Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPL2026

Kouthukam

ഹിറ്റ് വിക്കറ്റ് ട്രോളുകൾ ഒടുവിൽ വമ്പൻ പരസ്യ കരാറായി മാറി! ഫെവിക്കോൾ ബ്രാൻഡ് അംബാസഡറായി സായ് സുദർശൻ

ക്രിക്കറ്റ് മൈതാനത്തെ അപ്രതീക്ഷിത നിർഭാഗ്യങ്ങൾ പോലും വമ്പൻ അവസരങ്ങളായി മാറാം എന്ന് തെളിയിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ സായ് സുദർശൻ.

ഐപിഎൽ പ്ലേഓഫ് മത്സരങ്ങളിൽ തുടർച്ചയായി രണ്ട് തവണ ബാറ്റ് കൈയിൽ നിന്ന് വഴുതിവീണ് ഹിറ്റ് വിക്കറ്റായ താരത്തെ, ആരാധകരുടെ ട്രോളുകൾ ഏറ്റെടുത്തുകൊണ്ട് പ്രമുഖ ബ്രാൻഡായ ഫെവിക്കോൾ തങ്ങളുടെ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു.

കളിയിലെ വിചിത്രമായ ആ പുറത്താകലുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന മീമുകളും ആവശ്യങ്ങളും ഒടുവിൽ യാഥാർഥ്യമായതിന്‍റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെയുള്ള ആദ്യ ക്വാളിഫയറിലും, തൊട്ടടുത്ത മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെയുമാണ് ഷോട്ട് പൂർത്തിയാക്കിയ ശേഷം സായ് സുദർശന്‍റെ കൈയിൽ നിന്നും ബാറ്റ് സ്റ്റമ്പിൽ ചെന്ന് ഇടിച്ചത്.

കായിക ചരിത്രത്തിൽ തന്നെ അപൂർവമായ ഈ സംഭവത്തെ മുൻനിർത്തി, ബാറ്റ് കൈയിൽ നിന്ന് വഴുതിപ്പോകാതിരിക്കാൻ താരത്തിന് ഫെവിക്കോൾ നൽകണമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള തമാശകൾ പ്രചരിച്ചിരുന്നു. ഈ ജനപ്രീതിയും ട്രെൻഡും കൃത്യമായി വിനിയോഗിച്ചാണ് കമ്പനി ഇപ്പോൾ താരത്തെ തങ്ങളുടെ പരസ്യ മുഖമാക്കി മാറ്റിയിരിക്കുന്നത്.

ഈ പുതിയ കൂട്ടുകെട്ട് പുറത്തുവന്നതോടെ ആരാധകരും സോഷ്യൽ മീഡിയയും വലിയ രീതിയിൽ പ്രതികരിക്കുന്നുണ്ട്. ഇതിലും വലിയ പ്രൊമോഷൻ വേറെ കിട്ടാനില്ലെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്.

എന്നാൽ ഇത്രയും വലിയ പരസ്യത്തിന് ശേഷവും സായ് സുദർശന്‍റെ കൈയിൽ നിന്നും ബാറ്റ് ഊരിപ്പോയാൽ പശയില്ലാത്ത ഗം എന്ന് വിളിച്ച് കമ്പനിക്ക് ട്രോളന്മാരുടെ വക 'പൊങ്കാല' കിട്ടുമെന്നും ആരാധകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

കൊളാബൊറേഷൻ എന്ന് പറഞ്ഞാൽ ഇതാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് പലരുടെയും പ്രതികരണങ്ങൾ. കളിക്കളത്തിലെ ഒരു അബദ്ധത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും ക്രിയേറ്റീവുമായ ഒരു വിപണന തന്ത്രമാക്കി മാറ്റാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ആരാധകരും ബ്രാൻഡും.

 

Sports

13 പന്തിൽ വെടിക്കെട്ട് ഫിഫ്റ്റിയുമായി ഉർവിൽ, ഒപ്പം ഹൃദയം തൊടുന്നൊരു കുറിപ്പും

ചെന്നൈ: ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ യുവതാരം ഉർവിൽ പട്ടേൽ ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ്. ലക്നോ സൂപ്പർ ജയന്‍റ്സിനെതിരെ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെറും 13 പന്തിൽ നിന്നാണ് ഉർവിൽ തന്‍റെ അർഥസെഞ്ച്വറി പൂർത്തിയാക്കിയത്.

ഇതോടെ 2023-ൽ യശസ്വി ജയ്‌സ്വാൾ സ്ഥാപിച്ച ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർഥസെഞ്ച്വറിയെന്ന റെക്കോർഡിനൊപ്പം ഉർവിലിന്‍റെ പേരും ചേർക്കപ്പെട്ടു. 204 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് വേണ്ടി 7 പടുകൂറ്റൻ സിക്സറുകളും ഒരു ഫോറും പറത്തിക്കൊണ്ട് അവിശ്വസനീയമായ പോരാട്ടമാണ് ഈ 27-കാരൻ കാഴ്ചവെച്ചത്.

നേരത്തെ 16 പന്തിൽ അർഥസെഞ്ച്വറി നേടിയ സുരേഷ് റെയ്‌നയുടെ റെക്കോർഡ് തകർത്ത ഉർവിൽ, സിഎസ്‌കെ നിരയിലെ ഏറ്റവും വേഗതയേറിയ അർഥസെഞ്ച്വറിയെന്ന റെക്കോർഡും സ്വന്തമാക്കി.

മത്സരത്തിലെ ഈ റെക്കോർഡ് പ്രകടനത്തേക്കാൾ ഉപരിയായി ഗാലറിയെയും സോഷ്യൽ മീഡിയയെയും വികാരാധീനരാക്കിയത് താരത്തിന്‍റെ പ്രത്യേക ആഘോഷമായിരുന്നു. അർഥസെഞ്ച്വറി പിന്നിട്ട ഉടൻ തന്‍റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ കുറിപ്പ് പുറത്തെടുത്ത താരം അത് ക്യാമറകളെ കാണിച്ചു.

"അച്ഛാ, ഇത് അച്ഛന് വേണ്ടിയുള്ളതാണ്" എന്ന ഹൃദയസ്പർശിയായ സന്ദേശമായിരുന്നു അതിൽ ഉണ്ടായിരുന്നത്. ഈ സീസണിനിടെ പിതാവിന്‍റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ടീം ക്യാമ്പ് വിട്ട് വീട്ടിലേക്ക് പോയിരുന്ന ഉർവിൽ, ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് നടത്തിയ ഈ ഉജ്ജ്വല തിരിച്ചുവരവ് ആരാധകരുടെ കണ്ണുനിറയിച്ചു.

