പ്രതിപക്ഷനേതാവ് പിണറായി വിജയന്
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാന യാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേയ്ക്കുള്ള യാത്ര മുടങ്ങിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
വിമാനത്താവളത്തിൽ നേരത്തെ എത്തിയിട്ടും യാത്ര മുടങ്ങുകയായിരുന്നു. സംഭവത്തിൽ ഡൽഹി കേരള ഹൗസിൽ ചേർന്ന യോഗത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന പ്രതിപക്ഷനേതാവ് ബോർഡിംഗ് ഗേറ്റിന് സമീപം എത്തുമ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു.
വിഐപി പരിഗണന പ്രകാരം വിമാനത്താവളത്തിനുള്ളിൽ ലഭ്യമാകേണ്ട ബഗ്ഗി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൃത്യസമയത്ത് ഉറപ്പാക്കുന്നതിൽ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തൽ. കൂടാതെ വിമാനക്കമ്പനി അധികൃതരുമായി കൃത്യമായ ആശയവിനിമയം നടത്തുന്നതിലും ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചു.
സംഭവത്തിൽ അഡീഷണൽ റെസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രോട്ടോക്കോൾ വിഭാഗത്തിൽപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരിൽ നിന്നും രേഖാമൂലം വിശദീകരണം തേടിയിട്ടുണ്ട്.
Tags : flight missed pinarayi vijayan protocol lapse