Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Houston

America

റവ. ഡോ. ജേക്കബ് കുര്യൻ ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: പ്രശസ്ത സുവിശേഷപ്രസംഗകനും സമർപ്പിത ശുശ്രൂഷകനുമായിരുന്ന റവ. ഡോ. ജേക്കബ് കുര്യൻ (തമ്പി 85) ഹൂസ്റ്റണിൽ അന്തരിച്ചു.

ത്യാഗപൂർണമായ ജീവിതവും ദൈവവചന പ്രഘോഷണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും പതിറ്റാണ്ടുകളായി നിർവഹിച്ച വിശ്വസ്ത ശുശ്രൂഷയും കൊണ്ട് അദ്ദേഹം അനേകരുടെ ജീവിതത്തെ സ്വാധീനിച്ച ആത്മീയ നേതാവായിരുന്നു.

വേൾഡ് ഔട്ട്റീച്ച് മിനിസ്ട്രിസിന്‍റെ സ്ഥാപകൻ കൂടിയാണ് പരേതൻ. കേരളത്തിൽ പുനലൂർ ആസ്ഥാനമായി ബൈബിൾ സ്കൂൾ, ഓർഫെനജ്, സഭാ പ്രവർത്തങ്ങൾ ഒക്കെ നടത്തിയിരുന്നു.

അദ്ദേഹത്തിന്‍റെ ജീവിതസാക്ഷ്യവും ശുശ്രൂഷയുടെ പാരമ്പര്യവും വരും തലമുറകൾക്കും പ്രചോദനമായി നിലനിൽക്കുമെന്ന് സഹപ്രവർത്തകരും വിശ്വാസികളും അനുസ്മരിക്കുന്നു.

ഭാര്യ: ലീലമ്മ കുര്യൻ. മക്കൾ ആൻ & പ്രെസ്റ്റ്ലി തോമസ്, എലിസബത്ത് & ജോജോ ജേക്കബ്, ജോർജ് & റിനി കുര്യൻ, റേച്ചൽ കുര്യൻ.

പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ Elim Church, 3200 S. Richey St.Houston, TX 77017.

അതേ സഭാ മന്ദിരത്തിൽ വച്ച് സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 10 മുതൽ.

സംസ്കാരം രണ്ടിന് South Park Funeral Home,1310 N.Main St.Pearland, TX 77581ൽ വച്ച് നടക്കും.

NRI

ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ പള്ളിയിൽ മലയാളം ക്ലാസുകൾക്ക് തുടക്കമായി

ഹൂസ്റ്റൺ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിൽ ഈ വർഷത്തെ മലയാളം ക്ലാസുകളുടെ ഔപചാരികമായ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നിർവഹിക്കപ്പെട്ടു.

ഞായറാഴ്ച നടന്ന ചടങ്ങിൽ, യുണൈറ്റഡ് കിംഗ്ഡം (യുകെ) ക്നാനായ കത്തോലിക്കാ എപ്പാർക്കിയൽ കോർഡിനേറ്റർ റവ.ഫാ. സുനി പടിഞ്ഞാറേക്കര ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

അമേരിക്കയിൽ വളരുന്ന നമ്മുടെ കുട്ടികൾക്ക് മലയാള ഭാഷ പഠിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഫാ. സുനി പടിഞ്ഞാറേക്കര മുഖ്യപ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.

മുതിർന്നവരുമായി മികച്ച രീതിയിൽ ആശയവിനിമയം നടത്തുന്നതിനും നമ്മുടെ സമ്പന്നമായ സംസ്കാരം, ആരാധനാക്രമം, പൈതൃകം എന്നിവ ആഴത്തിൽ മനസിലാക്കുന്നതിനും മാതൃഭാഷാ പഠനം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ചടങ്ങിൽ ഇടവക വികാരി റവ. ഫാ. അബ്രഹാം മുത്തോലത്ത് അധ്യക്ഷത വഹിച്ചു. കുട്ടികളെ ഈ കോഴ്സിലേക്ക് അയക്കാൻ താല്പര്യം കാണിച്ച മാതാപിതാക്കളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ഈ മലയാളം പഠനക്ലാസ് നമ്മുടെ കുടുംബങ്ങൾക്കും സമൂഹത്തിനും ഒന്നുപോലെ എത്രത്തോളം പ്രയോജനകരമായിരിക്കുമെന്ന് അദ്ദേഹം തന്‍റെ അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി.

അസിസ്റ്റന്‍റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, സിസ്റ്റർ റെജി എസ്ജെസി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. അധ്യാപകരുടെയും വിദ്യാർഥികളുടെയും സജീവമായ പങ്കാളിത്തത്തെ അവർ അഭിനന്ദിച്ചു.

ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും മാത്യു പനംതാനമ്പറമ്പിൽ നന്ദി രേഖപ്പെടുത്തി. ഇടവകയിലെ സീനിയർ മിനിസ്ട്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

നിലവിൽ 45 വിദ്യാർഥികളും എട്ട് സന്നദ്ധ അധ്യാപകരുമാണ് ഈ പുതിയ അധ്യയന വർഷത്തെ ക്ലാസുകളിൽ പങ്കാളികളാകുന്നത്.

NRI

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക മിഷൻ കൺവൻഷൻ ജൂലൈ രണ്ട് മുതൽ

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ 2026ലെ ഇടവക മിഷൻ കൺവൻഷൻ ജൂലൈ രണ്ട് മുതൽ നാല് വരെ ദിവസങ്ങളിൽ എല്ലാ ദിവസവും രാത്രി ഏഴിന് ഇടവക ദേവാലയത്തിൽ നടക്കും (5810 Almeda Genoa Rd, Houston, Texas 77048).

ഇടവകയുടെ ആത്മീയ നവീകരണത്തിനും വിശ്വാസ വളർച്ചയ്ക്കുമായി സംഘടിപ്പിക്കുന്ന ഈ കൺവൻഷനിൽ മുഖ്യപ്രഭാഷകനായി മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് വികാരി റവ. ഏബ്രഹാം വി. സാംസൺ സന്ദേശം നൽകും.

കൺവൻഷനിൽ ട്രിനിറ്റി ചർച്ച് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റവ. ജിജോ എം. ജേക്കബ് (വികാരി) - 832 898 8699, റവ. സോനു എസ്. വർഗീസ് (അസി. വികാരി) - 713 408 7394, എം. ജോർജ് കുട്ടി - 832 298 8739, ഏബ്രഹാം ഇടിക്കുള - 713 614 9381, ഏബ്രഹാം മാത്യു (ജോയ് മണ്ണിൽ) - 281 745 1459.

NRI

ഹൂസ്റ്റണിൽ ആദ്യഫല ശേഖരണവും മാർത്തോമ്മാ ശ്ലീഹയുടെ ദുക്റാന പെരുന്നാളും

ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹൂസ്റ്റൺ സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ 2026 ആദ്യഫല ശേഖരണവും മാർത്തോമ്മാ ശ്ലീഹയുടെ ദുക്റാന പെരുന്നാളും ജൂൺ 28 മുതൽ ജൂലൈ അഞ്ച് വരെ നടക്കും.

ജൂൺ 28ന് ആരംഭിക്കുന്ന ആഘോഷങ്ങൾ ജൂലൈ അഞ്ചിന് വിശുദ്ധ കുർബാനയോടും അനുബന്ധ ശുശ്രൂഷകളോടും കൂടി സമാപിക്കും. ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ഓർമപ്പെരുന്നാളും ഈ അവസരത്തിൽ ഭക്തിപൂർവം ആചരിക്കും.

ജൂൺ 28 - ആദ്യഫല ശേഖരണപെരുന്നാൾ

28ന് രാവിലെ 7.30ന് പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും തുടർന്ന് കൊടിയേറ്റും വിളവെടുപ്പ് ലേലം (Harvest Auction) എന്നിവ നടക്കും. രാവിലെ 11.30ന് നടക്കുന്ന ആദ്യഫല ശേഖരണപെരുന്നാൾ ആശീർവാദ പ്രാർഥനയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

"നിന്‍റെ സമ്പത്തുകൊണ്ടും നിന്‍റെ സകലവിളവിന്‍റെയും ആദ്യഫലങ്ങളാലും യഹോവയെ മാനിക്ക' (സദൃശവാക്യങ്ങൾ 3:9) എന്ന തിരുവചനത്തെ ആസ്പദമാക്കി ദൈവത്തിന് നന്ദി അർപ്പിക്കുന്ന ആത്മീയ ആഘോഷമായാണ് ആദ്യഫല ശേഖരണപെരുന്നാൾ ക്രമീകരിച്ചിരിക്കുന്നത്.

ജൂലൈ മൂന്ന് - മാർത്തോമ്മാ ശ്ലീഹയുടെ ദുക്റാന

വൈകുന്നേരം ആറിന് സന്ധ്യ നമസ്കാരത്തോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും.

ജൂലൈ നാലിന് - കുടുംബസംഗമവും ബസാറും

രാവിലെ ഒമ്പത് മുതൽ വാർഷിക ബസാർ, എംഎംവിഎസ്, സൺഡേ സ്കൂൾ, എംജിഒസിഎസ്എം. ഒസിവൈഎം, ഫോക്കസ്, പ്രയർ ഗ്രൂപ്പ്, തുടങ്ങി വിവിധ ആത്മീയ സംഘടനകൾ ഒരുക്കുന്ന വിവിധ പരിപാടികൾ, പ്രഭാതഭക്ഷണം, കുട്ടികളുടെ വിനോദപരിപാടികൾ, ഫുഡ് സ്റ്റാളുകൾ, വ്യാപാര സ്റ്റാളുകൾ എന്നിവ ഈ വർഷത്തെ കുടുംബസംഗമത്തിന്‍റെ പ്രത്യേകത ആയിരിക്കും.

വൈകുന്നേരം ആറിന് സന്ധ്യ നമസ്കാരം, ഹൂസ്റ്റൺ വൈദീക സംഘത്തിന്‍റെ ഗാനശുശ്രൂഷ, പ്രഭാഷണം, റാസ, ലഘുഭക്ഷണം എന്നിവയോടെ ആഘോഷങ്ങൾ സമാപിക്കും.

ജൂലൈ അഞ്ച് - മാർത്തോമ്മാ ശ്ലീഹയുടെ ദുക്റോനോ പെരുന്നാൾ ദിനം

രാവിലെ എട്ടിന് പ്രഭാത നമസ്കാരത്തോടനുബന്ധിച്ച് വിശുദ്ധ കുർബാനയ്ക്ക് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വഹിച്ച് വിശുദ്ധ കുർബാന അർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്യും.

തുടർന്ന് 11ന് ഈ വർഷം ഗ്രാജ്‌വുറ്റ് ചെയ്ത വിദ്യാർഥികളെയും 90 വയസിനു മുകളിലുള്ള മുതിർന്ന ഇടവകാംഗങ്ങളെയും ആദരിക്കുന്ന ചടങ്ങ് നടക്കും. തുടർന്ന് ആശീർവാദ പ്രാർഥനയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

എല്ലാവർക്കും സ്വാഗതം

മലങ്കര ഓർത്തഡോക്സ് സഭയുടെ ആത്മീയതയും നസ്രാണി പാരമ്പര്യവും സമൂഹസൗഹൃദവും ഒരുമിപ്പിക്കുന്ന ഈ മഹോത്സവത്തിലേക്ക് എല്ലാ വിശ്വാസികളെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഹൂസ്റ്റൺ മലയാളി സമൂഹത്തെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.

പെരുന്നാൾ ആഘോഷങ്ങൾ വികാരി റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, സഹവികാരിമാരായ റവ. ഫാ. ജോൺസൺ പുഞ്ചക്കോണം, റവ. ഫാ. ടെജി എബ്രഹാം, ട്രസ്റ്റി തോമസ് പണിക്കർ, സെക്രട്ടറി മനോജ് മാത്യു, മാനേജിംഗ് കമ്മിറ്റി, വിവിധ ആത്മീയ സംഘടനകൾ, പെരുന്നാൾ കൺവീനർമാരായ ജിജോ കാവനാൽ, മത്തായി കുര്യൻ, വിനു കുര്യൻ, പോൾ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ച് വരുന്നു.

വിലാസം: St. Thomas Orthodox Cathedral 2411 5th Street, Stafford, Texas 77477.

NRI

പതിക്കൽ ജെ. സ്റ്റീഫൻ ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: എറണാകുളം കീഴില്ലം പതിക്കൽ പരേതരായ പൈലി ജോസഫിന്‍റെയും മറിയാമ്മ ജോസഫിന്‍റെയും മകൻ പതിക്കൽ ജെ. സ്റ്റീഫൻ (78) അന്തരിച്ചു. പരേതൻ ഹൂസ്റ്റൺ സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ (STECI) ഹൂസ്റ്റൺ ഇടവകയിലെ സജീവ അംഗമായിരുന്നു.

പരേതൻ ഇന്ത്യൻ ആർമിയിലും യുഎഇ ആർമിയിലും നിരവധി വർഷങ്ങൾ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ റേച്ചൽ സ്റ്റീഫൻ (പൊന്നമ്മ) കളമശേരി തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ലിമ ജോസഫ്, സുമ മാത്യു ( ഇരുവരും ഹൂസ്റ്റൺ). മരുമക്കൾ: ഡോ. ബിനി ജോസഫ്, മഗേഷ് മാത്യു (ഇരുവരും ഹൂസ്റ്റൺ)

സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ 12.30 വരെ ഹൂസ്റ്റണിലെ സെന്‍റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ ദേവാലയത്തിൽ (16520 Chimney Rock Road, Houston, TX 77053).

ശുശ്രൂഷകൾക്ക് ശേഷം ഉച്ച കഴിഞ്ഞ് രണ്ടിന് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ (1310 N. Main Street, Pearland, TX 77581) മൃതദേഹം സംസ്കരിക്കും

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക്: https://www.youtube.com/live/kJCfaQQnu6Q?reload=9&feature=share.

കൂടുതൽ വിവരങ്ങൾക്ക്: ഡോ. ബിനി ജോസഫ് - 870 918 7538, മഗേഷ് മാത്യു - 832 359 5702.

NRI

മാക് ഭാരവാഹികളെ തെരഞ്ഞെടുത്തു

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് അലിയാന കമ്യൂണിറ്റി വാർഷിക ജനറൽ ബോഡി പ്രവീൺ ഗോപിനാഥിന്‍റെ അധ്യക്ഷതയിൽ കൂടി.

വിനീത വാസുദേവൻ (പ്രസിഡന്‍റ്), ടീന ജെയ്സ് (വൈസ് പ്രസിഡന്‍റ്), ദീപു കുര്യൻ (സെക്രട്ടറി), ലതാ പ്രവീൺ (ജോയിന്‍റ് സെക്രട്ടറി), അനൂപ് കുമാർ പ്രകാശൻ (സോഷ്യൽ മീഡിയ കോഓർഡിനേറ്റർ), കുരുവിള മാത്യു (പ്രോഗ്രാം കോഓർഡിനേറ്റർ), ബിനിത ജോർജ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

വാർഷിക റിപ്പോർട്ടും വാർഷിക കണക്കും ജനറൽ ബോഡി പാസാക്കി.

NRI

ഹൂസ്റ്റൺ പൂരം ഗംഭീരമായി

ഹൂസ്റ്റൺ: തൃശൂർ പൂരത്തിന്‍റെ മഹിമയും ആചാര വൈഭവവും കലാ സമ്പന്നതയും അമേരിക്കൻ മണ്ണിൽ അതേ പ്രൗഢിയോടെ പുനരാവിഷ്കരിച്ച "പൂരപ്പറമ്പിലെ ഹൂസ്റ്റൺ പൂരം 2026' മലയാളി സമൂഹത്തിന് മറക്കാനാവാത്ത അനുഭവമായി മാറി.