ചെപ്പോക്കിലെ ഗാലറിയും സിഎസ്‌കെ ഡഗ്ഔട്ടും ഒരേപോലെ എഴുന്നേറ്റുനിന്ന് ഈ യുവതാരത്തിന് ആദരവ് നൽകിയപ്പോൾ അത് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായി മാറി.

ഉർവിലിന്‍റെ ഈ തകർപ്പൻ തുടക്കം നൽകിയ ആത്മവിശ്വാസത്തിൽ കൂറ്റൻ ലക്ഷ്യം മറികടന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് ലക്നോവിനെതിരെ ആധികാരിക വിജയം നേടുകയും ചെയ്തു.

International

ഗില്ലിനെ പുറത്താക്കി കോഹ്‌ലിയുടെ തകർപ്പൻ ക്യാച്ച്, വിന്‍റേജ് കോഹ്‌ലിയെന്ന് ആരാധകർ

അഹമ്മദാബാദ്: ഐപിഎൽ 2026-ൽ ഗുജറാത്ത് ടൈറ്റൻസും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലുള്ള മത്സരത്തിനിടെ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയ ശേഷമുള്ള വിരാട് കോഹ്‌ലിയുടെ ആഘോഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് പഴയ വീര്യത്തോടെയുള്ള കോഹ്‌ലിയുടെ 'അഗ്രസീവ്' സെൻഡ് ഓഫ് ആരാധകർ ഏറ്റെടുത്തത്.

155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തകർപ്പൻ തുടക്കമാണ് നൽകിയത്. ഭുവനേശ്വർ കുമാറിനെയും ജോഷ് ഹേസൽവുഡിനെയും ഗിൽ നിലംതൊടാതെ പറത്തി. എന്നാൽ ഭുവനേശ്വർ എറിഞ്ഞ പന്ത് കവറിലൂടെ അടിച്ചുയർത്താനുള്ള ഗില്ലിന്‍റെ ശ്രമം കോഹ്‌ലിയുടെ കൈകളിൽ അവസാനിച്ചു. ക്യാച്ചെടുത്ത ഉടൻ ഗില്ലിനെ രൂക്ഷമായി നോക്കിയ കോഹ്‌ലി, പന്ത് നിലത്തടിച്ച് ആക്രോശിച്ചുകൊണ്ടാണ് ഗില്ലിനെ യാത്രയാക്കിയത്.

ബൗളർമാരെ ഗിൽ തല്ലിച്ചതച്ചുകൊണ്ടിരുന്ന സമയത്ത് ആർസിബിക്ക് ലഭിച്ച നിർണായക വിക്കറ്റായിരുന്നു അത്. കോഹ്‌ലിയുടെ ഈ വിന്‍റേജ് ആഘോഷം മത്സരത്തിന്‍റെ ആവേശം വർധിപ്പിച്ചു. മത്സരത്തിൽ ഗുജറാത്ത് വിജയിച്ചെങ്കിലും കോഹ്‌ലിയുടെ പോരാട്ടവീര്യമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം.

Viral

ചീർലീഡർമാർക്ക് സുരക്ഷാ വല; കാണികളുടെ മോശം പെരുമാറ്റത്തിൽ തലതാഴ്ത്തി ലക്നോ സ്റ്റേഡിയം

ഐപിഎൽ മൈതാനങ്ങളിൽ ആവേശത്തിനൊപ്പം തന്നെ ലജ്ജാകരമായ ചില ദൃശ്യങ്ങളും പുറത്തുവരുന്നത് കായിക പ്രേമികളെ നിരാശരാക്കുന്നു. ലക്നോ സൂപ്പർ ജയന്‍റ്സിന്‍റെ മത്സരത്തിനിടെ ചീർലീഡർമാർക്ക് സുരക്ഷാ വലയ്ക്കുള്ളിൽ നിന്ന് പ്രകടനം നടത്തേണ്ടി വന്ന അസാധാരണ സാഹചര്യമാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

ഗാലറിയിൽ ഇരുന്ന ചില കാണികളിൽ നിന്നും നേരിട്ട മോശം പെരുമാറ്റമാണ് ഇത്തരമൊരു സുരക്ഷാ കവചം ഒരുക്കാൻ സംഘാടകരെ നിർബന്ധിതരാക്കിയത്. നൃത്തം ചെയ്യുന്ന യുവതികൾക്ക് നേരെ പണവും ഫോൺ നമ്പറുകളും എറിഞ്ഞ് ചിലർ അശ്ലീലമായി പെരുമാറിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സ്ത്രീകളുടെ സുരക്ഷയ്ക്കും അന്തസിനും വെല്ലുവിളിയുയർത്തുന്ന ഇത്തരം പ്രവണതകൾ വർധിച്ചതോടെയാണ് കാണികൾക്കും പെർഫോമർമാർക്കും ഇടയിൽ വേലി കെട്ടേണ്ടി വന്നത്.

സ്പോർട്സിനെ ഗൗരവമായി കാണുന്ന ആരാധകർക്കിടയിൽ ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിനോദത്തിനായുള്ള പ്രകടനങ്ങളെ തെറ്റായ രീതിയിൽ സമീപിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നും സ്റ്റേഡിയങ്ങളിലെ സുരക്ഷാ നിയമങ്ങൾ കൂടുതൽ കർക്കശമാക്കണമെന്നുമുള്ള ആവശ്യവും ഉയരുന്നു.

ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ലെങ്കിലും, ഈ 'സുരക്ഷാ വല' ഇന്ത്യൻ കായിക സംസ്കാരത്തിന് തന്നെ ഒരു കറുത്ത പുള്ളിയായി മാറിയിരിക്കുകയാണ്.

Sports

ലക്നോവിനെ വിറപ്പിച്ച് രാജസ്ഥാൻ; ലക്നോവിനെതിരെ 40 റൺസിന്‍റെ ആധികാരിക ജയം

ലക്നോ: ലക്നോ സൂപ്പർ ജയന്‍റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 40 റൺസിന്‍റെ തകർപ്പൻ ജയം. ഇതോടെ ഐപിഎൽ പോയിന്‍റ് പട്ടികയിൽ ടീം തങ്ങളുടെ ആധിപത്യം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

ലക്നോവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് എടുക്കാൻ സാധിച്ചത്. 29 പന്തില്‍ 43 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ലക്നോ സൂപ്പർ ജയന്‍റ്സിന് രാജസ്ഥാൻ ബൗളർമാരുടെ കൃത്യമായ ഇടപെടലുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. 55 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് ല്കനോവിന്‍റെ ടോപ് സ്‌കോറര്‍.

ലക്നോവിന്‍റെ ഇന്നിങ്സ് 18 ഓവറുകൾ പൂർത്തിയാകും മുൻപേ 119 റൺസിൽ അവസാനിച്ചു. ലക്നോവിന്‍റെ മുൻനിര ബാറ്റർമാർക്ക് ഒട്ടും താളം കണ്ടെത്താൻ കഴിയാതെ പോയത് വലിയ തിരിച്ചടിയായി.

