അയർലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ നിന്ന്.
ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് 155 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത അയർലൻഡിനെ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 154 റൺസിൽ ഒതുക്കാൻ ഇന്ത്യയ്ക്കായി.
ഒരു ഘട്ടത്തിൽ 48ന് മൂന്ന് എന്ന നിലയിൽ തകർച്ചയിലേക്ക് നീങ്ങിയ അവരെ അർധസെഞ്ചുറി നേടിയ ഹാരി ടെക്ടറുടെ (53) പോരാട്ടമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 23 പന്തിൽ 37 റൺസെടുത്ത ബെഞ്ചമിൻ കാലിറ്റ്സും മികച്ച പ്രകടനം പുറത്തെടുത്തു. അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ യുവതാരം പ്രിൻസ് യാദവാണ് ഐറിഷ് പടയുടെ നടുവൊടിച്ചത്.
രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി അർഷ്ദീപ് സിങ്ങും ശിവം ദുബെയും മികച്ച പിന്തുണ നൽകിയപ്പോൾ ഹർഷിത് റാണ ഒരു വിക്കറ്റ് നേടി. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ഇന്ത്യയ്ക്ക് പരമ്പര കൈവിടാതിരിക്കാൻ ഈ മത്സരത്തിൽ ജയം അനിവാര്യമാണ്.