Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amazon

ആമസോൺ 48 ബില്യൺ ഡോളർ നിക്ഷേപിക്കും

കൊച്ചി : ഇന്ത്യയിൽ 2026 മുതൽ 2030 വരെ 48 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. ഇതിൽ 13 ബില്യൺ ഡോളർ ആർട്ടിഫിഷൽ ഇന്‍റലിജൻസ് (എഐ), ക്ലൗഡ് അടിസ്ഥാനസൗകര്യ വികസനത്തിനാണ്.

മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ എഡബ്ല്യുഎസ് ഡാറ്റാ സെന്‍ററുകൾ വിപുലീകരിക്കും.

രാജ്യത്ത് 20ലധികം പുതിയ ഫുൾഫിൽമെന്‍റ് സെന്‍ററുകളും നൂറിലധികം ലാസ്റ്റ് മൈൽ ഡെലിവറി സ്റ്റേഷനുകളും ആരംഭിക്കുമെന്ന് അധികൃതർ അറി‍യിച്ചു.

Business

ഷോപ്പിംഗ് റിപ്പോർട്ട് പുറത്തിറക്കി

കൊച്ചി: ഉപഭോക്താക്കളെയും ബ്രാൻഡുകളെയും വില്പനക്കാരെയും സംരക്ഷിക്കുന്നതിനായുള്ള നടപടികൾ വിശദീകരിക്കുന്ന ആദ്യ ട്രസ്റ്റ്‌വർത്തി ഷോപ്പിംഗ് എക്സ്പീരിയൻസ് റിപ്പോർട്ട് ആമസോൺ പുറത്തിറക്കി.

വ്യാജ വസ്തുക്കൾ, റിവ്യൂകൾ, തട്ടിപ്പുകൾ, സുരക്ഷിതമല്ലാത്ത ഉത്പന്നങ്ങൾ എന്നിവയ്ക്കെതിരേ സ്വീകരിച്ച നടപടികളാണു റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Business

ആമസോണിൽ കൗണ്ടർഫിറ്റ് ക്രൈംസ് യൂണിറ്റ്

കൊച്ചി: വ്യാജ ഉത്പന്നങ്ങൾ തടയുകയും ഉപഭോക്തൃ വിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നതിനായി ആമസോൺ ഇന്ത്യയിൽ കൗണ്ടർഫിറ്റ് ക്രൈംസ് യൂണിറ്റ് പ്രവർത്തനം വ്യാപിപ്പിച്ചു.

പ്രാദേശിക വിദഗ്ധർ, ബ്രാൻഡുകൾ, വില്പനക്കാർ, നിയമപ്രവർത്തക ഏജൻസികൾ എന്നിവരുമായി ചേർന്നാണ് ഇതിന്‍റെ പ്രവർത്തനമെന്ന് അധികൃതർ അറിയിച്ചു.

Tech

കിൻഡിൽ ഇ റീഡർ ഉപകരണങ്ങൾക്കുള്ള പിന്തുണ അവസാനിപ്പിക്കാനൊരുങ്ങി ആമസോൺ

ടെക് ഭീമനായ ആമസോൺ കിൻഡിൽ ഇ റീഡർ ഉപകരണങ്ങൾക്കുള്ള പിന്തുണ അവസാനിപ്പിക്കാനൊരുങ്ങുന്നു. 2012 ലും അതിനുമുമ്പുമായി പുറത്തിറങ്ങിയ കിൻഡിൽ ഇ റീഡർ ഉപകരണങ്ങൾക്കുള്ള പിന്തുണയാണ് അവസാനിപ്പിക്കുക. മേയ് 20ന് ശേഷം കിൻഡിൽ വഴി പുസ്തകങ്ങൾ വായിക്കാനോ വാങ്ങാനോ സാധിക്കില്ല. കിൻഡിൽ വഴിയുള്ള പ്രധാന സേവനങ്ങൾ ലഭ്യമാകില്ല. അന്നേദിവസം മുതൽ ഈ ഉപകരണങ്ങൾക്കുള്ള ഔദ്യോഗിക പിന്തുണ അവസാനിക്കും എന്ന് ആമസോൺ അറിയിച്ചു.

2012ലോ അതിനുമുമ്പോ പുറത്തിറങ്ങിയ ഉപകരണങ്ങൾക്ക് മേയ് 20 മുതൽ പുതിയ അപ്‌ഡേറ്റുകൾ ലഭിക്കില്ല. കിൻഡിൽ ടച്ച്, ഫയർ ടാബ്‌ലെറ്റുകൾ തുടങ്ങിയ ആദ്യകാല മോഡലുകൾ ഉൾപ്പെടെ ഏകദേശം 20 ലക്ഷത്തോളം ഇ റീഡറുകളെ ഈ തീരുമാനം ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഉപയോക്താക്കൾ ഇതിനകം ഡൗൺലോഡ് ചെയ്ത പുസ്തകങ്ങൾ തുടർന്നും വായിക്കാമെങ്കിലും, അക്കൗണ്ടുകളും ലൈബ്രറിയും മൊബൈൽ, ഡെസ്ക്ടോപ്പ് ആപ്പുകൾ വഴി മാത്രമേ പൂർണ്ണമായി ലഭ്യമാകൂ എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

 

Business

ആമസോൺ സെല്ലർ ഫീസ് പരിഷ്‌കാരം സ്വാഗതാർഹം: എംഎസ്എംഇ ഫോറം

കൊച്ചി: ആമസോൺ ഇന്ത്യ നടത്തിയ സെല്ലർ ഫീസ് പരിഷ്‌കാരം സ്വാഗതാർഹമെന്ന് ഇന്ത്യ എംഎസ്എംഇ ഫോറം.

1,000 രൂപ വരെ വിലയുള്ള ഉത്പന്നങ്ങൾക്ക് റഫറൽ ഫീസ് ഒഴിവാക്കിയതു സെല്ലർമാർക്ക് നേട്ടമാകുമെന്ന് ഫോറം വിലയിരുത്തി.

കുറഞ്ഞ വിലയുള്ള ഉത്പന്നങ്ങൾക്ക് ഈസി ഷിപ്പ് ഫീസും കുറച്ചിട്ടുണ്ട്. ടയർ-2, ടയർ-3 നഗരങ്ങളിലെ എംഎസ്എംഇകൾക്ക് ഇത് ഗുണകരമാകുമെന്നും അധികൃതർ പറഞ്ഞു.

Business

എയർ സേവനം വിപുലീകരിച്ച് ആമസോൺ

കൊച്ചി: ആമസോൺ എയർ സേവനം വ്യാപിപ്പിച്ചു. പുതിയ കാർഗോ റൂട്ടുകൾ കോൽക്കത്തയുമായും ഗോഹട്ടിയുമായും ബന്ധിപ്പിക്കുന്നതോടെ മേഖലയിലെ ഡെലിവറി വേഗം അഞ്ചു മടങ്ങ് വരെ ഉയരുമെന്ന് കമ്പനി അറിയിച്ചു.

പുതിയ സേവനം അരുണാചൽ പ്രദേശ്, ആസാം, മണിപ്പുർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നിവ ഉൾപ്പെടുന്ന ഏഴു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള വിതരണം കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്താൻ സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.

Business

ആമസോൺ പേ ഇൻഷ്വറൻസ് സേവനം വിപുലമാക്കി

കൊച്ചി: ആമസോൺ പേ വാഹന ഇൻഷ്വറൻസ് സേവനം വിപുലീകരിച്ചു. രാജ്യത്തെ 280 ദശലക്ഷം വാഹന ഉടമകൾക്ക് കൂടുതൽ സൗകര്യപ്രദമായ ഇൻഷ്വറൻസ് പദ്ധതികളാണ് അവതരിപ്പിച്ചത്.

എച്ച്‌ഡിഎഫ്‌സി എർഗോ, ആക്കോ, ഐസിഐസിഐ ലോംബാർഡ് എന്നിവയുമായി ചേർന്നുള്ള പങ്കാളിത്തത്തിലൂടെ കാറുകളും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടുന്ന ഇൻഷ്വറൻസ് പദ്ധതികൾ ലഭ്യമാക്കും.

ഇരുചക്ര വാഹനങ്ങൾക്ക് ഫിസിക്കൽ ഇൻസ്പെക്‌ഷൻ ആവശ്യമില്ലാത്ത ഡിജിറ്റൽ പ്രക്രിയയിലൂടെയാണ് പോളിസി നൽകുന്നത്.

Business

വനിതകളുടെ പങ്കാളിത്തം ശക്തമാക്കി ആമസോൺ ഇന്ത്യ

കൊച്ചി: ആമസോൺ ഇന്ത്യ പ്രവർത്തന ശൃംഖലയിലുടനീളം വനിതകളുടെ പങ്കാളിത്തം ശക്തമാക്കി.

സൗകര്യപ്രദമായ ജോലി അവസരങ്ങളും പദ്ധതികളും വഴി വനിതകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും സ്ഥിരതയും നേടാൻ കമ്പനി പിന്തുണ നൽകുന്നുവെന്ന് അധികൃതർ അറിയിച്ചു.

പ്രാദേശിക ഡെലിവറി പങ്കാളികൾ, ഡെലിവറി അസോസിയേറ്റുകൾ, ട്രാക്കിംഗ് പങ്കാളികൾ എന്നീ നിലകളിൽ വനിതകൾ പ്രവർത്തിക്കുന്നുണ്ട്.

