Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dublin

Europe

അഭിഷേകാഗ്നി കൺവൻഷൻ ഡബ്ലിനിൽ

ഡബ്ലിൻ: ഫാ. സേവ്യർ ഖാൻ വട്ടായിലിലൂടെ പരിശുദ്ധാത്മാവ് തുടക്കം കുറിക്കുകയും കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയില്‍ ആത്മീയ ഉണര്‍വിന് കാരണമാവുകയും ചെയ്ത അഭിഷേകാഗ്നി വചന ശുശ്രൂഷ ഡബ്ലിനില്‍ നടത്തപ്പെടുന്നു.

യുകെ ഉള്‍പ്പെടെയുള്ള ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി വചന ശുശ്രൂഷ 2026 ജനുവരി നാലാം തീയതി ഡബ്ലിന്‍ 5-ലെ സെന്‍റ് ലൂക്ക് ദേവാലയത്തില്‍ ഉച്ചയ്ക്ക് 1:30 മുതല്‍ അഞ്ച് വരെയാണ് ഒരുക്കിയിരിക്കുന്നത്.

അനേകായിരങ്ങളുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും ദൈവം വഴിയൊരുക്കിയ അഭിഷേകാഗ്നി വചന ശുശ്രൂഷ സേവ്യർ ഖാൻ വട്ടായിൽ അച്ഛനിലൂടെ തന്നെ പരിശുദ്ധാത്മാവ് രൂപം നല്‍കിയ Anointing Fire Catholic Ministry (AFCM) ആണ് ഡബ്ലിനിൽ ഒരുക്കുന്നത്.

അയർലണ്ടിലെ കേരളത്തിൽ നിന്നുള്ള വൈദികരോടൊപ്പം യുകെയിലെയും അയർലൻഡിലെയും AFCM ശുശ്രൂഷകർ നേതൃത്വം നൽകുന്ന ഈ ശുശ്രൂഷ മലയാളത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വചന ശുശ്രൂഷ, സ്തുതി - ആരാധന എന്നിവ ഉൾപ്പെടുന്ന ശുശ്രൂഷയിൽ വിശുദ്ധ കുമ്പസാരത്തിനും അവസരം ഒരുക്കിയിരിക്കുന്നതായി സംഘാടകർ അറിയിച്ചു.

തിന്മ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ തിരുസഭയെ ശക്തിപ്പെടുത്തുന്നതിനും വിശ്വാസത്തിൽ നിന്ന് അകന്നു പോകുന്ന ദേശങ്ങളെയും ജനതകളെയും കുടുംബങ്ങളെയും വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും, കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ അതിജീവിച്ച് ക്രൈസ്തവ സാക്ഷ്യം നൽകുന്നതിനും വിശ്വാസ സമൂഹത്തെ ഒരുക്കുന്ന ഈ അഭിഷേകാഗ്നി കൺവൻഷനിലേക്ക് AFCM അയർലൻഡ് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

 

NRI

ഡബ്ലിനിൽ ഐഒസി - കെഎംസിസി തെരഞ്ഞെടുപ്പ് കൺവൻഷൻ; ഭാരവാഹികൾ കേരളത്തിലേക്ക്

ഡബ്ലിൻ: കേരളത്തിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ കേരള ചാപ്റ്ററും കെഎംസിസിയും സംയുക്തമായി തെരഞ്ഞെടുപ്പ് കൺവൻഷൻ ഷീല പാലസിൽ സംഘടിപ്പിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഏകദേശം 10 ഓളം ഭാരവാഹികൾ കേരളത്തിലേക്ക് യാത്ര ചെയ്ത് നേരിട്ട് പ്രവർത്തിക്കാനും മറ്റ് പ്രവർത്തകർ ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചാരണ പരിപാടികൾ സജീവമാക്കാനും യോഗത്തിൽ തീരുമാനമായി.100-ൽ പരം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് യോഗം വിലയിരുത്തി.

