Kerala
തിരുവനന്തപുരം: റേഷൻ വിതരണത്തിനുള്ള ഇ-പോസ് മെഷീൻ സംവിധാനത്തിലെ സാങ്കേതിക തടസങ്ങൾ പരിഹരിക്കാൻ ഹ്രസ്വ, ദീർഘകാല നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് നിർദേശം നൽകി. ഓണക്കാലത്ത് ഇ-പോസ് മെഷീൻ തടസമില്ലാതെ പ്രവർത്തിക്കാൻ ജാഗ്രത വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഇ-പോസ് മെഷീൻ നെറ്റ്വർക്ക് തകറാറിലായി റേഷൻ വിതരണം തടസപ്പെട്ടു കടകൾ അടച്ചിടേണ്ടിവന്ന സാഹചര്യത്തിലാണു മന്ത്രി യോഗം വിളിച്ചത്. ഭാവിയിൽ ഇത്തരം പരാതികൾ ഉണ്ടാകാതിരിക്കാൻ നടപടിവേണമെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു മന്ത്രി നിർദേശം നൽകി.
District News
ഇരിങ്ങാലക്കുട: കര്‍ഷകര്‍ക്കുള്ള പിആര്‍എസ് ഫണ്ട് വൈകുന്നതിനു പരിഹാരമായി പോര്‍ട്ടലില്‍ സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. നിയമസഭയില്‍ ഇതുസംബന്ധിച്ച് തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംഭരിക്കുന്ന നെല്ലിന്റെ വില യഥാസമയം കൃത്യമായി കൊടുക്കുന്നതിന് പകരം അത് പിആര്‍എസ് ലോണായി കൊടുക്കുന്ന പ്രവണതയാണ് കുറേനാളായി നടന്നുകൊണ്ടിരിക്കുന്നത്.
എന്നാല്‍ പിആര്‍എസ് ലോണായി ലഭിക്കുന്ന തുക സര്‍ക്കാര്‍ കൃത്യമായി തിരിച്ചടക്കാത്തതുമൂലം കര്‍ഷകര്‍ക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്നതായും അവരുടെ സിബില്‍ സ്കോറിനെ പോലും ബാധിച്ച് മറ്റു ലോണുകള്‍ എടുക്കുന്നതിനു തടസമാവുക യും ചെയ്യുന്നുണ്ടെന്ന് ഉണ്ണിയാടന് പറഞ്ഞു.
ഉണ്ണിയാടന് പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ഥ്യ മാണെന്നു തന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി ഉണ്ണിയാടന് മറുപടി നല്കി.
Kerala
കൊച്ചി: മന്ത്രിയായി അധികാരമേറ്റതിനു ശേഷം പിറവം മണ്ഡലത്തിൽ തിരിച്ചെത്തിയ അനൂപ് ജേക്കബിന് ഗംഭീര സ്വീകരണം നൽകി കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും. നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരും നേതാക്കളും മന്ത്രിയെ സ്വീകരിക്കാൻ എത്തി. പിതാവ് ടി.എം. ജേക്കബിന്റെ കല്ലറയിൽ പുഷ്പാർച്ചനയും പ്രാർഥനയും നടത്തിയ ശേഷമാണ് മന്ത്രി തിരുമാറാടിയിലെ വീട്ടിലെത്തിയത്.
തുടർന്ന് യാക്കോബായ പള്ളിയിലും ഓർത്തഡോക്സ് പള്ളിയിലും എത്തി പ്രാർഥന നടത്തി. വീട്ടിലെത്തിയ മന്ത്രിക്ക് കൂത്താട്ടുകുളം പോലീസ് ഗാർഡ് ഓഫ് ഓണറും നൽകി. ജനങ്ങൾ മുന്നോട്ടുവെച്ച എല്ലാ കാര്യങ്ങൾക്കും പരിഹാരം യുഡിഎഫ് സർക്കാർ ഉണ്ടാക്കുമെന്ന് അനൂപ് ജേക്കബ് ഉറപ്പു നൽകി.
ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഓരോ കാര്യങ്ങളെയും സംബോധന ചെയ്തു കൊണ്ടായിരിക്കും ഈ സർക്കാർ മുന്നോട്ടു പോവുക. ഞങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ജനമധ്യത്തിൽ മുന്നോട്ടുവെച്ച എല്ലാ വിഷയങ്ങളും സംബോധന ചെയ്യും. എല്ലാ കാര്യങ്ങളിലും ഒരു പരിഹാരം യുഡിഎഫ് സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകും. അതിൽ ജനങ്ങളുടെയും സഹകരണം ഉണ്ടാകണം എന്നാണ് അഭ്യർഥിക്കാനുള്ളത്.
ഇവിടെ വികസനം നടക്കുന്നില്ല എന്ന വ്യാജ, നുണ പ്രചാരണങ്ങൾ ആയിരുന്നു അന്നത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി നടത്തിക്കൊണ്ടിരുന്നത്. എന്നാൽ വസ്തുത എന്താണെന്ന് ജനങ്ങളോട് പറയാനുള്ള അവസരം ഉണ്ടായി. അത് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നത് ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നുണ്ട് എന്നും അനൂപ് ജേക്കബ് പറഞ്ഞു.
District News
കൂത്താട്ടുകുളം: പണാധിപത്യത്തിന്റെ മുകളിൽ ജനാധിപത്യത്തിന്റെ വിജയമാണ് പിറവത്തുണ്ടായതെന്ന് അനൂപ് ജേക്കബ്. ജനത്തിന് ഇടതു സർക്കാരിനെ മടുത്തു എന്നുള്ളതിന് തെളിവാണ് ഈ വിജയം എന്നും, സർക്കാരിന്റെ കെടുകാര്യസ്ഥിതിക്കും അഴിമതിക്കുമുള്ള മറുപടിയാണ് തെരഞ്ഞെടുപ്പിലൂടെ കാണാൻ സാധിച്ചതെന്നും അനൂപ് ജേക്കബ് പറഞ്ഞു.
കോൺഗ്രസ് ഭവന് സമീപം നടന്ന സ്വീകരണത്തിനു ശേഷം സ്ഥാനാർഥി തുറന്ന വാഹനത്തിൽ നഗരം ചുറ്റി വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തി. ശേഷം കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ആഹ്ലാദപ്രകടനം നടന്നു. നഗരസഭ ചെയർപേഴ്സൺ റെജി ജോൺ, വൈസ് ചെയർപേഴ്സൺ ലിസി ജോസ്, മണ്ഡലം പ്രസിഡന്റ് സിബി കൊട്ടാരം, നഗരസഭ കൗൺസിലർമാർ, ഇതര പാർട്ടി നേതാക്കൾ എന്നിവർ പ്രകടനത്തിൽ പങ്കെടുത്തു.
District News
പിറവം: പിറവത്ത് യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബ് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് പിറവം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്വർണ കവർച്ചയ്ക്ക് കൂട്ടുനിന്ന സിപിഎമ്മിനെ കൊണ്ട് ജനം തെരഞ്ഞെടുപ്പിൽ മറുപടി പറയിപ്പിക്കും. കോടികൾ മുടക്കി വ്യാജ പരസ്യങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പിണറായി സർക്കാർ. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ കുടിശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അടുത്ത സാമ്പത്തിക വർഷം മുതൽ വിതരണം ചെയ്യുമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കുക ഇനി വരുന്ന യുഡിഎഫ് സർക്കാർ ആയിരിക്കുമെന്നും സതീശൻ പറഞ്ഞു.
യുഡിഎഫ് ചെയർമാൻ കെ.ആർ. ജയകുമാർ അധ്യക്ഷനായി. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി. എൽദോസ് കുന്നപ്പിള്ളി, സ്ഥാനാർഥി അനൂപ് ജേക്കബ്, വി.ജെ പൗലോസ്, ജെയ്സൺ ജോസഫ്, ഐ.കെ. രാജു, ആശ സനിൽ, കെ.ജി രാധാകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.
Kerala
കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ് പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബിനെ പിറവം അസംബ്ലി നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിപ്പിക്കാന്‍ സംസ്ഥാന ഹൈ പവര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
പാര്‍ട്ടി ചെയര്മാന് വാക്കനാട് രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയര്മാന് ബാബു വലിയവീടന്‍ അധ്യക്ഷത വഹിച്ചു.
നിലവിലെ പിറവം എംഎൽഎയായ അനൂപ് ജേക്കബ് മുൻ മന്ത്രി ടി.എം. ജേക്കബിന്റെ മകനാണ്.