ഇത്തരം അവസരങ്ങൾ സ്ത്രീകളിൽ ആത്മവിശ്വാസവും സാമ്പത്തിക സുരക്ഷയും വളർത്തുന്നതിനോടൊപ്പം തൊഴിൽ മേഖലയിലെ അവരുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതായും ആമസോൺ വ്യക്തമാക്കി.

NRI

ആമസോണില്‍ വന്‍ സാങ്കേതിക തകരാര്‍: ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുന്നില്ല

ബെര്‍ലിന്‍: ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണില്‍ വന്‍ സാങ്കേതിക തടസം. വെള്ളിയാഴ്ച രാത്രിയോടെയാണ് ജര്‍മ്മനിയിലുടനീളം ആമസോണിന്‍റെ സേവനങ്ങള്‍ ഭാഗികമായി തടസപ്പെട്ടത്.

സാധനങ്ങള്‍ തെരഞ്ഞെടുക്കാനും കാര്‍ട്ടില്‍ ചേര്‍ക്കാനും കഴിയുന്നുണ്ടെങ്കിലും പണമടച്ച് ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്ന് ആയിരക്കണക്കിന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. ഓര്‍ഡര്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമ്പോള്‍, ക്ഷമിക്കണം, സാങ്കേതിക തകരാര്‍ സംഭവിച്ചിരിക്കുന്നു.

ഞങ്ങള്‍ ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് എന്ന സന്ദേശമാണ് സ്ക്രീനില്‍ തെളിയുന്നത്. ജര്‍മനിയിലെ തകരാറിന് തൊട്ടുമുമ്പ് ബ്രിട്ടനിലും സമാനമായ രീതിയില്‍ ആമസോണ്‍ സേവനങ്ങള്‍ തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ആയിരക്കണക്കിന് പരാതികള്‍

സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സൈറ്റായ "allestrungen.de'ല്‍ രാത്രിയോടെ ആയിരത്തിലധികം ആളുകള്‍ പരാതികള്‍ രേഖപ്പെടുത്തി. ചിലര്‍ക്ക് ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് സാധിക്കുന്നില്ല എന്ന പ്രത്യേകതയുമുണ്ട്.

എന്നാല്‍ ആമസോണിന്‍റെ സ്ട്രീമിംഗ് സേവനമായ 'ആമസോണ്‍ പ്രെെം വീഡിയോ' നിലവില്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. തകരാറിന്‍റെ യഥാര്‍ഥ കാരണം എന്താണെന്ന് ആമസോണ്‍ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. പ്രശ്നം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.

Kerala

ഓർഡർ ചെയ്തത് തിങ്ക്പാഡ് 14; ആമസോൺ നൽകിയത് മാർബിൾ കല്ലും പഴകിയ തുണിയും

പാല: കോട്ടയത്ത് ഇ-കോമേഴ്സ് ആപ്പ് ആയ ആമസോണിൽ നിന്നും ലെനോവോ തിങ്ക്പാഡ് 14 ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് മാർബിൾ കല്ലും പഴകിയ തുണിയും. പാല പൈക സ്വദേശി ഡോൺ ടോമിന് ആണ് ദുരനുഭവം നേരിട്ടത്.

ഫെബ്രുവരി 12ന് ആയിരുന്നു ഡോൺ ടോം  55,000 രൂപയ്ക്ക് മുകളിൽ വിലയുള്ള തിങ്ക്പാഡ് 14 ഓർഡർ ചെയ്തത്. ഇന്ന് ആയിരുന്നു ഡോൺ ടോമിന് ഡെലിവറി ലഭിച്ചത്. ആമസോണിന്‍റെ  പാക്കറ്റ് തുറന്നപ്പോൾ കണ്ടത് മാർബിൾ കല്ലും തുണിയും കാർഡ് ബോർഡ് പീസും ആയിരുന്നു.

ഇതേ തുടർന്ന് ഡോൺ ടോം ആമസോൺ അധികൃതരെ ബന്ധപ്പെട്ടിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാം എന്നാണ് ആമസോൺ അധികൃതർ നൽകിയ മറുപടി. ഫെബ്രുവരി 23ന് വീണ്ടും ബന്ധപ്പെടാമെന്നും ആമസോൺ അറിയിച്ചിട്ടുണ്ട്.