ഐഒസി നാഷണൽ പ്രസിഡന്‍റ് ലിങ്ക് വിൻസ്റ്റാർ മാത്യു കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ പ്രസിഡന്‍റ് സാൻജോ മുളവരിക്കൽ, കെഎംസിസി ജനറൽ സെക്രട്ടറി ഷഫീഖ് നടുത്തൊടിക, ഭാരവാഹികളായ റോണി കുരിശിങ്കൽ പറമ്പിൽ, കുരുവിള ജോർജ്, നവാസ് അലി, സിനു മത്തായി, ജിംസൺ ജെയിംസ്, ഹരികൃഷ്ണൻ, ജാബിർ ഹുസൈൻ, ലുക്മാൻ, അനീഷ്‌ കുരിശിങ്കൽ പറമ്പിൽ, സിറാജ് കോർക്ക് തുടങ്ങിയവർ സംസാരിച്ചു.

 

NRI

ലിമെറിക്ക് ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 14 മുതൽ

ഡബ്ലിൻ: സെന്‍റ് മേരീസ് സീറോമലബാർ ചർച്ച്‌ ലിമെറിക്കിന്‍റെ ആഭിമുഖ്യത്തിൽ ലിമെറിക് ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 14,15,16 തീയതികളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അ‌ഞ്ച് വരെ ലിമെറിക്ക് പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ നടക്കും.

ടീം ഷെകൈയ്നയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കൺവെൻഷൻ Fr. James Manjakkal MSFS, Br.Santhosh Karumathra എന്നിവരാണ് നയിക്കുന്നത്. കേരളത്തിലെ പ്രശസ്തമായ MSFS ധ്യാന നവീകരണ സെന്‍ററായ അതിരമ്പുഴ കാരിസ്ഭവന്‍റെ സ്ഥാപകനും ഡയറക്ടറുമാണ് Fr. James Manjakkal.

ഇപ്പോൾ യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമായി നിരവധി ധ്യാനങ്ങളും കൺവൻഷനുകളും നടത്തി വരുന്ന മഞ്ഞാക്കലച്ചനെ തിരുസഭ കരുണയുടെ ജൂബിലി വർഷം ആചരിച്ച 2015-2016ൽ ആജീവനാന്ത കരുണയുടെ മിഷണറിയായി ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചിരുന്നു.

വിവിധ പ്രായത്തിലുള്ള കുട്ടികൾക്കുള്ള പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിൾ കൺവൻഷൻ 2026 ന്‍റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. ധ്യാന ദിവസങ്ങളിൽ ഉച്ചയ്ക്ക് ലഘു ഭക്ഷണം നൽകുന്നതിനോടൊപ്പം ധ്യാനത്തിൽ പങ്കെടുക്കുന്നവർക്കുള്ള സൗകര്യാർഥം ബ്രേക്ഫാസ്റ്റും സപ്പറും ഓർഡർ ചെയ്ത് വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

ധ്യാന സ്ഥലത്തേയ്ക്ക് മോട്ടോർവേയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. കൂടാതെ ആയിരത്തിനു മുകളിൽ കാർ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്. കൺവൻഷന്‍റെ വിജയത്തിനായി എല്ലാവരുടെയും പ്രാർഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോമലബാർ ചർച്ച് വികാരി ഫാ. പ്രിൻസ് മാലിയിൽ അറിയിച്ചു.

വേദി: Limerick Race Course,Green mount park Patrickswell, V94K858

കൂടുതൽ വിവരങ്ങൾക്ക്: മോനച്ചൻ നരകത്തറ - 0877553271, ജോഷൻ കെ. ആന്‍റണി - 0899753535.

NRI

ഡബ്ലിനിൽ അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ ശനിയാഴ്ച

ഡബ്ലിൻ: അഭിഷേകാഗ്നി കാതലിക് മിനിസ്ട്രി (എഎഫ്സിഎം) സംഘടിപ്പിക്കുന്ന മലയാളം ബൈബിൾ കൺവൻഷൻ ശനിയാഴ്ച ഡബ്ലിൻ ബ്യൂമോണ്ടിലെ ബ്ലെസ്ഡ് മാർഗരറ്റ് ബോൾ ദേവാലയത്തിൽ 11 മുതൽ 3.30 വരെ നടത്തപ്പെടുന്നു.