എന്നാൽ രാജസ്ഥാൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയത് ലക്നോവിനെ സമ്മർദ്ദത്തിലാക്കി. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

 

Viral

ദേഷ്യത്തിൽ നിന്ന് സ്നേഹത്തിലേക്ക്: ശശാങ്ക് സിങ്ങിനെ ചേർത്തുപിടിച്ച് റിക്കി പോണ്ടിങ്ങ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്‌സിന്‍റെ കുതിപ്പിനിടെ മൈതാനത്ത് അരങ്ങേറിയ ഒരു രസകരമായ സംഭവം ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുകയാണ്.

മുല്ലൻപൂരിൽ ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെയുള്ള ആവേശപ്പോരാട്ടത്തിനിടെയാണ് പഞ്ചാബ് പരിശീലകൻ റിക്കി പോണ്ടിങ്ങും ശശാങ്ക് സിങ്ങും തമ്മിലുള്ള നാടകീയ മുഹൂർത്തങ്ങൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

മത്സരത്തിന്‍റെ 18-ാം ഓവറിൽ അർഷ്ദീപ് സിങ് എറിഞ്ഞ പന്ത് എയ്ഡൻ മാർക്രം ഉയർത്തി അടിച്ചു. ഡീപ് പോയിന്‍റിൽ നിലയുറപ്പിച്ചിരുന്ന ശശാങ്ക് സിങ്ങിന് അനായാസം പിടിച്ചെടുക്കാവുന്ന ദൂരത്തിലായിരുന്നു പന്ത് എത്തിയത്.

എന്നാൽ, പന്ത് ബൗണ്ടറി ലൈനിന് പുറത്താണെന്ന് തെറ്റിദ്ധരിച്ച് ശശാങ്ക് പന്ത് പിടിക്കാൻ ഒട്ടും ശ്രമിക്കാതെ മാറിനിന്നു. പന്ത് ബൗണ്ടറിക്ക് ചേർന്ന് വീണ് സിക്സറായതോടെ അർഷ്ദീപ് സിങ് കടുത്ത നിരാശ പ്രകടിപ്പിച്ചു.

ഇത് ഡഗൗട്ടിലിരുന്ന് കണ്ടുകൊണ്ടിരുന്ന റിക്കി പോണ്ടിങ് തന്‍റെ അതൃപ്തി മറച്ചുവെക്കാതെ പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു. തന്‍റെ കരിയറിൽ മികച്ച ഫീൽഡിങ് പ്രകടനങ്ങൾ കാഴ്ചവെച്ച പോണ്ടിങ്ങിന് ഇത്തരമൊരു അനാസ്ഥ ഒട്ടും ദഹിച്ചിരുന്നില്ല.

എന്നാൽ, മത്സരശേഷം മൈതാനത്ത് കാണാൻ കഴിഞ്ഞത് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു. തെറ്റ് തിരിച്ചറിഞ്ഞ ശശാങ്ക് സിങ്ങിനെ പോണ്ടിങ് സ്‌നേഹത്തോടെ ചേർത്തു കെട്ടിപ്പിടിച്ചു.

ക്യാപ്റ്റൻ ശ്രേയസ് അയ്യർ തമാശ നിറഞ്ഞ രീതിയിൽ ശശാങ്കിനെ പിന്തുണച്ചും കാര്യങ്ങൾ ശാന്തമാക്കാൻ ശ്രമിച്ചതും ടീമിലെ സൗഹൃദത്തിന്‍റെ തെളിവായി. തുടർച്ചയായ ആറാം വിജയത്തോടെ ഈ സീസണിൽ തോൽവിയറിയാതെ മുന്നേറുന്ന പഞ്ചാബ് കിങ്‌സ് മികച്ച ഫോമിലാണ്.

ടീമിന്‍റെ വിജയയാത്രയ്ക്ക് തടസമാകാത്ത വിധം ഇത്തരം പിഴവുകളെ വളരെ പക്വതയോടെ കൈകാര്യം ചെയ്യാൻ പോണ്ടിങ്ങിന് കഴിയുന്നുണ്ട് എന്നതും പഞ്ചാബ് ആരാധകർക്ക് ആശ്വാസം പകരുന്നു.

ഒരേസമയം കടുപ്പക്കാരനായ പരിശീലകനായും കളിക്കാരെ ചേർത്തുപിടിക്കുന്ന വഴികാട്ടിയായും പോണ്ടിങ് മാറുമ്പോൾ, അത് പഞ്ചാബ് ടീമിന് വലിയൊരു മുതൽക്കൂട്ടായി മാറുകയാണ്.

 

Sports

ചിന്നസ്വാമിയിൽ ആർസിബി കരുത്ത്; ലഖ്നൗവിനെ അഞ്ച് വിക്കറ്റിന് തകർത്തു

ബെംഗളൂരു: സ്വന്തം തട്ടകത്തിൽ ആവേശകരമായ പ്രകടനവുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ലഖ്നൗ സൂപ്പർ ജയന്‍റ്സ് ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടന്നു. വിജയത്തോടെ തങ്ങളുടെ നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്താനും ബെംഗളൂരുവിനായി.

ബാറ്റർമാരെ തുണയ്ക്കുന്ന ചിന്നസ്വാമിയിലെ പിച്ചിൽ ലഖ്നൗ ബാറ്റിങ് നിര ഒരിക്കൽ കൂടി പരാജയപ്പെടുന്നതാണ് കണ്ടത്. നിശ്ചിത ഓവറിൽ അവർക്ക് 146 റൺസ് മാത്രമേ കണ്ടെത്താനായുള്ളൂ. മയാങ്ക് യാദവ് ടീമിലേക്ക് തിരിച്ചെത്തിയത് അവർക്ക് ആത്മവിശ്വാസം നൽകിയെങ്കിലും സ്കോർ ബോർഡിൽ പ്രതിഫലിച്ചില്ല. 160-170 റൺസ് എങ്കിലും പ്രതിരോധിക്കാൻ വേണ്ടിയിരുന്ന സ്ഥാനത്താണ് ലഖ്നൗ കുറഞ്ഞ സ്കോറിലൊതുങ്ങിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് വിരാട് കോഹ്‌ലി മികച്ച തുടക്കം നൽകി. ആദ്യ ആറ് ഓവറുകളിൽ തന്നെ ബൗണ്ടറികളുമായി കളം നിറഞ്ഞ കോഹ്‌ലി 49 റൺസെടുത്ത് വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കി. വിരാട് പുറത്തായ ശേഷം കളി അല്പം മന്ദഗതിയിലായെങ്കിലും രജത് പാട്ടിദാറും ജിതേഷ് ശർമയും ചേർന്ന് തുടർച്ചയായി അഞ്ച് ബൗണ്ടറികൾ നേടി വിജയം ഉറപ്പിച്ചു.