National

നരവനെയുടെ പുസ്തകം രാഹുൽ ഗാന്ധിക്ക് ലഭിച്ചത് ആമസോണിൽ നിന്ന്: കെ.സി. വേണുഗോപാൽ

ന്യൂഡല്‍ഹി: എം.എം. നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്നാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. പുസ്തകത്തെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"പുസ്തകത്തെ ഭയമുണ്ടെന്ന് മനസിലായി. എന്തൊരു പേടിയാണ്. അതാണ് അമ്പത്താറ് ഇഞ്ചിന്‍റെ ഗുണം. പുസ്തകം ആമസോണില്‍ നിന്ന് ലഭിച്ചതാണ്. അപ്പോള്‍ അവര്‍ക്കെതിരെയും കേസെടുക്കേണ്ടിവരും. എടുക്കട്ടെ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്കെതിരെ കേസെടുക്കുക എന്നത് എല്ലാ ഏകാധിപതികളും ചെയ്യുന്നതാണ്. ഇതുകൊണ്ടൊന്നും സത്യം പുറത്തുവരാതിരിക്കില്ല. അതൊക്കെ വെറും ധാരണയാണ്. നമുക്ക് കാണാം'.-കെ.സി. വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, പുസ്തകം വാങ്ങിയത് മുന്‍ കരസേന മേധാവി എം.എം. നരവനെ തന്നെ ഷെയര്‍ ചെയ്ത ലിങ്ക് വഴിയാണെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. താന്‍ അദ്ദേഹത്തെ വിശ്വസിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുസ്തകത്തിന്‍റെ ഉള്ളടക്കം ശരിയാണോ ഇല്ലയോ എന്നതില്‍ സ്ഥിരീകരണം നടത്തേണ്ടത് പെന്‍ഗ്വിന്‍ ബുക്‌സും നരവനെയുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Business

ഐഐടി റൂര്‍ക്കിയുമായി ആമസോൺ കൈകോര്‍ക്കും

കൊച്ചി: കാര്‍ഷിക മാലിന്യത്തില്‍നിന്ന് നൂതന പാക്കേജിംഗ് വസ്തുക്കള്‍ വികസിപ്പിക്കുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) റൂര്‍ക്കിയുമായി ആമസോണ്‍ സഹകരിക്കുന്നു.

പേപ്പര്‍ ഉണ്ടാക്കാന്‍ മരത്തടി നാരുകള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുകയും മരത്തടി ഇതര കടലാസ് സാങ്കേതികവിദ്യ സൃഷ്‌ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

International

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 16,000 പേർക്ക് ജോലി നഷ്ടമാകും

ന്യൂയോർക്ക്: ഐടി കമ്പനിയായ ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. 16,000 ജീവനക്കാരെയാണ് ഇത്തവണ ആമസോൺ പിരിച്ചുവിടുന്നത്. നിർമിതബുദ്ധിയുടെ വരവിനുശേഷം മൂന്ന് മാസത്തിനുള്ളിൽ ഇതു രണ്ടാമത്തെ കൂട്ടപ്പിരിച്ചുവിടലാണ്.

ഒക്ടോബറിൽ 14,000 പേരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടുന്നവർക്ക് പുതിയ ജോലി കണ്ടെത്തുന്നതു വരെ മൂന്ന് മാസം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് സീനിയർ വൈസ് പ്രസിഡന്‍റ് ബെത് ഗലേറ്റി പറഞ്ഞു. 2023ൽ കമ്പനി 27,000 പേരെ പിരിച്ചുവിട്ട് ജോലിക്കാരുടെ എണ്ണം ക്രമീകരിച്ചിരുന്നു.

യുഎസിൽ സമീപകാലത്ത് പുതിയ ജോലികൾ കുറഞ്ഞുവരികയാണ്. കഴിഞ്ഞ മാസം 50,000 പേർക്കു മാത്രമാണ് പുതിയ ജോലികൾ ലഭിച്ചത്. നവംബറിൽ ഇത് 56,000 ആയിരുന്നു. 30,000 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് വമ്പൻ കമ്പനിയായ യുപിഎസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

National

ആമസോണിൽ ഐമാക് ഓർഡർ ചെയ്തു; വ്യവസായിക്ക് ഡെലിവറി ജീവനക്കാരന്‍റെ ഭീഷണി

ബംഗളൂരു: ആമസോണിൽ ആപ്പിൾ ഐമാക് ഓർഡർ ചെയ്തയാൾക്ക് ഡെലിവറി ജീവനക്കാരന്‍റെ മാന്യമല്ലാത്ത പെരുമാറ്റവും ഭീഷണിയും നേരിട്ടതായി പരാതി. 100x.bot എന്ന കമ്പനിയുടെ സിഇഒയും സ്ഥാപകനുമായ ശാർദുൽ ലവേക്കർ ആണ് എക്സ് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

ഓർഡർ ചെയ്ത ആപ്പിൾ ഐമാക് ശനിയാഴ്ച ഡെലിവറി ചെയ്യാനായി ലഡു തബ്രേസ് എന്ന ജീവനക്കാരൻ എത്തിയിരുന്നു. സ്ഥലത്തില്ലാത്തതിനാൽ സുരക്ഷാ ജീവനക്കാരെ ഏൽപ്പിക്കാൻ ശാർദുൽ പറഞ്ഞെങ്കിലും ഡെലിവറി ബോയ് കേട്ടില്ല.

