Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-social Elements

Kozhikode

മുക്കം ബസ് സ്റ്റാന്‍ഡിലെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്ന്

കോഴിക്കോട് : മുക്കം ബസ് സ്റ്റാന്‍ഡിലുംപരിസരത്തും സാമൂഹിക വിരുദ്ധരുടെയും ലഹരി മാഫിയയുടെയും അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

ജനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും പൊലിസ് എയ്ഡ് പോസ്റ്റിൽ പൊലിസ് സാന്നിദ്ധ്യം ഉറപ്പാക്കുന്നതിനും ജില്ലാ പോലീസ് മേധാവി (കോഴിക്കോട് റൂറൽ) അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം കമ്മിഷനെ അറിയിക്കണം. സെപ്റ്റംബർ 29 ന് കോഴിക്കോട് ഗവ. ഗസ്റ്റ്ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

മുക്കം നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ കൗൺസിലറെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

District News

തെക്കുംപാടത്ത് അമ്പതോളം വാഴകൾ വെട്ടിനശിപ്പിച്ച് സാമൂഹ്യദ്രോഹികൾ

പട്ടിക്കാട്: തെക്കുംപാടത്ത് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന വാഴത്തോട്ടത്തിലെ അമ്പതോളം വാഴകൾ സാമൂഹ്യദ്രോഹികൾ വെട്ടിനശിപ്പിച്ചു.

മഞ്ഞക്കുന്ന് സ്വദേശി മറ്റമന ബേബിയുടെ വാഴകളാണ് കഴിഞ്ഞദിവസം രാത്രി വെട്ടിനശിപ്പിച്ചത്. വാഴ കുലയ്ക്കാൻ രണ്ടുമാസം മാത്രം ബാക്കി നിൽക്കെയാണ് സംഭവം ഉണ്ടായതെന്ന് ബേബി പറഞ്ഞു.

പറമ്പിന്‍റെ വിവിധ ഭാഗങ്ങളിലായാണ് വാഴ നശിപ്പിച്ചിട്ടുള്ളത്. വർഷങ്ങളായി ഇതേസ്ഥലത്ത് വാഴകൃഷി ചെയ്യുന്ന കർഷകനാണ് ബേബി.

വെജിറ്റബിൾ ആൻഡ് ഫുഡ് പ്രമോഷൻ കൗൺസിൽ ഡെപ്യൂട്ടി മാനേജർ സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവവുമായി ബന്ധപ്പെട്ട് പീച്ചി പോലീസ് സ്റ്റേഷൻ, കെഎച്ച്ഡിപി, കൃഷിഭവൻ എന്നിവിടങ്ങളിൽ ബേബി പരാതി നൽകി.

District News

മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് സമൂഹിക വിരുദ്ധരുടെ വിളയാട്ടം; കോൺസ്റ്റബിളിനടക്കം മർദനം

മാഹി: ചോമ്പാല പോലീസ് സ്റ്റേഷൻ പരിധിയിലെ മാഹി റെയിൽവെ സ്റ്റേഷനും പരിസരവും സാമൂഹിക വിരുദ്ധരുടെയും മദ്യ-മയക്കുമരുന്ന് സംഘങ്ങളുടേയും താവളമായി മാറിയതായി നാട്ടുകാർ ആരോപിക്കുന്നു.


അജ്ഞാത സംഘങ്ങൾ തീവണ്ടി ഇറങ്ങി വരുന്നവരെയും പ്രദേശത്തുള്ളവരെയും മർദിക്കുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രി മാഹി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പുതുച്ചേരി സ്വദേശി സെൽവകുമാറിനെ (29) ഒരുസംഘം മർദിച്ചതായും പരാതിയുണ്ട്. കല്ല് കൊണ്ട് ഇടിച്ചതായും പരാതിയിൽ പറയുന്നു.


പാർക്കിംഗ് ഗ്രൗണ്ടിനടുത്ത് സുഹൃത്തിനോട് സംസാരിച്ചു നിൽക്കവെ അകാരണമായി മർദനമേൽക്കുകയായിരുന്നു. ഇടത് കാൽമുട്ടിന് പരിക്കേറ്റതിനാൽ ഇദ്ദേഹത്തെ മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ചോമ്പാല പോലീസ് സ്ഥലത്തെത്തി കെസെടുത്ത് അന്വേഷണം തുടങ്ങി. ഈ പ്രദേശത്ത് മതിയായ പോലീസുകാർ ഇല്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഇതിന് മുന്പ് കോയമ്പത്തൂരിൽ നിന്ന് വന്ന് ട്രെയിനിയിറങ്ങി നടന്നുപോകുകയായിരുന്ന വിദ്യാർഥി സംഘത്തിനും മർദനമേറ്റിരുന്നു.

District News

സാമൂഹ്യവിരുദ്ധർ കർഷകന്‍റെ തേനീച്ചക്കൂടുകൾ നശിപ്പിച്ചു

നെന്മാറ: റബർതോട്ടത്തിൽ വളർത്തുന്ന തേനീച്ചക്കൂടുകൾ സാമൂഹ്യവിരുദ്ധർ തീവെച്ച് നശിപ്പിച്ചു. കയറാടി പട്ടുകാട് കൊച്ചുതറയിൽ വീട്ടിൽ ഗോപാലന്‍റെ കൈതച്ചിറയിലുള്ള റബർതോട്ടത്തിൽ വളർത്തുന്ന തേനീച്ച കൂടുകളാണ് സാമൂഹ്യവിരുദ്ധർ തീകൊളുത്തി നശിപ്പിച്ചത്. ഇന്നലെ റബർ ടാപ്പിംഗിന് പോയ സമയത്താണ് കൂടു നശിപ്പിച്ച കാര്യം കർഷകൻ അറിയുന്നത്.

പത്തോളം കൂടുകൾ സ്ഥാപിച്ചിരുന്ന റബർതോട്ടത്തിലെ 6 കൂടുകളാണ് ചൂട്ട് ഉപയോഗിച്ച് കത്തിച്ച് നശിപ്പിച്ചത്. കൂടുകൾക്ക് ചുവട്ടിൽ തെങ്ങോലയും മറ്റും കൂട്ടിയിട്ട് തീ വെച്ച് നശിപ്പിച്ച അവശിഷ്ടങ്ങളും കിടപ്പുണ്ട്. ആറ് കൂടുകളിലെയും റാണി ഉൾപ്പെടെയുള്ള തേനീച്ചകളും ചത്തു. കൂടുകളും തേനീച്ചയും ഉൾപ്പെടെ 28,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഗോപാലൻ പറഞ്ഞു. ഒരു മാസം മുമ്പ് ഗോപാലന്‍റെ തോട്ടത്തിലെ ഒരു തേനീച്ചക്കൂട് സമാനരീതിയിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരുന്നു. സംഭവത്തിൽ ഗോപാലൻ നെന്മാറ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.

Latest News

Corehub Up