ജയത്തിനടുത്തെത്തി നിൽക്കെ പാട്ടിദാറും ജിതേഷും ഒരേ ഓവറിൽ പുറത്തായത് ബെംഗളൂരുവിനെ ഒന്ന് വിറപ്പിച്ചു. എന്നാൽ ടീം ഡേവിഡും റൊമാരിയോ ഷെപ്പേർഡും ചേർന്ന് കൂടുതൽ അപകടങ്ങളില്ലാതെ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.

മുംബൈ ഇന്ത്യൻസിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ് മൈതാനം വിട്ട വിരാട് കോഹ്‌ലിയും റാസിഖ് ദാറും ഈ മത്സരത്തിൽ പൂർണ കായികക്ഷമതയോടെ തിരിച്ചെത്തിയത് ആരാധകർക്ക് ആശ്വാസമായി. തോൽവി ലഖ്നൗവിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടിയാവുകയാണ്. ലഖ്നൗവിന്‍റെ ബാറ്റിംഗ് നിരയിലെ സ്ഥിരതയില്ലായ്മ വരും മത്സരങ്ങളിൽ അവർക്ക് വലിയ ആശങ്കയാണ് നൽകുന്നത്.

Sports

ചെപ്പോക്കിൽ ചെന്നൈയുടെ ആധിപത്യം; കോൽക്കത്തയെ 32 റൺസിന് വീഴ്ത്തി

ചെന്നൈ: ഐപിഎൽ ആവേശത്തിന് ആക്കം കൂട്ടി ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഉജ്ജ്വല വിജയം. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ വെല്ലുവിളിയെ കൃത്യമായ ബൗളിംഗ് പ്ലാനുകളിലൂടെ അതിജീവിച്ച ചെന്നൈ, 32 റൺസിനാണ് വിജയം പിടിച്ചെടുത്തത്. സീസണിലെ ചെന്നൈയുടെ രണ്ടാമത്തെ വിജയമാണിത്.

ബാറ്റിംഗിൽ തുടക്കം മുതൽ തന്നെ ചെന്നൈ അറ്റാക്കിംഗ് മോഡിലായിരുന്നു. നായകൻ ഗെയ്ക്‌വാദ് നേരത്തെ മടങ്ങിയെങ്കിലും, സഞ്ജു സാംസണും (32 പന്തിൽ 48) യുവതാരം ആയുഷ് മഹാത്രെയും ചേർന്ന് കോൽക്കത്ത ബൗളർമാരെ സമ്മർദത്തിലാക്കി. വെറും 17 പന്തിൽ 38 റൺസ് അടിച്ചുകൂട്ടിയ മഹാത്രെയുടെ ഇന്നിംഗ്‌സ് ചെന്നൈയുടെ സ്കോറിംഗ് വേഗത്തിലാക്കി. മധ്യനിരയിൽ ഡെവാൾഡ് ബ്രെവിസ് (40) കൂടി തകർത്തടിച്ചതോടെ ചെന്നൈ 192 റൺസെന്ന ഉഗ്രൻ സ്കോറിലെത്തി. 

മറുപടി ബാറ്റിംഗിനിറങ്ങിയ കോൽക്കത്തയെ തുടക്കം മുതൽ തന്നെ ചെന്നൈ ബൗളർമാർ വരിഞ്ഞുമുറുക്കി. സ്പിന്നർ നൂർ അഹ്മദ് എറിഞ്ഞ ഓവറുകൾ മത്സരത്തിന്‍റെ ഗതി തിരിച്ചു. 21 റൺസ് മാത്രം വഴങ്ങി മൂന്ന് പ്രധാന വിക്കറ്റുകൾ വീഴ്ത്തിയ നൂർ, കോൽക്കത്തയുടെ ചേസിംഗിന്‍റെ വേഗത കുറച്ചു. രമൺദീപ് സിംഗും (35) റോവ്മാൻ പവലും (31*) പൊരുതി നോക്കിയെങ്കിലും ചെന്നൈയുടെ കൃത്യതയാർന്ന ബൗളിംഗിന് മുന്നിൽ കോൽക്കത്തയുടെ പോരാട്ടം 160 റൺസിൽ അവസാനിച്ചു.

സ്കോർ നില

ചെന്നൈ സൂപ്പർ കിംഗ്സ്: 192/5 (20 ഓവർ)
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്: 160/7 (20 ഓവർ)

 

Viral

കളി കാണണോ അതോ പെണ്ണിനെ സമാധാനിപ്പിക്കണോ?; ഗാലറിയിലെ മാൻ ഓഫ് ദി മാച്ച് ഈ ഭർത്താവാണ്

കോൽക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പർ ജയന്‍റ്സും തമ്മിലുള്ള ആവേശകരമായ ക്രിക്കറ്റ് പോരാട്ടം മൈതാനത്ത് മുറുകുന്നതിനിടയിൽ, സ്റ്റേഡിയത്തിലെ ഗാലറിയിൽ അരങ്ങേറിയ അപ്രതീക്ഷിതമായ ഒരു രംഗം ഇപ്പോൾ സൈബർ ലോകത്ത് വലിയ ചർച്ചയാവുകയാണ്.

കളിക്കളത്തിലെ സിക്സറുകളേക്കാളും വിക്കറ്റുകളേക്കാളും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ഒരു ദമ്പതികൾ തമ്മിലുണ്ടായ രസകരമായ പിണക്കവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ്.

ഗാലറിയിൽ കളി കണ്ടുകൊണ്ടിരുന്ന ദമ്പതികൾക്കിടയിൽ മത്സരത്തിനിടയിൽ ചെറിയൊരു അഭിപ്രായവ്യത്യാസം ഉണ്ടാവുകയും, ഇതിൽ പരിഭവിച്ച യുവതി തന്‍റെ സീറ്റിൽ നിന്നും എഴുന്നേറ്റ് പോവുകയും ചെയ്തു.

സാധാരണ ഗതിയിൽ ഭർത്താവ് പിന്നാലെ വരുമെന്നും തന്നോട് അനുനയത്തിൽ സംസാരിക്കുമെന്നും കരുതിയാണ് യുവതി അവിടെ നിന്നും മാറിയതെങ്കിലും, ഭർത്താവിന്‍റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

തന്‍റെ പ്രിയപ്പെട്ട ടീമിന്‍റെ കളിയിൽ മുഴുകിയിരുന്ന അദ്ദേഹം, ഭാര്യ പിണങ്ങിപ്പോയത് ശ്രദ്ധിച്ചെങ്കിലും അവിടെ നിന്ന് മാറാനോ അവരെ പിന്തുടരാനോ തയ്യാറായില്ല. ക്രിക്കറ്റിനോടുള്ള ഈ അമിതമായ ആവേശം കണ്ട് ചുറ്റുമുള്ളവർ പോലും അമ്പരന്നുപോയി.

എന്നാൽ കുറച്ചു സമയത്തിന് ശേഷം, ഭർത്താവ് തന്നെ അനുനയിപ്പിക്കാൻ വരില്ലെന്ന് ബോധ്യമായതോടെ യുവതി സ്വയം ശാന്തയാവുകയും തിരികെ വന്ന് തന്‍റെ സീറ്റിൽ തന്നെ ഇരിക്കുകയും ചെയ്തു. യാതൊരു തർക്കവുമില്ലാതെ അവർ വീണ്ടും ഒരുമിച്ച് കളി കാണാൻ തുടങ്ങിയതോടെയാണ് സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ തരംഗമായത്.

വൈകാരികമായ പിണക്കങ്ങളേക്കാൾ ക്രിക്കറ്റിനോടുള്ള ആരാധനയ്ക്ക് മുൻഗണന നൽകിയ ഭർത്താവിനെ പലരും 'മാൻ ഓഫ് ദി മാച്ച്' എന്ന് വിശേഷിപ്പിച്ചപ്പോൾ, ബന്ധങ്ങളിലെ ഇത്തരം കൊച്ചു കൊച്ചു വിട്ടുവീഴ്ചകളാണ് ജീവിതത്തെ മനോഹരമാക്കുന്നതെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

എങ്കിലും, ഈ വീഡിയോയുടെ ആധികാരികതയെക്കുറിച്ച് ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാൻ വേണ്ടി മുൻകൂട്ടി തയ്യാറാക്കിയ ഒരു നാടകമാണിതെന്നാണ് വിമർശകരുടെ വാദം. അഭിനയം അല്പം മോശമായിപ്പോയെന്നും ഇത്തരം രംഗങ്ങൾ സ്വാഭാവികമല്ലെന്നും ചിലർ പരിഹാസരൂപേണ കമന്‍റ് ചെയ്യുന്നു.

ഇത് യാദൃശ്ചികമായി സംഭവിച്ചതായാലും അല്ലെങ്കിലും, മൈതാനത്തെ പോരാട്ടങ്ങൾക്കപ്പുറം ഗാലറിയിലെ ഇത്തരം കൊച്ചു നിമിഷങ്ങളാണ് ക്രിക്കറ്റ് പ്രേമികൾക്ക് പുത്തൻ കാഴ്ചാനുഭവങ്ങൾ സമ്മാനിക്കുന്നത്.

Viral

സാറ് നിരീക്ഷിച്ച് കഴിഞ്ഞ് ഞാനുമൊന്ന് നിരീക്ഷിച്ചോട്ടെ; ഐപിഎൽ ഗാലറിയിൽ ചിയർ ലീഡേഴ്സിന്‍റെ ദൃശ്യം പകർത്തിയ പോലീസുകാരന് ട്രോളോടു ട്രോൾ

ഐപിഎൽ 2026 സീസണിലെ ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനിടെ ഗാലറിയിൽ നിന്ന് പുറത്തുവന്ന ഒരു ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

സ്റ്റേഡിയത്തിനുള്ളിൽ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ട ഒരു ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ, തന്‍റെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ചിയർ ലീഡേഴ്സിന്‍റെ നൃത്തം മൊബൈൽ ഫോണിൽ പകർത്തിയതാണ് വിവാദങ്ങൾക്കും രസകരമായ പ്രതികരണങ്ങൾക്കും കാരണമായത്.

കളി നടക്കുന്നതിനിടെ ബൗണ്ടറി ലൈനിന് സമീപം സുരക്ഷാ വേലിക്കടുത്ത് നിൽക്കുകയായിരുന്ന ഉദ്യോഗസ്ഥൻ, തൊട്ടുമുന്നിൽ ചിയർ ലീഡേഴ്സ് പ്രകടനം നടത്തുമ്പോൾ അത് ഫോണിൽ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്.

എക്സ് അക്കൗണ്ട് വഴി പ്രചരിച്ച ഈ ചിത്രത്തിൽ പോലീസുകാരനൊപ്പം മറ്റൊരു ആരാധകനും സമാനമായ രീതിയിൽ ദൃശ്യങ്ങൾ പകർത്തുന്നത് കാണാം. ഈ ചിത്രം വൈറലായതോടെ സൈബർ ഇടങ്ങളിൽ പരിഹാസവും ട്രോളുകളും നിറയുകയാണ്.

ഡൽഹി പോലീസിന്‍റെ ഔദ്യോഗിക മുദ്രാവാക്യമായ "ദിൽ കി പോലീസ്" എന്ന വാചകത്തെ മുൻനിർത്തിയാണ് പലരും ഈ സംഭവത്തെ പരിഹസിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥൻ തന്‍റെ ജോലി മറന്ന് വിനോദത്തിൽ ഏർപ്പെട്ടതിനെ വിമർശിക്കുന്നവരുണ്ടെങ്കിലും, ഭൂരിഭാഗം പേരും ഇതിനെ തമാശരൂപേണയാണ് കാണുന്നത്.

ചിയർ ലീഡേഴ്സിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാൽ തിരിച്ചറിയാൻ വേണ്ടിയുള്ള മുൻകരുതൽ നടപടിയാണ് ഈ വീഡിയോ ചിത്രീകരണമെന്നും, സുരക്ഷാ ചുമതലയുടെ ഭാഗമായി അവരെ നിരീക്ഷിക്കുകയാണെന്നുമൊക്കെയുള്ള വിചിത്രമായ വാദങ്ങൾ ഉന്നയിച്ചാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ സംഭവത്തെ ആഘോഷിക്കുന്നത്.

മൈതാനത്തെ ആവേശകരമായ മത്സരത്തിനിടയിലും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ദൃശ്യം ഐപിഎല്ലിലെ വിചിത്രമായ കാഴ്ചകളിലൊന്നായി മാറിയിരിക്കുകയാണ്.

 

Viral

വേഗതയുടെ 'റഫ്താർ സിംഗ്', മുഖഭാവത്തിൽ ചാർലി കിർക്ക്; ഐപിഎല്ലിൽ തരംഗമായി ഗുജറാത്ത് ടൈറ്റൻസിന്‍റെ യുവതാരം

ക്രിക്കറ്റ് മൈതാനത്തെ അപ്രതീക്ഷിത സംഭവങ്ങൾക്കും പുതിയ താരോദയങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന ഐപിഎൽ 2026-ൽ ഇപ്പോൾ കൗതുകകരമായ ഒരു രൂപസാദൃശ്യത്തെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ പടരുന്നത്. ഇന്ന് നടന്ന ഗുജറാത്ത് ടൈറ്റൻസ് - പഞ്ചാബ് കിംഗ്‌സ് പോരാട്ടത്തിനിടയിലാണ് ഗുജറാത്തിന്‍റെ യുവ പേസർ അശോക് ശർമ്മയെക്കണ്ട് ആരാധകർ അമ്പരന്നത്.