ഏകദേശം 1500ഓളം ആളുകളുടെ പങ്കാളിത്തത്തോടെ നടന്ന ആഘോഷം ഹൂസ്റ്റണിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നായി ശ്രദ്ധേയമായി. എല്ലാ കലാകാരന്മാരും സംഘടനാ ഭാരവാഹികളും പൂരം പ്രേമികളും അണിനിരന്ന വർണാഭമായ ഘോഷയാത്ര ആഘോഷത്തിന് ആവേശം പകർന്നു.

താളക്രമത്തിലും മേള ക്രമത്തിലും വളരെ പ്രശസ്തരായ പല്ലാവൂർ സഹോദന്മാരുടെ നേതൃത്വത്തിൽ ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന ചെണ്ടമേളം കാണികളിൽ തൃശൂർ പൂരം നേരിട്ട് അനുഭവിക്കുന്ന പ്രതീതിയാണ് സൃഷ്‌ടിച്ചത്.

മുപ്പത് അടി ഉയരത്തിൽ പ്രത്യേകമായി നിർമ്മിച്ച ശ്രീ വടക്കുംനാഥ ക്ഷേത്രത്തിന്‍റെ മാതൃകയും കുടയും ആലവട്ടവും വെൺചാമരവുമായി അണിഞ്ഞൊരുക്കിയ 15 ആനകളുടെ ദൃശ്യാവിഷ്കാരവും ആഘോഷത്തിന്‍റെ മുഖ്യ ആകർഷണങ്ങളായി.

തൃശൂരിൽ നിന്ന് പ്രത്യേകമായി എത്തിച്ച കുടകളും വെൺചാമരങ്ങളും ഹൂസ്റ്റണിലെ പൂരം പ്രേമികൾ സ്വന്തം കൈകളാൽ നിർമിച്ച കാവടിയും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. മെഗാ തിരുവാതിര, വീരനാട്യം, കാവടിയാട്ടം, ഫയർ ഡാൻസ് എന്നിവ ഉൾപ്പെടെയുള്ള തുടർച്ചയായ കലാപരിപാടികളിൽ നൂറിലധികം കലാകാരന്മാർ പങ്കെടുത്തത് ആഘോഷത്തിന് മാറ്റുകൂട്ടി.

അമേരിക്ക മുഴുവനും പൂരം ആസ്പദമാക്കി സംഘടിപ്പിച്ച ദേശീയ ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. തൃശൂർ പൂരത്തിന്‍റെ ഓർമകൾ പുതുക്കുന്ന തരത്തിൽ ഒരുക്കിയ 25ഓളം സ്റ്റാളുകളുള്ള പൂരം എക്സിബിഷൻ വലിയ ജനശ്രദ്ധ നേടി. പൂരം ചരിത്രം അവതരിപ്പിച്ച പ്രത്യേക പ്രദർശനവും സന്ദർശകരുടെ പ്രശംസ പിടിച്ചുപറ്റി.

തൃശൂരിന്‍റെ അഭിമാനങ്ങളായ വ്യവസായ പ്രമുഖൻ ജോയ് ആലുക്കാസ്, മിത്ര ഗ്രൂപ്പ്, മാലിയേക്കൽ ഫൗണ്ടേഷൻ, പ്രശസ്ത ഗായകൻ ഫ്രാങ്കോ എന്നിവരുള്‍പ്പെടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പത്തോളം പ്രമുഖരെ ചടങ്ങിൽ ആദരിച്ചു.

ആകാശം വർണാഭമാക്കിയ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് ആഘോഷത്തിന്റെ ഉച്ചകോടിയായി മാറി. തുടർന്ന് ഗായകൻ ഫ്രാങ്കോ ഒരുക്കിയ സംഗീത വിരുന്നും വള്ളാടൻ നെവിൻ തകർത്താടിയ ലൈവ് ഡിജെയും കാണികൾക്ക് ആവേശത്തിന്റെ പുതിയ അനുഭവം സമ്മാനിച്ചു.

കലയും കലാകാരനും ജീവിക്കുന്നത് നല്ല ആസ്വാദകരിലൂടെയാണ് എന്നതിന്‍റെ മികച്ച ഉദാഹരണമാണ് ഹൂസ്റ്റൺ പൂരം 2026 ധനിഷ, സാം സുരേന്ദ്രൻ, ജോൺ ആന്‍റണി കാട്ടൂകാരൻ, ജിനോ ജോൺസ് പള്ളത്ത്, ഡോ. സതീഷ് ചിയ്യാരത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളുടെ അശ്രാന്ത പരിശ്രമവും സംഘാടന മികവും ആഘോഷത്തിന്‍റെ വിജയത്തിന് കരുത്തായി.

കേരളത്തിന്‍റെ സാംസ്കാരിക പൈതൃകവും തൃശ്ശൂർ പൂരത്തിന്‍റെ ആത്മാവും അമേരിക്കൻ മലയാളികളുടെ ഹൃദയങ്ങളിലേക്ക് എത്തിച്ച "പൂരപ്പറമ്പിലെ ഹൂസ്റ്റൺ പൂരം 2026' പ്രവാസ ലോകത്ത് മലയാളി സംസ്കാരത്തിന്‍റെ ശക്തമായ അടയാളപ്പെടുത്തലായി മാറിയതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടതോടെ സദിര് കഴിഞ്ഞു യവനിക താണു പൂരപ്പറമ്പിൽ ആളൊഴിഞ്ഞു.

NRI

സ്ത്രീകളെ ആക്രമിച്ച ഹൂസ്റ്റൺ സ്വദേശിക്ക് ജീവപര്യന്തം തടവ്

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ അപ്പാർട്ട്മെന്‍റ് സമുച്ചയങ്ങളിൽ സ്ത്രീകളെ തോക്കുചൂണ്ടി ക്രൂരമായി ലൈംഗികാക്രമണത്തിന് ഇരയാക്കിയ 20 വയസുകാരന് കോടതി നാല് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ജെയ്ഡൻ ഡെമൗഷെ എന്ന യുവാവിനാണ് ഹാരിസ് കൗണ്ടി കോടതി കടുത്ത ശിക്ഷ നൽകിയത്.

2024 ഒക്ടോബർ, നവംബർ മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. നോർത്ത് ഹൂസ്റ്റണിലെ ഏക്കേഴ്സ് ഹോംസ് പ്രദേശത്തെ അപ്പാർട്ട്മെന്‍റുകളിൽ താമസിച്ചിരുന്ന അഞ്ച് സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിട്ടത്.

മുഖംമൂടി ധരിച്ചും തോക്ക് ചൂണ്ടിയും അപ്പാർട്ട്മെന്‍റുകളിൽ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണങ്ങൾ. ഇരകളിൽ ചിലർ കോടതിയിൽ നൽകിയ സാക്ഷിമൊഴികളിൽ, സംഭവത്തിന് ശേഷം വീടിന് പുറത്തിറങ്ങാൻ പോലും ഭയമാണെന്നും മാനസികമായി തകർന്നുപോയെന്നും വ്യക്തമാക്കി.

ഇയാൾക്കെതിരേയുള്ള നാല് ലൈംഗികാക്രമണ കേസുകളിൽ കുറ്റം തെളിയിക്കപ്പെട്ടതിനെ തുടർന്നാണ് ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജി പേറ്റൻ പീബിൾസ് നാല് വ്യത്യസ്ത ജീവപര്യന്തം ശിക്ഷകൾ വിധിച്ചത്.

കോടതി വിധിയനുസരിച്ച് പ്രതിക്ക് 2056ന് മുമ്പ് യാതൊരു കാരണവശാലും പരോൾ ലഭിക്കില്ല. സമൂഹത്തിന് ഭീഷണിയായ ഒരു അക്രമിക്കെതിരേ അതിജീവിച്ചവരുടെ ധീരതയെ മാനിച്ചുകൊണ്ട് നൽകിയ മാതൃകാപരമായ ശിക്ഷയാണിതെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു.

NRI

ഹൂസ്റ്റണിൽ ഭക്തിസാന്ദ്രമായ വണക്കമാസ സമാപനം

ഹൂസ്റ്റൺ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ മേയ് 31ന് ഭക്തിനിർഭരമായ വണക്കമാസ സമാപനം ആഘോഷിച്ചു. ഇടവകയിലെ ലീജിയൻ ഓഫ് മേരി സംഘടനയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ ഭംഗിയായി സംഘടിപ്പിച്ചത്.

ഞായറാഴ്ച രാവിലെ 7.30ന് വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി, ലീജിയൺ ഓഫ് മേരി അംഗങ്ങളുടെ നേതൃത്വത്തിൽ ഭക്തജന പങ്കാളിത്തത്തോടെ സുപ്രാധാനമായ ഘോഷയാത്ര നടന്നു.

തുടർന്ന് ലീജിയൻ ഓഫ് മേരി അംഗങ്ങൾ മാതാവിന്‍റെ രൂപത്തിന് മുന്നിൽ റോസാപ്പൂക്കൾ സമർപ്പിച്ചു പ്രാർഥിച്ചു.

 

 

NRI

റോസമ്മ എബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു

 

ഹൂസ്റ്റൺ: റോസമ്മ എബ്രഹാം അർഥശേരിൽ (76) ഹൂസ്റ്റണിൽ അന്തരിച്ചു. കേരളത്തിൽ പോത്താനിക്കാട് പെരിങ്ങാറപിള്ളിൽ കുടുംബാംഗമാണ്. 1983 മുതൽ ഷിക്കാഗോയിൽ നഴ്സ് ആയി സേവനമനുഷ്ഠിച്ചു.

ജോലിയിൽനിന്ന് വിരമിച്ചതിനുശേഷം 2019ൽ ടെക്സസിലെ ഹൂസ്റ്റണിലുള്ള മിസോറി സിറ്റിയിൽ താമസമാക്കി. ‌റോസമ്മയും കുടുംബാംഗങ്ങളും മിസോറി സിറ്റിയിലുള്ള സെന്‍റ് ജോസഫ് സീറോമലബാർ കത്തോലിക്കാ പള്ളിയിലെ സജീവ അംഗങ്ങളാണ്.

ഭർത്താവ് ജോൺ എബ്രഹാം അർഥശേരിൽ. മക്കൾ: ജോൺസൺ എബ്രഹാം, ജോസഫ് എബ്രഹാം. മരുമക്കൾ: സിന്ധു എബ്രഹാം, രഞ്ജു എബ്രഹാം.

ജൂൺ നാലിന് വൈകുന്നേരം ആറ് മുതൽ ഏഴ് വരെ സെന്‍റ് ജോസഫ് സീറോമലബാർ കത്തോലിക്ക ഫൊറോനാ പള്ളിയിൽ വച്ച് പൊതുദർശനവും പ്രാർഥനയും നടക്കും. (Address: 211 Present Street, Missouri City, TX 77581).

ജൂൺ ആറിന് രാവിലെ 10ന് പിയർലാൻഡ് സെന്‍റ് മേരീസ് സീറോമലബാർ കത്തോലിക്കാ പള്ളിയിൽ (Address: 1610 Oday Road, Pearland, TX 77581) വിശുദ്ധ കുർബാനയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

തുടർന്ന് രാവിലെ 11ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ (Address: 1310 N. Main St. Pearland, TX 77581) മൃതദേഹം സംസ്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് എബ്രഹാം - 773 704 6346.

NRI

ഹൂസ്റ്റണിൽ ശക്തമായ ഇടിമിന്നൽ; 56,000 തവണ മിന്നലേറ്റതായി റിപ്പോർട്ട്

ഹൂസ്റ്റൺ: ടെക്സസ്സിലെ ഹൂസ്റ്റൺ നഗരത്തിലും പരിസരപ്രദേശങ്ങളിലും ശനിയാഴ്ച ഉണ്ടായ ശക്തമായ കൊടുങ്കാറ്റിലും മഴയിലും റിക്കാർഡ് ഇടിമിന്നൽ രേഖപ്പെടുത്തി.

പുലർച്ചെ മൂന്നു മുതൽ വൈകുന്നേരം ഏഴു വരെയുള്ള സമയത്തിനുള്ളിൽ 56,000-ത്തിലധികം തവണയാണ് മേഘങ്ങളിൽ നിന്ന് ഭൂമിയിലേക്ക് മിന്നലേറ്റതെന്ന് എനർജി കമ്പനിയായ സെന്‍റർപോയി‍ന്‍റ് അറിയിച്ചു.

ശക്തമായ ഇടിമിന്നലിനെ തുടർന്ന് പ്രദേശത്തെ ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഏകദേശം 1,90,000 ഉപഭോക്താക്കളെയാണ് വൈദ്യുതി തടസം ബാധിച്ചത്.

എന്നാൽ ഞായറാഴ്ച രാവിലെയായപ്പോഴേക്കും ഭൂരിഭാഗം സ്ഥലങ്ങളിലെയും തകരാറുകൾ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി.

ടെക്സസ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇടിമിന്നൽ ഉണ്ടാകുന്ന നഗരങ്ങളിലൊന്നാണ് ഹൂസ്റ്റൺ.

NRI

അലുംമ്നി സംഗമം സംഘടിപ്പിച്ച് കോട്ടയം സിഎംഎസ് കോളജ് ഹൂസ്റ്റൺ ചാപ്റ്റർ

ഹൂസ്റ്റൺ: കേരളത്തിലെ ആദ്യ കലാലയമായ കോട്ടയം സിഎംഎസ് കോളജിന്‍റെ പൂർവവിദ്യാർഥികളും മുൻ അധ്യാപകരും ഒരുമിച്ചുകൂടിയ അലുംമ്നി സംഗമം സൗഹൃദത്തിന്‍റെയും ഓർമകളുടെയും മനോഹര വേദിയായി മാറി.

ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ഗ്രേറ്റർ ഹൂസ്റ്റണിലെ സെന്‍റ് തോമസ് ചർച്ച് ഫെല്ലോഷിപ്പ് ഹാളിൽ നടന്ന സമ്മേളനത്തിലാണ് സിഎംഎസ് കോളജ് അലുംമ്നി ഹൂസ്റ്റൺ ചാപ്റ്ററിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്.

റവ. ദീബു എബി ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ സിഎംഎസ് കോളജിന്‍റെ മുൻ പ്രിൻസിപ്പൾ പ്രഫ. ഡോ. റോയ് സാം ഡാനിയേൽ മുഖ്യാതിഥിയായി പങ്കെടുത്തു.

സിഎംഎസ് കോളജിലെ കെമിസ്ട്രി വിഭാഗത്തിലെ മുൻ പ്രഫസറായ പ്രഫ. സക്കറിയ ഉമ്മൻ സ്വാഗതം ആശംസിച്ചു.

 

NRI

ഹൂസ്റ്റൺ സെന്‍റ് മേരീസ് ഫൊറാന പള്ളിയിൽ ആദ്യകുർബാന സ്വീകരണം

ഹൂസ്റ്റൺ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ ഈ വർഷത്തെ ആദ്യകുർബാന സ്വീകരണ ശുശ്രൂഷകൾ (Solemn Reception of Holy Communion) മേയ് രണ്ടിന് പ്രൗഢഗംഭീരമായി നടന്നു.

ഇടവകയിലെ 30 കുട്ടികളാണ് അന്നേദിവസം വിശുദ്ധ കുർബാന സ്വീകരിച്ച് ദിവ്യകാരുണ്യ നാഥനെ ഹൃദയത്തിലേറ്റിയത്. ഇടവക വികാരി റവ.ഫാ. എബ്രഹാം മുത്തോലത്ത് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.

