Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Match

സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ടി20; ബംഗ്ലാദേശിന് തകർപ്പൻ ജയം

ബുലാവായോ: സിംബാബ്‌വെയ്ക്കെതിരായ ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിന് തകർപ്പൻ‌ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 34 റൺസിനാണ് ബംഗ്ലാദേശ് വിജയിച്ചത്. ‌

ബംഗ്ലാദേശ് ഉയർത്തിയ 187 റൺസ് വിജ‍‍യലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ 19.4 ഓവറിൽ 152 റൺ‌സിൽ ഓൾഔട്ടായി. 29 റൺസെടുത്ത റയാൻ ബേളും 28 റൺസെടുത്ത സിക്കന്ദർ റാസയും 25 റൺസെടുത്ത ബ്രാഡ് ഇവാൻസും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസെയ്ൻ നാല് വിക്കറ്റെടുത്തു. മഹെദി ഹസൻ മൂന്ന് വിക്കറ്റും നഹിദ് റാണയും മുഹമ്മദ് സൈഫുദ്ദീനും സൈഫ് ഹസനും മൂന്ന് വിക്കറ്റ് വീതമെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസെടുത്തത്. 58 റൺസെടുത്ത തൻസിദ് ഹസൻ തമീന്‍റെയും 55 റൺസെടുത്ത സൈഫ് ഹസന്‍റെയും 31 റൺസെടുത്ത മുഹമ്മദ് സൈഫുദ്ദിന്‍റെയും മികവിലാണ് ബംഗ്ലാദേശ് മികച്ച സ്കോർ പടുത്തുയർത്തിയത്.

സിംബാബ്‌വെയ്ക്ക് വേണ്ടി റിച്ചാർഡ് എൻഗാരവയും ബ്രാഡ് ഇവാൻസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സിക്കന്ദർ റാസ ഒരു വിക്കറ്റെടുത്തു.

വിജയത്തോടെ പരമ്പരയിൽ ബംഗ്ലാദേശ് ഒപ്പമെത്തി. ആദ്യ മത്സരത്തിൽ സിംബാബ്‌വെയാണ് വിജയിച്ചത്.

Sports

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20: ഇന്ത്യയ്ക്ക് മികച്ച സ്കോർ

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണെടുത്തത്.

49 റൺസെടുത്ത വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്‍റെയും 43 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമയുടെയും 37 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. അവസാന ഓവറുകളിലെ തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിംഗും നിർണായകമായി. 11 പന്തിൽ നിന്ന് 24 റൺസാണ് തിലക് എടുത്തത്.

അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കൗമാര താരം വൈഭവ് സൂര്യവൻഷിക്ക് തിളങ്ങാനായില്ല. 10 പന്തിൽ 14 റൺസെടുത്ത് താരം പുറത്താവുകയായിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി സാം കരൺ മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ, വിൽ ജാക്ക്സ്, ലിയാം ഡോവ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20: ഇന്ത്യയ്ക്ക് ടോസ്; വൈഭവ് കളിക്കും, സഞ്ജു ഇല്ല

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മാഞ്ചസ്റ്ററിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഏഴ് മുതലാണ് മത്സരം.

ആദ്യ മത്സരത്തിലെ ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ് പകരം കൗമാര താരം വൈഭവ് സൂര്യവൻഷി ആദ്യ ഇലവണിലെത്തി. ഇതോടെ സീനിയർ ടീമിലെ വൈഭവിന്‍റെ അരങ്ങേറ്റ മത്സരമായി ഇന്നത്തേത്.

Sports

മഴ കളിച്ചു മത്സരം ഉപേക്ഷിച്ചു

ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ഇന്ത്യ x ഇംഗ്ലണ്ട് ആദ്യ ട്വന്‍റി-20 ക്രിക്കറ്റ് മത്സരം മഴയെത്തുടന്ന് ഉപേക്ഷിച്ചു. മത്സരം പകുതി പിന്നിട്ടശേഷമാണ് മഴ വില്ലനായത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു.

നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 189 റണ്‍സ് നേടി. അഭിഷേക് ശര്‍മ (24 പന്തില്‍ 59), ശ്രേയസ് അയ്യര്‍ (47 പന്തില്‍ 68), ശിവം ദുബെ (21 പന്തില്‍ 42 നോട്ടൗട്ട്) എന്നിവര്‍ ഇന്ത്യക്കായി തിളങ്ങി.

ഇംഗ്ലണ്ടിനായി സാക്വിബ് മഹ്‌മൂദ് 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. സഞ്ജു സാംസണ്‍ (1), ഇഷാന്‍ കിഷന്‍ (0), തിലക് വര്‍മ (13) എന്നിവര്‍ നിരാശപ്പെടുത്തി. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും.

Sports

വനിതാ ടി20 ലോകകപ്പ്: വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി അയർലൻഡ്

ബ്രിസ്റ്റോൾ: വനിതാ ട്വന്‍റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി അയർലൻഡ്. ഇന്ന് നടന്ന മത്സരത്തിൽ ആറ് വിക്കറ്റുകൾക്കാണ് അയർലൻഡ് വിജയിച്ചത്.

വെസ്റ്റ് ഇൻ‌ഡീസ് ഉയർത്തിയ 129 റൺസ് വിജയലക്ഷ്യം 11 പന്ത് ബാക്കിനിൽക്കെ അയർലൻ‌ഡ് മറികടന്നു. 63 റൺസെടുത്ത ഒർള പ്രെൻഡർഗാസ്റ്റിന്‍റെയും 28 റൺസെടുത്ത ആമി ഹണ്ടറുടെയും മികവിലാണ് അയർലൻഡ് ലക്ഷ്യം മറികടന്നത്.

വെസ്റ്റ് ഇൻഡീസിന് വേണ്ടി അഷ്മിനി മുനിസർ രണ്ട് വിക്കറ്റ് എടുത്തു. ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസും അഫൈ ഫ്ലെച്ചറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 128 റൺ‌സെടുത്തത്.
27 റൺസെടുത്ത ചിനെല്ലെ ഹെൻ‌റിയുടെയും 22 റൺസെടുത്ത ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസിന്‍റെയും 21 റൺസ് നേടിയ ഡിയാൻഡ്ര ഡോട്ടിൻ‌ എന്നിവരുടെ മികവിലാണ് വെസ്റ്റ് ഇൻഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്.

അയർലൻഡിന് വേണ്ടി എയ്മി മാഗ്വയറും കാരാ മുറെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒർള പ്രെൻഡർഗാസ്റ്റും അർളീൻ കെല്ലിയും ജെയ്ൻ മഗ്വയറും ഓരോ വിക്കറ്റ് വീതമെടുത്തു.

നേരത്തെ തന്നെ സെമി കാണാതെ പുറത്തായ അയർലൻഡിന് രണ്ട് പോയിന്‍റായി. അവരുടെ ഈ ടൂർണമെന്‍റിലെ ആദ്യ വിജയമാണ് ഇന്നത്തേത്. പരാജയപ്പെട്ടെങ്കിലും ആറ് പോയിന്‍റുള്ള വെസ്റ്റ് ഇൻഡീസ് ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

 

Sports

വനിതാ ടി20 ലോകകപ്പ്: അയർലൻഡിനെതിരെ വെസ്റ്റ് ഇൻഡീസിന് ഭേദപ്പെട്ട സ്കോർ

ബ്രിസ്റ്റോൾ: വനിതാ ട്വന്‍റി 20 ലോകകപ്പിൽ അയർലൻഡിനെതിരെ വെസ്റ്റ് ഇൻഡീസിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 128 റൺ‌സാണെടുത്തത്.

27 റൺസെടുത്ത ചിനെല്ലെ ഹെൻ‌റിയുടെയും 22 റൺസെടുത്ത ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസിന്‍റെയും 21 റൺസ് നേടിയ ഡിയാൻഡ്ര ഡോട്ടിൻ‌ എന്നിവരുടെ മികവിലാണ് വെസ്റ്റ് ഇൻഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്.

അയർലൻഡിന് വേണ്ടി എയ്മി മാഗ്വയറും കാരാ മുറെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒർള പ്രെൻഡർഗാസ്റ്റും അർളീൻ കെല്ലിയും ജെയ്ൻ മഗ്വയറും ഓരോ വിക്കറ്റ് വീതമെടുത്തു.

Sports

വനിതാ ടി20 ലോകകപ്പ്: നെതർലൻഡ്സിനെതിരെ പാക്കിസ്ഥാന് ജയം

ബ്രിസ്റ്റോൾ: വനിതാ ട്വന്‍റി 20 ലോകകപ്പിൽ‌ നെതർലൻഡ്സിനെതിരെ പാക്കിസ്ഥാന് ജയം. ഇന്ന് നടന്ന മത്സരത്തിൽ 37 റൺസിനാണ് പാക്കിസ്ഥാൻ വിജയിച്ചത്.