അരങ്ങേറ്റ മത്സരത്തിൽ തന്നെ തന്‍റെ വേഗത കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ അശോകിന്, അന്തരിച്ച വിഖ്യാത അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകൻ ചാർലി കിർക്കുമായുള്ള അവിശ്വസനീയമായ മുഖസാദൃശ്യമാണ് ഇന്‍റർനെറ്റിൽ വലിയ സംസാരവിഷയമായിരിക്കുന്നത്.

"2026-ൽ ദാ ചാർലി കിർക്ക് ക്രിക്കറ്റ് കളിക്കുന്നു" എന്ന അടിക്കുറിപ്പോടെ അശോകിന്‍റെ ചിത്രം വൈറലായതോടെ, രൂപത്തിലുള്ള ഈ സാമ്യം കണ്ട് ക്രിക്കറ്റ് പ്രേമികളും രാഷ്ട്രീയ നിരീക്ഷകരും ഒരുപോലെ അമ്പരന്നുപോയി.

ടേണിംഗ് പോയിന്‍റ് യുഎസ്എയുടെ സ്ഥാപകനായിരുന്ന ചാർലി കിർക്ക്, 2025 സെപ്റ്റംബർ 10-ന് യൂറ്റാ വാലി യൂണിവേഴ്‌സിറ്റിയിൽ നടന്ന ഒരു പ്രസംഗത്തിനിടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ആ ആഘാതത്തിൽ നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ലാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ അപരനെപ്പോലെ തോന്നിക്കുന്ന ഒരു താരം ഐപിഎൽ വേദിയിൽ പന്തെറിയുന്നത്.

തന്‍റെ കന്നി മത്സരത്തിൽ തന്നെ മൂന്ന് ഓവറിൽ 31 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ അശോക് ശർമ്മ, വെറുമൊരു അപരൻ എന്നതിലുപരി മികച്ച പ്രകടനം കൊണ്ടും കൈയടി നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മിന്നും പ്രകടനം കാഴ്ചവെച്ച അശോക്, മണിക്കൂറിൽ 140 മുതൽ 150 കിലോമീറ്റർ വരെ വേഗതയിൽ പന്തെറിയാനുള്ള തന്‍റെ കരുത്ത് തെളിയിച്ചു കഴിഞ്ഞു.

അതുകൊണ്ടുതന്നെ ആരാധകർക്കിടയിൽ "റഫ്താർ സിംഗ്" എന്ന വിശേഷണവും ഈ യുവതാരം ഇതിനോടകം നേടിയെടുത്തു. ഒരു താരത്തിന്‍റെ അരങ്ങേറ്റം ഇത്രയധികം ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്നത് സ്പോർട്സ് ലോകത്ത് അപൂർവ്വമായ കാഴ്ചയാണ്.

 

Viral

ബുംറയുടെ നടത്തം വിവാദത്തിൽ; ഗ്രൗണ്ടിലെ 'ഇന്ത്യൻസ്' എഴുത്ത് മാറ്റണമെന്ന് ആരാധകർ

മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യൻ പേസ് വിസ്മയം ജസ്പ്രീത് ബുംറ പരിശീലനത്തിനിടെ മൈതാനത്ത് 'ഇന്ത്യൻസ്' എന്ന് രേഖപ്പെടുത്തിയ ഭാഗത്തുകൂടി നടന്നുപോകുന്ന ദൃശ്യങ്ങളാണ് ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചത്.

രാജ്യത്തിന്‍റെ പേരിനോടുള്ള ആദരവ് മുൻനിർത്തി ഗ്രൗണ്ടിലെ ഇത്തരത്തിലുള്ള എഴുത്തുകൾ ഒഴിവാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഈ സംഭവത്തെത്തുടർന്ന് ഒരു ആരാധകൻ മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്‍റിനെ ടാഗ് ചെയ്തുകൊണ്ട് എക്സ് പ്ലാറ്റ്‌ഫോമിൽ പ്രത്യേക അഭ്യർഥന നടത്തി.

ഇനി മുതൽ മൈതാനത്ത് 'മുംബൈ ഇന്ത്യൻസ്' എന്ന് പൂർണരൂപത്തിൽ എഴുതുന്നതിന് പകരം ടീമിന്‍റെ ഔദ്യോഗിക ലോഗോയോടൊപ്പം 'MI' എന്ന് മാത്രം രേഖപ്പെടുത്തിയാൽ മതിയെന്നാണ് ഇദ്ദേഹം നിർദ്ദേശിച്ചത്.

വീഡിയോ വൈറലായതോടെ സമാനമായ ആവശ്യവുമായി കൂടുതൽ പേർ രംഗത്തെത്തി. രാജ്യത്തിന്‍റെ പേര് കാലുകൊണ്ട് ചവിട്ടുന്നത് ഒഴിവാക്കാൻ ടീം മാനേജ്‌മെന്‍റ് ശ്രദ്ധിക്കണമെന്നാണ് ഇവരുടെ പക്ഷം.

എന്നാൽ ഈ വിഷയത്തിൽ ആരാധകർക്കിടയിൽ ഭിന്നാഭിപ്രായങ്ങളും ഉയരുന്നുണ്ട്. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ദേശീയ പതാകയുടെ ഡിസൈനുള്ള വസ്ത്രങ്ങൾ പോലും സാധാരണമാണെന്നും ഇത്തരം ചെറിയ കാര്യങ്ങളെ അനാവശ്യമായി വിവാദമാക്കേണ്ടതില്ലെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു.

ഇത്തരം കാര്യങ്ങൾ ഗൗരവമായി കാണേണ്ടതില്ലെന്നും വൈകാരികമായ പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും ഇവർ പറയുന്നു. ഇതിനിടയിൽ കളിക്കളത്തിൽ ഗണപതി സ്തുതികൾ പ്ലേ ചെയ്യുന്നതിനെക്കുറിച്ചും ചിലർ വിമർശനം ഉന്നയിച്ചു. കായികരംഗത്തെ മതപരമോ പ്രാദേശികമോ ആയ വൈകാരികതകളിൽ നിന്ന് അകറ്റി നിർത്തണമെന്നാണ് ഇവരുടെ അഭിപ്രായം.

ഈ വീഡിയോയുടെ ആധികാരികത സംബന്ധിച്ചോ ഉയർന്നുവന്ന പരാതികളെക്കുറിച്ചോ മുംബൈ ഇന്ത്യൻസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും ഐപിഎൽ പോലുള്ള വലിയ കായിക മാമാങ്കങ്ങളിൽ താരങ്ങളുടെ ഓരോ ചലനങ്ങളും എത്രത്തോളം സൂക്ഷ്മമായാണ് ആരാധകർ നിരീക്ഷിക്കുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

ജസ്പ്രീത് ബുംറയെപ്പോലൊരു പ്രമുഖ താരം ഉൾപ്പെട്ട വീഡിയോ ആയതിനാൽ തന്നെ വരും ദിവസങ്ങളിലും സോഷ്യൽ മീഡിയയിൽ ഇതിനെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരാനാണ് സാധ്യത.