അസിസ്റ്റന്‍റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, ഫാ. തോമസ് മേത്താനാത്ത് ഒഎസ്എച്ച്, ഫാ. ജോപ്പൻ ചെത്തിക്കുന്നേൽ ഫിലിപ്പ് ഒഎസ്എച്ച്, ഫാ. ലിജോ കൊച്ചുപറമ്പിൽ, ഫാ. അനീഷ് പരപ്പനാട്ട് എന്നിവർ സഹകാർമികരായിരുന്നു.

 

NRI

റവ. ജീവൻ ജോണിനും കുടുംബത്തിനും സമുചിത യാത്രയയപ്പ് നൽകി

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ഇടവകയിൽ അസിസ്റ്റന്‍റ് വികാരിയായിരുന്ന മൂന്നു വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം ചെന്നൈ ആവഡി സെന്‍റ് ആൻഡ്രൂസ് മാർത്തോമ്മാ ഇടവക വികാരിയായി സ്ഥലം മാറി പോകുന്ന റവ. ജീവൻ ജോണിനും കുടുംബത്തിനും ഇടവക സമുചിത യാത്രയപ്പ് നൽകി.

ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് ശേഷം ട്രിനിറ്റി ദേവാലയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ വികാരി റവ. ജിജോ എം. ജേക്കബ് അധ്യക്ഷത വഹിച്ചു. ഇടവക ഗായകസംഘത്തിന്‍റെ പ്രാരംഭ ഗാനത്തിന് ശേഷം ജോൺ ഫിലിപ്പ് പ്രാർഥിച്ചു.

ഇടവക സെക്രട്ടറി ഫാ. അജിത് വർഗീസ് കുടുംബത്തിനും യാത്രാമംഗളങ്ങൾ ആശംസിച്ചു കൊണ്ട് ഏവരെയും സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്തു. തുടർന്ന് റവ. ജിജോ എം.ജേക്കബ് അധ്യക്ഷപ്രസംഗം നടത്തി.

 

NRI

ഹൂസ്റ്റൺ ബൈബിൾ സെമിനാരിയുടെ ഗ്രാജുവേഷൻ സർവീസ് മേയ് 16ന്

ഹൂസ്റ്റൺ: ഹൂസ്റ്റൺ ബൈബിൾ സെമിനാരിയുടെ (എച്ച്ബിഎസ്) നാലാമത് ഗ്രാജുവേഷൻ സർവീസ് മേയ് 16ന് രാവിലെ 10.30ന് ഹൂസ്റ്റണിലെ ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റൺ ചർച്ചിൽ (11120 S. Post Oak Road) നടക്കും.

കലിഫോർണിയയിൽ പ്രവർത്തിക്കുന്ന വില്ല്യം കേറി ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്‍റ് റവ.ഡോ. പോൾ കോർണേലിയസ് മുഖ്യ പ്രഭാഷണം നടത്തും.

2018ൽ സ്ഥാപിതമായ ഹൂസ്റ്റൺ ബൈബിൾ സെമിനാരി, ക്രിസ്തുവിൽ കേന്ദ്രീകൃതമായ ആത്മീയ നേതാക്കളെ വളർത്തുവാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അമേരിക്കയിലെ വിവിധ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് തിയോളജിക്കൽ വിദ്യാഭ്യാസം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്: www.hbsedu.org

NRI

ഡബ്ല്യുഎംസി ഹൂസ്റ്റണിൽ ഗ്രാൻഡ് ഫണ്ട്റൈസിംഗ് ടാലന്‍റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു

ഹൂസ്റ്റൺ: ഞായറാഴ്ച സ്റ്റാഫോർഡ് സിവിക് സെന്‍ററിൽ നടക്കുന്ന ഫണ്ട്റൈസിംഗ് ടാലന്‍റ് ഫെസ്റ്റ് വേൾഡ് മലയാളി കൗൺസിൽ എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ പ്രദർശിപ്പിക്കുന്നതിനൊപ്പം ഹൂസ്റ്റണിലും പരിസരങ്ങളിലുമുള്ള മലയാളി സമൂഹത്തെയും സുഹൃത്തുക്കളെയും ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

വെെകുന്നേരം അഞ്ചിനാണ് പരിപാടി ആരംഭിക്കുന്നത്. പ്രവേശനം പാസ് മൂലം.

NRI

ഇന്‍ഡസ് ലയണ്‍സ് ക്ലബ് ഹൂസ്റ്റണ്‍ ജീവകാരുണ്യപ്രവര്‍ത്തന ധനശേഖരണാര്‍ഥം ബോളിവുഡ് ഷോ അവതരിപ്പിക്കുന്നു

ഹൂസ്റ്റണ്‍: പ്രതീക്ഷയ്ക്ക് പ്രചോദനം നല്‍കുന്നതിനും ജീവിതങ്ങളെ മാറ്റുന്നതിനുമുള്ള ഒരു മനോഹരമായ ബോളിവുഡ് രാത്രി. ഇത് സംസ്‌കാരം, വിനോദം, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ അസാധാരണമായ ഒരു സായാഹ്നമാണ്. ഈ അത്യുജ്ജല ബോളിവുഡ് ആഘോഷം 2026 ഏപ്രില്‍ 18 ശനിയാഴ്ച വൈകുന്നേരം ആറിന് മിസ്സോറി സിറ്റിയിലുള്ള സെന്‍റ് ജോസഫ്‌സ് ഹാളില്‍ നടക്കുക.

’പ്രതീക്ഷ പ്രകാശിപ്പിക്കുക.ദയ പങ്കിടുക. ജീവിതങ്ങളെ മാറ്റുക’ എന്ന ലയ്ന്‍സ് ക്ലബ്ബിന്‍റെ ശക്തമായ സന്ദേശത്തെ ചുറ്റിപ്പറ്റിയുള്ള ഈ പരിപാടിഒരു ദൗത്യാധിഷ്ഠിത സംരംഭമാണിത്. ഭിന്നശേഷിക്കാര്‍ക്കും ശാരീരികവൈകല്യമുള്ള വ്യക്തികള്‍ക്കും വീല്‍ചെയര്‍ റാമ്പുകള്‍ നിര്‍മ്മിക്കല്‍,വീടില്ലാത്തവര്‍ക്കും ഭക്ഷ്യസുരക്ഷയില്ലാത്ത കുടുംബങ്ങള്‍ക്കും ഭക്ഷണം നല്‍കല്‍, സാധ്യത കുറഞ്ഞ ജനവിഭാഗങ്ങള്‍ക്ക്‌സൗജന്യ വാക്‌സിനുകളും നേത്ര പരിശോധനകളും നല്‍കല്‍, മരം നടുന്നതിലൂടെയുംസമൂഹ ശുചീകരണ ശ്രമങ്ങളിലൂടെയും പരിസ്ഥിതി സുസ്ഥിരതപ്രോത്സാഹിപ്പിക്കല്‍ അവിസ്മരണീയമായ ഒരു സാംസ്‌കാരിക അനുഭവം ഈ ആത്യന്തിക ബോളിവുഡ് രാത്രി സമൂഹത്തെ സന്തോഷത്തിന്‍റെയും ഔദാര്യത്തിന്‍റെയും പങ്കിട്ട മനുഷ്യത്വത്തിന്‍റെയും ആത്മാവില്‍ ഒരുമിച്ച് കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നു.

ഇന്‍ഫ്യൂസ്ഡ് പെര്‍ഫോമിംഗ് ആര്‍ട്സിന്റെപ്രശസ്ത ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ടിന ബോസിന്‍റെ സൃഷ്ടിപരമായകാഴ്ചപ്പാടില്‍ പൂര്‍ണതയോടെ രൂപകല്‍പന ചെയ്തിരിക്കുന്ന ഈ മഹത്തായ പ്രദര്‍ശനം അതിശയകരമായ നൃത്ത പ്രകടനങ്ങള്‍,ബ്ലോക്ക്ബസ്റ്റര്‍ ബോളിവുഡ് സംഗീതം, അതിശയിപ്പിക്കുന്ന ഫാഷന്‍ ഡിസ്പ്ലേ എന്നിവയുടെ തടസ്സമില്ലാത്ത മിശ്രിതമാണ്. നൂതനമായ നൃത്തസംവിധാനത്തിനും കലാപരമായ വൈഭവത്തിനും പേരുകേട്ട ടിനബോസ്, 2011 മുതല്‍ അമേരിക്കയിലും കാനഡയിലുമായി 1,500-ലധികം വേദികള്‍കാണികളെ അത്ഭുത സപ്ദ്ധരാക്കി പ്രൊഫഷണല്‍ നര്‍ത്തകരുടെ ഒരു പവര്‍ഹൗസ്ടീമിനെ നയിക്കുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎസ്പ്രസിഡന്‍റ്  ഡോണൾഡ് ട്രംപിന്‍റെയും ബഹുമാനാര്‍ഥം നടന്നചരിത്രപ്രസിദ്ധമായ ഹൗഡി മോദി പരിപാടിയില്‍ ആഗോളതലത്തില്‍ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്ത ബോളിവുഡ് ഫിനാലെ പ്രകടനം അവരുടെ ശ്രദ്ധേയമായ യാത്രയില്‍ ഉള്‍പ്പെടുന്നു.

ഹ്യൂസ്റ്റണ്‍ റോക്കറ്റ്സിലും എൻബി അഹാഫ്ടൈം ഷോകളിലും പതിറ്റാണ്ടുകളായി ശ്രദ്ധേയമായ സാന്നിധ്യംപ്രകടിപ്പിച്ചുകൊണ്ട് ഇന്‍ഫ്യൂസ്ഡ് പെര്‍ഫോമിംഗ് ആര്‍ട്സ് വിനോദമേഖലയിലും ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. ഈ അസാധാരണമായ നിര്‍മ്മാണംവെറുമൊരു ഷോ എന്നതിലുപരി ബോളിവുഡിന്റെ ഏറ്റവും തിളക്കമുള്ളആഘോഷമാണിത്. വര്‍ണ വിസ്മയം തീര്‍ക്കുന്ന മനം മയക്കുന്നവേഷഭൂഷാദികളാലും, സ്പന്ദിക്കുന്ന താളങ്ങള്‍, ആശ്വാസകരമാ യനൃത്തസംവിധാനം എന്നിവയാല്‍, ഈ പരിപാടി ഊര്‍ജ്ജം, ചാരുത, ശുദ്ധമാ യവിനോദം എന്നിവയാല്‍ നിറഞ്ഞ ഒരു ആഴത്തിലുള്ള അനുഭവം വാഗ്ദാനംചെയ്യുന്നു.

ഇന്‍ഡസ് ലയണ്‍സ് ക്ലബ് ഹ്യൂസ്റ്റണ്‍ സമൂഹത്തെ ഈ മനോഹരമായസായാഹ്നത്തിന്‍റെ ഭാഗമാകാനും ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ സമ്പന്നതയുംഊര്‍ജ്ജസ്വലതയും ഒരു മഹത്തായ വേദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരുലോകോത്തര പ്രകടനത്തിന് സാക്ഷ്യം വഹിക്കാനും സ്‌നേഹപൂര്‍വ്വംക്ഷണിക്കുന്നു. സംസ്‌കാരം കാരുണ്യത്തെ കണ്ടുമുട്ടുന്ന ഒരുസായാഹ്നത്തിനായി ഞങ്ങളോടൊപ്പം ഒന്നിച്ച് ചേരൂ ദാനത്തിലൂടെ നമുക്ക്‌വഴി തെളിക്കാം, അഭിനിവേശം പ്രകടനത്തെ നേരിടുകയും പാരമ്പര്യം ആധുനികവൈ ഭവത്തെ കണ്ടുമുട്ടുകയും ചെയ്യുന്ന ഒരു രാത്രിയില്‍ ഞങ്ങളോടൊപ്പംചേരൂ. ഈ ധന്യ മുഹൂര്‍ത്തം സമ്പന്നമാക്കൂ.

വാര്‍ത്ത: ശങ്കരന്‍കുട്ടി, ഹൂസ്റ്റന്‍.

NRI

ഹൂസ്റ്റൺ സെന്‍റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ഈസ്റ്റർ ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി

ടെക്സസ്: ഹൂസ്റ്റൺ സെന്‍റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ഒരാഴ്ച നീണ്ടുനിന്ന വിശുദ്ധ വാര കർമങ്ങൾ ഈസ്റ്റർ ദിനത്തിൽ സമുചിതമായ ആഘോഷങ്ങളോടെ സമാപിച്ചു. ഇടവകാംഗങ്ങളുടെ വലിയ പങ്കാളിത്തത്തോടെ നടന്ന ശുശ്രൂഷകൾ വിശ്വാസത്തിന്‍റെയും ഐക്യത്തിന്‍റെയും ഉജ്ജ്വല സാക്ഷ്യമായി മാറി.

യേശുക്രിസ്തുവിന്‍റെ പുനരുഥാനത്തിന്‍റെ സന്തോഷത്തിൽ ഊന്നിയായിരുന്നു ഈസ്റ്റർ ആഘോഷങ്ങൾ. പ്രത്യാശയുടെയും പുതിയ ജീവന്‍റെയും മരണത്തിന്മേലുള്ള വിജയത്തിന്‍റെയും സന്ദേശങ്ങൾ വിശ്വാസികൾക്കിടയിൽ പങ്കുവയ്ക്കപ്പെട്ടു. "മിശിഹാ ഉയിർത്തെഴുന്നേറ്റു! സത്യമായും അവൻ ഉയിർത്തെഴുന്നേറ്റു!' എന്ന ആശംസകളോടെ വിശ്വാസികൾ പരസ്പരം സ്നേഹവും ഈസ്റ്റർ മംഗളങ്ങളും കൈമാറി.

ഈസ്റ്റർ സന്ദേശം നൽകിക്കൊണ്ട് ബിഷപ് ഡോ. ഫിലിപ്പോസ് മാർ സ്റ്റേഫാനോസ് സംസാരിച്ചു. യേശുക്രിസ്തുവിന്‍റെ ജീവിതവും മരണവും പുനരുഥാനവും കേവലം ഒരു കെട്ടുകഥയല്ല, മറിച്ച് ചരിത്രപരമായ യാഥാർഥ്യവും ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാന സത്യവുമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ക്രിസ്തു ഉയിർത്തെഴുന്നേറ്റില്ലെങ്കിൽ നമ്മുടെ വിശ്വാസം വ്യർഥമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാപത്തെയും മരണത്തെയും ജയിച്ച ക്രിസ്തുവിന്‍റെ പുനരുഥാനം കൃപയുടെ ഉറവിടമാണെന്നും സഭയുടെ നിലനിൽപ്പും പ്രബോധനങ്ങളും ഈ സത്യത്തിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ്തുവിന്‍റെ മരണത്തിലൂടെയും പുനരുഥാനത്തിലൂടെയും മനുഷ്യത്വം ദൈവകൃപയാൽ രൂപാന്തരപ്പെട്ടുവെന്നും നമ്മൾ ദൈവമക്കളായി ഉയർത്തപ്പെട്ടുവെന്നും ബിഷപ് ഓർമിപ്പിച്ചു.

ജീവിതത്തിലെ സാമ്പത്തികമോ, കുടുംബപരമോ, ഔദ്യോഗികമോ ആയ ഏതു പ്രതിസന്ധികളിലും ദൈവകൃപയുടെ സാന്നിധ്യം അനിവാര്യമാണ്.

 

NRI

സിനു സി. സാമുവേൽ യുഎസിൽ അന്തരിച്ചു

ഹൂസ്റ്റൺ: മാവേലിക്കര പൈനുംമൂട് ജോൺസൺ വില്ലയിൽ സാമുവേൽ ജോണിന്‍റെയും സിസിലിക്കുട്ടി സാമുവേലിന്‍റെയും മകൾ സിനു.സി. സാമുവേൽ (49) അന്തരിച്ചു. ഭർത്താവ്: നരേന്ദർ റെഡ്‌ഡി (റെയ്), മക്കൾ: നേഹ, ജയ്.

