Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Conference

Kannur

പ്രഫഷണലുകളുടെ ആയുർദൈർഘ്യം കുറയുന്നത് ഗൗരവത്തിൽ കാണണം: ഐഎംഎ ജില്ലാ സമ്മേളനം

കണ്ണൂർ: ഡോക്ടർമാർ അടക്കമുള്ള പ്രൊഫഷണലുകളുടെ ആയുർദൈർഘ്യം സാധാരണ ആളുകളുമായി താരതമ്യം ചെയ്യുന്പോൾ കുറഞ്ഞുവരുന്നു എന്ന കണ്ടെത്തലിനെ ഗൗരവമായി കാണേണ്ടതുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. ആശുപത്രികളെ പ്രത്യേക സുരക്ഷിത കേന്ദ്രങ്ങളായി പ്രഖ്യാപിക്കണമെന്നും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടിലെ അപാകതകൾ പരിഹരിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.

കണ്ണൂർ ബിനാലെ ഇന്‍റർനാഷണൽ ഹോട്ടലിൽ സംസ്ഥാന പ്രസിഡന്‍റ് ഡോ. എം.എൻ. മേനോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർപേഴ്സൺ ഡോ. മിനി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മികച്ച രീതിയിൽ സംസ്ഥാനതല കായികമേള സംഘടിപ്പിച്ച ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ഡോ. ഷാക്കിർ മുഹമ്മദ് കുഞ്ഞി എന്നിവരെ ആദരിച്ചു.

ദേശീയ വൈസ് പ്രസിഡന്‍റ് ഡോ. ആർ രമേശ്, ഡോ. ബാബു രവീന്ദ്രൻ, ഡോ. ശ്രീകുമാർ വാസുദേവൻ, ഡോ. ജോസഫ് ബെനവൻ, ഡോ. ജോജു സാംസൺ, ഡോ. മുരളീധരൻ, ഡോ. ലതാ മേരി ജോസ്, ഡോ. സി.കെ. രാജ്മോഹൻ ഡോ. ജോണി സെബാസ്റ്റ്യൻ, ഡോ. എ.ജി. ശ്രുതി, ഡോ. ഷൈജു നായർ എന്നിവർ പ്രസംഗിച്ചു.

 

District News

ആൻഡ് സാനിറ്ററി ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം

ടൈൽസ്കോട്ടയം: ഓൾ കേരള ടൈൽസ് ആൻഡ് സാനിറ്ററി ഡീലേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാട്ടകം സുരേഷ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് ജോസി പോൾ അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡന്‍റ് മുനവർ സാദത്ത്, സംസ്ഥാന വൈസ് പ്രസിഡന്‍റ് ബിനോയ് വെട്ടിക്കാട്ടിൽ, സംസ്ഥാന സമിതി അംഗം രതീഷ് കുമാർ, സാബു ജോർജ്, സെലക്സ് ബേബി, സി.എൽ. ജോസ് എന്നിവർ പ്രസംഗിച്ചു. കുടുംബമേള സംസ്ഥാന രക്ഷാധികാരി തോമസ് പി. കുര്യൻ ഉദ്ഘാടനം ചെയ്തു. ജോബി പയ്യന്പള്ളി ക്ലാസുകൾ നയിച്ചു. പുതിയ ഭാരവാഹികളായി സാബു ജോർജ് (ജില്ലാ പ്രസിഡന്‍റ്), ടി.എൽ. ജോസ് (ജില്ലാ സെക്രട്ടറി), സെലക്സ് ബേബി (ജില്ലാ ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

NRI

കൊല്ലം പ്രവാസി അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് സമാപനം

മനാമ: ബഹ്റനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ കൂട്ടായ്മയായ കൊല്ലം പ്രവാസി അസോസിയേഷന്‍റെ 2024-2026 കാലഘട്ടത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തി കുറിച്ച് നടന്ന പത്ത് ഏരിയ സമ്മേളനങ്ങള്‍ക്ക് ശേഷം വിപുലമായ ജില്ലാ സമ്മേളനം കെസിഎ ഹാളില്‍ ഒരുക്കിയ സമ്മേളന നഗറില്‍ നടന്നു

പത്തു ഏരിയകളില്‍ നിന്നും പുതിയതായി തെരഞ്ഞെടുക്കപെട്ട ഏരിയ ഭാരവാഹികളും സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിസി അംഗങ്ങളും നിലവിലെ സിസി, എസ്സി, ക്ഷണിക്കപ്പെട്ട പ്രവാസിശ്രീ അംഗങ്ങള്‍ ഉള്‍പ്പടെ നൂറിൽ പരം പ്രധിനിധികള്‍ പങ്കെടുത്ത സമ്മേളനം കെപിഎയുടെ സംഘടന സംവിധാനത്തിന്‍റെ നേര്‍ചിത്രമായിരുന്നു.

പൊതുയോഗം, പ്രതിനിധി സമ്മേളനം, സാംസ്‌കാരിക സമ്മേളനം എന്നീ മൂന്നു സെഷനായിട്ടായിരുന്നു ജില്ലാ സമ്മേളനം നടന്നത്. കെപിഎ പ്രസിഡന്‍റ് അനോജ് മാസ്റ്റർ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു.

 

Kerala

എസ്എഫ്ഐ ആക്രമണം; ജില്ലാ സമ്മേളനത്തിൽ പോലീസുകാർ ചേരിതിരിഞ്ഞ് വാക്കേറ്റം 

ഇടുക്കി: പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനത്തിനിടെ ഉദ്യോഗസ്ഥർ ചേരിതിരിഞ്ഞ് വാക്കേറ്റം. പീരുമേട്ടിൽ നടന്ന ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് സംഭവം. വാക്കേറ്റം രൂക്ഷമായതോടെ ഭാരവാഹികൾ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

പോലീസ് ഉദ്യോഗസ്ഥരുടെ അവകാശങ്ങളെ സംബന്ധിച്ചും, തിരുവനന്തപുത്തെ എസ്എഫ്ഐ ആക്രമണത്തെക്കുറിച്ചും സംസാരിച്ചപ്പോഴാണ് തർക്കം ഉടലെടുത്തത്. തുടർന്ന് ഇത് പരസ്യമായ വാക്കേറ്റത്തിന് വഴിവച്ചു.

ഇതിനിടെ ചര്‍ച്ചയിലെ പാനൽ ഇടപെട്ട് സംസാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ഒരു വിഭാഗം പോലീസുകർ പ്രസംഗം നിര്‍ത്തുന്നതിനെ എതിർത്തു. ഇതിനുശേഷമാണ് വലിയ രീതിയിലുള്ള വാക്കേറ്റമുണ്ടായത്.

തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ വച്ച് പോലീസ് ഉദ്യോഗസ്ഥനായ മിഥുൻ റോയ്‌യെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മർദിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിലാണ് ഉദ്യോഗസ്ഥർ തമ്മിൽ വാക്കേറ്റമുണ്ടായത്. 

Latest News

Corehub Up