അയർലൻഡിലെ കേരളത്തിൽ നിന്നുള്ള വൈദികരോടൊപ്പം യുകെയിലെയും അയർലൻഡിലെയും എഎഫ്സിഎം ശുശ്രൂഷകർ നേതൃത്വം നൽകുന്ന ഈ ശുശ്രൂഷ മലയാളത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ഫാ. സേവ്യർ ഖാൻ വട്ടായിലൂടെ പരിശുദ്ധാത്മാവ് രൂപം നൽകുകയും അനേകായിരങ്ങളുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും ദൈവം വഴിയൊരുക്കിയതുമായ എഎഫ്സിഎം ആണ് ബെെബിൾ കൺവെൻഷൻ ഡബ്ലിനിൽ ഒരുക്കുന്നത്.

വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ, സ്തുതിയാരാധന എന്നിവ ഉൾപ്പെടുന്ന കൺവെൻഷനിലേക്ക് എഎഫ്സിഎം അയർലൻഡ് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

വേദി: Blessed Margaret Ball Church, Oakpark Ave., Whitehall, Dublin 9, D09 K586.

കൂടുതൽ വിവരങ്ങൾക്ക്: 0874174109, 0863408825.

NRI

അയർലൻഡിൽ നോമ്പുകാല ധ്യാനം വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ തീർഥയാത്രയിൽ വിശ്വാസികളെ കൂടുതൽ സജ്ജരാക്കുന്നതിനായി അയർലൻഡിലെ സീറോമലബാർ സഭയുടെ നേതൃത്വത്തിൽ വിവിധ കുർബാന സെന്‍ററുകളിൽ നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു.

ഡബ്ലിൻ റീജിയണിലെ ഈ വർഷത്തെ നോമ്പുകാല ധ്യാനം ഗ്ലാസ്നവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിൽ വെള്ളി, ശനി, ഞായർ (മാർച്ച് 20, 21, 22) ദിവസങ്ങളിൽ നടക്കും.

വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ ഒമ്പത് വരേയും ശനിയാഴ്ച ഉച്ചക്ക് 12.30 മുതൽ രാത്രി ഒമ്പത് വരേയും ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 4.30 വരെയുമാണ് ധ്യാനം.

കോട്ടയം പാമ്പാടി ഗുഡ്ന്യൂസ് റിട്രീറ്റ് സെന്‍ററിലെ ഫാ. ജിൻസ് ചീങ്കല്ലേൽ എച്ച്ജിഎൻ ധ്യാനം നയിക്കും.

ആത്മീയ-മാനസിക നവീകരണത്തിനും അനുതാപപരമായ അനുരഞ്ജനത്തിനും വഴിയൊരുക്കുന്ന ഈ ധ്യാന ദിവസങ്ങളിൽ വി. കുർബാനയോടും വചന പ്രഘോഷണത്തോടും ആരാധനയോടുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

NRI

സെന്‍റ് പാട്രിക് ദിനാഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി

ഡബ്ലിൻ: സെന്‍റ് പാട്രിക് ദിനാഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി. പരിപാടിയുടെ ഭാഗമായി തലസ്ഥാന നഗരമായ ഡബ്ലിനിൽ മാർച്ച് 17നു ചൊവ്വാഴ്ച സെന്‍റ് പാട്രിക് പരേഡ് നടക്കും.

പരിപാടി വീക്ഷിക്കാൻ അഞ്ചു ലക്ഷം പേരെത്തും. ഉച്ചയ്ക്ക് 12ന് ഡബ്ലിൻ നോർത്ത് സിറ്റിയിൽ നിന്നും ആരംഭിക്കുന്ന പരേഡ് കെവിൻ സ്ട്രീറ്റ് ജംഗ്ഷനിൽ സമാപിക്കും.