ഉപരിപഠനാർഥം 2000ലാണ് സിനു അമേരിക്കയിലെത്തിയത്. ന്യൂയോർക്ക്, കണക്‌ടികട്ട്, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നു.

ഹൂസ്റ്റൺ സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ.ഫാ. രാജേഷ് കെ. ജോൺ സഹോദരി ഭർത്താവാണ്.

സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 8.30 മുതൽ 10.30 വരെ St. Mary’s Malankara Orthodox Church,9915 Belknap Road, Sugar Land, TX 77498ൽ.

തുടർന്ന് 12ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ സംസ്കാരം നടക്കും (South Park Funeral Home & Cemetery, 1310 N Main St, Pearland, TX 77581).

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ

Funeral Link: https://www.youtube.com/live/bQyfR_g42FY?si=2SYvgTqEL8Vc89yu.

Cemetery Link: https://www.youtube.com/live/W0zPjYvYqgA?si=7peVMJfzc9lB9l1g.

കൂടുതൽ വിവരങ്ങൾക്ക്: ടാജി - 479 270 9106, ഗോഡ്‍ലി - 914 519 8911, യാഡ്‌ലി - 914 519 8793.

NRI

സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് കുടുംബസംഗമം സംഘടിപ്പിച്ചു

ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്‍റെ ഈ വർഷത്തെ ആദ്യ കുടുംബസംഗമം കരിക്കൽസ് റാഞ്ചിൽ വച്ച് ആവേശകരമായി നടന്നു.

സംഘടനയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ സ്നേഹബന്ധങ്ങൾ പുതുക്കുന്നതിനും ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള വേദിയായി ഈ ഒത്തുചേരൽ മാറി.

സെക്രട്ടറി ബ്രൂസ് കൊളംബേൽ, ട്രഷറർ സണ്ണി കരിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഡയറക്ടർ ബോർഡിന്‍റെയും പൂർണ പിന്തുണയോടെ നടന്ന ചടങ്ങിൽ വിവിധ വിനോദപരിപാടികളും വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.

കുടുംബസംഗമത്തോട് അനുബന്ധിച്ച് നടന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ സംഘടനയുടെ നിലവിലെ പ്രവർത്തനങ്ങളും ഭാവി വളർച്ചയ്ക്കായുള്ള തന്ത്രപ്രധാനമായ പദ്ധതികളും ചർച്ച ചെയ്തു.

പരിപാടിയുടെ ഭാഗമായുള്ള ഭക്ഷണക്രമീകരണങ്ങൾക്കും ബാർബിക്യൂവിനും ജിജി ഒലിക്കൻ, മോൻസി വർഗീസ്, രഞ്ജിത കൊളംബേൽ, വിജി തോമസ് എന്നിവർ നേതൃത്വം നൽകി.

കഴിഞ്ഞ 15 വർഷമായി ബിസിനസ് മേഖലയിലെ സംരംഭകരെയും വിവിധ താത്പര്യമുള്ള ഗ്രൂപ്പുകളെയും ഒന്നിപ്പിക്കുന്നതിൽ എസ്ഐയുസിസി നിർണായക പങ്കുവഹിക്കുന്നുണ്ട്.

സാമൂഹിക പ്രതിബദ്ധതയോടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും പുതിയ ബിസിനസുകൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും പരിഹാരങ്ങളും നൽകാനും സംഘടന എന്നും മുൻപന്തിയിലുണ്ട്.

ശക്തവും ഐക്യമുള്ളതുമായ ഒരു ബിസിനസ് സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള എസ്ഐയുസിസിയുടെ പ്രയാണത്തിലെ മറ്റൊരു നാഴികക്കല്ലായി ഈ കുടുംബസംഗമം മാറി.

NRI

ലാനയുടെ ഹൂസ്റ്റൺ സമ്മേളനം ശ്രദ്ധേയമായി

ഹൂസ്റ്റൺ: ഡാളസിൽ നിന്നെത്തിയ ലാന പ്രവർത്തകർക്ക് ഹൂസ്റ്റണിലെ മിസോറി സിറ്റിയിലുള്ള ഇന്ത്യ ഗേറ്റ് റസ്റ്റോറന്‍റ് ഹാളിൽ ചേർന്ന യോഗത്തിൽ വച്ച് സമുചിതമായ സ്വീകരണം നൽകി.

ആരോഗ്യകാരണങ്ങളാൽ വിശ്രമ ജീവിതം നയിക്കുന്ന ലാനയുടെ മുൻ ഭാരവാഹിയും പ്രസിദ്ധ അമേരിക്കൻ മലയാള ഭാഷാ സാഹിത്യകാരനുമായ ജോർജ് മണ്ണികരോട്ടിനെ സന്ദർശിച്ച് ആദരമർപ്പിക്കാൻ എത്തിയവരായിരുന്നു അവർ.

മുൻ ലാന പ്രസിഡന്‍റ് ജോൺ മാത്യു അധ്യക്ഷത വഹിച്ച യോഗം ഇപ്പോഴത്തെ ലാന പ്രസിഡന്‍റ് സാമുവൽ യോഹന്നാൻ ഉദ്ഘാടനം ചെയ്തു. എ.സി. ജോർജ് സ്വാഗത പ്രസംഗം നടത്തി സന്നിഹിതരായവരെ പരിചയപ്പെടുത്തി.

NRI

വിശുദ്ധവാര തിരുക്കർമങ്ങൾക്ക് ഒരുങ്ങി ഹൂസ്റ്റൺ സെന്‍റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയം; ഫിലിപ്പോസ് മാർ സ്തേഫാനോസ് മുഖ്യകാർമികൻ

ഹൂസ്റ്റൺ: ലോകമെമ്പാടുമുള്ള ക്രൈസ്തവർ പീഡാനുഭവ വാരത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോൾ, ഹൂസ്റ്റൺ സെന്‍റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ഈ വർഷത്തെ വിശുദ്ധവാര തിരുക്കർമങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭയുടെ യുഎസ്എ-കാനഡ ഭദ്രാസന അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.

ഇടവക വികാരി റവ. ഫാ. ബിന്നി ഫിലിപ്പിന്‍റെ നേതൃത്വത്തിലുള്ള പാരിഷ് കൗൺസിൽ, വിശ്വാസികൾക്ക് ആത്മീയ ചൈതന്യം പകരുന്ന രീതിയിലാണ് ക്രമീകരണങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.

ഡോ. ഫിലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത കാൽകഴുകൽ ശുശ്രൂഷ നിർവഹിക്കും. മലങ്കര സഭയുടെ പാരമ്പര്യമനുസരിച്ച് മെത്രാപ്പോലീത്തമാർ മാത്രം നിർവഹിക്കുന്ന ഈ കർമ്മം, യേശുക്രിസ്തു തന്‍റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്‍റെ മാതൃക കാണിച്ചുകൊടുത്തതിനെ അനുസ്മരിപ്പിക്കുന്നു. ഇടവകയിലെ തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗങ്ങളാണ് ഈ ശുശ്രൂഷയിൽ ശിഷ്യന്മാരെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.

യേശുക്രിസ്തുവിന്‍റെ കഷ്ടാനുഭവത്തിന്‍റെയും മരണത്തിന്‍റെയും ഉയിർപ്പിന്‍റെയും ഈ പാവനമായ സ്മരണകളിൽ പങ്കുചേരുവാൻ ഏവരെയും ഹൂസ്റ്റൺ സെന്‍റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരിയും പാരിഷ് കൗൺസിലും അറിയിച്ചു.

തിരുക്കർമ്മങ്ങളുടെ സമയക്രമം:∙ ഓശാന ഞായർ: രാവിലെ 9:00 AM∙ പെസഹാ വ്യാഴം (കാൽകഴുകൽ ശുശ്രൂഷയും കുർബാനയും): വൈകുന്നേരം 6:30 PM∙ ദുഃഖവെള്ളി: രാവിലെ 9:00 AM∙ ഈസ്റ്റർ (ശനിയാഴ്ച): വൈകുന്നേരം 7:00 PM

NRI

ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര കർമങ്ങൾ

ഹൂസ്റ്റൺ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ ഈ വർഷത്തെ (2026) വിശുദ്ധവാര തിരുക്കർമങ്ങളുടെ സമയക്രമം അറിയിച്ചു.

യേശുക്രിസ്തുവിന്‍റെ പീഡാനുഭവവും കുരിശുമരണവും തിരുവുഥാനവും അനുസ്മരിക്കുന്ന വിശുദ്ധവാര ചടങ്ങുകളിലേക്ക് വികാരി ഫാ. എബ്രഹാം മുത്തോലത്തും അസിസ്റ്റന്‍റ് വികാരി ഫാ. ജോഷി വലിയവീട്ടിലും വിശ്വാസികളെ സ്വാഗതം ചെയ്തു.

തിരുക്കർമങ്ങളുടെ സമയക്രമം

ഓശാന ഞായർ (മാർച്ച് 29): വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ഓശാന ഞായറാഴ്ച രാവിലെ 7:30ന് മലയാളത്തിൽ വിശുദ്ധ കുർബാനയും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും.

രാവിലെ 10:30ന് ഇംഗ്ലീഷിലും വൈകുന്നേരം 7.30ന് മലയാളത്തിലും വിശുദ്ധ കുർബാനയും കുരുത്തോല വിതരണവും ഉണ്ടായിരിക്കും.

തിരുക്കർമങ്ങൾക്ക് കോട്ടയം അതിരൂപത വികാരി ജനറാൽ ഫാ. തോമസ് ആനിമൂട്ടിൽ, വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്‍റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ കാർമികത്വം വഹിക്കും.

പെസഹാ വ്യാഴം (ഏപ്രിൽ 2): വിശുദ്ധ കുർബാനയുടെയും പൗരോഹിത്യത്തിന്‍റെയും സ്ഥാപനത്തെ അനുസ്മരിക്കുന്ന പെസഹാ വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ഇംഗ്ലീഷിലും ഏഴിന് മലയാളത്തിലും തിരുക്കർമങ്ങൾ നടക്കും. തിരുക്കർമങ്ങളുടെ ഭാഗമായി ക്രിസ്തുവിനെ അനുകരിച്ച് കാലുകഴുകൽ ശുശ്രൂഷയും ഉണ്ടായിരിക്കും.

പീഡാനുഭവ വെള്ളി (ഏപ്രിൽ 3): ദുഃഖവെള്ളിയാഴ്ച രാവിലെ 9.30ന് ഇംഗ്ലീഷിൽ പീഡാനുഭവ വായനയും തിരുക്കർമങ്ങളും നടക്കും. വൈകുന്നേരം 5.45ന് മലയാളത്തിൽ കുരിശിന്‍റെ വഴിയും തുടര്‍ന്ന് ഏഴിന് പീഡാനുഭവ വെള്ളി ശുശ്രൂഷകളും ഉണ്ടായിരിക്കും.

 

NRI

ഹൂസ്റ്റൺ ക്നാനായ ഇടവക അരുണാചലിൽ നാല് പള്ളികളും ഒരു സ്കൂളും നിർമിച്ച് നൽകി

ഹൂസ്റ്റൺ: സെന്‍റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോനാ ഇടവകയുടെയും ഇടവകാംഗങ്ങളായ വിവിധ കുടുംബങ്ങളുടെയും നേതൃത്വത്തിൽ അരുണാചൽ പ്രദേശിലെ മിയാവു രൂപതയിൽ നാല് ദൈവാലയങ്ങളും ഒരു വിദ്യാലയവും നിർമിച്ച് നൽകി.

തിരുസഭയുടെ മഹാജൂബിലി വർഷമായ 2025-ന്‍റെ ഭാഗമായാണ് മിഷൻ രൂപതയെ സഹായിക്കുന്ന ഈ ബൃഹത്തായ പദ്ധതികൾ പൂർത്തിയാക്കിയത്. ഇടവക വികാരി ഫാ. എബ്രഹാം മുത്തോലത്ത് വ്യക്തിപരമായി ആറ് ദൈവാലയങ്ങൾ മിയാവു രൂപതയിൽ നിർമിച്ച് നൽകിയത് ഇടവകാംഗങ്ങൾക്ക് വലിയ പ്രചോദനമായി.

ഇതേത്തുടർന്ന് വികാരിയുടെ പ്രോത്സാഹനത്തോടെ ഇടവകയിലെ വിവിധ കുടുംബങ്ങൾ മിഷൻ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ മുന്നോട്ടുവരികയായിരുന്നു.

 

NRI

ഹൂസ്റ്റൺ സെന്‍റ് മേരീസ് ക്നാനായ പള്ളിയിൽ കുടുംബ നവീകരണ ധ്യാനം വ്യാഴാഴ്ച മുതൽ

ഹൂസ്റ്റൺ: വിശുദ്ധ വാരത്തോടനുബന്ധിച്ച് ഹൂസ്റ്റൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ നടത്തപ്പെടുന്ന കുടുംബ നവീകരണ വാർഷിക ധ്യാനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.

വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചനപ്രഘോഷകൻ ബ്രദർ സന്തോഷ് കരുമാത്രയുടെ നേതൃത്വത്തിലുള്ള ടീം ഷെക്കെയ്‌നയാണ് ഇത്തവണ ധ്യാനത്തിന് നേതൃത്വം നൽകുന്നത്.

വിശ്വാസികൾക്കായി വിപുലമായ ക്രമീകരണങ്ങൾ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനും ആത്മീയ നവീകരണത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള ഈ വർഷത്തെ ധ്യാനം വിശ്വാസികൾക്ക് വലിയൊരു അനുഗ്രഹമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ധ്യാനദിവസങ്ങളിൽ വൈദികരുടെ നേതൃത്വത്തിൽ കുമ്പസാരത്തിനുള്ള പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും.

ധ്യാന സമയം:

  • വ്യാഴം: വൈകുന്നേരം ആറ് മുതൽ രാത്രി ഒമ്പത് വരെ.
  • വെള്ളി: ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി ഒമ്പത് വരെ.
  • ശനി: രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് വരെ.
  • ഞായർ: രാവിലെ 10.30 മുതൽ വൈകുന്നേരം ആറ് വരെ.

യുവജനങ്ങൾക്കായി ഇംഗ്ലീഷ് ധ്യാനം മുതിർന്നവർക്കൊപ്പം തന്നെ കുട്ടികൾക്കും യുവജനങ്ങൾക്കും ആത്മീയ വളർച്ച ലക്ഷ്യമിട്ട് ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക ധ്യാനം ക്രമീകരിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കും യുവാക്കൾക്കുമായി ഇംഗ്ലീഷിലാണ് ഈ സെഷനുകൾ നടക്കുക.

പരിപാവനമായ നോമ്പുകാലത്ത് വചനപ്രഘോഷണം, സ്തുതി ആരാധന, വിശുദ്ധ കുർബാന എന്നിവയിലൂടെ ദാമ്പത്യ ദൃഢതയ്ക്കും കുടുംബ സമാധാനത്തിനും ഊന്നൽ നൽകുന്ന ക്ലാസ്സുകളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ അറിയിച്ചു.

 

NRI

ഹൂസ്റ്റണിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

ഹൂസ്റ്റൺ: വാരാന്ത്യത്തിൽ ഹൂസ്റ്റൺ നഗരത്തിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഹൂസ്റ്റണിൽ നടക്കുന്ന ലൈവ്സ്റ്റോക്ക് ഷോ ആൻഡ് റോഡിയോ പരിപാടികളെ ഈ കാലാവസ്ഥ ബാധിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച ഉച്ച മുതൽ ഞായറാഴ്ച വരെ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഫോക്സ് 26 സ്റ്റോം അലർട്ട് നിലവിലുണ്ട്.