പാക്കിസ്ഥാൻ‌ ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതലർലൻഡ്സ് 18 ഓവറിൽ 89 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 30 റൺസെടുത്ത ക്യാപ്റ്റൻ ബബെറ്റെ ഡി ലീഡും 24 റൺസെടുത്ത ഹെതർ സൈഗേഴ്സും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

പാക്കിസ്ഥാന് വേണ്ടി ക്യാപ്റ്റൻ ഫാത്തിമ സനയും അയേഷ സഫറും മൂന്ന് വിക്കറ്റ് വീതമെടുത്തു. ഡയാന ബൈഗും നഷ്റ സന്ധുവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നെരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ‌ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 126 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ ഗുൽ ഫെറോസയുടെയും അയേഷ സഫറിന്‍റെ ഇന്നിംഗ്സിന്‍റെയും മികവിലാണ് പാക്കിസ്ഥാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. ഗുൽ ഫെറോസ 63 റൺസും അയേഷ സഫർ 32 റൺ‌സുമാണെടുത്തത്.

നെതർലൻഡ്സിന് വേണ്ടി ഐറിസ് സ്വില്ലിംഗ് രണ്ട് വിക്കറ്റെടുത്തു. ഹെതർ സൈഗേഴ്സും ഹന്ന ലന്തീറും കാരോളിൻ ഡി ലാംഗെയും സിൽവർ സൈഗേഴ്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

Sports

വനിതാ ടി20 ലോകകപ്പ്: നെതർലൻഡ്സിനെതിരെ പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോർ‌

ബ്രിസ്റ്റോൾ: വനിതാ ട്വന്‍റി 20 ലോകകപ്പിൽ‌ നെതർലൻഡ്സിനെതിരെ പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോർ‌. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 126 റൺസാണെടുത്തത്.

അർധ സെഞ്ചുറി നേടിയ ഗുൽ ഫെറോസയുടെയും അയേഷ സഫറിന്‍റെ ഇന്നിംഗ്സിന്‍റെയും മികവിലാണ് പാക്കിസ്ഥാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. ഗുൽ ഫെറോസ 63 റൺസും അയേഷ സഫർ 32 റൺ‌സുമാണെടുത്തത്.

നെതർലൻഡ്സിന് വേണ്ടി ഐറിസ് സ്വില്ലിംഗ് രണ്ട് വിക്കറ്റെടുത്തു. ഹെതർ സൈഗേഴ്സും ഹന്ന ലന്തീറും കാരോളിൻ ഡി ലാംഗെയും സിൽവർ സൈഗേഴ്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ഇറാഖിനെതിരെ തകർപ്പൻ ജയം; നോക്കൗട്ട് സാധ്യത നിലനിർത്തി സെനഗൽ

ടൊറന്‍റോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തിൽ‌ ഇറാഖിനെതിരെ സെനഗലിന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സെനഗൽ വിജയിച്ചത്.

സെനഗലിന് വേണ്ടി പാപെ ഗുയേയെ രണ്ട് ഗോളുകൾ നേടി. ഹബീബ് ഡയോറ, ഇസ്മൈല സാർ, ലിമാൻ എൻഡിയായെ എന്നിവർ ഓരോ ഗോൾ വീതവും സ്കോർ ചെയ്തു.

വിജയത്തോടെ സെനഗലിന് മൂന്ന് പോയിന്‍റായി. ഗ്രൂപ്പ് ഐയിൽ മൂന്നാം സ്ഥാനത്തുള്ള സെനഗൽ നോക്കൗട്ട് സാധ്യത നിലനിർത്തി. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളെല്ലാം പൂർത്തിയായ ശേഷമെ സെനഗലിന്‍റെ സാധ്യത വ്യക്തമാകുകയുള്ളു. മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്ക് നോക്കൗട്ടിലേയ്ക്ക് മുന്നേറാൻ സാധിക്കും.

Sports

നോർവെയ്ക്കെതിരെ ഗംഭീര ജയം; ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടിലെത്തി ഫ്രാൻസ്

ഫോക്സ്ബറോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ മത്സരത്തിൽ നോർവെയ്ക്കെതിരെ ഫ്രാൻസിന് ഗംഭീര ജയം. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾ‌ക്കാണ് ഫ്രാൻസ് വിജയിച്ചത്.

ഫ്രാൻ‌സിന് വേണ്ടി ഉസ്മാന്‍ ഡെംബലേ ഹാട്രിക്കും ഡിസൈർ ഡിസൈര്‍ ഡൗ ഒരു ഗോളും നേടി. നോർവെയ്ക്ക് വേണ്ടി തെലോ ആസ്ഗാർഡാണ് ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ ഫ്രാൻസിന് ഒമ്പത് പോയിന്‍റായി. ഇതോടെ ഗ്രൂപ്പ് ജേതാകളായി ഫ്രാൻസ് നോക്കൗട്ടിലെത്തി. ആറ് പോയിന്‍റുമായി നോർവെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.

Sports

വനിതാ ടി20 ലോകകപ്പ്: സ്കോട്‌ലൻഡിനെതിരെ ശ്രീലങ്കയ്ക്ക് ജയം

മാഞ്ചസ്റ്റർ: വനിതാ ട്വന്‍റി 20 ലോകകപ്പിൽ സ്കോട്‌ലൻഡിനെതിരെ ശ്രീലങ്കയ്ക്ക് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്.

സ്കോട്‌ലൻ‌ഡ് ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക ഒരു പന്ത് ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. 33 റൺ‌സെടുത്ത ക്യാപ്റ്റൻ ചമാരി അത്തപത്തുവിന്‍റെയും 27 റൺസെടുത്ത ഹർഷിത സമരവിക്രമയുടെയും 23 റൺസെടുത്ത ഹസിനി പെരേരയുടെയും 21 റൺ‌സെടുത്ത നിലാക്ഷിക സിൽവയുടെയും മികവിലാണ് ശ്രീലങ്ക ലക്ഷ്യം മറികടന്നത്.

സ്കോട്‌ലൻഡിന് വേണ്ടി ക്യാപ്റ്റൻ കാതറിൻ ബ്രൈസും റാഷെൽ സ്ലാറ്ററും കാതറിൻ ഫ്രെയ്സറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കിർസ്റ്റി ഗോർഡൻ ഒരു വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത സ്കോട്‌ലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 151 റൺസെടുത്തത്. 47 റൺസെടുത്ത സാറാ ബ്രൈസിന്‍റെയും 34 റൺസെടുത്ത ഡാർസി കാർട്ടറുടെയും 26 റൺസെടുത്ത എയ്ൽസ ലിസ്റ്ററുടെയും 23 റൺസ് നേടിയ ക്യാപ്റ്റൻ കാതറിൻ ബ്രൈസിന്‍റെയും മികവിലാണ് സ്കോട്‌ലൻ‌ഡ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്.

ശ്രീലങ്കയ്ക്ക് വേണ്ടി മിതാലി അയോധ്യ രണ്ട് വിക്കറ്റെടുത്തു. സുഗന്ധിക കുമാരിയും കവിഷ ദിൽഹരിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

വിജയത്തോടെ ആറ് പോയിന്‍റായ ശ്രീലങ്ക സെമി പ്രതീക്ഷ നിലനിർത്തി. ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്താണ് ശ്രീലങ്ക.

Sports

സ്വീഡനുമായുള്ള മത്സരം സമനിലയിൽ; ജപ്പാൻ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ

അർലിംഗ്ടൺ‌: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ജപ്പാൻ‌-സ്വീഡൻ മത്സരം സമനിലയിൽ പിരിഞ്ഞു. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

ഡയ്സെൻ മയേഡയാണ് ജപ്പാന് വേണ്ടി ഗോൾ നേടിയത്. ആന്തണി ഇലാംഗയാണ് സ്വീഡന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

മത്സരം സമനിലയായതോടെ ജപ്പാന് അഞ്ച് പോയിന്‍റായി. ഇതോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ജപ്പാൻ നോക്കൗട്ടിലെത്തി. ഏഴ് പോയിന്‍റുമായി നെതർലൻഡ്സ് ഗ്രൂപ്പ് ജേതാക്കളായി. നാല് പോയിന്‍റുമായി മൂന്നാമതുള്ള സ്വീഡൻ സെമി സാധ്യത സജീവമായി നിലനിർത്തി.

Sports

ടൂണീഷ്യക്കെതിരെ തകർപ്പൻ ജയം; ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടിലെത്തി നെതർലൻ‌ഡ്സ്  

കൻസാസ് സിറ്റി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ടുണീഷ്യക്കെതിരെ നെതർലൻഡ്സിന് തകർപ്പൻ‌ ജയം. കൻസാസ് സിറ്റിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നെതർലൻഡ്സ് വിജയിച്ചത്.

മത്സരത്തിന്‍റെ മൂന്നാം മിനിറ്റിൽ ടൂണിഷ്യൻ താരം എല്ലിയെസ് സ്ഖിരിയുടെ ഓൺ ഗോളിലൂടെയാണ് നെതർ‌ലൻഡ്സ് മുന്നിലെത്തിയത്. ഏഴാം മിനിറ്റിൽ ബ്രയാൻ‌ ബോബി നെതർലൻ‌ഡിസിന്‍റെ ലീഡ് രണ്ടാക്കി ഉയർത്തി.

ആദ്യ പകുതി ഇതേ നിലയിൽ അവസാനിച്ചു. രണ്ടാം പകുതി ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ടുണീഷ്യ ഒരു ഗോൾ മടക്കി. 54-ാം മിനിറ്റിൽ ഹസെം മസ്റ്റൗരിയാണ് ടുണീഷ്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. പിന്നീട് ഗോൾ നേടാൻ ശ്രമിക്കുന്ന നെതർലൻഡ്സിനെയാണ് കണ്ടത്.