ആഘോഷ പരിപാടികൾ മാർച്ച് 18 വരെ നീണ്ടു നിൽക്കും. ഇതിന്‍റെ ഭാഗമായി അയർലൻഡിൽ ഉടനീളം ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

അയർലൻഡിന്‍റെ മധ്യസ്ഥനായ സെന്‍റ് പാട്രിക് എഡി 461 മാർച്ച് 17നാണ് മരണമടഞ്ഞത്. എല്ലാ വർഷവും അന്നേ ദിവസമാണ് അയർലൻഡിലും ലോകത്തിന്‍റെ മറ്റിടങ്ങളിലും സെന്‍റ് പാട്രിക് പരേഡുകൾ നടന്നു വരുന്നത്.

ഡബ്ലിനിൽ നടക്കുന്ന പരിപാടികളിൽ അയായിരത്തിലേറെ കലാകാരൻമാർ പങ്കെടുക്കും. പരേഡിന് പുറമെ കാർണിവലുകൾ, സംഗീത നിശ, നൃത്തം, നാടകം തുടങ്ങിയവ നടക്കും.

സ്കോട്‌ലൻഡിൽ ജനിച്ച സെന്‍റ് പാട്രിക് പതിനാറാം വയസിൽ അടിമവേലക്കായാണ് അയർലൻഡിലെത്തിയത്. ആട്ടിടയനായ ഇദ്ദേഹം നിരന്തര പ്രാർഥനകളിൽ മുഴുകി.

പിന്നീട് സ്വപ്നത്തിൽ ദൈവസന്ദേശം ലഭിച്ചതനുസരിച്ചു ബ്രിട്ടനിലേക്ക് പോയി അവിടെ വൈദികപഠനം പൂർത്തിയാക്കി.

 

NRI

അയർലൻഡിൽ നോമ്പുകാല ധ്യാനം 20, 21, 22 തീയതികളിൽ

ഡബ്ലിൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ തീർഥയാത്രയിൽ വിശ്വാസികളെ കൂടുതൽ സജ്ജരാക്കുന്നതിനായി അയർലൻഡിലെ സീറോമലബാർ സഭയുടെ നേതൃത്വത്തിൽ വിവിധ കുർബാന സെന്‍ററുകളിൽ നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു.

ഡബ്ലിൻ റീജിയണിലെ ഈ വർഷത്തെ നോമ്പുകാല ധ്യാനം ഗ്ലാസ്നവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിൽ ഈ മാസം 20, 21, 22 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. 20ന് വൈകുന്നേരം നാല് മുതൽ ഒമ്പത് വരെയും ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ രാത്രി ഒമ്പത് വരെയും ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 4.30 വരെയുമാണു ധ്യാനം.

കോട്ടയം പാമ്പാടി ഗുഡ്ന്യൂസ് റിട്രീറ്റ് സെന്‍ററിലെ ഫാ. ജിൻസ് ചീങ്കല്ലേൽ എച്ച്ജിഎൻ ധ്യാനം നയിക്കും. ആത്മീയ - മാനസിക നവീകരണത്തിനും അനുതാപപരമായ അനുരഞ്ജനത്തിനും വഴിയൊരുക്കുന്ന ഈ ധ്യാനദിവസങ്ങളിൽ വി. കുർബാനയോടും വചന പ്രഘോഷണത്തോടും ആരാധനയോടുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ലോകരക്ഷകനായ ദൈവപുത്രന്‍റെ കുരിശുമരണത്തിലും ഉയിർപ്പിലും ആത്മീയമായി പങ്കുചേരാൻ വിശ്വാസികളെ ഒരുക്കുന്ന ഈ നോമ്പുകാല ധ്യാനത്തിൽ പങ്കെടുത്ത് കുടുംബ വിശുദ്ധീകരണം കൈവരിക്കണമെന്ന് അയർലൻഡ് സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ അഭ്യർഥിച്ചു.