ഒന്ന് മുതൽ മൂന്ന് ഇഞ്ച് വരെ മഴയ്ക്കും ചിലയിടങ്ങളിൽ നാല് ഇഞ്ചിലധികം മഴയ്ക്കും സാധ്യതയുണ്ട്. എൻആർജി പാർക്കിൽ റോഡിയോ കാണാൻ എത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ശക്തമായ കാറ്റും ആലിപ്പഴ വീഴ്ചയും ഉണ്ടായേക്കാം.

കനത്ത മഴ മൂലം റോഡുകളിൽ വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുണ്ട്. ഞായറാഴ്ച കാറ്റിന്‍റെ വേഗത കുറയുമെങ്കിലും മഴ തുടരാനാണ് സാധ്യത. അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിലും മഴ തുടരുമെങ്കിലും ബുധനാഴ്ചയോടെ എത്തുന്ന തണുത്ത കാറ്റ് അന്തരീക്ഷത്തിലെ ഈർപ്പം കുറയ്ക്കുകയും താപനില താഴ്ത്തുകയും ചെയ്യും.

പുറത്തിറങ്ങുന്നവർ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ അഭയം പ്രാപിക്കാൻ തയാറായിരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

NRI

ഹൂസ്റ്റണിൽ ഓണാഘോഷം ഓഗസ്റ്റ് 23ന്

ഹൂസ്റ്റൺ: ഓഗസ്റ്റ് 23ന് രാവിലെ 10ന് ഹൂസ്റ്റണിലെ റോസൻബർഗ് എപിക് സെന്‍ററിൽ അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം നടക്കുമ്പോൾ ടെക്സസിൽ കേരളത്തിന്‍റെ ഊർജസ്വലമായ ചൈതന്യം ഉണർന്നുവരും.

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്‍റെ അനുഗ്രഹത്താൽ സംഘടിപ്പിക്കപ്പെടുന്ന ഈ മഹത്തായ സാംസ്കാരിക ഉത്സവം പാരമ്പര്യത്തിന്‍റെയും ഭക്തിയുടെയും സംഗീതത്തിന്‍റെയും സമൂഹത്തിന്‍റെയും ഒരു മനോഹരമായഒത്തുചേരൽ വാഗ്ദാനം ചെയ്യുന്നു.

കേരളത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ട വിളവെടുപ്പ് ഉത്സവമായ ഓണം, സമൃദ്ധി, ഐക്യം, മഹാബലിയുടെഐതിഹാസിക ഭരണം എന്നിവ ആഘോഷിക്കുന്നു. ഹൂസ്റ്റൺ ആഘോഷംകേരളത്തിന്‍റെ ഉത്സവ പാരമ്പര്യങ്ങളുടെ ഊഷ്മളതയും ഗാംഭീര്യവും പുനഃസൃഷ്ടിക്കും അമേരിക്കയിലുടനീളമുള്ള കുടുംബങ്ങളെയും സാംസ്കാരിക പ്രേമികളെയും ഒരുമിച്ച് കൈ കോർക്കുവാൻ ഈ ഓണം അവസരമൊരുക്കുന്നു.

സാംസ്കാരിക പ്രകടന ങ്ങൾ, ക്ലാസിക്കൽ, നാടോടി നൃത്തങ്ങൾ, ഊർജ്ജസ്വലമായ പുഷ്പാലങ്കാരങ്ങൾ, സമൃദ്ധിയെ യുംഒരുമയെയും പ്രതീക പ്പെടുത്തുന്ന വാഴയിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ മഹത്തായ ഓണം സദ്യ എന്നിവയുൾപ്പെടെയുള്ളപരമ്പരാഗത ഓണാഘോഷങ്ങളുടെ ഒരു സമ്പന്നമായ ഒരു ശ്രേണി ഈപരിപാടിയിൽ ഉണ്ടായിരിക്കും.

ഹ്യൂസ്റ്റൺ ഓണാഘോഷം വർഷങ്ങളായി ക്രമാനുഗതമായി വളർന്നിട്ടുണ്ടെന്നും വടക്കേ അമേരിക്കയിലെ ഇന്ത്യൻപ്രവാ സികൾ ഏറ്റവും പ്രതീക്ഷി ക്കുന്ന സാംസ്കാരിക ഒത്തുചേരലുകളിൽഒന്നായി പരിണമിച്ചിട്ടുണ്ടെന്നും കമ്യൂണിറ്റി നേതാക്കൾ ശ്രദ്ധിക്കുന്നു. ഈവർഷത്തെ ആഘോഷത്തിൽ ആയിരക്കണക്കിന് പങ്കാളികൾപങ്കെടുക്കുമെന്ന് പ്രതീക്ഷി ക്കുന്നു,

ഇത് അമേരിക്കയിലെ ഏറ്റവും വലിയ ഓണം പരിപാടിയായി മാറുന്നു. ഓണം ഒരു ഉത്സവത്തേക്കാൾകൂടുതലാണ് - അത് സംസ്കാരത്തിന്‍റെയുംപൈതൃകത്തിന്‍റെയുംസമൂഹത്തിന്‍റെയും ആഘോഷമാണ്. ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ സംഘാടകർ പറഞ്ഞു. 

ഹൂസ്റ്റണിൽ ഈ മഹത്തായ പരിപാടി സംഘടിപ്പിക്കുന്നതിലും ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ സമ്പന്നതയെ പ്രതിനിധീകരിക്കുന്ന അത്തരം വിശിഷ്ട കലാകാരന്മാരെ സ്വാഗതം ചെയ്യുന്നതിലും ഞങ്ങൾക്ക് ബഹുമതിയുണ്ട്.

പാരമ്പര്യത്തിന്‍റെയും സംഗീതത്തിന്‍റെയും ഐക്യത്തിന്‍റെയും ഈ അസാധാരണആഘോഷത്തിൽ പങ്കുചേരാൻ അമേരിക്ക യിലുടനീളമുള്ള കുടുംബങ്ങളെയും, സാംസ്കാരിക പ്രേമികളെയും,അഭ്യുദയകാംക്ഷികളെയും സ്നേഹപൂർവം ക്ഷണിക്കുന്നു.

മാർച്ച് 7 ശനിയാഴ്ച വിശുദ്ധ പൊങ്കല മഹോൽസവവും ആചരിക്കും,ഇത് കൃതജ്ഞത, സമൃദ്ധി, ആത്മീയ ഭക്തി എന്നിവയുടെ പ്രതീകമായ ഒരുഭക്തി നിർഭരമായ പരിപാടിയാണ്. കേരളത്തിന്‍റെ ആഴത്തിൽ വേരൂന്നിയ ആത്മീയ പാരമ്പ ര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന, പ്രാർഥനയിലും ഐക്യത്തിലും പരമ്പരാഗത പൊങ്കല ഒരുക്കം അർപ്പിക്കാൻ ഭക്തർ ഒത്തുകൂടും.

ആഘോഷത്തിന് അസാ ധാരണമായ പ്രൗഢി പകരുന്ന ഈപരി പാടിയിൽ പ്രശസ്ത ഇന്ത്യൻ പിന്നണി ഗായിക ബിന്നി കൃഷ്ണകുമാർ മുഖ്യാതി ഥിയായിരിക്കും. ഇന്ത്യൻ ക്ലാസിക്കൽ, ചലച്ചിത്ര സംഗീത ത്തിലെ പ്രശസ്ത ശബ്ദമായ ബിന്നി കൃഷ്ണകുമാർ തന്‍റെ ആത്മാർഥമായ ആലാപനങ്ങളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ചു.

അവരുടെ ഭർത്താവും പ്രശസ്ത കർണാട കസം ഗീതജ്ഞനുമായ കൃഷ്ണ കുമാറും അവരുടെ സംഗീത സാന്നിധ്യത്താൽ ചടങ്ങിനെ അലങ്കരിക്കും. ഇത് ഉത്സവത്തെ അവിസ്മരണീയമായ ഒരു മുഹൂർത്തമായി മാറ്റും.

ക്ഷേത്ര ഭാരവാഹികൾ അമേരിക്കൻ മലയാളി സമൂഹത്തെ സഹർഷംസവിനയം ഹര്ഷാരവങ്ങളോടെ എതിരേൽക്കാൻ സ്നേഹപൂർവം ക്ഷണിക്കുന്നു.

NRI

"തൃശൂർ പൂരം ഹൂസ്റ്റൺ 2026' മേയ് ഒമ്പതിന്

ഹൂസ്റ്റൺ: തൃശൂർ മലയാളി അസോസിയേഷൻ, ഹൂസ്റ്റണിൽ സ്റ്റാഫ്‌ഫോർഡിലുള്ള ബാൻക്വിറ്റ് ഹാളിൽ നടന്ന സമ്മേളനത്തിൽ തൃശൂർ പൂരം പ്രൗഢഗംഭീരമായി ആഘോഷിക്കുമെന്ന് വിളംബരം ചെയ്തു.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ സാംസ്‌കാരിക ഉത്സവങ്ങളിലൊന്നായ പൂരം ടെക്‌സസിന്‍റെ ഹൃദയഭാഗത്തേക്ക് മേയ് ഒമ്പതിന് ആചാരാനുഷ്ടാനങ്ങളോടെ ആഘോഷിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

(പരമ്പരാഗത പ്രഖ്യാപന ചടങ്ങ്) ഹൂസ്റ്റണിലെ സ്റ്റാഫോർഡ് ബാങ്ക്വറ്റ് ഹാളിൽ പ്രസിഡന്‍റ് ധനിഷ ശ്യാം, സെക്രട്ടറി ജോൺ ആന്‍റണി, മറ്റ് കമ്മിറ്റി അംഗങ്ങളും വിശിഷ്ടാതിഥികളും ചേർന്ന് ഭദ്ര ദീപം തിരി തെളിച്ചതോടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റീബോർഡ് ചെയർമാൻ ഡോ. സതീഷ് പരിപാടികൾക്ക് നേതൃത്വം നൽകി. മഹത്തായ പൂരാഘോഷത്തിന്‍റെ വിശദാംശങ്ങൾ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ പെരുമ്പാറയുടെ താളാത്മകമായ താളങ്ങൾ ഹാളിലുടനീളം പ്രതിധ്വനിച്ചു, അത് സദസിനെ ആവേശഭരിതരാക്കി.

തൃശൂരിൽ ആഘോഷിക്കപ്പെടുന്ന ഒരു മനോഹരമായ ക്ഷേത്രോത്സവം, ഗംഭീരമായ ആനകളുടെ ഘോഷയാത്രകൾ, ഊർജസ്വലമായ പാരസോൾ പ്രദർശനങ്ങൾ (കുടമറ്റം), ആത്മാവിനെ ഉണർത്തുന്ന താളവാദ്യ വിസ്മയം, നിറഭേദങ്ങളുടെ വർണാഭമായ നീലാകാശത്തിൽ വർണപ്രപഞ്ചവും ശബ്ദഘോഷവും നിറക്കുന്ന വെടിക്കെട്ടുകൾ എന്നിവ മനുഷ്യമനസുകൾക്കു മനംമയക്കുന്ന ദൃശ്യവിരുന്നായിരിക്കും.

ഹൂസ്റ്റണിലെ ഈ ഗംഭീരമായ ആഘോഷം പുനഃസൃഷ്ടിക്കുന്നതിലൂടെ, പാരമ്പര്യം സംരക്ഷിക്കുകയും മാതൃരാജ്യത്ത് നിന്ന് വളരെ അകലെ വളരുന്ന അടുത്ത തലമുറയ്ക്ക് സാംസ്‌കാരിക പൈതൃകം കൈമാറുകയും ചെയ്യുക എന്നതാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.

മെഗാ തിരുവാതിര മലയാളി സ്ത്രീകളുടെ ചാരുതയും ഐക്യവും പ്രദർശിപ്പിക്കുന്നു കാവടിയാട്ടം, ഫാഷൻ ഷോ കേരളത്തിന്‍റെ പരമ്പരാഗതവും സമകാലികവുമായ വേഷ ഭൂഷാദികളുടെ വിസ്മയം, മാസ്മരിക സംഗീത ലഹരി, പ്രശസ്ത കലാ കാരന്മാർ അവതരിപ്പിക്കുന്ന പ്രത്യേക കലാ പ്രദർശനവും ഓൺലൈൻ മത്സരങ്ങളും വൈവിധ്യമാർന്ന കലാ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നു.

ഡാളസ്, ഓസ്റ്റിൻ, സാൻ അന്റോണിയോ, അയൽ നഗരങ്ങൾ എന്നിവിടങ്ങളിലെ മലയാളി സമൂഹങ്ങളിൽ നിന്ന് വലിയ പങ്കാളിത്തം ഈ പരിപാടിയിൽ പ്രതീക്ഷിക്കുന്നു.പ്രധാന സംഘടനകളിൽ നിന്നും ഉദാരമതികളായ സ്‌പോൺസർമാരിൽ നിന്നുമുള്ള അതിശക്തമായ പിന്തുണ ഈ സാംസ്‌കാരിക സ്വപ്നം ഒരു മഹത്തായ വിജയമാക്കുന്നതിൽ സമൂഹത്തിന്‍റെ ഐക്യത്തെയും ആവേശത്തെയും പ്രതിഫലിപ്പിക്കുന്നു.

അതിർത്തികൾക്കപ്പുറമുള്ള ഒരു ഉത്സവം തൃശൂർ പൂരം വെറുമൊരു പരിപാടിയല്ല അത് ഓരോ മലയാളിയുടെയും ഹൃദയങ്ങളിൽ ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു വികാരമാണ്. ഹൂസ്റ്റണിൽ ഈ മഹത്തായ ആഘോഷം സംഘടിപ്പിക്കുന്നത് ഒരു ചരിത്ര നിമിഷമാണ്, പാരമ്പര്യങ്ങൾ സമുദ്രങ്ങളെയും തലമുറകളെയും എങ്ങനെ മറികടക്കുന്നു എന്നതിന്‍റെ പ്രതീകമാണിത്.

തൃശൂരിന്‍റെ താളവും നിറവും ചൈതന്യവും പ്രതിധ്വനിക്കുന്ന ഈ ദിവസം ഈ നാഴികക്കല്ലായ ആഘോഷത്തിന്‍റെ ഭാഗമാകാൻ ഹൂസ്റ്റൺ തൃശൂർ മലയാളി അസോസിയേഷൻ കുടുംബങ്ങളെയും സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

NRI

ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ; കിലുക്കം 25 ഏപ്രിൽ 17ന്

ഹൂസ്റ്റൺ: ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടൻ മോഹൻലാലിനെ ആദരിച്ച് സംഘടിപ്പിക്കുന്ന കിലുക്കം 25 മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ 2026 ഏപ്രിൽ 17ന് ടെക്സസിലെ ഷുഗർലാൻഡിലുള്ള സ്മാർട്ട് ഫിനാൻഷ്യൽ സെന്‍ററിൽ വച്ചു നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഹൂസ്റ്റൺ സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ പ്രീമിയം ലൈവ് സ്റ്റേജ് ഷോ, അമേരിക്കയിലുടനീളമുള്ള ആയിരക്കണക്കിന് ആരാധകരെ ഒരുമിച്ചു കൊണ്ടുവരുന്ന വൻ സാംസ്‌കാരിക ഉത്സവമായിരിക്കും.

