Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mud

ബംഗാളിൽ മമതയ്ക്കെതിരേ ചെളിയും ചെരിപ്പുമെറിഞ്ഞ് പ്രതിഷേധം

കോൽക്കത്ത: ബംഗാളിൽ മുൻ മുഖ്യമന്ത്രി മമതയ്ക്കെതിരേ ചെളിയും ചെരിപ്പുമെറിഞ്ഞ് പ്രതിഷേധം. നോർത്ത് 24 പർഗനാസ് ജില്ലയിലെ ഹലിസാഹറിലെത്തിയ മമതയുടെ വാഹനം വളഞ്ഞ ആൾക്കൂട്ടം ‘കള്ളൻമാരുടെ രാജ്ഞി’ മുദ്രാവാക്യം മുഴക്കുകയും ചെളി, ചെരിപ്പ്, കല്ലുകൾ എന്നിവ വലിച്ചെറിയുകയുമായിരുന്നു.

പോലീസ് കസ്റ്റഡിയിൽ മരിച്ചുവെന്ന് ആരോപിക്കപ്പെടുന്ന തൃണമൂൽ പ്രവർത്തകന്‍റെ കുടുംബത്തെ സന്ദർശിക്കാനായാണ് മമത എത്തിയത്. കനത്ത പോലീസ് വലയത്തിനുള്ളിലൂടെ കടന്നുപോകാൻ മമത ശ്രമിച്ചതോടെ റോഡ് സംഘർഷഭരിതമായി മാറി.

കല്ലും ചെരിപ്പും ചെളിയുമായി വന്ന് ഗുണ്ടകൾ തന്‍റെ കാർ ആക്രമിച്ചത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് മമത ആരോപിച്ചു. “എന്നെ ലക്ഷ്യമിട്ട് ബിജെപി ഗുണ്ടകളെ ഇറക്കിയിരിക്കുകയാണ്. എന്നെ കൊലപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം’’ - മമത പറഞ്ഞു.

താൻ ഇവിടെ വരുന്നുണ്ടെന്നു പോലീസിനെ നേരത്തേ വിവരമറിയിച്ചിരുന്നു. ഇല്ലായിരുന്നെങ്കിൽ യാതൊരു സുരക്ഷയും ഉണ്ടാകുമായിരുന്നില്ലെന്നും അവർ വ്യക്തമാക്കി. ബംഗാൾ ഇപ്പോൾ വിഡ്ഢികളുടെ കൈകളിലാണെന്നും പോലീസ് ഈ വിഡ്ഢികളെ സംരക്ഷിക്കുകയാണെന്നും സുവേന്ദു അധികാരിയെക്കുറിച്ച് അവർ പരോക്ഷമായി പറഞ്ഞു.

Kerala

വീണ്ടും ചെളിയിൽ ഉരുണ്ടാൽ

വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും ആദിമസഭയിൽ നേരിട്ടിരുന്ന വിഷയങ്ങളിൽ ഒന്ന്, ക്രിസ്തുവിനെ അറിഞ്ഞു മാനസാന്തരപ്പെട്ട് വിശുദ്ധ ജീവിതത്തിലേക്കു വന്നവർ ഒരു പ്രത്യേക സാഹചര്യത്തിൽ പഴയ ജീവിതരീതികളിലേക്കു മടങ്ങിപ്പോകുന്ന പ്രവണതയായിരുന്നു.

ഹെബ്രായ സഭയിലും ജെറൂസലെം സഭയിലും തുർക്കിയിലും സ്മിർണയിലെ സഭകളിലുമൊക്കെ ഈ പിന്തിരിഞ്ഞു പോകുന്നവർ സഭയുടെ ആശങ്കയായിരുന്നു."നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവു മൂലം അവർ ലോകത്തിന്‍റെ മാലിന്യങ്ങളിൽനിന്നു രക്ഷ പ്രാപിച്ചതിനു ശേഷം, വീണ്ടും അവയിൽ കുരുങ്ങുകയും അവയാൽ തോൽപ്പിക്കപ്പെടുകയും ചെയ്യുന്നെങ്കിൽ, അവരുടെ അന്ത്യസ്ഥിതി ആദ്യത്തേതിനേക്കാൾ മോശമായിരിക്കും'(2 പത്രോസ് 2:20).