തുടർന്ന് മറ്റൊരു ദിവസം വന്ന് ഇയാൾ ഓഫീസിൽ ബഹളം വെക്കുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തു. ഇതിന് ശേഷം ഡെലിവറിക്കായി ഇയാൾ എത്തിയില്ല. ഓർഡർ റിട്ടേൺഡ് ആയി മാർക്ക് ചെയ്തു.ശാർദുൽ വീണ്ടും ഓർഡർ നൽകിയെങ്കിലും പിന്നീടും റിട്ടേൺ ആയി എന്ന് കാണിച്ചു.

പിന്നാലെ ലഡു തബ്രേസിനെ വിളിച്ച ശാർദുലിനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ഐമാക് ഇനി ലഭിക്കില്ലെന്നും പോലീസിൽ പരാതി നൽകിയാലും ഒന്നും ചെയ്യില്ലെന്നും പറഞ്ഞതായി ശാർദുൽ കുറിച്ചു.

ശാർദുലിന്‍റെ പോസ്റ്റ് ശ്രദ്ധയിൽപെട്ട ബംഗളൂരു സിറ്റി പോലീസ് പരാതി ബന്ധപ്പെട്ട വകുപ്പിലേക്ക് ആവശ്യമായ നടപടികൾക്കായി കൈമാറിയിട്ടുണ്ടെന്ന് അറിയിച്ചു.

Business

ഇന്ത്യയിൽ എഐയിൽ മെഗാ നിക്ഷേപത്തിന് വമ്പന്മാർ

ഇന്ത്യ അതിവേഗം നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾക്കുള്ള ഒരു പ്രധാന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. ആമസോണ്‍, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട ടെക് സ്ഥാപനങ്ങളടക്കമുള്ള ലോകത്തിലെ വലിയ സ്വാധീനമുള്ള കന്പനികൾ നിക്ഷേപങ്ങൾക്കായി ഇന്ത്യയിൽ എത്തുകയാണ്.

ആമസോണ്‍, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ മൂന്നു വൻകിട ഐടി കന്പനികളും ചേർന്ന് 67.5 ബില്യണ്‍ ഡോളറാണ് ഇന്ത്യയിൽ നിക്ഷേപിക്കുന്നത്. രാജ്യത്തെ യുവജനങ്ങളുടെ കഴിവും ഡിജിറ്റൽ മുന്നേറ്റത്തിനുള്ള സാധ്യതയും കണക്കിലെടുത്താണ് വൻ നിക്ഷേപങ്ങൾ നടത്തുന്നത്.

യുവതലമുറയും ചെലവ് കുറഞ്ഞ ഡാറ്റയുടെ ലഭ്യതയും രാജ്യത്തെ എഐ അധിഷ്ഠിത വളർച്ചയ്ക്ക് ഒരു ഫലഭൂയിഷ്ഠമായ മണ്ണാക്കി മാറ്റുന്നത്.

നിയന്ത്രണപരമായ തടസങ്ങളും ശക്തമായ പ്രാദേശിക മത്സരങ്ങളും നേരിടുന്നുണ്ടെങ്കിലും ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ആമസോണ്‍, ആൽഫബെറ്റ് ഇൻകോർപറേറ്റഡിന്‍റെ ഗൂഗിൾ തുടങ്ങിയ വലിയ യുഎസ് ഇന്‍റർനെറ്റ് കന്പനികൾക്ക് ഉയർന്ന വളർച്ചയുള്ള വിപണിയായി തുടരുന്നു.

ആമസോണ്‍

തങ്ങളുടെ ഏറ്റവും വലിയ ആഗോള വിപണികളിലൊന്നായ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കിക്കൊണ്ട് 2030ഓടെ 35 ബില്യണ്‍ ഡോളർ രാജ്യത്ത് നിക്ഷേപിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ഇ കൊമേഴ്സ് വന്പന്മാരായ യുഎസ് കന്പനി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ പ്രധാന മേഖലകളിൽ നിക്ഷേപം നടത്താനും തങ്ങളുടെ ക്ലൗഡ് കംപ്യൂട്ടിംഗ്, ക്വിക് കൊമേഴ്സ് ബിസിനസുകൾ വിപുലീകരിക്കാനും പദ്ധതിയിടുന്നു. ഈ നിക്ഷേപങ്ങൾക്ക് 2030ഓടെ രാജ്യത്ത് 38 ലക്ഷത്തിലധികം നേരിട്ടും അല്ലാത്തതുമായ ജോലികൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ആമസോണിന്‍റെ എമേർജിംഗ് മാർക്കറ്റ്സ് സീനിയർ വൈസ് പ്രസിഡന്‍റ് അമിത് അഗർവാൾ പറഞ്ഞു.