മത്സരത്തിന്‍റെ 62-ാം മിനിറ്റിൽ ജാൻ പോൾ വാൻ ഹെക്കെയുടെ ഗോളിലൂടെ നെതർലൻഡ്സ് ഗോൾനേട്ടം മൂന്നാക്കി. മത്സരം 3-1 ന് അവസാനിച്ചതോടെ നെതർലൻഡ്സ് ഗ്രൂപ്പ് എഫിലെ ജേതാക്കളായി നോക്കൗട്ടിലേയ്ക്ക് മുന്നേറി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്‍റാണ് നെതർലൻ‌ഡ്സിനുള്ളത്. അഞ്ച് പോയിന്‍റുമായി ജപ്പാൻ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.

 

Sports

ഫിഫ ലോകകപ്പ്: ടുണീഷ്യക്കെതിരെ നെതർലൻഡ്സ് മുന്നിൽ

കൻസാസ് സിറ്റി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ടുണീഷ്യക്കെതിരെ നെതർലൻഡ്സ് മുന്നിൽ. ആദ്യ പകുതി അവസാനിക്കുന്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നെതർലൻഡ്സ് മുന്നിലുള്ളത്.

മത്സരത്തിന്‍റെ മൂന്നാം മിനിറ്റിൽ ടൂണിഷ്യൻ താരം എല്ലിയെസ് സ്ഖിരിയുടെ ഓൺ ഗോളിലൂടെയാണ് നെതർ‌ലൻഡ്സ് മുന്നിലെത്തിയത്. ഏഴാം മിനിറ്റിൽ ബ്രയാൻ‌ ബോബി നെതർലൻ‌ഡിസിന്‍റെ ലീഡ് രണ്ടാക്കി ഉയർത്തി.

Sports

കുറസാവോയെ തകർത്ത് ഐവറികോസ്റ്റ് നോക്കൗട്ടിൽ

ഫിലാഡെൽഫിയ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ കുറസാവോയെ തകർത്ത് ഐവറികോസ്റ്റ്. ഫിലാഡെൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഐവറികോസ്റ്റ് വിജയിച്ചത്.

ഐവറികോസ്റ്റിന് വേണ്ടി നിക്കോളാസ് പെപെയാണ് രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്‍റെ ഏഴാം മിനിറ്റിലും 64-ാം മിനിറ്റിലും ആണ് പെപെ ഗോളുകൾ നേടിയത്.

വിജയത്തോടെ ആറ് പോയിന്‍റായ ഐവറികോസ്റ്റ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. ജർമനിയാണ് ഗ്രൂപ്പ് ജേതാക്കളായത്. ആറ് പോയിന്‍റ് തന്നെയുള്ള ജർമനി ഗോൾശരാശരിയിൽ മുന്നിലായത് കൊണ്ടാണ് ഗ്രൂപ്പിൽ ഒന്നാമതെത്തിയത്.

Sports

ജർമനിയെ അട്ടിമറിച്ച് ഇക്വഡോർ; നോക്കൗട്ടിൽ കടന്നു

ഈസ്റ്റ് റൂതർഫോർഡ്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ വന്പൻമാരായ ജർമനിയെ അട്ടിമറിച്ച് ഇക്വഡോർ. ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ‌ക്കാണ് ഇക്വഡോർ വിജയിച്ചത്.

ജർമനിയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. രണ്ടാം മിനിറ്റിൽ ലിറോയ് സാനെയാണ് ജർമനിയെ മുന്നിലെത്തിച്ചത്. എന്നാൽ ഒമ്പതാം മിനിറ്റിൽ നിൽസൺ അൻഗുലോ ഇക്വഡോറിനെ ഒപ്പമെത്തിച്ചു.

പിന്നീട് ലീഡ് നേടാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തി. 77-ാം മിനിറ്റിൽ ജർമനിയെ ഞെട്ടിച്ച് കൊണ്ട് ഗോൺസാലോ പ്ലാറ്റ ഇക്വഡോറിനെ മുന്നിലെത്തിച്ചു. പിന്നീട് ഗോൾ മടക്കാൻ ജർമനി ശ്രമിച്ചെങ്കിലും നടന്നില്ല.

ഒടുവിൽ 2-1 ന് ഇക്വഡോർ മത്സരം സ്വന്തമാക്കി. വിജയത്തോടെ നാല് പോയിന്‍റായ ഇക്വഡോർ മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നു. ആറ് പോയിന്‍റുള്ള ജർമനി ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടിലെത്തി. ആറ് പോയിന്‍റ് തന്നെയുള്ള ഐവറി കോസ്റ്റ് രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നു. ഗോൾ ശരാശരിയിൽ മുന്നിലായതിനാലാണ് ജർമനി ഗ്രൂപ്പിൽ ഒന്നാമതെത്തിയത്.

Sports

വനിതാ ടി20 ലോകകപ്പ്: നെതർലൻഡ്സിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ബ്രിസ്റ്റോൾ: വനിതാ ട്വന്‍റി 20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ 88 റൺസിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് എടുക്കാനെ സാധിച്ചുള്ളു. 41 റൺസെടുത്ത ഫീബെ മോൽക്കെൻബോയറും 36 റൺസെടുത്ത സന്യ ഖുറാനയും 26 റൺസെടുത്ത സ്റ്റീറെ കാലിസും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക്ക മൂന്ന് വിക്കറ്റെടുത്തു. ക്ലോയി ട്രയോൺ രണ്ട് വിക്കറ്റും ഷബ്നിം ഇസ്മായിലും നദീൻ ഡി ക്ലർക്കും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിലാണ് 208 റൺസെടുത്തത്. തസ്മിൻ ബ്രിറ്റ്സിന്‍റെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ ലോറ വോൾവാർഡിന്‍റെയും അന്നെരി ഡെർക്സെന്‍റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.

ബ്രിറ്റ്സ് 69 പന്തിൽ നിന്ന് 114 റൺസാണെടുത്തത്. 15 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ബ്രിസ്റ്റിസിന്‍റെ ഇന്നിംഗ്സ്. വോൾവാർഡ് 45 റൺസും ഡെർക്സൺ 37 റൺസും സ്കോർ ചെയ്തു. നെതർലൻഡ്സിന് വേണ്ടി ഹന്ന ലന്തീർ ആണ് വിക്കറ്റെടുത്തത്.

തസ്മിൻ ബ്രിറ്റ്സ് ആണ് മത്സരത്തിലെ താരം. വിജയത്തോടെ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് പോയിന്‍റായി. ഗ്രൂപ്പ് എയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക.

 

Sports

വനിതാ ടി20 ലോകകപ്പ്: നെതർലൻഡ്സിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ

ബ്രിസ്റ്റോൾ: വനിതാ ട്വന്‍റി 20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണെടുത്തത്.

തസ്മിൻ ബ്രിറ്റ്സിന്‍റെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ ലോറ വോൾവാർഡിന്‍റെയും അന്നെരി ഡെർക്സെന്‍റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ബ്രിറ്റ്സ് 69 പന്തിൽ നിന്ന് 114 റൺസാണെടുത്തത്. 15 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ബ്രിസ്റ്റിസിന്‍റെ ഇന്നിംഗ്സ്.

വോൾവാർഡ് 45 റൺസും ഡെർക്സൺ 37 റൺസും സ്കോർ ചെയ്തു. നെതർലൻഡ്സിന് വേണ്ടി ഹന്ന ലന്തീർ ആണ് വിക്കറ്റെടുത്തത്.

Sports

ഹെയ്തിയെ തകർത്ത് മൊറോക്കോയും നോക്കൗട്ടിൽ

അറ്റ്ലാന്‍റ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ ഹെയ്തിയെ തകർത്ത് മൊറോക്കോ. അറ്റ്ലാന്‍റയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മൊറോക്കോ വിജയിച്ചത്.

മൊറോക്കോയ്ക്ക് വേണ്ടി അഷ്റഫ് ഹക്കീമിയും ഇസ്മായിൽ സായ്ബാരിയും സൗഫിയാനെ റഹീമിയും ജെസീം യാസിനുമാണ് ഗോളുകൾ നേടിയത്. ഹെയ്തിക്ക് വേണ്ടി വിൽസൺ ഇസിഡോറാണ് ഗോൾ സ്കോർ ചെയ്തത്. മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോണോയുടെ ഓൺഗോളും ഹെയ്തിയുടെ ഗോൾപട്ടികയിലുണ്ട്.

ജയത്തോടെ ഏഴ് പോയിന്‍റായ മൊറോക്കോ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.
ബ്രസീലിനും ഏഴ് പോയിന്‍റാണ് ഉള്ളതെങ്കിലും ഗോൾ ശരാശരിയിൽ ബ്രസീൽ ആണ് മുന്നിലുള്ളത്.

 

 

Sports

സ്കോട്‌ലൻഡിനെതിരെ ഗംഭീര ജയം; രാജകീയമായി നോക്കൗട്ടിലെത്തി ബ്രസീൽ

മിയാമി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി‍ പോരാട്ടത്തിൽ സ്കോട്ട്ലൻഡിനെതിരെ ബ്രസീലിന് ഗംഭീര ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ വിജയിച്ചത്.

