Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Defeats

ഓസ്ട്രിയയെ കീഴടക്കി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ഫിഫ 2026 ലോകകപ്പില്‍ യുവത്വവും പ്രതിഭയും ഒന്നിക്കുന്ന ടീമായ സ്‌പെയിന്‍, പ്രീക്വാര്‍ട്ടറില്‍. റൗണ്ട് ഓഫ് 32ല്‍ ഓസ്ട്രിയയെ കീഴടക്കിയാണ് സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

മറുപടിയില്ലാത്ത മൂന്നു ഗോളിനായിരുന്നു സ്‌പെയിനിന്‍റെ ജയം. കൗമാര സൂപ്പര്‍ താരം ലാമിന്‍ യമാല്‍ 85 മിനിറ്റ് കളിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ഗോള്‍ നേടാന്‍ സാധിച്ചില്ല.

യമാലിന്‍റെ ഗോളെന്നുറച്ച മൂന്നു ഷോട്ട് എങ്കിലും ഓസ്ട്രിയന്‍ പ്രതിരോധത്തിലും ഗോള്‍ കീപ്പറിന്‍റെ മികവില്‍ ലക്ഷ്യത്തില്‍നിന്നകന്നു. മൈക്കല്‍ ഒയല്‍സബാലിന്‍റെ ഇരട്ടഗോളാണ് സ്‌പെയിനിന് ആധികാരിക ജയമൊരുക്കിയത്.

ഒയര്‍സബാല്‍

ഒരു യൂറോപ്യന്‍ രാജ്യത്തിനെതിരേ സ്‌പെയിന്‍ അവസാനം പരാജയപ്പെട്ടത് 2023ല്‍ സ്‌കോട്‌ലന്‍ഡിന് എതിരേയാണ്. കിക്കോഫ് കഴിഞ്ഞ ആദ്യമിനിറ്റില്‍ത്തന്നെ സ്‌പെയിന്‍ ഓസ്ട്രിയന്‍ ഗോള്‍മുഖത്ത് ആശങ്ക പടര്‍ത്തി.

അലക്‌സ് ബയീനയും ലാമിന്‍ യമാലും ചേര്‍ന്നു നടത്തിയ ആക്രമണം ഓസ്ട്രിയന്‍ ഗോള്‍ കീപ്പര്‍ അലക്‌സാണ്ടര്‍ ഷ്‌ലാഗര്‍ തടഞ്ഞു. തുടക്കത്തിലെ ഇലക്‌ട്രിക് ആക്രമണത്തിനുശേഷം സ്‌പെയിന്‍ ശാന്തമായി. പന്ത് ലഭിച്ചപ്പോള്‍ പ്രത്യാക്രമണത്തിനു മുതിര്‍ന്ന ഓസ്ട്രിയന്‍ നീക്കത്തിലാണ് സ്‌പെയിന്‍ ശാന്തമായത്. 29-ാം മിനിറ്റില്‍ സ്പാനിഷ് ലെഫ്റ്റ് ബാക്ക് മാര്‍ക് കുകുറെയ്യ ഓസ്ട്രിയന്‍ വല കുലുക്കി. എന്നാല്‍, ഫൗള്‍ കണ്ടെത്തിയ റഫറി ഗോള്‍ അനുവദിച്ചില്ല.

എന്നാല്‍, 36-ാം മിനിറ്റില്‍ മൈക്ക് ഒയര്‍സബാല്‍ സ്‌പെയിനിനു ലീഡ് നല്‍കി. പെദ്രിയുടെ മുന്നേറ്റം. തുടര്‍ന്ന് പന്ത് കുകുറെയ്യയ്ക്കു മറിച്ചു. ലെഫ്റ്റ് ബാക്ക് താരത്തിന്‍റെ ക്രോസ്. ഒയര്‍സബാലിന്‍റെ ക്ലോസ് റേഞ്ച് ഫിനിഷ്. 1-0ന് സ്‌പെയിന്‍ ലീഡില്‍.

