Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Development Projects

Idukki

വികസന പദ്ധതികൾ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി കെ.എ. തുളസി

ഇടുക്കി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി കെ.എ. തുളസി. പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ ജില്ലാതല അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രവര്‍ത്തനത്തിലെ വീഴ്ച മൂലമോ ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവ് മൂലമോ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് നഷ്ടമാകുന്നത് അനുവദിക്കാനാകില്ല. വീട്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകാത്ത നിരവധി പേര്‍ ഇനിയും നാട്ടിലുണ്ട്. വകുപ്പുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന പരാതികള്‍ പരിഹരിക്കാന്‍ അദാലത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ആദിവാസി മേഖലകളില്‍ കുടിവെള്ളം ലഭ്യമല്ലാത്ത വീടുകളില്‍ ഉടന്‍ കുടിവെള്ളമെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മറയൂര്‍ പഞ്ചായത്തില്‍ എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ട്രൈബല്‍ മ്യൂസിയം കെട്ടിടം പട്ടികവര്‍ഗ വികസന വകുപ്പ് ഏറ്റെടുത്ത് മാതൃകാ പദ്ധതിയായി വികസിപ്പിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു.

റോയി കെ.പൗലോസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പട്ടികജാതി വിഭാഗക്കാര്‍ക്കു നേരേയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം നഷ്ടപരിഹാരമായി ഈ വര്‍ഷം 20 പേര്‍ക്ക് 20 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ടെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.

കളക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരായ എഫ്. രാജ, സേനാപതി വേണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. ഷീല സ്റ്റീഫന്‍, ജില്ലാ കളക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം, പട്ടികജാതി വികസന വകുപ്പ് ഡയറക്‌ടര്‍ ഡി. ധര്‍മലശ്രീ, പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്‌ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പെട്ടിമുടി-ഇഡ്ഡലിപ്പാറ റോഡ് 45 ദിവസത്തിനകം പൂര്‍ത്തീകരിക്കണം

ഇടുക്കി: ഇടമലക്കുടിയിലെ റോഡ് നിര്‍മാണം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം. ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രത്യേകം അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി കെ.എ. തുളസിയുടെ നിര്‍ദേശം. 45 ദിവസത്തിനകം റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി.

വനം വകുപ്പ് മുഖേന നിര്‍മിച്ച് നല്‍കിയ 58 വീടുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. ഈ വീടുകള്‍ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കും. ഭക്ഷ്യധാന്യം സംഭരിക്കുന്നതിനുള്ള ഗോഡൗണിന്‍റെ നിര്‍മാണം പൂര്‍ത്തിയായി. ഒരാഴ്ചയ്ക്കകം കെട്ടിടം നമ്പറിട്ട് സിവില്‍ സപ്ലൈസ് വകുപ്പിന് കൈമാറാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കി. ഡിജിറ്റല്‍ കണക്‌ടിവിറ്റി ഉറപ്പാക്കുന്നതിന് പ്രദേശത്തെ വൈദ്യുതീകരണജോലികള്‍ ഊര്‍ജിതമാക്കാനും നിര്‍ദേശിച്ചു. നിലവില്‍ ഇവിടെ ടവറുകളുണ്ടെങ്കിലും സോളാര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഭാഗികമായി മാത്രമേ കവറേജ് ലഭിക്കുന്നുള്ളു.

വൈദ്യുതീകരണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കി. കെഎസ്ഇബിയുടെ കേബിളുകള്‍ തകരാറിലായതുമായി ബന്ധപ്പെട്ട പരിശോധന ഏകോപിപ്പിക്കാന്‍ അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്‍റ് ഓഫീസറെ ചുമതലപ്പെടുത്തി. കുടിവെള്ളലഭ്യത ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജൽ ജീവന്‍ മിഷന്‍റെ നേതൃത്വത്തില്‍ ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.

Kerala

ആറാഴ്ചയ്ക്കകം വികസന പദ്ധതികൾ പൂർത്തിയാക്കണം; ഐഎഎസുകാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

വിവിധ വകുപ്പുകളുടെ വികസന പദ്ധതികൾ ആറാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ഇനി ആറാഴ്ച മാത്രമാണ് സർക്കാരിനു മുന്നിലുള്ളത്. ഇതിനകം ഇപ്പോൾ പ്രഖ്യാപിച്ചതും നടപ്പാക്കിവരുന്നതുമായ പദ്ധതികളെല്ലാം പൂർത്തിയാക്കണം. ഇനി പുതിയ പദ്ധതികൾ ബജറ്റിൽ മാത്രമാകും പ്രഖ്യാപിക്കുക. അത് അടുത്ത സാന്പത്തിക വർഷാരംഭം മുതൽ നടപ്പാക്കേണ്ടതാണ്.

ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള ജസ്റ്റീസ്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളിൽ ഇനി നടപ്പാക്കാനുള്ളവയും വേഗത്തിൽ തീർപ്പാക്കണം. നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നീട് പല കാര്യങ്ങളിലും ഇടപെടാൻ പെരുമാറ്റച്ചട്ടം തടസമാകും. ഈ സമയങ്ങളിൽ സെക്രട്ടറിമാരാകണം ഇത് കണ്ടറിഞ്ഞു നിർവഹിക്കേണ്ടത്. ഈ സമയങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുന്നത് അടക്കമുള്ളവ ഉണ്ടാകാൻ സാധ്യതയുണ്ട്.

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളിൽ ഉടനടി പരിഹാരം കാണാൻ സെക്രട്ടറി തലത്തിൽ ഇടപെടലുണ്ടാകണമെന്നും രണ്ടു മണിക്കൂറോളം നീണ്ട ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിനു ശേഷം മന്ത്രിമാരുടെ യോഗം വിളിച്ചും വികസന പദ്ധതികൾ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kerala

വികസന പദ്ധതികൾ മുൻകൈയെടുത്ത് പൂർത്തിയാക്കണം: പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് വികസന പദ്ധതികൾ മന്ത്രിമാർ മുൻകൈയെടുത്ത് പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശം. നിയമസഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം നേരത്തേ വരാൻ സാധ്യതയുള്ളതിനാൽ രണ്ടു മാസത്തിനകം പദ്ധതികൾ പൂർത്തിയാക്കാൻ മുന്നിട്ടിറങ്ങണമെന്നും മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം നിർദേശിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനം മന്ത്രിസഭായോഗത്തിലുണ്ടായില്ല. അതതു പാർട്ടികൾ വിശദമായി പരിശോധിച്ച ശേഷം ജനുവരി ആദ്യം ചേരുന്ന എൽഡിഎഫ് യോഗത്തിൽ വിശദമായി ചർച്ച ചെയ്യാമെന്നു നിർദേശിച്ചിരുന്നു. ഇതിനാൽ തദ്ദേശ തെരഞ്ഞെടുപ്പു പരാജയം ചർച്ചയായില്ല.

എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു വികസന പദ്ധതികൾ മന്ത്രിമാർ നേരിട്ടിടപെട്ട് പൂർത്തിയാക്കണം. രണ്ടുമാസമാകും ഇനി സർക്കാരിനു മുന്നിൽ പ്രവർത്തിക്കാനുള്ളത്. തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നാൽ പെരുമാറ്റച്ചട്ടം വികസന പദ്ധതികൾക്കു വിലങ്ങുതടിയാകും.

തദ്ദേശ തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നശേഷം ഒരു മാസത്തിലേറെ സമയം പെരുമാറ്റച്ചട്ടത്തിന്‍റെ കാലമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സമയത്ത് മന്ത്രിസഭായോഗം ഉൾപ്പെടെ ചേർന്നിരുന്നില്ല. അഞ്ച് ആഴ്ചകൾക്കു ശേഷം ചേർന്ന മന്ത്രിസഭയിൽ 30-ലേറെ അജൻഡകളാണ് പരിഗണിച്ചത്.

ഈ സർക്കാരിന്‍റെ അവസാന ബജറ്റ് അവതരണത്തിനു മുന്നോടിയായുള്ള ബജറ്റ് ചർച്ചകൾ ധനമന്ത്രിയുടെ നേതൃത്വത്തിൽ തുടങ്ങിക്കഴിഞ്ഞു. ജനുവരി രണ്ടാംവാരത്തോടെ നിയമസഭാ സമ്മേളനം ചേരേണ്ടിവരും. ഗവർണർ ആർ.വി. ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്ന സമ്മേളനത്തിൽ തുടർന്നുള്ള ആഴ്ചകളിൽ ബജറ്റ് അവതരണമുണ്ടാകും.

മൂന്നു മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കിയാകും പിരിയുക. മേയ് മാസത്തിൽ അധികാരത്തിൽ വരുന്ന പുതിയ സർക്കാരാകും സന്പൂർണ ബജറ്റ് അവതരിപ്പിക്കുക.

Latest News

Corehub Up