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റിന്‍റെ സിഇഒ സത്യ നദെല്ല കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും 2026 മുതൽ 2029 വരെ നാലുവർഷങ്ങൾക്കുള്ളിൽ 17.5 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഏഷ്യയിൽ മൈക്രോസോഫ്റ്റിന്‍റെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണിത്.

രാജ്യത്തുടനീളമുള്ള മൈക്രോസോഫ്റ്റിന്‍റെ ക്ലൗഡ് കംപ്യൂട്ടിംഗ്, എഐ വിപുലീകരണങ്ങൾ നടപ്പി ലാക്കുക, ബംഗളൂരു, പൂന, ഹൈദരാബാദ്, ഗുരുഗ്രാം, നോയി, കൂടാതെ മറ്റ് നഗരങ്ങളിലുമുള്ള 22,000 ത്തിലധികം വരുന്ന ജീവനക്കാർക്ക് ഉയർന്ന പരിശീലനം നല്കുക എന്നിവയാണ് ലക്ഷ്യം.

മൈക്രോസോഫ്റ്റിന്‍റെ ഈ നിക്ഷേപത്തിന്‍റെ ഭാഗമായി ഹൈദരാബാദിൽ കന്പനിയുടെ ഏറ്റവും വലിയ ഹൈപ്പർ സ്കെയിൽ ഡാറ്റാ സെന്‍റർ 2026 പകുതിയോടെ പ്രവർത്തനസജ്ജമാകും. വിദ്യാർഥികൾക്ക് സൗജന്യ ലഭ്യത ഉറപ്പാക്കിക്കൊണ്ട് എഐ അസിസ്റ്റന്‍റായ കോപൈലറ്റിനെ പ്രോത്സാഹിപ്പിക്കാനും മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നുണ്ട്.

ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾ, നൈപുണ്യ വികസനം എന്നിവയിലേക്ക് അടുത്ത രണ്ടു വർഷത്തിനുള്ളിൽ മൂന്നു ബില്യൺ ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്ന് ഈ വർഷം ആദ്യ നദെല്ല പ്രഖ്യാപിച്ചിരുന്നു.

ഗൂഗിൾ

ഒക്ടോബർ ആദ്യം ഗൂഗിൾ വിശാഖപട്ടണത്ത് വലിയ എഐ ഹബ് സ്ഥാപിക്കുന്നതിനായി 15 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തുമെന്ന് അറിയിച്ചു. യുഎസിന് പുറത്ത് കന്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാകുമിത്.
ഇന്ത്യയിലെ ആദ്യത്തെ ഗിഗാവാട്ട് സ്കെയിൽ ഡാറ്റാ സെന്‍റർ കാന്പസായിരിക്കും ഇത്. എഐ ഇൻഫ്രാസ്ട്രക്ചറും ഡാറ്റാ സെന്‍ററുകളും പുനരുപയോഗ ഉൗർജ ശേഷിയുമായി സംയോജിപ്പിക്കുന്നതാണ് ഈ സൗകര്യമെന്ന് ഗൂഗിൾ പറഞ്ഞിരുന്നു.

ഇന്‍റൽ, കോഗ്നിസന്‍റ്, ഓപ്പണ്‍എഐ

നിർമിത ബുദ്ധിയുടെ പ്രധാനചാലകശക്തിയായി കണക്കാക്കപ്പെടുന്ന സെമികണ്ടക്ടറുകളുടെ പ്രാദേശിക നിർമാണത്തിന് ടാറ്റാ ഇലക്‌ട്രോണിക്സിന്‍റെ വരാനിരിക്കുന്ന ചിപ്പ് നിർമാണ കേന്ദ്രങ്ങൾക്ക് ഇന്‍റലിനെ ഒരു ശക്തനായ ഉപഭോ ക്താവായി ലഭിച്ചിരിക്കുകയാണ്. ഗുജറാത്തിലെയും ആസാമിലെയും കേന്ദ്രങ്ങളിൽ ടാറ്റ ഇലക്ട്രോണിക്സ് ഇന്‍റലിനായി ചിപ്പുകൾ നിർമിക്കുകയും അസംബിൾ ചെയ്യുകയും ചെയ്യും.

ധാരണപത്രപ്രകാരം ടാറ്റാ ഇലക്‌ട്രോണിക്സിന്‍റെ പൂർത്തിയാകാനിരിക്കുന്ന പ്ലാന്‍റുകളിൽ പ്രദേശികവിപണികൾക്കായുള്ള ഇന്‍റൽ ഉത്പന്നങ്ങളുടെ നിർമാണവും പാക്കേജിംഗും നടത്തും. ഇതിനായി ടാറ്റാ ഇലക്‌ട്രോണിക് 14 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപം നടത്തും. ഇന്‍റലുമായി ചേർന്ന് ടാറ്റാ ഇലക്‌ട്രോണിക്സ് ഇന്ത്യയിലെ ഉപഭോക്തൃ, എന്‍റർപ്രൈസ് വിപണികൾക്കായി എഐ പിസി സൊല്യൂഷനുകൾ അതിവേഗം വിപുലീകരിക്കാനുള്ള സാധ്യതകളും പരിശോധിക്കും.