► പിന്മാറുന്നതിനേക്കാൾ നല്ലത്

അറിഞ്ഞിട്ട് അതിൽനിന്നു പിന്മാറുന്നതിനേക്കാൾ അവർക്കു നല്ലത് ഇതേക്കുറിച്ച് അറിയാതിരിക്കുന്നതായിരുന്നു. ഛർദ്ദിച്ചതിലേക്കുതന്നെ നായ വീണ്ടും വരുന്നു. കുളിച്ച പന്നി ചെളിയിൽ വീണ്ടും ഉരുളുന്നു. ഇത്രയും കർശനമായ വിമർശനത്തോടെയാണ് പത്രോസ് ഈ പിന്മാറ്റക്കാരെ പരാമർശിക്കുന്നത്. വീണുപോയാൽ ‘അവർ മനഃപൂർവം ദൈവപുത്രനെ കുരിശിൽ തറയ്ക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയാണ്’ എന്ന് ഹെബ്രായ ലേഖകനും "പിന്മാറുകയാണെങ്കിൽ’എന്നതിനു പിന്നാലെ പത്രോസും തങ്ങളുടെ ലേഖനങ്ങളിൽ പറയുന്നത് ഒരേ കാര്യമാണ്. പൗലോസ് വീണ്ടും വീണുപോയവരുടെ എരിഞ്ഞമരലിനെക്കുറിച്ചു പറയുന്പോൾ പത്രോസ് പറയുന്നത് ‘നായ ഛർദിച്ചതിലേക്കുതന്നെ വീണ്ടും വരുന്നു’ എന്നാണ്.

നോന്പ് ദിനങ്ങളിൽ വിശുദ്ധിയോടെ ജീവിച്ച ശേഷം ഉയിർപ്പ് തിരുനാളിനു പിന്നാലെ വീണ്ടും എല്ലാ മ്ലേച്ഛതകളിലേക്കും തിരിച്ചുപോകുന്ന ആളുകൾ സമാന സ്വഭാവമാണ് പ്രകടിപ്പിക്കുന്നത്. നികൃഷ്ടമായ മൃഗങ്ങളേക്കാൾ ഗതികെട്ടവരായിട്ടാണ് ഒരിക്കൽ പ്രകാശം ലഭിച്ചവർ വീണുപോകുന്പോൾ ബൈബിൾ വിശേഷിപ്പിക്കുന്നത്. നോന്പ് തീരാൻ പോവുകയാണ്. ആർജിച്ച വിശുദ്ധിയും കൃപയും നിലനിർത്താൻവേണ്ടി ബോധപൂർവം പരിശ്രമിക്കാം.

District News

മണ്‍പുറ്റുകള്‍ രൂപപ്പെട്ട് പമ്പാനദി; നീരൊഴുക്ക് വഴിമാറുന്നു

പത്തനംതിട്ട: വേനല്‍ക്കാലത്ത് നിറയുന്ന മണ്‍പുറ്റുകള്‍ പമ്പാനദിയുടെ നീരൊഴുക്കിനു തടസം. വേനല്‍ രൂക്ഷമായതോടെ നദി പലയിടത്തും ഇടമുറിയുന്ന ഘട്ടത്തിലേക്ക് മണ്‍പുറ്റുകള്‍ മാറിയിട്ടുണ്ട്. അനിയന്ത്രിതമായ മണല്‍വാരലാണ് മണ്‍പുറ്റുകള്‍ രൂപപ്പെടാന്‍ കാരണമായി ആദ്യം വിലയിരുത്തിയത്.

എന്നാല്‍ മണല്‍ വാരല്‍ നിരോധിച്ചശേഷവും പുറ്റുകള്‍ രൂപപ്പെട്ടു. പുറ്റുകള്‍ നീക്കം ചെയ്താല്‍ അതേ സ്ഥാനത്തും വീണ്ടും പുറ്റ് രൂപപ്പെടുന്നതും കണ്ടുവരുന്നു.

കോഴഞ്ചേരി പാലത്തിനു താഴെ നദിയുടെ നല്ലൊരു ഭാഗവും കരയായി മാറിയിരിക്കുകയാണ്. പുറ്റുകളും കാടും നിറഞ്ഞു കിടക്കുന്ന ഭാഗത്തെ മണ്ണ് നീക്കം ചെയ്താണ് കണ്‍വന്‍ഷന്‍ നഗറിനുവേണ്ടി ക്രമീകരണം നടത്തിയത്. മുമ്പ് മണല്‍പ്പരപ്പായിരുന്ന കണ്‍വന്‍ഷന്‍ നഗര്‍ ഇപ്പോള്‍ കാടുകയറി കരഭൂമിയായി മാറിയിരിക്കുകയാണ്.