NRI

സ്ഥിരീകരണ ശുശ്രൂഷ സംഘടിപ്പിച്ചു

ഡബ്ലിൻ: ഡബ്ലിൻ ഹോളി ട്രിനിറ്റി സിഎസ്ഐ കോൺഗ്രിഗേഷനിൽ വച്ച് നടത്തപ്പെട്ട സ്ഥിരീകരണ ശുശ്രൂഷയ്ക്ക് സിഎസ്ഐ മധ്യകേരള മഹായിടവക അധ്യക്ഷൻ റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ് നേതൃത്വം നൽകി.

19 കുട്ടികൾ സ്ഥിരീകരിക്കെപട്ട് സഭയുടെ പൂർണഅംഗത്വം സ്വീകരിച്ചു. തുടർന്ന് നടന്ന സഭയുടെ ക്രിസ്റ്റൽ ജൂബിലി സമാപന യോഗത്തിൽ ബിഷപ്പിനോടൊപ്പം ചർച്ച് ഓഫ് അയർലൻഡ് ആർച്ച് ബിഷപ് മോസ്റ്റ്. റവ. ഡോ. മൈക്കൽ ജാക്സണും പങ്കെടുത്തു.

ഇടവക വികാരി റവ.ഫാ. ജെനു ജോണിന്‍റെയും ചർച്ച് കമ്മിറ്റിയുടേയും നേതൃത്വത്തിൽ ഗാൽവേയിൽ നടത്തപ്പെട്ട ആരാധനയിലും ബിഷപ് പങ്കെടുക്കുകയും കോർക്ക് വർഷിപ്പ് സെന്‍ററിനെ പുതിയ സഭയായി പ്രഖ്യാപിക്കുകയും സെന്‍റ് മാർക്ക് സിഎസ്ഐ കോൺഗ്രിഗേഷൻ എന്ന് പുനർനാമകരണവും നടത്തി.

NRI

ഡബ്ലിനിൽ അഭിഷേകാഗ്നി കൺവൻഷൻ ശനിയാഴ്ച

ഡബ്ലിൻ: പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്തിൽ ഫാ. സേവ്യർ ഖാൻ വട്ടായിൽ ആരംഭിച്ച അഭിഷേകാഗ്നി വചന ശുശ്രൂഷ ഡബ്ലിനിൽ സംഘടിപ്പിക്കുന്നു. ഡബ്ലിൻ ബ്യൂമൗണ്ടിലുള്ള ബ്ലെസ്ഡ് മാർഗരറ്റ് ബോൾ ദേവാലയത്തിൽ ശനിയാഴ്ച രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് കൺവൻഷൻ നടക്കുക.

ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ, പ്രത്യേകിച്ച് യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ മലയാളി വിശ്വാസികൾക്കായി നടത്തിവരുന്ന അഭിഷേകാഗ്നി ശുശ്രൂഷയുടെ ഭാഗമായാണ് ഡബ്ലിനിലെ ഈ ആത്മീയ സംഗമം.

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി (എഎഫ്സിഎം) ആണ് പരിപാടി ഒരുക്കുന്നത്. അയർലൻഡിലെയും യുകെയിലെയും എഎഫ്സിഎം ശുശ്രൂഷകരും കേരളത്തിൽ നിന്നുള്ള വൈദികരും ചേർന്നാണ് ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത്. ശുശ്രൂഷ മലയാളത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വചന ശുശ്രൂഷ, സ്തുതി - ആരാധന എന്നിവ ഉൾപ്പെടുന്ന കൺവൻഷനിൽ വിശുദ്ധ കുമ്പസാരത്തിനും അവസരം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

അനേകരുടെ ജീവിതത്തിൽ വിശ്വാസ വളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും വഴിയൊരുക്കിയ ഈ ശുശ്രൂഷ, കുടുംബങ്ങളെ ആത്മീയമായി ശക്തിപ്പെടുത്തുകയും വിശ്വാസത്തിൽ നിന്ന് അകന്നു പോകുന്ന സമൂഹങ്ങളെ വീണ്ടും ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