ബ്രസീലിന് വേണ്ടി വിനീഷ്യസ് ജൂനിയർ രണ്ട് ഗോളുകളും മാത്യൂസ് കുൻഹ ഒരു ഗോളും നേടി.
മത്സരത്തിന്‍റെ ഏഴാം മിനിറ്റിലും 45+3-ാം മിനിറ്റിലുമാണ് വിനീഷ്യസ് ഗോൾ സ്കോർ ചെയ്തത്. 60 -ാം മിനിറ്റിലാണ് കുൻഹ ഗോൾ കണ്ടെത്തിയത്.

തുടർച്ചയായ മൂന്നാം മത്സരത്തിലാണ് വിനീഷ്യസ് ഗോൾ നേടുന്നത്. ഈ ലോകകപ്പിലെ വിനീഷ്യസിന്‍റെ ഗോൾ നേട്ടം നാലും കുൻഹയുടെ മൂന്നും ആയി.

വിജയത്തോടെ ഗ്രൂപ്പ് സിയിലെ ജേതാക്കളായി ബ്രസീൽ നോക്കൗട്ടിൽ കടന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്‍റാണ് ബ്രസീലിനുള്ളത്. മൊറോക്കോയ്ക്കും ഏഴ് പോയിന്‍റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ബ്രസീലാണ് മുന്നിൽ.

സ്കോടലൻഡും നിലവിൽ നോക്കൗട്ട് സാധ്യത നിലനിർത്തുന്നുണ്ടെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളെല്ലാം പൂർത്തിയായാലെ നോക്കൗട്ട് ഉറപ്പിക്കാൻ സാധിക്കൂ. മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ടിലെത്താൻ സാധിക്കും.

 

Sports

വനിതാ ടി20 ലോകകപ്പ്: ഇംഗ്ലണ്ടിന് തകർപ്പൻ ജയം

ലണ്ടൻ: ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 38 റൺസിന് തോൽപ്പിച്ചു.

ഇംഗ്ലണ്ട് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എടുക്കാനെ സാധിച്ചുള്ളു. 51 റൺസെടുത്ത ചിനെലെ ഹെൻ‌റിയും 21 റൺസെടുത്ത ജാഹ്സാരാ ക്ലാക്സ്റ്റണും 20 റൺസെടുത്ത ഷെമെയ്ൻ കാന്പെല്ലെയും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ഷാർലറ്റ് ഡീൻ രണ്ട് വിക്കറ്റെടുത്തു. ലോറൻ ബെൽ, ലിൻസി സ്മിത്ത്, സോഫി എക്ലെസ്റ്റോൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസ് എടുത്തത്. ഡാനി വ്യാറ്റ്-ഹോഡ്ജിന്‍റെ അർധ സെഞ്ചുറിയുടെയും ഹെതർ ക്നൈറ്റിന്‍റെ മികച്ച ഇന്നിംഗ്സിന്‍റെയും ബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്.

ഡാനി വ്യാറ്റ് ഹോഡ്ജ് 65 റൺസും ഹെതർ ക്നൈറ്റ് 43 റൺസുമാണെടുത്തത്. അലിസ് കാപ്സി 28 റൺസും എടുത്തു. വെസ്റ്റ് ഇൻഡീസിന് വേണ്ടി അഷ്മിനി മുനിസർ രണ്ട് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ ഹെയ്ലി മാത്യൂസും ചിനെലെ ഹെൻ‌റിയും കരിഷ്മ രാംഹരാക്കും ഓരോ വിക്കറ്റ് വീതമെടുത്തു.

വി്ജയത്തോടെ ഇംഗ്ലണ്ടിന് എട്ട് പോയിന്‍റായി. നിലവിൽ ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ് ഇംഗ്ലണ്ട്.

 

Sports

ഫിഫ ലോകകപ്പ്: ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഘാന

ഫോക്സ്ബറോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഘാന. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇരുടീമിനും ഗോൾ നേടാനായില്ല.

ഫോക്സബറോയിലെ ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. മത്സരം പുരോഗമിച്ചതോടെ ഇംഗ്ലണ്ട് മേധാവിത്വം പുലർത്താൻ തുടങ്ങി.

പലതവണ ഇംഗ്ലണ്ട് ഗോളിനടുത്തെത്തി. എന്നാൽ ഘാന ഗോളിയും ഡിഫൻസും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇംഗ്ലീഷ് പടയ്ക്ക് ഗോൾ നേടാനായില്ല. കിട്ടിയ ചില അവസരങ്ങൾ ഗോളാക്കാൻ ഘാനയും ശ്രമിച്ചെങ്കിലും നടന്നില്ല.

മത്സരത്തിൽ 19 ഷോട്ടുകളും 78 ശതമാനവും ബോൾ പോസഷനും 619 പാസുകളുമായി കളം നിറഞ്ഞ് കളിച്ചെങ്കിലും ഗോൾ മാത്രം നേടാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല. നായകൻ ഹാരി കെയ്ൻ ജൂഡ് ബെല്ലിംഗ്ഹാം ആന്തണി ഗോർഡൻ എല്ലിയറ്റ് ആൻഡേഴ്സൺ അടക്കമുള്ള സൂപ്പർ താരങ്ങൾ ഇംഗ്ലണ്ടിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു.

മത്സരം സമനിലയിൽ അവസാനിച്ചതോടെ ഇംഗ്ലണ്ടിനും ഘാനയ്ക്കും നാല് പോയിന്‍റ് വീതമായി. ഗോൾ ശരാശരിയിൽ മുന്നിലുള്ള ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാമതും ഘാന രണ്ടാമതുമാണ്.

District News

പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം

പാലാ: എസ്എംവൈഎമ്മിന്‍റെ നേതൃത്വത്തില്‍ രൂപതയിലെ യുവതികള്‍ക്കായി പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം നടത്തി. പാലാ അല്‍ഫോന്‍സാ കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രൂപതയിലെ വിവിധ യൂണിറ്റുകളില്‍നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. പാലാ മുനിസിപ്പല്‍ കൗണ്‍സിലറും ഓഫ് റോഡ് റൈഡറുമായ റിയ ചീരാംകുഴി ഉദ്ഘാടനം നിര്‍വഹിച്ചു. രൂപത ഡയറക്‌ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, പ്രസിഡന്‍റ് മിജോ ജോയി കുന്നത്താനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.

മത്സരത്തില്‍ രത്‌നഗിരി യൂണിറ്റ് ഒന്നാം സ്ഥാനവും രാമപുരം യൂണിറ്റ് രണ്ടാം സ്ഥാനവും ഭരണങ്ങാനം ഫൊറോന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രത്‌നഗിരി യൂണിറ്റംഗം അന്ന ആന്‍റണി മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.

Sports

മത്സരത്തിനിടെ കാനഡയുടെ ഇസ്മായില്‍ കോനെയുടെ കാല്‍ വട്ടം ഒടിഞ്ഞു

വാന്‍കൂവര്‍: ഫിഫ 2026 ലോകപ്പിലെ ഏറ്റവും ദയനീയവും വേദനാജനകവുമായ കാഴ്ച; അതായിരുന്നു കനേഡിയന്‍ താരം ഇസ്മായില്‍ കോനെ. ഗ്രൂപ്പ് ബിയില്‍ ഖാത്തറിന് എതിരായ മത്സരത്തിന്‍റെ 53-ാം മിനിറ്റില്‍ ഇസ്മായില്‍ കോനെയുടെ ഇടതുകാല്‍ വട്ടം ഒടിഞ്ഞു തൂങ്ങി. കോനെയുടെ പക്കല്‍നിന്ന് പന്ത് പിടിച്ചെടുക്കാന്‍ ഖത്തറിന്‍റെ അസിം മാഡിബൊ അനാവശ്യമായി നടത്തിയ ഫൗളാണ് വില്ലനായത്.

കോനെയുടെ പിന്നില്‍നിന്നായിരുന്നു അസിം മാഡിബൊയുടെ ഫൗള്‍. ആ കാഴ്ചകണ്ട് ഗാലറി ഒന്നടങ്കം നെഞ്ചില്‍ കൈവച്ചു, ഓഹ്, ഗോഡ് എന്ന് അറിയാതെ പറഞ്ഞുപോയി. വേദനയാൽ വാവിട്ടുകരഞ്ഞു പുളഞ്ഞ കോനെയെ, പ്രഥമ ശുശ്രൂഷയ്ക്കുശേഷം മെഡിക്കല്‍ സംഘം ആശുപത്രിയിലെത്തിച്ചു.

റഫറിയുടെ ചുവപ്പ് കണ്ട് മാഡിബൊ മൈതാനത്തിനു പുറത്തേക്ക്. കോനെയുടെ പകരക്കാരനായി നാഥന്‍ സാലിബ കളത്തില്‍. 64-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് സാലിബ വലയിലെത്തിച്ചു.