 

Viral

15 പന്തിൽ ഫിഫ്റ്റി; ഐപിഎല്ലിനെ ഞെട്ടിച്ച് 15-കാരൻ വൈഭവ് സൂര്യവംശി; ചെന്നൈ തകർന്നു തരിപ്പണം

ഐപിഎൽ 2026-ലെ ആവേശകരമായ മൂന്നാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് സീസണിലെ തങ്ങളുടെ ആദ്യ വിജയം കുറിച്ചു.

ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറിൽ വെറും 127 റൺസ് എടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി.

രാജസ്ഥാൻ ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനത്തിന് മുന്നിൽ മുൻനിര ബാറ്റർമാർ പതറിയപ്പോൾ, 43 റൺസ് നേടിയ ജാമി ഓവർട്ടൺ മാത്രമാണ് ചെന്നൈ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസ് 12.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.

15 വയസുകാരനായ യുവതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന്‍റെ ജയം അനായാസമാക്കിയത്. വെറും 15 പന്തുകളിൽ നിന്ന് അർധസെഞ്ചുറി തികച്ച സൂര്യവംശി 17 പന്തിൽ 52 റൺസ് നേടി പുറത്തായി. ഓപ്പണർ യശസ്വി ജയ്‌സ്വാൾ 36 പന്തിൽ 38 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

നായകൻ റിയാൻ പരാഗ് 14 റൺസോടെയും ധ്രുവ് ജുറൽ 18 റൺസോടെയും പിന്തുണ നൽകി. സഞ്ജു സാംസൺ സിഎസ്കെയിലേക്ക് മാറിയതിന് ശേഷമുള്ള രാജസ്ഥാന്‍റെ ആദ്യ മത്സരമായിരുന്നു ഇത്. രാജസ്ഥാനിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജ കളിയിൽ നിർണായക സ്വാധീനം ചെലുത്തി.

പരിക്കേറ്റ സാം കറന് പകരം ശ്രീലങ്കൻ താരം ദാസുൻ ഷനകയാണ് രാജസ്ഥാൻ നിരയിൽ കളിച്ചത്. അതേസമയം ചെന്നൈ നിരയിൽ എം.എസ് ധോണിയുടെ അഭാവം പ്രകടമായിരുന്നു.

ഋതുരാജ് ഗെയ്‌ക്‌വാദ് നയിച്ച ചെന്നൈ ടീമിനായി അൻഷുൽ കംബോജ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും മറ്റ് ബൗളർമാർക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഇതോടെ പോയിന്‍റ് പട്ടികയിൽ മികച്ച തുടക്കമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.

 

Sports

സഞ്ജു പുറത്ത്, ചെന്നൈ പതറുന്നു; ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസിന് ഉജ്ജ്വല തുടക്കം

ഗുവാഹത്തി: ഗുവാഹത്തിയിലെ ബാർസപര സ്റ്റേഡിയത്തിൽ ടോസ് നേടി രാജസ്ഥാൻ റോയൽസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിലവിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സിന് തുടക്കത്തിൽ തന്നെ കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്.

മൂന്ന് ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 19 റൺസ് എന്ന നിലയിലാണ് ചെന്നൈ. ജോഫ്ര ആർച്ചറും നന്ദ്രെ ബർഗറും ചേർന്ന് ഓരോ വിക്കറ്റുകൾ വീഴ്ത്തി രാജസ്ഥാന് മികച്ച തുടക്കം നൽകി കഴിഞ്ഞു.

ഈ മത്സരത്തിലെ ഏറ്റവും വലിയ ആകാംക്ഷ മുൻ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ചെന്നൈ കുപ്പായത്തിൽ എങ്ങനെ തിളങ്ങും എന്നതായിരുന്നു. എന്നാൽ തന്‍റെ മുൻ ടീമിനെതിരെയുള്ള ആദ്യ മത്സരത്തിൽ 7 പന്തിൽ 6 റൺസ് മാത്രം എടുത്ത് സഞ്ജു പുറത്തായത് ചെന്നൈ ആരാധകരെ നിരാശരാക്കി.

സഞ്ജുവിനെ ടീമിലെത്തിക്കാൻ ചെന്നൈ വിട്ടുനൽകിയ രവീന്ദ്ര ജഡേജയാകട്ടെ രാജസ്ഥാൻ നിരയിൽ ഫീൽഡിംഗിൽ സജീവമാണ്. പരിക്കുമൂലം ഇതിഹാസ താരം എം.എസ്. ധോണി വിട്ടുനിൽക്കുന്ന മത്സരത്തിൽ ഋതുരാജ് ഗെയ്‌ക്വാദിന്‍റെ നേതൃത്വത്തിലാണ് ചെന്നൈ പൊരുതുന്നത്.

സ്വന്തം തട്ടകത്തിൽ ആദ്യമായി രാജസ്ഥാനെ നയിക്കുന്ന റിയാൻ പരാഗിന് കീഴിൽ യുവനിര ആത്മവിശ്വാസത്തിലാണ്. യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും അടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിര കൂടി എത്തുന്നതോടെ മത്സരം കൂടുതൽ ആവേശകരമാകും. ആറാം കിരീടം സ്വപ്നം കാണുന്ന ചെന്നൈയെ പിടിച്ചുകെട്ടി സീസണിലെ ആദ്യ വിജയം സ്വന്തമാക്കാനാണ് റോയൽസ് ലക്ഷ്യമിടുന്നത്.

 

Viral

ആർസിബി ജേഴ്സിയുണ്ടോ? എങ്കിൽ ഈ ഓട്ടോയിൽ യാത്ര ഫ്രീ

ഇന്ത്യക്കാരുടെ സിരകളിൽ ക്രിക്കറ്റ് ആവേശം അലയടിക്കുന്ന ഐപിഎൽ കാലത്ത്, ബംഗളുരു നഗരത്തിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ തന്‍റെ ടീമിനോടുള്ള സ്നേഹം പ്രകടിപ്പിച്ച വേറിട്ട രീതി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

റോയൽ ചലഞ്ചേഴ്സ് ബംഗളുരു (ആർസിബി) എന്ന ടീമിനോട് ആരാധകർ വെച്ചുപുലർത്തുന്ന വൈകാരികമായ ബന്ധം കേവലം ഒരു മത്സരത്തിനപ്പുറം നഗരത്തിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംഭവം.