ഹൂസ്റ്റൺ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ സംഘടിപ്പിക്കുന്ന കിലുക്കം 25, വിൻസർ ഹോം ലെൻഡിംഗിന്‍റെ സഹകരണത്തോടെയാണ് നടക്കുന്നത്. വിൻസർ എന്‍റർടൈയിൻമെന്‍റാണ് പരിപാടിയുടെ മാനേജ്മെന്‍റ്.
കിലുക്കം 25 - മോഹൻലാൽ ലൈവ് സ്റ്റേജ് ഷോയിൽ ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടൻ മോഹൻലാലിനൊപ്പം മനോജ് കെ. ജയൻ, സ്റ്റീഫൻ ദേവസി, ജ്യോത്സ്ന, ഭാമ, നോബി, കുട്ടി അഖിൽ, അപർണ മൾബറി, രമ്യ, ബ്രൂസ് ലീ, ബാല മുരളി, ശ്യാം പ്രസാദ് എന്നിവരടങ്ങുന്ന താരനിര അണിനിരക്കും. സംഗീതം, നൃത്തം, കോമഡി, അഭിനയവൈഭവം എന്നിവ ഒരുമിച്ചു ചേർന്ന ഒരു ഗ്രാൻഡ് ലൈവ് സ്റ്റേജ് ഷോ ആയിരിക്കും ഈ പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.

സംഗീതസംവിധായകൻ സ്റ്റീഫൻ ദേവസി, മനോജ് കെ. ജയൻ ഉൾപ്പെടെയുള്ള പ്രമുഖ കലാകാരന്മാരുടെ പങ്കാളിത്തത്തോടെയും നടക്കുന്ന ഈ പരിപാടി, 2026 ഏപ്രിൽ 17 വെള്ളിയാഴ്ച വൈകിട്ട് 6.30ന് ആരംഭിക്കും. അമേരിക്കയിലെ മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത സാംസ്‌കാരിക ആഘോഷമായി ഈ വേദി മാറുമെന്ന് സംഘാടകർ അറിയിച്ചു.

മലയാള സിനിമയുടെ അഭിമാനതാരമായ മോഹൻലാലിന്‍റെ കലാജീവിതം ആഘോഷിക്കുന്ന ഈ പരിപാടി, വിനോദം, സംസ്കാരം, സമൂഹസൗഹൃദം എന്നിവയുടെ മനോഹരമായ സംഗമമായി മാറും. ടെക്സസും സമീപ സംസ്ഥാനങ്ങളും ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി സമൂഹത്തെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന പരിപാടിയായി ഇത് മാറുമെന്ന് സംഘാടകർ വ്യക്തമാക്കി.

ആധുനിക സൗകര്യങ്ങളോടുകൂടിയ, മികച്ച ശബ്ദ-ദൃശ്യ സംവിധാനങ്ങളുള്ള സ്മാർട്ട് ഫിനാൻഷ്യൽ സെന്ററിൽ ഏകദേശം 6,000-ത്തിലധികം പ്രേക്ഷകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബങ്ങൾ, പ്രൊഫഷണലുകൾ, വ്യവസായികൾ, സമൂഹനേതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവരടങ്ങുന്ന വൈവിധ്യമാർന്ന പ്രേക്ഷകസമൂഹം ഈ പരിപാടിയുടെ പ്രത്യേകതയായിരിക്കും.
ഈ മഹത്തായ പരിപാടിയോടനുബന്ധിച്ച് വിവിധ സ്പോൺസർഷിപ്പ് പാക്കേജുകളും സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്.

ടൈറ്റിൽ സ്പോൺസർ, പ്രെസന്റിംഗ് സ്പോൺസർ, മെഗ, പ്ലാറ്റിനം, ഗോൾഡ്, സിൽവർ തുടങ്ങിയ വിഭാഗങ്ങളിലായി വിവിധ ബജറ്റുകൾക്ക് അനുയോജ്യമായ അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേജ് ബ്രാൻഡിംഗ്, എൽഇഡി സ്ക്രീൻ പരസ്യങ്ങൾ, സോഷ്യൽ മീഡിയ പ്രചാരണം, ബാനറുകൾ, സ്റ്റാളുകൾ, സുവിനിയർ പരസ്യങ്ങൾ, ടിക്കറ്റ് ബ്രാൻഡിംഗ്, സ്റ്റേജ് പരാമർശങ്ങൾ എന്നിവയിലൂടെ സ്പോൺസർമാർക്ക് വലിയ ദൃശ്യപ്രചാരവും ബ്രാൻഡ് അംഗീകാരവും ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പരിപാടിക്ക് മുൻപും ശേഷവും ഡിജിറ്റൽ മീഡിയയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വ്യാപകമായ പ്രചാരണം നടത്തുമെന്നും, ഇതുവഴി സ്പോൺസർമാർക്ക് ദീർഘകാല ബ്രാൻഡ് ദൃശ്യത ഉറപ്പാക്കുമെന്നും സംഘാടക സമിതി വ്യക്തമാക്കി. സ്പോൺസർ ബൂത്തുകൾ, ഉൽപ്പന്ന പ്രദർശനങ്ങൾ, കോ-ബ്രാൻഡഡ് ഉള്ളടക്കങ്ങൾ തുടങ്ങിയവയിലൂടെ പ്രത്യേക ബ്രാൻഡ് ആക്ടിവേഷൻ അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.

സ്പോൺസർഷിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും പങ്കാളിത്തത്തിനുമായി താൽപ്പര്യമുള്ളവർ സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, ഹൂസ്റ്റൺ, സ്പോൺസർഷിപ്പ് കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

ബന്ധപ്പെടേണ്ടവർ:
ഫാ. ഡോ. ഐസക് ബി. പ്രകാശ് (വികാരി) - (832) 997-9788ഫാ. ജോൺസൺ പുഞ്ചക്കോണം (അസിസ്റ്റന്റ് വികാരി) - (346) 332-8889
ഫാ. ടെജി എബ്രഹാം (അസിസ്റ്റന്റ് വികാരി) - (469) 644-2800
തോമസ് പണിക്കർ (ട്രഷറർ) - (832) 539-3843
മനോജ് മാത്യു (സെക്രട്ടറി) - (281) 226-0499
ഡോ. സക്കറിയ തോമസ് (ഷാജു) - (832) 643-9942 (ജനറൽ കൺവീനർ)

 

NRI

ഹൂസ്റ്റണിൽ പൊങ്കാല മഹോത്സവം മാർച്ച് ഏഴിന്

ടെക്സസ്: മാർച്ച് ഏഴിന് രാവിലെ 10ന് ആരംഭിക്കുന്ന പൊങ്കാലയാഘോഷത്തിനായി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണം ഒരുങ്ങിക്കഴിഞ്ഞു.

ഹൂസ്റ്റണിലും അതിനപ്പുറത്തുമുള്ള എല്ലാ ഭക്തരെയും ഈ ശുഭ മുഹൂർത്തത്തിൽ പങ്കുചേരാനും ഇത് ശരിക്കും അനുഗ്രഹീതവും വിജയകരവുമായ ഒരു പരിപാടിയാക്കാനും ക്ഷണിക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

രജിസ്ട്രേഷൻ: സീറ്റ് റിസർവേഷൻ ഇപ്പോൾ തുറന്നിരിക്കുന്നു. പരിമിതമായ സീറ്റുകൾ ലഭ്യമാണ്. ഈ പുണ്യ അവസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് സീറ്റുകൾ ഉറപ്പാക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.

ധാരാളം ഭക്തർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, നേരത്തെയുള്ള രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത ഭക്തരെ ഉൾക്കൊള്ളുന്നതിനായി, പൊങ്കാല ആഘോഷത്തിൽ വിദൂരമായി പങ്കെടുക്കാൻ ക്ഷേത്രം ഒരു ഓൺലൈൻ സൗകര്യം വാഗ്ദാനം ചെയ്യുന്നു.

സമൂഹത്തിന്‍റെ കൂട്ടായ ഊർജം ഈ പുണ്യ ആചാരത്തിന്‍റെ ആത്മീയ അനുഭവം വർധിപ്പിക്കുമെന്നതിനാൽ, ഭക്തിയും പ്രാർഥനയും നിറഞ്ഞ ഹൃദയങ്ങൾ കൊണ്ടുവരാൻ എല്ലാ പങ്കാളികളെയും ക്ഷേത്രം പ്രോത്സാഹിപ്പിക്കുന്നു.

ഭക്തർക്ക് നന്ദി പ്രകടിപ്പിക്കാനും ദിവ്യാനുഗ്രഹങ്ങൾ തേടാനും ക്ഷേത്ര സമൂഹത്തിനുള്ളിൽ സേവനത്തിലും സ്നേഹത്തിലും ഏർപ്പെടാനുമുള്ള ഒരു അവസരമാണിത്.

കൂടുതൽ വിവരങ്ങൾക്കും റിസർവേഷനുകൾക്കും അല്ലെങ്കിൽ ഓൺലൈനിൽ പങ്കെടുക്കുന്നതിനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ക്ഷേത്രവുമായി നേരിട്ട് ബന്ധപ്പെടുക.

NRI

തോമസ് തോമസ് അന്തരിച്ചു

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് പുതുക്കുടിയിൽ തോമസ് തോമസ് (ജോർജ് - 101) അന്തരിച്ചു. സംസ്‍കാരം ശനിയാഴ്ച 12.30ന് കണ്ടൻപേരൂർ സെന്‍റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ.

അയിരൂർ അയ്യക്കാവിൽ കുടുംബാംഗമാണ്. ഭാര്യ കല്ലൂപ്പാറ മേലേക്കൂറ്റ് പരേതയായ ഏലിയാമ്മ. മക്കൾ: തോമസ് പി. തോമസ് (തമ്പി, ഹൂസ്റ്റൺ), മാത്തുക്കുട്ടി (റാന്നി കണ്ടൻപേരൂർ), സാലി (ഓച്ചിറ), വത്സൻ (ഡാളസ്), ലീലാമ്മ (ഡാളസ്), മോളമ്മ (ഡാളസ്), സുജ (ഹൂസ്റ്റൺ).

മരുമക്കൾ: വത്സമ്മ (ഹൂസ്റ്റൺ), സിസിലി (കണ്ടൻപേരൂർ), തമ്പികുഞ്ഞു (ഓച്ചിറ), ബീന (ഡാളസ്), ബേബി (ഡാളസ്), മോനിച്ചൻ (ഡാളസ്), പരേതനായ സാബു.

കൂടുതൽ വിവരങ്ങൾക്ക്: തമ്പി (ഹൂസ്റ്റൺ) - 281 253 1014 (വാട്സ്ആപ്).

NRI

ഹൂസ്റ്റണിൽ ദമ്പതികൾ വെടിയേറ്റ് മരിച്ചനിലയിൽ

ഹൂസ്റ്റൺ: ഡൗൺടൗൺ ഹൂസ്റ്റണിലെ അപാർട്മെന്‍റ് സമുച്ചയത്തിൽ യുവതിയെയും യുവാവിനെയും വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ഫാനിൻ സ്ട്രീറ്റിലെ അപാർട്മെന്‍റിലാണ് സംഭവം.

യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. അപാർട്മെന്‍റിന് പുറത്ത് രക്തം തളംകെട്ടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയാണ് പോലീസിനെ വിവരമറിയിച്ചത്.

തുടർന്ന് നടത്തിയ ശേഷം പരിശോധനയിൽ വെടിയേറ്റ നിലയിൽ 24 വയസുള്ള യുവതിയെയാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ യുവാവിന്‍റെ മൃതദേഹവും കണ്ടെടുത്തു.

സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

NRI

ഹൂസ്റ്റൺ സർവകലാശാല വിദ്യാർഥിക്ക് നേരെ തോക്കുചൂണ്ടി കവർച്ച

ഹൂസ്റ്റൺ: ഹൂസ്റ്റൺ സർവകലാശാലയിലെ വിദ്യാർഥിക്ക് നേരെ തോക്കുചൂണ്ടി കവർച്ച നടന്നതായി പോലീസ് റിപ്പോർട്ട് ചെയ്തു. സർവകലാശാലയുടെ പ്രധാന കാന്പസിന് തൊട്ടടുത്തുള്ള 'ബയൂ ഓക്സ്' സ്റ്റുഡന്‍റ് ടൗൺഹോം പാർക്കിംഗ് ഏരിയയിൽ വച്ചാണ് സംഭവം നടന്നത്.

വിദ്യാർഥികൾ താമസിക്കുന്ന സുരക്ഷിത മേഖലയെന്ന് കരുതപ്പെടുന്ന പാർക്കിംഗ് ലോട്ടിൽ വച്ച് അജ്ഞാതരായ അക്രമികൾ വിദ്യാർഥിയെ തടഞ്ഞുനിർത്തുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളോ തട്ടിയെടുക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം അക്രമികൾ അവിടെ നിന്ന് രക്ഷപ്പെട്ടു.

സർവകലാശാലാ പോലീസും ഹൂസ്റ്റൺ പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർക്കിംഗ് ഏരിയയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

കാന്പസിനും പരിസരപ്രദേശങ്ങളിലും സുരക്ഷാ പരിശോധനകൾ കർശനമാക്കിയതായും രാത്രികാലങ്ങളിൽ തനിച്ച് നടക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ വിദ്യാർഥികൾക്ക് ജാഗ്രതാ നിർദേശം നൽകി. 

NRI

ഹൂസ്റ്റണിൽ വാഹനാപകടം; പോലീസ് ഉദ്യോഗസ്ഥൻ ഷാൻ മക്രെറി മരിച്ചു

ഹൂസ്റ്റൺ: ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്‍റിലെ സീനിയർ ഓഫീസറും ടാക്റ്റിക്കൽ ഓപ്പറേഷൻസ് വിഭാഗത്തിലെ അംഗവുമായ ഷാൻ മക്രെറി വാഹനാപകടത്തിൽ മരിച്ചു.

നോർത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയിലുണ്ടായ അപകടത്തിൽ അദ്ദേഹം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീപിടിച്ചാണ് ദുരന്തമുണ്ടായത്

ഞായറാഴ്ച പുലർച്ചെ 1.30 ഓടെ സ്വന്തം വീടിന് സമീപമായിരുന്നു അപകടം. അദ്ദേഹം ഓടിച്ചിരുന്ന വാഹനം റോഡിലെ മീഡിയനിലുള്ള മരത്തിലിടിച്ച് പൂർണമായും കത്തിയമർന്നു.

2011 മുതൽ ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്‍റിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. അപകടസമയത്ത് അദ്ദേഹം ഡ്യൂട്ടിയിൽ ആയിരുന്നില്ല.

അപകടത്തിന്‍റെ യഥാർഥ കാരണം കണ്ടെത്താൻ ഹൂസ്റ്റൺ പോലീസിന്‍റെ വെഹിക്കുലാർ ക്രൈംസ് യൂണിറ്റ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

സീനിയർ ഓഫീസർ മക്രെറിയുടെ വിയോഗത്തിൽ ഹൂസ്റ്റൺ പോലീസ് ചീഫും സഹപ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ദേഹത്തിന്‍റെ വിയോഗം സേനയ്ക്ക് വലിയൊരു നഷ്ടമാണെന്ന് അധികൃതർ പറഞ്ഞു.

NRI

ചെങ്ങന്നൂർ സ്വദേശി വാഹനപകടത്തിൽ മരിച്ചു; അന്ത്യം ഹൂസ്റ്റണിലേക്ക് യാത്ര തിരിക്കാനിരിക്കെ

ചെങ്ങന്നൂർ: പുത്തൻകാവ് മടയ്ക്കൽ പീടികയിൽ തോമസ് എം. കോശി (സണ്ണി - 74) അന്തരിച്ചു. ഹൂസ്റ്റണിലേക്ക് ഈ ആഴ്ച യാത്ര തിരിക്കാനിരിക്കെയാണ് അപകടം.

തൃശൂർ ചാലിശേരി മാർത്തോമ്മാ ഇടവക വികാരി റവ. സുനു ബേബി കോശിയുടെ പിതാവാണ്. സണ്ണിയുടെ ഭാര്യയും മറ്റ് മക്കളും ഹൂസ്റ്റണിലാണ്

ബുധനാഴ്ച പുലർച്ചെ അഞ്ചിന് ചെങ്ങന്നൂർ കൂത്താട്ടുകുളം ആറൂരിന് സമീപം എംസി റോഡിലാണ് അപകടമുണ്ടായത്.

