മുൻവിധികളും ഒരു കളിക്കാരനെ എങ്ങനെ കുഴപ്പത്തിലാക്കും എന്നതിന് ഉത്തമോദാഹരണമാണ് സഞ്ജു സാംസണിന്റെ കളിജീവിതം. ഏതു കളിയിലായാലും ഏതു കളിക്കാരനായാലും എല്ലാക്കാലത്തും ഒരുപോലെ മികവു പുലർത്താനാകില്ല. കയറ്റിറക്കങ്ങൾ സ്വാഭാവികം. അതു തിരിച്ചറിഞ്ഞ് തിരിച്ചടിയുടെ കാലത്ത് പിന്തുണയ്ക്കുന്നതിനു പകരം നമ്മളിവിടെ കല്ലെറിയും. കഠിനവാക്കുകളും പരിഹാസവുംകൊണ്ട് അയാളെ ആഴത്തിൽ മുറിവേൽപ്പിക്കും.
ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ സച്ചിൻ തെണ്ടുൽക്കർക്കു വരെ ഈ അനുഭവം ഉണ്ടായിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിന്റെയും ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയുമൊക്കെ ഇതിഹാസതാരങ്ങൾ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. അവിടത്തെ കാണികളും ആരാധകരുമൊന്നും ‘അവനെ ക്രൂശിക്കുക’ എന്ന് അട്ടഹസിക്കാറില്ല. ഇവിടെ ഒരു കളിയിൽ പരാജയപ്പെട്ടാൽ വാർത്താസമ്മേളനം വിളിച്ച് ക്ഷമ പറയേണ്ട ഗതികേടാണ്.
വൈഭവ് സൂര്യവംശി എന്നൊരു പതിനഞ്ചുകാരൻ പ്രതിഭ ഇന്ത്യൻ ക്രിക്കറ്റിന്റെ ചക്രവാളത്തിൽ മിന്നൽപ്പിണരുകളുമായി വരുന്നുണ്ട്. അണ്ടർ-19 ലോകകപ്പ് ഫൈനലിൽ 80 പന്തിൽ 175 റൺസ് നേടിയ വൈഭവിനെ ഒരു കളിയിൽ ചെറിയ സ്കോറിന് പുറത്തായതിന് അബുദാബിയിലെ ഇന്ത്യക്കാർ കൂവിവിളിച്ചു പറഞ്ഞയച്ചത് ‘കഥ തുടരും’ എന്നതിന്റെ സൂചനയാണ്.
ലോകത്ത് മറ്റൊരിടത്തും അമിത പ്രശംസകൊണ്ട് കളിക്കാരെ മൂടാറില്ല. മോശം സമയത്ത് പാഴ്വാക്കുകളിലൂടെ അവരെ തളർത്താറുമില്ല. അമിതസമ്മർദമാണ് കളിക്കാരെ നശിപ്പിക്കുന്നത്. സഞ്ജു മനക്കരുത്തുകൊണ്ടും തക്കസമയത്ത് കിട്ടിയ നിർണായക പിന്തുണകൊണ്ടും അതിനെ ഏതാണ്ട് അതിജീവിച്ചു. ആ മിടുക്കിന് ബിഗ് സല്യൂട്ട്! വൈഭവ് സൂര്യവംശിക്ക് 15 വയസേ ആയിട്ടുള്ളൂ. കണ്ടിടത്തോളം മഹാപ്രതിഭ. ചേർത്തുപിടിച്ചില്ലെങ്കിൽ എങ്ങുമെത്താതെ കരിഞ്ഞുപോകാം.
സ്പോർട്സിലെ ‘സ്പിരിറ്റ്’ എന്നു പറയുന്നത് കൈമോശം വന്ന വാക്കാകരുത്. അത് മനുഷ്യത്വവും സാഹോദര്യവും സൗഹൃദവും അപരന്റെ മികവും ഉയർത്തിപ്പിടിക്കാനുള്ളതാണ്. ആരാധകരെന്നു പറയുന്ന നമ്മളായിട്ടത് ഇല്ലാതാക്കരുത്. കളിക്കളത്തിനു പുറത്തെ വിഷങ്ങൾ സ്പോർട്സിൽ കലർത്തരുത്. മഹത്തായ കായികസംസ്കാരം മൈതാനത്തുനിന്നു പുറംലോകത്തേക്കു പരക്കട്ടെ.