മറ്റൊരു ഐടി ഭീമന്മാരായ കോഗ്നിസെന്‍റ് ഇന്ത്യയുടെ എഐ ഫസ്റ്റ് സംരംഭത്തോടുള്ള പ്രതിബന്ധത അറിയിച്ചിട്ടുണ്ട്.

ചാറ്റ്ജിപിടിയുടെ നിർമാക്കളുടെ എഐ പദ്ധതിയായ സ്റ്റാർഗേറ്റിന്‍റെ ഇന്ത്യാ ചാപ്റ്റർ ആരംഭിക്കുന്നതിനായി ഓപ്പണ്‍എഐ ടാറ്റ കണ്‍സൾട്ടൻസി സർവീസസുമായി ചർച്ചയിലാണെന്ന് റിപ്പോർട്ടുകളുണ്ട്.

Business

ആമസോണിന്‍റെ ഇന്ത്യയിൽനിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതി 20 ബില്യണ്‍ ഡോളർ കടന്നു

തിരുവനന്തപുരം: ആമസോണ്‍ ഗ്ലോബൽ സെല്ലിംഗിലൂടെ ഇന്ത്യയിൽ നിന്ന് 2015 മുതൽ 2025 വരെയുള്ള ആകെ ഇ കോമേഴ്സ് കയറ്റുമതി 20 ബില്യണ്‍ ഡോളർ എന്ന നാഴികക്കല്ലു പിന്നിട്ടതായി ആമസോണ്‍.

2025ഓടെ ഇന്ത്യയിൽനിന്നുള്ള ഇ കോമേഴ്സ് കയറ്റുമതി 10 ബില്യണ്‍ ഡോളറിലെത്തിക്കും എന്നായിരുന്നു ആമസോണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഈ ലക്ഷ്യം 20 ബില്യണ്‍ ഡോളറായി ഉയർത്തുകയായിരുന്നു.

2015ലാണ് ഇ-കോമേഴ്സ് കയറ്റുമതിക്കായുള്ള പതാകവാഹക പദ്ധതിയായ ആമസോണ്‍ ഗ്ലോബൽ സെല്ലിംഗ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 10 വർഷത്തിനിടെ രണ്ടു ലക്ഷം കയറ്റുമതിക്കാരാണ് ഇതിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിൽപനക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 33 ശതമാനം വർധനയാണ് ഉണ്ടായത്.

ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ഹരിയാന എന്നിവയാണ് ആമസോണ്‍ ഗ്ലോബൽ സെല്ലിംഗ് വഴിയുള്ള കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്നത്.

Business

ആമസോണ്‍ ജീവനക്കാരെ കുറയ്ക്കുന്നു

ന്യൂയോർക്ക്: ആഗോളതലത്തിൽ കോർപറേറ്റ് ജീവനക്കാരുടെ എണ്ണത്തിൽ 14,000 തസ്തികകൾ കുറയ്ക്കുമെന്ന് ആമസോണ്‍ അറിയിച്ചു. ആർട്ടിഫിഷൽ ഇന്‍റലിജൻസിലെ വർധിച്ചുവരുന്ന നിക്ഷേപങ്ങൾക്കിടയിൽ ചെലവ് നിയന്ത്രിക്കുന്നതിനായി പ്രവർത്തന തലങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ജീവനക്കാരെ കുറയ്ക്കുന്നത്.

ആമസോണ്‍ യുഎസിലെ രണ്ടാമത്തെ വലിയ തൊഴിൽ ദാതാവാണ്. കഴിഞ്ഞ വർഷം അവസാനം കന്പനിക്ക് ഏകദേശം 15.6 ലക്ഷം മുഴുവൻ സമയ, പാർട്ട് ടൈം ജീവനക്കാരുണ്ടായിരുന്നു. ആമസോണിന്‍റെ കോർപറേറ്റ് വിഭാഗത്തിൽ ഏകദേശം 3,50,000 ജീവനക്കാരാണുള്ളത്.

