ബ്രിസ്റ്റോൾ: ഇന്ത്യൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് വനിതകൾക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ 26 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യയ്ക്ക് വേണ്ടി 33 റൺസെടുത്ത
യാസ്തിക ഭാട്ടിയയയും 32 റൺസെടുത്ത സ്മൃതി മന്ദാനയും 28 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ഷാർലറ്റ് ഡീനും ലൗറൻ ബെല്ലും ഫ്രെയ കെംപും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സോഫി എക്ലെസ്റ്റോൺ ഒരു വിക്കറ്റ് എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 168 റൺസെടുത്തത്. ഫ്രെയ കെംപിന്റെയും ഡാനി ബയാറ്റ്-ഹോഡ്ജിന്റെയും ആമി ജോൺസിന്റെയും അലീസ് കാപ്സിയുടെയും മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്.
കെംപ് 38 റൺസും ഡാനി വയാറ്റ് 29 റൺസും ആമിയും കാപ്സിയും 28 റൺസും വീതവും എടുത്തു.ഇന്ത്യയ്ക്ക് വേണ്ടി ശ്രീചരണി മൂന്ന് വിക്കറ്റ് എടുത്തു. നന്ദനി ശർമയും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിൽ 1-1ന് ഒപ്പമെത്തി. ആദ്യ മത്സരത്തിൽ ഇന്ത്യയാണ് വിജയിച്ചത്. പരമ്പരയിലെ മൂന്നാമത്തെ മത്സരം ജൂൺ രണ്ടിന് നടക്കും.
Tags : engalnd women beats indian women t20 cricket match