Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : THUDAKKAM

ലാൽ സാർ വരെ സമ്മതിച്ചു, പക്ഷേ ചേച്ചി അവസാനനിമിഷം കാലുമാറി: സുചിത്രയെ അഭിനയിപ്പിക്കാൻ ശ്രമിച്ചതിനെക്കുറിച്ച് ജൂഡ്  

വിസ്മയ മോഹൻലാൽ നായികയായി തുടക്കം കുറിക്കുന്ന തുടക്കം എന്ന ചിത്രത്തിൽ അമ്മ സുചിത്രയെ കൂടി അഭിനയിപ്പിക്കാൻ ശ്രമിച്ചതിനെക്കുറിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്.

മോഹൻലാൽ വരെ സമ്മതിച്ചുവെന്നും എന്നാൽ അവസാനം ചേച്ചി കാലുമാറിയെന്നും തമാശരൂപേണ ജൂഡ് പറഞ്ഞു.

''ചേച്ചിയുടെ അടുത്ത് ഞാൻ ഒരുപാട് ചോദിച്ചു. ചേച്ചി കൂടി വന്നാലേ ഇത് പൂർത്തിയാവുകയുള്ളൂ എന്ന് പറഞ്ഞു. പക്ഷേ ചേച്ചി വന്നില്ല. ചേച്ചി അവസാന നിമിഷം കാലുവാരി. ഫുൾ ഫാമിലി പടത്തിനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. ലാൽ സാർ അടക്കം അത് സമ്മതിച്ചതായിരുന്നു. പക്ഷേ ചേച്ചി പറഞ്ഞു, ഞാൻ ഇല്ല, ഇല്ലായെന്ന്''. ജൂഡ് ആന്തണി ജോസഫ് പറഞ്ഞു. ബസിൽ ഒരു യാത്രക്കാരിയായി ഇരുന്നാലെങ്കിലും മതിയെന്ന് പറഞ്ഞെന്നും എന്നാൽ ചേച്ചി സമ്മതിച്ചില്ലെന്ന് ആന്‍റണി പെരുമ്പാവൂരും പറയുന്നു.

2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.

ചിത്രത്തിലെ രണ്ടാമത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്‍റണിയാണ്. മോഹൻലാൽ നിർണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഡോ. എമിൽ ആന്‍റണിയും, ഡോ. അനീഷ ആന്‍റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

 

 

Movies

ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, ബലപ്രയോഗത്തിന് പകരം സംവാദങ്ങൾ ഉണ്ടാകണം: മേജർ രവിയെ തള്ളി വിസ്മയ

നീറ്റ് ചോദ്യപ്പേപ്പർ വിവാദവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ അനുകൂലിച്ചതിൽ ഉറച്ചു നിൽക്കുന്നുവെന്ന് നടി വിസ്മയ മോഹൻലാൽ.

താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും നമ്മൾ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണെന്നും വിസ്മയ പറയുന്നു. ബലപ്രയോഗമല്ല വേണ്ടത് പകരം സംവാദങ്ങളാണ് ഉണ്ടാകേണ്ടെതെന്നും താരം പറ‍യുന്നു. രേഖാ മേനോന് നൽകിയ അഭിമുഖത്തിലാണ് വിസ്മയ ഇക്കാര്യം വീണ്ടും ഉറപ്പിച്ചു പറഞ്ഞത്.

'ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ചോദ്യങ്ങൾ ചോദിക്കാനും പറയാനുള്ളത് കേൾക്കപ്പെടാനും അവകാശമുണ്ട്. ബലപ്രയോഗത്തിന് പകരം സംവാദങ്ങൾ ഉണ്ടാകണം. മനുഷ്യത്വത്തിനും മേലെയാകരുത് രാഷ്ട്രീയം. ഏത് പാർട്ടി അധികാരത്തിൽ വന്നാലും നാളെയും ഇക്കാര്യങ്ങൾ സംഭവിച്ചാൽ എന്‍റെ നിലപാട് ഇതുതന്നെയായിരിക്കും.' വിസ്മയ പറഞ്ഞു.

ഡൽഹിയിലെ പ്രക്ഷോഭത്തിന് പിന്തുണയുമായി വിസ്മയ ഇൻസ്റ്റഗ്രാം പോസ്റ്റിട്ടത് ചർച്ചയായിരുന്നു. ഇതിൽ സംവിധായകൻ മേജർ രവിയും രംഗത്തെത്തിയിരുന്നു.

വിയറ്റ്‌നാമിൽ ജനിച്ചുവളർന്ന വിസ്മയയ്ക്ക് രാഷ്ട്രീയത്തെക്കുറിച്ച് അറിവില്ലെന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. വിസ്മയയ്ക്ക് സമരത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അറിയില്ല. പോലീസ് വിദ്യാർഥികളെ മർദിക്കുന്നതു കണ്ടപ്പോൾ മനുഷ്യത്വത്തിന് പുറത്തു മാത്രമായി പങ്കുവെച്ച പ്രതികരണമായിരുന്നു അതെന്നും മേജർ രവി പറഞ്ഞിരുന്നു.

 

 

Movies

ശരീരപ്രകൃതിയും മലയാളം അറിയില്ലാത്തതും ആത്മവിശ്വാസം കുറച്ചു: വിസ്മയ

സിനിമ എന്നും തന്‍റെ മനസിലുണ്ടായിരുന്നുവെന്നും എന്നാൽ തനിക്ക് ആത്മവിശ്വാസം ഒട്ടും ഉണ്ടായിരുന്നില്ലെന്നും നടി വിസ്മയ മോഹൻലാൽ. തന്‍റെ ശരീരപ്രകൃതിയും മലയാളം അറിയില്ലാത്തതുമാണ് ആത്മവിശ്വാസം ഇല്ലാതാക്കിയതെന്ന് വിസ്മയ പറയുന്നു.

റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം തുടക്കത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിസ്മയ മോഹന്‍ലാല്‍.

''തിയേറ്റര്‍ ചെയ്യാന്‍ എനിക്ക് എന്നും താല്‍പര്യമുണ്ടായിരുന്നു. അതേസമയം തന്നെ എനിക്ക് അതിയായ സഭാകമ്പവുമുണ്ട്. പക്ഷെ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍, പെര്‍ഫോം ചെയ്യുമ്പോഴാണ് എനിക്ക് ശരിക്കും ഞാന്‍ ജീവിച്ചിരിക്കുന്നതായി അനുഭവപ്പെട്ടത്.

ഇതെനിക്ക് ചെയ്യാന്‍ ഇഷ്ടമാണെന്ന് തിരിച്ചറിഞ്ഞു. തിയേറ്റര്‍ ഇഷ്ടപ്പെടുമ്പോഴും സിനിമ ചെയ്തു നോക്കണം എന്ന് മനസിലുണ്ടായിരുന്നു. പക്ഷെ പുറത്ത് പറയാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. കുറച്ച് വര്‍ഷങ്ങള്‍ മുമ്പാണ് അമ്മയോട് ആഗ്രഹം പറയുന്നത്.