Sports
കോൽക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ. വിൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം നാലു പന്തുകളും അഞ്ചുവിക്കറ്റും കൈയിലിരിക്കെ ഇന്ത്യ മറികടന്നു.
97 റൺസ് നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ വിജയ ശിൽപ്പി. 50 പന്തുകളിൽ നാലുസിക്സും 12 ഫോറുമടക്കം 97 റൺസ് നേടിയ സഞ്ജുവിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. സ്കോർ: വെസ്റ്റ് ഇൻഡീസ് 195/4 ഇന്ത്യ 199/5 (19.2).
മറുപടി ബാറ്റിംഗില്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മയുടെ (10) വിക്കറ്റ് നഷ്ടമായി. അഞ്ചാം ഓവറില്‍ ഇഷാന് കിഷനും (10) മടങ്ങി. പിന്നാലെ സൂര്യകുമാര്‍ യാദവ് (18) സഞ്ജു കൂട്ടുകെട്ട് 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 11-ാം ഓവറില്‍ സൂര്യ മടങ്ങി.
തുടര്‍ന്നെത്തിയ തിലക് വര്‍മ (27) - സഞ്ജു സഖ്യം വേഗത്തില്‍ 42 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 15-ാം ഓവറില്‍ തിലകും മടങ്ങി. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യക്കും (17) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 19-ാം ഓവറിലാണ് ഹാര്‍ദിക് മടങ്ങുന്നത്. എന്നാല്‍ സഞ്ജു - ശിവം ദുബെ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസിന് വേണ്ടി ബാറ്റ് ചെയ്ത മിക്കവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 25 പന്തില്‍ 40 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി.
ടി20 ലോകകപ്പിൽ ഇന്ത്യ ചേസ് ചെയ്തു വിജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 2014ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചേസ് ചെയ്ത 174 ആയിരുന്നു ഇതുവരെയുള്ള റിക്കാർഡ്. അഞ്ചിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമിഫൈനലിൽ ഇന്ത്യ - ഇംഗ്ലണ്ടിനെ നേരിടും.
Sports
ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ അപരാജിത കുതിപ്പ് തുടർന്ന് ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന സൂപ്പർ എട്ട് പോരാട്ടത്തിൽ സിംബാബ്വെയെ അഞ്ച് വിക്കറ്റിന് തകർത്തു. ഇതോടെ ഈ ലോകകപ്പിൽ ഒരു മത്സരവും തോൽക്കാതെ സെമിയിലെത്തുന്ന ഏക ടീമായി ദക്ഷിണാഫ്രിക്ക.
ഇന്നത്തെ മത്സരത്തിൽ സിംബാബ്വെ ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 13 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. 42 റൺസെടുത്ത ഡിവാൾഡ് ബ്രെവിസിന്റെയും 31 റൺസെടുത്ത റിയാൻ റിക്കിൾട്ടണിന്റെയും 30 റൺസെടുത്ത ജോർജ് ലിൻഡെയുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നത്.
സിംബാബ്വെയ്ക്ക് വേണ്ടി ക്യാപ്റ്റൻ സിക്കന്ദർ റാസ മൂന്ന് വിക്കറ്റെടുത്തു. ബ്ലെസിംഗ് മുസാറബനിയും ബ്രാഡ് ഇവാൻസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസെടുത്തത്. ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ അർധ സെഞ്ചുറിയുടെ മികവിലാണ് സിംബാബ്വെ ഭേദപ്പെട്ട സ്കോർ എടുത്തത്.
റാസ 73 റൺസാണ് സ്കോർ ചെയ്തത്. 43 പന്തിൽ എട്ട് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു റാസയുടെ ഇന്നിംഗ്സ്. ക്ലൈവ് മഡൻഡെ 26 റൺസെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വെന മഫാക്കയും കോർബിൻ ബോഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോർജ് ലിൻഡെ, ലുംഗി എൻഗിഡി, ആന്റിച്ച് നോർക്യേ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സിംബാബ്വെയ്ക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണെടുത്തത്.
ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ അർധ സെഞ്ചുറിയുടെ മികവിലാണ് സിംബാബ്വെ ഭേദപ്പെട്ട സ്കോർ എടുത്തത്. റാസ 73 റൺസാണ് സ്കോർ ചെയ്തത്. 43 പന്തിൽ എട്ട് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു റാസയുടെ ഇന്നിംഗ്സ്. ക്ലൈവ് മഡൻഡെ 26 റൺസെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വെന മഫാക്കയും കോർബിൻ ബോഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോർജ് ലിൻഡെ, ലുംഗി എൻഗിഡി, ആന്റിച്ച് നോർക്യേ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ സിംബാബ്വെ ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് മുതൽ ഡൽഹിയിലാണ് മത്സരം.
സൂപ്പർ എട്ടിലെ രണ്ട് മത്സരങ്ങളിലും ജയിച്ച ദക്ഷിണാഫ്രിക്ക നേരത്തെ തന്നെ സെമിഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. അപരാജിത മുന്നേറ്റം തുടരാമെന്ന് ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങുന്നത്. സൂപ്പർ എട്ടിലെ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട സിംബാബ്വെ ആശ്വാസ ജയം തേടിയാണ് മത്സരത്തിനിറങ്ങുന്നത്.
ടീം ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൻ ഡി കോക്ക് (വിക്കറ്റ് കീപ്പർ), റിയാൻ റിക്കിൾട്ടൺ, ഡിവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൺ സ്റ്റബ്സ്, ജോർജ് ലിൻഡെ, കോർബിൻ ബോഷ്, ആൻറിച്ച് നോർക്യേ, ക്വെന മഫാക്ക, ലുംഗി എൻഗിഡി.
ടീം സിംബാബ്വെ: ടഡിവനാഷെ മരുമണി (വിക്കറ്റ് കീപ്പർ), ബ്രയാൻ ബെന്നറ്റ്, ഡിയോൺ മയേർസ്, സിക്കന്ദർ റാസ (ക്യാപ്റ്റൻ), റിയാൻ ബേൾ, ടോണി മുനിയോംഗ, ക്ലൈവ് മഡാൻഡെ, ബ്രാഡ് ഇവാൻസ്, വെല്ലിംഗ്ടൺ മസകാഡ്സ, ഗ്രേയം ക്രീമർ, ബ്ലെസിംഗ് മുസാറബനി.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിലെ നിർണായക സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്ക ഇന്ന് ന്യൂസിലൻഡിനെ നേരിടും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മുതലാണ് മത്സരം.
സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിൽ രണ്ടാം സ്ഥാനത്തുള്ള ന്യൂസിലൻഡ് സെമി സാധ്യത സജീവമാക്കാനാണ് കളത്തിലിറങ്ങുന്നത്. പാക്കിസ്ഥാനുമായുള്ള സൂപ്പർ എട്ട് മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെ ഒരു പോയിന്റ് മാത്രമാണ് ന്യൂസിലൻഡിനുള്ളത്. പ്രാഥമിക ഘട്ടത്തിൽ ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായാണ് ന്യൂസിലൻഡ് സൂപ്പർ എട്ടിലെത്തിയത്.
സെമി സാധ്യത നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീലങ്ക ഇന്ന് മത്സരത്തിനിറങ്ങുന്നത്. ഞായറാഴ്ചത്തെ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇംഗ്ലണ്ടിനോട് 51 റൺസിന് പരാജയപ്പെട്ട ശ്രീലങ്കയ്ക്ക് സെമി സാധ്യത നിലനിർത്തണമെങ്കിൽ ഇന്നത്തെ വിജയം അനിവാര്യമാണ്.
Sports
പല്ലേക്കലെ: ട്വന്റി 20 ലോകകപ്പിലെ നിർണായക സൂപ്പർ എട്ട് പോരാട്ടത്തിൽ ഇംഗ്ലണ്ട് ഇന്ന് പാക്കിസ്ഥാനെ നേരിടും. പല്ലേക്കലെയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി ഏഴ് മുതലാണ് മത്സരം.
സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിൽ ഒന്നാമതുള്ള ഇംഗ്ലണ്ട് സെമി സാധ്യത സജീവമാക്കാനാണ് കളത്തിലിറങ്ങുന്നത്. ഞായറാഴ്ച നടന്ന സൂപ്പർ എട്ട് മത്സരത്തിൽ ശ്രീലങ്കയെ 51 റൺസിന് തോൽപ്പിച്ച ഇംഗ്ലണ്ട് മികച്ച ഫോമിലാണ്. സൂപ്പർ എട്ട് ഘട്ടത്തിൽ ഇംഗ്ലണ്ടിന് രണ്ട് പോയിന്റാണുള്ളത്. പ്രാഥമിക ഘട്ടത്തിൽ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സൂപ്പർ എട്ടിൽ കടന്നത്.
സെമി സാധ്യത നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പാക്കിസ്ഥാൻ ഇന്ന് മത്സരത്തിനിറങ്ങുന്നത്. ന്യൂസിലൻഡുമായുള്ള സൂപ്പർ എട്ട് മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെ ഒരു പോയിന്റ് മാത്രമാണ് പാക്കിസ്ഥാനുള്ളത്. പ്രാഥമിക ഘട്ടത്തിൽ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായാണ് പാക്കിസ്ഥാൻ സൂപ്പർ എട്ടിലെത്തിയത്.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ഏഴ് മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. നാല് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക മത്സരത്തിനിറങ്ങുന്നത്. കേശവ് മഹാരാജ്, ലുംഗി എൻഗിഡി, മാർക്കോ യാൻസൻ, ഡേവിഡ് മില്ലർ എന്നിവർ പ്ലേയിംഗ് ഇലവണിൽ തിരിച്ചെത്തി.
ടീം ഇന്ത്യ: അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിംഗു സിംഗ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.
ടീം ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൻ ഡി കോക്ക്(വിക്കറ്റ് കീപ്പർ), റയാൻ റിക്കിൾടൺ, ഡിവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റ്യൻ സ്റ്റബ്സ്, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, കഗീസോ റബാഡ, ലുംഗി എൻഗിഡി.
Sports
പല്ലേക്കലെ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണെടുത്തത്.
ഫിൽ സാൾട്ടിന്റെ അർധ സെഞ്ചുറിയുടെയും വിൽ ജാക്ക്സിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലെത്തിയത്. സാൾട്ട് 62 റൺസാണെടുത്തത്. 40 പന്തിൽ ആറ് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു സാൾട്ടിന്റെ ഇന്നിംഗ്സ്. വിൽ ജാക്ക്സ് 21 റൺസും ഹാരി ബ്രൂക്ക് 14 റൺസുമെടുത്തു.
ശ്രീലങ്കയ്ക്ക് വേണ്ടി ദുനിത് വെല്ലാലഗെ മൂന്ന് വിക്കറ്റെടുത്തു. ദിൽഷൻ മധുശനകയും മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റ് വീതവും ദുശ്മാന്ത ചമീര ഒരു വിക്കറ്റും വീഴ്ത്തി.
Sports
പല്ലേക്കലെ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. പല്ലേക്കലെയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മൂന്ന് മുതലാണ് മത്സരം.
ടീം ശ്രീലങ്ക: പാതും നിസംഗ, കാമിൽ മിഷാര, കുശാൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), പവൻ രത്നായകെ, കമിന്ദു മെൻഡിസ്, ദശുൻ ശനക (ക്യാപ്റ്റൻ), ദുനിത് വെല്ലാലഗെ, ദുഷാൻ ഹെമന്ത, ദുഷ്മാന്ത ചമീര, മഹീഷ് തീക്ഷണ, ദിൽശൻ മധുശങ്ക
ടീം ഇംഗ്ലണ്ട്: ഫിലിപ് സാൾട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ജേക്കബ് ബെതൽ, ടോം ബാന്റൺ, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), സാം കരൺ, വിൽ ജാക്ക്സ്, ജാമി ഓവർട്ടൺ, ലിയാം ഡോവ്സൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.
Sports
അഡ്ലെയ്ഡ്: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ. അഡ്ലെയ്ഡിൽ നടന്ന മത്സരത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ഇന്ത്യ എടുത്തത്.
സ്മൃതി മന്ദാനയുടെയും ജെമീമ റോഡ്രിഗസിന്റെയും അർധ സെഞ്ചുറികളുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. സ്മൃതി 82 റൺസാണെടുത്തത്. 55 പന്തിൽ എട്ട് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്സ്.
ജെമീമ 59 റൺസാണ് സ്കോർ ചെയ്തത്. നാല് ബൗണ്ടറികൾ താരം അടിച്ചെടുത്തിരുന്നു. റിച്ചാ ഘോഷ് 18 റൺസെടുത്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി അന്നാബെൽ സതർലൻഡ് രണ്ട് വിക്കറ്റെടുത്തു. കിം ഗാർത്തും ക്യാപ്റ്റൻ സോഫി മോളിനെക്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
പല്ലേക്കലെ: ട്വന്റി 20 ലോകകപ്പിൽ ഒമാനെതിരായ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. പല്ലേക്കലെയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
ലോകകപ്പിൽ നിന്ന് പുറത്തായ ഇരു ടീമുകളും ആശ്വായ ജയം തേടിയാണ് കളിത്തിലിറങ്ങുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റാണ് ഓസീസിനുള്ളത്. മൂന്ന് മത്സരങ്ങൾ കളിച്ച ഒമാന്‍ പോയിന്റൊനും നേടാൻ സാധിച്ചിട്ടില്ല.
ടീം ഓസ്ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ് , കാമറൂൺ ഗ്രീൻ, ടിം ഡേവിഡ്, ജോഷ് ഇൻഗ്ലിസ് (വിക്കറ്റ് കീപ്പർ), മാറ്റ് റെൻഷോ, മാർകസ് സ്റ്റോയിനിസ്, സേവിയർ ബാർട്ട്ലറ്റ്, നഥാൻ എല്ലിസ്, ആദം സാംപ.
ടീം ഒമാൻ: ആമിർ കലീം, ജതീന്ദർ സിംഗ് (ക്യാപ്റ്റൻ), കരൺ സോമാവലെ, ഹമദ് മിർസ, വസീം അലി, മുഹമ്മദ് നദീം, വിനായക് ശുക്ല (വിക്കറ്റ് കീപ്പർ), ജിതൻ രാമാനന്ദി, ജയ് ഒഡേഡ്ര, ഷക്കീൽ അഹ്മദ്, ഷഫീക്ക് ജൻ.
Kerala
കോട്ടയം: ട്വന്റി ട്വന്റിയിൽ ചേരാൻ സിനിമ സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർ. കൊച്ചിയിൽ ഇന്ന് വൈകുന്നേരം നടക്കുന്ന വാർത്താസമ്മേളനത്തിൽ ട്വന്റി ട്വന്റി കോ ഓർഡിനേറ്റർ സാബു എം. ജേക്കബ് അഖിലിന് ഔദ്യോഗികമായി അംഗത്വം നൽകുമെന്നാണ് വിവരം.
കോൺഗ്രസുമായി സീറ്റു ചർച്ചകൾ നടത്തിയശേഷമാണ് അഖിൽ മാരാർ ട്വന്റി ട്വന്റിയിലേക്കു ചേരുന്നത്. കൊട്ടാരക്കര സ്വദേശിയായ അഖിൽ മത്സരിക്കാനുള്ള താൽപ്പര്യം കോൺഗ്രസ് നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു. ജയിക്കാൻ സാധ്യതയുള്ള സീറ്റ് വേണ്ടെന്നും പാർട്ടി തോൽക്കുന്ന സീറ്റ് മതിയെന്നുമായിരുന്നു അഖിൽ പറഞ്ഞിരുന്നത്.
നേമം, ധർമടം, ചടയമംഗലം എന്നീ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ചടയമംഗലത്ത് പരിഗണിക്കാമെന്ന ഉറപ്പ് ചില നേതാക്കളിൽനിന്ന് ലഭിച്ചിരുന്നുവെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ പിന്നീട് അനുകൂല നിലപാട് ഇല്ലാതായതോടെയാണ് ട്വന്റി ട്വന്റിയിൽ ചേരാൻ അഖിൽ തീരുമാനിച്ചത്.
Sports
അഹമ്മദാബാദ്: ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെ മോശം ഫോം തുടരുന്നു. അഹമ്മദാബാദിൽ നെതർലൻഡ്സിനെതിരെ നടക്കുന്ന ടി20 ലോകകപ്പ് മത്സരത്തിലും അഭിഷേക് റൺസെടുക്കാനാകാതെ പുറത്തായി. നേരിട്ട മൂന്നാം പന്തിൽ ബൗൾഡായാണ് അഭിഷേക് പുറത്തായത്.
തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അഭിഷേക് ശർമ ഡക്ക് ആയി ഔട്ടായത്. ടി20 ലോകകപ്പിൽ ആദ്യ മത്സരത്തിൽ യുഎസ്എയോട് പൂജ്യത്തിന് പുറത്തായ അഭിഷേക് പാക്കിസ്ഥാനോടും റൺസെടുക്കാനാകാതെ പുറത്തായിരുന്നു.
നമീബിയയ്ക്കെതിരായ മത്സരത്തിൽ അഭിഷേക് കളിച്ചിരുന്നില്ല. ലോകകപ്പിൽ ഇന്ത്യയൂടെ തുറപ്പുചീട്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന താരത്തിന്റെ മോശം ഫോം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ലോകകപ്പിന് മുമ്പ് വരെ മികച്ച ഫോമിൽ കളിച്ചിരുന്ന താരത്തിന് റൺസെടുക്കാനാകാത്തത് ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്.
പ്രാഥമിക ഘട്ടത്തിലെ മോശം ഫോം മറികടന്ന് താരം സൂപ്പർ എട്ടിൽ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ടീമും ആരാധകരും. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, വെസ്റ്റ് ഇൻഡീസ് തുടങ്ങിയവരെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് അഭിഷേക് ഫോമിലെത്തേണ്ടത് അനിവാര്യമാണ്.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏഴ് മുതലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. കുൽദീപ് യാദവിനും അക്സർ പട്ടേലിനും പകരം അർഷ്ദീപ് സിംഗും വാഷിംഗ്ടൺ സുന്ദറും പ്ലേയിംഗ് ഇലവണിലെത്തി.
ടീം ഇന്ത്യ: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ടീം നെതർലൻഡ്സ്: മൈക്കൽ ലെവിറ്റ്, മാക്സ് ഒ ഡോവ്ഡ്, ബാസ് ഡി ലീഡ്, കോലിൻ അക്കർമാൻ, സ്കോട്ട് എഡ്വാർഡ്സ് ( ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), സാച്ച് ലിയൻ-കാച്ചെട്ട്, നോഹ് ക്രോയെസ്, റോയെലോഫ് വാൻ ഡെർ മെർവ്, ലോഗൻ വാൻ ബീക്ക്, ആര്യൻ ദത്ത്, കൈൽ ക്ലെയ്ൻ.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ കടന്ന് പാക്കിസ്ഥാൻ. കൊളംബോയിൽ നടന്ന മത്സരത്തിൽ നമീബിയയെ 102 റൺസിന് തകർത്താണ് പാക്കിസ്ഥാൻ സൂപ്പർ എട്ടിൽ കടന്നത്.
പാക്കിസ്ഥാൻ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയ 97 റൺസിൽ ഓൾഔട്ടായി. 23 റൺസെടുത്ത ലൗറൻ സ്റ്റിൻകാംപിനും 20 റൺസെടുത്ത അലക്സാണ്ടർ വോൾഷെംഗിനും മാത്രമാണ് നമീബിയൻ നിരയിൽ പിടിച്ചുനിൽക്കാനായത്.