പുതിയ പാലം കൂടി വരുന്നതോടെ നദിയിലെ ഒഴുക്കു തന്നെ മാറ്റപ്പെട്ടേക്കാം. താഴെ ആറന്മുള ഭാഗത്തും മണ്‍പുറ്റുകള്‍ നദിയുടെ സുഗമമായ ഒഴുക്കിനു തടസമാകുന്നുണ്ട്.

ശാസ്ത്രീയപഠനങ്ങള്‍ ഇല്ല

പമ്പാനദി നേരിടുന്ന ശോച്യാവസ്ഥയെ സംബന്ധിച്ച് ശാസ്ത്രീയ പഠനം വേണമെന്നാവശ്യം ഇതേവരെ പരിഗണിച്ചിട്ടില്ല. പമ്പയുടെ പുനരുജ്ജീവനത്തിനായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല. നിരവധി കണ്‍വന്‍ഷനുകള്‍ക്കടക്കം വേദിയൊരുക്കുന്ന മണല്‍പ്പുറങ്ങള്‍ പമ്പയ്ക്കുണ്ടായിരുന്നെങ്കില്‍ ഇന്നവിടെയെല്ലാം കരയായി മാറിയിരിക്കുകയാണ്. പാലങ്ങള്‍ക്കു സമീപവും പുറ്റുകള്‍ രൂപപ്പെട്ട് കരഭൂമിയായി മാറി.

2018 ഓഗസ്റ്റിലെ പ്രളയത്തില്‍ വന്‍തോതില്‍ ചെളിയും മണലും നദിയുടെ അടിത്തട്ടില്‍ അടിഞ്ഞിരുന്നു. ഇതോടെ നദിയുടെ സംഭരണശേഷി കുറഞ്ഞു. ജലനിരപ്പ് താഴുന്നതോടെ നദി മെലിഞ്ഞുണങ്ങാനും ഇതു കാരണമായി. ചുഴികള്‍ വ്യാപകമായി രൂപ്പപെട്ടു. ചെളിക്കുണ്ടുകളായി പലയിടത്തും നദി മാറി. ഇതോടെ അപകടസാധ്യതയും വര്‍ധിച്ചു.

പുല്ല് വളര്‍ന്ന് പുറ്റുകളായി

നദിയുടെ അടിത്തട്ടില്‍ അടിഞ്ഞ ചെളിയില്‍ നിന്ന് വളരുന്ന പുല്ലാണ് പിന്നീട് പുറ്റായി രൂപാന്തരപ്പെടുന്നത്. നദിയുടെ അടിത്തട്ട് പുറമേ കാണാത്ത വിധത്തിലാണ് പലയിടത്തും പുല്ല് വളരുന്നത്. റാന്നിയുടെ കിഴക്കന്‍ മേഖലകളില്‍ പുറ്റുകള്‍ കാരണം നദിയില്‍ വെള്ളമേ ഇല്ലാത്ത സ്ഥിതിയുണ്ട്.

ജലവിതരണ പദ്ധതികള്‍ അടക്കം സ്തംഭിച്ചിരിക്കുകയാണ്. മുക്കം കടവ് മുതല്‍ മുകളിലേക്ക് നിറയെ മണ്‍പുറ്റുകളാണ്. പരുവ മഹാദേവ ക്ഷേത്രക്കടവിനു സമീപം ആറിന്‍റെ മധ്യത്തില്‍ തുരുത്തുകളാണുള്ളത്. അത്തിക്കയം പാലത്തിന്‍റെ താഴ്ഭാഗം നിറയെ പുറ്റാണ്.

വാഴക്കുന്നം നീര്‍പ്പാലത്തിന്‍റെ താഴെ ആറ് ചുരുങ്ങി. 50 മീറ്റര്‍ മാത്രമേ നദി ഒഴുകുന്നുള്ളൂ. പാലത്തിന്‍റെ മുകളിലും പുറ്റുകള്‍ വ്യപാകമായി രൂപപ്പെട്ടു. ഏതാനും വര്‍ഷം മുമ്പ് ഈ ഭാഗത്തെ പുറ്റുകള്‍ നീക്കിയതാണെങ്കിലും വീണ്ടും രൂപപ്പെടുകയായിരുന്നു. അയിരൂര്‍ ശുദ്ധജലപദ്ധതിക്കു വെള്ളം പോലും ലഭിക്കാത്ത നിലയിലാണ് പുറ്റുകൾ.

Latest News

Corehub Up