തുടര്‍ന്നു ഗാലറിക്കഭിമുഖമായി കോനെയുടെ ജഴ്‌സി ഉയര്‍ത്തിക്കാണിച്ചു, ദുഃഖഛായയുള്ള ഒരു ഗോളാഘോഷം. കോനെയോട് അസിം മാഡിബൊ ക്ഷമാപണം നടത്തിയതായി കനേഡിയന്‍ ടീം വൃത്തങ്ങള്‍ പിന്നീട് അറിയിച്ചു. കോനെയെ ആശുപത്രിക്കിടക്കയിൽ സന്ദര്‍ശിക്കുന്ന ചിത്രം സഹതാരം മോയിസ് ബോംബിറ്റൊ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

എട്ടില്‍ റിക്കാര്‍ഡ് ജയം

ഫിഫ ലോകകപ്പ് ചരിത്രത്തില്‍ കാനഡയുടെ എട്ടാം മത്സരമായിരുന്നു. എട്ടാം പോരാട്ടത്തില്‍ (6-0) കന്നിജയം. ലോകകപ്പില്‍ ജയമില്ലാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ എന്ന ഹോണ്ടുറാസ് (9), ഈജിപ്ത് (8), ന്യൂസിലന്‍ഡ് (7) ടീമുകളുടെ ഗണത്തില്‍നിന്ന് കാനഡ പുറത്തുകടന്നു എന്നതും ശ്രദ്ധേയം.

കോണ്‍കാകാഫ് മേഖലയില്‍നിന്നുള്ള ഒരു ടീമിന്‍റെ ഏറ്റവും ഉയര്‍ന്ന ലോകകപ്പ് ജയമെന്ന റിക്കാര്‍ഡും കാനഡയ്ക്കു സ്വന്തം. 1970ല്‍ മെക്‌സിക്കോ 4-0ന് എല്‍ സാല്‍വഡോറിനെ കീഴടക്കിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.

Sports

വനിതാ ടി20 ലോകകപ്പ്: ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ലീഡ്സ്: ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ 95 റൺസിന് നെതർലൻഡ്സിനെ തകർത്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സ് 17.3 ഓവറിൽ ഓൾഔട്ടാവുകയായിരുന്നു. ക്യാപ്റ്റൻ ബാബെറ്റെ 28 റൺസും ഹെതർ സൈജേഴ്സ് 21 റൺസും നേടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

ഇന്ത്യയ്ക്ക് വേണ്ടി ശ്രീചരണി നാല് വിക്കറ്റെടുത്തു. ഷെഫാലി വർമ മൂന്ന് വിക്കറ്റും നാന്ദനി ശർമ രണ്ട് വിക്കറ്റും ദീപ്തി ശർമ ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 209 റൺസെടുത്തത്. സ്മൃതി മന്ദാനയുടെയും ഷെഫാലി വർമയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. സ്മൃതി 74 റൺസും ഷെഫാലി 55 റൺസുമാണെടുത്തത്. റിച്ചാ ഘോഷ് 20 റൺസും ജെമീമ റോഡ്രിഗസ് 19 റൺസുമെടുത്തു.

നെതർലൻഡ്സിന് വേണ്ടി കാരോലിൻ ഡി ലാംൻഗെ രണ്ട് വിക്കറ്റെടുത്തു. ഐറിസ് സ്വില്ലിംഗും ഹെതർ സൈജേഴ്സും മൈത് വാൻ ഡെനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയമായിരുന്നു ഇന്നത്തേത്. ഇതോടെ നാല് പോയിന്‍റായ ഇന്ത്യ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി.

Sports

വനിതാ ടി20 ലോകകപ്പ്: ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ലീഡ്സ്: ഐസിസി‌ വനിതാ ട്വന്‍റി 20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ലീഡ്സിൽ ന‌ടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 209 റൺസാണെടുത്തത്.

സ്മൃതി മന്ദാനയുടെയും ഷെഫാലി വർമയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. സ്മൃതി 74 റൺസും ഷെഫാലി 55 റൺസുമാണെടുത്തത്. റിച്ചാ ഘോഷ് 20 റൺസും ജെമീമ റോഡ്രിഗസ് 19 റൺസുമെടുത്തു.

നെതർലൻഡ്സിന് വേണ്ടി കാരോലിൻ ഡി ലാംൻഗെ രണ്ട് വിക്കറ്റെടുത്തു. ഐറിസ് സ്വില്ലിംഗും ഹെതർ സൈജേഴ്സും മൈത് വാൻ ഡെനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

വനിതാ ടി20 ലോകകപ്പ്: നെതർലൻഡ്സിന് ടോസ്; ഇന്ത്യയ്ക്ക് ബാറ്റിംഗ്

ലീഡ്സ്: ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ നെതർലൻഡ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ലീഡ്സിലെ സ്റ്റേഡിയത്തിലാണ് മത്സരം.

ടീം ഇന്ത്യ: ഷെഫാലി വർമ, സ്മൃതി മന്ദാന, യാസ്തിക ഭാട്ടിയ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, ശ്രേയങ്ക പാട്ടീൽ, ശ്രീചരണി, ക്രാന്തി ഗൗഡ്, നന്ദനി ശർമ.

‌ടീം നെതർലൻഡ്സ്: ഹെതർ സൈജേർസ്, ഫീബെ മോൽക്കെൻബോയർ, ബാബെറ്റെ ഡെ ലീഡ് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), സ്റ്റെരെ കാലീസ്,റോബൈൻ റിജെകെ, ഫ്രെഡെറിക്ക് ഓവർഡിക്ക്, ഇറിസ് സ്വില്ലിംഗ്, മൈതെ വാൻ ഡെൻ റാഡ്, കാരോലിൻ ഡി ലാൻജെ, സിൽവെർ സൈജേഴ്സ്, ഇസബെൽ വോനിംഗ്.

Sports

‌ത്രിരാഷ്ട്ര പരമ്പര; ഇന്ത്യ എയ്ക്ക് ഗംഭീര ജയം

ദാംബുള്ള: ത്രിരാഷ്‌ട്ര പരമ്പരയിലെ അഫ്ഗാനിസ്ഥാൻ എയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യ എയ്ക്ക് ഗംഭീര ജയം. ദാംബുള്ളയിൽ നടന്ന മത്സരത്തിൽ 101 റൺസിനാണ് ഇന്ത്യ എ വിജയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ഉയർത്തിയ 320 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ എ 36.5 ഓവറിൽ 218 റൺസിൽ ഓൾഔട്ടായി. 57 റൺസെടുത്ത ബാഹിർ ഷായും 46 റൺസെടുത്ത ഫൈസൽ ഷിനോസാദയും 32 റൺസെ‌ടുത്ത ക്യാപ്റ്റൻ ഇമ്രാം മിറും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

ഇന്ത്യ എയ്ക്ക് വേണ്ടി നിഷാന്ത് സന്ധു നാല് വിക്കറ്റെടുത്തു. യാഷ് താക്കൂർ രണ്ട് വിക്കറ്റും അൻഷുൽ കാംബോജും വിപ്‌രാജ് നിഗമും സൂര്യാൻഷ് ഷെഡ്ജെയും അനുകുൽ റോയ്‌യും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 319 റൺസെടുത്തത്. 59 റൺസെടുത്ത ക്യാപ്റ്റൻ തിലക് വർമയുടെയും 58 റൺസ് വീതമെടുത്ത പ്രിയാൻഷ് ആര്യയുടെയും വിക്കറ്റ് കീപ്പർ കുമാർ കുശാഗ്രയുടെയും 38 റൺസ് എടുത്ത വൈഭവ് സൂര്യവൻഷിയുടെയും മികവിലാണ് ഇന്ത്യ എ മികച്ച സ്കോർ പ‌ടുത്തുയർത്തിയത്.

അഫ്ഗാനിസ്ഥാൻ എയ്ക്ക് വേണ്ടി ഫരീദൂൻ ദാവൂദ്സായ്‌യും അബ്ദുള്ള അഹ്മദ്‌സായ്‌യും ഫർമാനുള്ള സഫിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സാഹിർ ഖാൻ ഒരു വിക്കറ്റെടുത്തു.

Sports

ഗില്ലിനും ഇഷാനും സെഞ്ചുറി; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ലക്നോ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ലക്നോയിൽ ന‌‌ടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 402 റൺസെടുത്ത് ഓൾഔട്ടാവുകയായിരുന്നു.

ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്‍റെയും വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്‍റെയും സെഞ്ചുറികളുടെയും രോഹിത് ശർമയുടെ മികച്ച ഇന്നിംഗ്സിന്‍റെയും ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഗിൽ 154 റൺസും കിഷൻ 125 റൺസുമാണെടുത്തത്. രോഹിത് റൺസും സ്കോർ ചെയ്തു.

അഫ്ഗാനിസ്ഥാന് വേണ്ടി നാൻഗെയാലിയ ഖറോട്ടി നാല് വിക്കറ്റ് എ‌‌ടുത്തു. റാഷിദ് ഖാൻ മൂന്ന് വിക്കറ്റും എ.എം. ഗസൻഫറും മുഹമ്മദ് സലീം സഫിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ബംഗ്ലാദേശിനെതിരായ ഒന്നാം ടി20; ഓസ്ട്രേലിയയ്ക്ക് ജയം

ധാക്ക: ബംഗ്ലാദേശിനെതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട‌്രേലിയയ്ക്ക് ജയം. ഇന്ന് ന‌ടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്.