അപകടത്തിൽ പരിക്കേറ്റ മകൻ റവ. സുനു ബേബി കോശിയും ഭാര്യയും ചികിത്സയിലാണ്. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.

നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു.

അപകടത്തിൽ തകർന്ന കാറിൽ നിന്നും പരിക്കേറ്റവരെ ഉടൻതന്നെ കൂത്താട്ടുകുളം ദേവമാത ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും തോമസ് എം. കോശിയുടെ ജീവൻ രക്ഷിക്കാനായില്ല.

പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ചെങ്ങന്നൂർ മാമ്മൻ മെമ്മോറിയൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റും.

സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

NRI

ഹൂസ്റ്റണിൽ തെരുവുനായ ആക്രമണം; പൊറുതിമുട്ടി പ്രദേശവാസികൾ

ഹൂസ്റ്റൺ: സൗത്ത് ഈസ്റ്റ് ഹൂസ്റ്റണിലെ ജനവാസ മേഖലയിൽ തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ആളുകളെ ഓടിക്കുകയും ചെയ്യുന്നതായാണ് പരാതി.

സെലിൻസ്കി റോഡിന് സമീപം ആറോളം നായ്ക്കൾ ചേർന്ന് ഒരു നായക്കുട്ടിയെ ക്രൂരമായി ആക്രമിച്ചു. ഒരു സ്ത്രീ ഇടപെട്ട് നായ്ക്കളെ ഓടിച്ചതിനാലാണ് നായക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്.

കഴിഞ്ഞ ഒന്നര വർഷമായി തെരുവ് നായ്ക്കൾ പ്രദേശത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. മുൻപ് പല വളർത്തുമൃഗങ്ങളെയും ഇവ കൊലപ്പെടുത്തിയിട്ടുണ്ട്. സ്റ്റെർലിംഗ് ഹൈസ്കൂളിന് സമീപമുള്ള അപ്പാർട്മെന്‍റ് പരിസരത്താണ് നായശല്യം രൂക്ഷമായിരിക്കുന്നത്.

വൈകുന്നേരങ്ങളിൽ സ്കൂൾ കഴിഞ്ഞ് നടന്നുപോകുന്ന കുട്ടികളെ നായ്ക്കൾ ആക്രമിക്കുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. നഗരസഭയുടെ മൃഗസംരക്ഷണ വിഭാഗം പ്രദേശത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ നാല് മാസത്തിനിടെ ഈ മേഖലയിൽ നിന്ന് 14 നായ്ക്കളെ പിടികൂടിയതായി അധികൃതർ അറിയിച്ചു.

NRI

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് പുതിയ സാരഥികൾ

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ എക്യൂമെനിക്കൽ കൂട്ടായ്മകളിലൊന്നായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ (ഐസിഇസിഎച്ച്) 2026ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഹൂസ്റ്റണിലെ 19 ഇടവകകളുടെ സംയുക്ത വേദിയാണ് ഐസിഇസിഎച്ച്. വ്യാഴാഴ്ച രാത്രി 7.30ന് ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ നടന്ന 44-ാമത് വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

പ്രസിഡന്‍റ് റവ.ഫാ.ഡോ. ഐസക് ബി. പ്രകാശിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗം റവ.ഫാ. മാത്യൂസ് ജോർജിന്‍റെ പ്രാർഥനയോടു കൂടി ആരംഭിച്ചു. ഫാ. പ്രകാശ് വന്നുചേർന്ന ഏവർക്കും സ്വാഗതം ആശംസിച്ചു.

 

NRI

ഹൂസ്റ്റണിൽ സമൂഹ നീരാഞ്ജനം ശനിയാഴ്ച

ഹൂസ്റ്റൺ: ശബരിമല ശാസ്താവിന് ദിവ്യപ്രകാശം അർപ്പിക്കുന്ന പുണ്യകർമമായ നീരാഞ്ജനം ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി 7.30ന് നടക്കും.

സമൂഹ നീരാഞ്ജനം എന്നത് കൂട്ടായ ഭക്തിയുടെ ശക്തിയാണ്. പവിത്രമായ പ്രകാശ വഴിപാടാണ്, അവിടെ ഭക്തർ ഒന്നായി ഭഗവാൻ അയ്യപ്പന് നീരാഞ്ജനം നടത്തുന്നു.

ഭക്തിസാന്ദ്രമായ പുണ്യ സമൂഹ നീരാഞ്ജനത്തിൽ പങ്കുചേർന്നു ഈ ധന്യ മുഹൂർത്തം സമ്പന്നമാക്കുവാൻ എല്ലാ ഭക്ത ജനങ്ങളെയും ജാതി-മത ഭേദമന്യേ ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ശ്രീ ധർമ്മ ശാസ്താ സന്നധിയിലേക്കു ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 713 729 8994, 11620 ഒർമാണ്ടി സ്ട്രീറ്റ്, ഹൂസ്റ്റൺ, TX 77035.

NRI

ഡബ്ല്യുഎംസി സംഘടിപ്പിച്ച പുതുവത്സരാഘോഷം ഗംഭീരമായി

ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) സംഘടിപ്പിച്ച പുതുവത്സരാഘോഷ പരിപാടി "സ്നേഹപൂർവം 2026' വൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. സംഘടനാ നേതാക്കളും ജനപ്രതിനിധികളും സാമൂഹിക - സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിനെ സമ്പന്നമാക്കി.

ഹൂസ്റ്റൺ പ്രവിശ്യ പ്രസിഡന്‍റ് തോമസ് സ്റ്റീഫന്‍റെ സ്വാഗതപ്രസംഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ഹൂസ്റ്റൺ പ്രവിശ്യ ചെയർമാൻ അഡ്വ. ലാൽ അബ്രഹാം അധ്യക്ഷപ്രസംഗം നടത്തി. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ജെയിംസ് കൂടൽ ആമുഖപ്രസംഗം നടത്തി.

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി എല്ലാ വിഐപി അതിഥികളും പങ്കെടുത്ത കേക്ക് മുറിക്കൽ ചടങ്ങും നടന്നു.

 

NRI

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന് നവ സാരഥികൾ

ഹൂസ്റ്റൺ: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്‍റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡയറക്ടർ ബോർഡ് ഔദ്യോഗികമായി ചുമതലയേറ്റു. ധർമം, സേവ, സമൂഹ ഐക്യം എന്നിവയോടുള്ള പുതുക്കിയ പ്രതിബദ്ധതയുടെ പ്രതീകമായ ആത്മീയ ആഘോഷങ്ങളാലും കൂട്ടായ പ്രാർഥനകളാലും ചടങ്ങ് ശ്രദ്ധേയമായി.

പുതിയ ഭരണ സമതി അംഗങ്ങൾ:

പ്രസിഡന്‍റ് - രാംദാസ് കണ്ടത്ത്, സെക്രട്ടറി - മീര ആനന്ദ്, ട്രഷറർ - ദീപ നായർ, വൈസ് പ്രസിഡന്‍റ് - അജിത് നായർ, ജോയിന്‍റ് സെക്രട്ടറി - സുനിത നായർ, ജോയിന്‍റ് ട്രഷറർ - രാജേഷ് മൂത്തേഴത്തു, എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് - വിദ്യ പി. നായർ, രാമചന്ദ്രൻ വടക്കേമഠം, വി.എൻ. രാജൻ, ജയശ്രീ കണ്ണോളിൽ, ഡയറക്ടേഴ്സ് - ശ്രീകാന്ത്, ഗോപാലൻ നായർ, രമേശ് അത്തിയോടി, അനിൽ കെ. ഗോപിനാഥൻ, ഡോ. ഉണ്ണികൃഷ്ണ പിള്ള.

 

NRI

ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ച് ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ

ടെക്സസ്: ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങൾക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. പ്രാദേശിക വൈദികർ, ജനപ്രതിനിധികൾ, പ്രമുഖ വ്യക്തിത്വങ്ങൾ, കമ്യൂണിറ്റി നേതാക്കൾ, കുടുംബങ്ങൾ എന്നിവർ ഒത്തുചേർന്ന ആഘോഷരാവ് സൗഹൃദത്തിന്‍റെയും ഐക്യത്തിന്‍റെയും വേദിയായി മാറി.

വൈവിധ്യമാർന്ന ഇന്ത്യൻ പ്രവാസികളുമായി സമ്പർക്കം പുലർത്തുന്നതിനും കമ്യൂണിറ്റി ഔട്ട്‌റീച്ച് ശക്തിപ്പെടുത്തുന്നതിനുമുള്ള കോൺസുലേറ്റിന്‍റെ ശ്രമങ്ങളുടെ ഭാഗമായി കോൺസുൽ ജനറൽ ഡി.സി. മഞ്ജുനാഥ് അതിഥികളെ സ്വാഗതം ചെയ്തു.

എഡി 52ൽ സെന്‍റ് തോമസ് അപ്പോസ്തലൻ മലബാർ തീരത്ത് എത്തിയതോടെ തുടങ്ങിയ സുദീർഘവും ചരിത്രപരവുമായ ക്രൈസ്തവ പാരമ്പര്യം ഇന്ത്യക്കുണ്ട്. അന്നുമുതൽ ഇന്ത്യയുടെ സാംസ്കാരികവും സാമൂഹികവുമായ ഘടനയുടെ അവിഭാജ്യ ഘടകമായി ക്രിസ്തുമതം മാറിയിട്ടുണ്ട്.

NRI

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ; കൊടിമരം കേരളത്തിൽ നിന്ന്

ഹൂസ്റ്റൺ: ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠ മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ധ്വജപ്രതിഷ്ഠയ്ക്കുള്ള ലക്ഷണമൊത്ത മരം മുറിക്കുന്ന ചടങ്ങ് വെള്ളിയാഴ്ച നടക്കും.

കേരളത്തിൽ തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തേക്ക് വൃക്ഷം ആണ് കൊടിമരമാകുന്നത്. തന്ത്രി കാണിപ്പയൂർ മഹാശയന്‍റെയും ദിവാകരൻ നമ്പൂതിരിയുടെയും (മുൻ മെൽശാന്തി, ഗുരുവായൂർ) മുഖ്യകാർമികത്വത്തിൽ പ്രത്യേക പൂജകൾ നടക്കും.

 

NRI

12 വയസുകാരിയെ പീഡിപ്പിച്ചു: ഹൂസ്റ്റണിൽ രണ്ട് വിദേശ പൗരന്മാർ അറസ്റ്റിൽ

ടെക്സസ്: ഹൂസ്റ്റണിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഹോണ്ടുറാസ്, എൽ സാൽവഡോർ സ്വദേശികളായ രണ്ട് പുരുഷന്മാർ അറസ്റ്റിലായി. അനധികൃതമായി രാജ്യത്തേക്ക് കടത്തിയ കുട്ടിയെ ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട് ഈ കേസിലെ നാല് പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്തിരുന്നു.

ഫെലിക്സ് ബുസ്റ്റിലോ ഡയസ് (49), ജോസ് ജെർബർ റിവേര (45) എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പെൺകുട്ടി ഫെലിക്സ് ബുസ്റ്റിലോ ഡയസിന്‍റെ അനന്തരവളാണ്. കുട്ടിയെ അനധികൃതമായി രാജ്യത്തേക്ക് കടത്തിയ ശേഷം പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.

ഡയസിൽ നിന്ന് രക്ഷപ്പെട്ട കുട്ടിയെ പിന്നീട് തടഞ്ഞുവച്ച് മർദിക്കുകയും നിർബന്ധിത ജോലി ചെയ്യിക്കുകയും ചെയ്തതിന് ബ്രെൻഡ ഗാർഷ്യ (38), ടാനിയ ഗാർഷ്യ (37) എന്നീ രണ്ട് സ്ത്രീകളെ അധികൃതർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രതികളിൽ ഒരാളായ ജോസ് ജെർബർ റിവേരയെ മോണ്ട്ഗോമറി കൗണ്ടി ഷെരീഫ് ഓഫീസാണ് അറസ്റ്റ് ചെയ്തത്. ഫെലിക്സ് ബുസ്റ്റിലോ ഡയസിനെ ഇമിഗ്രേഷൻ നിയമലംഘനങ്ങളുടെ പേരിൽ ഐസിഇ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിന് കൈമാറുകയും ചെയ്തു.

കേസിന്‍റെ വിശദാംശങ്ങൾ അത്യധികം അസ്വസ്ഥജനകമാണെന്ന് ഷെരീഫുമാർ പ്രതികരിച്ചു. നീതി ഉറപ്പാക്കാനുള്ള അന്വേഷണം തുടരുകയാണെന്നും പീഡനത്തിനിരയായ പെൺകുട്ടി ഇപ്പോൾ സുരക്ഷിതയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

NRI

കോട്ടയം ക്ലബ് ഹൂസ്റ്റൺ ഫാമിലി നൈറ്റ് വർണാഭമായി

ഹൂസ്റ്റൺ: ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോട്ടയം ക്ലബ് ഹൂസ്റ്റൺ നടത്തിയ ഫാമിലി നൈറ്റ് ജനപങ്കാളിത്തത്തോടെയും വൈവിധ്യമാർന്ന പരിപാടികളോടെയും വിജയകരമായി നടത്തപ്പെട്ടു.

സ്റ്റാഫോർഡിലെ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്‍റെ (മാഗ്) ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഫാമിലി നൈറ്റിൽ നിരവധി കലാപരിപാടികൾ നടത്തപ്പെട്ടു. വേണുനാഥ്‌ ഗോപിയുടെ ഈശ്വരപ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ഷിബു കെ. മാണി സ്വാഗതം പറഞ്ഞു.

കോട്ടയം ക്ലബിന്‍റെ ആരംഭം മുതൽ ഇതുവരെയും പ്രവർത്തിച്ചവരെ അനുസ്മരിച്ചുകൊണ്ടും ഭാവി
പരിപാടികളുടെ രൂപരേഖയും അവതരിപ്പിച്ചുകൊണ്ടുള്ളതായിരുന്നു സ്വാഗത പ്രസംഗം. തുടർന്ന് വിശിഷ്‌ഠാതിഥിയായിരുന്ന സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, മാധ്യമ പ്രവർത്തകൻ ബ്ലെസൺ ഹൂസ്റ്റൺ എന്നിവർ ആശംസകൾ നേർന്നു.

അതിനുശേഷം കോട്ടയം ജില്ലയുടെ പൈതൃകത്തേയും പൗരാണികത്തെയും പ്രതിപാതിച്ചുകൊണ്ടും തൃഷ ഷിബു നടത്തിയ വിവരണം ഇവിടെയുള്ള പുതിയ തലമുറയുടെ നാടിനോടുള്ള സ്നേഹം തുറന്നുകാട്ടി.

അതിനുശേഷം കഴിഞ്ഞ വർഷത്തെ ടോപ് ടെൻ നാഷണൽ നഴ്സ് സയന്‍റിസ്റ്റിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയം ക്ലബിന്‍റെ കമ്മിറ്റി അംഗമായ ജോജി ഈപ്പന്‍റെ ഭാര്യ ഡോ. ഡോൺസി ഈപ്പനെ ചടങ്ങിൽ ആദരിച്ചു.