തിന്മ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ തിരുസഭയെ ശക്തിപ്പെടുത്തുകയും വിശ്വാസ സമൂഹത്തെ കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ അതിജീവിച്ച് ക്രൈസ്തവ സാക്ഷ്യം നൽകാൻ സജ്ജരാക്കുകയും ചെയ്യുന്നതാണ് അഭിഷേകാഗ്നി കൺവെൻഷന്‍റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

എഎഫ്സിഎം അയർലൻഡ് ഏവരെയും ഈ ആത്മീയ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

NRI

അഭിഷേകാഗ്നി കൺവൻഷൻ ഡബ്ലിനിൽ

ഡബ്ലിൻ: ഫാ. സേവ്യർ ഖാൻ വട്ടായില്‍ തുടക്കം കുറിക്കുകയും കഴിഞ്ഞ രണ്ട് ദശാബ്‌ദങ്ങളായി കേരള കത്തോലിക്ക സഭയില്‍ ആത്മീയ ഉണര്‍വിന് കാരണമാവുകയും ചെയ്ത അഭിഷേകാഗ്നി വചന ശുശ്രൂഷ ഡബ്ലിനില്‍ നടത്തപ്പെടുന്നു.

യുകെ ഉള്‍പ്പെടെയുള്ള ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി വചന ശുശ്രൂഷ 2026 ജനുവരി നാലിന് ഡബ്ലിന്‍ 5ലെ സെന്‍റ് ലൂക്ക് ദേവാലയത്തില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ അഞ്ച് വരെയാണ് ഒരുക്കിയിരിക്കുന്നത്.

അഭിഷേകാഗ്നി കാതോലിക് മിനിസ്‌‌ട്രി (എഎഫ്സിഎം) ആണ് ധ്യ‌ാനം ഡബ്ലിനിൽ ഒരുക്കുന്നത്. അയർലൻഡിലെ കേരളത്തിൽ നിന്നുള്ള വൈദികരോടൊപ്പം യുകെയിലെയും അയർലൻഡിലെയും എഎഫ്സിഎം ശുശ്രൂഷകർ നേതൃത്വം നൽകുന്ന ഈ ശുശ്രൂഷ മലയാളത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വചന ശുശ്രൂഷ, സ്തുതി - ആരാധന എന്നിവ ഉൾപ്പെടുന്ന ശുശ്രൂഷയിൽ വിശുദ്ധ കുമ്പസാരത്തിനും അവസരം ഒരുക്കിയിരിക്കുന്നതായി സംഘാടകർ അറിയിച്ചു.

അഭിഷേകാഗ്നി കൺവൻഷനിലേക്ക് എഎഫ്സിഎം അയർലൻഡ് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

NRI

അയർലൻഡിൽ അന്തരിച്ച ജോൺസൺ ജോയിയുടെ കുടുംബത്തിനായി ധനസമാഹരണം ആരംഭിച്ചു

ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച മലയാളിയായ ജോൺസൺ ജോയിയുടെ(33) കുടുംബത്തെ സഹായിക്കുന്നതിനായി ധനസമാഹരണം ആരംഭിച്ചു. കാവൻ ബ്രയിലിബ്രോയിൽ താമസിച്ചു വന്ന കോട്ടയം പാച്ചിറ വടക്കേ കരുമാങ്കൽ ജോൺസൺ ജോയ് ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റുമായാണ് ധനസമാഹരണം തുടങ്ങിയത്. ഗോ ഫണ്ട് മീ വഴിയാണ് തുക സ്വരൂപിക്കുക.

ഭാര്യ ആൽബി ലൂക്കോസും(പാച്ചിറ കൊച്ചുപറമ്പിൽ കുടുംബാംഗം) മക്കളും നാട്ടിലാണുള്ളത്. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിനായാണ് ഭാര്യ നാട്ടിലെത്തിയത്.

രണ്ടാമത്തെ കുഞ്ഞിനെ കാണാനായി ജോൺസൺ അടുത്താഴ്ച നാട്ടിലേക്ക് പുറപ്പെടാനിരിക്കുകയായിരുന്നു.

Latest News

Corehub Up