പതിവ് യാത്രാ അറിയിപ്പുകൾക്ക് പകരം തന്‍റെ ഓട്ടോയിൽ അദ്ദേഹം പതിപ്പിച്ച ഒരു കുറിപ്പാണ് ഇന്‍റർനെറ്റ് ലോകം ഏറ്റെടുത്തത്. ആർസിബി ജേഴ്സി ധരിച്ചെത്തുന്ന യാത്രക്കാർക്ക് തന്‍റെ ഓട്ടോയിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്തുകൊണ്ട് ഈ ഡ്രൈവർ പ്രകടിപ്പിച്ച വലിയ മനസ് കായികപ്രേമികൾക്കിടയിൽ വലിയ പ്രശംസ പിടിച്ചുപറ്റി.

മഹിക ജാദവ് എന്ന യാത്രക്കാരി പങ്കുവെച്ച ഈ കുറിപ്പ് നിമിഷനേരം കൊണ്ടാണ് വൈറലായത്. 'ഈ സാല കപ്പ് നമ്മടെ' എന്ന ഉറച്ച വിശ്വാസത്തോടെ ടീമിനെ നെഞ്ചിലേറ്റുന്ന ബംഗളുരു നിവാസികളുടെ ആവേശത്തെ ഈ ചെറിയ പ്രവൃത്തി മനോഹരമായി പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ സാധാരണക്കാരുടെ നിത്യജീവിതത്തിൽ ക്രിക്കറ്റ് എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണിത്.

സ്റ്റേഡിയത്തിലെ ഗാലറികളിൽ മാത്രം ഒതുങ്ങിനിൽക്കാതെ നഗരത്തിലെ തെരുവുകളിലേക്കും സാധാരണക്കാരുടെ തൊഴിലിടങ്ങളിലേക്കും കളി ആവേശം പടരുന്ന കാഴ്ചയാണിത്. വെറുമൊരു വാണിജ്യ തന്ത്രമെന്നതിലുപരി, ഒരേ ടീമിനെ സ്നേഹിക്കുന്നവർക്കിടയിലുള്ള കൂട്ടായ്മയും പരസ്പര ബഹുമാനവുമാണ് ഇവിടെ ദൃശ്യമാകുന്നത്.

ഐപിഎൽ സീസണിൽ നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളും സേവനദാതാക്കളും ഇത്തരത്തിൽ ആരാധകർക്കായി പ്രത്യേക ആനുകൂല്യങ്ങൾ നൽകാറുണ്ടെങ്കിലും, ഒരു ഓട്ടോ ഡ്രൈവർ തന്‍റെ വരുമാനത്തെപ്പോലും വകവെക്കാതെ ഇത്തരമൊരു തീരുമാനമെടുത്തത് ആർസിബി ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. കായിക വിനോദം എങ്ങനെയാണ് മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്നതെന്നും ഒരു നഗരത്തിന്‍റെ ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

 

Viral

മകൻ കൊടുത്ത 'എട്ടിന്‍റെ പണി'; ക്ലീൻ ബൗൾഡായി മാറ്റ് ഷോർട്ട്

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മാറ്റ് ഷോർട്ടിന് സ്വന്തം വീട്ടിൽ വെച്ച് നേരിട്ട ഒരു അപ്രതീക്ഷിത തിരിച്ചടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയും അതോടൊപ്പം ചെറിയൊരു വേദനയും പടർത്തുന്നത്.

തന്‍റെ മകനൊപ്പം സ്വീകരണമുറിയിൽ സമയം ചെലവഴിക്കുന്നതിനിടെയാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. കയ്യിലിരുന്ന കളിപ്പാട്ട ഗോൾഫ് സ്റ്റിക്ക് കൊണ്ട് കുട്ടി ആഞ്ഞു വീശിയപ്പോൾ അത് മാറ്റ് ഷോർട്ടിന്‍റെ മർമ്മസ്ഥാനത്ത് കൃത്യമായി കൊള്ളുകയായിരുന്നു.

സോഫയിൽ വിശ്രമിക്കുകയായിരുന്ന താരം ഈ ആഘാതത്തിൽ പെട്ടെന്ന് തന്നെ വേദന കൊണ്ട് മുന്നോട്ട് ആഞ്ഞുപോയി. സ്റ്റിക്ക് തന്‍റെ പങ്കാളിയുടെ ദേഹത്ത് തട്ടുന്നത് തടയാൻ ഷോർട്ടിന്‍റെ പങ്കാളി കൈ നീട്ടി ശ്രമിച്ചെങ്കിലും അതിവേഗത്തിലുള്ള ആ നീക്കം തടയാൻ അവർക്കായില്ല.

ഈ രസകരമായ ദൃശ്യങ്ങൾ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്കെ) തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചതോടെയാണ് വീഡിയോ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടത്.

സ്‌ക്രീനിലൂടെ പോലും ആ വേദന അനുഭവപ്പെടുന്നുണ്ടെന്നും മാറ്റ് ഷോർട്ടിന് എത്രയും വേഗം ആശ്വാസം ലഭിക്കട്ടെ എന്നും സിഎസ്കെ തമാശരൂപേണ കുറിച്ചു. വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്‍റുകളുടെ പൂരമായിരുന്നു.

ഭാവിയിൽ സ്വത്ത് ഭാഗം വെക്കാതിരിക്കാനാണ് കുട്ടി ഇപ്പോൾ തന്നെ അച്ഛനെ പണിതതെന്ന് ചിലർ തമാശയായി പറഞ്ഞപ്പോൾ, സീസൺ തുടങ്ങുന്നതിന് മുൻപ് പരിക്ക് പറ്റിയാൽ ടീമിനെ ബാധിക്കുമല്ലോ എന്ന ആശങ്കയായിരുന്നു മറ്റു ചില ആരാധകർക്ക്.

2026-ലെ ഐപിഎൽ ലേലത്തിൽ ഒന്നര കോടി രൂപയ്ക്കാണ് ഈ ഓസ്‌ട്രേലിയൻ ഓൾറൗണ്ടറെ സിഎസ്കെ തങ്ങളുടെ പാളയത്തിലെത്തിച്ചത്.

നിലവിൽ ബിഗ് ബാഷ് ലീഗിൽ മികച്ച ഫോമിൽ തുടരുന്ന താരം ചെന്നൈയുടെ ഓപ്പണിംഗ് നിരയിലോ മധ്യനിരയിലോ നിർണായക സാന്നിധ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വെടിക്കെട്ട് ബാറ്റിംഗിനൊപ്പം തന്നെ മികച്ച സ്പിൻ ബൗളിംഗും പുറത്തെടുക്കാൻ മിടുക്കനായ മാറ്റ് ഷോർട്ട് ഐപിഎല്ലിൽ ചെന്നൈയ്ക്ക് വലിയൊരു മുതൽക്കൂട്ടാകുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Latest News

Corehub Up