ബംഗ്ലാദേശ് ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 10 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികട‌ന്നു. 47 റൺസെടുത്ത കൂപ്പർ കോണോലിയുടെയും 20 റൺസെടുത്ത ‌ടിം ഡേവിഡിന്‍റെയും 18 റൺസ് വീതം നേടിയ മാറ്റ് റെൻഷോയുടെയും നിഖിൽ ചൗധരിയുടെയും മികവിലാണ് ഓസീസ് വിജയലക്ഷ്യം മറികടന്നത്. ‌‌

ബംഗ്ലാദേശിന് വേണ്ടി അബ്ദുൾ ഗാഫർ സഖ്‌ലെയിൻ രണ്ട് വിക്കറ്റ് എടുത്തു. ഷോറിഫുൾ ഇസ്ലാമും മുസ്താഫിസുർ റഹ്മാനും മഹെദി ഹസനും റിഷാദ് ഹോസെയ്നും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19 ഓവറിൽ 131 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 29 റൺസെ‌ടുത്ത മഹെദി ഹസന്‍റെയും 20 റൺസെടുത്ത സെയ്ഫ് ഹസന്‍റെയും 17 റൺസെടുത്ത സൗമ്യ സർക്കാരിന്‍റെയും മികവിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോർ എട‌ുത്തത്. ‌

‌ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആദം സാംപയും ജോയൽ ഡേവിസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മാറ്റ് റെൻഷോ രണ്ട് വിക്കറ്റും സ്പെൻസൻ ജോൺസണും നിഖിൽ ചൗധരിയും ഓരോ വിക്കറ്റ് വീതവും എ‌ടുത്തു.

Sports

ഫിഫ ലോകകപ്പ്: ഓസ്‌ട്രിയയ്ക്ക് തകർപ്പൻ ജയം ‌

കാലിഫോർണിയ: ഫിഫ ലോകകപ്പിൽ ജോർദാനെതിരായ മത്സരത്തിൽ ഓസ്ട്രിയയ്ക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച നട‌ന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട‌്രിയ വിജയിച്ചത്.

ഓസ്ട്രിയയ്ക്ക് വേണ്ടി റൊമാനോ സ്കിമിഡും മാർക്കോ അർണൗറ്റോവിച്ചും ആണ് ഗോളുകൾ നേടിയത്. ജോർദാൻ താരം യാസൻ-അൽ-അറബിന്‍റെ ഓൺ ഗോളും ഓസ്ട്രിയയുടെ ഗോൾപട്ടികയിലുണ്ട്.

ജോർദാന് വേണ്ടി അലി ഒൽവാനാണ് ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ മൂന്ന് പോയിന്‍റായ ഓസ്ട്രേിയ ഗ്രൂപ്പ് ജെയിൽ രണ്ടാം സ്ഥാനത്താനത്തെത്തി.

Sports

വനിതാ ടി20 ലോകകപ്പ്: ന്യൂസിലൻഡിനെതിരെ ശ്രീലങ്കയ്ക്ക് ജയം

സതാംപ്ടൺ: ഐസിസി ട്വന്‍റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ശ്രീലങ്കയ്ക്ക് ജയം. സതാംപ്ടണിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്.

ന്യൂസിലൻഡ് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിൽക്കെ ശ്രീലങ്ക മറികടന്നു. 57 റൺസെടുത്ത നിലാക്ഷിക സിൽവയുടെയും 27 റൺസെടുത്ത ക്യാപ്റ്റൻ ചമികില അത്തപത്തുവിന്‍റെയും 24 റൺസെടുത്ത വിക്കറ്റ് കീപ്പർ കൗഷാനി നുത്യാംഗനയുടെയും മികവിലാണ് ശ്രീലങ്ക വിജയലക്ഷ്യം മറികടന്നത്.

ന്യൂസിലൻഡിന് വേണ്ടി നെൻസി പട്ടേൽ രണ്ട് വിക്കറ്റും ബ്രീ ഇല്ലിംഗ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 150 റൺസെടുത്തത്.

ക്യാപ്റ്റൻ അമേലിയ കെറിന്‍റെയും സോഫി ഡിവൈനിന്‍റെയും മികച്ച ഇന്നിംഗ്സുകളുടെ ബലത്തിലാണ് ന്യൂസിലൻഡ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. ഇരുവരും 45 റൺസ് വീതമാണെടുത്തത്. മാഡി ഗ്രീനും ജോർജിയ പ്ലിമ്മെറും 18 റൺസ് വീതം സ്കോർ ചെയ്തു.

ശ്രീലങ്കയ്ക്ക് വേണ്ടി കവിഷ ദിൽഹരി രണ്ട് വിക്കറ്റെടുത്തു. മിതാലി അയോധ്യയും സുഗന്ധിക കുമാരിയും ചമാരി അത്തപത്തുവും നിമാശ മീപെയ്ജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

വനിതാ ടി20 ലോകകപ്പ്: ശ്രീലങ്കയ്ക്കെതിരെ ന്യൂസിലൻഡിന് ഭേദപ്പെട്ട സ്കോർ

സതാംപ്ടൺ: ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ന്യൂസിലൻഡിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണെടുത്തത്.

ക്യാപ്റ്റൻ അമേലിയ കെറിന്‍റെയും സോഫി ഡിവൈനിന്‍റെയും മികച്ച ഇന്നിംഗ്സുകളുടെ ബലത്തിലാണ് ന്യൂസിലൻഡ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. ഇരുവരും 45 റൺസ് വീതമാണെടുത്തത്. മാഡി ഗ്രീനും ജോർജിയ പ്ലിമ്മെറും 18 റൺസ് വീതം സ്കോർ ചെയ്തു.

ശ്രീലങ്കയ്ക്ക് വേണ്ടി കവിഷ ദിൽഹരി രണ്ട് വിക്കറ്റെടുത്തു. മിതാലി അയോധ്യയും സുഗന്ധിക കുമാരിയും ചമാരി അത്തപത്തുവും നിമാശ മീപെയ്ജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ഫിഫ ലോകകപ്പ്: തുർക്കിയെ തകർത്ത് ഓസ്ട്രേലിയ

വാൻകൂവർ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ തുർക്കിയെ തകർത്ത് ഓസ്ട്രേലിയ. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഓസ്ട്രേലിയ വിജയിച്ചത്.

നെസ്റ്റോറി ഇരാൻകുണ്ഡയും കോന്നർ മെറ്റ്കാൽഫെയും ആണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. നെസ്റ്റോറി 27-ാം മിനിറ്റിലും മെറ്റ്കാൽഫെ 75-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.

വിജയത്തോടെ ഓസ്ട്രേലിയയ്ക്ക് മൂന്ന് പോയിന്‍റായി. ഗ്രൂപ്പിൽ നിലവിൽ രണ്ടാതമാണ് ഓസ്ട്രേലിയ.

Sports

വനിതാ ടി20 ലോകകപ്പ്: ന്യൂസിലൻഡിനെതിരെ വെസ്റ്റ് ഇൻഡീസിന് ജയം

സതാംപ്ടൺ: വനിതാ ട്വന്‍റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ വെസ്റ്റ് ഇൻഡീസിന് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ വിൻഡീസ് മറികടന്നു. 90 റൺസെടുത്ത വിക്കറ്റ് കീപ്പർ ഷെമെയ്ൻ കാന്പെല്ലെയുടെയും 48 റൺസെടുത്ത ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസിന്‍റെയും മികവിലാണ് വിൻഡീസ് ലക്ഷ്യം മറികടന്നത്.

ന്യൂസിലൻഡിന് വേണ്ടി ജെസ് കെർ രണ്ട് വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്.

40 റൺസെടുത്ത ബ്രൂക്ക് ഹാലിഡെയുടെയും 39 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഇസബെല്ല ഗെയ്സിന്‍റെയും 35 റൺസെടുത്ത മാഡി ഗ്രീനിന്‍റെയും 22 റൺസെടുത്ത സോഫി ഡിവൈനിന്‍റെയും മികവിലാണ് കിവീസ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്.

വെസ്റ്റ് ഇൻഡീസിന് വേണ്ടി ആലിയ അല്ലെയ്ൻ നാല് വിക്കറ്റെടുത്തു. ഡിയാൻഡ്ര ഡോട്ടിൻ ഒരു വിക്കറ്റ് വീഴ്ത്തി.

Sports

ഫിഫ ലോകകപ്പ്: സ്കോട്‌ലൻഡിന് ആവേശ ജയം

ഫോക്സ്ബറോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തിൽ ഹെയ്തിക്കെതിരെ സ്കോട്‌ലൻഡിന് ആവേശ ജയം. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സ്കോട്‌ലൻഡ് വിജയിച്ചത്.

ജോൺ മക്‌ഗിൻ ആണ് സ്കോട്‌ലൻഡിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്‍റെ 28-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.

വിജയത്തോടെ സ്കോട്‌ലൻഡിന് മൂന്ന് പോയിന്‍റായി. ഗ്രൂപ്പ് സിയിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് സ്കോട്‌ലൻഡ്.

Sports

ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

ന്യൂജേഴ്സി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.

മൊറോക്കോയ്ക്കായി ഇസ്മായില്‍ സായിബാരിയാണ് ആദ്യം ഗോള്‍ അടിച്ചത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയര്‍ സമനില ഗോള്‍ നേടി.

കളിയില്‍ തുടക്കം മുതല്‍ മൊറോക്കോയുടെ മുന്നേറ്റങ്ങളാണ് കാണാൻ സാധിച്ചത്. ബ്രസീലിന് 14-ാം മിനുട്ടില്‍ കിട്ടിയ ഒരു അവസരം തുലച്ചു. സായിബാരി കൃത്യമായി കിട്ടിയ അവസരം വിനിയോഗിച്ച് 21-ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു.

പക്ഷേ വൈകാതെ തന്നെ ബ്രസീലിന്‍റെ ഗോളുമെത്തി. കളിയുടെ 32-ാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയര്‍ തകര്‍പ്പന്‍ ഗോളിലൂടെ ടീമിനെ ഒപ്പമെത്തിച്ചു. പിന്നീട് ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.

Sports

വനിതാ ടി20 ലോകകപ്പ്: ന്യൂസിലൻഡിനെതിരെ ടോസ് നേടി വെസ്റ്റ് ഇൻഡീസ്

സതാംപ്ടൺ: വനിതാ ട്വന്‍റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ടോസ് നേടി വെസ്റ്റ് ഇൻഡീസ് ബൗളിംഗ് തെരഞ്ഞെടുത്തു. സതാപ്ടണിലെ റോസ് ബോൾ സ്റ്റേഡിയത്തിലാണ് മത്സരം.

ടീം ന്യൂസിലൻഡ്: ജോർജിയ പ്ലിമ്മർ, ഇസബെല്ല ഗെയ്സ് (വിക്കറ്റ് കീപ്പർ), അമേലിയ കെർ (ക്യാപ്റ്റൻ), സോഫി ഡിവൈൻ, ബ്രൂക്ക് ഹാലിഡെ, മാഡി ഗ്രീൻ, ഇസി ഷാർപ്, ജെസ് കെർ, നെൻസി പട്ടേൽ, റോസ്മേരി മായർ, ബ്രീ ഇല്ലിംഗ്.

ടീം വെസ്റ്റ് ഇൻഡീസ്: ഹെയ്‌ലി മാത്യൂസ് (ക്യാപ്റ്റൻ), ക്വിയാന ജോസഫ്, ഷെമെയ്ൻ കാംപ്ബെല്ലെ (വിക്കറ്റ് കീപ്പർ), ഡിയാഡ്ര ഡോട്ടിൻസ ജാഫ്സാറ ക്ലാക്സ്ടൺ, ജിന്നിലിയ ഗ്ലാസ്ഗോ, ആലിയ അല്ലെയ്ൻ, സെയ്ദ ജെയിംസ്, ഷോവ്നിഷ ഹെക്ടർ, അഫി ഫ്ലെച്ചർ, കരിഷ്മ റാംഹാരക്ക്.

Kerala

വനിതാ ടി20 ലോകകപ്പ്: അയർലൻഡിനെതിരെ സ്കോട്‌ലൻഡിന് തകർപ്പൻ ജയം

മാഞ്ചസ്റ്റർ: വനിതാ ട്വന്‍റി 20 ലോകകപ്പിൽ അയർലൻഡിനെതിരെ സ്കോട്‌ലൻഡിന് തകർപ്പൻ ജയം. മാഞ്ചസ്റ്റിൽ നടന്ന മത്സരത്തിൽ 40 റൺസിനാണ് സ്കോട്‌ലൻഡ് വിജയിച്ചത്.

സ്കോട്‌ലൻഡ് ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് 121 റൺസിൽ ഓൾഔട്ടായി. 39 റൺസ് നേടിയ ആമൈ ഹണ്ടറും 33 റൺസെടുത്ത ഒർല പ്രെണ്ടർഗാസ്റ്റും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

സ്കോട്‌ലൻഡിന് വേണ്ടി ക്രിസ്റ്റി ഗോർഡനും കാതറിൻ ഫ്രെയ്‌സറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കാതറിൻ ബ്രൈസ് രണ്ട് വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത സ്കോട്‌ലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 161 റൺസെടുത്തത്
ക്യാപ്റ്റൻ കാതറിൻ ബ്രൈസിന്‍റെ അർധ സെഞ്ചുറിയുടെയും വിക്കറ്റ് കീപ്പർ സാറാ ബ്രൈസിന്‍റെ മികച്ച ഇന്നിംഗ്സിന്‍റെയും മികവിലാണ് സ്കോട്‌ലൻഡ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്.

കാതറിൻ 60 റൺസാണെടുത്തത്. 39 പന്തിൽ ആറ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു കാതറിന്‍റെ ഇന്നിംഗ്സ്. സാറാ ബ്രൈസ് 49 റൺസാണ് സ്കോർ ചെയ്തത്. 35 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു സാറായുടെ ഇന്നിംഗ്സ്.

അയർലൻഡിന് വേണ്ടി അവാ കാന്നിംഗ് മൂന്ന് വിക്കറ്റെടുത്തു. എയ്മീ മഗുയിറും അർലീൻ കെല്ലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

വനിതാ ടി20 ലോകകപ്പ്: അയർലൻഡിനെതിരെ സ്കോട്‌ലൻഡിന് ഭേദപ്പെട്ട സ്കോർ

മാഞ്ചസ്റ്റർ: വനിതാ ട്വന്‍റി 20 ലോകകപ്പിൽ അയർലൻഡിനെതിരെ സ്കോട്‌ലൻഡിന് ഭേദപ്പെട്ട സ്കോർ. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്കോട്‌ലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണെടുത്തത്.

ക്യാപ്റ്റൻ കാതറിൻ ബ്രൈസിന്‍റെ അർധ സെഞ്ചുറിയുടെയും വിക്കറ്റ് കീപ്പർ സാറാ ബ്രൈസിന്‍റെ മികച്ച ഇന്നിംഗ്സിന്‍റെയും മികവിലാണ് സ്കോട്‌ലൻഡ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. കാതറിൻ 60 റൺസാണെടുത്തത്. 39 പന്തിൽ ആറ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു കാതറിന്‍റെ ഇന്നിംഗ്സ്.

സാറാ ബ്രൈസ് 49 റൺസാണ് സ്കോർ ചെയ്തത്. 35 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു സാറായുടെ ഇന്നിംഗ്സ്.

അയർലൻഡിന് വേണ്ടി അവാ കാന്നിംഗ് മൂന്ന് വിക്കറ്റെടുത്തു. എയ്മീ മഗുയിറും അർലീൻ കെല്ലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടി20; വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം

കിംഗ്സ്റ്റൺ: ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ‌ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് വിൻഡീസ് വിജയിച്ചത്.

ശ്രീലങ്ക ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കിനിൽക്കെ വിൻഡീസ് മറികടന്നു. ക്യാപ്റ്റൻ ഷായ് ഹോപ്പിന്‍റെ അർധ സെഞ്ചുറിയുടെയും ബ്രാണ്ടൻ കിംഗിന്‍റെ മികച്ച ഇന്നിംഗ്സിന്‍റെയും മികവിലാണ് വിൻഡീസ് അനായാസമായി വിജയലക്ഷ്യം മറികടന്നത്. ഹോപ്പ് 65 റൺസും കിംഗ് 37 റൺ‌സുമെടുത്തു. ഷിംറോൺ ഹെറ്റ്മയർ 17 റൺസും റോസ്റ്റൺ ചെയ്സ് 16 റൺസും സ്കോർ ചെയ്തു.

ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരംഗ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇഷാൻ മലിംഗ ഒരു വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 147 റൺസെടുത്തത്.

51 റൺസെടുത്ത കമിന്ദു മെൻഡീസിന്‍റെയും 36 റൺസെടുത്ത കുശാൽ മെൻഡീസിന്‍റെയും 22 റൺസെടുത്ത ദസുൺ ശനകയുടെയും മികവിലാണ് ശ്രീലങ്ക ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്.

വെസ്റ്റ് ഇൻഡീസിന് വേണ്ടി ജേസൺ ഹോൾഡറും ഷമാർ ജോസഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. റോസ്റ്റൺ ചെയ്സ് ഒരു വിക്കറ്റെടുത്തു. ജേസൺ ഹോൾഡറാണ് മത്സരത്തിലെ താരം.

Sports

സൗഹൃദ മത്സരം: അർജന്‍റീനയ്ക്ക് തകർപ്പൻ ജയം

അലബാമ: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ അർ‌ജന്‍റീനയ്ക്ക് തകർപ്പൻ ജയം. അലബാമയിൽ നടന്ന മത്സരത്തിൽ ഐസ്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.

സൂപ്പർ താരം ലയണൽ മെസിയും തിയാഗോ അൽമാഡയും വലന്‍റീൻ ബാർകോയുമാണ് അർജന്‍റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ബാർകോ എട്ടാം മിനിറ്റിലും മെസി 72-ാം മിനിറ്റിലും അൽമാഡ 86-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.

ലോകകപ്പിൽ ഗ്രൂപ്പ് ജെയിലാണ് അർജന്‍റീന. ഈ മാസം 16ന് അൽജീരിയയ്ക്കെതിരെയാണ് ലോകകപ്പിലെ അർജന്‍റീനയുടെ ആദ്യ മത്സരം.

Sports

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനം: ബംഗ്ലാദേശിന് മികച്ച സ്കോർ

ധാക്ക: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 284 റൺസാണെടുത്തത്.

മോസാദെക്ക് ഹൊസെയ്ന്‍റെയും നജ്മുൾ ഹൊസെയ്ൻ ഷാന്‍റോയുടെയും തൻസിദ് ഹസൻ തമീന്‍റെയും അർധ സെഞ്ചുറികളുടെ ബലത്തിലാണ് ബംഗ്ലാദേശ് മികച്ച സ്കോർ പടുത്തുയർത്തിയത്. മൊസാദെക്ക് 86 റൺസും നജ്മുൾ 67 റൺസും തൻസിദ് 54 റൺസുമാണെടുത്തത്.