ഇപ്പോള്‍ ഇത് സംഭവിച്ചു. ഇപ്പോഴല്ലെങ്കില്‍, പിന്നെയില്ല എന്നത് പോലെയായിരുന്നു. ഈ കഥയുമായി ജൂഡ് ചേട്ടന്‍ വരികയായിരുന്നു. നീ യെസ് പറയാനാണോ നോ പറയാനാണോ പോകുന്നതെന്ന് അമ്മ ചോദിച്ചു കൊണ്ടിരുന്നു. ഞാനും തീരുമാനം മാറ്റിക്കൊണ്ടിരുന്നു. എന്‍റെ ശരീരപ്രകൃതിയും മലയാളം ശരിയായി സംസാരിക്കാന്‍ അറിയില്ല എന്നതിനെക്കുറിച്ചൊക്കെ ഓവര്‍ തിങ്കിംഗ് ആയിരുന്നു. പക്ഷെ ഒടുവില്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.

ആദ്യത്തെ ദിവസത്തിസംസാരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍.െ തലേന്ന് രാത്രി ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. സൂപ്പര്‍ നെര്‍വസായിരുന്നു. പക്ഷെ ചെയ്തു. പോകെ പോകെ എളുപ്പമായി. എന്നാല്‍ അവസാനം വരെ ഉള്ളില്‍ നെര്‍വസ് ആയിരുന്നു. എങ്കിലും ആദ്യത്തെ ദിവസത്തിന്‍റെ തലേദിവസം ഉണ്ടായിരുന്ന അത്രയും ഉണ്ടായിരുന്നില്ലെന്നും വിസ്മയ പറയുന്നു. എനിക്കിത് ചെയ്യാനാകുമോ? ശരിയാകുമോ? എന്നൊക്കെയുള്ള ചിന്തകളുണ്ടായിരുന്നു. പക്ഷെ സ്വയം വിശ്വസിക്കുകയും ചെയ്തു. ചെയ്‌തേ തീരൂ, അതിനാല്‍ നല്ലത് പ്രതീക്ഷിച്ച് ചെയ്തു. വിസ്മയ പറഞ്ഞു.

Movies

അച്ഛൻ ഞങ്ങളെ വളർത്തിയത് സ്വതന്ത്രരായി, ചേട്ടനാണ് എന്‍റെ എല്ലാം: വിസ്മയ പറയുന്നു

ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ചതിൽ തന്നോട് ആരുമൊന്നും ചോദിച്ചിട്ടില്ലെന്നും എല്ലാ സ്വാതന്ത്ര്യവും നൽകിയാണ് അച്ഛൻ തങ്ങളെ വളർത്തിയതെന്നും വിസ്മയ മോഹൻലാൽ.

ആദ്യമായി അഭിനയിക്കാൻ പോയപ്പോൾ അച്ഛൻ പ്രത്യേകിച്ച് ഉപദേശം ഒന്നും നൽകിയില്ലെന്നും ഇത് നിന്‍റെ സ്വന്തം യാത്രയാണ്, അനുഭവങ്ങളിലൂടെ സ്വയം പഠിച്ച് മുന്നോട്ട് പോകണമെന്നുമാണ് പറഞ്ഞതെന്നും വിസ്മയ പറയുന്നു. ചേട്ടനോട് താൻ എല്ലാക്കാര്യങ്ങളും പങ്കുവയ്ക്കുന്നതെന്നും ഈ സിനിമ യാത്രയിലുടനീളം പാറപോലെ തന്‍റെ കൂടെ നിന്നത് അമ്മയാണെന്നും വിസ്മയ പറഞ്ഞു.

വിസ്മയയുടെ വാക്കുകൾ

എനിക്ക് എപ്പോഴും നാടകങ്ങളോട്, ആ തിയറ്റർ ആർട്ടിനോട് ഭയങ്കര താല്പര്യമായിരുന്നു. പക്ഷേ, സത്യം പറഞ്ഞാൽ എനിക്ക് ഭയങ്കര സ്റ്റേജ് ഫ്രൈറ്റുള്ള ആളാണ്. ഇപ്പോൾ നിങ്ങളുടെ മുന്നിൽ ഈ അഭിമുഖത്തിൽ ഇരിക്കുമ്പോൾ പോലും എനിക്ക് ഉള്ളിൽ വലിയ പേടിയുണ്ട്! പക്ഷേ എന്തോ... ഞാൻ ആ സ്റ്റേജിൽ നിൽക്കുമ്പോഴും അഭിനയിക്കുമ്പോഴും മാത്രമാണ് ശരിക്കും ജീവസ്സുറ്റവളായി എനിക്ക് തോന്നാറുള്ളത്. "വൗ, എനിക്ക് ഇത് ചെയ്യാൻ ഒത്തിരി ഇഷ്ടമാണ്" എന്ന് അപ്പോൾ ഉള്ളിൽ തോന്നും.

നാടകമാണ് എന്‍റെ ലോകം എന്ന് എല്ലാവരോടും പറയുമ്പോഴും, ഉള്ളിന്‍റെയുള്ളിൽ സിനിമയും ഒന്നു ശ്രമിച്ചു നോക്കണം എന്ന വലിയൊരു ആഗ്രഹമുണ്ടായിരുന്നു. അത് പുറത്തു പറയാനുള്ള ഒരു ആത്മവിശ്വാസം എനിക്കില്ലായിരുന്നു എന്ന് മാത്രം. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഞാൻ അമ്മയോട് ഈ ആഗ്രഹം പറഞ്ഞു. ഒടുവിൽ ജൂഡേട്ടന്‍റെ (ജൂഡ് ആന്‍റണി) സിനിമയിലൂടെ ഈ ഒരു അവസരം വന്നപ്പോൾ, ‘ഇത് ഇപ്പോൾ ചെയ്തില്ലെങ്കിൽ ഇനിയിപ്പോൾ ഒരിക്കലുമില്ല’ എന്ന ചിന്തയിൽ ധൈര്യം സംഭരിച്ച് മുന്നോട്ട് ഇറങ്ങിത്തിരിക്കുകയായിരുന്നു.

അഭിനയത്തിലേക്ക് വരാൻ ഞാൻ ഇത്രയും വൈകിയത് തന്നെ ഇതിനെ വളരെ ഗൗരവത്തോടെ കണ്ടതുകൊണ്ടാണ്. കാരണം, കാത്തുസൂക്ഷിക്കേണ്ട ഒരു വലിയ പാരമ്പര്യവും പ്രതീക്ഷകളും നമുക്ക് മുന്നിലുണ്ടല്ലോ!

സത്യത്തിൽ ഈ ഒരു നല്ല അവസരം വന്നപ്പോൾ അത് കളയാൻ എനിക്ക് തോന്നിയില്ല. ജൂഡ് ചേട്ടന്റെ കൈവശം ഈ കഥയുണ്ടായിരുന്നു. ‘നീ ഇത് ചെയ്യുന്നുണ്ടോ ഇല്ലയോ, ഒരു തീരുമാനം പറയൂ’ എന്ന് അമ്മ ചോദിച്ചുകൊണ്ടേയിരുന്നു. ഞാൻ ഒരുപാട് ചിന്തിച്ച് ആശയക്കുഴപ്പത്തിലായിരുന്നു.

എന്‍റെ ശരീരപ്രകൃതി, എനിക്ക് മലയാളം തനിമയോടെ സംസാരിക്കാൻ അറിയില്ലെന്ന വസ്തുത... മലയാളം സംസാരിക്കുമെങ്കിലും ഇവിടെ ജനിച്ചു വളർന്നവരുടെ ആ ഒഴുക്കും തനി സ്ലാങ്ങും എനിക്കില്ലല്ലോ! അങ്ങനെ ഒരുപാട് കാര്യങ്ങൾ ചിന്തിച്ചുകൂട്ടി. പക്ഷേ ഒടുവിൽ, ‘എന്തായാലും ധൈര്യമായി ഇറങ്ങിത്തിരിക്കുക തന്നെ’ എന്ന് ഞാൻ തീരുമാനിച്ചു.

എന്‍റെ അമ്മ നൽകിയ പിന്തുണ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നു! ഈ യാത്രയിലുടനീളം അമ്മ കൂടെയുണ്ടായിരുന്നു. എനിക്ക് മനസിലുള്ളതെല്ലാം തുറന്നു പറയാൻ കഴിയുന്നൊരാളാണ് അമ്മ. എനിക്ക് ഇത് ചെയ്യാൻ എത്രത്തോളം ആഗ്രഹമുണ്ടായിരുന്നു എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. ഈ പ്രക്രിയയിൽ ഉടനീളം എനിക്കൊപ്പം പാറപോലെ ഉറച്ചുനിന്നത് അമ്മയായിരുന്നു.

എന്ത് ഉപദേശത്തിനും ഞാൻ ആദ്യം സമീപിക്കുന്നത് ഏട്ടനെയാണ്. ഞാൻ ഏട്ടനോട് സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ‘ടെൻഷനൊന്നും അടിക്കാതെ പോയി നന്നായി ആസ്വദിച്ച് ചെയ്യ്’ എന്നാണ് പറഞ്ഞത്. അച്ഛൻ ആണെങ്കിൽ... ‘ഇത് നിന്‍റെ സ്വന്തം യാത്രയാണ്, നീ തന്നെ അനുഭവങ്ങളിലൂടെ കാര്യങ്ങൾ കണ്ടെത്തി മുന്നോട്ട് പോകണം’ എന്നാണ് പറഞ്ഞത്. ഷൂട്ടിംഗ് സെറ്റിൽ വെച്ച് കാര്യങ്ങൾ കുറച്ചുകൂടി സ്ലോ ഡൗൺ ചെയ്യാൻ അച്ഛൻ എന്നോട് പറഞ്ഞു.

കാരണം പേടിയും ടെൻഷനും കാരണം ഞാൻ കാര്യങ്ങൾ വേഗത്തിൽ ചെയ്തു തീർക്കാൻ ശ്രമിക്കുമായിരുന്നു. അത് ഒഴിവാക്കാനാണ് അച്ഛൻ പറഞ്ഞത്. അതല്ലാതെ മറ്റു ഉപദേശങ്ങളൊന്നും തന്നിട്ടില്ല. പൊതുവേ ജീവിതത്തിൽ കാര്യങ്ങൾ സ്വയം കണ്ടെത്തി ചെയ്യാനാണ് അച്ഛൻ ഞങ്ങളെ എപ്പോഴും അനുവദിച്ചിട്ടുള്ളത്. നമ്മൾ ആരാണെന്ന് സ്വയം മനസിലാക്കാനുള്ള ആ സ്വാതന്ത്ര്യം അച്ഛൻ തന്നു.

ആദ്യ ദിവസം ഞാൻ സെറ്റിൽ ചെന്നപ്പോൾ എനിക്ക് ഒരു വരി ഡയലോഗ് പോലും ശരിയായി പറയാൻ കഴിഞ്ഞില്ല! ഞങ്ങൾ വീണ്ടും വീണ്ടും അത് ശ്രമിച്ചുകൊണ്ടിരുന്നു. ‘അയ്യോ ഞാൻ എങ്ങനെ ഈ സിനിമ മുഴുവൻ ചെയ്യും’ എന്ന് ഞാൻ ചിന്തിച്ചു.

‘അയ്യോ, നമ്മൾ എന്താണ് ഈ കാണിച്ചു വച്ചത്’ എന്ന് ജൂഡേട്ടനും മനസ്സിൽ വിചാരിച്ചിട്ടുണ്ടാകും! പിന്നെ പുള്ളി പറഞ്ഞു, ‘സ്ക്രിപ്റ്റ് തൽക്കാലം മാറ്റി വയ്ക്ക്, ഞാൻ ഒരു സാഹചര്യം തരാം, അതിനനുസരിച്ച് അഭിനയിക്ക്. താനേ മലയാളം വന്നാൽ മലയാളം പറയൂ, ഇല്ലെങ്കിൽ ഇംഗ്ലിഷ്... അല്ലെങ്കിൽ അർത്ഥമില്ലാത്ത വാക്കുകൾ പറയൂ... പക്ഷേ ആ സാഹചര്യം മനസ്സിലാക്കി അഭിനയിക്കൂ.’ അത് എന്നെ കൂടുതൽ സ്വതന്ത്രയാക്കി.

തുടക്കത്തിലെ ആ വലിയ പേടിയും തടസങ്ങളും മാറാൻ അത് സഹായിച്ചു. ഞാൻ ഇത്രയും കാലം പല മലയാളം വാക്കുകളും തെറ്റായാണ് ഉപയോഗിച്ചിരുന്നതെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്! ചെറിയ ചെറിയ വ്യത്യാസങ്ങൾ ഞാൻ മനസിലാക്കി. പിന്നെ, ഇവിടെ ജീവിക്കാത്തതുകൊണ്ട് എനിക്ക് നഷ്ടപ്പെട്ട ഒരു വലിയ സംസ്‌കാരത്തെ തിരികെ പിടിക്കുന്നത് പോലെ വളരെ മനോഹരമായി തോന്നി ആ ദിവസങ്ങൾ.

അഭിനയിക്കുമ്പോൾ കൂടുതൽ ബുദ്ധിമുട്ടായി തോന്നിയത് മലയാളം സംസാരിക്കുന്നത് തന്നെയാണ്. അഭിനയത്തിലും പേടിയുണ്ടായിരുന്നുവെങ്കിലും അത് മറ്റ് കലാരൂപങ്ങളുമായി ബന്ധപ്പെടുത്താൻ എനിക്ക് പറ്റിയിരുന്നു.

കവിത എഴുതുമ്പോൾ വികാരങ്ങൾ നമ്മുടെ ഉള്ളിൽ നിന്ന് പുറത്തേക്ക് വരികയാണ്. അഭിനയത്തിൽ വികാരങ്ങളെ ഉള്ളിലേക്ക് ആവാഹിച്ച് ശരീരത്തിലൂടെ പുറത്തു കാണിക്കുന്നു. പക്ഷേ മലയാളം സംസാരം എന്‍റെ ചിന്തയിൽ നിന്ന് വരുന്ന ഒന്നല്ല, അത് സ്വാഭാവികമായി എനിക്ക് വരുന്ന ഭാഷയല്ലാത്തതുകൊണ്ട് അതിനെ മനസിൽ നിന്ന് ശരീരത്തിലേക്ക് ആവാഹിച്ച് അഭിനയിക്കുക എന്നതായിരുന്നു എനിക്ക് ഏറ്റവും ബുദ്ധിമുട്ട്. അതുകൊണ്ടാണ് ഞാൻ സ്ക്രിപ്റ്റ് ഒരു മാസം മുമ്പേ വാങ്ങി കാണാപാഠം പഠിച്ചത്. അങ്ങനെ ചെയ്യുമ്പോൾ അഭിനയിക്കുമ്പോൾ ഭാഷയെക്കുറിച്ച് കൂടുതൽ ആലോചിച്ച് പേടിക്കേണ്ടി വരില്ലല്ലോ.

കഥയെക്കുറിച്ച് എത്രത്തോളം പറയാൻ പറ്റുമെന്ന് അറിയില്ല. എങ്കിലും ഒരു കാര്യം ഞാൻ പറയാം, ഇതിൽ എന്‍റെ അഭിനയം പകുതി മാത്രമേയുള്ളൂ! കാരണം 'മീനു' എന്ന എന്‍റെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് ആദിത്യ ലക്ഷ്മിയാണ്.

എനിക്ക് സ്വന്തമായി ഡബ്ബ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ തനത് മലയാളം സ്ലാങ് എനിക്ക് ഇനിയും നന്നാവാനുണ്ട്. സിനിമയിൽ എന്‍റെ കൂട്ടുകാരിയായി അഭിനയിക്കുന്നതും ആദിത്യയാണ്. അച്ഛനും 'മെസ്സി' എന്ന വളർത്തുനായയ്ക്കുമൊപ്പം ജീവിക്കുന്ന ഒരു സാധാരണ പെൺകുട്ടിയാണ് മീനു. സായ് കുമാർ അങ്കിളാണ് അച്ഛനായി അഭിനയിക്കുന്നത്. എന്‍റെ അച്ഛനും ഉണ്ട് സിനിമയിൽ... പക്ഷേ പടം ഇറങ്ങുന്നതിന് മുമ്പ് റോളിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ല. മീനു എന്ന കഥാപാത്രം പ്രചോദനം നൽകുന്ന, ധൈര്യമുള്ള, വളരെ കൂൾ ആയ ഒരു പെൺകുട്ടിയാണ്. അവളെപ്പോലെ ധൈര്യമുള്ളവളാകാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് വേണമെങ്കിൽ പറയാം!

എനിക്ക് എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യണം എന്നുണ്ട്. ആളുകൾക്ക് പ്രചോദനം നൽകുന്നത് നല്ലതാണ്, എങ്കിലും ജീവിതത്തിന്‍റെ യാഥാർത്ഥ്യങ്ങൾ കാണിക്കുന്ന എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാനാണ് എനിക്ക് താല്പര്യം. ആശിഷ് ആയിരുന്നു കൂടെ അഭിനയിച്ചതിൽ ഒരാൾ. ഞങ്ങൾ രണ്ടുപേരും തുടക്കക്കാരായതുകൊണ്ട് പരസ്പരം പിന്തുണയ്ക്കാൻ അത് സഹായിച്ചു. സായ് കുമാർ അങ്കിളും അച്ഛനും അഭിനയിക്കുന്നത് കാണുന്നത് തന്നെ വലിയൊരു അനുഭവമാണ്. സായ് കുമാർ അങ്കിൾ ഒരുപാട് ഉപദേശങ്ങളും ടിപ്പുകളും തന്നിരുന്നു. സെറ്റിലുള്ള എല്ലാവരും വളരെ ക്ഷമയോടെയാണ് എന്നോട് പെരുമാറിയത്. സമ്മർദ്ദം കൂടുമ്പോൾ തെറ്റുകൾ കൂടുകയേയുള്ളൂ... അതുകൊണ്ട് ആ ചിന്തകളെ മാറ്റിവെച്ച് അഭിനയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ശ്രമിച്ചു.

Movies

100 കിലോ ഭാരം, സ്റ്റെപ്പുകൾ കയറാൻ പോലും പറ്റാതെയായി: അത് മാറ്റിത്തന്നത് അവിടുത്തെ ജീവിതം തുറന്നുപറഞ്ഞ്; വിസ്മയ  

ഒരിടയ്ക്ക് തന്‍റെ ശരീരഭാരം നൂറു കിലോ അടുത്തുണ്ടായിരുന്നവെന്നും അന്ന് പടികൾ കയറുമ്പോൾ ശ്വാസം മുട്ടിയിരുന്നുവെന്നും അതിൽ നിന്നും മാറ്റമുണ്ടായത് തായ്‌ലാൻഡിൽ പോയതിന് ശേഷമാണെന്നും വിസ്മയ മോഹൻലാൽ.

പത്തുദിവസത്തെ യാത്രയ്ക്കായാണ് തായ്‌ലാൻഡിലേയ്ക്ക് പോയതെന്നും എന്നാൽ പിന്നീട് തന്നെ ജീവിതം അവിടെ പിടിച്ചു നിർത്തുകയായിരുന്നുവെന്നും വിസ്മയ പറയുന്നു. തുടക്കം എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിസ്മയ.

"അത് എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായിരുന്നു. അന്ന് ഞാൻ തീർത്തും ഫിറ്റല്ലായിരുന്നു. ഫിറ്റ്നസും ശരീരഭാരവും രണ്ടും രണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. 98 കിലോ ഭാരമുണ്ടെങ്കിലും ഒരാൾ ഫിറ്റായിരിക്കാം. പക്ഷേ ഞാൻ ഏകദേശം 100 കിലോ ഭാരമുണ്ടായിരുന്ന സമയത്ത് പടികൾ കയറാൻ പോലും ബുദ്ധിമുട്ടായിരുന്നു.

കയറിയാൽ ശ്വാസം മുട്ടും. എന്‍റെ സുഹൃത്തുക്കൾ പോലും "എന്തിനാണ് ഇത്രയും കിതയ്ക്കുന്നത്?" എന്ന് ചോദിക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ് തായ്‌ലൻഡിൽ പോയത്. അവിടെ എന്തെങ്കിലും പുതിയത് പരീക്ഷിക്കാമെന്ന് വിചാരിച്ചു. കോ സാമുയിയിലെ ഫിറ്റ്‌കോ എന്ന സ്ഥലത്താണ് മുവായ് തായ് പരിശീലനം തുടങ്ങിയത്. ആദ്യമൊന്നും അത് എനിക്ക് ഇഷ്ടമായിരുന്നില്ല.

വളരെ ബുദ്ധിമുട്ടുള്ള പരിശീലനമാണെന്ന് തോന്നി. പിന്നീട് കോവിഡ് വന്നു. അതോടെ നാട്ടിലേക്ക് മടങ്ങാതെ അവിടെ തന്നെ തുടരുകയായിരുന്നു. അപ്പോഴാണ് ഈ പരിശീലനം ഞാൻ ശരിക്കും ആസ്വദിക്കാൻ തുടങ്ങിയത്. കലകളായാലും ആയോധനകലകളായാലും ഒരു പ്രത്യേകതയുണ്ട്. അത് ചെയ്യുമ്പോൾ മറ്റെല്ലാ ചിന്തകളും മാറും. ആ നിമിഷത്തിൽ ചെയ്യേണ്ട കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.

ഒരു മണിക്കൂർ നേരത്തേക്ക് പഞ്ച്, കിക്ക്, പരിശീലനം എന്നിവയെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. അത് മനസിനെയും മാറ്റിമറിക്കും. എന്‍റെ പരിശീലകൻ 10 കിക്കുകൾ ചെയ്യാൻ പറഞ്ഞാൽ ഞാൻ ഒമ്പതിൽ നിർത്തുമായിരുന്നു. അപ്പോൾ അദ്ദേഹം പറയും, "നീ എല്ലായ്പ്പോഴും അവസാനത്തേതിന് തൊട്ടുമുൻപാണ് നിർത്തുന്നത്. ഒരു കിക്ക് കൂടി ചെയ്താൽ മതി."

അതിന് ശേഷം വീണ്ടും 30 കിക്കുകൾ കൂടി ചെയ്യിപ്പിക്കും. തുടങ്ങി വെച്ച കാര്യം പൂർത്തിയാക്കണമെന്ന മനോഭാവം അത് മനസിൽ വളർത്തി. ആ അനുഭവത്തിന് ഞാൻ എന്നും നന്ദിയുള്ളവളാണ്. ഇപ്പോൾ മുവായ് തായ് പരിശീലനം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ശരീരഭാരം കുറയ്ക്കുക എന്നതായിരുന്നില്ല എന്‍റെ ലക്ഷ്യം.

എനിക്ക് യാത്ര ചെയ്യണമെന്ന് തോന്നി. രണ്ടോ മൂന്നോ ആഴ്ച അവിടെ ചെലവഴിക്കാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ പിന്നീട് എട്ടോ ഒമ്പതോ മാസം അവിടെ തന്നെ താമസിച്ചു. തായ്‌ലൻഡിനെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു. അവിടെ എനിക്ക് വലിയ സ്വാതന്ത്ര്യം അനുഭവപ്പെട്ടു. ബൈക്കെടുത്ത് എവിടേക്കും പോകാം. ആ ജീവിതരീതി എനിക്ക് വളരെ ഇഷ്ടമായിരുന്നു''.- വിസ്മയ പറഞ്ഞു.

 

 

 

 

 

Movies

ഓണത്തിന് ഇത്തവണ സിനിമപ്പൂരവും; വരുന്നത് വമ്പൻ ചിത്രങ്ങൾ

കേരള ബോക്സ്ഓഫീസിൽ ഒരു യുദ്ധക്കളത്തിന്‍റെ പ്രതീതി സൃഷ്ടിച്ചായിരിക്കും ഇത്തവണ ഓണം റിലീസുകൾ എത്തുന്നത്. പല യുവതാരങ്ങൾക്കും ഈ ഉത്സവകാലം അതിജീവനവും തിരിച്ചുവരവുമാണ്. ആര് വാഴും ആര് വീഴും, അറിയാൻ ഇനി ഒരു മാസം കൂടി മാത്രമാണ് ബാക്കി.

കിംഗ് ഓഫ് കൊത്തയ്ക്കേറ്റ കനത്ത പരാജയത്തിന്‍റെ മങ്ങലിൽ നിന്നും മലയാളത്തിലേയ്ക്കുള്ള ദുൽഖറിന്‍റെ രാജകീയ തിരിച്ചുവരവിന് ഐആയം ഗെയിം ഇടമൊരുക്കുമോ?

നോബോഡി എന്ന ചിത്രത്തിലൂടെ തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും ഒന്നും ആകാതെ പോയ പ്രിത്വിരാജിനു ഖലീഫ തുണക്കുമോ എന്നതാണ് അടുത്ത ചോദ്യം...

പ്രതിച്ചയായിലൂടെ തന്‍റെ ബോക്സ്ഓഫിസ് ‘പ്രതിഛായ’ അൽപം മങ്ങിപ്പോയ നിവിൻ പോളിക്ക് ബത്ലഹേം കുടുംബയൂണിറ്റ് ആശ്വാസം പകരുമോ. നോക്കാം ഇത്തവണത്തെ ഓണം റിലീസുകൾ.

'തുടക്കം' കുറിക്കാൻ വിസ്മയ

Movies

തീക്ഷ്ണഭാവത്തിൽ മോഹൻലാൽ, ദൈന്യതയോടെ വിസ്മയ; തുടക്കം ഓഗസ്റ്റ് ഏഴിന്  

തീഷ്‌ണമായ ഭാവത്തോടെമോഹൻലാൽ, അല്പംദൈന്യഭാവത്തിൽ വിസ്‌മയ, നടുവിലായി തിങ്ങി നിറഞ്ഞ മുടിയും ഗൗരവ ഭാവവുമായി ആശിഷ്, ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന്‍റെ പുറത്തുവിട്ട പുതിയ പോസ്റ്റർ ആണിത്. ചിത്രം ഓഗസ്റ്റ് ഏഴിന് തിയറ്ററുകളിലെത്തും.

2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.

ഡോ. എമിൽ ആന്‍റണിയും, ഡോ. അനീഷ ആന്‍റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം. ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ. ചീഫ് അ സോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. പിആർഒ-വാഴൂർ ജോസ്.

Movies

വിസ്മയക്ക് പിന്നിൽ ക്രൂരമുഖത്തോടെ ആശിഷ് ആന്‍റണി, മുന്നിൽ മോഹൻലാൽ; തുടക്കം പോസ്റ്റർ

വിസ്മയ മോഹൻലാൽ നായികയാകുന്ന തുടക്കം സിനിമയുടെ പുതിയ പോസ്റ്റർ എത്തി. വിസ്മയയ്‌ക്ക് പിന്നിലായി ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷിനെ കാണാം. മുന്നിൽ മോഹൻലാലിനെയും. എന്നാൽ മോഹൻലാലിന്‍റെ മുഖം വെളിപ്പെടുത്തിയിട്ടില്ല.

വിസ്മയയ്ക്കു പുറകിൽ ക്രൂരമായ മുഖത്തോടെ നിൽക്കുന്ന ആശിഷിനെയാണ് കാണാൻ സാധിക്കുക. ചിത്രം ഓണം റിലീസ് ആയാണ് തിയറ്ററുകളിലെത്തുന്നത്.

2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.

ഡോ. എമിൽ ആന്‍റണിയും, ഡോ. അനീഷ ആന്‍റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം. ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ. ചീഫ് അ സോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. പിആർഒ-വാഴൂർ ജോസ്.

Movies

തുടക്കത്തിലെ ആ പോസ്റ്ററിൽ ഒളിഞ്ഞിരിക്കുന്നത് മോഹൻലാലോ? ബ്രില്യൻസുമായി ആരാധകർ

വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം സിനിമയുടെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ബ്രില്യൻസ് കണ്ടെത്തി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.

പോസ്റ്ററിൽ വിസ്മയയുംആശിഷ് ആന്‍റണിയുമല്ലാതെ മോഹൻലാൽ കൂടിയുണ്ടെന്നാണ് ഇവരുടെ കണ്ടെത്തൽ. വിസ്മയക്ക് മുകളിലായി ഒരു ‘ഓറ’പോലെയാണ് മോഹന്‍ലാലിനെ കാണാൻ കഴിയുകയെന്നും അത് മോഹൻലാൽ തന്നെയെന്നും ആരാധകർ പറയുന്നു.

ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന കാര്യം അണിയറപ്രവർത്തകർ തന്നെ സ്ഥിരീകരിച്ചിരുന്നു.

2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.

ഡോ. എമിൽ ആന്‍റണിയും, ഡോ. അനീഷ ആന്‍റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം. ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ. ചീഫ് അ സോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. പിആർഒ-വാഴൂർ ജോസ്.

Movies

വിസ്മയ മോഹൻലാലിന്‍റെ തുടക്കം ഓണം റിലീസായി എത്തും  

വിസ്മയ മോഹൻലാൽ നായികയായെത്തുന്ന ആദ്യ ചിത്രം തുടക്കം ഓണം റിലീസായി തിയറ്ററിലെത്തും. ഒരു ബസിന്‍റെ വിൻഡോ സീറ്റിലിരിക്കുന്ന വിസ്മയയെ പുതിയ പോസ്റ്ററിൽ കാണാം. ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആഷിഷ് തൊട്ടുപിന്നിലെ സീറ്റിലുണ്ട്.

‘വിസ്മയ തുടക്കം’ എന്ന അടിക്കുറിപ്പോടെയാണ് പുതിയ പോസ്റ്റർ മോഹൻലാൽ പങ്കുവച്ചത്. 2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.

ഡോ. എമിൽ ആന്‍റണിയും, ഡോ. അനീഷ ആന്‍റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം. ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ. ചീഫ് അ സോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. പിആർഒ-വാഴൂർ ജോസ്.

Movies

മകളുടെ സെറ്റിൽ അതിഥിയായി അച്ഛൻ; അതിഥി താരമാണോ മോഹൻലാൽ?

മകൾ അഭിനയിക്കുന്ന തുടക്കം എന്ന സിനിമയുടെ സെറ്റിൽ അതിഥിയായി എത്തി മോഹൻലാൽ. കുട്ടിക്കാനത്തെ സിനിമയുടെ ലൊക്കേഷനിലാണ് മോഹൻലാൽ എത്തിയത്. സുചിത്ര മോഹൻലാലും ഒപ്പമുണ്ട്. കുട്ടിക്കാനത്തു നിന്നും ഇരുവരും നിലവിൽ വാഗമണ്ണിലാണുള്ളത്.

സംവിധായകൻ ജൂഡ് ആന്തണിയുമായി സിനിമയുടെ വിശേഷങ്ങൾ പങ്കിടുന്ന താരത്തിന്‍റെ വീഡിയോ ഫാൻസ് പേജുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

മീനു എന്ന പെൺകുട്ടിയായി ചിത്രത്തില്‍ വിസ്മയ എത്തുന്നു. ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷ് ആന്‍റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Movies

മായ ചേച്ചിയുടെ തുടക്കത്തിൽ ഭാഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും നല്ല കാര്യം: ആശിഷ് ആന്‍റണി പറയുന്നു

മോഹൻലാലിന്‍റെ മകൾ വിസ്മയ മോഹൻലാൽ അരങ്ങേറ്റം കുറിക്കുന്ന തുടക്കം എന്ന സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷ് ആന്‍റണി.

തുടക്കം ചിത്രത്തിന്‍റെ പൂജാവേളയിൽ സംസാരിക്കവെയാണ് ആശിഷ് തന്‍റെ സന്തോഷം പങ്കുവെച്ചത്.

വളരെ സന്തോഷം. ലാൽ അങ്കിളിന്‍റെ കുടുംബവും എന്‍റെ കുടുംബവും ആദ്യം മുതൽ തന്നെ ഒരു കുടുംബമാണ്. അതൊരു വലിയ അനുഗ്രഹമായാണ് ഞാൻ കാണുന്നത്. ഇതിനോടൊപ്പം ഇപ്പോൾ മായ ചേച്ചിയുടെ ‘തുടക്ക’ത്തിൽ ഒരു ഭാഗമാകാൻ കഴിയുക എന്നത് എന്‍റെ ജീവിതത്തിൽ സംഭവിക്കാനുള്ളതിൽ വച്ച് ഏറ്റവും മഹത്തരമായ കാര്യമാണ്.

ഇവിടെ ഇങ്ങനെ നില്ക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷവും നന്ദിയുമുണ്ട്. ഈ ഒരു അവസരം തന്ന ജൂഡ് ഏട്ടനും ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. ഒരുപാട് നന്ദി ചേട്ടാ. എല്ലാവരുടെയും പ്രാർത്ഥനയും ആശംസകളും ഒപ്പമുണ്ടാകണം. ഒരിക്കൽക്കൂടി എല്ലാവരോടും നന്ദി പറയുന്നു. ആശിഷ് ആന്‍റണി പറഞ്ഞു.

ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷ് ജോ ആന്‍റണി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാനിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്സ് ഭാഗത്താണ് ആശിഷ് പ്രത്യക്ഷപ്പെട്ടത്.

നേര് സിനിമയിലൂടെ സഹനിർമാതാവായാണ് ആശിഷ് ജോ ആന്‍റണി സിനിമാ രംഗത്തെത്തുന്നത്. നേര് സിനിമയുടെ ഇതര ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമയുടെ റീമേക്ക് നിർമിക്കുന്നത് ആന്‍റണി പെരുമ്പാവൂരും മകൻ ആഷിഷ് ജോ ആന്‍റണിയും ചേർന്നാണ്.

Movies

മകൾക്ക് ഞാൻ ഈ പേരിട്ടത് പോലും അതുകൊണ്ട്; വിസ്മയയുടെ 'തുടക്ക'ത്തിൽ മോഹൻലാലിന്‍റെ ആശംസ

മകൾ വിസ്മയ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന്‍റെ സന്തോഷം പങ്കുവച്ച് മോഹൻലാൽ. തന്‍റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം വിസ്മയമാണെന്നും അതിനാലാണ് മകൾക്ക് വിസ്മയ എന്നു പേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

താനും സിനിമയിൽ ഒരു നടനാകണമെന്ന് ആഗ്രഹിച്ച ഒരാളല്ല. കാലത്തിന്‍റെ നിശ്ചയം പോലെ സിനിമയിൽ വന്നുവെന്നും 48 വർഷങ്ങളായി നടനാക്കി തന്നെ നിലനിർത്തിയത് ചുറ്റുമുള്ളവരെല്ലാം ചേർന്നാണെന്നും മോഹൻലാൽ പറഞ്ഞു.

'എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. വളരെ സന്തോഷമുള്ള ഒരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. ഈ സമയത്ത് ഞാൻ എന്‍റെ കാര്യം ഓർക്കുകയാണ്. ഞാൻ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വന്നത്, അത് 48 വർഷങ്ങൾക്ക് മുമ്പാണ്. "എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. വളരെ സന്തോഷമുള്ള ഒരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. ഈ സമയത്ത് ഞാൻ എന്‍റെ കാര്യം ഓർക്കുകയാണ്. ഞാൻ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വന്നത്, അത് 48 വർഷങ്ങൾക്ക് മുമ്പാണ്. 


പക്ഷേ അന്നൊന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും ഇല്ല. നമ്മൾ അഭിനയിക്കാൻ വന്നു അഭിനയിച്ചു പോകുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ ഓഡിഷന് പോയ കാര്യമൊക്കെ ഞാനിപ്പോൾ ആലോചിക്കുകയാണ്. ഞാൻ ഒരിക്കൽപോലും വിചാരിച്ചില്ല എന്‍റെ കുട്ടികൾ സിനിമയിൽ അഭിനയിക്കുമെന്ന്. കാരണം അവർക്ക് അവരുടേതായിട്ടുള്ള സ്വകാര്യത ഉണ്ട്, അവരുടേതായിട്ടുള്ള ലക്ഷ്യങ്ങളുണ്ട്.

അതിനെല്ലാം സമ്മതിച്ച ഒരാളാണ് ഞാൻ. വളരെ കാലത്തിനുശേഷം ഒരു സിനിമയിൽ അഭിനയിക്കാൻ അപ്പുവിന് തോന്നി. ഞാൻ ആറാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് മികച്ച നടൻ ആകുന്നത്. അതുപോലെതന്നെ ആറാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ആണ് അപ്പു മികച്ച നടൻ ആകുന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്തും ഞാൻ മികച്ച നടനായി, അതുപോലെതന്നെ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് അപ്പുവും മികച്ച നടനായി. 

മായയും സ്കൂളിൽ ഒരുപാട് നാടകങ്ങളിൽ അഭിനയിച്ച് മികച്ച നടിക്കുള്ള അവാർഡ് ഒക്കെ കിട്ടിയിട്ടുണ്ട്. ഞാനൊരു സിനിമയിൽ അഭിനയിക്കണമെന്നോ ഒരു നടനാകണമെന്നോ ഒന്നും ആഗ്രഹിച്ച ഒരാൾ അല്ല. അതൊക്കെ കാലത്തിന്‍റെ നിശ്ചയം പോലെ സിനിമയിൽ വന്നു.

ഇവിടെ ഇരിക്കുന്ന നിങ്ങളൊക്കെ തന്നെയാണ് എന്നെ ഒരു സിനിമ നടൻ ആക്കിയതും ഇത്രയും കാലം എന്‍റെ ഒപ്പം നിന്നതും. അതുപോലെ കുട്ടികൾക്കും എന്തെങ്കിലുമൊക്കെ ഒരു നിയോഗം ഉണ്ടാകും. ഇതൊക്കെ കാലത്തിന്‍റെ നിയോഗമാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. 

ഞാനെന്‍റെ മകളുടെ പേര് പോലും വിസ്മയ എന്നാണ് ഇട്ടത്, വിസ്മയ മോഹൻലാൽ. എന്‍റെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും ഒരു വിസ്മയം പോലെ കരുതാനാണ് എനിക്ക് ഇഷ്ടം. ഒരുപാട് കാര്യങ്ങൾ പഠിച്ചതിനുശേഷം പെട്ടെന്നൊരു ദിവസം മായയ്ക്കും ഒരു സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹം പറഞ്ഞു. 

അഭിനയിക്കണം എന്ന് ആഗ്രഹം പറഞ്ഞാൽ നമുക്ക് അതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്. ഒരു സിനിമയിൽ അഭിനയിക്കുക എന്ന് പറഞ്ഞാൽ അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ ഞങ്ങൾക്ക് അതിന്‍റെ സൗകര്യങ്ങൾ ഉണ്ട്, ഞങ്ങൾക്ക് പ്രൊഡക്‌ഷൻ ഹൗസ് ഉണ്ട്, വളരെ വർഷങ്ങളായി അത് നടത്തിക്കൊണ്ടുവരുന്ന ഒരു കമ്പനി ഉണ്ട്. ആന്‍റണി പെരുമ്പാവൂർ ഉണ്ട്, അങ്ങനെ ഒരു വലിയ പിന്തുണ ഞങ്ങൾക്കുണ്ട്. 

അങ്ങനെ നോക്കിയിരുന്നപ്പോൾ ഒരു കഥ കിട്ടി, അതിൽ കുട്ടി അഭിനയിക്കാൻ പോവുകയാണ്. ആ സിനിമയുടെ പേര് തന്നെ 'തുടക്കം' എന്നാണ്. സിനിമയിൽ അഭിനയിക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് എല്ലാവർക്കും അറിയാം. അതൊരു ഭാഗ്യമാണ്, ഭാഗ്യം എന്ന വാക്കിലുപരി നമ്മളെ പിന്തുണയ്ക്കാൻ നമ്മുടെ കൂടെ സഞ്ചരിക്കുന്ന ഒരുപാട് പേർ ഉണ്ടാകണം.

എനിക്ക് ഒരുപാട് പേരുണ്ടായിരുന്നു, എന്‍റെ സഹപ്രവർത്തകർ, എന്‍റെ ഒപ്പം അഭിനയിച്ചവർ, എന്‍റെ സംവിധായകർ, നിർമാതാക്കൾ, തിരക്കഥാകൃത്തുക്കൾ, എന്നെ ചേർത്തുപിടിച്ചു മുന്നോട്ടു നയിക്കുന്നവർ. എന്‍റെ വീഴ്ചയിലും ഒക്കെ എന്നെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് പേരുണ്ട്. അങ്ങനെ വലിയ ഒരു സംഘത്തിന്‍റെ കൂടെ ആണ് ഞാൻ ഇവിടെ വരെ എത്തിയത് അല്ലാതെ തനിച്ച് നമുക്കൊന്ന് നേടാൻ സാധിക്കില്ല. എത്ര നല്ല അഭിനയമാണെങ്കിലും അയാൾക്കൊരു നല്ല പ്ലാറ്റ്ഫോം കിട്ടണം, നല്ല സ്ക്രിപ്റ്റ് കിട്ടണം, നല്ല സഹപ്രവർത്തകരെ കിട്ടണം അത്തരത്തിൽ ആ കുട്ടിക്ക് ഒരു ഭാഗ്യം ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. 

അതുപോലെ അപ്പുവിന്‍റെ കാര്യവും, അപ്പുവിന്‍റെ ഒരു സിനിമ ഇന്ന് റിലീസ് ആവുകയാണ്. അത് വളരെ അപ്രതീക്ഷിതമായി ആയി സംഭവിച്ച കാര്യമാണ്. ഒരു അച്ഛനെന്ന നിലയിലും ഒരു നടൻ എന്ന നിലയിലും സിനിമ മേഖലയുടെ പേരിലും ഞാൻ അവരെ രണ്ടുപേരെയും ആശംസിക്കുന്നു, അഭിനന്ദിക്കുന്നു സ്നേഹപൂർവം.

ആന്‍റണിയുടെ കാര്യം എടുത്തു പറയേണ്ടതുണ്ട്. ആന്‍റണിയുടെ വലിയ ഒരു ആഗ്രഹമായിരുന്നു അപ്പുവും മായയും സിനിമയിൽ വരണമെന്നുള്ളത്. ഞാൻ പറഞ്ഞു അതൊക്കെ അവരുടെ ഇഷ്ടമാണ്. ഒരാളെ സിനിമയിൽ കൊണ്ടുവരിക എന്ന് പറഞ്ഞാൽ അതിൽ ഒരുപാട് പരിമിതികൾ ഉണ്ട്. അവർ തന്നെയാണ് അതിന് കഴിവുണ്ടെന്ന് തെളിയിക്കേണ്ടത്. സ്വന്തമായി കഴിവ് തെളിയിച്ചു മുന്നോട്ടു പോകാൻ ഉള്ള ഒരു ഇന്ധനം ആയി മാത്രമേ എനിക്ക് പ്രവർത്തിക്കാൻ കഴിയൂ. അങ്ങനെയാണ് ‘ആദി’ എന്നൊരു സിനിമ അപ്പുവിനെ വെച്ച് ആദ്യമായി ആന്‍റണി എടുക്കാൻ തീരുമാനിച്ചത്. ഇതുപോലെ തന്നെയാണ് അപ്പുവിന്‍റെയും തുടക്കം. എന്തായാലും വളരെ സന്തോഷം. ഇവിടെ എത്തിയ എല്ലാവരോടും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.

ഞാൻ ഒരാളെ കൂടി ഈ സ്റ്റേജിലേക്ക് വിളിക്കാൻ പോവുകയാണ്. ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രം ചെയ്യുന്ന ഒരാളാണ് അത്. മറ്റാരുമല്ല അത് ആന്‍റണിയുടെ മകനാണ്. അദ്ദേഹം അവിടെ ഒളിച്ചിരിക്കുകയാണ്. ഇതൊരു കുടുംബചിത്രമായി മാറി എന്നുള്ളതാണ് സന്തോഷം. 

ഇതും വളരെ ആകസ്മികമായി നടന്ന കാര്യമാണ്. ഈ സിനിമ എഴുതി വന്നപ്പോൾ ഇതിൽ ഒരു കഥാപാത്രം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമോ എന്ന് ചോദിച്ചു. കഴിഞ്ഞ ഒരു സിനിമയിൽ (എമ്പുരാൻ) ചെറിയൊരു റോൾ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോൻ ഇപ്പോൾ ദുബായിലാണ്, വളരെ നല്ല ഒരു ഫുട്ബോൾ കളിക്കാരനാണ്, ആയോധനകാല ഒക്കെ ചെയ്യുന്ന ആളാണ്, വളരെ നല്ല ഒരു പയ്യനാണ്. അങ്ങനെ ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു ആളാണ് ആശിഷ്. ഈ ഗുണങ്ങളൊക്കെ സിനിമയിൽ അഭിനയിക്കാൻ ഉള്ള യോഗ്യതയാണോ എന്ന് ചോദിച്ചാൽ അല്ല പക്ഷേ അതൊക്കെ ഇതിന് മുതൽക്കൂട്ടാകും. അങ്ങനെ അദ്ദേഹവും ഒരു ലീഡ് റോൾ ഈ സിനിമയിൽ ചെയ്യുന്നുണ്ട്.

ആന്‍റണി എന്നോട് ചോദിച്ചു, സാറേ ഇത് ആളുകളെ അറിയിക്കണോ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു തീർച്ചയായും അറിയിക്കണം എന്തായാലും കുറച്ചു കഴിയുമ്പോൾ എല്ലാവരും അറിയും. ആന്‍റണിക്കും അതിന്‍റെ ഒരു അഭിമാനം ഉണ്ട്. മോനും എന്‍റെ എല്ലാവിധ ആശംസകളും ഹൃദയത്തിൽ നിന്നുള്ള സ്നേഹവും അറിയിക്കുന്നു. എന്‍റെ കുടുംബത്തിന്റെയും സിനിമ മേഖലയുടെയും എല്ലാ ആശംസകളും മോന് ഉണ്ടാകും. ദൈവത്തിന്‍റെ അനുഗ്രഹം ഉണ്ടാകട്ടെ, ഭാഗ്യം ഉണ്ടാകട്ടെ, നല്ല സഹപ്രവർത്തകർ ഉണ്ടാകട്ടെ. നിങ്ങളുടെ ജീവിതം മനോഹരമായി മുന്നോട്ടുപോകട്ടെ. ഇവിടെയെത്തി ഞങ്ങളുടെ കുട്ടികളെ അനുഗ്രഹിച്ചതിന് ഒരിക്കൽ കൂടി എല്ലാവരോടും എല്ലാവരോടും നന്ദി പറയുന്നു.’ മോഹൻലാൽ പറഞ്ഞു.

Movies

വിസ്മയ 'തുടക്കം'; വിസ്മയ മോഹൻലാലിന്‍റെ ചിത്രം സ്വിച്ചോൺ ചെയ്ത് സുചിത്ര, ക്ലാപ്പടിച്ച് പ്രണവ്

മോഹൻലാലിന്‍റെ മകൾ വിസ്മയ നായികയായെത്തുന്ന ആദ്യ ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി. മകളുടെ ആദ്യസിനിമയുടെ പൂജയ്ക്കായി സകുടുംബമാണ് മോഹൻലാൽ എത്തിയത്.

ഭാര്യ സുചിത്ര, മകൻ പ്രണവ് തുടങ്ങി പ്രമുഖരുടെ നീണ്ട നിര ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. വിസ്മയയെ ആന്‍റണി പെരുമ്പാവൂർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സുചിത്ര മോഹൻലാൽ സ്വിച്ചോൺ കർമം നിർവഹിച്ചപ്പോൾ പ്രണവ് മോഹൻലാൽ ഫസ്റ്റ് ക്ലാപ്പടിച്ചു.

തുടക്കം എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്തണി ജോസഫാണ്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷ് ആന്‍റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജൂഡ് തന്നെയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കുന്നത്.

സംവിധായകരായ ജോഷി, മേജർ രവി തുടങ്ങി നിരവധി പേർ താരപുത്രിയുടെ ആദ്യ സിനിമയുടെ പൂജ ചടങ്ങിനെത്തിയിരുന്നു.

Latest News

Corehub Up