വനിതാ ടി20 ലോകകപ്പ് മത്സരത്തിൽ സ്കോട്ലൻഡ് താരത്തിന്റെ വിക്കറ്റ് ആഘോഷിക്കുന്ന ശ്രീലങ്കൻ താരങ്ങൾ
മാഞ്ചസ്റ്റർ: വനിതാ ട്വന്റി 20 ലോകകപ്പിൽ സ്കോട്ലൻഡിനെതിരെ ശ്രീലങ്കയ്ക്ക് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്.
സ്കോട്ലൻഡ് ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക ഒരു പന്ത് ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. 33 റൺസെടുത്ത ക്യാപ്റ്റൻ ചമാരി അത്തപത്തുവിന്റെയും 27 റൺസെടുത്ത ഹർഷിത സമരവിക്രമയുടെയും 23 റൺസെടുത്ത ഹസിനി പെരേരയുടെയും 21 റൺസെടുത്ത നിലാക്ഷിക സിൽവയുടെയും മികവിലാണ് ശ്രീലങ്ക ലക്ഷ്യം മറികടന്നത്.
സ്കോട്ലൻഡിന് വേണ്ടി ക്യാപ്റ്റൻ കാതറിൻ ബ്രൈസും റാഷെൽ സ്ലാറ്ററും കാതറിൻ ഫ്രെയ്സറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കിർസ്റ്റി ഗോർഡൻ ഒരു വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 151 റൺസെടുത്തത്. 47 റൺസെടുത്ത സാറാ ബ്രൈസിന്റെയും 34 റൺസെടുത്ത ഡാർസി കാർട്ടറുടെയും 26 റൺസെടുത്ത എയ്ൽസ ലിസ്റ്ററുടെയും 23 റൺസ് നേടിയ ക്യാപ്റ്റൻ കാതറിൻ ബ്രൈസിന്റെയും മികവിലാണ് സ്കോട്ലൻഡ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്.
ശ്രീലങ്കയ്ക്ക് വേണ്ടി മിതാലി അയോധ്യ രണ്ട് വിക്കറ്റെടുത്തു. സുഗന്ധിക കുമാരിയും കവിഷ ദിൽഹരിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വിജയത്തോടെ ആറ് പോയിന്റായ ശ്രീലങ്ക സെമി പ്രതീക്ഷ നിലനിർത്തി. ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്താണ് ശ്രീലങ്ക.
Tags : icc women's t20 world cup match sri lanka beats scotland