519

സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനയ് സിമോണ്‍ ഫിഫ ലോകകപ്പില്‍ ഗോള്‍ വഴങ്ങാതെ 519 മിനിറ്റ് പൂര്‍ത്തിയാക്കി. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമയം ഗോള്‍ വഴങ്ങാതെ നില്‍ക്കുന്ന ഗോള്‍ കീപ്പര്‍ എന്ന റിക്കാര്‍ഡ് സിമോണിനു സ്വന്തം. ഇറ്റാലിയന്‍ ഇതിഹാസ ഗോള്‍കീപ്പറായ വാള്‍ട്ടര്‍ സെംഗയുടെ റിക്കാര്‍ഡാണ് മറികടന്നത്.

National

ഇന്ത്യ- അമേരിക്ക വ്യാപാര കരാർ; കീഴടങ്ങലെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള ഇന്ത്യയുടെ കരാറിനെ കീഴടങ്ങലെന്ന് വിശേഷിപ്പിച്ചു പ്രതിപക്ഷം. തോക്കിൻമുനയിലെന്നോണം സമ്മര്‍ദത്തിനു വഴങ്ങിയാണ് ഇന്ത്യ കരാറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിതമായതെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് മരണമണി മുഴക്കുന്ന കരാറില്‍ ഒപ്പിട്ടതിലൂടെ അമേരിക്കന്‍ സാമ്രാജ്യത്വത്തിനു മുന്നില്‍ മോദി സര്‍ക്കാര്‍ അടിയറവ് പറഞ്ഞുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും അഖിലേന്ത്യാ കിസാന്‍ സഭയും പ്രതികരിച്ചു.

കരാറില്‍ ഇന്ത്യയും യുഎസും നടത്തിയ സംയുക്ത പ്രസ്താവനയില്‍ നിരവധി കാര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് വിഷയത്തില്‍ പ്രതികരിച്ചത്. സംയുക്ത പ്രസ്താവനയില്‍ “സര്‍പ്ലസ് ഉത്പന്നങ്ങള്‍’’ എന്നൊരു വിഭാഗമുണ്ടെന്നും എന്നാല്‍ ഇത് ഏതൊക്കയെന്ന് വ്യക്തമാക്കുന്നില്ലെന്നും ജയ്‌റാം പറഞ്ഞു.

യുഎസില്‍നിന്നുള്ള ഭക്ഷ്യ-കാര്‍ഷികോത്പന്നങ്ങളുടെ തടസങ്ങള്‍ നീക്കാന്‍ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നുണ്ടെന്നും ജനിതകമാറ്റംവരുത്തിയ വിളകളുടെയും (ജിഎം ക്രോപ്‌സ്) പാലുത്പന്നങ്ങളുടെയും തടസമല്ലെങ്കില്‍ പിന്നെന്താണ് യഥാര്‍ഥത്തില്‍ ഇത് അര്‍ഥമാക്കുന്നതെന്ന് ജയ്‌റാം ചോദിച്ചു.

കാര്‍ഷികമേഖലയില്‍ ഒരിളവും തുറന്നുകൊടുത്തിട്ടില്ലെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ അവകാശപ്പെട്ടത് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനാണെന്നും യഥാര്‍ഥത്തില്‍ ഉയര്‍ന്ന സബ്‌സിഡിയുള്ള ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വ്യാപാരങ്ങളിലേക്ക് കടന്നുവരുന്നതിനും വിലകള്‍ തകരുന്നതിനും കരാര്‍ കാരണമാകുമെന്നും അഖിലേന്ത്യാ കിസാന്‍ സഭ പ്രസ്താവനയിൽ പറഞ്ഞു.

കരാറിലൂടെ ഇന്ത്യക്ക് അമേരിക്ക 18 ശതമാനം തീരുവ ചുമത്തുന്നതും തിരിച്ച് ഇന്ത്യ അമേരിക്കക്ക് പൂജ്യം ശതമാനം തീരുവ ചുമത്തുന്നതും സ്വതന്ത്ര വ്യാപാരമല്ലെന്നായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ചയുടെ വിമര്‍ശനം. കരാറിനെതിരേ അഖിലേന്ത്യാ കിസാന്‍ സഭയും സംയുക്ത കിസാന്‍ മോര്‍ച്ചയും ഈ മാസം 12ന് പൊതുസമരം നടത്തുമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Latest News

Corehub Up