പരിശീലനത്തിനിടെ മഴയെത്തിയപ്പോൾ കോച്ച് ഗൗതം ഗംഭീർ, സഞ്ജു സാംസണുമായി സംസാരിക്കുന്നു. അഭിഷേക് ശർമ സമീപം.
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്കു മുന്നോടിയായി ടീം ഇന്ത്യ ഇന്നലെ പരിശീലനം ആരംഭിച്ചു.
അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ നാളെയാണ് ഇന്ത്യ x അഫ്ഗാനിസ്ഥാന് ആദ്യ പോരാട്ടം. മൂന്നു മത്സരങ്ങളാണു പരമ്പരയില്‍ ഉള്ളത്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലായി നാലു മത്സരം കളിച്ചതിനുശേഷം സഞ്ജു പുറത്തിരിക്കുകയായിരുന്നു.
മഴയെത്തിയതോടെ ഇന്നലെ ഇന്ത്യയുടെ പരിശീലന സെഷന് ഇടയ്ക്കുവച്ചു തടസപ്പെട്ടു. പരിക്കേറ്റു വിശ്രമത്തിലായിരുന്ന പേസര്‍ ജസ്പ്രീത് ബുംറ, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. 15, 17 തീയതികളിലാണ് പരമ്പരയിലെ രണ്ടും മൂന്നും പോരാട്ടം.
ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), അര്‍ഷദീപ് സിംഗ്, ജസ്പ്രീത് ബുംറ, ശിവം ദുബെ, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, വൈഭവ് സൂര്യവംശി, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, യഷ് ഠാക്കൂര്‍.
Tags : India Afghanistan T20Series Cricket Sports