പ്രതീകാത്മക ചിത്രം
കോൽക്കത്ത: ബംഗാളിൽ മുൻ മുഖ്യമന്ത്രി മമതയ്ക്കെതിരേ ചെളിയും ചെരിപ്പുമെറിഞ്ഞ് പ്രതിഷേധം. നോർത്ത് 24 പർഗനാസ് ജില്ലയിലെ ഹലിസാഹറിലെത്തിയ മമതയുടെ വാഹനം വളഞ്ഞ ആൾക്കൂട്ടം ‘കള്ളൻമാരുടെ രാജ്ഞി’ മുദ്രാവാക്യം മുഴക്കുകയും ചെളി, ചെരിപ്പ്, കല്ലുകൾ എന്നിവ വലിച്ചെറിയുകയുമായിരുന്നു.
പോലീസ് കസ്റ്റഡിയിൽ മരിച്ചുവെന്ന് ആരോപിക്കപ്പെടുന്ന തൃണമൂൽ പ്രവർത്തകന്റെ കുടുംബത്തെ സന്ദർശിക്കാനായാണ് മമത എത്തിയത്. കനത്ത പോലീസ് വലയത്തിനുള്ളിലൂടെ കടന്നുപോകാൻ മമത ശ്രമിച്ചതോടെ റോഡ് സംഘർഷഭരിതമായി മാറി.
കല്ലും ചെരിപ്പും ചെളിയുമായി വന്ന് ഗുണ്ടകൾ തന്റെ കാർ ആക്രമിച്ചത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് മമത ആരോപിച്ചു. “എന്നെ ലക്ഷ്യമിട്ട് ബിജെപി ഗുണ്ടകളെ ഇറക്കിയിരിക്കുകയാണ്. എന്നെ കൊലപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം’’ - മമത പറഞ്ഞു.
താൻ ഇവിടെ വരുന്നുണ്ടെന്നു പോലീസിനെ നേരത്തേ വിവരമറിയിച്ചിരുന്നു. ഇല്ലായിരുന്നെങ്കിൽ യാതൊരു സുരക്ഷയും ഉണ്ടാകുമായിരുന്നില്ലെന്നും അവർ വ്യക്തമാക്കി. ബംഗാൾ ഇപ്പോൾ വിഡ്ഢികളുടെ കൈകളിലാണെന്നും പോലീസ് ഈ വിഡ്ഢികളെ സംരക്ഷിക്കുകയാണെന്നും സുവേന്ദു അധികാരിയെക്കുറിച്ച് അവർ പരോക്ഷമായി പറഞ്ഞു.
Tags : Protests Bengal Mamata Mud Shoes Thrown Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash