Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KAPPA

Kottayam

കാപ്പ ചുമത്തി യുവതിയെ നാടുകടത്തി

കോട്ടയം: സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിരന്തരം ഉൾപ്പെട്ടതായി കണ്ടെത്തിയ തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ പായിപ്പാട് വില്ലേജിൽ നാലുകോടി, പുത്തൻകാവ് അമ്പലത്തിനു സമീപം പുത്തൻപുരയ്ക്കൽ സാന്തിയ ബി. (43) എന്ന യുവതിക്ക് കാപ്പാ പ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. എറണാകുളം റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറലാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വിലക്ക് ലംഘിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.

District News

കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: നിരവധി കേസുകളിൽ പ്രതിയായ എറണാകുളം പെരുമ്പടപ്പ് ചാണിപ്പറമ്പ് വീട്ടില്‍ അപ്പു(ആകാശ്-25)വിനെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. കൊച്ചി സിറ്റി പരിധിയില്‍ കൊലപാതകശ്രമം, കവര്‍ച്ച, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം, പോക്‌സോ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കൊച്ചി സിറ്റി ഡിസിപിയുടെ ശിപാര്‍ശയില്‍ ജില്ലാ കളക്ടറാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രതിയെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാക്കി. ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ അറിയിച്ചു.

 

District News

കാപ്പ പ്രകാരം ജയിലിലടച്ചു

ഫോർട്ടുകൊച്ചി: വിവിധ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു. ആലപ്പുഴ അരൂക്കുറ്റി സ്വദേശിയും ഇപ്പോള്‍ ഇടക്കൊച്ചി അക്വിനാസ് കോളജിന് കിഴക്ക് പാലമറ്റം റോഡില്‍ താമസിക്കുന്ന മനീഷിനെ(27)യാണ് ജില്ലാ കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ജയിലിലടച്ചത്.

മോഷണം, കവര്‍ച്ച, കഞ്ചാവ് വില്പന, വധശ്രമം, അടിപിടി തുടങ്ങിയ കുറ്റങ്ങള്‍ക്ക് പ്രതിക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 15ഓളം കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

District News

പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ

പെരിന്തൽമണ്ണ: നിരവധി മോഷണക്കേസ്, കവർച്ച, എൻഡിപിഎസ് കേസ് എന്നിവയിൽ പ്രതിയായ പട്ടിക്കാട് കീഴാറ്റൂർ സ്വദേശി ഓടുപറന്പൻ(30) നെ പെരിന്തൽമണ്ണ ഡിവൈസ്പി എ.പ്രേംജിത്ത്, മേലാറ്റൂർ ഇൻസ്പെക്ടർ എ.സി.മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘം കോയന്പത്തൂരിൽ നിന്ന് പിടികൂടി.


കാപ്പ നിയമപ്രകാരം പ്രവേശന വിലക്കുള്ള അജ്മൽ വീട്ടിലെത്തിയതായി വിവരമറിഞ്ഞ് അറസ്റ്റ് ചെയ്യാനെത്തിയ മേലാറ്റൂർ എസ്ഐ ഉൾപ്പടെയുള്ള പോലീസ് സംഘത്തെ തന്‍റെ കൈയിലെ സ്റ്റീൽവള കൊണ്ട് തലയ്ക്ക് കുത്തിയും അടിച്ചും പരിക്കേൽപ്പിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു ഇയാൾ.തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അജ്മലിനെ കോയന്പത്തൂരിൽ ഒളിവിൽ താമസിക്കുന്നതിനിടെ പോലീസ് പിടികൂടിയത്.

Latest News

Corehub Up