x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുമരകത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ വൻ വികസന പദ്ധതികൾ

വെബ് ഡെസ്ക്
Published: July 23, 2026 12:05 AM IST | Updated: July 23, 2026 12:05 AM IST

സിഎച്ച്സിയിൽ പദ്ധതി ചർച്ച

കുമരകം: ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി കുമരകം പഞ്ചായത്തിന്‍റെ കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ 6.15 കോടിയുടെ വികസന പദ്ധതികൾക്ക് ഉടൻ തുടക്കമാകും. 15-ാം ധനകാര്യ കമ്മീഷൻ ഗ്രാന്‍റിൽ ഉൾപ്പെടുത്തി കുമരകം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 4.5 കോടി ചെലവിൽ പുതിയ ഒപി ബ്ലോക്ക് നിർമിക്കുന്നതിനും, കുമരകം സൗത്ത്, ആട്ടിപ്പീടിക, ആപ്പിത്തറ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് 55 ലക്ഷം രൂപ വീതം ചെലവിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനുമാണ് പദ്ധതി. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കി വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തും കുമരകം പഞ്ചായത്തും സംയുക്തമായി പ്രവർത്തിച്ചുവരികയാണ്. സാങ്കേതിക തടസങ്ങൾ പരിഹരിക്കുന്നതിനും പദ്ധതി നടത്തിപ്പിനാവശ്യമായ അധിക സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനുമായി ഇരു തദ്ദേശ സ്ഥാപനങ്ങളും തങ്ങളുടെ പദ്ധതി വിഹിതത്തിൽനിന്ന് കൂടുതൽ ഫണ്ട് വകയിരുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

നിർമാണപ്രവർത്തനങ്ങളുടെ നിലവിലെ പുരോഗതി വിലയിരുത്തുന്നതിനും തുടർ നടപടികൾ ആസൂത്രണം ചെയ്യുന്നതിനുമായി കുമരകം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ യോഗം ചേർന്നു.

യോഗത്തിൽ ദേശീയ ആരോഗ്യ ദൗത്യം ജൂനിയർ കൺസൾട്ടന്‍റ് (എൻജിനിയറിംഗ്) രഞ്ജിനി രാജ്, നിർമാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള കൺസൾട്ടൻസി സ്ഥാപനത്തിലെ നിർവഹണ ഉദ്യോഗസ്ഥൻ, കുമരകം പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഗോപി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അലൻ കുര്യാക്കോസ്, കുമരകം സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സീമ എന്നിവർ പങ്കെടുത്തു.

Tags : development projects NattuVishasham DistrictNews

Recent News

Corehub Up