NRI

മാഗ് തെരഞ്ഞെടുപ്പ്: ഒഴിവാകുമോ മത്സരം ? ആകാംഷയോടെ മലയാളി സമൂഹം

ഹൂസ്റ്റൺ: ഡിസംബർ രണ്ടാം വാരത്തിൽ നടക്കാനിരിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഡയറക്‌ടർ ബോർഡ് തെരഞ്ഞെടുപ്പിനായി ഹൂസ്റ്റൺ മലയാളികളും അമേരിക്കയിലെ മലയാളി സമൂഹവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

നോർത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും ശക്തമായ ഘടനയുള്ളതുമായ നിരവധി അംഗീകാരങ്ങളും അവാർഡുകളും നേടിയിരിക്കുന്ന സജീവ പ്രസ്ഥാനമാണ് മാഗ് ഹൂസ്റ്റൺ.

നഗരത്തിന്‍റെ ഹൃദയഭാഗത്ത് വിശാലമായ പാർക്കിംഗ് സൗകര്യത്തോടുകൂടിയ രണ്ട് മിനി ഹാളുകളും സ്പോർട്സ് പരിപാടികൾക്കുള്ള പ്രത്യേക സൗകര്യങ്ങളും ഇവിടെയുണ്ട്.

അതിനൊപ്പം തന്നെ, വിശാലമായ ഓഡിറ്റോറിയം നിർമ്മിക്കുന്നതിനുള്ള സ്ഥലം വാങ്ങിയതും അതിന്‍റെ വിജയത്തിനായി മുൻകാല ബോർഡുകളും നിലവിലെ കമ്മിറ്റി അംഗങ്ങളും ഉത്സാഹത്തോടെ പ്രവർത്തിച്ചുവരുന്നതും ശ്രദ്ധേയമാണ്.

റോയി മാത്യുവും ചാക്കോ തോമസും നേതൃത്വത്തിലുള്ള രണ്ട് പാനലുകൾ തെരഞ്ഞെടുപ്പിനായി രംഗത്തുണ്ട്. സാമൂഹിക ബന്ധങ്ങളും പ്രവർത്തനപരമായ പാരമ്പര്യങ്ങളും ഇരുപാനലുകളിലും കാണാം.

മാഗിന്‍റെ പുതിയ നിർമാണവും ഭാവി പദ്ധതികളും മുന്നോട്ട് കൊണ്ടുപോകാൻ ഇരുപാനലുകളിലുമുള്ള മികച്ച സ്ഥാനാർഥികളെ ചേർത്തെടുത്ത ഏകകണ്ഠമായ ഒരു പാനൽ രൂപീകരിക്കണമെന്നതാണ് ഹൂസ്റ്റണിലെ ഭൂരിഭാഗം മലയാളികളുടെയും ആഗ്രഹം.

മാഗിന്‍റെ സ്ഥാപക നേതാക്കളുടെയും മുതിർന്ന അംഗങ്ങളുടെയും ഉപദേശത്തോടെ ഇത്തരമൊരു ഏകപാനൽ രൂപീകരണം നടപ്പിലാക്കണമെന്ന് ശക്തമായ അഭിപ്രായമുണ്ട്.

16 ബോർഡ് അംഗങ്ങളെ തുല്യമായി ഇരുപാനലിലും പങ്കിട്ടും. പ്രസിഡന്‍റ് സ്ഥാനം ഒരു പാനലിന് നൽകി ആ പാനലിൽ നിന്ന് ഏഴും മറ്റേ പാനലിനു ഒമ്പതുമായി വിഭജിച്ചാൽ ഒരു സമവാക്യം കണ്ടെത്താൻ കഴിയും.

ഹൂസ്റ്റണിലെ മിക്കവാറും ദേവാലയങ്ങളും അമ്പലങ്ങളും സന്ദർശിക്കുന്ന തിരക്കിലാണ് രണ്ടു പാനലംഗങ്ങളും. അതോടൊപ്പം ഒക്ടോബർ മുതൽ തെരഞ്ഞെടുപ്പ് വരെ ഹൂസ്റ്റണിൽ നടക്കുന്ന എല്ലാ അസോസിയേഷൻ യോഗങ്ങളിലും മീറ്റിംഗുകളിലും കൂട്ടായ്മകളിലും പങ്കെടുക്കണം.

മിക്കവാറും യോഗങ്ങളിൽ രണ്ടു പാനലംഗങ്ങളും തമ്മിൽ കണ്ടുമുട്ടും. ജോലിയിൽ നിന്ന് അവധിയെടുത്തും കുടുംബത്തിന് നൽകേണ്ട സമയത്തിൽ നിന്ന് സമയം കടമെടുത്തും എങ്ങനെയും മത്സരിച്ചു ജയിച്ചു കയറാനുള്ള തയാറെടുപ്പാണ് നടക്കുന്നത്.

രണ്ട് പാനലുകളിലുമുള്ള സ്ഥാനാർഥികളുടെ സാന്നിധ്യം മൂലം സാധാരണയായി ആളുകൾ കുറവായിരുന്ന മലയാളി യോഗങ്ങളിൽ ഇപ്പോൾ കൂടുതൽ പേർ എത്തുന്നതും ഒരു സാന്നിധ്യാനുഭവമാണ്.

മാഗിന്‍റെ പുരോഗതിക്കായി ഒറ്റപാനൽ എന്ന ആശയം നടപ്പിലാകട്ടെ എന്നാണ് ഗ്രേറ്റർ ഹൂസ്റ്റണിലെ ഭൂരിഭാഗം മലയാളികളുടെ‌യും ആഗ്രഹം.

NRI

ഹൂസ്റ്റണിൽ വ്യത്യസ്ത ശൈലിയിൽ ഒരു യുവജന തിരുനാൾ

ഹൂസ്റ്റൺ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്‍റെ നാമധേയത്തിൽ നടന്നു വരുന്ന പ്രധാന തിരുനാളിന്‍റെ ഭാഗമായി ഇടവകയിലെ എല്ലാ യുവജനങ്ങളും ചേർന്ന് നടത്തിയ തിരുനാൾ ഏറെ ശ്രദ്ധേയമായി.

പരിശുദ്ധ ദൈവമാതാവിന്‍റെ നാമധേയത്തിൽ നടത്തപ്പെട്ട തിരുനാളിനു ഒക്ടോബർ എട്ടാം തിയതി ബുധനാഴ്ച വൈകിട്ട് 6.30 ന് വികാരി ഫാ.എബ്രഹാം മുത്തോലത്ത്, അസ്‌സിസ്റ്റന്‍റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടത്തപ്പെട്ടു. തുടർന്ന് ഒൻപതു ദിവസത്തെ നൊവേനയും ആറു ദിവസത്തെ ധ്യാനവും ആരാധനയും കുമ്പസാരവും നടന്നു. 2025 സെപ്റ്റംബർ 7ന് കത്തോലിക്കാ തിരുസഭ വിശുദ്ധനായി പ്രഖ്യാപിച്ച വിശുദ്ധ കാർലോ അക്യുറ്റസിന്‍റെ ആദ്യ തിരുനാൾ ഒക്ടോബർ 12 ന് എല്ലാ യുവജനങ്ങളും ചേർന്ന് ഇടവകയിൽ കൊണ്ടാടി. സീറോ മലങ്കര റീത്തിലുള്ള കുർബാനയും സീറോമലബാർ റീത്തിലെ റാസകുർബാനയും ഏറെ ശ്രദ്ധാർഹമായി .

ഒക്ടോബർ 18 ശനിയാഴ്ച വിശുദ്ധ കുർബാനക്കും ശുശ്രുഷകൾക്കും കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റും തൃശൂർ അതിരൂപതക്ഷ്യനുമായ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. സാൻ അന്‍റോണിയോ ഇടവക വികാരി ഫാ. ബോബൻ വട്ടംപുറത്ത് തിരുനാൾ സന്ദേശം നൽകി. തുടർന്ന് പരിശുദ്ധ അമ്മയുടെ തിരു സ്വരൂപം വഹിച്ചുകൊണ്ട് ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ മെഴുകുതിരി കൈകളിലേനതി ജപമാല പ്രദിക്ഷിണം നടന്നു.

തിരുനാൾ ദിവസം ഒക്ടോബർ 19 ഞായറാഴ്ച രാവിലെ 9.30 ന് ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് പിതാവിന്‍റെ മുഖ്യ കാർമികത്വത്തിൽ ഭക്തിനിർഭരവും ആഘോഷപൂർവ്വകവുമായ റാസ കുർബാന നടന്നു. അതിൽ ദൈവാലയം തിങ്ങി നിറഞ്ഞ ഇടവകാഗങ്ങളുടെയും യുവജനങ്ങളുടെയും സജീവ സാന്നിധ്യവും ഉണ്ടായിരുന്നു.


ആർച്ചു ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് തിരുനാൾ സന്ദേശം നൽകി. തിരുനാൾ ഏറ്റെടുത്ത ഇടവകയിലെ യുവജനങ്ങളെ പിതാവ് അഭിനന്ദിച്ചു. ഊർജസ്വലതയോടും സജീവമായും ഇടവക പ്രവർത്തനങ്ങളിൽ മുഴുകുന്ന യുവജനതയെ കാണാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പിതാവ് ആമുഖമായി ഓർമിപ്പിച്ചു. യുവജനങ്ങൾ മറിയത്തെപ്പോലെ ഈശോയെ ഹൃദയത്തിൽ സംഗ്രഹിച്ച് യേശുവിനു സാക്ഷികളാകുവാനും, നവമാധ്യമങ്ങൾ പരമാവധി ഉപയോഗിച്ച് നൻമയുടെയും, ക്രൈസ്തവ മൂല്യങ്ങളുടെയും പ്രചാരകരാകുവാനും മാർ ആൻഡ്രൂസ് താഴത്ത് ഉൽബോധിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിൻജൻസ് പോലുള്ള നൂതന മാർഗങ്ങൾ പ്രചാരമാകുന്ന ഈ കാലത്ത്, ഈ വിധമായ രീതിയിലും യേശുവിനെ പ്രഘോഷിക്കുവാൻ യുവജനങ്ങൾ മുന്നോട്ടു വരണമെന്നും പിതാവ് തന്‍റെ സന്ദേശത്തിൽ പറഞ്ഞു.

ഒക്ടോബർ 19 ന് വൈകിട്ട് 6.30 ന് കലാസന്ധ്യ മാർ ജോയി ആലപ്പാട്ട് ഉൽഘാടനം ചെയ്തു. തുടർന്ന് ഇടവകയിലെ എല്ലാ കുട്ടികളും, യുവജനങ്ങളും ചേർന്ന് അവതരിപ്പിച്ച അതിമനോഹരവും, കണ്ണിനു കാതിനും ഇമ്പമേറുന്നതും മനസുകളെ ത്രസിപ്പിക്കുന്നതുമായ ക്നാനായ ക്രൈസ്തവ മൂല്യങ്ങൾ പകരുന്ന കലാസന്ധ്യ വർണാഭമായിരുന്നു. തുടർന്ന് രുചികരവും ഹൃദ്യവുമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു .

തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം വിശുദ്ധ കുർബാനയും വേനയും ഉണ്ടായിരിന്നു. ഒക്ടോബർ 11, 12( ശനി, ഞായർ) ദിവസങ്ങളിൽ യുവജനങ്ങൾക്കും, 13 തിങ്കൾ മുതൽ 15 വ്യാഴം വരെ ഇടവകയിലെ എല്ലാവർക്കും വേണ്ടിയും വിശുദ്ധ കുർബാനയ്ക്കു ശേഷം ഒൻപതു മണി വരെ ധ്യാനവും ആരാധനയും നടത്തപ്പെട്ടു. മിഷനറീസ് ഓഫ് അപ്പോസ്തോലിക് ഗ്രേസ് യുകെയുടെ ബ്രദർ പ്രിൻസ് വിതയത്തിൽ, ജെറിൻ, നീതു, റോയ് തച്ചിൽ, ഷീബാ മുത്തോലത്ത്, വ്ന്നിവരാണ് ധ്യാനം നയിച്ചത്.

ഒക്ടോബർ 18, 19 തിയതികളിലായി നടന്ന പ്രധാന തിരുനാളിന് കൈക്കാരന്മാരായ ജായിച്ചൻ തയ്യിൽപുത്തൻപുരയിൽ , ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത് , ജെയിംസ് ഇടുക്കുതറയിൽ, പാരിഷ് എസ്‌സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയിൽ, സിസ്റ്റർ റെജി SJC., ബിബി തെക്കനാട്ട്, യുവജന പ്രതിനിധി ജെഫ് പുളിക്കത്തൊട്ടിയിൽ, ഡിആർഈ ജോൺസൺ വട്ടമറ്റത്തിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗഭാരവാഹികൾ, യുവജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളായി തിരുനാൾ ഭംഗിയാക്കുന്നതിനായി നേതുത്വം നൽകി. 

 

NRI

റാന്നി അസോസിയേഷൻ ഹൂസ്റ്റണിൽ കേരളപ്പിറവി വിപുലമായി ആഘോഷിക്കുന്നു

ഹൂസ്റ്റൺ: ഒന്നര പതിറ്റാണ്ടിലേറെയായി ഹൂസ്റ്റണിൽ പ്രവർത്തിക്കുന്ന ഹൂസ്റ്റൺ റാന്നി അസോസിയേഷന്‍റെ(എച്ച്ആർഎ) കേരളപ്പിറവി ആഘോഷവും കുടുംബ സംഗമവും നവംബർ രണ്ട‌ിന് വൈകുന്നേരം നാല് മുതൽ കേരള ഹൗസിൽ(മാഗ്ഹാളിൽ) വിവിധ കലാപരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു.

എച്ച്ആർഎ പ്രസിഡന്‍റ് ബിജു സഖറിയ അധ്യക്ഷത വഹിച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ജനറൽ സെകട്ടറി വിനോദ് ചെറിയാൻ സ്വാഗതം പറഞ്ഞു.

ഉപരക്ഷാധികാരി ജിമോൻ റാന്നി, വൈസ് പ്രസിഡന്‍റുമാരായ ജിൻസ് മാത്യു കിഴക്കേതിൽ, മാത്യുസ് ചാണ്ടപ്പിള്ള, ജോയിന്‍റ് ട്രഷറർ സ്റ്റീഫൻ ഏബ്രഹാം, സജി ഇലഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു.

ട്രഷറർ ബിനു സഖറിയ നന്ദി രേഖപ്പെടുത്തി.

NRI

ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ: എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ ആശങ്ക രേഖപ്പെടുത്തി

ഹൂസ്റ്റൺ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ ആശങ്കാജനകമാണെന്ന് എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ. ഇന്ത്യൻ ഭരണഘടന എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യമാണ് നൽകുന്നത്.

എന്നാൽ അടുത്ത നാളുകളായി വടക്കേ ഇന്ത്യയിൽ ക്രൈസ്തവർ അകാരണമായി ആക്രമിക്കപ്പെടുന്നതും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുന്നതും വർധിച്ചു വരുന്നു. അടുത്തിടെ ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീമാരെ കള്ളക്കേസിൽ കുടുക്കി ഒമ്പത് ദിവസം ജയിലിൽ അടച്ചു.

ഇത്തരം സംഭവങ്ങളിൽ ഐസിഇസിഎച്ച് ഭാരവാഹികൾ എല്ലാവരും പ്രത്യേക സമ്മേളനത്തിൽ ആശങ്ക പങ്കുവച്ചു. ഭയാശങ്കകൾ ഇല്ലാതെ പൂർണ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ക്രൈസ്തവരെ അനുവദിക്കണെമെന്നും ഐസിഇസിഎച്ച് പ്രമേയത്തിൽ കൂടി അധികാരികളോട് അഭ്യർഥിച്ചു.

സെക്രട്ടറി ഷാജൻ ജോർജ് പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും എഴുന്നേറ്റു നിന്ന് ഐകകണ്ഠ്യേന പ്രമേയം പാസാക്കി. സെന്‍റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ നടത്തിയ പ്രതിഷേധ സമ്മേളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക സാമുദായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

 

Latest News

Corehub Up