ഓസ്ട്രേലിയയ്ക്ക് വേണ്ടി നഥാൻ എല്ലിസ് മൂന്ന് വിക്കറ്റ് എടുത്തു. ലിയാം സ്കോട്ടും മാറ്റ് റെൻഷോയും രണ്ട് വിക്കറ്റും സേവിയർ ബാർട്ട്ലറ്റ് ഒരു വിക്കറ്റും എടുത്തു.

Kerala

ശ്രീലങ്ക എയ്ക്കെതിരായ ഏകദിനം; ഇന്ത്യ എയ്ക്ക് മികച്ച് സ്കോർ

ദാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിലെ ശ്രീലങ്ക എയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യ എയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണെടുത്തത്.

സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്ക്വാദിന്‍റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ തിലക് വർമയുടെയും മികവിലാണ് ഇന്ത്യ എ മികച്ച സ്കോർ പടുത്തുയർത്തിയത്. ഗെയ്ക്ക്വാദ് 101 റൺസും തിലക് 60 റൺസുമാണെടുത്തത്. പ്രിയാൻഷ് ആര്യ 32 റൺസും സൂര്യാൻഷ് ഷെഡ്ജെ 26 റൺസും ആയുഷ് ബദോനി 24 റൺസും എടുത്തു.

ശ്രീലങ്കയ്ക്ക് വേണ്ടി മുഹമ്മദ് ഷിറാസ് രണ്ട് വിക്കറ്റ് എടുത്തു. ചമിക കരുണരത്നെ, ഗരുക സാങ്കേത്, വനുജ സഹാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ബംഗ്ലാദേശിനെതിരായ ഏകദിനം: ടോസ് നേടി ഓസ്ട്രേലിയ

ധാക്ക: ബംഗ്ലോദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ധാക്കയിൽ ഇന്ത്യൻ സമയം പത്തര മുതലാണ് മത്സരം.

ടീം ഓസ്ട്രേലിയ: മാത്യൂ ഷോർട്ട്, ജോഷ് ഇൻഗ്ലിസ് (ക്യാപ്റ്റൻ/ വിക്കറ്റ് കീപ്പർ), കൂപ്പർ കോണോലി, മാർനസ് ലബുഷെയ്ൻ, അലക്സ് കാരി, കാമറൂൺ ഗ്രീൻ, മാറ്റ് റെൻഷാ, ലിയാം സ്കോട്ട്, സെവിയർ ബാർട്ട്ലറ്റ്, നഥാൻ എല്ലിസ്, ആദം സാംപ.

ടീം ബംഗ്ലാദേശ്: തൻഷിദ് ഹസൻ തമീം, സൈഫ് ഹസൻ, നജ്മുൽ ഹൊസെയ്ൻ ഷാന്‍റോ, ലിട്ടൺ ദാസ് (വിക്കറ്റ് കീപ്പർ), തൗഹിദ് ഹൃദോയ്, മൊസാദെക്ക് ഹൊസെയ്ൻ, മെഹ്ദി ഹസൻ മിരാസ് (ക്യാപ്റ്റൻ), തൻവീർ ഇസ്ലാം, തസ്കിൻ അഹ്മദ്, മുസ്താഫിസുർ റഹ്മാൻ, നഹിദ് റാണ.

Sports

ശ്രീലങ്ക എയ്ക്കെതിരായ ഏകദിനം; ടോസ് നേടി ഇന്ത്യ എ

ദാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിലെ ശ്രീലങ്ക എയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ എ ബാറ്റിംഗ് തെരഞ്ഞെടുത്തു. ദാംബുള്ളയിലെ രൻഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

ടീം ഇന്ത്യ എ: വൈഭവ് സൂര്യവൻഷി, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, റുതുരാജ് ഗെയ്ക്ക്വാദ്, തിലക് വർമ (ക്യാപ്റ്റൻ), ആയുഷ് ബദോനി, അനുകുൽ റോയ്, സൂര്യാൻഷ് ഷെഡ്ജ്, അൻഷുൽ കാംബോജ്, അർഷാദ് ഖാൻ, വിപ്‌രാജ് നിഗം.

ടീം ശ്രീലങ്ക എ: നിരോഷൻ ഡിക്ക്‌വെല്ല (വിക്കറ്റ് കീപ്പർ), ആവിഷ്ക ഫെർണാണ്ടോ, നുവാനിഡു ഫെർണാണ്ടോ, സദീറ സമരവിക്രമ, സഹാൻ ആരാചിഗെ ( ക്യാപ്റ്റൻ), ചമിക കരുണരത്നെ, രവിന്ദു ഫെർണാണ്ടോ, വനുജ സഹാൻ, വിജയകാന്ത് വിഹായസ്കന്ത്, മുഹമ്മദ് ഷിറാസ്, ഗരുക സൻകേത്.

Sports

സൗഹൃദ മത്സരം: ഫ്രാൻസിന് തകർപ്പൻ ജയം

പാരീസ്: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഫ്രാൻസിന് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ നോർത്തേൺ അയർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.

ഫ്രാൻസിന് വേണ്ടി മൈക്കൽ ഒലിസെ ഹാട്രിക്ക് നേടി. മത്സരത്തിന്‍റെ 43,49,75 എന്നീ മിനിറ്റുകളിലാണ് ഒലിസെ ഗോളുകൾ നേടിയത്.

പാട്രിക്ക് കെല്ലിയാണ് നോർത്തേൺ അയർലൻഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 64-ാം മിനിറ്റിലാണ് കെല്ലി ഗോൾ കണ്ടെത്തിയത്.

Sports

സൗഹൃദ മത്സരം: നെതർലൻഡ്സിന് ആവേശ ജയം

ന്യൂയോർക്ക്: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ നെതർലൻഡ്സിന് ആവേശ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഉസ്ബെക്കിസ്ഥാനെ തകർത്തു.

കോഡി ഗാക്പോയാണ് നെതർലൻഡ്സിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്‍റെ 32-ാം മിനിറ്റിലും 90+8-ാം മിനിറ്റിലുമാണ് ഗാക്പോ ഗോളുകൾ സ്കോർ ചെയ്തത്.

ഇഗോർ സെർജീവാണ് ഉസ്ബെക്കിസ്ഥാന് വേണ്ടി ഗോൾ കണ്ടെത്തി‍യത്. 90+-ാം മിനിറ്റിലാണ് സെർജീവ് ഗോൾ നേടിയത്.

Sports

സൗഹൃദ മത്സരം: ക്രൊയേഷ്യക്ക് ആവേശ ജയം

വാരാസ്ഡിൻ: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ക്രൊയേഷ്യക്ക് ആവേശ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ സ്ലൊവേനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.

സൂപ്പർ താരം ലൂക്ക മോഡ്രിച്ചും മരിയോ പസാലിച്ചും ആണ് ക്രൊയേഷ്യയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. മോഡ്രിച്ച് 51-ാം മിനിറ്റിലും പസാലിച്ച് 90+3-മിനിറ്റിലുമാണ് ഗോൾ നേടിയത്.

ആൻഡ്രാസ് സ്പോറർ ആണ് സ്ലൊവേനിയയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 83-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.

Sports

സൗഹൃദ മത്സരം: ബെൽജിയത്തിന് ഗംഭീര ജയം

ബ്രസൽസ്: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ബെൽജിയത്തിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ ടുണീഷ്യയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു.

ബെൽജിയത്തിന് വേണ്ടി ലിയാൻട്രോ ട്രൊസാർഡ്, കെവിൽ ഡിബ്രുയിൻ, ചാൾസ് ഡി കെറ്റെലെയ്ർ, ഡോഡി ലൂക്കെബാക്കിയോ, നിക്കോളാസ് റാസ്കിൻ എന്നിവരാണ് ഗോളുകൾ നേടിയത്.

ട്രൊസാർഡ് 28-ാം മിനിറ്റിലും കെറ്റെലെയ്ർ 53-ാം മിനിറ്റിലും ഡിബ്രുയിൻ 65-ാം മിനിറ്റിലും ലൂക്കെബാക്കിയോ 85-ാം മിനിറ്റിലും റാസ്കിൻ 87-ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.

Sports

രാഹുലിനും ഗില്ലിനും സെഞ്ചുറി; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

ചണ്ഡീഗഡ്: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 368 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

സെഞ്ചുറി നേടിയ ക്യാപ്റ്റൻ‌ ശുഭ്മാൻ ഗില്ലും അർധ സെഞ്ചുറി നേടിയ റിഷഭ് പന്തും ആണ് ക്രീസിൽ. ഗിൽ 103 റൺസും റിഷഭ് 50 റൺസും എടുത്തിട്ടുണ്ട്. 100 റൺസെടുത്ത കെ.എൽ. രാഹുലിന്‍റെയും 81 റൺസെടുത്ത സായ് സുദർശന്‍റെയും 24 റൺസെടുത്ത യശസ്വി ജയ്സ്വാളിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് സലീം സഫി രണ്ട് വിക്കറ്റ് എടുത്തു. സിയുർ റഹ്മാൻ ഷരീഫി ഒരു വിക്കറ്റ് വീഴ്ത്തി.

Latest News

Corehub Up