Kerala
കൊച്ചി: വൈപ്പിന്‍ തീരത്തെ ബീച്ചുകളിലും തീരദേശ റോഡിലും രാത്രികാലങ്ങളില്‍ തൂഫാന് സ്പെഷല്‍ പട്രോളിംഗ് വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍. ബീച്ചുകളിലും തീരദേശ റോഡുകളിലും രാത്രി ലഹരി മാഫിയകള്‍ തമ്പടിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
കൊച്ചി നഗരത്തില്‍ നിന്നുള്ള ലഹരി മാഫിയകളും വൈപ്പിനില്‍ എത്തുന്നുണ്ട്. ഇവരുടെ സാന്നിധ്യം കൂടുതലാകുന്നത് തെക്കന്‍ മേഖലകളിലെ ബീച്ചുകളിലാണ്. തൂഫാന്റെ ഭാഗമായി നഗരത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതോടെയാണ് നഗര പ്രാന്തങ്ങളിലേക്ക് ലഹരി മാഫിയ കുടിയേറാന്‍ തുടങ്ങിയത്.
രാത്രിയില്‍ വൈപ്പിനില്‍ പോലീസിന്റെയും എക്സൈസിന്റെയും പട്രോളിംഗ് കാര്യക്ഷമമല്ലാത്തതിനാലാണ് ലഹരി മാഫിയ ഇവിടെ എത്തുന്നത്. കാളമുക്ക് ഗോശ്രീ പാലത്തിലും ചെറായി ദേവസ്വം നടയിലും മാല്യങ്കര പാലത്തിലും രാത്രി പോലീസ് പരിശോധന ശക്തമാക്കിയാല്‍ നഗരത്തില്‍ നിന്നുള്ള ലഹരി മാഫിയയുടെ വരവ് തടയാന്‍ ആവുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
Kerala
അമ്പലവയല്‍: വയനാട്ടിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ആയിരംകൊല്ലി, കണക്കയില്‍ വീട്ടില്‍ സല്മാന് ഫാരിസ്(31), കണ്ണൂര്‍ പാപ്പിനിശ്ശേരി ഷെക്കീറാസ് വീട്ടില്‍ ഇ.കെ. മുഹമ്മദ് ദില്‍ഷാദ്(33) എന്നിവരാണ് പിടിയിലായത്.
ഹോംസ്റ്റേയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ലഹരിയ ഉപയോഗത്തിനായി മുറിയെടുത്തിരിക്കുകയായിരുന്നു ഇരുവരും. ഇവരിൽ നിന്ന് 3 ഗ്രാം എംഡിഎംഎയും 2.40 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അമ്പലവയല്‍ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെ രഹസ്യവിവരത്തെ തുടര്‍ന്ന് എംജി റോഡിനടുത്തുള്ള പിള്ളാസ് ഹോംസ്റ്റേയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ വലയിലായത്.
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഞാറക്കല്‍ പോലീസും ഡാന്‍സാഫും സംയുക്തമായി നടത്തിയ റെയ്ഡില്‍ പ്രമുഖ രാസ ലഹരി വില്പ്പനക്കാരന് പിടിയില്‍. എടവനക്കാട് സെന്റ് അംബ്രോസ് പള്ളി റോഡില്‍ കൊല്ലംപറമ്പില്‍ വീട്ടില്‍ ലെനിഷ് ലാലിനെ (33) ആണ് പോലീസ് പിടികൂടിയത്.
ഇയാളുടെ വീട്ടില്‍ നിന്നും 0.56 ഗ്രാം എംഡിഎംഎയും തൂക്കി വില്‍ക്കാനുള്ള ത്രാസ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സിപ് ലോക്ക് കവറുകളും പിടികൂടി. ലെനീഷിന്റെ കിടപ്പുമുറിയിലെ അലമാരയില്‍ തുണികള്‍ക്കിടയില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്ന രാസലഹരിയാണ് പോലീസ് കണ്ടെടുത്തത്.
എടവനക്കാട് മേഖലയിലെ പ്രമുഖ രാസ ലഹരി വില്‍പ്പനക്കാരനായ ലെനീഷ് നേരത്തെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായിരുന്നു. വളരെ നാളുകളായി ഇയാള്‍ വീട് കേന്ദ്രീകരിച്ച് രാസലഹരി വിറ്റു വരികയാണ്. പാതിരാത്രിയിലും ഇവിടെ ഇടപാടുകാര്‍ എത്തി സാധനം വാങ്ങാറുണ്ട്. ഡാന്‍സാഫ് ടീമിന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ആറു മാസത്തോളമായി പ്രതി നിരീക്ഷണത്തില്‍ ആയിരുന്നു.
രാസലഹരി മറ്റെവിടെയോ മൊത്തമായി സൂക്ഷിച്ച് ആവശ്യനുസരണം കുറഞ്ഞ അളവില്‍ വീട്ടില്‍ എത്തിച്ചാണ് വില്‍പ്പന നടത്തുന്നത് എന്നാണ് പോലീസ് നിഗമനം. ഇത് അനുസരിച്ച് ചൊവ്വാഴ്ച ഉച്ച മുതല്‍ രാത്രി ഏറെ വൈകിട്ടും റെയ്ഡ് തുടര്‍ന്നെങ്കിലും കൂടുതലായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Kerala
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ഇന്നു ചേരാനിരുന്ന വിദ്യാർഥി- യുവജന സംഘടനാ നേതാക്കളുടെ യോഗം 22ലേക്കു മാറ്റി.
22ന് ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് സൗത്ത് കോണ്‍ഫറൻസ് ഹാളിൽ നടക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മന്ത്രിക്ക് മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ട സാഹചര്യത്തിലാണ് ചർച്ച മാറ്റിവച്ചത്.
Kerala
തിരുവനന്തപുരം: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 127 പേര് അറസ്റ്റിലായി. 106 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശംവച്ചതിനു 39 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശംവച്ചതിനു അഞ്ചു കേസും 27 എന്‍ഡിപിഎസ് ആക്ട് പ്രകാരം 62 കേസുകളും കോട്പ പ്രകാരം 45 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 20.074 ഗ്രാം എംഡിഎംഎയും 0.215 കിലോഗ്രാം കഞ്ചാവും 3.3 ഗ്രാം ബ്രൗണ്‍ ഷുഗറും, 1.3 ഗ്രാം മെത്താംഫെറ്റമിനും പിടിച്ചെടുത്തു.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇതുവരെ 6394 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 6873 അറസ്റ്റുകള്‍ നടന്നു.