പാക്കിസ്ഥാന് വേണ്ടി ഉസ്മാൻ താരിഖ് നാല് വിക്കറ്റെടുത്തു. ഷഡബ് ഖാൻ മൂന്ന് വിക്കറ്റും സൽമാൻ മിർസയും മുഹമ്മദ് നവാസും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 199 റൺസെടുത്തത്. ഓപ്പണർ ഷാഹിബ്സാദാ ഫർഹാന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും ക്യാപ്റ്റൻ സൽമാൻ ആഘയുടെയും ഷഡബ് ഖാന്റെയും മികച്ച ഇന്നംഗ്സുകളുടെയും മികവിലാണ് പാക്കിസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ഷാദഹിബ്സാദാ ഫർഹാൻ 100 റൺസാണെടുത്തത്. 58 പന്തിൽ 11 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ഫർഹാന്റെ ഇന്നിംഗ്സ്. സൽമാൻ ആഘ 38 റൺസും ഷഡബ് ഖാൻ 36 റൺസുമാണെടുത്തത്.
നബീയയ്ക്ക് വേണ്ടി ജാക്ക് ബ്രസൽ രണ്ട് വിക്കറ്റെടുത്തു. ക്യാപ്റ്റൻ ജെർഹാഡ് ഇറാസ്മസ് ഒരു വിക്കറ്റ് വീഴ്ത്തി.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ നമീബിയയ്ക്കെതിരെ പാക്കിസ്ഥാന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണെടുത്തത്.
ഓപ്പണർ ഷാഹിബ്സാദാ ഫർഹാന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും ക്യാപ്റ്റൻ സൽമാൻ ആഘയുടെയും ഷഡബ് ഖാന്റെയും മികച്ച ഇന്നംഗ്സുകളുടെയും മികവിലാണ് പാക്കിസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ഷാദഹിബ്സാദാ ഫർഹാൻ 100 റൺസാണെടുത്തത്. 58 പന്തിൽ 11 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ഫർഹാന്റെ ഇന്നിംഗ്സ്. സൽമാൻ ആഘ 38 റൺസും ഷഡബ് ഖാൻ 36 റൺസുമാണെടുത്തത്.
നബീയയ്ക്ക് വേണ്ടി ജാക്ക് ബ്രസൽ രണ്ട് വിക്കറ്റെടുത്തു. ക്യാപ്റ്റൻ ജെർഹാഡ് ഇറാസ്മസ് ഒരു വിക്കറ്റ് വീഴ്ത്തി.
Sports
ന്യൂഡൽഹി: ഐസിസി ട്വന്റി 20 ലോകകപ്പിൽ യുഎഇയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ഡൽഹിയിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
യുഎഇ ഉയർത്തിയ 123 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ ദക്ഷിണാഫ്രിക്ക മറികടന്നു. 36 റൺസെടുത്ത ഡിവാൾഡ് ബ്രെവിസിന്റെയും 30 റൺസെടുത്ത റയാൻ റിക്കിൾടണിന്റെയും 28 റൺസെടുത്ത ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക അനായാസമായി ലക്ഷ്യം മറികടന്നത്.
യുഎഇയ്ക്ക് വേണ്ടി ഹൈദർ അലിയും മുഹമ്മദ് ജാവാദുള്ളയും മുഹമ്മദ് അർഫാനും മുഹമ്മദ് ഫാറൂഖും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത യുഎഇ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 122 റൺസെടുത്തത്.
അലിഷൻ ഷറഫുവിന്റെ ഇന്നിംഗ്സിന്റെ മികവിലാണ് യുഎഇ ഭേദപ്പെട്ട സ്കോറിലെത്തിയത്. 45 റൺസാണ് ഷറഫു എടുത്തത്. അഞ്ച് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഷറഫുവിന്റെ ഇന്നിംഗ്സ്. ക്യാപ്റ്റൻ മുഹമ്മദ് വസീം 22 റൺസെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കോർബിൻ ബോഷ് മൂന്ന് വിക്കറ്റെടുത്തു. ആന്റിച്ച് നോർക്യെ രണ്ട് വിക്കറ്റും ജോർജ് ലിൻഡെ ഒരു വിക്കറ്റും വീഴ്ത്തി. പ്രാഥമിക ഘട്ടത്തിലെ നാല് മത്സരങ്ങളിലും ജയിച്ച ദക്ഷിണാഫ്രിക്ക എട്ട് പോയിന്റുമായി ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായാണ് സൂപ്പർ എട്ടിൽ കടന്നത്.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ നമീബിയയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് മുതൽ കൊളംബോയിലാണ് മത്സരം.
ടീം പാക്കിസ്ഥാൻ: ഷാഹിബ്സാദാ ഫർഹാൻ, സയീം അയൂബ്, സൽമാൻ ആഘ ( ക്യാപ്റ്റൻ), ബാബർ അസം, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഖവാജ നഫായ്, ഷഡബ് ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, സൽമാൻ മിസ്ര, ഉസ്മാൻ താരിഖ്.
ടീം നമീബിയ: ലൗറൻ സ്റ്റീൻകാംപ്, ജാൻ ഫ്രൈലിംഗ്, ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൻ, ജെറാർഡ് ഇറാസ്മസ് ( ക്യാപ്റ്റൻ), അലക്സാണ്ടർ വോൾഷെംഗ്, ജെ.ജെ. സ്മിത്ത്, സെയ്ൻ ഗ്രീൻ (വിക്കറ്റ് കീപ്പർ), റൂബൻ ട്രംബെൽമാൻ, വില്ലെം മൈബർഗ്, ബെർണാർഡ് സ്കോൾസ്, ജാക്ക് ബ്രാസൽ.
Sports
ന്യൂഡൽഹി: ഐസിസി ട്വന്റി 20 ലോകകപ്പിൽ യുഎഇയ്ക്കെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 123 റൺസ് വിജയലക്ഷ്യം. ഡൽഹിയിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 122 റൺസെടുത്തത്.
അലിഷൻ ഷറഫുവിന്റെ ഇന്നിംഗ്സിന്റെ മികവിലാണ് യുഎഇ ഭേദപ്പെട്ട സ്കോറിലെത്തിയത്. 45 റൺസാണ് ഷറഫു എടുത്തത്. അഞ്ച് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഷറഫുവിന്റെ ഇന്നിംഗ്സ്. ക്യാപ്റ്റൻ മുഹമ്മദ് വസീം 22 റൺസെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കോർബിൻ ബോഷ് മൂന്ന് വിക്കറ്റെടുത്തു. ആന്റിച്ച് നോർക്യെ രണ്ട് വിക്കറ്റും ജോർജ് ലിൻഡെ ഒരു വിക്കറ്റും വീഴ്ത്തി.
Sports
മുംബൈ: ഐസിസി ട്വന്റി 20 ലോകകപ്പിൽ സ്കോട്ലൻഡിനെതിരായ മത്സരത്തിൽ ടോസ് നേടിയ നേപ്പാൾ ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴ് മുതൽ മുംബൈയിലാണ് മത്സരം.
ടീം നേപ്പാൾ: കുശാൽ ഭർട്ടൽ, ആസിഫ് ഷെയ്ഖ് (വിക്കറ്റ് കീപ്പർ), രോഹിത് പൗഡൽ ( ക്യാപ്റ്റൻ), ദീപേന്ദ്ര സിംഗ് ഐറി, ആരിഫ് ഷെയ്ഖ്, ലോകേഷ് ബാം, സുന്ദീപ് ജോറ, ഗുൽശൻ ജാ, സോംപാൽ കാമി, നന്ദൻ യാദവ്, സന്ദീപ് ലാമിച്ചാനെ.
ടീം സ്കോട്ലൻഡ്: ജോർജ് മുൻസെ, മൈക്കൽ ജോൺസ്, ബ്രാണ്ടൻ മക്മല്ലൻ, റിച്ച് ബെറിംഗ്ടൺ(ക്യാപ്റ്റൻ), ടോം ബ്രൂസ്, മൈക്കൽ ലീസ്ക്ക്, മാത്യൂ ക്രോസ് (വിക്കറ്റ് കീപ്പർ), മാർക്ക് വാട്ട്, ഒലിവർ ഡേവിഡ്സൺ, ബ്രാഡ് വിയേൽ, ബ്രാഡ് കറി.