കോവിഡ് കാലത്ത് ആവശ്യകത കൂടിയ സമയത്ത് കന്പനി നടത്തിയ ഉയർന്ന നിയമനങ്ങൾ പരിഹരിക്കുന്നതിനായി ഇന്നലെ മുതൽ 30,000 കോർപറേറ്റ് ജോലികൾ വെട്ടിക്കുറയ്ക്കാൻ ആമസോണ്‍ പദ്ധതിയിടുന്നതായി റോയിട്ടേഴ്സ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

ജീവനക്കാരെ വെട്ടിക്കുറയ്ക്കൽ അടുത്ത വർഷവും തുടരുന്നതിനാൽ ഇതിലേക്ക് എത്തിയേക്കാൻ സാധ്യതയുണ്ട്. ഇങ്ങനെയുണ്ടായാൽ കന്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ വെട്ടിക്കുറയ്ക്കലാകും. 2023ൽ വിവിധ ഘട്ടങ്ങളിലായി കന്പനി പറഞ്ഞുവിട്ട 27,000 തൊഴിലാളികളുടെ എണ്ണത്തെക്കാൾ കൂടുതലാകുമിത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ആമസോണ്‍ തങ്ങളുടെ ജീവനക്കാരെ ഒന്നിലധികം ഡിവിഷനുകളിലായി പുനഃക്രമീകരിച്ചുകൊണ്ടിരിക്കുകയാണ്.

Business

ആമസോണ്‍ ക്ലൗഡ് സര്‍വീസ് നിലച്ചു

വാഷിംഗ്ടണ്‍: ആമസോണിന്‍റെ ക്ലൗഡ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസില്‍ (എഡബ്ല്യുഎസ്) തകരാര്‍. ഇന്നലെ തടസം നേരിട്ടതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ബിസിനസുകളും ജനപ്രിയ വെബ്സൈറ്റുകളും ആപ്പുകളും തടസപ്പെട്ടു.


 ഫോര്‍ട്ട്നൈറ്റ്, സ്നാപ്ചാറ്റ്, റോബിന്‍ഹുഡ്, കോയിന്‍ബേസ്, റോബ്ലോക്‌സ്, വെന്‍മോ തുടങ്ങി നിരവധി ആപ്ലിക്കേഷനുകളുടെ സേവനങ്ങളെ സാങ്കേതികതകരാര്‍ ബാധിച്ചു. അതേസമയം ക്ലൗഡ് സേവനം സാധാരണനിലയിലേക്ക് തിരിച്ചുവരുന്നതായി ആമസോണ്‍ അറിച്ചു


ഔട്ട്ജേജ് ട്രാക്കര്‍ ഡൗണ്‍ഡിറ്റക്‌ടറിന്‍റെ കണക്കനുസരിച്ച് പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ 3.11 ഓടെയാണു പ്രശ്‌നങ്ങളുടെ സൂചന കണ്ടുതുടങ്ങിയത്. തൊട്ടുപിന്നാലെ 5,800ലധികം ഉപയോക്താക്കള്‍ എഡബ്ല്യുഎസില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 


തകരാര്‍ പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും ചില സേവനങ്ങള്‍ വീണ്ടെടുത്തതായും എഡബ്ല്യുഎസ് അറിയിച്ചു. വടക്കന്‍ വിര്‍ജീനിയയില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ഡാറ്റാ ഹബ്ബുകളില്‍ ഒന്നാണ് എഡബ്ല്യുഎസ്. 


തകരാര്‍ സംഭവിച്ചതിന്‍റെ മൂലകാരണം കണ്ടെത്തിയതായി കമ്പനി അറിയിച്ചു. എഡബ്ല്യുഎസ് ക്ലൗഡ് നെറ്റ്‌വര്‍ക്കിനെ ആശ്രയിക്കുന്ന നിരവധി പ്രധാന സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായി. സര്‍ക്കാരിന്‍റെയും നിരവധി സര്‍വകലാശാലകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. 


ആമസോണ്‍ ഡോട് കോം, പ്രൈം വീഡിയോ, അലക്, ഫോര്‍ട്ട്നൈറ്റ്, റോബ്ലോക്‌സ്, ക്ലാഷ് റോയല്‍, ക്ലാഷ് ഓഫ് ക്ലാന്‍സ്, റെയിന്‍ബോ സിക്‌സ് സീജ്, പബ്ജി ബാറ്റില്‍ഗ്രൗണ്ട്‌സ്, വേഡില്‍, സ്‌നാപ്ചാറ്റ്, സിഗ്‌നല്‍, കാന്‍വ, ഡുവോലിംഗോ, ക്രഞ്ചൈറോള്‍, ഗുഡ്റീഡ്സ്, കോയിന്‍ബേസ്, റോബിന്‍ഹുഡ്, വെന്‍മോ, ചൈം, ലിഫ്റ്റ്, കോളജ്‌ബോര്‍ഡ്, വെരിസോണ്‍, മക്‌ഡൊണാള്‍ഡ്‌സ് ആപ്പ്, ദ ന്യൂയോര്‍ക്ക് ടൈംസ്, ലൈഫ്360, ആപ്പിള്‍ ടിവി, പെര്‍പ്ലെക്‌സിറ്റി എഐ എന്നിവ പ്രവര്‍ത്തനരഹിതമായതായും കമ്പനി അറിയിച്ചു.

Latest News

Corehub Up